Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Responses

ലഹരിക്കെതിരായ പോരാട്ടവും സാമൂഹിക ഉത്തരവാദിത്വവും

കോഴിക്കോട്ട് മൂന്ന് യുവ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായെന്ന വാർത്ത കേരളീയ സമൂഹത്തെ ഒരേസമയം ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അറിവും സംസ്കാരവും പകർന്നുനൽകേണ്ടവർതന്നെ ലഹരിവലയിൽ കുടുങ്ങുന്നത്, നമ്മുടെ സമൂഹം എത്തിനിൽക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.

നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെയും എക്സൈസിന്‍റെയും കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഹരിക്കേസുകളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും സ്കൂളുകളിലും കോളജുകളിലും മാത്രമല്ല, തൊഴിലിടങ്ങളിലും വ്യാപകമായിക്കഴിഞ്ഞു.

അധ്യാപകർ, ഡോക‌്ടർമാർ, ഐടി വിദഗ്ധർ തുടങ്ങി ഉന്നതവിദ്യാഭ്യാസവും സാമൂഹിക നിലവാരവുമുള്ള പ്രഫഷണലുകൾപോലും ഇതിന് ഇരയാകുന്നു എന്നത് വലിയ വെല്ലുവിളിയാണ്. അമിതമായ ജോലിഭാരം, മാനസിക സമ്മർദം, കേവലമായ കൗതുകം എന്നിവയിൽ തുടങ്ങി ക്രമേണ ലഹരിമാഫിയയുടെ ചിലന്തിവലയിൽ കുടുങ്ങുന്ന അവസ്ഥയാണിവിടെ കാണുന്നത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ഈ ലഹരിഭീഷണിയെ ചെറുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസും എക്സൈസും സംയുക്തമായി ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പോലുള്ള വൻകിട പരിശോധനാ പദ്ധതികൾ ഈ മാഫിയ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിടുന്നു. ഈ ദൗത്യത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽതന്നെ ആയിരക്കണക്കിന് കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിയത് ലഹരിശൃംഖലയുടെ ആഴമാണ് കാണിക്കുന്നത്.

എന്നിരുന്നാലും, ലഹരിക്കെതിരേയുള്ള പോരാട്ടം കേവലം വാർഷിക ബോധവത്കരണ റാലികളിലും പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ ഔപചാരിക ചടങ്ങുകളിലും മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരം പ്രഹസനങ്ങൾക്കപ്പുറം ശക്തമായ പ്രായോഗിക നടപടികളും നിരന്തരമായ സാമൂഹ്യ ജാഗ്രതയുമാണ് ഇന്നിന്‍റെ ആവശ്യം.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ‘തൂഫാൻ സ്ട്രൈക്ക്’ (തടയൽ), ‘തൂഫാൻ കെയർ’ (ചികിത്സ), ഓട്ടോറിക്ഷാ തൊഴിലാളികളെയും യുവാക്കളെയും ഉൾപ്പെടുത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ തുടങ്ങിയ ജനകീയ പങ്കാളിത്ത മാതൃകകൾ കൂടുതൽ ജനകീയമാക്കേണ്ടതുണ്ട്. പ്രാദേശിക തലത്തിൽ വാർഡ് സമിതികളും റസിഡന്‍റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറുന്ന സംവിധാനം ശക്തമാകണം.

കുടുംബബന്ധങ്ങളിലെ സുതാര്യതയും മാനസികാരോഗ്യത്തിന് നൽകുന്ന പ്രാധാന്യവുമാണ് ലഹരിക്കെതിരേയുള്ള ആദ്യത്തെ പ്രതിരോധ മതിൽ. കുട്ടികളുടെയോ മുതിർന്നവരുടെയോ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ ചികിത്സ അർഹിക്കുന്ന രോഗികളായി കണ്ട് പുനരധിവാസ കേന്ദ്രങ്ങളിൽ എത്തിക്കാനും ബന്ധുക്കളും സഹപ്രവർത്തകരും മുന്നോട്ടു വരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും കൃത്യമായ മാനസികാരോഗ്യ കൗൺസലിംഗ് സംവിധാനങ്ങളും ജോലിസ്ഥലങ്ങളിൽ ലഹരിവിരുദ്ധ പരിശോധനാ പ്രോട്ടോക്കോളുകളും ഘടനാപരമായിതന്നെ നടപ്പിലാക്കേണ്ടതുണ്ട്.

നമ്മുടെ വരുംതലമുറയുടെ ഭാവിയും നാടിന്‍റെ ക്രമസമാധാനവും തകർക്കുന്ന ലഹരിയെന്ന മഹാമാരിക്കെതിരേ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. നിയമപാലകരുടെയും സർക്കാരിന്‍റെയും കർശനമായ നടപടികൾക്കൊപ്പം പൊതുസമൂഹത്തിന്‍റെ ജാഗ്രതയും ജനകീയ പങ്കാളിത്തവും ചേരുമ്പോൾ മാത്രമേ ലഹരിയുടെ കാണാക്കയങ്ങളിൽനിന്ന് നമ്മുടെ നാടിനെ കരകയറ്റാൻ സാധിക്കൂ. പ്രത്യാശയുള്ള ഒരു നാളേക്കായി, ലഹരിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും ചെറുത്തുനിൽപും നമുക്ക് ഓരോരുത്തർക്കും ശീലമാക്കാം.

-ഡോ. സെമിച്ചൻ ജോസഫ് (മൂവാറ്റുപുഴ നിർമല കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)

Responses

സമാധാനത്തിനായുള്ള പ്രതിരോധം രൂപപ്പെടുത്താം

ലോകം ഒരു യുദ്ധത്തിന്‍റെ വക്കിലെത്തിയിരിക്കുന്ന സന്ദർഭത്തിൽ യുനെസ്കോയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പ് ഓർക്കുന്നത് പ്രയോജനപ്രദമായേക്കും. എല്ലാ യുദ്ധങ്ങളും മനുഷ്യമനസുകളിലാണ് തുടങ്ങുന്നതെന്നും അതുകൊണ്ടുതന്നെ സമാധാനത്തിനായുള്ള പ്രതിരോധം മനുഷ്യമനസുകളിലാണ് രൂപപ്പെടേണ്ടത് എന്നുമാണ് യുനെസ്‌കോ ഓർമപ്പെടുത്തുന്നത്. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വിതയ്ക്കുന്ന, വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്ന യുദ്ധങ്ങൾ എന്തുകൊണ്ടാണ് വീണ്ടും ആവർത്തിക്കപ്പെടുന്നത് എന്നുള്ളത് അദ്ഭുതകരമാണ്, ദുഃഖകരവുമാണ്.

യുദ്ധം മനുഷ്യരുടെ കണ്ടുപിടിത്തം മാത്രമാണെന്നും പ്രകൃത്യാ ഉള്ളതല്ലെന്നും പറയാറുണ്ട്. ഈ കണ്ടുപിടിത്തത്തിന് ധാരാളം രാഷ്‌ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും, വ്യക്തിപരമായി നാം ഓരോരുത്തർക്കും ഇതിലുള്ള പങ്കാളിത്തം മനസിലാക്കുന്നതും സമാധാനത്തിനായുള്ള പ്രതിരോധം നമ്മുടെ മനസിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ഇത്തരം യുദ്ധങ്ങളോട് നമുക്ക്‌ ഏറ്റെടുക്കാവുന്ന പ്രതികരണം.

കേയോസ് തിയറിയിലെ ബട്ടർ ഫ്ളൈ എഫക്ട് പറയുന്നതുപോലെ, ചിന്തയിലെ നമ്മുടെ ചെറിയ മാറ്റങ്ങൾപോലും വലിയ യുദ്ധങ്ങളായോ സമാധാന പദ്ധതികളായോ രൂപപ്പെടാം. നമ്മുടെ മനസിൽ രൂപപ്പെടുന്ന ചെറിയ സമുദായവിദ്വേഷമോ വെറുപ്പോ ഒക്കെയാണ് ഇത്തരം വലിയ യുദ്ധങ്ങളായി പരിണമിക്കുന്നത് എന്നു പറയേണ്ടിവരുന്നു. ഹിംസാത്മകമായി സമുദായങ്ങൾക്കെതിരേ, മതവിശ്വാസികൾക്കെതിരേ അടക്കം പറയുന്നതും എഴുതുന്നതും, എന്തിന്, ചിന്തിക്കുന്നതുപോലും പിന്നീട് വലിയ ഹിംസയായി രൂപപ്പെടുകയാണ്. ലോകയുദ്ധങ്ങൾ നാം വീക്ഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്‍റെ പരിസരത്തും പുറകുവശത്തും ഉരുണ്ടുകൂടുന്ന യുദ്ധസമാനമായ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കാർമേഘങ്ങൾ നാം കാണാതെ പോകരുത്. ഇതാകട്ടെ, രാഷ്‌ട്രനേതാക്കളുടെ മനസിൽ എത്തിയാൽ മഹായുദ്ധമായി മാറും. അതാണ് നാം ഇപ്പോൾ കാണുന്നത്.

ഇംഗ്ലീഷ് കവി എലിയറ്റ് സൂചിപ്പിക്കുന്നതുപോലെ യുദ്ധത്തിന്‍റെ ‘തരിശ് ഭൂമിയിൽ’ ആയിരങ്ങൾ ഇന്ന് ദുരിതങ്ങൾ അനുഭവിക്കുകയാണ്. അവരെക്കുറിച്ചുള്ള മന്ത്രണങ്ങൾ നമ്മുടെതന്നെ വരാനിരിക്കുന്ന ദുരിതങ്ങളെയും ക്ലേശങ്ങളെയുംകുറിച്ചുകൂടിയാണെന്ന തിരിച്ചറിവ് സമാധാനത്തിന്‍റെ പ്രതിരോധം തീർക്കാൻ നമ്മെ സഹായിക്കും.

ആൽബർട്ട് ഐൻസ്റ്റൈീൻ പറഞ്ഞിട്ടുള്ളത് മൂന്നാം ലോകയുദ്ധം എന്തുതരം ആയുധങ്ങൾകൊണ്ട് നടത്തും എന്നറിയില്ല, എന്നാൽ നാലാം ലോകയുദ്ധം കല്ലുകൊണ്ടും കമ്പു കൊണ്ടും ആയിരിക്കും എന്നാണ്. യുദ്ധങ്ങൾ നമ്മെ അവസാനിപ്പിക്കുന്നതിനു മുമ്പ് നാം യുദ്ധങ്ങളെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞത് അമേരിക്കൻ പ്രസിഡന്‍റ് തന്നെയായ ജോൺ എഫ്. കെന്നഡിയാണെന്നുള്ളത് ഇന്നത്തെ അമേരിക്കയുടെ സാഹചര്യത്തിൽ പ്രത്യേകം ചിന്തനീയമാണ്.

പ്രസിദ്ധ ഇംഗ്ലീഷ് യുദ്ധവിരുദ്ധ കവിയായ വിൽഫ്രഡ്‌ ഓവെന്‍റെ ‘വിചിത്രമായ കണ്ടുമുട്ടൽ’ (Strange Meeting) എന്ന കവിതയിൽ യുദ്ധത്തിൽ മരിച്ച രണ്ടു ശത്രു പട്ടാളക്കാർ പാതാളത്തിൽ കണ്ടുമുട്ടുമ്പോൾ പറയുന്നത് യുദ്ധത്തിന്‍റെ വ്യർഥതയെക്കുറിച്ചുള്ള എല്ലാക്കാലത്തെയും ഓർമപ്പെടുത്തലാണ്. “സുഹൃത്തേ, നീ കൊലപ്പെടുത്തിയ ശത്രുവാണ് ഞാൻ, നിന്നെ ഈ ഇരുട്ടിലും ഞാൻ തിരിച്ചറിയുന്നു. നമ്മുടെ രണ്ടുപേരുടെയും കൈകൾ വെറുപ്പ്‌ ഉളവാക്കുന്നതും മരവിച്ചതുമാകുന്നു, നമുക്ക് ഇനി ഉറങ്ങാം.”
യുദ്ധങ്ങളിൽ ആര് ജയിക്കുന്നു എന്നുള്ളതല്ല; മറിച്ച്, ആര് അവശേഷിക്കുന്നു എന്നുള്ളതാണ്. മനുഷ്യവിരുദ്ധമായ ഈ യുദ്ധം ഏറ്റവും വേഗം അവസാനിക്കട്ടെ. നമ്മുടെ സമാധാന ചിന്തകൾ അതിന് ആക്കം കൂട്ടട്ടെ.

-പ്രഫ. ഡോ. പി.ജെ. തോമസ്

Responses

യുക്തിക്ക് നിരക്കാത്ത ‘പിഴത്തീരുവ’: കര്‍ഷകരെ ബലിയാടാക്കരുത്

നിലവിലെ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനം ഇന്ത്യക്ക് ഒരു നയതന്ത്ര വിജയമെന്നൊന്നും പറയാന്‍ കഴിയില്ല. മറിച്ച് യുഎസിന് ഒരു നയതന്ത്ര വിജയമായി കണക്കാക്കാം. അതിനാടകീയമായും ഏകപക്ഷീയമായും ട്രംപ് നടത്തിയ ഈ കരാര്‍ പ്രഖ്യാപനം ട്രംപിന്‍റെ കൈയിലെ ഒരു വജ്രായുധമാണ്. ട്രംപിന്‍റെ കരാര്‍ പ്രസ്താവനയുടെ ഒടുവില്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകിച്ചും കര്‍ഷക സമൂഹത്തിന് ലഭിച്ചത് അവ്യക്തതയും ആശയക്കുഴപ്പവുമാണ്. ട്രംപിന്‍റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം ഈ കരാറിന്‍റെ വരുംവരായ്കകള്‍ വിലയിരുത്താന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യമാണ് കര്‍ഷകര്‍ക്ക്. ഇത് വിശദീകരിക്കേണ്ട ഭരണാധികാരികള്‍ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുന്ന രീതി ശരിയായ രാജനീതിയല്ല. പ്രത്യേകിച്ചും കര്‍ഷക സമൂഹത്തെ മുഴുവനും വെട്ടിലാക്കുന്ന ഒരു പ്രഖ്യാപനത്തിന്‍റെ മുമ്പില്‍.

ഇന്ത്യയുടെ മേല്‍ ചുമത്തിയ ‘പിഴത്തീരുവ’ 50ല്‍നിന്ന് 18 ശതമാനമാക്കി കുറച്ചെന്നു യുഎസ് പറയുമ്പോള്‍ അതിനു ബദലായി ഇന്ത്യയെന്താണ് യുഎസ് താത്പര്യങ്ങള്‍ക്കുവേണ്ടി വഴങ്ങിക്കൊടുത്തത്? ഒരു കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ രണ്ട് രാജ്യങ്ങളുടെയും ഉടമ്പടികള്‍ സുതാര്യമായതും രാജ്യതാത്പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്നതുമാകണം. ഉദാഹരണത്തിനു ഒരാഴ്ച മുമ്പ് യാഥാർ‍ഥ‍്യമായതും രണ്ട് പതിറ്റാണ്ടു കാലം കാത്തിരുന്നതുമായ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരകരാര്‍ (എഫ്ടിഎ) വളരെ സുതാര്യതയുള്ളതും ആധികാരികതയുള്ളതുമായ ഒരു കരാറാണ്. എന്നാല്‍, അതേ നിലപാട് ഇന്ത്യ-യുഎസ് കരാറില്‍ എന്തുകൊണ്ട് കാണുന്നില്ല?

വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യ-യുഎസ് കരാറിനെ ‘എല്ലാ കരാറുകളുടെയും പിതാവ്’ എന്നു വിശേഷിപ്പിക്കുമ്പോള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായ കാര്യങ്ങളെക്കുറിച്ചും പറയാനുള്ള ബാധ്യതയുണ്ട്. ഒരു ഉപരിപ്ലവ വിശദീകരണം നടത്തിയിട്ട് ‘പിതാവ്’ എന്നൊക്കെ എന്തടിസ്ഥാനത്തിലാണ് വിശേഷിപ്പിക്കുന്നത്? കഥയറിയാതെയുള്ള ഒരു ആട്ടം കാണലാണ് ഈ കരാര്‍.

മിനിറ്റ് വച്ച് കരാര്‍ ഭീഷണിയെന്ന ഇണ്ടാസ് കാണിച്ചു ലോകരാജ്യങ്ങളെ തന്‍റെ വരുതിയില്‍ കൊണ്ടുവരാന്‍ നില്‍ക്കുന്ന ട്രംപിനെ ഇന്ന് എല്ലാവര്‍ക്കും അറിയാം. ഈ കരാര്‍ മുഖാന്തരം ഉഭയകക്ഷി നയതന്ത്രത്തിന്‍റെ മര്യാദകള്‍ പാലിക്കാതെയുള്ള ട്രംപിന്‍റെ നടപടി ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലന്നതാണ് ഇന്ത്യയുടെ തീരുമാനമെന്ന് ഇന്ത്യ പറയാത്ത സ്ഥാനത്ത് ട്രംപ് കാരണവര്‍ അത് പ്രഖ്യാപിച്ചു. അടുത്ത പ്രഖ്യാപനമാണ് ആദ്യത്തേതിലും വലുത്. യുഎസില്‍നിന്നു കാര്‍ഷികോത്പന്നങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ അളവില്‍ ഇനി മുതല്‍ ഇന്ത്യ വാങ്ങിക്കൊള്ളാമെന്ന് മോദി ട്രംപിന് ഉറപ്പു‌കൊടുത്തത്രെ.

50ല്‍നിന്നും 18 ശതമാനമായി തീരുവ യുഎസ് കുറയ്ക്കുമെന്ന് പറയുന്നത് ഒരാശ്വാസം തന്നെയാണ് നമുക്ക്. എന്നാല്‍, ഈ തീരുവ കുറവിന്‍റെ പിന്നില്‍ ഭാരതത്തിന്‍റെ നട്ടെല്ലായ കര്‍ഷകരെ കുരുതികൊടുക്കുന്ന വ്യവസ്ഥയാവരുത്. ഇന്ത്യയിലെ കാര്‍ഷിക, പാല്‍ ഉത്പന്ന വിപണികള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നതായിരുന്നു തീരുവ കുറയ്ക്കാന്‍ യുഎസ് ഇന്ത്യക്കു മുമ്പില്‍ വച്ചിരുന്ന പ്രധാന ആവശ്യം. യുക്തിക്കു നിരക്കാത്ത ‘പിഴത്തീരുവ’ ഇന്ത്യക്കുമേല്‍ ചുമത്തിയതിന്‍റെ ഒരു പ്രധാന കാരണമിതായിരുന്നു.

എന്തുകൊണ്ടാണ് ട്രംപ് ഇന്ത്യന്‍ കാര്‍ഷിക വിപണിയെ ഇത്രയും നോട്ടമിടുന്നതെന്ന് നോക്കിയാല്‍ അത് സ്വന്തം രാജ്യത്തിലെ കര്‍ഷകരുടെ നിലനില്‍പ്പിനു വേണ്ടിയാണ്. യുഎസിലെ തൊഴിലവസരങ്ങളുടെ പത്തില്‍ ഒന്ന് കൃഷി മേഖലയിലാണ്. എന്നാല്‍, കാരണവരുടെ നല്ല നടപ്പും രാജ്യനീതിയും കാരണം തൊഴിലവസരങ്ങള്‍ ദിനംപ്രതി കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഒരുലക്ഷത്തില്‍ അധികം ഫാക്ടറികള്‍ അടഞ്ഞു. ഇതിനു സ്വാഭാവികമായുള്ള പ്രതിക്രിയയെന്നത് സ്വന്തം രാജ്യത്തിലെ വിപണനത്തോടൊപ്പം മറ്റ് ലോകരാജ്യങ്ങളിൽ യുഎസ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണനസാധ്യത വര്‍ധിപ്പിക്കുകയെന്നതാണ്. ഒരിക്കല്‍ ഇന്ത്യക്ക് നികുതിരഹിത ഇറക്കുമതി അനുവദിച്ച ട്രംപ് 2019 ജൂണില്‍ അത് പിന്‍വലിച്ചത് (ജിഎസ്പി) സ്വന്തം രാജ്യത്തിന്‍റെ കാര്‍ഷിക താത്പര്യങ്ങളെ മുന്‍നിറുത്തിയാണ്. യുഎസിലെ ദേശീയ പാലുത്പാദക ഫെഡറേഷന്‍, പാലുത്പന്ന കയറ്റുമതി കൗണ്‍സില്‍ ജിഎസ്പി പിന്‍വലിക്കാന്‍ യുഎസ് ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തുല്യവും ന്യായവുമായ സാന്നിധ്യം യുഎസ് കമ്പനികള്‍ക്ക് ഇന്ത്യ കാര്‍ഷിക മേഖലയില്‍ അനുവദിക്കുന്നില്ലെന്നതാണ് അന്ന് ഈ തീരുവ നിർത്തലാക്കിയതിന് നല്‍കിയ വിശദീകരണം.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ സസ്യാഹാരം മാത്രം കഴിക്കുന്ന പശുക്കളുടെ പാലുപയോഗിച്ചുള്ളതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ജിഎസ്പി പുനഃസ്ഥാപിക്കണമെന്നുമുള്ള ഇന്ത്യയുടെ രണ്ട് ആവശ്യങ്ങള്‍ക്കും യുഎസ് വഴങ്ങിയില്ല. ഇങ്ങനൊരു രാജ്യത്തിന്‍റെ മുമ്പില്‍ ഇന്ത്യന്‍ കാര്‍ഷിക വിപണി തുറന്നുകൊടുത്ത് അടിയറവു പറയുമ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വന്തം കര്‍ഷകരെ മറക്കുകയാണോ? ഇന്ന് ഇന്ത്യ നേടിയെടുത്ത ഭക്ഷ്യസുരക്ഷ യുഎസ് ഔദാര്യമയി തന്നതല്ല. ഇന്ത്യന്‍ മണ്ണില്‍ കലപ്പകൊണ്ട് ഉഴുതു മറിച്ച ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരുടെ സംഭാവനയാണ്. ധാന്യങ്ങള്‍ പരിമിതമായ രീതിയില്‍ പോലും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഏറെ ദോഷകരമായി ബാധിക്കും. അന്യായ കരാറുകള്‍ ഒരിക്കലും അംഗീകരിക്കില്ല എന്നൊരു വര്‍ത്തമാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ കുറിച്ചുള്ളതാണ്. ഇതിന് പേരുദോഷം വരുത്തുന്ന ഈ കരാറിന്‍റെ സുതാര്യതയും അധികാരികതകയും അധികാരികള്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകസമൂഹത്തോട് ഭരണാധികാരികള്‍ ചെയ്യുന്ന ഏറ്റവും വലിയൊരു അന്യായവും അനീതിയുമാണ്. കാലം ഇത് ഒരിക്കലും പൊറുക്കില്ല.

-ഡോ. പ്രിയ വിനോദ് അസോസിയേറ്റ് പ്രഫസര്‍, സ്‌കൂള്‍ ഓഫ് ബിസിനസ് ആൻഡ് മാനേജ്‌മെന്‍റ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബംഗളൂരു

Responses

ജനാധിപത്യ സംരക്ഷണത്തിനായുള്ള ജാഗ്രത

ദീപികയുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിൽ മുഖം നോക്കാതെ, മതതീവ്രവാദത്തെയും മതാധിഷ്ഠിത ഭരണ സംവിധാനങ്ങളെയും വിമർശിച്ചത് നന്നായി. ഒരു ജനാധിപത്യ സംവിധാനത്തിൽ പത്രങ്ങളുടെ കടമതന്നെയാണിത്. ജനാധിപത്യത്തിന്‍റെയും മനുഷ്യസ്വാതന്ത്ര്യത്തിന്‍റെയും സംരക്ഷണത്തിനായുള്ള ജാഗ്രതകൂടിയാണിത്.

പൊളിറ്റിക്കൽ ഇസ്‌ലാം, മുസ്‌ലിം ബ്രദർഹുഡ് തുടങ്ങി എന്തു പേര് വിളിച്ചാലും അത്തരം മതാധിഷ്ഠിത സംവിധാനങ്ങൾ ഇസ്‌ലാം മതത്തിനുതന്നെ ബാധ്യതയാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ബഹുഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളും ഇതിനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. യുഎഇയും ഈജിപ്തും ഉദാഹരണങ്ങളാണ്. എന്നാൽ, ചുരുക്കം ചില രാജ്യങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. അതുകൊണ്ടുതന്നെ അവർ ചെന്നുപെട്ടിരിക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധിയും മനുഷ്യാവകാശ ലംഘനങ്ങളും വാക്കുകൾക്ക് അതീതമാണ്.

യാഥാർഥ്യം ഇതായിരിക്കെ എഡിറ്റോറിയൽ സൂചിപ്പിക്കുന്നതുപോലെ മറ്റു മതങ്ങളും നിർഭാഗ്യവശാൽ നമ്മുടെ രാജ്യവും സംസ്ഥാനവും അത്തരം ചില പ്രവണതകളുടെ പിറകെ പോകുന്നു എന്നുള്ളത് ദുഃഖകരമാണ്. അധികാരത്തിൽ എത്താനുള്ള എളുപ്പവഴിയായിട്ടാണെങ്കിലും ഇതു പിന്നീട് എല്ലാവർക്കും ബാധ്യതയാകും എന്നുള്ള ഓർമപ്പെടുത്തൽ അത്യാവശ്യമാണ്. ആദ്യം മധുരിക്കും പിന്നെ കയ്ക്കും എന്നു തിരിച്ചറിയേണ്ടതാണ്.

മതവും രാഷ്‌ട്രവും എന്നും ഐക്യത്തിൽ കഴിയേണ്ടതും എന്നാൽ, ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളാണ് എന്നത് ചരിത്രവസ്തുതയാണ്. ധാരാളം തിക്താനുഭവങ്ങളും ചരിത്രത്തിൽ കാണാം. പക്ഷേ, ഇന്നും ഇതു തുടരുന്നു എന്നുള്ളത് ജീവിതത്തിന്‍റെ അസംബന്ധ യാഥാർഥ്യമാണ്.

മതത്തെ ആയുധവത്കരിക്കുന്നതും രാഷ്‌ട്രീയലാഭത്തിനുപയോഗിക്കുന്നതും ആരായാലും അത് പൊതുസമൂഹം തള്ളിക്കളയേണ്ടതുണ്ട്. പൊളിറ്റിക്കൽ ഇസ്‌ലാം എന്ന ഒരു ചർച്ചയിൽ മാത്രം ഒതുങ്ങാതെയും അതിന്‍റെ മറവിൽ മറ്റു പൊളിറ്റിക്കൽ മതസംവിധാനങ്ങൾ മുതലെടുക്കാതെയും ശ്രദ്ധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്; അത് പൊളിറ്റിക്കൽ ഹിന്ദുത്വ ആയാലും ക്രിസ്റ്റ‍്യാനിറ്റി ആയാലും.

പൊതുവെ പറയാറുള്ളത്, മതങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുകയും ഉദാഹരണത്തിന് കൊളോണിയൽ സംവിധാനം മൂലം, പുതിയ അനുയായികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ മതത്തിന്‍റെ ആഴത്തിലുള്ള ആധ്യാത്മികതയ്ക്കും ബൗദ്ധികചിന്തയ്ക്കും ഒക്കെ നഷ്ടം വരുകയും ഉപരിപ്ലവമായ ഭക്തിക്കും വൈകാരികതയ്ക്കുമൊക്കെ മേൽക്കൈ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ്. ഒരുപക്ഷേ, മാതാടിസ്ഥാനത്തിൽ അതിവേഗം സംഘടിക്കാനും ഭീകരാക്രമണം നടത്താനും ഈ പരിഷകൃത ലോകത്തും സാധിക്കുന്നു എന്നുള്ളതിന്‍റെ കാരണവും ഇതുതന്നെയാകാം.

അത്തരം മതാടിസ്ഥാനത്തിലുള്ള ശ്രമങ്ങളെ മുളയിലേ നുള്ളേണ്ടത് മനുഷ്യരുടെ അതിജീവനത്തിനുതന്നെ ആവശ്യമാണ്. ഇതു സാധിക്കേണ്ടത് മതങ്ങൾ പരസ്പരം സംശയിച്ചും കുറ്റം പറഞ്ഞുമല്ല. മറിച്ച്, അതതു മതങ്ങളുടെ ശരിയായ ആധ്യാത്മികതയിലുള്ള പരിശീലനവും അതുവഴി ഉപരിപ്ലവമായ വൈകാരിക അംശങ്ങളെ നിയന്ത്രിച്ചുകൊണ്ടുമാണ്. എന്തിനും ഏതിനും മതത്തിന്‍റെ പേരിൽ പൊതുനിരത്തുകൾ കൈയടക്കുന്നതും പൊതുജനങ്ങൾക്ക് തടസം വരുന്ന രീതിയിൽ മത്സരാടിസ്ഥാനത്തിൽ മതചടങ്ങുകൾ സംഘടിപ്പിക്കുന്നതും അക്രമത്തിൽ അവസാനിക്കുന്നതുമൊക്കെ മതങ്ങൾ കൂട്ടായി നിയന്ത്രിക്കാൻ തയാറാകുന്നത്, മതത്തിന്‍റെതന്നെ വിശ്വാസ്യത കൂട്ടാനേ ഉപകരിക്കൂ.

മതാത്മക അക്രമം എന്നുള്ളതുതന്നെ വൈരുധ്യമായി മാറണം. മത ആഘോഷങ്ങളിൽ കയറിക്കൂടിയിരിക്കുന്ന തീർത്തും മതാത്മകമല്ലാത്ത അംശങ്ങളുടെ ആധിക്യവും മറ്റൊരു പ്രശ്നമാണ്. ഇതും നിയന്ത്രിക്കപ്പെടണം. പക്ഷേ, പൂച്ചയ്ക്ക് ആര് മണികെട്ടും എന്നപോലെതന്നെയാണ് ഏതു മതം മുൻകൈയെടുക്കും എന്നതും. ഭാവിയിൽ യുവജനങ്ങൾ മതം ഉപേക്ഷിക്കാതിരിക്കാനും, ഇന്ന് വ്യാപകമാകുന്ന അക്രമത്തിനും അഴിമതിക്കും കൊലപാതകത്തിനും അപകടകരമായ മയക്കുമരുന്ന് ദുരുപയോഗത്തിനും ഒക്കെയുള്ള പരിഹാരത്തിന് മതങ്ങൾ നവീകരിക്കപ്പെടേണ്ടതും അവയുടെ അടിസ്ഥാന മൂല്യങ്ങളിലേക്ക് മടങ്ങിപ്പോയി വിശ്വാസ്യത വീണ്ടെടുക്കേണ്ടതും അത്യാവശ്യമാണ്. ഇതിന് മതാന്തര ചർച്ചകളും ബന്ധങ്ങളും എക്കാലത്തേക്കാളും ആവശ്യമായിരിക്കുന്നു. അല്ലെങ്കിൽ ഉറകെട്ട ഉപ്പുപോലെ മതങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടുകയും മനുഷ്യരാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യും.

-പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി

Responses

തടവുകാർക്കുള്ള നീതിപോലും ലഭിക്കാതെ കാർഷിക കേരളം

തടവുകാരുടെ വേതനം വർധിപ്പിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 27-01-2026ൽ നിയമസഭയിൽ നൽകിയ മറുപടി കാർഷിക കേരളം കാണാതെ പോകരുത്.

തടവുകാരുടെ വേതനം അവസാനമായി വർധിപ്പിച്ചത് 2018ൽ ആണന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ 2016ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്നു വർഷത്തിൽ ഒരിക്കൽ വേതനം വർധിപ്പിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുന്നതിന് നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുന്നത് 2012ലെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ശിപാർശ പ്രകാരമാണ്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് 10% വർധന വരുത്തിയത്. പത്തുവർഷമായിട്ടും അതിനൊരു മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഈ 10 വർഷവും കേരളം ഭരിച്ചത് പിണറായി വിജയൻ തന്നെയാണ്. 2015ൽ വർധിപ്പിച്ച 10% തന്നെ വളരെ തുച്ഛമായ തുകയായിരുന്നു.

നാല്പത് വർഷത്തിനു മുകളിൽ ആദായം തരുന്ന ഒരു തെങ്ങ് വന്യജീവികൾ നശിപ്പിച്ചാൽ 700 രൂപ എന്നത് 70 രൂപ വർധിപ്പിച്ച് 770 ആക്കി. കായ്ക്കാത്ത തെങ്ങിന് 350 എന്നുള്ളത് 385 ആക്കി. ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന റബറിന് 300 എന്നുള്ളത് 330 ആക്കി. കൊക്കോ 100 എന്നത് 110 ആക്കി, കായ്ച്ച കമുക് 150 എന്നത് 165 ആക്കി, കായ്കാത്തത് 100 എന്നത് 110 ആക്കി.

ജയിൽപുള്ളികൾക്കുപോലും സമയബന്ധിതമായി വേതനം വർധിപ്പിക്കാൻ മാനുവൽ ഉണ്ട്. എന്നാൽ, കേരളത്തെ അന്നമൂട്ടുന്ന കർഷകനെ സഹായിക്കാൻ യാതൊരു മാനുവലും ഇല്ല. കൃഷിനാശവും വിലക്കുറവുംകൊണ്ട് തകർന്നുനിൽകുന്ന കാർഷികമേഖലയെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത ഈ ജനകീയ സർക്കാരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വനവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന എൺപതോളം നിയോജകമണ്ഡലങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാകും.

-സിജുമോൻ ഫ്രാൻസിസ് (ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവ്മെന്‍റ് ജനറൽ സെക്രട്ടറി)

Responses

വിദ്വേഷത്തിനും വെറുപ്പിനും പരിഹാരം ജനാധിപത്യ സംവിധാനങ്ങൾ

വർധിച്ചുവരുന്ന മത, വംശ, രാഷ്‌ട്രീയ വിദ്വേഷത്തെക്കുറിച്ചുള്ള ദീപിക മുഖപ്രസംഗം സന്ദർഭോചിതമായി. കുറേ മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രീതിയിൽ ഈ വിദ്വേഷം ഇന്ത്യയിൽ വളരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വളരെ ഗൗരവത്തിലുള്ളതാണ്. ചരിത്രത്തിൽ ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ ബോധപൂർവം അവഗണിക്കത്തക്ക രീതിയിലേക്കു വിദ്വേഷം മനുഷ്യമനസുകളെ ബാധിക്കുകയും അനേകം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജർമനിയിലെ യഹൂദ വംശഹത്യയും അർമേനിയയിലെയും നൈജീരിയയിലെയും ക്രിസ്ത്യൻ കൂട്ടക്കൊലയും ഗാസയിലെ മുസ്‌ലിം വംശഹത്യയും എല്ലാം നമ്മുടെ മുമ്പിലുണ്ട്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കപ്പെടും എന്ന് മാർക്സ് പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യസംസ്കാരത്തിന്‍റെ ചരിത്രം, കാടത്തത്തിന്‍റേതുകൂടിയായിരിക്കുമെന്ന് ജർമൻ ചിന്തകനായ വാൾട്ടർ ബെന്യാമിൻ മുന്നറിയിപ്പ് തന്നിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും, ഇക്കാലത്തും വെറുപ്പും വിദ്വേഷവും രാഷ്‌ട്രീയ അധികാരത്തിനായും സാമ്പത്തിക നേട്ടത്തിനായും നാം വളർത്തുന്നു എന്നത് ദുഃഖകരമാണ്. ഇതിന്‍റെ ഇരയാകുന്നത് നാംതന്നെയാണെന്നുള്ള തിരിച്ചറിവില്ലാത്തത് അസംബന്ധമായ ജീവിത യഥാർഥ്യമാണ്. ഒരുപക്ഷേ ഈ ജീവഹാനിക്ക് നറുക്കു വീഴുന്നത് നമുക്കുതന്നെ ആയിരിക്കാം. നാസി പീഡന കാലത്ത് മാർട്ടിൻ നിമോളർ എന്ന പാസ്റ്റർ പറഞ്ഞത് ഈ അസംബന്ധ യഥാർഥ്യമാണ്. ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു സോഷ്യലിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ ട്രേഡ് യൂണിയനിസ്റ്റുകളെ തേടി വന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ യഹൂദരെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു യഹൂദനല്ലായിരുന്നു. അവസാനം അവർ എന്നെ തേടിവന്നു. അപ്പോൾ എതിർക്കാൻ ആരും ശേഷിച്ചില്ല എന്നുള്ള നിമോളറുടെ വാക്കുകൾ നാം ഇടയ്ക്ക് ഓർക്കേണ്ടതാണ്.

ദൂരെയുള്ളവരോടുള്ള സ്നേഹം, അടുത്തുള്ളവരോടുള്ള വെറുപ്പാണെന്ന് അമേരിക്കൻ ചിന്തകനായ എമേഴ്സൺ പറയുന്നു. നാം ഇതുവരെ ദൂരെയുള്ള വംശഹത്യയെക്കുറിച്ചും അതിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും പറയുകയും നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തെങ്കിൽ, ഇനി നമ്മുടെതന്നെ ജനങ്ങളെക്കുറിച്ചു ചിന്തിക്കാൻ സമയമായി എന്നർഥം.

ഈ വംശീയവിദ്വേഷത്തിനും വെറുപ്പിനും നമുക്കിന്നുള്ള ശക്തമായ പരിഹാരമാർഗമാണ് നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പുകൾ തന്നെയാണ്. സ്വതന്ത്രമായി, വിമർശനബുദ്ധിയോടുകൂടി ഓരോ പൗരനും വോട്ട് ചെയ്യാൻ സാധിക്കുമ്പോഴാണ് നീതിപൂർവമായ ഒരു ഭരണസംവിധാനം ഉണ്ടാകുന്നത്. അത്തരം ഒരു ജനാധിപത്യ ഭരണസംവിധാനത്തിനു മാത്രമേ ഇത്തരം വംശ, മത വെറുപ്പിനെ ന്യായമായും ഉചിതമായും നേരിടാൻ സാധിക്കൂ. ജനാധിപത്യം എന്നതുതന്നെ demos (ജനം) എന്ന ഗ്രീക്ക് പദത്തിൽനിന്നു വരുന്നതാണല്ലോ. ജനങ്ങൾ നേരിട്ട് ഭരണം നിയന്ത്രിച്ചിരുന്ന ആഥൻസ് മോഡലിൽനിന്നാണല്ലോ ജനാധിപത്യം ഉടലെടുക്കുന്നതുതന്നെ. ഇന്ന് പല കാരണങ്ങളാൽ പ്രാതിനിധ്യ സ്വഭാവം കൈവരിച്ചു എന്നേയുള്ളൂ. ഇപ്പോഴും പൗരൻതന്നെയാണ് പ്രധാനമായുള്ളത്. എല്ലാവരെയും പൗരന്മാരായി കണ്ട് അവരുടെ പൊതുക്ഷേമത്തിനും സുരക്ഷയ്ക്കുംവേണ്ടിയുള്ള ഭരണസംവിധാനം ഏർപ്പെടുത്താൻ നാംതന്നെ തയാറാകണം. ഇതാണ് ജനാധിപത്യ ചിന്ത.

മറ്റു ജാതി, മത, സമുദായ ചിന്തകൾ ഈ ജനാധിപത്യ സംവിധാനത്തെ ബലാത്കാരമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും സമ്മർദത്തിലാക്കുന്നതും തീർത്തും മനുഷ്യത്വരഹിതമായ, ജനാധിപത്യവിരുദ്ധമായ, ആത്മഹത്യാപരമായ പ്രവൃത്തിയാണ്. സമുദായ നേതാക്കൾ ആദരണീയർ തന്നെയാണ്. അവർക്ക് ജനങ്ങളുടെ ഇടയിൽ കുറേ സ്വാധീനം ഉണ്ടെന്നതും യഥാർഥ്യമാണ്. ഇതു പക്ഷേ ഉപയോഗിക്കേണ്ടത് മഹത്തരമായ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻവേണ്ടിയാണ്. ഇത് വലിയ ഉത്തരവാദിത്വമാണ്. അധികാരത്തേക്കാൾ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മനഃപൂർവം സമുദായ സ്വത്വബോധം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പിനെ അപഹാസ്യമാക്കും. ജനാധിപത്യത്തെ പരാജയപ്പെടുത്തും.

ഓരോരുത്തരും അവരവരുടെ മാത്രം അവകാശങ്ങൾക്കുവേണ്ടി ശ്രമിച്ചാൽ എല്ലാവരുടെയും അവകാശങ്ങൾ ഇല്ലാതാകുമെന്നും, മറിച്ച് ഓരോരുത്തരും എല്ലാവരുടെയും അവകാശങ്ങൾക്കുവേണ്ടി പരിശ്രമിച്ചാൽ മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥ എല്ലാവർക്കും ഉണ്ടാകുമെന്നുമുള്ള ജനാധിപത്യബോധ്യം ഇന്നിന്‍റെ ആവശ്യമാണ്. ഇന്നത്തെ വിവര സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളുമൊക്കെ ജനങ്ങളെ ജാതി, മത, സമുദായ ചിന്തകൾക്കതീതമായ, ഒരു ജനാധിപത്യ പ്രബുദ്ധതയിലേക്ക് നയിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം. ദുരന്തങ്ങൾ പ്രഹസനങ്ങളായി ആവർത്തിക്കാൻ ഇടവരാതിരിക്കട്ടെ.

-പ്രഫ. ഡോ. പി.ജെ. തോമസ്

Responses

സിപിഎം-സിപിഐ കലഹവും നെൽകർഷകരുടെ ദുരിതവും

കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ കൊയ്ത്തുകാലമായി. അപ്രതീക്ഷിതമായെത്തിയ മഴ കർഷകന്‍റെ മുഴുവൻ പ്രതീക്ഷയും തകർക്കുന്നു. അതിനിടെയാണ് നെല്ലുസംഭരണം നടത്തണമല്ലോ എന്നുള്ള ചിന്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം കൂടി. എന്നാൽ, മുഖ‍്യമന്ത്രിതന്നെ യോഗം മാറ്റിവയ്പിച്ചെന്ന വാർത്തകളാണ് പിന്നാലെ വന്നത്. കർഷകരേക്കാൾ മറ്റെന്തിനൊക്കെയോ പ്രാധാന്യം കൊടുക്കുന്നതിനാലാണോ ഇതെന്നു കർഷകർ സംശയിക്കുന്നു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളാണ് നെല്ലുസംഭരണത്തിൽ നിർണായകം. ഇതു രണ്ടും സിപിഐ ഭരിക്കുന്ന വകുപ്പുകളാണ്. പിഎം ശ്രീയുടെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്തിരിക്കുന്ന കലഹം നെല്ലുസംഭരണത്തെ ബാധിക്കുമോയെന്ന ആശങ്ക കർഷകമനസുകളിൽ പെരുകുകയാണ്.

കർഷകരുടെ കാര്യത്തിൽ ആർക്ക് എന്ത് ഉത്തരവാദിത്വം? കൊയ്ത്ത് യന്ത്രം ഇല്ലാതെ നെല്ല് നശിക്കുന്നു, കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാതെ വയലിലും വഴിയിലും കിടന്ന് നശിക്കുന്നു. മില്ലുകാരാരും തിരിഞ്ഞു നോക്കുന്നില്ല. നെൽപ്പാടങ്ങളിൽ കർഷകന്‍റെ കണ്ണീരു വീഴുന്നത് പെരുമഴയിൽ ആരും കാണാതെപോകുന്നു. ഇനി സമരം ചെയ്യാൻപോലും ആവാത്ത അവസ്ഥയിലാണ് കർഷകർ. ആറ് മാസത്തെ ഇടവേളകളിൽ കുട്ടനാട്ടിൽ അരങ്ങേറുന്ന ഒരു പതിവ് കാഴ്ചയായി ഇതു മാറിയിരിക്കുന്നു, അല്ലെങ്കിൽ മാറ്റിയിരിക്കുന്നു. ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? അതോ സംഘടിക്കാൻ ശേഷിയില്ലാത്ത കർഷകനോട് ഇങ്ങനെ മതി എന്ന ധിക്കാര മനോഭാവമോ? ഒരു പരിഷ്കൃത സമൂഹമെന്ന് കരുതുന്ന മലയാളികൾക്കെല്ലാം ഇത് അപമാനമാണെന്ന് ഉത്തരവാദപ്പെട്ടവർ എന്ന് മനസിലാക്കും?

90 മുതൽ 120 ദിവസംകൊണ്ട് വിളവെത്തുന്ന നെല്ലിനങ്ങളാണ് കുട്ടനാട്ടിൽ വിതച്ച് വിളവെടുക്കുന്നത്. എന്നാൽ, കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിനെപ്പറ്റി മില്ലുകാരുമായി സർക്കാർ കൂടിയാലോചിക്കുന്നത് കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ്. ഇതാകട്ടെ കർഷകരെ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള ചർച്ചകളാകും. ആധുനിക സമൂഹത്തിന് അപമാനമാണ് ഈ രീതിയെന്ന് വേണ്ടപ്പെട്ടവർ എന്നാണ് മനസിലാക്കുക?

നെൽകർഷകർ വിത്ത് വിതച്ച് നിശ്ചിത ദിവസങ്ങൾക്കകംതന്നെ നെല്ല് സംഭരിക്കുന്നതിനുവേണ്ടി രജിസ്ട്രേഷൻ നടത്തും. ബന്ധപ്പെട്ട കൃഷിവകുപ്പിൽ ഇതിന്‍റെ വ്യക്തമായ രേഖകളുണ്ട്. എന്ന് വിളവെടുക്കും, ഏകദേശം എത്ര വിളവുണ്ടാകും, എത്ര കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമാണ്, നെല്ല് സംഭരിക്കപ്പെടേണ്ടത് എപ്രകാരം, എത്ര വള്ളങ്ങൾ, ലോറികൾ വേണം, യഥാസമയം സംഭരിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ വളരെ വ്യക്തമായ ബോധ്യങ്ങളുള്ളവരാണ് കൃഷിവകുപ്പുമായി ബന്ധപ്പെട്ടവരും സർക്കാരും. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ വിളവ് കൊയ്തെടുക്കുന്നതിനുള്ള യന്ത്രങ്ങളുടെ ദൗർലഭ്യവും കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിന്‍റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്.

സംഭരണവുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും കാലേക്കൂട്ടി നടത്തുകയും തീരുമാനത്തിൽ എത്തുകയും ചെയ്യണം. നെല്ല് വയലിലും വഴിയിലും ഇട്ട് വിലപറയരുത്.

നെല്ല് വഴിയിലിട്ട് സമരം ചെയ്യാൻ കർഷകരെ നിർബന്ധിക്കരുത്. നെൽകർഷകരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതെ അവരുടെ ഉത്പന്നം യഥാസമയം സംഭരിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ച് അവശേഷിക്കുന്നവരെക്കൂടി കൃഷിയിൽനിന്ന് അകറ്റാതിരിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം. കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രി- ഉദ്യോഗസ്ഥതല യോഗങ്ങൾ നടത്തിയും ഇറങ്ങിപ്പോക്ക് നടത്തിയും പാവപ്പെട്ട കർഷകരെ അപമാനിക്കരുതെന്ന അപേക്ഷയും കർഷകർക്കുണ്ട്.

 

Responses

ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധത

വിദ്യാഭ്യാസരംഗം അതിവേഗം നവീകരിക്കപ്പെടുകയും അന്താരാഷ്‌ട്രവത്കരിക്കപ്പെടുകയും നിർമിതബുദ്ധിപോലെയുള്ള പരീക്ഷണങ്ങളെ നേരിടാൻ തക്കവണ്ണം സജ്ജമാക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോഴും മാർക്ക്‌, വെയിറ്റേജ് തുടങ്ങി വളരെ നാമമാത്രമായ സാങ്കേതിക ചർച്ചകളിൽ മാത്രം ഒതുങ്ങുന്നത് അതീവ ദുഃഖകരമാണ്. നമ്മുടെ യുവജനത പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങൾ തേടിപ്പോകുന്ന അവസ്ഥ അതിന്‍റെ മൂർധന്യത്തിൽ എത്തിനിൽകുമ്പോഴാണ് ഇതു സംഭവിക്കുന്നത് എന്ന് ഓർക്കണം.


സർക്കാരും കോടതിയും വിദ്യാഭ്യാസവകുപ്പും മാനേജ്മെന്‍റും എല്ലാം വിദ്യാർഥിവിരുദ്ധ ദിശയിലാണ് നീങ്ങുന്നതെന്ന് പറയേണ്ടിവരുന്നു. അല്ലെങ്കിൽ പരീക്ഷയും കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് ആയി അഡ്മിഷൻ സമയമാകുമ്പോൾ എന്തുകൊണ്ടാണ് കോടതികളും മറ്റും സജീവമായി രംഗത്തു വരുന്നത്. ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധതയാണ് ഇത്. ഒരു നാടിന്‍റെതന്നെ ഭാവിയുടെ നശീകരണമാണിത്.


വിദ്യാർഥികളുടെ അവകാശം, മാതാപിതാക്കളുടെ ആകാംക്ഷ, അധ്യാപകരുടെ മാനം ഇതിനൊന്നും വിലയില്ലാതാക്കുന്ന നിലപാടാണിത്. ഒരു നാടിന്‍റെ ഭാവി നിർണയിക്കുന്നതിൽ യുവജനതയ്ക്കുള്ള പങ്കും അതിന് അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ഒന്നും നമുക്കിപ്പോഴും മനസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. പടിക്കൽ കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതുണ്ട്.

 

സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കഴിഞ്ഞിട്ടും, ഇത്രയും സാങ്കേതികവിദ്യ വികസിച്ചിട്ടും ഈവക കാര്യങ്ങളിൽ കൃത്യമായ ഒരു വ്യവസ്ഥ രൂപീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തീർത്തും ലജ്ജാകരമാണ്. കോടതിയായാലും സർക്കാരായാലും തലേദിവസം കാര്യങ്ങൾ തീരുമാനിച്ച് വിദ്യാർഥികളെ വഴിയാധാരമാക്കുന്ന പതിവ് ഉപേക്ഷിച്ച്, ഈ വക കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ഒരു സംവിധാനം ഉണ്ടാക്കണം.


“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന് പറയുന്നതുപോലെ ഭാവിയിലെങ്കിലും സർക്കാരും കോടതിയും ഇത്തരത്തിൽ പ്രവർത്തിക്കാതിരിക്കാൻ, ഇവരെല്ലാം ഉൾപ്പെടുന്ന ഒരു സംവിധാനത്തിൽ, മറ്റു വിദഗ്ധരെയും കൂട്ടി ഇതിനെല്ലാം ഒരു പരിഹാരമുണ്ടാക്കേണ്ടത് ആവശ്യമാണ്. ഓരോ വർഷവും ഇത് കോടതിയും സർക്കാരും തമ്മിലുള്ള ചക്കളത്തി പോരാകുന്നത് തീർത്തും അപലപനീയമാണ്. പ്രത്യേകിച്ച്, കേരളംപോലെ സാക്ഷരതയുള്ള സംസ്ഥാനത്തിന് ഇത് തീർത്തും നാണക്കേടാണ്.

-പ്രഫ. പി.ജെ. തോമസ്പത്തിൽച്ചിറ,ചങ്ങനാശേരി

Responses

അധികാരികളുടെ അടിയന്തരശ്രദ്ധയ്ക്ക്?

കൊച്ചി നിയോജകമണ്ഡലം എംഎൽഎ കെ.ജെ. മാക്സി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എന്‍.എസ്.കെ. ഉമേഷ് എന്നിവരുടെ ശ്രദ്ധയ്ക്ക്:

1) ചെറിയകടവു വരെയുള്ള കടൽഭിത്തി പണി നടക്കുമ്പോൾതന്നെ സിഎംഎസ് മുതൽ വെളി വരെയുള്ള ഇടങ്ങളിലെ പൊളിഞ്ഞുകിടക്കുന്ന കല്ലുകൾ കടൽഭിത്തികളിൽ എടുത്തുവച്ച് വിടവുകൾ നികത്തി കടലിന്‍റെ രൂക്ഷത കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിനുള്ള നിർദേശം കൊടുക്കുമോ? ഇല്ലെങ്കിൽ അടുത്ത കാലവർഷത്തിന് അവിടങ്ങളിലെ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടിവരും. നിങ്ങൾ അവരെ ആ ദുരന്തത്തിന് വിട്ടുകൊടുക്കുമോ?

2) ഇനിയുള്ള ഭാഗത്തെ കടൽഭിത്തി പണിയാനുള്ള പദ്ധതിയിടലും പണം വകയിരുത്തലും ചെയ്യാൻ ഇതിനിടയിൽ നിങ്ങൾ മുന്നോട്ടുവരുമോ? അതോ, ഇനിയും സമരങ്ങളും പ്രതിഷേധങ്ങളും ശാപങ്ങളുമായി തീരദേശജനത ഇറങ്ങിയാലേ അതു പരിഗണിക്കുകയുള്ളൂ എന്നാണോ?

3) തീരസംരക്ഷണ കാര്യത്തിലുള്ള പോർട്ട് ട്രസ്റ്റിന്‍റെയും എൽഎൻജിയുടെയും ഉത്തരവാദിത്വം നിറവേറ്റാൻ അവരെ നിങ്ങൾ നിർബന്ധിക്കുമോ, ബോധ്യപ്പെടുത്തുമോ?

4) 592 കി.മീ. വരുന്ന കേരളതീരം കൃത്യമായും സമയബന്ധിതമായും ശാശ്വതമായും സംരക്ഷിക്കാൻ, കടമെടുത്തു മുടിയുന്ന ഒരു സർക്കാരിനെക്കൊണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്. ഫണ്ട് സമൃദ്ധമായുള്ള കേന്ദ്രത്തിനുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്താൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല? കേന്ദ്രമന്ത്രി ജോർജ് കുര്യനെപ്പോലുള്ളവരുടെ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലേക്ക് എന്തുകൊണ്ട് നിങ്ങൾ ക്ഷണിക്കുന്നില്ല? പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കാൻ എംപിമാരോട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?

<b>-ഫാ. ജോഷി മയ്യാറ്റിൽ</b>

Latest News

Corehub Up