News
വിവാഹത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ച് നടൻ ബാലയും ഭാര്യ കോകിലയും. തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചെന്നും ബാല പറയുന്നു.
എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷിമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്.
പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല.
ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി.
നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം.’’ബാല പറയുന്നു.
News
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ. ലണ്ടനിൽ നിന്നെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി’ മനോജ്.കെ.ജയൻ കുറിച്ചു.
News
മകൻ ധ്രുവിനെയോർത്ത് അഭിമാനമാണെന്ന് സൂപ്പർ താരം ചിയാൻ വിക്രം. ബൈസൺ സിനിമയ്ക്ക് വേണ്ടി മകൻ ചെയ്ത കഠിനാധ്വാനത്തെയാണ് താരം അഭിനന്ദിച്ചെത്തിയത്.
ഷൂട്ടിംഗ് സമയത്തുള്ള ധ്രുവ് വിക്രമിന്റെ വീഡിയോയ്ക്കൊപ്പമാണ് ചിയാൻ അഭിനന്ദനം അറിയിച്ചത്. നീ എനിക്ക് അഭിമാനിക്കാനുള്ളത് തന്നു എന്നായിരുന്നു അടിക്കുറിപ്പ്.
News
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്.
മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ്.
പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. എ ബറ്റാലിയൻ ഹു വോക്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.
സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.
പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐഎസ്സി, സംഗീതം വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ അനിൽ വിലാസ് ജാദവ്, വരികൾ കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ പ്രേം രക്ഷിത്, വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ, വിഎഫ്എക്സ് ആർ.സി. കമല കണ്ണൻ, സൗണ്ട് ഡിസൈനർ കെ. ജയ് ഗണേഷ്, സൗണ്ട് മിക്സ് എ.എം. റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ–ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ ശബരി.
News
തെലുങ്ക് സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കൊനിഡെലയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. 2023-ലായിരുന്നു ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്. വിവാഹിതരായി 11 വർഷങ്ങൾ കഴിഞ്ഞായിരുന്നു ആദ്യത്തെ കുഞ്ഞുണ്ടായത്. ഇപ്പോഴിതാ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
2023 ജൂണിൽ ഉണ്ടായ ആദ്യ കുഞ്ഞിന് ക്ലിൻ കാര എന്നാണ് പേരിട്ടത്. രാം ചരണിന്റെ ഭാര്യ ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
News
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനി താരയാണ് വധു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് കുറിച്ചു.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.
പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചർ, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചിട്ടുണ്ട്.
News
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ സെൻസറിംഗ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
കളങ്കാവലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ,
വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
News
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.
മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദിൽ, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമൽമോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ. സുനിൽ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉൻമേഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-റഷീം അഹമ്മദ്.
പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്, ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,
പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ- കാട്ടുങ്കൽ പ്രഭാകരൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.
News
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ തീക്ഷണതയോടെ നോക്കുന്ന ജോജുവിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഷാജി കൈലാസ് ജോജു ജോർജുമായി ചേർന്ന് ചെയ്യുന്ന ആദ്യ ചിത്രമാണ് വരവ്. എ.കെ. സാജനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വാണി വിശ്വനാഥും ജോജുവിനൊപ്പം ചേരുന്നുണ്ട്.
ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവരാണ്.
മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നടി സുകന്യ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ- പ്രൊഡ്യൂസർ -ജോമി ജോസഫ്.
News
മകളുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ച് ദീപിക പാദുക്കോണും രൺവീർ സിംഗും. ദീപാവലിയോട് അനുബന്ധിച്ചാണ് താരദമ്പതികൾ മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്.
അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞു ദുവയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അമ്മയുടെ വസ്ത്രത്തിന്റെ നിറമുള്ള ഉടുപ്പാണ് കുഞ്ഞു ദുവയും അണിഞ്ഞത്
News
News
നിഖില വിമല്‍ നായികയാകുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്ഡെ, ഇസ എന്നിവർ ചേർന്ന് ആലപിക്കുന്നു.
ഗണേഷ് മലയത്ത് (മലയാളം), പൊന്നുമണി (തമിഴ്) എന്നിവർ എഴുതിയ വരികൾക്ക് പാർവതിഷ് പ്രദീപ് സംഗീതം പകരുന്നു.
നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന് സിദ്ധാർഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
News
സർഗ, സുദേവ് ഘോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ.മനോജ് കോലോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്.
പോക്സോ അതിജീവിത അവന്തികയുടെ ജീവിതമുന്നേറ്റത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ നേടുകയും പതിനെട്ടോളം രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പെഷവാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ( മികച്ച നടി, മികച്ച നവാഗത സംവിധായകനും സിനിമയും), ഇൻഡോ ദുബായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം, മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം, മികച്ച നവാഗത സംവിധായകൻ), സൗത്ത് ഫിലിം & ആർട്സ് അക്കാദമി ഫെസ്റ്റിവൽ-ചിലി (സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം, മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഓഡിയൻസ് അവാർഡ്, മികച്ച നടി, മികച്ച എഡിറ്റർ, മികച്ച തിരക്കഥ, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പ്രത്യേക പരാമർശം ), ഗ്ലോബൽ ഇൻഡി ഫിലിം മേക്കർ അവാർഡ് -യു.കെ( മികച്ച സിനിമക്കുള്ള സിൽവർ അവാർഡ്), ഇന്ത്യൻ മൂവി അവാർഡ്സ് - കൊൽക്കത്ത( മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം), പോർച്ചുഗൽ ഇൻഡീ ഫിലിം ഫെസ്റ്റിവൽ -പോർച്ചുഗൽ (മികച്ച നടി ), ബ്രിഡ്ജ് ഫിലിം ഫെസ്റ്റിവൽ- കാനഡ (മികച്ച നടി, മികച്ച ഫോറിൻ ലാംഗ്വേജ് സിനിമ), ഗ്രേറ്റ് മെസേജ് ഫിലിം ഫെസ്റ്റിവൽ- പൂനെ (മികച്ച നവാഗത സംവിധായകൻ) എന്നിവയാണ് ലഭിച്ച പ്രധാന അംഗീകാരങ്ങൾ.
ഹിഡൻ കളേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദീപു ദാമോദർ നിർവഹിക്കുന്നു. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ, സംഗീതം- പ്രമോദ് ഭാസ്കർ, സൗണ്ട് ഡിസൈൻ-വൈശാഖ് ശോഭൻ, സിങ്ക് സൗണ്ട്-വിഷ്ണു പ്രമോദ്, സൗണ്ട് മിക്സിംഗ്-ബിജു പി. ജോസ്, മ്യൂസിക് പ്രൊഡക്ഷൻ-നിഹിൽ ജിമ്മി, കളറിസ്റ്റ്-പ്രഹ്ലാദ് പുത്തഞ്ചേരി, സൗണ്ട് മിക്സിംഗ്, മ്യൂസിക് പ്രൊഡക്ഷൻ-ലാൽ സ്റ്റുഡിയോ കൊച്ചി, എൻഎച്ച് ക്യു കൊച്ചി.
ഒക്ടോബർ 26 ന് ബജറ്റ് ലാബ് ഷോർട്ട്സ് എന്ന യൂട്യൂബ് ചാനലിലും തുടർന്ന് കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി-സ്പേസിലും സിനിമ റിലീസ് ചെയ്യും. പി ആർ ഒ- എ.എസ്. ദിനേശ്.
News
ക്യാംപസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ഡർബി എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജമാൽ വി.ബാപ്പുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ഡർബി എന്നു വാക്ക് അർഥമാക്കുന്നത് മത്സരം എന്നാണ്. ക്യാംപസിലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക രംഗങ്ങളിൽ അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിന്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിന്റെ കഥാ വികസനം.
ഷൈൻ ടോം ചാക്കോ, സാഗർ സൂര്യ, ആദം സാബിക് (ഒസ്ലർ ഫെയിം), ജോണി ആന്റണി, ശബരീഷ് വർമ്മ, സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ രാജ്, അമീൻ, റിഷിൻ, ജസ്നിയ ജയദീപ്, സുപർണ, ആൻമെർ ലറ്റ്, ദിവ്യാ എം. നായർ, ഹരി ശിവറാം, പ്രവീൺ, പ്രാങ്കോ ഫ്രാൻസിസ്, കൊല്ലം ഷാഫി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ഫായിസ് ബിൻ റിഫായി, സമീർ ഖാൻ, തിരക്കഥ -സുഹ്റു സുഹ്റ , അമീർ സുഹൈൽ, സംഗീതം - ഗോപി സുന്ദർ. ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം. എഡിറ്റിംഗ് -ജറിൻ കൈതക്കോട്, പ്രൊഡക്ഷൻ ഡിസൈനർ - അർഷാദ് നക്കോത്ത്. മേക്കപ്പ് -റഷീദ് അഹമ്മദ്. കോസ്റ്റ്യും ഡിസൈൻ - നിസാർ റഹ് മത്ത്. ആക്ഷൻ-തവസി രാജ്. സ്റ്റിൽസ് - സുഹൈബ് എസ്ബികെ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - റെജിൽ കെയ്സി. സ്റ്റുഡിയോ സപ്ത റെക്കാർഡ്സ് - ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ - നജീർ നസീം. വിഎഫ്എക്സ്-വിശ്വനാഥ്. പിആർഒ-വാഴൂർ ജോസ്
News
ഇരുപതോളം മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രദര്‍ശനാനുമതി നൽകില്ലെന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിർദേശിച്ച ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ഹൈക്കോടതി ശനിയാഴ്ച കാണും. പടമുകളിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ വൈകിട്ട് ഏഴിന് ജസ്റ്റിസ് വി.ജി. അരുൺ സിനിമ കാണും.
ഹര്‍ജിക്കാരുടെയും എതിർ കക്ഷികളുടെയും അഭിഭാഷകരും ജസ്റ്റിസ് അരുണിനൊപ്പം സിനിമ കാണും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
ഷെയ്ൻ നിഗം നായകനായ ബിഗ് ബജറ്റ് സിനിമയിൽനിന്ന് 20 ഓളം ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സെൻസർ ബോർഡ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് (വീര) എന്നിവരാണു സിനിമ കാണണമെന്ന ആവശ്യവും മുന്നോട്ടുവച്ചത്.
തുടർന്ന് ഈ ആവശ്യം ജസ്റ്റിസ് അരുണ്‍ അംഗീകരിക്കുകയായിരുന്നു. ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം അടക്കമുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും ചിത്രത്തിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമായിരുന്നു സെൻസർ ബോർഡിന്റെ നിർദേശങ്ങളിൽ ചിലത്.
മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിൽ അക്രമദൃശ്യങ്ങളോ നഗ്നത പ്രദർശിപ്പിക്കലോ ഒന്നുമില്ലെന്ന് ഹർജിക്കാർ പറയുന്നു.
നേരത്തേ കത്തോലിക്ക കോൺഗ്രസിനെയും കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാർദത്തിനു ഭീഷണിയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് കേസിൽ കക്ഷി ചേരുന്നതിനു കാരണമായി പറഞ്ഞിരുന്നത്.
News
അച്ഛൻ വിക്രമിന്റെ കൈയിൽ നിന്നും തല്ലുകിട്ടിയതിനെക്കുറിച്ച് മകനും നടനുമായ ധ്രുവ് വിക്രം. ജീവിതത്തിൽ അച്ഛൻ രണ്ടോ മൂന്നോ തവണയെ തന്നെ തല്ലിയിട്ടുള്ളൂവെന്നും അതിലൊരണ്ണം ചേച്ചി ഒറ്റിക്കൊടുത്തിട്ടാണെന്നും ധ്രുവ് പറയുന്നു.
ഐ സിനിമയിലെ ‘മെർസലായിട്ടേൻ’ എന്ന ഗാനത്തിന്റെ ഫസ്റ്റ് കോപ്പി സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കേൾപ്പിച്ചതിനാണ് ധ്രുവിന് അടി കിട്ടിയത്. ‘ബൈസൺ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ധ്രുവ് ഈ സംഭവം വിവരിച്ചത്.
‘‘എന്റെ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന് എന്നെ തല്ലിയിട്ടുള്ളത്. ‘ഐ’ സിനിമയിലെ ‘മെര്‍സലായിട്ടേന്‍’ എന്ന പാട്ട് ഷൂട്ടിന് മുൻപ് അവര്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു.
ഷൂട്ടിന് മുമ്പ് പാട്ട് പുറത്തുപോകരുതെന്ന് പ്രത്യേകം പറഞ്ഞാണ് ശങ്കർ സാർ പെൻഡ്രൈവ് അച്ഛനെ ഏൽപ്പിച്ചത്. ആ പെന്‍ഡ്രൈവ് എന്റെ കൈയില്‍ കിട്ടി.
സ്കൂളിലെ കൂട്ടുകാരെ കേള്‍പ്പിക്കാൻ വേണ്ടി ഞാന്‍ പെന്‍ഡ്രൈവ് എടുത്തുകൊണ്ട് സ്കൂളിൽ പോയി. വലിയ ആളായി ക്ലാസിലെ എല്ലാവര്ക്കും പാട്ട് കേള്‍പ്പിച്ചുകൊടുത്തു.
പെൻഡ്രൈവ് സ്കൂളിൽ കൊണ്ടുപോയത് ചേച്ചി പറഞ്ഞുകൊടുത്തു. അച്ഛൻ ആ സമയത്ത് സിനിമയ്ക്ക് വേണ്ടി ബോഡി ബില്‍ഡ് ചെയ്യുന്നുണ്ട്. ഞാൻ സ്കൂൾ വിട്ട് വന്നപാടെ മുതുകില്‍ ഒരൊറ്റ അടി തന്നു. കൈയുടെ പാട് രണ്ടാഴ്ച്ചയോളം എന്റെ പുറത്ത് ഉണ്ടായിരുന്നു.’’ധ്രുവ് പറഞ്ഞു.
News
അന്തരിച്ച ബോളിവുഡ് താരം ഗോവർധൻ അസ്രാനിയെ അനുസ്മരിച്ച് നടൻ അക്ഷയ് കുമാർ. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പോലും തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഹൈവാന്റെ’ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ദുഃഖം കാരണം തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
""അസ്രാനി ജിയുടെ വിയോഗത്തിൽ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്തത്ര ദുഃഖമുണ്ട്. ഒരാഴ്ച മുമ്പ് 'ഹൈവാന്റെ' സെറ്റിൽ വെച്ച് ഞങ്ങൾ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുള്ളൂ, വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച കോമഡി ടൈമിംഗ് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്റെ സിനിമകളായ ഹേരാ ഫേരി മുതൽ ഭാഗം ഭാഗ്, ദേ ദനാ ദാൻ, വെൽക്കം പുറത്തിറങ്ങാനിരിക്കുന്ന ഭൂത് ബംഗ്ലാ, ഹൈവാൻ വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു. നമ്മുടെ ഇൻഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്.
ഞങ്ങൾക്ക് ചിരിക്കാൻ ലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയതിന് അസ്രാണി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി''. അസ്രാനിയോടൊപ്പം ഒരു സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.
ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനാണ് ഹൈവാൻ സംവിധാനം ചെയ്യുന്നത്.
ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് തിങ്കളാഴ്ച ഗോവർധൻ അസ്രാണി അന്തരിച്ചത്. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.
ജുഹുവിലെ ആരോഗ്യനിധി ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് അസ്രാണി അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജർ ബാബൂഭായ് തീബ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ഭാര്യ മഞ്ജു അസ്രാണി. അസ്രാണിക്കും ഭാര്യയ്ക്കും മക്കളില്ല.
News
മാത്യു തോമസിനെ നായകനാക്കി എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് എന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലർ, ഘടകങ്ങൾക്കൊപ്പം റൊമാന്റിക്, ഫാന്റസി ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ദൃശ്യങ്ങൾ നൽകുന്നു.
ചിത്രം 2025 ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എ ആന്‍ഡ് എച്ച്. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
News
ആടുജീവിതത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സംവിധായകൻ സുദീപ്തോ സെന്നിന്റെ കമന്റിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ലോക സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പല സിനിമകളും വിഎഫ്എക്സ് കാരണമാണ് എന്ന് ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്സ് ചൂണ്ടിക്കാട്ടി.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തെ മറികടന്നാണ് സുദീപ്തോ സെന്നിന്റെ ‘ദ് കേരള സ്റ്റോറി’ക്ക് മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനും അവാർഡ് നൽകിയത് എന്ന് രാജ്യവ്യാപകമായി വിമർശനം ഉണ്ട്.
ഇൻസ്റ്റഗ്രാമിലായിരുന്നു സുദീപ്തോ സെന്നിന്റെ കമന്റ്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ചോദ്യം ചെയ്ത ഒരു ഉപയോക്താവിനാണ് സുദീപ്തോ സെൻ മറുപടി നൽകിയത്. ‘‘ഛായാഗ്രഹണത്തിന് അവാർഡ് നൽകുന്നത് എന്തു മാനദണ്ഡത്തിലാണ് എന്ന് നിങ്ങൾക്കറിയാമോ? ആടുജീവിതം എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ്. പക്ഷേ അതിന്റെ ദൃശ്യങ്ങൾ വിഎഫ്എക്സ് ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. ഓൺലൈനിൽ വാദിക്കുന്നതിനുപകരം ജൂറികൾ പറയുന്നത് കേൾക്കൂ.
സാർ, ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് എന്തും എഴുതാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, അത് നിങ്ങൾക്ക് എന്തും എഴുതാനുള്ള അവകാശം നൽകുന്നില്ല. അല്പം മാത്രമുള്ള അറിവ് അപകടമാണെന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നിങ്ങൾ കേരളത്തിൽ നിന്നുള്ളയാളാണ്. കേരളക്കാരിൽ നിന്ന് കൂടുതൽ വിവേകപൂർണമായ സമീപനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’
ഈ കമന്റിനാണ് ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്സ് മറുപടി നൽകിയത്. ‘‘അതുകൊണ്ടാണ് ‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയത്. അതുകൊണ്ടാണ് ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ എന്നീ സിനിമകൾ ഇതേ അവാർഡ് നേടിയത്. വിഎഫ്എക്സ് ഒരു അയോഗ്യതാ ഘടകമാണെങ്കിൽ ലോക സിനിമയിലെ ഏറ്റവും വലിയ ദൃശ്യ നേട്ടങ്ങളിൽ പകുതിയും നമ്മുടെ സംഭാഷണത്തിൽ പോലും ഉണ്ടാകില്ലായിരുന്നു.
പിന്നെ ഇൻസ്റ്റഗ്രാമിൽ എന്തും എഴുതുന്നവർക്ക് താങ്കൾ ക്ലാസ് എടുക്കുന്നതു കണ്ടു. അത് ശരിയാണ്, ഇൻസ്റ്റഗ്രാം അങ്ങനൊരു സൗകര്യം നൽകുന്നുണ്ട്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്നാണ് വിളിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.
സിനിമയോടുള്ള സ്നേഹംകൊണ്ടു പറയുകയാണ് നിങ്ങളുടെ സിനിമ ദ് കേരള സ്റ്റോറിയുമായി ആടുജീവിതത്തെ താരതമ്യം ചെയ്യരുത്''. കാൾ ലാഫ്രെനെയ്സിന്റെ മറുപടി.
News
നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. നടൻ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. "ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് അദ്ദേഹം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, നടൻ വിനയ് ഫോർട്ട്, നടി ഉണ്ണിമായ നാലപ്പാടം എന്നിവരും ആശംസകളറിയിച്ചെത്തി.
News
നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന മാജിക് മഷ്റൂംസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കഥാപാത്രങ്ങളെ ത്രീഡി കാരിക്കേച്ചറായി അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ഈ കളർഫുൾ ഫസ്റ്റ് ലുക്ക്.
കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മഷ്റൂംസ്.
അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന സ്റ്റുഡിയോസാണ് ഡിസ്ട്രിബ്യൂഷൻ.
ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം.ബാവ, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ.ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ., റി റിക്കോർഡിംഗ് മിക്സർ: ഫസൽ.എ.ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
News
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ യുകെയിലെ ലൊക്കേഷൻ വീഡിയോ പുറത്ത്. റേഞ്ച് റോവറില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം സ്ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ കാമറയിൽ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. മഹേഷ് നാരായണനെയും ആന്റോ ജോസഫിനെയും സെറിൻ ഷിഹാബിനെയും വീഡിയോയിൽ കാണാം.
News
ബോളിവുഡ് നടി പരിണീതി ചോപ്രയ്ക്കും ഭർത്താവ് രാഘവ് ഛദ്ദയ്ക്കും ആൺകുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം ദമ്പതികൾ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
‘ഒടുവിൽ അവൻ എത്തി, ഞങ്ങുടെ ആൺകുഞ്ഞ്. അവന് മുൻപുള്ള ജീവിതത്തെ കുറിച്ച് തങ്ങൾക്ക് ഇനി ഓർക്കാൻ പോലും കഴിയില്ല. ഹൃദയവും കൈകളും നിറഞ്ഞിരിക്കുന്നു. ആദ്യം ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ, ഇപ്പോൾ ഞങ്ങൾക്ക് എല്ലാം ഉണ്ട്. നന്ദി’, പരിണീതിയും രാഘവും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Star Chat
പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ ഡിറ്റക്ടീവാകുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന കോമഡി എന്റര്ടെയ്നര് "പെറ്റ് ഡിറ്റക്ടീവ്’ തിയറ്ററുകളില്‍. സംവിധാനം പ്രനീഷ് വിജയന്. ഷറഫുദീനും അനുപമ പരമേശ്വരനുമാണ് പ്രധാന വേഷങ്ങളില്‍.
"മധുരമനോഹര മോഹ'ത്തിന്റെ സഹ തിരക്കഥാകൃത്ത് ജയ് വിഷ്ണുവും ഹാപ്പി വെഡിംഗിന്റെ സഹ എഴുത്തുകാരൻ പ്രനീഷ് വിജയനും ചേര്‍ന്നെഴുതിയ തിരക്കഥ.
"ഇതു പെറ്റ് ഡിറ്റക്ടീവിന്റെ കഥയാണ്. അതിനാല്‍ പെറ്റ്സിനു കഥയില്‍ പ്രാധാന്യമുണ്ട്. എന്നാല്‍ പടം മുഴുവന്‍ പെറ്റ്സിന്റെ കഥയല്ലതാനും. പ്രണയവും ഫൈറ്റും ത്രില്ലിംഗ് സീക്വൻസുകളുമുള്ള അഡ്വഞ്ചര്‍ കോമഡിയാണിത്’ -ജയ് വിഷ്ണു സണ്‍ഡേ ദീപികയോടു പറഞ്ഞു.
"പെറ്റ് ഡിറ്റക്ടീവി’നെ വേറിട്ടുനിർത്തുന്നത്..?
എല്ലാവര്ക്കും പെറ്റ്സുണ്ടാവും. ചിലര്‍ക്കു പട്ടി, ചിലര്‍ക്കു പൂച്ച. ചിലര്‍ക്കു മറ്റു ജീവികള്‍. കാണാതാകുന്ന പെറ്റ്സിനെ കണ്ടുപിടിക്കുന്ന ഒരു ഡിറ്റക്ടീവ്. അയാളിലേക്കു വരുന്ന പെറ്റ്സ് മിസിംഗ് കേസുകള്‍. അതുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍. അങ്ങനെ പലപല കഥകള്‍ കോമഡി രീതിയില്‍ പറഞ്ഞുപോകുന്ന സിനിമയാണു പെറ്റ് ഡിറ്റക്ടീവ്.
News
വിവാഹത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ച് നടൻ ബാലയും ഭാര്യ കോകിലയും. തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചെന്നും ബാല പറയുന്നു.
എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷിമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്.
പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല.
ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി.
നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം.’’ബാല പറയുന്നു.
News
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ. ലണ്ടനിൽ നിന്നെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി’ മനോജ്.കെ.ജയൻ കുറിച്ചു.
News
മകൻ ധ്രുവിനെയോർത്ത് അഭിമാനമാണെന്ന് സൂപ്പർ താരം ചിയാൻ വിക്രം. ബൈസൺ സിനിമയ്ക്ക് വേണ്ടി മകൻ ചെയ്ത കഠിനാധ്വാനത്തെയാണ് താരം അഭിനന്ദിച്ചെത്തിയത്.
ഷൂട്ടിംഗ് സമയത്തുള്ള ധ്രുവ് വിക്രമിന്റെ വീഡിയോയ്ക്കൊപ്പമാണ് ചിയാൻ അഭിനന്ദനം അറിയിച്ചത്. നീ എനിക്ക് അഭിമാനിക്കാനുള്ളത് തന്നു എന്നായിരുന്നു അടിക്കുറിപ്പ്.
News
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്.
മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ്.
പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. എ ബറ്റാലിയൻ ഹു വോക്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.
സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.
പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐഎസ്സി, സംഗീതം വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ അനിൽ വിലാസ് ജാദവ്, വരികൾ കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ പ്രേം രക്ഷിത്, വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ, വിഎഫ്എക്സ് ആർ.സി. കമല കണ്ണൻ, സൗണ്ട് ഡിസൈനർ കെ. ജയ് ഗണേഷ്, സൗണ്ട് മിക്സ് എ.എം. റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ–ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ ശബരി.
News
തെലുങ്ക് സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കൊനിഡെലയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. 2023-ലായിരുന്നു ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്. വിവാഹിതരായി 11 വർഷങ്ങൾ കഴിഞ്ഞായിരുന്നു ആദ്യത്തെ കുഞ്ഞുണ്ടായത്. ഇപ്പോഴിതാ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
2023 ജൂണിൽ ഉണ്ടായ ആദ്യ കുഞ്ഞിന് ക്ലിൻ കാര എന്നാണ് പേരിട്ടത്. രാം ചരണിന്റെ ഭാര്യ ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
News
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനി താരയാണ് വധു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് കുറിച്ചു.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.
പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചർ, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചിട്ടുണ്ട്.
News
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ സെൻസറിംഗ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
കളങ്കാവലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ,
വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
News
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.
മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദിൽ, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമൽമോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ. സുനിൽ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉൻമേഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-റഷീം അഹമ്മദ്.
പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്, ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,
പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ- കാട്ടുങ്കൽ പ്രഭാകരൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.
News
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ തീക്ഷണതയോടെ നോക്കുന്ന ജോജുവിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഷാജി കൈലാസ് ജോജു ജോർജുമായി ചേർന്ന് ചെയ്യുന്ന ആദ്യ ചിത്രമാണ് വരവ്. എ.കെ. സാജനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വാണി വിശ്വനാഥും ജോജുവിനൊപ്പം ചേരുന്നുണ്ട്.
ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവരാണ്.
മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നടി സുകന്യ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ- പ്രൊഡ്യൂസർ -ജോമി ജോസഫ്.
News
മകളുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ച് ദീപിക പാദുക്കോണും രൺവീർ സിംഗും. ദീപാവലിയോട് അനുബന്ധിച്ചാണ് താരദമ്പതികൾ മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്.
അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞു ദുവയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അമ്മയുടെ വസ്ത്രത്തിന്റെ നിറമുള്ള ഉടുപ്പാണ് കുഞ്ഞു ദുവയും അണിഞ്ഞത്
Star Chat
നടന്, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍, പോസ്റ്റര്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രഫര്‍ എന്നിങ്ങനെ രണ്ടു പതിറ്റാണ്ടായി സിനിമയുടെ വേറിട്ട ഇടങ്ങളില്‍ സജീവമാണ് അരുണ്‍സോള്‍. കോ-പ്രോഡ്യൂസറും നടനുമായി "ഇതിഹാസ'യില്‍ തുടക്കം. ആദ്യമായി മുഴുനീള വേഷം സനല്‍കുമാര്‍ ശശിധരന്റെ "എസ് ദുര്‍ഗ'യില്‍.
അനൂപ് ബാഹുലേയന്റെ പ്രീമിയര്‍ പദ്മിനി വെബ് സീരീസിലൂടെ കോവിഡിനുശേഷം വീണ്ടും അഭിനയം. വിപിന്‍ദാസിന്റെ "അന്താക്ഷരി'യിലൂടെ കൊമേഴ്സ്യല്‍ സിനിമയില്‍ അരങ്ങേറ്റം. ഷാന്‍ തുളസീധരന്റെ "കമ്മട്ടം' ത്രില്ലിംഗ് വെബ്സീരീസാണ് അരുൺ സോളിന്റെ പുത്തൻ റിലീസ്. അരുണ്‍സോള്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഇതിഹാസ വിജയം
1999ല്‍ വിവാഹ ഫോട്ടോഗ്രഫിയിലാണു തുടക്കം. കേരളത്തില്‍ കാൻഡിഡ് ഫോട്ടോഗ്രഫി ആദ്യമായി അവതരിപ്പിച്ച സോള്‍ ബ്രദേഴ്സ് എന്ന സ്ഥാപനം തുടങ്ങിയതോടെ എല്ലാവരും എന്നെ അരുണ്‍ സോള്‍ എന്നു വിളിച്ചുതുടങ്ങി. സിനിമാസ്വപ്നം മനസിലുണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ നിര്‍മാതാക്കളെയും നടന്മാരെയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.
അങ്ങനെ രാജേഷ് അഗസ്റ്റിൻ പ്രൊഡ്യൂസറും ഞാന്‍ കോ-പ്രൊഡ്യൂസറുമായി നിര്‍മിച്ച പടമാണ് ബിനു എസ് സംവിധാനം ചെയ്ത "ഇതിഹാസ'. അതില്‍ നോബിയുടെ കൂട്ടുകാരനായുള്ള വേഷം ചെയ്യാനാണ് ആദ്യം എന്നോടു പറഞ്ഞത്. പക്ഷേ, അന്ന് അതിനുള്ള ധൈര്യമില്ലായിരുന്നു. അങ്ങനെ അതിൽ ചെറിയൊരു വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇതിഹാസ വന്‍ സാമ്പത്തികവിജയം നേടി. പിന്നീട്, "മൈ മദേഴ്സ് ലാപ്ടോപ്പ്', "അപൂര്‍വ', "കോലുമിട്ടായി' തുടങ്ങിയ സിനിമകള്‍ക്കു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.
എസ് ദുര്‍ഗ, ചോല, വഴക്ക്
2017ല്‍ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത "എസ് ദുര്‍ഗ'യില്‍ അഞ്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. അഭിനയിക്കാനറിയില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതറിയേണ്ടെന്നും താൻ പറയുന്നതുപോലെ ചെയ്താല്‍ മതിയെന്നും മറുപടി. അദ്ദേഹം 11 ലക്ഷത്തിനു സിനിമ ചെയ്യുന്നു, ഹിവോസ് ടൈഗര്‍ ഉള്‍പ്പെടെയുള്ള അന്തർദേശീയ പുരസ്കാരങ്ങള്‍ വാങ്ങുന്നു...എനിക്കും സിനിമ വലിയ ത്രില്‍ ആയി.
അതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്പങ്ങള് മാറി. "ഒഴിവുദിവസത്തെ കളി' മുതല്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതാണ്. "ഉന്മാദിയുടെ മരണ'ത്തില്‍ പ്രൊഡക്്ഷന്‍ കണ്ട്രോളറും ഡിസൈനറുമായി. "ചോല'യില്‍ സ്റ്റില്‍ ഫോട്ടോഗ്രഫര്‍. "വഴക്കി'ല്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി.
ഫാമിലി റീൽസ്
കോവിഡ് കാലത്താണ് അച്ഛന് കുട്ടപ്പനും മകള്‍ തന്മയയ്ക്കുമൊപ്പം ഞാന്‍ റീല്‍സ് ചെയ്തുതുടങ്ങിയത്. അതിൽ ആർദ്രാ സാജനുമൊത്തു ചെയ്ത മാമൻസ് എന്ന റീൽസിലൂടെ കൂടുതൽ ജനകീയനായി. പിന്നീട് അഭിനയിച്ച പ്രീമിയര്‍ പദ്മിനി എന്ന വെബ് സീരിസിലെ കഴക്കൂട്ടം രാജസേനന് മുതലാളി ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ വൈറലായി. അതില്‍ പലതും ട്രോളായി. മില്യണ്‍ കണക്കിനു കാഴ്ചക്കാരുണ്ടായി. തുടര്‍ന്നു സുഹൃത്തും സംവിധായകനുമായ വിപിന്‍ ദാസ് അന്താക്ഷരിയിലേക്കു വിളിച്ചു.
അതില്‍ മാര്‍ക്കോസ് എന്ന വേഷം. തുടര്‍ന്നു ജിബു ജേക്കബിന്റെ സുരേഷ്ഗോപി ചിത്രം "മേ ഹും മൂസ'യില്‍ പ്രധാന വേഷം. പിന്നീടു "ജയ ജയ ജയ ഹേ', "ഫാലിമി', "പാപ്പച്ചന് ഒളിവിലാണ്', "വാഴ', "സ്വകാര്യം സംഭവബഹുലം', "ക്ഷണികം', "ജാമി', "യുകെഓകെ' തുടങ്ങിയവയിലും വേഷങ്ങള്‍. കരിയറില്‍ വലിയ ബ്രേക്കായി വിപിൻദാസിന്റെ വാഴയിലെ കലാം. ആ കഥാപാത്രം ഗള്ഫുകാരനായിരുന്നു. അതിന്റെ റീച്ച് തിരിച്ചറിഞ്ഞത് ദുബായിൽ ചെന്നപ്പോഴാണ്. തങ്ങളുടെ കാര്യമാണ് ആ വേഷത്തിലൂടെ പറഞ്ഞതെന്നു പലരും മനസുതുറന്നു.
കമ്മട്ടം ഫ്രാന്‍സിസ്
അടുത്തകാലത്തു തൊണ്ടയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വോയ്സ് റെസ്റ്റിലായിരുന്നതിനാല് കുറച്ചുകാലം സിനിമയില്‍നിന്നു വിട്ടിനില്ക്കേണ്ടിവന്നു. സീ 5 വെബ്സീരീസ് "കമ്മട്ട'ത്തിൽ പ്രധാന വേഷംചെയ്ത് അഭിനയത്തിലേക്കു തിരിച്ചെത്തി. പണം മനുഷ്യരിലുണ്ടാക്കുന്ന പലതരം പ്രതിഫലനങ്ങളാണു കഥാതന്തു. ഇതുവരെ കിട്ടിയതില്‍ സ്ക്രീന്‍ സാന്നിധ്യം കൂടുതലുള്ള വേഷമാണ് അതിലെ ഫ്രാന്‍സിസ്. വളരെ പാവമായ ഒരാളാണ്.
പക്ഷേ, കഥാഗതിയില്‍ വിവിധ ഇമേഷനുകളിലൂടെ കടന്നുപോകുന്നു. എന്നെപ്പോലെ പുതിയ നടന്മാര്ക്ക് ഇതുപോലെ ആദ്യാവസാനമുള്ള ഒരു കഥാപാത്രം സിനിമയില്‍ ഉടനെയൊന്നും കിട്ടുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ വെബ് സീരീസുകൾ വലിയ അവസരമാണ്. സുദേവ് നായർ, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കാസ്റ്റിംഗ് ഡയറക്ടര്‍
കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം അന്താക്ഷരിയിൽ. തുടര്‍ന്ന്, ജയ ജയ ജയ ഹേ. ഫാലിമിയിലാണ് കാസ്റ്റിംഗ് ഡയറക്ടറെന്ന ടൈറ്റില്‍ കിട്ടിയത്. ഞാന്‍ കാസ്റ്റിംഗ് ചെയ്ത സജിന്‍ബാബു സിനിമ "തിയറ്റര്‍', മുരളിഗോപിയുടെ രചനയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന് കാട്' എന്നിവ റിലീസിനൊരുങ്ങുന്നു. സജിന്‍ബാബുവിന്റെ പതിവുരീതികളില്‍ നിന്നു വേറിട്ട് ഏറെ എന്റര്ടെയ്നിംഗാണു തിയറ്റര്‍. തമിഴിലും മലയാളത്തിലും ഒരേസമയം റിലീസാകുന്ന അനന്തന്‍കാടും ധാരാളം കാസ്റ്റിംഗ് ആവശ്യമുള്ള ചിത്രമായിരുന്നു.
വീട്ടുകാര്യങ്ങള്‍
മൂത്ത മകള്‍ തമന്ന സോൾ ബിഎ ജേണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി. വഴക്കിൽ അസി. ഡയറക്ടറായിരുന്നു. ഇളയ മകൾ തന്മയ സോൾ "വഴക്കി'ലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. പിന്നീട് രജനീകാന്തിന്റെ "വേട്ടയാനി'ൽ കേന്ദ്രകഥാപാത്രമായി. ജിന്റോ തോമസിന്റെ ഇരുനിറമാണ് തന്മയയുടെ അടുത്ത റിലീസ്. ഭാര്യ ആശയ്ക്കാണു സോള്‍ ബ്രദേഴ്സ് ചുമതലകൾ. അച്ഛന് കുട്ടപ്പനും അമ്മ രാജിനിയും കേരള കലാനിലയത്തിലെ ആര്‍ട്ടിസ്റ്റുകളായിരുന്നു. അമ്മ എട്ടുവര്‍ഷം മുമ്പ് മരിച്ചു.
അമ്മയുടെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. എന്റെ മക്കളാണ് അവർ അച്ചാമ്മയെന്നു വിളിച്ചിരുന്ന എന്റെ അമ്മയുടെ സ്മരണയിൽ തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയില്‍ പണിത വീടിന് അച്ചാമ്മയുടെ വീട് എന്നു പേരിട്ടത്. അടുത്തകാലത്താണ് അച്ഛന് സിനിമയിലെത്തിയത്. "അനന്തന്‍കാടും' "പുഞ്ചിരിമുറ്റത്തെ ഇട്ടിക്കോര'യുമാണ് അടുത്ത റിലീസുകള്‍. ഫാലിമി, ഉന്മാദിയുടെ മരണം എന്നിവയിലും അച്ഛൻ അഭിനയിച്ചിരുന്നു.
അഭിനയം സീരിയസ്
കമ്മട്ടം 11 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. വളരെക്കുറച്ചു സമയത്തിനുള്ളിൽ ഇത്രയും നന്നായി പെര്‍ഫോം ചെയ്യാൻ സഹായകമായതു ഷാൻ തുളസീധരൻ എന്ന സംവിധായകന്റെ കലാപരമായ വൈദഗ്ധ്യമാണ്. സീരീസ് കണ്ട് ധാരാളം പേര് വിളിക്കുന്നുണ്ട്. ഇതെല്ലാം പുതിയ ഊര്‍ജമാണ്. വലിയ ആത്മവിശ്വാസമാണ്. ഇപ്പോൾ അഭിനയം സീരിയസായി കാണുന്നു. ഒപ്പം, ഒരു സിനിമയുടെ എഴുത്തിലുമാണ്. ഫ്യുജി കാമറയുടെ അംബാസഡറും അപ്പർച്ചര്‍ ലൈറ്റ്സ് മെന്‍ഡറുമാണ്. "തിയറ്റര്‍', "വത്സല ക്ലബ്', "പ്രഹരം', "വാഴ 2', "ജാമി' തുടങ്ങിയവയാണ് അടുത്ത റിലീസുകള്‍. ലക്ഷ്മിപുഷ്പയുടെ പുത്തന്‍പടം, ഹംഗാമ ഓടിടി വെബ്സീരീസ് എന്നിവയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
Star Chat
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളിലൂടെ സോനു ടി.പി. എന്ന ചെറുപ്പക്കാരന് സത്യന് അന്തിക്കാടിന്റെ ഹൃദയം കവര്‍ന്നതും പിന്നീട് മോഹന്‍ലാല്‍ചിത്രം "ഹൃദയപൂര്‍വ'ത്തിനു തിരക്കഥയൊരുക്കിയതും ഒരു സിനിമാക്കഥപോലെ ഹൃദ്യം. കരുത്താര്‍ന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയും ഹൃദയംതൊടുന്ന നര്മനിമിഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ഫീല്‍ഗുഡ് തിരക്കഥയാണു ചിത്രത്തിന്റെ ജീവന്.
""സത്യന് സാറിന്റെ സെറ്റില്‍ നില്ക്കാന് അവസരമുണ്ടായതും അദ്ദേഹം ഷൂട്ട് ചെയ്യുന്നത് അടുത്തുനിന്നു കാണാനായതും വലിയ ഭാഗ്യമല്ലേ. അദ്ദേഹത്തോടൊപ്പമിരുന്നു സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യുക, അദ്ദേഹത്തോടു സംസാരിക്കുക എന്നതുതന്നെ വളരെ രസകരമായ ഒരു പ്രോസസാണ്. ഒപ്പം വര്‍ക്ക് ചെയ്തു കൊതിതീര്ന്നിട്ടില്ലെന്നുതന്നെ പറയാം’’-സോനു ടി.പി. സണ്ഡേദീപികയോടു പറഞ്ഞു.
സത്യന് അന്തിക്കാടിലേക്ക് എത്തിയത്..?
കുറേ വര്‍ഷങ്ങളായി സിനിമയുടെ പിന്നാലെതന്നെയാണ്. കാഞ്ഞിരപ്പള്ളിയാണു സ്വദേശം. സംവിധായകനാകാന്‍ മോഹിച്ചു. പിന്നീട് എഴുത്തിലൂടെ സിനിമയിലെത്താമെന്നു കരുതി. താരങ്ങളുടെ അപ്പോയ്ന്റ്മെന്റൊന്നും കിട്ടാതെ സംഘര്‍ഷഭരിതമായ ഒരു കാലം.
Star Chat
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണക്കാലം. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലര്‍ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ ഡ്രാമറ്റര്‍ജി, അഡീഷണല്‍ സ്ക്രീന്‍പ്ലേ റൈറ്റര്‍.
കൃഷാന്ത് സംവിധാനംചെയ്ത സോണി ലിവ് വെബ്സീരീസ് സംഭവവിവരണം, നാലരസംഘത്തില് കാരക്ടര്‍ വേഷം. റോഷന് മാത്യുവിന്റെ സംവിധാനത്തില്‍ ഓണക്കാലത്തു സ്റ്റേജിലെത്തുന്ന ബൈ ബൈ ബൈപാസ് എന്ന നാടകത്തില്‍ വേറിട്ട രണ്ടു വേഷങ്ങള്‍. സിനിമ, നാടകം, എഴുത്ത്...ശാന്തി ബാലചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഡൊമിനിക്കുമായി വീണ്ടുമൊരു സിനിമ..?
Star Chat
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്രാമ, ഹൃദയപൂര്‍വം റിലീസിനൊരുങ്ങി. അഖില്‍ സത്യന്റെ കഥ. അനൂപ് സത്യന്റെ സംവിധാന സഹകരണം. സോനു ടി.പി. എന്ന പുതുമുഖ തിരക്കഥാകൃത്ത്. അനു മൂത്തേടത്ത് എന്ന പുതിയ കാമറാമാന്. ജസ്റ്റിന് പ്രഭാകരന് എന്ന പുതിയ സംഗീതസംവിധായകന്.
ചെറുപ്പക്കാരുടെ പുത്തന്‍ ടീമിനൊപ്പം പൂനെയുടെ പശ്ചാത്തലത്തില്‍ പുതുമയുള്ള ഒരു കുടുംബകഥ പറയുകയാണ് സത്യന് അന്തിക്കാട്.
മോഹൻലാൽ കൂടിയുള്ള വളരെ ഹൃദ്യമായ ഒരു കൂട്ടായ്മയുടെ സിനിമയാണിത്. ഷൂട്ടിംഗിനൊടുവിൽ ലാല്‍ എന്നോടു പറഞ്ഞത് ഈ സിനിമ കഴിഞ്ഞത് താന്‍ അറിഞ്ഞില്ല എന്നാണ്. എല്ലാവരും അത്രയും ആസ്വദിച്ചു ചെയ്ത സിനിമയാണിത്’ സത്യന് അന്തിക്കാട് സണ്‍ഡേ ദീപികയോടു പറഞ്ഞു.
പാട്ടിലുള്പ്പെടെ പുതുമയുടെ ന്യൂജെന്‍ സ്പര്‍ശം..?
ഞാന്‍ ജീവിക്കുന്നത് ഈ സമൂഹത്തില്‍ തന്നെയാണ്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ഞാനല്ലല്ലോ ഇപ്പോഴുള്ളത്. ന്യൂജെന്‍ സിനിമയിലെയും നവസിനിമയിലെയും മാറ്റങ്ങള്‍ ഞാനറിയാതെ എന്നെയും സ്വാധീനിക്കും. എന്റെ സിനിമയിലും അതു പ്രതിഫലിക്കും. നമ്മുടെ സിനിമയുടെ കാരക്ടറില്നിന്നു നമുക്കു മാറാനാവില്ല. പക്ഷേ, അതിന്റെ അവതരണത്തില്‍ കുറച്ചു പുതുമയുണ്ട്. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണിത്.
മക്കള്‍ക്കൊപ്പം സിനിമ ചെയ്യുമ്പോൾ..?
ഇരട്ട സഹോദരന്മാരായ അഖിലും അനൂപും പ്ലസ്ടു കഴിഞ്ഞപ്പോള്‍ സിനിമയില്‍ താത്പര്യമറിയിച്ചെങ്കിലും പഠിച്ച് ജോലി നോക്കെന്നാണു ഞാന്‍ പറഞ്ഞത്. പിജി കഴിഞ്ഞു രണ്ടു വര്‍ഷം കംപ്യൂട്ടര്‍ എന്‍ജിനിയർമാരായി ജോലി ചെയ്തശേഷം സ്വതന്ത്രമായി ചിന്തിക്കാവുന്ന സമയത്താണ് അവർ സിനിമയിലേക്കു വന്നത്.
അനൂപ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം മേക്കിംഗ് പഠിക്കാന്‍ പോയി. അഖില്‍ എന്റെകൂടെ വന്നു. നല്ല സാലറി വാങ്ങിക്കൊണ്ടിരുന്നവര്‍ പെട്ടെന്നു സിനിമയുടെ അനിശ്ചിതത്വത്തിലേക്കാണോ പോകുന്നത് എന്നൊക്കെ എന്റെ ഭാര്യക്കു സന്ദേഹമായി. പക്ഷേ, ഇപ്പോള്‍ എനിക്കതു വളരെ സഹായമായി.
കാരണം, എന്റെ വീട്ടില്‍ത്തന്നെ പുതുതലമുറയിലെ രണ്ടു സംവിധായകര്‍ ഉണ്ടായിരിക്കുന്നു. അവര്‍ കണ്ട സിനിമകള്‍, അവരുടെ കാഴ്ചപ്പാടുകൾ...എന്നോടു ചര്‍ച്ചചെയ്യുന്നു. തിരിച്ച്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍, എന്റെ അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുന്നു. ഞാനും ശ്രീനിവാസനുമൊക്കെ സിനിമയുണ്ടാക്കിയിരുന്നത് എങ്ങനെയെന്ന് അവര്‍ക്കു മനസിലാകുന്നു. അവര്‍ പുതുതലമുറയുടെ സിനിമകളും കഥകളും കണ്ടെത്തുന്നത് എങ്ങനെയെന്ന് എനിക്കും മനസിലാകുന്നു.
കഥ കണ്ടെത്തിയത്..?
Star Chat
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിതനിമിഷങ്ങളിലൂടെ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ പൂക്കാലമെന്ന പ്രണയകാവ്യം. 60 മണിക്കൂര്‍ ഫുട്ടേജിനെ വൈകാരികസത്ത ചോരാതെ രണ്ടേകാല്‍ മണിക്കൂറിലേക്ക് വെട്ടിയൊതുക്കിയ കൈയടക്കത്തിന് തിരുവനന്തപുരം സ്വദേശി മിഥുന് മുരളിക്കു 2023ലെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയപുരസ്കാരം.
""വിജയരാഘവന് സാറിന് ഒരവാര്‍ഡ്, അതായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഇതിൽ. എഡിറ്റിംഗിനുകൂടി കിട്ടിയതോടെ ഞങ്ങള്‍ക്കു ഡബിള്ബോണസായി’’ -മിഥുന് മുരളി സണ്ഡേദീപികയോടു പറഞ്ഞു.
എഡിറ്റിംഗിൽ എത്തിയത്..?
എന്‍ജിനീയറിംഗ് പഠനകാലത്ത് കോളജിൽ ഡാൻസ് പരിപാടികൾക്കു മ്യൂസിക്ക് കട്ട് ചെയ്യാനാണു എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. 2011ല്‍ സുഹൃത്തിനൊപ്പം ഷോര്‍ട്ട്ഫിലിം ചെയ്തപ്പോൾ വീഡിയോ എഡിറ്റിംഗും തുടങ്ങി. വീഡിയോ കട്ട് ചെയ്യുന്നതു മാത്രമല്ല സൗണ്ടും മ്യൂസിക്കും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കട്ട് ചെയ്യുന്നതും അതിലുണ്ടെന്നറിഞ്ഞതോടെ ഫിലിം എഡിറ്റിംഗിനോട് ഇഷ്ടം കൂടി. യൂട്യൂബ് നോക്കി പഠനം തുടങ്ങി.
2012ല്‍ മുംബൈയില്‍ ബാലാജി ടെലിഫിലിംസിന്റെ ഐസിഇയില്‍ ഇന്റേണ്‍ഷിപ് കോഴ്സ് ചെയ്തു. 2013ല്‍ ചെന്നൈയില്‍ തമിഴ് ഫിലിം എഡിറ്റര്‍ ആന്റണിയെ അഞ്ചാന്, അനേകന്‍ എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തു. 2014ൽ നാട്ടിലെത്തി ഫ്രീലാന്‍സറായി. അക്കാലത്ത് ഗണേഷ് രാജിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തു. മോഹം സിനിമയെങ്കിലും സുഹൃത്തുക്കളാരെങ്കിലും സംവിധാനം ചെയ്താല്‍ മാത്രമേ നമുക്ക് അവസരം കിട്ടൂ എന്നതായിരുന്നു സ്ഥിതി. 2020 ജനുവരിയില്‍ റിലീസായ കലാമണ്ഡലം ഹൈദരാലിയിൽ ഞാൻ സിനിമാ എഡിറ്ററായി. 2022ല്‍ പൂക്കാലത്തിലെത്തി.
പൂക്കാലം അനുഭവങ്ങൾ..?
Star Chat
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍ റംസാന് മുഹമ്മദിന്റെ ആദ്യ സിനിമാഹിറ്റ്. തുടര്‍ന്ന് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബില്‍, സായാഹ്നമേഘങ്ങള്‍ എന്ന ഓപ്പണിംഗ് പാട്ടും പാര്‍ട്ടി ഡാന്‍സും അലിയെന്ന കേന്ദ്രകഥാപാത്രവും.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൂര്‍ണതയുള്ള കാരക്ടര്‍ വേഷം. ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍ റംസാന് മുഹമ്മദിന്റെ ആദ്യ സിനിമാഹിറ്റ്. തുടര്‍ന്ന് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബില്‍, സായാഹ്നമേഘങ്ങള്‍ എന്ന ഓപ്പണിംഗ് പാട്ടും പാര്‍ട്ടി ഡാന്‍സും അലിയെന്ന കേന്ദ്രകഥാപാത്രവും. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൂര്‍ണതയുള്ള കാരക്ടര്‍ വേഷം.
ഡാന്‍സിന് ഒട്ടും പ്രാധാന്യമില്ലാത്ത, ശ്യാം എന്ന വില്ലന്‍. തന്റെ ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനം. നേടിയതു പ്രോമിസിംഗ് ആക്ടര്‍ ലേബല്‍. അതിനിടെ ഭ്രമയുഗം, രോമാഞ്ചം, സാഹസം...കൊറിയോഗ്രഫിയിലും വേറിട്ടതായി റംസാന് ചുവടുകള്‍. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസമാണ് റംസാന്റെ പുത്തന്‍പടം. റംസാന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമ, ഡാന്‍സ്- ഏതായിരുന്നു സ്വപ്നം..?
കുട്ടിക്കാലം മുതല്‍ ഡാന്‍സാണു മനസില്‍. പഠിച്ചതും അതു തന്നെ. എന്റെ അങ്കിള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സും മറ്റു കലകളുമാണു ഞാൻ കണ്ടു വളർന്നത്. മോണോആക്ട്, മൈം, ഫോക്ക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന് തുടങ്ങിയ നമ്മുടെ വലിയ താരങ്ങളാണ്. പട്ടണത്തില്‍ ഭൂതമാണ് എന്റെ ആദ്യചിത്രം. കുട്ടിക്കാലം മുതല്‍ ഡാന്‍സാണു മനസില്‍. പഠിച്ചതും അതു തന്നെ. എന്റെ അങ്കിള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സും മറ്റു കലകളുമാണു ഞാൻ കണ്ടു വളർന്നത്. മോണോആക്ട്, മൈം, ഫോക്ക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന് തുടങ്ങിയ നമ്മുടെ വലിയ താരങ്ങളാണ്. പട്ടണത്തില്‍ ഭൂതമാണ് എന്റെ ആദ്യചിത്രം.
തുടക്കത്തില്‍ ചെറിയ വേഷങ്ങൾ. പിന്നീട് ഒരിടവേളയെടുത്ത് വീണ്ടും ഡാന്‍സില്‍ ഫോക്കസ് ചെയ്ത് ഡി ഫോര്‍ ഡാന്‍സ് വിജയിച്ചു. അതിനുശേഷമാണു സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ കൂടാന്‍ തീരുമാനിച്ചത്. തുടര്‍ന്നു ബിഗ് ബോസിലെത്തി.
Star Chat
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എഴുതിയ ചാക്കോച്ചന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലാണ് മാറ്റത്തിന്റെ തുടക്കം.
അതിലെ നിളയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രമാകാന്‍ മീനാക്ഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എഴുതിയ ചാക്കോച്ചന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലാണ് മാറ്റത്തിന്റെ തുടക്കം. അതിലെ നിളയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രമാകാന്‍ മീനാക്ഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഇന്ദ്രന്‍സിനൊപ്പം പ്രധാനവേഷം ചെയ്ത പ്രൈവറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. രാജകന്യകയാണു പുത്തന്‍ റിലീസ്. സിനിമ, ടോപ്പ് സിംഗര്‍ ആങ്കറിംഗ്, ഡിഗ്രി പഠനം, സോഷ്യല്‍ മീഡിയ...വേറിട്ട അനുഭവങ്ങളുടെ നിറക്കൂട്ടുകള്‍. മീനാക്ഷി സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിൽ നായികാതുല്യവേഷം..?
Star Chat
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനംചെയ്ത സുമതിവളവ്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുത്തന്‍പടം. ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തുമാണു നിര്‍മാണം. സുമതിവളവ് പേടിപ്പിക്കുന്ന സിനിമയെന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പക്ഷേ, കോണ്‍ജുറിംഗ് പോലെയൊരു പടമല്ലെന്നും എഴുത്തുകാരന് പറയുന്നു.
"ഇമോഷനുകളൊക്കെയുള്ള ഒരു കഥ. അതു സുമതിവളവിനെ അടിസ്ഥാനമാക്കി പറയുന്നതിനാല്‍ അതില്‍ പേടിപ്പിക്കുന്ന ചിലതൊക്കെയുണ്ട്. മാളികപ്പുറം ഒരു പ്രത്യേക ജോണറിലുള്ള സിനിമയല്ല. അതില്‍ എല്ലാമുണ്ട്. ഡിവൈന്‍ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. അതിനുപകരം ഇതില്‍ സുമതിയെന്ന കഥാപാത്രത്തെയും ആ വളവും ചുറ്റിപ്പറ്റിയാണു കഥ പറയുന്നത്'- അഭിലാഷ് പിള്ള സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഇത് ആ സുമതിയല്ല
നമ്മളെല്ലാവരും പണ്ടുതൊട്ടേ കേട്ടിട്ടുള്ള സ്ഥലമാണു തിരുവനന്തപുരം-പാലോട് റൂട്ടില്‍ മൈലമൂടുള്ള സുമതിവളവ്. ആ സ്ഥലത്തിന്റെ പേരില്‍ കൗതുകം തോന്നി, ഒരു കഥയുണ്ടാക്കി അതിലേക്കു സുമതിവളവ് പ്ലേസ് ചെയ്യുകയായിരുന്നു. ഇത് ഒറിജിനല്‍ സുമതിവളവിന്റെ കഥയല്ല. നമ്മളെല്ലാവരും പണ്ടുതൊട്ടേ കേട്ടിട്ടുള്ള സ്ഥലമാണു തിരുവനന്തപുരം-പാലോട് റൂട്ടില്‍ മൈലമൂടുള്ള സുമതിവളവ്. ആ സ്ഥലത്തിന്റെ പേരില്‍ കൗതുകം തോന്നി, ഒരു കഥയുണ്ടാക്കി അതിലേക്കു സുമതിവളവ് പ്ലേസ് ചെയ്യുകയായിരുന്നു. ഇത് ഒറിജിനല്‍ സുമതിവളവിന്റെ കഥയല്ല.
പക്ഷേ, അതില്‍നിന്നു പ്രചോദനം നേടിയാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയത്. യഥാര്‍ഥ സുമതിയുമായോ സുമതിയുമായി ബന്ധപ്പെട്ടു നടന്ന സംഭവവുമായോ ഈ സിനിമയ്ക്കു ബന്ധമില്ല. ഞങ്ങള്‍ മെനഞ്ഞെടുത്ത വേറൊരു കഥയാണു പറയുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ഈ കഥ സംഭവിക്കുന്നത്.
അര്‍ജുനും മാളവികയും മാളികപ്പുറം ടീമിലെ സംവിധായകനും
Star Chat
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പുത്തന്‍ പടം "ഡിറ്റക്ടീവ് ഉജ്വലനി'ലെ ഇരട്ട വില്ലന്‍വേഷം. ക്ലൈമാക്സ് വരെയും മുഖംമൂടിയണിഞ്ഞ വില്ലന്‍. സിനിമ റിലീസായിട്ടും ഉജ്വലനിലെ ബൂഗിമാൻ താനാണെന്നു നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ!
സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍, വില്ലൻവേഷം ചെയ്ത പുതുമുഖം "മുഖംമൂടി'യില്‍ തുടര്‍ന്നു. ഒടുവില്‍ ഒടിടി റിലീസിനുശേഷം നെറ്റ്ഫ്ളിക്സ് കാരക്ടർ പോസ്റ്ററിലൂടെ സസ്പെൻസിനു വിരാമമായി. തൃശൂര്‍ കൊരട്ടി സ്വദേശി മാത്യു ബേബി പുതുക്കാടനെ നാടറിഞ്ഞു.
“ഞാനാണു വില്ലനെന്നു വെളിപ്പെട്ട നിമിഷം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തിയറ്ററില്‍ ഞെട്ടി. ആ ഷോക്ക് ഫാക്ടര്‍ ആയിരുന്നു എന്റെ സന്തോഷം. പെര്‍ഫോമന്‍സ് ഇഷ്ടമായെന്നു കൂടിയറിയുമ്പോള്‍ ഇരട്ടിമധുരം. ഒരു ഭാഷയില്‍ മാത്രം റിലീസായ സിനിമ നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്രെൻഡിംഗ് ടോപ്പ് 5ല്‍ എത്തിയതു വലിയ കാര്യം തന്നെയാണ്”- ബേബി മാത്യു പുതുക്കാടന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമാപ്രേമം
പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛന് ബേബി അവിടെ ഒരു കമ്പനിയിൽ സെയില്‍സ് മാനേജരാണ്. അമ്മ മിനി വീട്ടമ്മയും. സഹോദരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ ഡോക്ടറാണ്. സിനിമാപ്രേമിയായ അപ്പൻ, വീക്കെന്‍ഡുകളില്‍ കൊണ്ടുവന്ന വീഡിയോ കാസറ്റുകളിലെ സിനിമകള്‍ കണ്ടു വളർന്ന കുട്ടിക്കാലം.
പന്ത്രണ്ടിലെത്തിയപ്പോള്‍ ഞാനും സുഹൃത്ത് ഇജാസും സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ ഒരു ഷോട്ടില്‍ ഞാന്‍ അഭിനയിച്ചു. അഭിനയത്തോട് ഒരിഷ്ടം തോന്നിയെങ്കിലും ഡിഗ്രിക്കു ശേഷം മതി സിനിമയെന്നു വീട്ടുകാര്‍. അങ്ങനെ 2014ല്‍ നാട്ടിലെത്തി. കൊല്ലം ടികെഎമ്മിൽ ബിടെക്കിനു ചേര്‍ന്നു.
അക്കാലത്തു സൂര്യയുടെ 24, വാരണം ആയിരം ഉള്‍പ്പെടെയുള്ള സിനിമകളിലെ സീനുകള്‍ പുനഃസൃഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. സുഹൃത്ത് അരവിന്ദായിരുന്നു എഡിറ്റർ. കുറേപ്പേര്‍ക്ക് അത് ഇഷ്ടമായി. അതെനിക്കു കിക്കായി. കഥാപാത്രത്തിനനുസരിച്ചു മുടിയും താടിയും വളര്‍ത്തിയും മൊട്ടയടിച്ചുമൊക്കെ പിന്നെയും വീഡിയോകള്‍ ചെയ്തു. അഭിനയത്തോട് അഭിനിവേശമായി.
മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഫാത്തിമ കോളജിൽ നടക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തും അവിടെ ഓഡിഷനു പോയെങ്കിലും ഫലമുണ്ടായില്ല. ബിടെക്കിനു ശേഷം മുംബൈയില്‍ സുഭാഷ് ഘായിയുടെ വിസിലിംഗ് വുഡ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു.
ഒന്നര വര്‍ഷം തിയറ്ററും ഷോര്‍ട്ട് ഫിലിംസുമായി അഭിനയം അടുത്തറിഞ്ഞു. പരസ്യചിത്രങ്ങളിൽ അവസരങ്ങളും പ്രതിഫലവും വന്നുതുടങ്ങിയതോടെ വീട്ടുകാര്‍ സപ്പോർട്ടായി. വാശിയോടെ ഹിന്ദി വശമാക്കി ആമസോണ്‍ വെബ് സീരിസിലും ഹിന്ദി സിനിമയിലും വേഷമിട്ടു.
Star Chat
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്.
"ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില് ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള് തകര്‍ക്കാന്‍ ശ്രമിക്കുന്നത്'- ജിന്റോ തോമസ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്...
ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായാണു ഞാന്‍ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിന്റെ കൊച്ചിയിലെ ഫിലിം സ്കൂളാണ് അതിലേക്കു വാതില്‍തുറന്നത്.
അവിടെ ഡയറക്ഷന്‍ പഠനശേഷം പരസ്യചിത്രങ്ങളില്‍ സഹായിയായി. ലിയോ തദേവൂസിന്റെ സിനിമാക്കാരന്, ലോനപ്പന്റെ മാമോദീസ എന്നീ സിനിമകളില്‍ സ്ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റന്റായി.
പിന്നീടു "കാടകലം' എന്ന സിനിമയില്‍ ഡോക്ടര്‍ സഖില്‍ രവീന്ദ്രന്റെ മുഖ്യ സംവിധാനസഹായിയും തിരക്കഥാകൃത്തുമായി. ഡോക്ടറുടെ ജീവിതത്തില്‍ നടന്ന ഒരു കഥയാണത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ ഒരു കുട്ടിയിലൂടെ പറയുന്നതുകൊണ്ട് ആ കഥയോട് ഇഷ്ടംതോന്നി.
സംസ്ഥാന പുരസ്കാരം നേടിയ ബാലതാരം ഡാവിഞ്ചി സതീഷ് മുഖ്യകഥാപാത്രമായി അഭിനയിച്ചു. ഡാവിഞ്ചിയുടെ അച്ഛന് സതീഷും കോട്ടയം പുരുഷനും മറ്റു വേഷങ്ങളിലെത്തി. ഒരച്ഛന്റെയും മകന്റെയും കഥയാണത്.
കാടും ആദിവാസികളും അവരുടെ പ്രശ്നങ്ങളും കാടിന്റെ നിലനില്പ്പുമാണു സിനിമ പറയുന്നത്. കാടകലം രണ്ടു സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ബി.കെ. ഹരിനാരായണനു മികച്ച ഗാനരചനയ്ക്കു പുരസ്കാരം.
പിന്നീടു പ്രതിലിപി നിര്‍മിച്ച് ബുക്ക് മൈ ഷോയില്‍ റിലീസായ പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയില്‍ "അന്തോണി' എന്ന സെഷന് സംവിധാനം ചെയ്തു.
ഇരുനിറം
Review
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സ്ലോ പേസിലുള്ള കഥ പറച്ചില് രീതി ലിജോ ജോസ് പെല്ലിശേരി ആരാധകരെ തൃപ്തിപ്പെടുത്തുമ്പോള് മോഹന്‍ലാല്‍ ഫാന്‍സിനെ അത്രയങ്ങ് കൈയടിപ്പിച്ചില്ല. അതായത് മാസ് പ്രതീക്ഷിച്ചവര്‍ ലിജോയുടെ ക്ലാസ് കണ്ടിറങ്ങിയെന്നര്ഥം.
ഒരു അമര്‍ച്ചിത്ര കഥയെ ഓര്‍മിപ്പിക്കുന്ന ചിത്രം സമാന രംഗങ്ങളുടെയും ഡയലോഗുകളുടെയും ആവര്‍ത്തനം നിമിത്തം തിയറ്റര്‍ കുലുക്കുന്നില്ല. എന്നാല്‍ മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവം സമ്മാനിക്കാന്‍ മലൈക്കോട്ടൈ വാലിബന് കഴിഞ്ഞിട്ടുണ്ട്.
Review
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
"ബാഷ' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച ആൾദൈവ പ്രതിരൂപം യുവാക്കളെ വഴിതെറ്റിക്കാതിരിക്കാനായി ആണ് തലൈവർ ഈ "തനി വഴി' സ്വീകരിച്ചത്. ഇതോടെ 1970-കളുടെ അവസാനം മുതൽ 80-കളുടെ തുടക്കം വരെ കണ്ടിരുന്ന "വൈൽഡ്' രജനി സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. വർഷങ്ങളായി ചങ്ങലയ്ക്കിട്ടിരുന്ന ഈ കലിപ്പൻ രജനിയെ ആണ് "ജയിലർ'എന്ന ചിത്രത്തിലൂടെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തുറന്നുവിടുന്നത്.
വാളെടുത്ത് വീശി വില്ലനെ വെട്ടിയിട്ട് ചിരിക്കാൻ സൂപ്പർസ്റ്റാറിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർക്ക് യാതൊരു മടിയുമില്ല. "എന്തിരനി'ലേത് പോലെ വില്ലൻ രജനിയുടെ ന്യായീകരണത്തിനായി നന്മമുഖമുള്ള ഒരു നായകൻ ഈ ചിത്രത്തിലില്ല. അരാജകത്വത്തെയും നിയമത്തോടുള്ള പുച്ഛത്തെയും തലൈവർ നിർബാധം കൊണ്ടാടുമ്പോൾ തിയറ്ററുകളിൽ വൻ കൈയടി ഉയരുന്നത് ഇതിനാലാണ്.
സമീപകാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും മൂല്യമുള്ള സംവിധായകനായ ഉയർന്ന ലോകേഷ് കനകരാജ് കമൽഹാസനെ നായകനാക്കി ഒരുക്കിയ "വിക്രം' എന്ന ചിത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്.
മകനെ നഷ്ടപ്പെടുന്ന വേദനയുമായി പോരിനിറങ്ങുന്ന, പൂർവകാല കേഡിത്തരങ്ങൾ മൂടിവച്ചിട്ടുള്ള "താത്ത' ആയി രജനി അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണ്.
എന്നാൽ "ശിവാജി', "പടയപ്പ' എന്നീ ചിത്രങ്ങളിലേത് പോലെ സമ്പൂർണ മാസ് അവതാരമല്ല തലൈവർ ഇവിടെ സ്വീകരിക്കുന്നത്. ജെയ്ലറെ സഹായിക്കാനായി എത്തുന്ന കഥാപാത്രങ്ങൾക്ക് ആവോളം കൈയടി ലഭിക്കുന്ന ഘട്ടങ്ങളിൽ രജനി എന്ന താരം സ്വയം പിൻവാങ്ങി നിൽക്കുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന മാസ് സീനുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കും.
വിനായകന്റെ ലോക്കൽ ഗുണ്ടാ വില്ലൻ കഥാപാത്രവും തെലുങ്ക് താരം സുനിലിന്റെ സിനിമയ്ക്കുള്ളിലെ സിനിമാതാരമായുള്ള അവതാരവും ചിത്രത്തിന് ആവോളം തമാശയും നൽകുന്നുണ്ട്. തമന്ന ആത്മകഥാംശമുള്ള കഥാപാത്രവുമായി എത്തി രസിപ്പിച്ച് കടന്നുപോകുന്നെങ്കിലും ശിവകാമിദേവിയുടെ ഹാംഗ്ഓവറിൽ നിന്ന് ഒടുവിൽ വിടുതി ലഭിച്ച രമ്യാ കൃഷ്ണൻ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഏക സ്ത്രീ കഥാപാത്രം.
"ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ ലഭിച്ച ട്രോളുകൾക്ക് തലൈവർ പടത്തിന് ലഭിക്കുന്ന കൈയടികളോടെ മറുപടി പറഞ്ഞ നെൽസൺ ആണ് ഈ ചിത്രത്തിലെ പ്രധാന "ജേതാവ്'. തന്റെ പതിവ് ഡാർക് ഹ്യൂമർ ട്രീറ്റമെന്റിലൂടെ പതിവ് കഥയെ മാസ് രൂപത്തിലാക്കി ആസ്വാദകരമാക്കിയ സംവിധായകൻ പ്രശംസ അർഹിക്കുന്നു.
Review
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാസിന്റെ വെടിക്കെട്ട് തീർക്കുകയാണ്.അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാസിന്റെ വെടിക്കെട്ട് തീർക്കുകയാണ്.
വീക്ക്എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മോളിവുഡ് ആക്ഷൻ പാക്ക്ഡ് ചിത്രങ്ങളിലെ വേറിട്ട പരീക്ഷണം തന്നെയാണ്. പരീക്ഷണം വിജയിച്ചുവെന്ന് മാത്രമല്ല, യൂത്ത് മൾട്ടി സ്റ്റാർ സിനിമകളിലെ കോംന്പിനേഷൻ ഫോർമുലയ്ക്ക് തന്നെ ഒരു മാറ്റമാണ് ചിത്രം കൊണ്ടുവന്നത്.
ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മൂവരുടേയും പ്രകടനവും സ്ക്രീൻ പ്രസൻസും കിറുകൃത്യം അളവിൽ തുല്യമായി തന്നെയാണ് സംവിധായകൻ ഒരുക്കിയത്. ലാൽ, മാലാ പാർവതി, ബാബു ആന്റണി, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നന്പ്യാർ എന്നിവരുടെ കഥാപാത്രങ്ങളും മികവ് പുലർത്തി.
കഥ പറഞ്ഞ് സ്പോയിലറാക്കുന്നതിനേക്കാൾ സിനിമാ കാണാത്തവരുടെ മുന്നിൽ ചില സൂചനകൾ നൽകുന്നതാണ് ഉത്തമം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുണ്ടാകുന്ന തർക്കം, പിന്നാലെയുള്ള അടി, അത് കുടുംബത്തിനകത്തേക്കും വ്യാപിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കണ്ട് മറന്ന ചില റിവഞ്ച് ചിത്രങ്ങളുടെ രീതിയിലാണോ ഈ സിനിമയുടെയും പോക്കെന്ന് പ്രേക്ഷകൻ സംശയിക്കുന്ന സമയത്ത് അതാ തുടങ്ങുന്നു അസൽ കരാട്ടെ തല്ല്.
കെജിഎഫിനും ബീസ്റ്റിനുമൊക്കെ ആക്ഷൻ രംഗങ്ങൾ തയാറാക്കിയ അൻബറിവിന്റെ മിന്നൽ ആക്ഷൻ സീക്വൻസാണ് സിനിമയുടെ ഹൈലൈറ്റ്. മലയാള സിനിമയിൽ അത്രകണ്ട് പരിചിതമല്ലാത്ത പ്രഫഷണൽ സ്റ്റണ്ട് ഒരുക്കുന്നതിൽ അൻബറിവ് ടച്ച് എടുത്ത് നിൽക്കുന്നു.
സാധാരണ ഗതിയിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ കഴിവുള്ള പ്രേക്ഷകന്റെ ഉള്ളിൽ പോലും ഉദ്വേഗവും സസ്പെൻസും നിറച്ച സ്റ്റണ്ട് സീക്വൻസുകൾക്ക് പിന്നിലുള്ള വലിയ അധ്വാനം ചിത്രത്തിന്റെ വിജയത്തിന് നിർണായകമായി.
തീപാറുന്ന സംഘട്ടന രംഗങ്ങൾ മനോഹരമായി പകർത്തിയ അലക്സ് ജെ. പുളിക്കലും വലിയ കൈയടി അർഹിക്കുന്നു. കൊച്ചിൻ കാർണിവെലടക്കം കണ്ണിനും മനസിനും കുളിർമയേകുന്ന രംഗങ്ങൾ ആർഡിഎക്സിൽ ആവോളമുണ്ട്.
നഹാസ് ഹിദായത്തിന്റെ തന്നെ കഥയ്ക്ക് ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. തിരക്കഥയിലെ പഞ്ചിന് അതർഹിക്കുന്ന മേക്കിംഗ് തന്നെ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ടിക്കറ്റെടുത്താൽ...
സംശയം വേണ്ട, പൈസ വസൂൽ. ഓണചിത്രം കൂടിയായ ആർഡിഎക്സ് തിയേറ്ററുകളിൽ ക്രൗഡ് പുള്ളറായി മാറിയത് വന്പൻ ചിത്രങ്ങളുടെ കുത്തൊഴുക്കിലാണെന്നത് ശ്രദ്ധേയമാണ്. പ്രമോഷൻ വഴി ആളെക്കയറ്റുന്നതിന് പകരം മൗത്ത് പബ്ലിസിറ്റിയിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ഈ "യൂത്തൻ ഇടിപ്പടം' വരാനിരിക്കുന്ന പവർ പാക്ക്ഡ് മലയാള ചിത്രങ്ങൾ സഞ്ചരിക്കാനിരിക്കുന്ന പാതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണെന്ന് നിസംശയം പറയാം.
പാട്ടും ഡാൻസും പകയും പ്രണയവും പ്രതികാരവും എല്ലാം ഒപ്പത്തിനൊപ്പം ചേർത്ത ഒരു ഫെസ്റ്റിവൽ മൂഡ് സിനിമ തന്നെയാണ് ആർഡിഎക്സ്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ധൈര്യമായി തീയറ്ററിലേക്ക് പോകാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ട.
Review
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഘടാഘടിയന്മാരിൽ ഒരാളുടെ പൈതൃകം പേറി എത്തുന്ന അഖിൽ സത്യൻ, ഒരേസമയം വ്യത്യസ്തവും എന്നാൽ ചിരപരിചിതവുമായ ഒരു നീക്കമാണ് ഇവിടെ നടത്തുന്നത്.
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഘടാഘടിയന്മാരിൽ ഒരാളുടെ പൈതൃകം പേറി എത്തുന്ന അഖിൽ സത്യൻ, ഒരേസമയം വ്യത്യസ്തവും എന്നാൽ ചിരപരിചിതവുമായ ഒരു നീക്കമാണ് ഇവിടെ നടത്തുന്നത്.
പതിറ്റാണ്ടുകളായി നന്മനിറഞ്ഞ നായകന്മാരെ സൃഷ്ടിക്കുന്ന അന്തിക്കാട് ബ്രാൻഡിന്റെ ചൂടും ചൂരുമുള്ള ചിത്രമാണ് "പാച്ചുവും അത്ഭുതവിളക്കും'. എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ സ്ഥിരമായി മുഴങ്ങികേൾക്കുന്ന ഒരു പദ്ധതി മുദ്രാവാക്യത്തിന്, വിദ്വേഷത്തിന്റെ കലർപ്പുകളില്ലാതെ നവീനമായൊരു ചലച്ചിത്രഭാഷ ഒരുക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് അഖിൽ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഏറ്റെടുത്ത ഉദ്യമത്തിലെ ഈ ആത്മാർഥത സ്ക്രീനിലെ കാഴ്ചകളിലൂടെ വ്യക്തവുമാണ്.
പരാജയങ്ങൾ നിറഞ്ഞ, ദൗർബല്യങ്ങൾ സുവ്യക്തമായി കാട്ടുന്ന ശരീരഭാഷയുള്ള ശരാശരി മലയാളി നായകനായി ആണ് ഫഹദ് ഫാസിൽ എത്തുന്നത്. മുംബൈയിലെ ഇയാളുടെ ജീവിതം കാട്ടി തുടങ്ങുന്ന ചിത്രത്തിലെ ആദ്യ സീക്വൻസുകളിൽ നിന്ന് തന്നെ ചിത്രത്തിന്റെ രചയിതാവ് കൂടിയായ അഖിലിന് സ്വാഭാവികമായി നർമം സൃഷ്ടിക്കാൻ കഴിയും എന്ന് വ്യക്തമാണ്.
ഒരിക്കൽ പോലും വമ്പൻ പൊട്ടിച്ചിരികൾ ഉണർത്താതെ, പ്രേക്ഷകന്റെ ചുണ്ടിൽ സ്ഥിരമായി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മുന്നേറുന്ന ചിത്രം രണ്ടാം പകുതിയാകുമ്പോൾ ട്രാക്ക് മാറ്റുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടുശീലിച്ചിട്ടുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ നായകൻ നടത്തുന്ന തിരിച്ചറിവിന്റെ യാത്ര (വാച്യാർഥത്തിലും വ്യംഗാർഥത്തിലും) ആണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്.
എന്നാൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. കഴിവുകൾ ഏറെയുണ്ടായിട്ടും സാഹചര്യങ്ങൾ മൂലം അവസരങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ കുതിപ്പ് സാധ്യമാക്കിയാണ് പാച്ചു മടങ്ങുന്നത്.
"ഞാൻ പ്രകാശൻ' എന്ന തന്റെ അവസാന എന്റർടെയ്നർ ചിത്രത്തിൽ പ്രേക്ഷകരുടെ കൈയടിക്ക് പാത്രമായ തരത്തിലുള്ള എക്സ്പ്രസീവ് കോമഡി ഫഹദ് ഇവിടെ ഉപയോഗിച്ചിട്ടില്ല. എങ്കിലും നിസാരമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു.
തന്റെ ശബ്ദത്തിന്റെ സേവനം മാത്രം മതിയെന്ന് പറഞ്ഞ് സ്ക്രീനിൽ നിന്ന് കുറച്ചുനാളായി അകറ്റിനിർത്തിയവർക്ക് മുമ്പിൽ മികച്ച പ്രകടനത്തിലൂടെ വിനീത് മനോഹരമായ മറുപടി നൽകുന്നതിനും ഈ ചിത്രം സാക്ഷിയാകുന്നു.
അതിഭാവുകത്വത്തിനും അമിത റിയലിസത്തിനും ഇടനൽകാത്ത തരത്തിൽ മലയാള സിനിമ നിർമിച്ചുപോന്നിരുന്ന മധ്യധാര സന്തോഷ ചിത്രങ്ങളുടെ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം പാച്ചുവും അത്ഭുതവിളക്കും നേടുമെന്ന് ഉറപ്പാണ്.
ഏതാനും നാളുകളായി ആഴ്ചാവസാനം തീയേറ്ററുകളിൽ എത്തി പ്രേക്ഷകരെ പരീക്ഷിക്കുന്ന ചിത്രങ്ങളുമായി തുലനം ചെയ്യുമ്പോൾ, കഥാപാത്രങ്ങളുടെ എഴുത്താഴം കൊണ്ട് മിഴിവേറിയ ഈ ചിത്രം ഒരു ചെറിയ അത്ഭുതം തന്നെയാണ്.
<b>ജോർജ് സഖറിയ</b>
Review
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.
മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.
പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില്‍ മുരളി ചിത്രം തുടങ്ങുന്നത്.
ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.
വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.
എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.
Review
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവിതം ആസ്വദിക്കുന്നു. ആവോളം രസിക്കുന്നു. പാരവെപ്പും അല്പസ്വല്പം അലന്പുമൊക്കെയായി അവർ അങ്ങനെ ജീവിക്കുന്നതിനിടയിൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ. ഇതാണ് ഒറ്റ നോട്ടത്തിൽ രോമാഞ്ചം എന്ന ചിത്രം.
ഹൊറർ കോമഡിയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബംഗളൂരു നഗരത്തിൽ 2007ൽ നടക്കുന്ന കഥ. ഒരു കൂട്ടം ബാച്ചിലേഴ്സായ ചെറുപ്പക്കാർ ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നു. സൗഹൃദങ്ങൾ കൊണ്ടുനടക്കുന്നവർക്ക് തികച്ചും മനസിലാക്കാൻ സാധിക്കും ആ ഒരു ജീവിതം എങ്ങനെയാകുമെന്ന്.
Review
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. നവഗതനായ ശ്രീജിത്ത് എൻ. തന്റെ ആദ്യ സംവിധാനം സുന്ദരമാക്കി എന്നുതന്നെ പറയാം.
ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്.
ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാംഗിൽ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയറ്ററിൽ ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചു നിൽക്കുന്നുവെന്ന് നിസംശയം പറയാം.
Review
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്കതയല്ല അവിടുത്തെ ആളുകള്‍ക്കുള്ളത്. ആ ആളുകളുടെ ജീവിതത്തിന്റെ കഥയും അവരിലേക്ക് കടന്നു വരുന്ന ഒരു വൈദികന്റെ കഥയും പറയുന്ന ഒരു ചിത്രമാണ് ജിജോ ജോസഫ് എന്ന നവാഗത സംവിധായകന്റെ വരയന്‍ എന്ന സിനിമ.
വെട്ടും കുത്തും കൈവശമുള്ളവരാണ് കലിപ്പന് ഗ്രാമത്തിലെ ആളുകള്‍. രാത്രിയുടെ മറവില്‍ എന്തുചെയ്യാനും മടിക്കാത്തവര്‍. പോലീസോ കോടതിയോ എന്തുമാകാട്ടെ ഒന്നിനെയും അവര്‍ക്ക് പേടിയില്ല. അത്തരക്കാരുടെ ഇടയിലേക്ക് പള്ളി വികാരിയായി ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന എബി അച്ചന് കടന്നു വരുന്നിടത്താണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
Review
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.
Review
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്റെ "ജവാൻ'. "ഇത് അതല്ലേ' എന്ന് ഓരോ രംഗത്തിലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു "മാഷപ്പ്' ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം.
സാമൂഹ്യപ്രതിബദ്ധതയുടെ മേലങ്കി അണിയിച്ച് ശങ്കറും ശിഷ്യന്മാരും 1990-കൾ മുതൽ തമിഴ് ചലച്ചിത്രലോകത്ത് തുറന്നുവിട്ട ചിത്രങ്ങളുടെ തുടർച്ചയാണ് "ജവാൻ'. ഒരു പാട്ടിന്റെ ഇടവേളയിൽ നാട് നന്നാക്കുന്ന രജനിപ്പടങ്ങളിലെ തന്ത്രം ഷാറൂഖ് ഖാൻ പല ഡോസുകളായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.