Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Movies

News

പുരാണവും ഫാന്‍റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധംത്തിന്‍റെ ട്രൈലെർ പുറത്ത്. പുരാണങ്ങളും ചരിത്രവും സാഹസികതയും കൂട്ടിമുട്ടുന്ന ഒരു ആകർഷകമായ ലോകത്തേക്കാണ് ട്രൈലെർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത് . വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്ത ഈ ചിത്രം പരമ്പരാഗത പുരാണ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യഅനുഭവം തന്നെ പ്രദാനം ചെയ്യുന്നതായി തോന്നുന്നു. ജൂലൈ മൂന്നിനാണ് ചിത്രം ആഗോള റിലീസ് ആയി എത്തുന്നുത്.

അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തെയും, സങ്കൽപ്പിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിഗൂഢ അവശിഷ്ടമായ ബ്രഹ്മകമലത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പുരാതന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ, ദിവ്യ നിധി അവകാശപ്പെടാനുള്ള അഭിലാഷങ്ങളുമായി ഒരു അപകടകരമായ ശക്തി ഉയർന്നുവരുന്നു. എന്നിരുന്നാലും, ആ തിന്മയെ തടയാൻ നാഗ സാധുക്കളോടൊപ്പം ദൈവം തന്നെ ഇടപെടുന്നു.

ചിത്രത്തിന്‍റെ അതിമോഹമായ ആഖ്യാന ക്യാൻവാസാണ് ഉടനടി വേറിട്ടുനിൽക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ, പുരാതന രക്ഷകർത്താക്കൾ, അമാനുഷിക ശക്തികൾ എന്നിവ ഉൾപ്പെടുന്ന ഒരു പാളികളുള്ള സാഹസികതയെക്കുറിച്ച് ട്രെയിലർ സൂചന നൽകുന്നു. അവസാന നിമിഷങ്ങളിൽ നാഗബന്ധത്തിന്‍റെ വെളിപ്പെടുത്തൽ കൗതുകം വർധിപ്പിക്കുകയും അതിന്‍റെ നിഗൂഢത കണ്ടെത്താൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു.

ട്രെയിലറിലുടനീളം ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരാട് കർണയാണ്. അദ്ദേഹത്തിന്‍റെ പരിവർത്തനവും സ്‌ക്രീൻ സാന്നിധ്യവും തീവ്രതയും ആത്മീയ ആഴവും ഉൾക്കൊള്ളുന്ന ഒരു പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, മുരളി ശർമ്മ തുടങ്ങി മറ്റ്‌ കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു. ബ്രഹ്മകമലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെക്കുറിച്ച് കഥ ചർച്ച ചെയ്യുമ്പോൾ, കഥപറച്ചിൽ ആകർഷകവും ഇതിഹാസവുമാണ്.

പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡിയും നിഷിത നാഗി റെഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് ‘നാഗബന്ധം’.

ഛായാഗ്രഹണം – സൗന്ദർ രാജൻ എസ് , സംഗീതം – അഭേ, ജുനൈദ് കുമാർ, എഡിറ്റർ – ആർ.സി. പനവ്, സിഇഒ – വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ – കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ – അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം – ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് – തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ – ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആണ്.
പി ആർ ഓ. ഐശ്വര്യ രാജ്

 

News

ഉലകനായകനൊപ്പം മരുതനായകം കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ ചിദംബരം

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‍റെശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് ചിദംബരം. ചിത്രത്തില്‍ കമല്‍ ഹാസന്‍റെ "ഗുണാ' സിനിമയിലെ "കണ്മണി അന്‍പോട്' എന്ന ഗാനം ചിദംബരം തന്‍റെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഇളയരാജ നിയമനടപടികള്‍ക്കൊരുങ്ങിയെങ്കിലും കമല്‍ഹാസന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഇപ്പോഴിതാ കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്കുണ്ടായ ഒരു അപൂര്‍വഭാഗ്യത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിദംബരം.

കമല്‍ഹാസന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ, എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ "മരുതനായകം' എന്ന ചിത്രത്തിന്‍റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പ് കമല്‍ ഹാസനൊപ്പം തിയേറ്റര്‍ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവച്ചത്.

ചിത്രത്തിന്‍റെ ഏകദേശം 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് കമല്‍ ഹാസനൊപ്പം ചിദംബരം കണ്ടത്. തീര്‍ത്തും ഗംഭീരമായ അനുഭവമായിരുന്നു അതെന്ന് ചിദംബരം പറഞ്ഞു.
നിലവില്‍ മരുതനായകത്തിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ഉള്ളടക്കമുള്ളതാണ് പുതിയ പതിപ്പ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

1997-ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി പങ്കെടുത്ത വന്‍ ചടങ്ങിലായിരുന്നു "മരുതനായകം' പ്രഖ്യാപിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ സുജാതയ്‌ക്കൊപ്പം കമല്‍ ഹാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമീപകാലത്ത് ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ "മരുതനായകം' പുനരുജീവിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, സംവിധായകന്‍ ലോകേഷ് കനകരാജും മരുതനായകത്തിന്‍റെ ദൃശ്യങ്ങള്‍ കമല്‍ ഹാസനൊപ്പം കണ്ട അനുഭവം പങ്കുവച്ചിരുന്നു.

ഏക്ത: ലോകത്തെ ഒന്നിപ്പിക്കുന്ന സിംഫണി; ഒരു സ്റ്റീഫൻ ദേവസി മാജിക്

സംഗീതത്തിന് അതിരുകളില്ലെന്നും മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണെന്നും വീണ്ടും തെളിയിക്കുകയാണ് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി. അദ്ദേഹത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ "ഏക്ത' എന്ന മ്യൂസിക് വീഡിയോ കേവലം ഒരു ഗാനമല്ല, മറിച്ച് ആത്മാവിനെ സ്പർശിക്കുന്ന സംഗീതാനുഭവമാണ്.

പൂർണമായും സംസ്കൃതത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. പരമ്പരാഗത ഇന്ത്യൻ സംഗീത ശൈലിയെയും പാശ്ചാത്യ ഓർക്കസ്ട്രേഷനെയും മനോഹരമായാണ് സ്റ്റീഫൻ സമന്വയിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്ന ആത്മീയത പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും.

 

News

തര്‍ക്കം, പൊട്ടിത്തെറി, നാണക്കേടിന്‍റെ രാജി..; ഒരു വർഷം ആകുന്നതിന് മുൻപേ അമ്മ വിട്ടിറങ്ങി ശ്വേത മേനോനും കൂട്ടരും  

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.

സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.

കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.

രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.

അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്‍ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.

ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.

നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്‍കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.

ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന്‍ അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്‍കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.

News

മോഹന്‍ലാൽ-തിലകൻ‌-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക്; കിരീടം റീ റിലീസിനൊരുങ്ങി, ട്രെയിലർ കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം!

"കത്തി താഴെയിടടാ സേതു, നിന്‍റെ അച്ഛനാ പറയുന്നേ... കത്തി താഴെയിടടാ...' തിലകന്‍റെ ഈ ഡയലോഗും, അതിനു മുന്നില്‍ തകര്‍ന്നുനില്‍ക്കുന്ന മോഹന്‍ലാലിന്‍റെ മുഖവും മലയാളികള്‍ ഒരിക്കലും മറക്കില്ല. അതേ, കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസ്- സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് "കിരീടം' റീ റിലീസിനൊരുങ്ങുകയാണ്. 4കെ അറ്റ്മോസ് മികവോടെ എത്തുന്ന ചിത്രത്തിന്‍റെ ട്രയിലര്‍ ലോഞ്ച് ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കും.

മോഹന്‍ലാല്‍, സിബി മലയില്‍ എന്നിവരെക്കൂടാതെ ചിത്രത്തിന്‍റെ ഭാഗമായുള്ള നടന്മാര്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1989-ല്‍ ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, മലയാളി പ്രേക്ഷകന്‍റെ നെഞ്ചില്‍ വീണ മുറിവുകളായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കിരീടം അടയാളപ്പെടുത്തുന്നത്.

News

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.

അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. താരത്തിന്‍റെ കാറിന്‍റെ മുൻവശം പൂർണമായും അപകടത്തിൽ തകർന്നു.

അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

News

അമ്മയാകാനൊരുങ്ങി സമാന്ത‍? വൈറലായി ഈ ചിത്രങ്ങൾ

തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഡിസംബറിൽ സമാന്തയ്ക്കും ഭർത്താവ് രാജ് നിഡിമോരുവിനും കുഞ്ഞ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ മാ ഇന്‍റി ബംഗാരം എന്ന ചിത്രത്തിന്‍റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ താരത്തിന്‍റെ ബേബി ബംപ് കണ്ടുവെന്നാണ് ആരാധകർ പറയുന്നത്. ലൂസ് ഫിറ്റ് ജീൻസും വൈറ്റ് ബനിയനുമാണ് താരം ധരിച്ചത്.

സിനിമയുടെ വിജയാഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്.

ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങളിലൂടെ താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്ത ശരിവെയ്ക്കുകയായിരുന്നു.

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷ യോഗ സെന്‍ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇത് സാമന്തയുടെ രണ്ടാം വിവാഹമാണ്. മുൻപ് പ്രമുഖ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. 2017 ഒക്ടോബറിൽ ഗോവയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു.

News

ഞാൻ മരിച്ചാൽ ഈ നടിമാർ എന്‍റെ ശവം പോലും കാണാൻ വരരുത്: അമ്മയിൽ നിന്നും അംഗത്വം രാജിവച്ച് ലക്ഷ്മിപ്രിയ

താരംസംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ.
‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം.

തന്‍റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്‍റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.

‘‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്‍റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്‍റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്.

60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയുന്നു.

നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്‍റായിരുന്ന  ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്‍റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.

വാർഷിക ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചൊല്ലി മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം.

News

രമേഷ് പിഷാരടി കൺവീനറായുള്ള അഡ്‌ഹോക് കമ്മിറ്റി; അടുത്ത തെരഞ്ഞെടുപ്പ് വരെ ഇവർ നിയന്ത്രിക്കും  

പ്രസിഡന്‍റ് ശ്വേതാ മേനോനടക്കം നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത നാലു മാസത്തേക്ക് ‘അമ്മ’യുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ രമേഷ് പിഷാരടി എംഎല്‍എ കണ്‍വീനറായുള്ള അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി.

കെ.ബി. ഗണേഷ്‌കുമാര്‍, സുരേഷ് കൃഷ്ണ, സിദ്ദിഖ്, റോണി ഡേവിഡ് രാജ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണു കമ്മിറ്റിയംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് സമിതി തീരുമാനിക്കും.

News

സംഘടനയെ വീണ്ടും കുറ്റാരോപിതരുടെ കൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം: അമ്മ അംഗത്വവും രാജി വച്ച് ശ്വേതാ മേനോന്‍  

ക്രമക്കേടുകള്‍ക്കുനേരേ കണ്ണടച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ പാവകളാകണമെന്നും അത്തരത്തൊരു പാവയാകാന്‍ താന്‍ തയാറല്ലെന്നും അമ്മയിൽ നിന്നും രാജിവച്ചശേഷം ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ചിലര്‍ അജൻഡ വച്ച് പുറത്താക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരുടെ കൈയിലേക്കു സംഘടനയെ വീണ്ടും കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. താരങ്ങളെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടീച്ചു.

ഞങ്ങള്‍ വന്നശേഷമുള്ള കമ്മിറ്റിയുടെ കണക്കുകള്‍ കൃത്യമാണ്. അതിനുമുന്പുണ്ടായിരുന്ന ബാബുരാജിന്‍റെ കമ്മിറ്റിയുടെ കണക്കില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടെന്നും രാജിക്കുശേഷം ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

"അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുക മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പൂർണമായി പുറത്തു വന്നിരിക്കുകയാണ്. പണ്ട് കുറച്ചു സ്ത്രീകൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഇന്ന് എനിക്കും തോന്നിപ്പോകുന്നു.

കുറ്റാരോപിതരായ ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമവും അജണ്ടയുമാണ് അവിടെ നടന്നത്. യോഗത്തിൽ രജിസ്ട്രേഷൻ ഒരു ഭാഗത്തായിരുന്നു നടന്നിരുന്നത്. എന്നാൽ മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് ശേഖരിക്കുകയായിരുന്നു. ഒരു പ്ലാൻ അനുസരിച്ച് ഞങ്ങളെ പുറത്താക്കാനാണ് അവർ നോക്കിയത്. എനിക്കൊരു വ്യക്തിത്വമുണ്ട്, എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും.

ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നാം തീയതിയോടെ പുള്ളി ഓടിയൊളിച്ചു. അമ്മയിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്‍റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ, ഒരു മെയിൽ പോലും അയക്കാതെ മൂപ്പർ മുങ്ങുകയായിരുന്നു.

അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. ഇതിന് മുൻപ് ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു.

സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് എനിക്ക് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ അമ്മയിലെ അംഗമല്ല.

അംഗമല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ തികഞ്ഞ ഗൂഢാലോചനയാണ് നടന്നത്. അമ്മയിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വ്യക്തമാക്കാം.'' ശ്വേത പറഞ്ഞു.

ഞായറാഴ്ച രാവിലെ യോഗം ആരംഭിച്ചതു മുതൽ തന്നെ ഭരണസമിതിയെ പുകച്ചുപുറത്താക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കാൻ പ്രതിപക്ഷ വിഭാഗം സമ്മതിച്ചില്ല. തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ 45 ദിവസത്തെ സമയം ശ്വേത ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല.

ഒടുവിൽ അവിശ്വാസപ്രമേയം പാസാക്കി നാണംകെടുത്തുന്നതിന് മുൻപ് തന്നെ ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന സമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

News

ഒരു പൂവ് മോഹിച്ചവന് പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രി: സതീശനെ പ്രശംസിച്ച് മല്ലിക സുകുമാരൻ

വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് മല്ലികയുടെ കുറിപ്പ്.

‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം ...ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ....ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..

ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്‍റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്‍റെ വാക്കുകൾ.

 

 

 

 
 

News

ആ രീതിയിൽ മെസേജ് അയക്കണമെന്ന് പറഞ്ഞു, എനിക്കത് പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു: പ്രിയാമണി

മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു.

എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു.

സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്‍റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു.

നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷേ, ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയയ്ക്കണം എന്നാണ് അയാൾ പറഞ്ഞത്. എനിക്കതു പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ. എന്‍റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്കു രാത്രി സമാധാനമായി കിടന്നുറങ്ങണം. എനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ല. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷേ, എനിക്കതു പറ്റില്ലെന്നും നടി വ്യക്തമാക്കി.

മറ്റു നായികമാർ കാരണം തന്‍റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി പറഞ്ഞു. ചില ഹീറോകൾക്കു തന്നെ നായികയാക്കുന്നതിൽ താത്പര്യമില്ലായിരുന്നെന്നും താൻ പെർഫോമൻസിൽ അവരെ മറികടക്കും എന്ന ചിന്തയാണിതിനു കാരണമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരിക്കൽ പ്രിയാമണി പറഞ്ഞിരുന്നു.

മലയാളത്തിൽ ഓഫീസർ ഓൺ ‍ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്. കരിയർ ഗ്രാഫ് തകർച്ചയിലായിരുന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിയെ തേടിയെത്തുന്നത്. ഇതോടെ ബോളിവുഡിലും പ്രിയാമണിക്ക് സ്വീകാര്യത ലഭിച്ചു. കരിയറിന് പൂർണ പിന്തുണ നൽകി ഭർത്താവ് മുസ്തഫ രാജ് പ്രിയാമണിക്കൊപ്പമുണ്ട്.

2017 ലായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് പ്രിയാമണിക്ക് തുടരെത്തുടരെ സിനിമകൾ ലഭിക്കാൻ തുടങ്ങിയത്. ഭർത്താവാണ് തന്‍റെ ഭാഗ്യമെന്നാണു പ്രിയാമണി പറയാറുള്ളത്.

News

അൻസിബയുടെ വിഷയവും ചർച്ച ചെയ്യും; അമ്മ ജനറൽ ബോഡി ഞായറാഴ്ച

കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്തത് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നാളെ കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചർച്ചക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരേ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ്‌ അൻസിബയ്‌ക്ക്‌ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്‌.

സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തൽ.

ബൈലോയ്ക്ക് വിരുദ്ധമായി സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

News

എന്‍റെ അവസ്ഥ കുറച്ച് സീരിയസ് ആണ്, ചേച്ചി ജോലി രാജിവച്ച് കൂടെ ഉണ്ട്: രോഗാവസ്ഥയെക്കുറിച്ച് രേണു സുധി

ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. ആറു കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും ആദ്യ കീമോ കഴിഞ്ഞതിനു പിന്നാലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനുശേഷം സർജറിക്കും പദ്ധതിയിട്ടിട്ടുണ്ട്.

‘‘ഇനി കോട്ടയം മെഡിക്കൽ കോളജ് ആണ് എന്‍റെ തറവാട്. ഇവിടെയാണ് എന്‍റെ ചികിത്സ. എത്ര വർഷം മുന്നോട്ടുപോകുമെന്ന് അറിയില്ല. എനിക്കു വേണ്ടി പ്രാർഥിച്ചില്ലെങ്കിലും റിഥപ്പന്‍റെ അമ്മയ്ക്കു വേണ്ടി പ്രാർഥിക്കുക. എന്നോട് ശത്രുതയുള്ളവർ ഉണ്ടാകും, ഞാനായിട്ട് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല

കീമോയ്ക്കു ശേഷം എന്നെ പുറത്തുനിർത്തിയിരുന്നു. ചേച്ചിയോടും ചേട്ടാപ്പിയോടുമാണ് എന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർ സംസാരിച്ചത്. അവർ അതൊന്നും എന്നോടു പറഞ്ഞില്ല. ചിലപ്പോൾ സീരിയസ് ആയ കാര്യങ്ങളാകും.

ഇവിടെ വീട്ടിൽ വന്നപ്പോഴും എന്‍റെ റൂമിൽ ഇരുത്തി കതകടച്ച് അകത്ത് ഇരുത്തിയിട്ടാണ് വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞത്. ഞാൻ അറിഞ്ഞത് വച്ച് എന്‍റെ അവസ്ഥ കുറച്ച് സീരിയസ് ആണ്. എല്ലാവരും പ്രാര്‍ഥിക്കണം.

മരുന്നിന് തന്നെ ലക്ഷങ്ങളാകും. അതൊന്നും ഞാൻ കരുതിയിട്ടില്ല, കുറച്ച് പരിപാടികൾ മുടങ്ങിപ്പോയിരുന്നു. പിരിവിനു വേണ്ടി പറയുന്നതല്ല. ചാനൽ പിന്തുണയ്ക്കണം. വിഡിയോയ്ക്ക് നല്ല വ്യൂസ് ഉണ്ടാകണം. എന്നാലേ മരുന്നൊക്കെ മേടിക്കാൻ സാധിക്കൂ.

ബിഗ് ബോസിലെ ആളുകളൊക്കെ വിളിക്കുന്നുണ്ട്. ഞാനിങ്ങനെ ഇരിക്കുന്നുവെന്നെ ഒള്ളൂ. എവിടെ നിന്നോ കിട്ടിയ ധൈര്യമാണിത്. പണ്ടേ ഞാൻ ഇങ്ങനെയാണ്. മനക്കരുത്ത് ഉണ്ട്, ബാക്കിയുള്ളത് ദൈവത്തിന്‍റെ കൈയിലാണ്.’’രേണുവിന്‍റെ വാക്കുകൾ.

കോട്ടയം മെഡിക്കല്‍ കോളജില്‍ പിഐസിസി ലൈന്‍ ചികിത്സയാണ് രേണു തേടുന്നത്. കീമോതെറാപ്പിയുടെ വേദന താങ്ങാൻ പറ്റാത്തവർക്ക് PICC ലൈൻ ആശ്വാസമാണ്. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റർ സ്ഥാപിച്ച് മരുന്നുകൾ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ് പിഐസിസി ലൈൻ. ആവർത്തിച്ചുള്ള സൂചികുത്തലുകൾ ഒഴിവാക്കാനും ദീർഘകാല ചികിത്സ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും ഇതിലൂടെ കഴിയും.

രോഗം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു നേരത്തെ വിഡിയോയിലൂടെ പറഞ്ഞിരുന്നു. 

 

 

 

 

News

അൽഫോൻസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കുശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അൻപതാം സിനിമയായാകും ഇത്. ഗോൾഡിനു ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്.

സിനിമയുടെ ടൈറ്റിൽ ലോഞ്ച് 27-ാം തിയതി പത്മ തിയറ്ററിൽ വച്ച് രാവിലെ പത്ത് മണിക്ക് നിർവഹിക്കും. ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്.
മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൻസ് തന്നെയാകും.

അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘നേരം’ 2013-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2015-ലാണ് ‘പ്രേമം’ റിലീസിനെത്തിയത്. 

നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു. 

News

എന്‍റെ പെണ്ണേ, കണ്ണുനിറഞ്ഞാണ് ഇതെഴുതുന്നത്: സ്വാസികയെക്കുറിച്ച് ഭർത്താവ് പ്രേം  

പുതിയ ചിത്രമായ നൂറു സ്വാമിയിലെ അഭിനയത്തിന് ഭാര്യ സ്വാസികയെ പ്രശംസിച്ച് ഭർത്താവ് പ്രേം ജേക്കബ്.

വിജയ് ആന്‍റണി-ശശി കൂട്ടുകെട്ടിലിറങ്ങിയ നൂറു സ്വാമി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിലൂടെ തമിഴ്നാട്ടിൽ വലിയ തരംഗമാണ് സ്വാസിക സൃഷ്ടിക്കുന്നത്.

‘‘ശശി സർ നിനക്ക് ഈ ചിത്രത്തിന്‍റെ കഥ ആദ്യമായി വിവരിച്ചുതന്നപ്പോൾ, എത്രമാത്രം ആവേശത്തോടെയാണ് നീ എന്നെ വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. 'സെൽവി' എന്ന കഥാപാത്രത്തിന് തികച്ചും വേറിട്ടൊരു ഭാവത്തിൽ ജീവൻ നൽകാൻ നീ അത്രമേൽ കൊതിച്ചിരുന്നു.

ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ നീ നടത്തിയ കഠിനാധ്വാനത്തിന് ഞാൻ സാക്ഷിയാണ്. പുതിയ ഭാവങ്ങളും ചലനങ്ങളും പരീക്ഷിച്ചും മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചും, നിന്‍റെ ദൈനംദിന ശീലങ്ങളിൽ പോലും മാറ്റങ്ങൾ വരുത്തിയും നീ അതിനായി പ്രയത്നിച്ചു.

ഞാൻ അരികിലുള്ളപ്പോൾ പോലും, വളരെ അനായാസമായി സാരിയുടുത്ത് നീ സെൽവിയെന്ന ആ സാധാരണ സ്ത്രീയായി മാറിപ്പോയ നിമിഷങ്ങൾ എന്‍റെ മനസിലുണ്ട്. എന്നിട്ടും ചെയ്തതൊന്നും മതിയാകാത്തതുപോലെ വീണ്ടും മികച്ചതാക്കാൻ നീ സ്വയം സമർപ്പിച്ചുകൊണ്ടിരുന്നു. 

കള്ളക്കുറിച്ചിയിലെ ആ അർദ്ധരാത്രികളിൽ നീ എന്നെ വിളിച്ചത് ഞാൻ ഓർക്കുന്നു; നിന്‍റെ പ്രകടനത്തിൽ നീ അപ്പോഴും തൃപ്തയായിരുന്നില്ല. ആ കഥാപാത്രത്തിന്‍റെ ഏറ്റവും പൂർണമായ രൂപമായി മാറണം എന്ന് നീ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

നിന്‍റെ ആ സമർപ്പണബോധവും, കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. എന്‍റെ പെണ്ണേ, നീ ഇതുവരെ കാഴ്ചവച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രകടനങ്ങളിൽ ഒന്നാണിത്. നീ പ്രേക്ഷകരെ ചിരിപ്പിച്ചു, കരയിപ്പിച്ചു, അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി; ആ കഥാപാത്രത്തിന്റെ എല്ലാ നോവുകളും അവരിലേക്ക് പകർന്നുനൽകി.

സ്ക്രീനിൽ നിന്നെ നോക്കിനിൽക്കുക എന്നത് വികാരനിർഭരമായ ഒരു സുന്ദരയാത്രയായിരുന്നു. നിന്‍റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായി ഈ വേഷം എന്നും അടയാളപ്പെടുത്തപ്പെടും. എന്നാൽ, ഇത് നിന്‍റെ കരിയറിന്‍റെ അവസാനത്തെ കൊടുമുടിയല്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.

ഇതിനേക്കാൾ വലിയ വെല്ലുവിളികൾ ഉയർത്തുന്ന മറ്റൊരു കഥാപാത്രം നിന്നെ തേടിയെത്തും, അന്ന്, ഇതിലും ഉയർന്ന ഒരു തലത്തിലേക്ക് നീ നിന്റെ പ്രതിഭയെ എത്തിക്കുമെന്ന് എനിക്കറിയാം. നിറഞ്ഞ പുഞ്ചിരിയോടെ, എന്നാൽ സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞാണ് ഞാൻ ഇതെഴുതുന്നത്. നിന്നെയോർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു, എന്‍റെ പ്രണയമേ... എന്ന് സ്വന്തം, നിന്‍റെ കണവൻ.’’പ്രേം ജേക്കബ് കുറിച്ചു.

ഭർത്താവിന്‍റെ സ്നേഹനിർഭരമായ ഈ കുറിപ്പിന് വൈകാരികമായ മറുപടിയുമായി സ്വാസികയും കമന്‍റ് ബോക്സിലെത്തി.

‘‘എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും നന്ദി, എന്‍റെ പ്രണയമേ... നീ എന്‍റെ ജീവിതത്തിലേക്ക് വന്ന നാൾ മുതൽ, ചുറ്റുമുള്ള എല്ലാറ്റിനും കൂടുതൽ ഭംഗി തോന്നുന്നുണ്ട്; എനിക്കൊരു കാവൽമാലാഖയെപ്പോലെയാണ് നീ. നിന്നെ എന്‍റെ പങ്കാളിയായി ലഭിച്ചതിൽ ഞാൻ അത്രമേൽ ഭാഗ്യവതിയാണ്. ഒരുപാട് സ്നേഹം... നന്ദി...’’ എന്നാണ് സ്വാസിക മറുപടിയായി കുറിച്ചത്.

 

 

 

 

News

അനുവാദമില്ലാതെ കീർത്തിയുടെയും കൃതിയുടെയും ദേഹത്ത് തൊട്ടു; സംവിധായകനെതിരെ വിമർശനം

പ്രമുഖ തെലുങ്ക് സംവിധായകനായ കെ. രാഘവേന്ദ്ര റാവുവിന്‍റെ സ്ത്രീകളോടുള്ള സമീപനത്തിൽ വിമർശനം കുടുക്കുന്നു. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനായി അവിടെയെത്തിയ രാഘവേന്ദ്ര നായികമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറി എന്നാണ് ആരോപണം.

അനുവാദമില്ലാതെ അവരുടെ ദേഹത്ത് സ്പർശിച്ചു എന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.

വെങ്കിടേഷ്, നന്ദമൂരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങിലാണ് സംഭവം.

ഹൈദരാബാദിൽ വെച്ചുനടന്ന ചടങ്ങിൽ ആദ്യ ക്ളാപ്പ് അടിക്കുന്നതിനായി വിശിഷ്ടാതിഥിയായാണ് മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചത്.

 

News

നാക്കിനു മാത്രം ആരോഗ്യമുള്ള മലയാളസിനിമയിലെ മുതുവാൻമാർ; എല്ലാവർക്കും പണി കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ  

യൂട്യൂബിലൂടെ തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ.

യൂട്യുബേഴ്സിനൊപ്പം തന്നെ ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വീഡിയോ ചെയ്തിട്ടുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം

‘‘മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം അഞ്ച് ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു... നർത്തകൻമാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവർ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിൻ തോപ്പ് വാങ്ങണം.

ആ പുതിയ തോട്ടത്തിൽ വച്ച് ജീവിക്കാൻ ഒരു നിവർത്തിയുമില്ലാത്ത അവന്‍റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർ മാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം. നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്‍റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്‍റെ ശിരസ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ചു മറ്റേക്കാൽ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ! 

പോയി പണിയെടുത്തു ജീവിക്കെടാ..... ജീവിപ്പിക്കും....എന്‍റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ. നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻമാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസ് ആയപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും പണി കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ.

നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ

N: B കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക്‌ സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം സ്റ്റേറ്റ്മെന്‍റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ അവയുടെ ലിങ്കുകൾ, തമ്പ് ലൈൻ സ്ക്രീൻ ഷോട്ട് കൾ ഇവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്.

എന്നാൽ കേരള പോലീസിനെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണാം. എന്‍റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.

 

News

വാഗ്ദാനംചെയ്ത ആനുകൂല്യങ്ങൾക്ക് നന്ദി, വേഗത്തിൽ നടപ്പിലാകട്ടെ: മമ്മൂട്ടി

വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാളചലച്ചിത്രമേഖലയ്ക്ക് നൽകിയ പ്രഖ്യാപനങ്ങൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് നന്ദിയെന്നും വേഗത്തിൽ നടപ്പിലാകാട്ടെ എന്നുമാണ് താരം കുറിച്ചത്.

മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി...എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..മമ്മൂട്ടി കുറിച്ചു.

നേരത്തെ മോഹൻലാലും പൃഥ്വിരാജും ആന്‍റോ ജോസഫും അടക്കമുള്ളവർ സതീശന്‍റെ ബജറ്റിന് കൈയടിച്ച് രംഗത്തെത്തിയിരുന്നു.

News

  പൃഥ്വിരാജും കരീനയും പോലീസ് വേഷത്തിൽ; ദായ്റ റിലീസിനൊരുങ്ങുന്നു  

പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ദായ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. 

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ ദായ്റയുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തൽവാർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 

റിലീസിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ ചിത്രത്തിന്‍റെ അണിയറ വിശേഷങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചിത്രീകരണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ബിടിഎച്ച് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കുറ്റകൃത്യം, നീതി, ശിക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ‘ദായ്റ’യിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ചോദ്യം ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. പിആർഒ- സതീഷ് എരിയാളത്ത്.

News

അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനം: വി.ഡി. സതീശനെ പ്രശംസിച്ച് പൃഥ്വിരാജ്

വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിന് പൃഥ്വിരാജിന്‍റെ കൈയടി. മലയാള സിനിമയ്ക്കു നൽകിയ പരിഗണനകൾക്ക് നന്ദി പറഞ്ഞ നടൻ അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനം ആണിതെന്നും വ്യക്തമാക്കി.

‘‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്‍റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്‍റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു. 

ആന്‍റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.’’പൃഥ്വിരാജിന്‍റെ വാക്കുകൾ.

നേരത്തേ സർക്കാരിന്‍റെ പ്രഖ്യാപനത്തെ മോഹൻലാലും ആന്‍റോ ജോസഫും സ്വാഗതം ചെയ്തിരുന്നു.

News

കാവാലാ... ഗാനത്തിലെ ചുവടുവയ്പിൽ തൃപ്തയായിരുന്നില്ല: തമന്ന ഭാട്ടിയ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ ഇളക്കിമറിച്ച നൃത്തച്ചുവടുകളായിരുന്നു സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ജയിലര്‍ എന്ന ചിത്രത്തിലെ കാവാലാ' എന്ന ഗാനത്തിലേത്. എന്നാല്‍, ആഗോളതലത്തില്‍ തരംഗമായി മാറിയ ഈ ഗാനത്തിലെ തന്‍റെ പ്രകടനത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ലെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് നടി തമന്ന ഭാട്ടിയ

സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍റെ യൂട്യൂബ് വ്ളോഗിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈയിലെ തമന്നയുടെ വസതിയില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

കാവാലാ ഷൂട്ടിംഗ് സമയത്ത് എനിക്ക് ചെറിയ രീതിയിൽ അസംതൃപ്തി തോന്നിയിരുന്നു. കാരണം, എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് ഞാൻ കരുതി- തമന്ന പറഞ്ഞു. എന്നാൽ, എപ്പോഴും താൻ ചെയ്തത് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ എന്നായിരുന്നു ഇതിനോട് ഫറാ ഖാൻ പ്രതികരിച്ചത്.

എന്നാൽ ആജ് കി രാത് എന്ന ഗാനത്തിനായി താന്‍ 15 ദിവസത്തോളം പരിശീലിച്ചെന്നും തമന്ന വ്യക്തമാക്കി. ആ സമയം അതിനായി ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ശാസ്ത്രീയമായി നൃത്തം പഠിച്ച ഒരാളല്ല. കാമറയ്ക്കു മുന്നില്‍ വരുന്നതിന് മുന്‍പ് കുറേ തവണ റിഹേഴ്‌സല്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പ്രാക്ടീസ് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്- തമന്ന പറഞ്ഞു.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ കാവാലാ... എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ എഴുതിയത് അരുണ്‍രാജ കാമരാജാണ്. ശില്‍പ റാവു ആണ് ഈ ഗാനം ആലപിച്ചത്.

News

ഇത് വി.ഡി. സർക്കാരിന്‍റെ ചരിത്ര പ്രഖ്യാപനം, ഇതേവരെ ആരും ചെവിക്കൊള്ളാതിരുന്ന ആവശ്യം: ആന്‍റോ ജോസഫ്

യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ വി.ഡി. സതീശന് നന്ദി പറഞ്ഞ് നിർമാതാവ് ആന്‍റോ ജോസഫ്.

ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നുവെന്നും ആന്‍റോ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘‘ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ.

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല.

പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. 
 
വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും. ഈ ചുവടുവയ്പ് കാലത്തിന്‍റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസാരകാര്യമല്ല.

അതുപോലെതന്നെ മലയാളസിനിമയുടെ പിതാമഹൻ ശ്രീ. ജെ.സി.ഡാനിയേലിന്‍റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്. 

നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ രാജ്യാന്തര സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്‍റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവർത്തകർക്ക് നൽകുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽകൂടി കടപ്പാട്,സ്നേഹം.’’ ആന്‍റോ ജോസഫിന്‍റെ വാക്കുകൾ.

News

ബജറ്റിന് മോഹൻലാലിന്‍റെ കൈയടി; ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകുന്നതെന്ന് താരം

യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് മോഹൻലാലിന്‍റെ കൈയടി. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഈ ബജറ്റെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

''പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌.

ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത‌, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി''. മോഹൻലാൽ കുറിച്ചു.

സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി, വ്യാജ സിനിമകൾ നിരോധിക്കാൻ ആന്റി പൈറസി സല്ലുകള്‍ രൂപീകരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി നൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

അന്തരിച്ച നടൻ സലിംകുമാറിനായി എറണാകുളത്ത് സ്മാരകം നിർമിക്കും. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്‍റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്‍ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.

ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്‍റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.

കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്‍റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.

News

സലിം കുമാറിന്‍റെ പേരിൽ കൊച്ചിയിൽ സ്മാരകമന്ദിരം; ബജറ്റിൽ പ്രഖ്യാപനവുമായി സതീശൻ

അന്തരിച്ച നടൻ സലിം കുമാറിനായി കൊച്ചിയിൽ സ്മാരക മന്ദിരം നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇതിനായി ഒരുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഈ സ്മാരകം നിർമിക്കുക.

സലിം കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു വി.ഡി. സതീശൻ. അദ്ദേത്തിന്‍റെ വിയോഗത്തിന് പിന്നാലെ സതീശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ഏറെ വൈകാരികമായിരുന്നു. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നുമാണ് അദ്ദേഹം അനുസ്മരിച്ചത്.

ജൂൺ ആറിനാണ് സലിം കുമാർ വിടവാങ്ങിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു.

News

ചിത്രനഗരം, കൾച്ചറൽ സെന്‍റർ, മ്യൂസിക് അക്കാദമി; സിനിമയ്ക്ക് നേട്ടങ്ങളേറേ

വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാളസിനിമയ്ക്ക് നേട്ടങ്ങളേറെയാണ്. മലയാളസിനിമ മേഖലയെ വികസിപ്പിക്കാൻ സമഗ്രപദ്ധതികളാണ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജെ.സി. ഡാനിയേൽ ഇന്‍റർനാഷ്ണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും.

സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരമായ വേദി സൃഷ്ടിക്കൽ, ആന്‍റി പൈറസി സെല്ലുകൾ രൂപികരിക്കൽ, ദേശീയ അന്തരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നൂറുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്‍റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്‍ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.

ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്‍റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.

കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്‍റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.

News

പുരാണവും ഫാന്‍റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധംത്തിന്‍റെ ട്രൈലെർ പുറത്ത്. പുരാണങ്ങളും ചരിത്രവും സാഹസികതയും കൂട്ടിമുട്ടുന്ന ഒരു ആകർഷകമായ ലോകത്തേക്കാണ് ട്രൈലെർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത് . വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്ത ഈ ചിത്രം പരമ്പരാഗത പുരാണ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യഅനുഭവം തന്നെ പ്രദാനം ചെയ്യുന്നതായി തോന്നുന്നു. ജൂലൈ മൂന്നിനാണ് ചിത്രം ആഗോള റിലീസ് ആയി എത്തുന്നുത്.

അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തെയും, സങ്കൽപ്പിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിഗൂഢ അവശിഷ്ടമായ ബ്രഹ്മകമലത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പുരാതന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ, ദിവ്യ നിധി അവകാശപ്പെടാനുള്ള അഭിലാഷങ്ങളുമായി ഒരു അപകടകരമായ ശക്തി ഉയർന്നുവരുന്നു. എന്നിരുന്നാലും, ആ തിന്മയെ തടയാൻ നാഗ സാധുക്കളോടൊപ്പം ദൈവം തന്നെ ഇടപെടുന്നു.

ചിത്രത്തിന്‍റെ അതിമോഹമായ ആഖ്യാന ക്യാൻവാസാണ് ഉടനടി വേറിട്ടുനിൽക്കുന്നത്. മറഞ്ഞിരിക്കുന്ന നിധികൾ, പുരാതന രക്ഷകർത്താക്കൾ, അമാനുഷിക ശക്തികൾ എന്നിവ ഉൾപ്പെടുന്ന ഒരു പാളികളുള്ള സാഹസികതയെക്കുറിച്ച് ട്രെയിലർ സൂചന നൽകുന്നു. അവസാന നിമിഷങ്ങളിൽ നാഗബന്ധത്തിന്‍റെ വെളിപ്പെടുത്തൽ കൗതുകം വർധിപ്പിക്കുകയും അതിന്‍റെ നിഗൂഢത കണ്ടെത്താൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു.

ട്രെയിലറിലുടനീളം ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരാട് കർണയാണ്. അദ്ദേഹത്തിന്‍റെ പരിവർത്തനവും സ്‌ക്രീൻ സാന്നിധ്യവും തീവ്രതയും ആത്മീയ ആഴവും ഉൾക്കൊള്ളുന്ന ഒരു പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, മുരളി ശർമ്മ തുടങ്ങി മറ്റ്‌ കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു. ബ്രഹ്മകമലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെക്കുറിച്ച് കഥ ചർച്ച ചെയ്യുമ്പോൾ, കഥപറച്ചിൽ ആകർഷകവും ഇതിഹാസവുമാണ്.

പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡിയും നിഷിത നാഗി റെഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് ‘നാഗബന്ധം’.

ഛായാഗ്രഹണം – സൗന്ദർ രാജൻ എസ് , സംഗീതം – അഭേ, ജുനൈദ് കുമാർ, എഡിറ്റർ – ആർ.സി. പനവ്, സിഇഒ – വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ – കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ – അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം – ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് – തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ – ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആണ്.
പി ആർ ഓ. ഐശ്വര്യ രാജ്

 

News

ഉലകനായകനൊപ്പം മരുതനായകം കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ ചിദംബരം

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‍റെശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് ചിദംബരം. ചിത്രത്തില്‍ കമല്‍ ഹാസന്‍റെ "ഗുണാ' സിനിമയിലെ "കണ്മണി അന്‍പോട്' എന്ന ഗാനം ചിദംബരം തന്‍റെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഇളയരാജ നിയമനടപടികള്‍ക്കൊരുങ്ങിയെങ്കിലും കമല്‍ഹാസന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഇപ്പോഴിതാ കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്കുണ്ടായ ഒരു അപൂര്‍വഭാഗ്യത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിദംബരം.

കമല്‍ഹാസന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ, എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ "മരുതനായകം' എന്ന ചിത്രത്തിന്‍റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പ് കമല്‍ ഹാസനൊപ്പം തിയേറ്റര്‍ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവച്ചത്.

ചിത്രത്തിന്‍റെ ഏകദേശം 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് കമല്‍ ഹാസനൊപ്പം ചിദംബരം കണ്ടത്. തീര്‍ത്തും ഗംഭീരമായ അനുഭവമായിരുന്നു അതെന്ന് ചിദംബരം പറഞ്ഞു.
നിലവില്‍ മരുതനായകത്തിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ഉള്ളടക്കമുള്ളതാണ് പുതിയ പതിപ്പ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

1997-ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി പങ്കെടുത്ത വന്‍ ചടങ്ങിലായിരുന്നു "മരുതനായകം' പ്രഖ്യാപിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ സുജാതയ്‌ക്കൊപ്പം കമല്‍ ഹാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമീപകാലത്ത് ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ "മരുതനായകം' പുനരുജീവിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, സംവിധായകന്‍ ലോകേഷ് കനകരാജും മരുതനായകത്തിന്‍റെ ദൃശ്യങ്ങള്‍ കമല്‍ ഹാസനൊപ്പം കണ്ട അനുഭവം പങ്കുവച്ചിരുന്നു.

News

തര്‍ക്കം, പൊട്ടിത്തെറി, നാണക്കേടിന്‍റെ രാജി..; ഒരു വർഷം ആകുന്നതിന് മുൻപേ അമ്മ വിട്ടിറങ്ങി ശ്വേത മേനോനും കൂട്ടരും  

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.

സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.

കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.

രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.

അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്‍ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.

ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.

നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്‍കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.

ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന്‍ അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്‍കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.

News

മോഹന്‍ലാൽ-തിലകൻ‌-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക്; കിരീടം റീ റിലീസിനൊരുങ്ങി, ട്രെയിലർ കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം!

"കത്തി താഴെയിടടാ സേതു, നിന്‍റെ അച്ഛനാ പറയുന്നേ... കത്തി താഴെയിടടാ...' തിലകന്‍റെ ഈ ഡയലോഗും, അതിനു മുന്നില്‍ തകര്‍ന്നുനില്‍ക്കുന്ന മോഹന്‍ലാലിന്‍റെ മുഖവും മലയാളികള്‍ ഒരിക്കലും മറക്കില്ല. അതേ, കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസ്- സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് "കിരീടം' റീ റിലീസിനൊരുങ്ങുകയാണ്. 4കെ അറ്റ്മോസ് മികവോടെ എത്തുന്ന ചിത്രത്തിന്‍റെ ട്രയിലര്‍ ലോഞ്ച് ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കും.

മോഹന്‍ലാല്‍, സിബി മലയില്‍ എന്നിവരെക്കൂടാതെ ചിത്രത്തിന്‍റെ ഭാഗമായുള്ള നടന്മാര്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1989-ല്‍ ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, മലയാളി പ്രേക്ഷകന്‍റെ നെഞ്ചില്‍ വീണ മുറിവുകളായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കിരീടം അടയാളപ്പെടുത്തുന്നത്.

News

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങവെയാണ് അപകടം.

അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. താരത്തിന്‍റെ കാറിന്‍റെ മുൻവശം പൂർണമായും അപകടത്തിൽ തകർന്നു.

അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

News

അമ്മയാകാനൊരുങ്ങി സമാന്ത‍? വൈറലായി ഈ ചിത്രങ്ങൾ

തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഡിസംബറിൽ സമാന്തയ്ക്കും ഭർത്താവ് രാജ് നിഡിമോരുവിനും കുഞ്ഞ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ മാ ഇന്‍റി ബംഗാരം എന്ന ചിത്രത്തിന്‍റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ താരത്തിന്‍റെ ബേബി ബംപ് കണ്ടുവെന്നാണ് ആരാധകർ പറയുന്നത്. ലൂസ് ഫിറ്റ് ജീൻസും വൈറ്റ് ബനിയനുമാണ് താരം ധരിച്ചത്.

സിനിമയുടെ വിജയാഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്.

ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങളിലൂടെ താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്ത ശരിവെയ്ക്കുകയായിരുന്നു.

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷ യോഗ സെന്‍ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇത് സാമന്തയുടെ രണ്ടാം വിവാഹമാണ്. മുൻപ് പ്രമുഖ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. 2017 ഒക്ടോബറിൽ ഗോവയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു.

News

ഞാൻ മരിച്ചാൽ ഈ നടിമാർ എന്‍റെ ശവം പോലും കാണാൻ വരരുത്: അമ്മയിൽ നിന്നും അംഗത്വം രാജിവച്ച് ലക്ഷ്മിപ്രിയ

താരംസംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ.
‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം.

തന്‍റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്‍റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.

‘‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്‍റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്‍റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്.

60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയുന്നു.

നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്‍റായിരുന്ന  ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്‍റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.

വാർഷിക ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചൊല്ലി മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം.

News

രമേഷ് പിഷാരടി കൺവീനറായുള്ള അഡ്‌ഹോക് കമ്മിറ്റി; അടുത്ത തെരഞ്ഞെടുപ്പ് വരെ ഇവർ നിയന്ത്രിക്കും  

പ്രസിഡന്‍റ് ശ്വേതാ മേനോനടക്കം നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത നാലു മാസത്തേക്ക് ‘അമ്മ’യുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ രമേഷ് പിഷാരടി എംഎല്‍എ കണ്‍വീനറായുള്ള അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി.

കെ.ബി. ഗണേഷ്‌കുമാര്‍, സുരേഷ് കൃഷ്ണ, സിദ്ദിഖ്, റോണി ഡേവിഡ് രാജ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണു കമ്മിറ്റിയംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് സമിതി തീരുമാനിക്കും.

News

സംഘടനയെ വീണ്ടും കുറ്റാരോപിതരുടെ കൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം: അമ്മ അംഗത്വവും രാജി വച്ച് ശ്വേതാ മേനോന്‍  

ക്രമക്കേടുകള്‍ക്കുനേരേ കണ്ണടച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ പാവകളാകണമെന്നും അത്തരത്തൊരു പാവയാകാന്‍ താന്‍ തയാറല്ലെന്നും അമ്മയിൽ നിന്നും രാജിവച്ചശേഷം ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ചിലര്‍ അജൻഡ വച്ച് പുറത്താക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരുടെ കൈയിലേക്കു സംഘടനയെ വീണ്ടും കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. താരങ്ങളെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടീച്ചു.

ഞങ്ങള്‍ വന്നശേഷമുള്ള കമ്മിറ്റിയുടെ കണക്കുകള്‍ കൃത്യമാണ്. അതിനുമുന്പുണ്ടായിരുന്ന ബാബുരാജിന്‍റെ കമ്മിറ്റിയുടെ കണക്കില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടെന്നും രാജിക്കുശേഷം ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

"അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുക മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പൂർണമായി പുറത്തു വന്നിരിക്കുകയാണ്. പണ്ട് കുറച്ചു സ്ത്രീകൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഇന്ന് എനിക്കും തോന്നിപ്പോകുന്നു.

കുറ്റാരോപിതരായ ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമവും അജണ്ടയുമാണ് അവിടെ നടന്നത്. യോഗത്തിൽ രജിസ്ട്രേഷൻ ഒരു ഭാഗത്തായിരുന്നു നടന്നിരുന്നത്. എന്നാൽ മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് ശേഖരിക്കുകയായിരുന്നു. ഒരു പ്ലാൻ അനുസരിച്ച് ഞങ്ങളെ പുറത്താക്കാനാണ് അവർ നോക്കിയത്. എനിക്കൊരു വ്യക്തിത്വമുണ്ട്, എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും.

ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നാം തീയതിയോടെ പുള്ളി ഓടിയൊളിച്ചു. അമ്മയിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്‍റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ, ഒരു മെയിൽ പോലും അയക്കാതെ മൂപ്പർ മുങ്ങുകയായിരുന്നു.

അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. ഇതിന് മുൻപ് ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു.

സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് എനിക്ക് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ അമ്മയിലെ അംഗമല്ല.

അംഗമല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ തികഞ്ഞ ഗൂഢാലോചനയാണ് നടന്നത്. അമ്മയിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വ്യക്തമാക്കാം.'' ശ്വേത പറഞ്ഞു.

ഞായറാഴ്ച രാവിലെ യോഗം ആരംഭിച്ചതു മുതൽ തന്നെ ഭരണസമിതിയെ പുകച്ചുപുറത്താക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കാൻ പ്രതിപക്ഷ വിഭാഗം സമ്മതിച്ചില്ല. തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ 45 ദിവസത്തെ സമയം ശ്വേത ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല.

ഒടുവിൽ അവിശ്വാസപ്രമേയം പാസാക്കി നാണംകെടുത്തുന്നതിന് മുൻപ് തന്നെ ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന സമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

News

ഒരു പൂവ് മോഹിച്ചവന് പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രി: സതീശനെ പ്രശംസിച്ച് മല്ലിക സുകുമാരൻ

വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് മല്ലികയുടെ കുറിപ്പ്.

‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം ...ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ....ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..

ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്‍റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്‍റെ വാക്കുകൾ.

 

 

 

 
 

News

ആ രീതിയിൽ മെസേജ് അയക്കണമെന്ന് പറഞ്ഞു, എനിക്കത് പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു: പ്രിയാമണി

മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു.

എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു.

സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്‍റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു.

നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷേ, ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയയ്ക്കണം എന്നാണ് അയാൾ പറഞ്ഞത്. എനിക്കതു പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ. എന്‍റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്കു രാത്രി സമാധാനമായി കിടന്നുറങ്ങണം. എനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ല. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷേ, എനിക്കതു പറ്റില്ലെന്നും നടി വ്യക്തമാക്കി.

മറ്റു നായികമാർ കാരണം തന്‍റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി പറഞ്ഞു. ചില ഹീറോകൾക്കു തന്നെ നായികയാക്കുന്നതിൽ താത്പര്യമില്ലായിരുന്നെന്നും താൻ പെർഫോമൻസിൽ അവരെ മറികടക്കും എന്ന ചിന്തയാണിതിനു കാരണമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരിക്കൽ പ്രിയാമണി പറഞ്ഞിരുന്നു.

മലയാളത്തിൽ ഓഫീസർ ഓൺ ‍ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്. കരിയർ ഗ്രാഫ് തകർച്ചയിലായിരുന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിയെ തേടിയെത്തുന്നത്. ഇതോടെ ബോളിവുഡിലും പ്രിയാമണിക്ക് സ്വീകാര്യത ലഭിച്ചു. കരിയറിന് പൂർണ പിന്തുണ നൽകി ഭർത്താവ് മുസ്തഫ രാജ് പ്രിയാമണിക്കൊപ്പമുണ്ട്.

2017 ലായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് പ്രിയാമണിക്ക് തുടരെത്തുടരെ സിനിമകൾ ലഭിക്കാൻ തുടങ്ങിയത്. ഭർത്താവാണ് തന്‍റെ ഭാഗ്യമെന്നാണു പ്രിയാമണി പറയാറുള്ളത്.

Star Chat

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

Star Chat

ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെ ദൃശ്യം 3

ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില്‍ സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.

അതിന്‍റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..‍?

Star Chat

സൂപ്പറാണ് അശ്വതി, ഹാഷിറിന്‍റെ ഉമ്മച്ചി!

കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്‍റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.

സിനിമയോ നാടകമോ സ്‌കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്‍റെ ഉമ്മകഥാപാത്രം ഹിറ്റായതിന്‍റെ സംതൃപ്തിയിലാണ് അശ്വതി.

"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.

സ്‌കിറ്റുകളിലായിരുന്നോ തുടക്കം..‍?

സ്‌കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്‍റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

ആര്‍ട്‌സ് കോളജില്‍ ബിഎസ്‌സി ഫിസിക്‌സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്‍പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്‍റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്‍റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്‌ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്‍റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.

തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്‌കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്‌ളവേഴ്‌സ് സ്‌കിറ്റില്‍ തിരുവന്തപുരം സ്‌ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

വാഴ 2ലേക്ക് എത്തിയത്..‍?

 

Star Chat

ജോർജുകുട്ടിയുടെ മൂന്നാം വരവ്

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന്‍ ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്‌പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന്‍ മോഹന്‍ലാല്‍ മനസ് തുറക്കുന്നു...

പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?

ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.

ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്‍റണിയുടെ അഭിപ്രായമായിരുന്നു.

അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഇമോഷണല്‍ സിനിമ

ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്‍റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.

13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.

ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്‍റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.

ജോര്‍ജ്കുട്ടി എന്‍റെ കൈയില്‍ നിന്നു പോയി

ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്‍മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്‍റെ കൈയില്‍ നിന്നൊക്കെ പോയി.

അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്‌ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.

‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്‍റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.

ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു

ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.

പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്‍ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്‍റലിജന്‍റായും പേടിയിലും ജീവിക്കുന്ന ആളാണ്.

ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള്‍ ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.

ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....

എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.

ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്‌സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.

Star Chat

കഥയുടെ കരുത്തിൽ പേട്രിയറ്റ്

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്‌ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്‌സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്‍റെ പുതുയുഗത്തില്‍ സാധാരണക്കാരന്‍റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.

ഇതു സംവിധായകന്‍റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്‍റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ സംസാരിക്കുന്നു.

കഥ കണ്ടെത്തിയത്..‍?

നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്‌വെയര്‍ പെരിസ്‌കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.

സൈബര്‍ ദുരുപയോഗത്തിന്‍റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്‍റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്‌കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.

മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്‍റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?

Star Chat

കണ്‍ട്രോളര്‍ സ്റ്റാര്‍!

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍, എക്‌സിക്യൂട്ടീവ്, നടന്‍...ട്വിസ്റ്റും സസ്‌പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്‍റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്‍റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്‍ക്കുമ്പോള്‍ അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്‌ഷന്‍റെ കാര്യക്കാരനായി.

അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്‍റെ "ഭരതനാട്യ'ത്തിലും അതിന്‍റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന്‍ എന്ന ശ്രദ്ധേയവേഷം. കളക്‌ഷന്‍ ഭണ്ഡാരത്തില്‍ മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്‍റെ കഥാപാത്രം ഹിറ്റായതിന്‍റെ സംതൃപ്തിയിലാണ് നന്ദു.

"എന്‍റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.

സിനിമയിലെ തുടക്കം..‍?

ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്‍റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്‍റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്‍. എന്‍റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.

പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്‌കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്‍റെ "ത്രീ മസ്‌ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്‍റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള്‍ അച്ഛന്‍ അവരോട് എന്‍റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന്‍ എന്നെ നാടുകടത്തി!

അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്‍റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്‍റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.

കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്‍റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന്‍ ഓസ്‌കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്‌കിറ്റുകളില്‍ അഭിനയിച്ചു.

പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.

സിനിമയില്‍ പ്രൊഡക്‌ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്‍റെ ഐഡിയ. ദിലീപിന്‍റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്‍റെ സഹായത്തിൽ സെവന്‍ആര്‍ട്‌സ് മോഹനുമായി പരിചയത്തിലായി.

തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്‌ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്‌ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്‍റെ മിക്ക സിനിമകളുടെ‌യും ഭാഗമായി.

എല്ലാറ്റിലും സെവന്‍ ആര്‍ട്‌സ് മോഹനായിരുന്നു കണ്‍ട്രോളര്‍. സുരേഷ്‌ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്‍ശന്‍, ജോഷി സിനിമകളില്‍ പ്രൊഡക്‌ഷന്‍ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.

ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്‍റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്‌സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില്‍ ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്‍റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്‍. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന്‍ അന്തിക്കാടിന്‍റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.

കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..‍?

തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്‌ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എന്നെ അറിയാവുന്നതുമാണ്.

നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്‍റെ മാനേജര്‍ വേഷം, പ്രിയദർശന്‍റെ "അറബീം ഒട്ടകോം പി. മാധവന്‍ നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്‍, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?

 

Star Chat

ക്രിസ്റ്റഫർ കൃഷ്ണപിള്ള എന്ന പള്ളിചട്ടമ്പി

ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്‍റണിയൊരുക്കിയ ടൊവിനോ മാസ് എന്‍റര്‍ടെയ്‌നര്‍ പള്ളിച്ചട്ടമ്പി തിയറ്ററുകളില്‍ തരംഗമാകുന്നു.

ക്രിസ്റ്റഫര്‍ കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില്‍ ടൊവിനോയും റബേക്കയെന്ന റൊമാന്‍റിക് ചാരുതയുടെ തിളക്കത്തില്‍ കയാദു ലോഹറും പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വമ്പന്‍ സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്‍ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല്‍ അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്‍റണി.

"ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്‍സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്‍റെയും ആ നാടിന്‍റെ നായകന്‍റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.

കഥാപശ്ചാത്തലം..?

1957-58 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര്‍ എന്ന ദേശത്തെ ക്രിസ്റ്റഫര്‍ സേനയെ അടവുകള്‍ പഠിപ്പിക്കാനായി അവര്‍ നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.

ടൊവിനോയ്‌ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്‌നമല്ലേ..?

Star Chat

വാഴത്തണലില്‍ ബിജുക്കുട്ടന്‍!

മമ്മൂട്ടിയുടെ "പോത്തന്‍വാവ'യിലൂടെ മലയാളസിനിമയുടെ കോമഡി ട്രാക്കിലെത്തിയ നടന്‍ ബിജുക്കുട്ടന്‍റെ അഭിനയയാത്രകള്‍ക്ക് "വാഴ 2'ലെ വിനായകിന്‍റെ അച്ഛന്‍വേഷ ത്തിലൂടെ വേറിട്ട വഴിത്തിരിവ്. അമ്മ നഷ്ടമായ മകനെ ജീവനായി കണ്ട്, അവന്‍റെ ബെസ്റ്റ് ഫ്രണ്ടാകുന്ന അച്ഛന്‍ കഥാപാത്രത്തെ പ്രേക്ഷകരൊന്നാകെ ഹൃദയത്തോടു ചേര്‍ക്കുന്നു.

സിനിമ തീർന്നിട്ടും മനസില്‍നിന്നു മടങ്ങാതെ ഒരച്ഛനും മകനും! സിനിമാജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായി "വാഴ 2'ലേക്ക് എത്തുകയും അതിലെ കഥാപാത്രം ജനപ്രിയമാവുകയും ചെയ്തതിന്‍റെ സന്തോഷത്തിലാണു ബിജുക്കുട്ടന്‍.

"ഇതു ചെയ്യുമ്പോള്‍ ഇത്രമേല്‍ സ്വീകാര്യത വിചാരിച്ചിരുന്നില്ല. വാഴയില്‍ അസീസും നോബിയും നസീറിക്കയുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അത്രയൊന്നും പറ്റിയില്ലെങ്കിലും അവര്‍ക്കു കോട്ടംതട്ടാത്ത രീതിയില്‍ ചെയ്യാനാകണം എന്നതായിരുന്നു പ്രാര്‍ഥന. എന്തായാലും അതു വിജയം കണ്ടു'- ബിജുക്കുട്ടന്‍ പറയുന്നു.

"വാഴ 2' ലെ നിര്‍ണായക വേഷത്തിലേക്ക് എത്തിയത്..?

"വാഴ 2' കാണാന്‍ കാത്തിരുന്ന സമയത്താണ് അതിലേക്കു കാസ്റ്റ് ചെയ്തതായി നിര്‍മാതാവ് ഹാരീസ് ദേശത്തിന്‍റെ കോള്‍ വന്നത്. സംവിധായകന്‍ സവിന്‍ സയും വിളിച്ചു. കഥാപാത്രത്തെക്കുറിച്ച് അപ്പോള്‍ ഒന്നും ചോദിച്ചില്ല. സ്‌ക്രീന്‍ സ്‌പേസ് കിട്ടിയതുതന്നെ വലിയ സന്തോഷം. കുട്ടികൾക്കൊപ്പമുള്ള കോമഡി വേഷമോ രണ്ടോ മൂന്നോ സീനുകളില്‍ വന്നുപോകുന്ന സീരിയസ് കഥാപാത്രമോ ആയിരിക്കാം എന്നു കരുതി. ആശിച്ചു കിട്ടിയ വേഷം കൈവിട്ടു പോകരുതല്ലോ. പിറ്റേന്നു തന്നെ സവിനെ കാണാന്‍ എറണാകുളത്തെത്തി!

അച്ഛന്‍വേഷമാണെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. പക്ഷേ, ആട് 3നു വേണ്ടി താടിയെടുത്താല്‍ വാഴ 2 നഷ്ടമാകുമോ എന്നു ടെന്‍ഷനായി. പക്ഷേ, ആട് 3ല്‍ ആദ്യം ഭൂതകാലമാണു ഷൂട്ട് ചെയ്യുന്നതെന്നും അതിനു താടി വേണമെന്നും പിന്നീടു താടിയെടുത്താല്‍ മതിയെന്നും മിഥുൻ പറഞ്ഞു. ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.

വിനായകിനൊപ്പമുള്ള സീനുകളിൽ യഥാര്‍ഥ അച്ഛനും മകനും പോലെ...?

Star Chat

ത്രില്ലിംഗ് മൂഡിൽ മോഹിനിയാട്ടം

ഹരിഹരന്‍റെ മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജുകുറുപ്പ് നായകന്‍, വില്ലന്‍, കേന്ദ്രകഥാപാത്രം, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്‍ച്ചകളില്‍ അഭിനയയാത്രയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സൈജു നായകനും സഹനിര്‍മാതാവുമായി 2024ല്‍ റിലീസായ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം "മോഹിനിയാട്ടം' ഈമാസം 10നു തിയറ്ററുകളിലെത്തും.

കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത "മോഹിനിയാട്ട'ത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, ബേബി ജീന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

"എന്‍റെ കരിയറിലെ ഏറ്റവും വലിയ പടമാണിത്. പ്രായഭേദമെന്യേ ഏതു തലമുറയ്ക്കും കാണാവുന്ന ക്രൈം ത്രില്ലര്‍. ഡാര്‍ക് ഹ്യൂമര്‍ അല്ലെങ്കില്‍ കോമഡി ഫാമിലി സിനിമ. ചെറിയ രീതിയിൽ ഹൊറർ എലമെന്‍റ് കൂടിയുണ്ട്. എല്ലാ പറഞ്ഞിരിക്കുന്നതു നർമത്തിലാണ്'- സൈജു പറയുന്നു.

വീണ്ടും പ്രൊഡ്യൂസറാകുമ്പോള്‍..?

ആദ്യത്തെ പടം "ഭരതനാട്യം' ഓടിടി ഹിറ്റായിരുന്നു. അതു തിയറ്ററില്‍ കാര്യമായി വിജയിച്ചില്ല. അതിന്‍റെ റവന്യൂ ഷെയറിംഗ് തിരിച്ചുപിടിക്കാന്‍ ഒന്നേകാല്‍ വര്‍ഷമെടുത്തു. ലാഭമൊന്നും ഉണ്ടായില്ല. പക്ഷേ, മുടക്കുമുതൽ തിരിച്ചുകിട്ടി. ഇനിയൊരു പടം നിർമിക്കുന്നില്ല എന്നു തീരുമാനിച്ചു. തിയറ്ററില്‍ ഹിറ്റ് കൊടുക്കാനായില്ലെങ്കില്‍ പിന്നെ പടം നിര്‍മിച്ചിട്ട് എന്തുകാര്യം.

അങ്ങനെയിരിക്കെ "ഭരതനാട്യ'ത്തിന്‍റെ സഹനിര്‍മാതാവ് തോമസ് തിരുവല്ല അതിന്‍റെ രണ്ടാം ഭാഗം ചെയ്യാം എന്നുപറഞ്ഞു. ആദ്യഭാഗത്തില്‍ നിർമാണ പങ്കാളി ആയിരുന്നതിനാല്‍ രണ്ടാം ഭാഗത്തിലും ഞാൻ തുടർന്നു. പാര്‍ട്ട് 2 അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കൈകൊടുക്കില്ലായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള ഒരു പടമാണു "ഭരതനാട്യം'. അതാണ് ആ സിനിമ നല്കിയ സന്തോഷം.

മോഹിനിയാട്ടം' എന്ന പേരിനു പിന്നില്‍..?

 

Star Chat

വാഴ 2 നട്ടുവളര്‍ത്തിയ സവിന്‍ സ..!

സിനിമയുടെ ഉത്സവകാലമാണു വേനലവധി. പുത്തന്‍പടങ്ങളുടെ പൂരാവേശത്തിലേക്ക് പുതുതലമുറ മനസുചേര്‍ക്കുന്ന നാളുകള്‍. ഏപ്രില്‍ രണ്ടിനു വാഴ ഫ്രാഞ്ചൈസിയിലെ പുതുചിത്രം, "വാഴ 2’ന്‍റെ റിലീസോടെ തിയറ്ററുകളില്‍ അവധിക്കാലത്തിന്‍റെ ആവേശമുണരും.

വിപിന്‍ദാസിന്‍റെ തിരക്കഥയില്‍ സവിന്‍ സ സംവിധാനം ചെയ്ത "വാഴ 2’ ഡാര്‍ക് കോമഡി ഡ്രാമയാണ്.

"വാഴ 1 ലെ പ്രധാന കഥാപാത്രങ്ങളുടെ കഥയല്ലിത്. വാഴ 1 ല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയി, വിനായക് എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു വാഴ 2. ഈ നാലുപേരുടെ വളര്‍ച്ചയുടെ കഥകളുമായി, അത്തരം മൂഡിലുള്ള ഒരു സിനിമ’ -സവിന്‍ സ പറയുന്നു.

"വാഴ 2’ലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..‍?

വാഴ 1 ന്‍റെ അതേ പാറ്റേണില്‍ പോകുന്ന പരിപാടികളാണ് ഇതിലും. കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആംബിയന്‍സിലുമൊക്കെയാണു മാറ്റം. ആദ്യത്തേതില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരുമായുള്ള ബന്ധം മുന്‍നിര്‍ത്തി ചെയ്ത പടമാണത്.

വാഴ 2, ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസാണ്. സഹോദരീസഹോദരന്മാരിലേക്കു ബന്ധിപ്പിക്കുന്ന കഥയാണിത്. വീടും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളുമായി ബന്ധമുള്ള കഥാസഞ്ചാരം. ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന കഥ. ഇതില്‍ രണ്ടു നായികമാർ-എയ്ഞ്ചല്‍, ആരാധ്യ. ലക്ഷ്മിധന്യ കാരക്ടര്‍ വേഷത്തിലാണ്. ഈ സിനിമയ്ക്കു വാഴ 1 മായുള്ള ബന്ധം തിയറ്ററില്‍ കണ്ടുതന്നെയറിയാം.

സിനിമയിലെ തുടക്കം..?

ചെറുപ്പത്തിലേ സിനിമയോട് ഇഷ്ടമായി. തിരുവല്ല പെരിങ്ങരയെന്ന നാട്ടിന്‍പുറത്തുനിന്ന് അതിലേക്ക് എങ്ങനെ എത്തുമെന്നൊന്നും അറിയാത്ത കാലം. സിനിമയില്‍ അസോസിയേറ്റായിരുന്ന, എന്‍റെ വീടിനു തൊട്ടടുത്തുള്ള സാം ചേട്ടന്‍ വഴിയാണ് ആദ്യമായി അസിസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായത്.

ഷൂട്ടിംഗ് ഞാന്‍ ഉദ്ദേശിക്കുന്ന പരിപാടിയൊന്നുമല്ലെന്ന് ആദ്യദിവസം തന്നെ ബോധ്യമായി. എന്നെക്കൊണ്ടാവില്ലെന്നു തോന്നി. പക്ഷേ, സാം ചേട്ടന്‍ ധൈര്യംപകര്‍ന്ന് കൂടെനിര്‍ത്തി. പുസ്തകങ്ങള്‍ തന്നു. ഫിലിം ഫെസ്റ്റിവലുകള്‍ക്കു കൊണ്ടുപോയി. ഒപ്പം പ്രവര്‍ത്തിച്ച ടെക്നീഷന്മാരെ പരിചയപ്പെടുത്തി. ക്രമേണ സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ മാറി.

അക്കാലത്താണു "പ്രേമം’ റിലീസായത്. പുതിയ സംവിധായകരുടെ പടങ്ങള്‍ കാണാന്‍ തുടങ്ങി. വേറിട്ട സിനിമകളാണ് എല്ലാവരും ചിന്തിക്കുന്നതെന്നു ബോധ്യമായി. പിന്നീടാണു ഞാന്‍ വിപിന്‍ചേട്ടന്‍റെയടുത്ത് എത്തിയത്. "ജയ ജയ ജയ ഹേ’യില്‍ അസോസിയേറ്റായി. അഭിനയം അന്നും ഇപ്പോഴും ചിന്തയിലില്ല. എഴുത്തും സംവിധാനവുമായിരുന്നു ആഗ്രഹം. തുടര്‍ന്നു "ഗുരുവായൂരമ്പല നടയില്‍’, "വാഴ’ തുടങ്ങിയ സിനിമകളില്‍. "വ്യസനസമേതം ബന്ധുമിത്രാദികളി’ല്‍ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടറായി ഏതാനും ദിവസം ഷൂട്ട് ചെയ്യാനും അവസരമുണ്ടായി.

വാഴ 2 ന്‍റെ സംവിധായകനായത്..?

വാഴ 1 ല്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിലും കൂടെയുണ്ടായിരുന്നു. ഹാഷിറിനെയൊക്കെ മുന്‍നിര്‍ത്തി വാഴ 2 ആലോചനയിലാണെന്നും ആ സിനിമ സംവിധാനം ചെയ്യാമോ എന്നും ഒരു ദിവസം വിപിന്‍ ചേട്ടന്‍ എന്നോടു ചോദിച്ചു. സ്വതന്ത്ര സംവിധായകനാവണമെന്ന ചിന്ത വന്നുതുടങ്ങിയിരുന്നതിനാല്‍ കേട്ടമാത്രയില്‍തന്നെ ഞാന്‍ സമ്മതമറിയിച്ചു.

അപ്പോള്‍ വാഴ 2 ന്‍റെ കഥയിലേക്ക് എത്തിയിരുന്നില്ല. പക്ഷേ, വിപിന്‍ ചേട്ടന്‍ എന്നെ കൃത്യമായി ലാന്‍ഡ് ചെയ്യിപ്പിക്കുമെന്ന വിശ്വാസം അന്നേ ഉണ്ടായിരുന്നു. സാധാരണ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു വന്നയാളാണു ഞാന്‍. പക്ഷേ, സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണു പിന്നീടു നടന്നത്.

വിപിന്‍ദാസിന്‍റെ സ്ക്രിപ്റ്റാണോ ആത്മവിശ്വാസം നല്കിയത്..?

 

Star Chat

നിഗൂഢവനത്തിലെ മഹാസംഭവം!

ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല്‍ കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന്‍ ജിത്തു സതീശന്‍ മംഗലത്ത്.

ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര്‍ അലി, വിനീത്കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീം ജമാല്‍, സെന്തില്‍കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില്‍ മഹാസംഭവമാവുകയാണ്.

"മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സിനിമയാണിത്. തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്‍റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.

സിനിമയിലെ തുടക്കം..?

ഏഴു വര്‍ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്‍മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങി.

അതിൽ "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്‍മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്‍ച്ചയായി, അവസാനം "സംഭവ’ത്തിന്‍റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍ സംഭവത്തിന്‍റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്‍റെ ഒരു ഭാഗമെടുത്താണു ഷോര്‍ട്ട് ഫിലിം ചെയ്തത്.

ഷോര്‍ട്ട് ഫിലിമില്‍ നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?

15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നത്. അല്‍ഫോണ്‍സ് പുത്രന്‍റെ "നേരം’, പ്രദീപ് രംഗനാഥന്‍റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്‍ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്‍റെ ഒരു ഘട്ടത്തില്‍ നിര്‍ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്‍ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്‍റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.

കഥാപശ്ചാത്തലം..?

കേരള-തമിഴ്നാട് അതിര്‍ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില്‍ കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര്‍ ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്‍ക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള്‍ നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്‍റെ ഉത്തരമാണു സിനിമ പറയുന്നത്.

കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ കൊണ്ടുവന്നത്..?

അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്‍, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്‍ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല്‍ ബ്രാഞ്ച് തിയറിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..‍?

 

Review

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

Review

ആശാനേ,ഇതാണെടോ സിനിമ!

അനന്തന്‍, ആശാന്‍ എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്‍. നാട്ടിന്‍പുറത്തെ കഥകളിയാശാന്‍റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.

എറണാകുളത്തെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന്‍ പ്രസിഡന്‍റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്‍റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്‍റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്‍.

ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.

Review

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

Review

ഈ സീസണ്‍ ഞങ്ങളങ്ങു റാഞ്ചി! ഭഭബ: ലാലേട്ടന്‍-ദിലീപ് അഴിഞ്ഞാട്ടം!  

സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്‌സും റിച്ച് കിഡ്‌സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്‍ത്തങ്ങള്‍ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന്‍ ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന്‍ സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.

Review

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വില്ലനിസത്തിന്‍റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്‍ത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.

എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്‍റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്‍ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.

ഒരു പ്രാദേശിക കലാപത്തിന്‍റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്‍റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.

വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്‌പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

Review

ലാഗില്ല, നെഗറ്റീവില്ല; ത്രില്ലിംഗ് പീക്കില്‍ എക്കോ

എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.

നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.

പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്‍റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്‍റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.

ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്‍. മലമുകളിലേക്കുള്ള ജീപ്പിന്‍റെ ഡ്രൈവര്‍ അപ്പൂട്ടി.

 

Review

ഇതു മറയൂരിന്‍റെ പുഷ്പ, ബുദ്ധം ശരണം ഡബിള്‍ മോഹനൻ!

മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.

അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്‍റുമായ ഭാസ്‌കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്‌കരന്‍ മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്‍റെയും പ്രതികാരത്തിന്‍റെയും സംഭവബഹുലമായ നാള്‍വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.

ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.

 

Review

ഇതാണു ഹൊറര്‍ പടം, ഭീതിവിതച്ച് 'ഡീയസ് ഇറെ'

മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.

ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള്‍ തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്‍ക്കുകയാണു സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

കൊച്ചിയിലുള്ള കണ്‍സ്ട്രക്‌ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്‍റെ കഥാപാത്രം രോഹന്‍. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്‍റെ ക്ലാസ്‌മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന്‍ അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.

പ്രവചനാതീതമാണ് ചിത്രത്തിന്‍റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്‌റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്‌പെന്‍സ് ചിത്രത്തിന്‍റെ ഹൊറര്‍മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന്‍ ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്‍. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.

Review

ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'

തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്‍റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്‍റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്‍, പ്രായമായ അമ്മയ്‌ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്‍റെ വര്‍ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.

22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്‍റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.

Review

"കരം' പിടിച്ചിരുത്തുന്ന വിനീത് ത്രില്ലർ

തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്‍റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട‌്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്‍റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ. ‌

വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്‍റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.

ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്‍റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.

Review

"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍

ജീത്തു ജോസഫിന്‍റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്‌സിനോട് അടുത്ത 15 മിനിറ്റുകളിലും.

ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്‌പെന്‍സുകള്‍ കൊണ്ടും സമ്പന്നവുമാണ് മിറാഷിന്‍റെ കഥാഗതി.

കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.

Corehub Up