News
സമൂഹമാധ്യമങ്ങളിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ചതായിരുന്നു നടനും സോഷ്യൽ മീഡിയാ താരവുമായ അഖിൽ എൻആർഡിയുടെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നത്.
ഈ വാർത്തയും അവർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളുമടക്കം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ താൻ ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നതിനു പിന്നില്‍ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും മേഘ തുറന്നു പറഞ്ഞു.
‘‘ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടിൽ വന്നു. ഇപ്പോളും ഞാൻ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല.
ഞാൻ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ട.
പിന്നെ എനിക്ക് പറയാൻ ഉള്ളത്, അവരുടെ സ്വർണങ്ങൾ എല്ലാം തിരിച്ച് അവരുടെ കൈയിൽ കൊടുത്ത് എന്റെ സ്വർണങ്ങളും തിരിച്ച് ഏൽപിച്ചു. അല്ലാതെ ഞാൻ അവിടുന്ന് എന്റേത് അല്ലാതെ ഒന്നും എടുത്ത് ഓടിപ്പോയതല്ല.’’മേഘ നായരുടെ വാക്കുകൾ.
News
പൃഥ്വിരാജ് നായകനെത്തിയ ഖലീഫ തിയറ്ററിലെത്തിയ അതേ ദിവസം തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഖലീഫ ദി ലെഗസി എന്നാണ് പേര്.
ഖലീഫ’യുടെ ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ ആണ് ഖലീഫ ദ് ലെഗസിയിൽ നായകനാകുക. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ചിരിനിമിഷങ്ങളുമായി മോഹന്‍ലാലും എത്തി.
‘ഖലീഫ’യിൽ അവസാനഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ‘സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും മനസുകൊണ്ടു പ്രാർഥിക്കുന്നത് ചിത്രം വിജയമാകണേ എന്നാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് ഇങ്ങനെ ഒരു വേഷം തന്ന സംവിധായകനും എഴുത്തുകാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി’, മോഹൻലാൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സദസിനെ പൊട്ടിച്ചിരിപ്പിച്ച പരാമർശവുമായി മോഹൻലാൽ എത്തിയത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാന്‍ അവസരം കൊടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും ചിരിക്കുകയായിരുന്നു.
ഖലീഫയുടെ വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.
News
പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
News
വിവാഹിതനായതിനു പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്. രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത് എന്നും സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത് എന്നും ഷേര്‍ഷ വ്യക്തമാക്കി.
‘‘ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, സ്പെഷൽ മാരിയേജ് ആക്ട് 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ വിദ്വേഷ കമന്റുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്.
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല.ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല.
'സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്.
സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ..നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുൻവിധിയല്ല സദാചാരം.
നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മൾ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഓരോ വ്യക്തിക്കും അവരുടെ അന്തസിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അവകാശമുണ്ട്. അതിനാൽ ഭയമില്ലാതെ നമ്മള് സ്നേഹിക്കും.
യാതൊരു ഖേദവുമില്ലാതെ നമ്മൾ സ്വന്തം വഴികൾ തിരഞ്ഞെടുക്കും. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ തന്നെ നമ്മൾ ജീവിക്കുകയും ചെയ്യും. വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടുക' ഷേർഷാ ഷെരീഫ് കുറിച്ചു.
News
തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ ആണ് വരൻ. നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യ ലക്ഷ്മി.
വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ താരത്തിന്റെ കൂട്ടുകാരിയായെത്തിയത് ആദിത്യയായിരുന്നു. ചിത്രത്തിൽ വിസ്മയയ്ക്ക് ശബ്ദം നൽകിയതും ആദിത്യയായിരുന്നു.
നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ആദിത്യയും അച്ഛൻ അനുവും.
Review
ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്റർടൈനറാണ്.
മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.
News
സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ മനോഹര നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും. ഹൃദയത്തിന്റെ കോണിൽ എന്നുമുണ്ടാകും ആ മധുരനൊന്പര സ്മരണകൾ. ബോളിവുഡ് താരദന്പതികളായ ഐശ്വര്യ-അഭിഷേക് പ്രണയകഥയിലുമുണ്ട്, നിരവധി അതിമനോഹര മുഹൂർത്തങ്ങൾ. അത്രമേൽ സിനിമാറ്റിക്കാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പ്രണയകഥയിലെ പല ഏടുകളും. എന്നാൽ സ്ക്രീനിലെ പ്രണയം കായികരംഗത്തും പടർന്നുപിടിച്ച കഥ അധികമാർക്കും അറിയില്ല.
പ്രൊ കബഡി ലീഗിലെ കരുത്തുറ്റ സാന്നിധ്യമായ ജയ്പുർ പിങ്ക് പാന്തേഴ്സ് എന്ന ടീമിന്റെ ജനനത്തിന് പിന്നിൽ അഭിഷേകിന്റെ ഉള്ളിലെ കബഡി പ്രേമം മാത്രമല്ല, ഐശ്വര്യയോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയുണ്ട്. അഭിഷേക് എന്ന യുവനടൻ തന്റെ കരിയറിന് തുടക്കമിട്ട റഫ്യൂജി എന്ന ആദ്യ ചിത്രത്തിന്റെ ലൊക്കേഷൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സിറ്റിയുടെ തെരുവുകളിലായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ പ്രണയകാലം.
ആ പ്രണയകാലത്തിനുള്ള ഉപഹാരമായാണ് 2014-ൽ സ്പോർട്സ് ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഇറങ്ങിയപ്പോൾ അഭിഷേക് ജയ്പുരിനെത്തന്നെ മാറോടണച്ചത്. ബിസിനസ് എന്നതിനപ്പുറം, ആ നഗരത്തോട് തനിക്കുള്ള വൈകാരികമായ കടപ്പാടായിരുന്നു താരത്തിന്റെ തീരുമാനത്തിനു പിന്നിൽ. ടീമിന്റെ പേരും നിറവും ചിഹ്നവുമെല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.
തന്റെ കുഞ്ഞു മകൾ ആരാധ്യയ്ക്ക് അക്കാലത്ത് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. എന്നാൽ, പിങ്ക് പാന്തർ എന്ന പേരാകട്ടെ, ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ദി പിങ്ക് പാന്തർ 2-ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു നാമകരണം ചെയ്തതാണ്. കഥ അവിടെയും തീരുന്നില്ല; ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ഔദ്യോഗിക ലോഗോയായ പാന്തറിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മറ്റൊന്നുകൂടി കാണാം. തന്റെ പ്രിയപ്പെട്ടവളുടെ കണ്ണിന്റെ നീല കലർന്ന നിറമാണ് പാന്തറിന്റെ കണ്ണിനും അഭിഷേക് നൽകിയത്.
ഒരു പ്രണയകഥയുടെ ഓർമച്ചെപ്പിൽനിന്ന് രൂപംകൊണ്ട്, മൈതാനങ്ങളെ വിറപ്പിച്ച ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ചരിത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.
News
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും.
ജന്തര്‍ മന്തര്‍ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.
News
പരിഹസിച്ചവർക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യ്ക്കൊപ്പമുള്ള ചിത്രം ഒടുവിൽ പങ്കുവച്ച് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തോൽക്കുന്നവനേ ജയിക്കുകയുള്ളൂ, തലവര മാറ്റിയ ദളപതി എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമാണ് ഉണ്ണിക്കണ്ണൻ വിജയിയോടൊപ്പം ഫോട്ടോയെടുത്തത്.
കഴിഞ്ഞ വർഷം ‘ജനനായകന്റെ’ സെറ്റിൽ നിന്നും എടുത്ത ഫോട്ടോ ഉണ്ണിക്കണ്ണന് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലും വലിയ സൈബറാക്രമണം ഉണ്ണിക്കണ്ണന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ നടൻ ചന്തു സലിംകുമാർ, നടിമാരായ കല്യാണ പ്രിയദർശൻ, മമിത ബൈജു എന്നിവർ ഇടപെട്ടാണ് തനിക്ക് ആ ഫോട്ടോ ലഭിച്ചതെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫോട്ടോ ലഭിക്കാൻ ഇവരെല്ലാം ഏറെ കഷ്ടപ്പെട്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉണ്ണക്കണ്ണൻ പറഞ്ഞു.
നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സിനിമാ മേഖലയിൽ നിന്നടക്കം നിരവധിപേർ ആശംസകളും സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. മമിത ബൈജു, നടന്മാരായ ചന്തു സലീംകുമാർ, മാത്യു തോമസ്, ഗായകൻ ഡബ്സി അടക്കമുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. ചന്തു സലിംകുമാർ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെക്കുകയും ചെയ്തു.
Review
പൃഥ്വിരാജ് നായകനായെത്തിയ ഖലീഫ നിരാശപ്പെടുത്തിയെന്ന് ഒരു പറ്റം പ്രേക്ഷകർ. പൃഥ്വിരാജിന്റെയും വൈശാഖിന്റെയും ചിത്രമെന്ന നിലയിലും മോഹൻലാലിന്റെ അതിഥിവേഷവും കൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ചിത്രം ഓണം റിലീസായി എത്തിയത്. ചിത്രം സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിലും തിരക്കഥയുടെ ദുർബലത കൊണ്ട് ശരാശരിയിലേക്ക് ഒതുങ്ങുന്നു.
പൃഥ്വിരാജിന്റെ ആക്ഷനും മോഹൻലാലിന്റെ അതിഥി വേഷവും ഒഴികെ ബാക്കിയെല്ലാം പാളിയെന്നാണ് ആരാധകർ കുറിക്കുന്നത്. മാത്രമല്ല തിരക്കഥയുടെ ദൗർബല്യവും എടുത്തുപറയേണ്ടതാണ്. ജിനു വി. എബ്രാഹമിന്റെ പാളിപ്പോയ തിരക്കഥയെ മേക്കിംഗിലൂടെ പരമാവധി മറികടക്കാൻ വൈശാഖ് ശ്രമിച്ചിട്ടുണ്ട്.
സ്വർണക്കടത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് കൊടുവള്ളിയിലെ സാധാരണക്കാരനായ ആമിർ അലി എങ്ങനെ ഇതിലേയ്ക്ക് വരുന്നുവെന്നതും പിന്നീട് അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.
സ്വർണക്കടത്ത് ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും അതിന്റെ പിന്നിലെ ചതിയും ചിത്രം പറഞ്ഞുവയ്ക്കുന്നു.
പൃഥ്വിരാജിന്റെ സീനുകളെല്ലാം മാസ് ആക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും അത് ഫലവത്തായോ എന്നതാണ് സംശയം. എന്നാൽ ഈ ചിത്രത്തിലെ ആക്ഷനുകൾ നന്നായിട്ടുണ്ട്. അതേസമയം അതിഥി വേഷത്തിലെത്തിയ മോഹൻലാൽ തന്റ കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. മറ്റു താരങ്ങളും അവരുടെ വേഷം കൃത്യമായി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ വേഷം കൂടാതെ മറ്റൊരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്.
ജെക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ബിജിഎം ഗംഭീരമായിട്ടുണ്ട്.
ജോമോൻ ടി. ജോണാണ് കാമറ. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
പ്രത്യേകിച്ച് വൗ മൊമന്റുകളൊന്നും നൽകാത്ത ചിത്രം ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്. അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ ഒരു സിനിമ കണ്ടു എന്ന ഫീലിൽ നിങ്ങൾക്കിറങ്ങി വരാം. അതാണ് ഈ ചിത്രം.
News
ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പിന്തുണയും വിമർശനങ്ങളുമാണെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്.
അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.
News
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടിൽ പാമ്പ്. മുംബൈ ബാന്ദ്രയിലെ മന്നത്തിലെ പൂന്തോട്ടത്തിലാണ് വലിയ രണ്ടു പാമ്പുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പാമ്പു പിടിത്ത വിദഗ്ധനായ വിക്കി ഡ്യൂബെയെ ജീവനക്കാർ വിളിച്ചു വരുത്തിയെങ്കിലും ഒരു പാമ്പിനെ മാത്രമാണ് പിടികൂടാനായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിലിൽ നടത്തിയെങ്കിലും രണ്ടാമത്തെ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.
കോണിപ്പടിയുടെ അടിയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് ഒരു പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിന് എട്ടടിയോളം നീളമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പാമ്പുകളെ ആദ്യം കണ്ടത് വീടിന്റെ പുൽത്തകിടിയിലായിരുന്നു. കെട്ടിപ്പിണഞ്ഞ നിലയിലായിരുന്നു പാമ്പുകളെന്നു വീട്ടുകാർ പറഞ്ഞു.
എട്ടടിയോളം നീളമുള്ള ചേര പാമ്പുകളാണ് ഇവയെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. പിടികൂടാനാകാത്ത പാമ്പും വിഷമുള്ളതല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യസ്ഥയിൽ തുറന്നുവിട്ടതായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതേസമയം, മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാറുഖ് ഖാനും കുടുംബവും പാലി ഹിൽ ഏരിയയിലെ ആഡംബര അപാർട്ട്മെന്റിലാണ് താമസം. 2025 മെയ് മാസത്തിലാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
News
ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബൈർ ഹമീദ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 -ന് ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ നടന്നു.
പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.
തിരുവനന്തപുരം വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു.
കഥ,തിരക്കഥ, സംഭാഷണം - ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി - ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന - ഉൻമേഷ്ചൈത്രം, സംഗീതം - ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ - സാബു ഘോഷ്, ആർട്ട് - കൃഷ്ണദാസ്, കോസ്റ്റ്യൂം - ശ്രീനി, മേക്കപ്പ് - ഷൈനി അശോകൻ, സ്റ്റിൽ - ഷാനി കൊടുങ്ങാനൂർ,
ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പിആർഒ-അയ്മനം സാജൻ.
News
മഹാബലിയുടെ വ്യത്യസ്ത മുഖം അവതരിപ്പിക്കുകയാണ് വരും വരാതിരിക്കില്ല എന്ന അരമണിക്കൂർ ചിത്രം. അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് (രവി തമ്പി) നിർമാണം, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം കൈരളിയിൽ ഓഗസ്റ്റ് 25 ന് 3-30 മുതൽ ടെലികാസ്റ്റ് ചെയ്യും.
ചെറായി ബീച്ചിന്റെ പശ്ചാത്തലത്തിൽ ഒരു മൽസ്യത്തൊഴിലാളിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ഈ ഫിലിം മറ്റ് ബഹാബലി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയും അവതരണവുമായി പുതുമ പുലർത്തുന്നു.
മദ്യത്തിന് അടിമയായ മൽസ്യത്തൊഴിലാളിയുടെ മകളെ, ഒരു പ്രത്യേക സാഹചര്യത്തിൽ കാണാതാവുന്നു. അവിടെ ഒരു രക്ഷകനായി അവതരിക്കുന്ന മഹാബലി പിന്നീട് മൽസ്യത്തൊഴിലാളിയെ നന്മയുടെ പാതയിലേക്ക് നയിക്കുന്നു.
വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന വരും വരാതിരിക്കില്ല പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും.
മഹാബലിയായി സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മദൻലാലും, മൽസ്യത്തൊഴിലാളിയുടെ മകളായി ശ്രീഭദ്ര കെ.രാജും വേഷമിടുന്നു.
അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് (രവി തമ്പി ) നിർമ്മാണം, സംവിധാനം നിർവഹിക്കുന്ന വരും വരാതിരിക്കില്ല.
തിരക്കഥ -മധു വിശ്വനാഥ്, കാമറ - പ്രതീഷ്ജോയ്, എഡിറ്റർ-വിഷ്ണു ഗോപിനാഥ്, കോ. പ്രൊഡ്യൂസർ - രാജേഷ് കെ. മുകുന്ദൻ, അസോസിയേറ്റ് ഡയറക്ടർ - രാഹുൽ കുറ്റിക്കാട്, മേക്കപ്പ് -ബിനില കോടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ - പി.സി മുഹമ്മദ്, പി.ആർ.ഒ - അയ്മനം സാജൻ.
മദൻലാൽ,ശ്രീഭദ്ര കെ. രാജ്, സുനിൽ സഫായി, സുമ, സുരേഷ് കുമാർ, സംഗീത, അനിൽകുമാർ എന്നിവർ അഭിനയിക്കുന്നു. പിആർഒ-അയ്മനം സാജൻ.
News
ഭരതന്റെ അമരം എന്ന സിനിമയുടെ തുടക്കത്തില്‍ കെ.പി.എ.സി. ലളിതയുടെ ഭാര്‍ഗവി എന്ന കഥാപാത്രം വീട്ടുമുറ്റത്തിരുന്ന് വെറ്റില മുറുക്കി വീട്ടുവിശേഷങ്ങള്‍ പറയുന്ന രംഗമുണ്ട്. വിഭാര്യനായ അച്ചുവിന്റെ (മമ്മൂട്ടി) വീട്ടില്‍ നാത്തൂന് ചന്ദിരി (ചിത്ര) പോകുന്നതിന്റെ ഒരു ഈര്‍ഷ്യ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുമുണ്ട്. ചന്ദിരി ദേഷ്യപ്പെട്ട് പാത്രം കഴുകാനായി അടുക്കളയിലേക്ക് ചാടിത്തുള്ളി പോകുമ്പോള്‍ ലളിതയുടെ മറുപടി.
“എന്നോട് ജുദ്ധത്തിനു നില്‍ക്കാതെ നീ നിന്റെ പണി നോക്കടി. ഞങ്ങളിവിടെ പലതും പറയും. നീ എന്തിനാണ് അതേറ്റു പിടിക്കണത്.” ഇത്രയും പറഞ്ഞതിന്റെ അടുത്ത നിമിഷത്തില്‍ അച്ചുവിന്റെ മകള്‍ രാധയെ (മാതു) നോക്കി പറയുന്ന ഡയലോഗ് കേള്‍ക്കുക.
“അപ്പോ മകാള് പരൂക്ഷ ജയിച്ച്...”
വെറ്റില മുറുക്കി തലയാട്ടി നല്ല വാത്സല്യത്തോടെയാണ് ചോദ്യം. എത്ര പെട്ടെന്നാണ്, എത്ര അനായാസമായാണ്, ശുണ്ഠിയെടുക്കുന്ന നാത്തൂനില്നിന്നു സ്നേഹനിധിയായ അയല്‍ക്കാരിയായി ലളിത മാറുന്നത്. ഈ രംഗം കാണുമ്പോള്‍ ആലപ്പുഴയിലെയുംമറ്റും മത്സ്യത്തൊഴിലാളികളുടെ വീട്ടുമുറ്റത്ത് ് അക്ഷരാര്‍ഥത്തില്‍ എത്തുന്ന പ്രതീതിയാണ്.
ദേഷ്യം പിടിക്കുമ്പോള്‍ വായില്‍ വരുന്നതു പറയുകയും അടുത്ത നിമിഷം ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ ഒരു മത്സ്യത്തൊഴിലാളിയുടെ പര്യായമായി മാറുകയാണ് കെ.പി.എ.സി ലളിത. ഇതുപോലെ നിരവധി രംഗങ്ങള്‍ അമരത്തിലുണ്ട്.
ചന്തയില്‍ ഭാര്‍ഗവി മീന്‍ വില്‍ക്കുന്ന രംഗം മറക്കാനേ കഴിയില്ല. തൊട്ടടുത്തിരിക്കുന്ന മീന്‍ വില്പനക്കാരിയോട് വലിയ വായില്‍ വഴക്കിടുന്നു, അടുത്ത നിമിഷം ചിരിക്കുന്നു, നാട്ടുവര്‍ത്തമാനം പറയുന്നു!
ലളിത ജീവന് നല്കിയ ഓരോ കഥാപാത്രത്തിനും അവരുടേതായ സംസാര രീതിയുണ്ട്, ശരീരഭാഷയുണ്ട്, മുഖഭാവങ്ങളുണ്ട്. സത്യത്തില്‍ നമുക്കു ചുറ്റുമുള്ള സ്ത്രീകള്‍തന്നെയാണ് അവരെല്ലാം.
സിനിമയില്‍ അഭിനയമല്ല വേണ്ടത് ബിഹേവ് ചെയ്യുകയാണ് ആവശ്യമെന്ന പുതിയ സമവാക്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ സത്യമാക്കിയ നടിയാണ് കെ.പി.എ.സി. ലളിത. ചെറുപ്പം മുതലുള്ള നാടകാഭിനയം ഇതിനൊരു കാരണമായി കണക്കാക്കാം. അതിനും മുകളില്‍ ദൈവം അറിഞ്ഞു കൊടുത്തൊരു അഭിനയശൈലിയാണ് ലളിതയെ, ലളിത ആക്കിയത്!
തിരുവനന്തപുരത്ത് ഒരു സിനിമാ ഷൂട്ടിംഗിനു വന്ന വേളയില്‍ അനുഗൃഹീത നടിയോട് ചോദിച്ചിട്ടുണ്ട്, എന്താണ് ഈ സ്വാഭാവിക അഭിനയത്തിനു പിന്നിലെ രഹസ്യമെന്ന്. സാധാരണ മട്ടില്‍ കെ.പി.എ.സി ലളിത പറഞ്ഞത് കുറിക്കാം.
“എന്റെ ചുറ്റും കാണുന്ന മനുഷ്യരുടെ പെരുമാറ്റവും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് സംവിധായകന് പറയുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ പെരുമാറ്റവും രീതികളും മറ്റും കഥാപാത്രത്തില്‍ ചേര്‍ക്കാറുണ്ട്. സംവിധായകന്റെ അനുവാദത്തോടെ മാത്രമേ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുള്ളൂ എന്നുമാത്രം”.
സിനിമാഭിനയത്തിന്റെ തുടക്കകാലത്ത് നായികയായും പിന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളും ലളിത അവതരിപ്പിച്ചിട്ടുണ്ട്.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ പാര്‍വതിയായി വന്ന് ഒരു കാമുകിയുടെ സ്വപ്നങ്ങളോടെ കല്യാണി കളവാണി... എന്ന ഗാനം പാടി അഭിനയിക്കുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.
പില്ക്കാലത്ത് അമ്മവേഷത്തിലും മറ്റും എത്തിയതോടെ ലളിതയുടെ റേഞ്ച് മാറി. പരാതിക്കാരിയായ ഭാര്യയായും തന്നിഷ്ടക്കാരിയും വായാടിയുമായ ചേട്ടത്തിയായും, അമ്മായിയമ്മയായും നാത്തൂനായും അസൂയ മൂത്ത അയല്ക്കാരിയായും ലളിത ജീവിച്ചു.
സത്യന് അന്തിക്കാടിന്റെ പല ഹിറ്റ് സിനിമകളിലും ഈ ഭാവപ്പകര്‍ച്ച ഏറ്റവും മനോഹരമാണ്. ‘വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ’ മുണ്ടും ചട്ടയുമണിഞ്ഞ കണിശക്കാരിയായ അമ്മച്ചിയെ എങ്ങനെ മറക്കാനാണ്.
സസ്നേഹം, കനല്‍ക്കാറ്റ്, കുടുംബപുരാണം തുടങ്ങി എത്രയോ സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ ലളിത വ്യത്യസ്ത രൂപഭാവങ്ങളില്‍ കടന്നുവന്നു.
ലേഡി സൂപ്പര്‍ താരപദവി ആരും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും കെ.പി.എ.സി. ലളിതയെ പ്രേക്ഷകമനസില്‍ സൂപ്പര്‍ താരമാക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളുണ്ട്. കാലത്തിന് ഇളക്കാനാവാത്ത, എണ്ണിയാല്‍ തീരാത്തത്രയും കഥാപാത്രങ്ങള്‍...
Star Chat
കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന് പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന് വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.
"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.
വൈശാഖുമായുള്ള ആദ്യ അനുഭവം..?
News
നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം.
ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ.
ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ.വി. ശശി സിനിമകളാണ്. ഐ.വി. ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.
സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ.
News
അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അടുത്ത ചിത്രങ്ങളുടെ സംവിധായകരുടെ പേരുകൾ മോഹൻലാൽ പുറത്തുവിട്ടത്.
അമ്പരിപ്പിക്കുന്ന കഥകള്‍, യാത്രകള്‍. അത്രയും പ്രത്യേകതയുള്ള സംവിധായകര്‍. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങള്‍ ഇതാ' ലാലേട്ടന് കുറിപ്പില്‍ പറയുന്നു.
വിഷ്ണു മോഹന്‍, അനൂപ് സത്യന്, പ്രിയദര്ശന്, ദിലീഷ് പോത്തന്, സത്യന് അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.
മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരം ചിത്രീകരണം തുടരുകയാണ്. മേപ്പടിയാന്എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
News
നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവ് ആന്റണി ഷോണും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷവാർത്ത പുറത്തറിയിച്ചത്. ഇരുവരുടെയും ഉറപ്പീര് കഴിഞ്ഞു.
‘‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ... എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്.’’ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചു.
മഞ്ഞുമ്മൽ ബോയ്സ്, ജാൻ ഇ മൻ സിനിമകളുടെ നിർമാതാവായ ആന്റണി ചുരുക്കം ചില സിനിമകളിൽ അഭിനേതാവായും അസോഷ്യേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി ഒരു സംരംഭക കൂടിയാണ്. മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറാണ്. 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019-ല്‍ ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ ടോപ്പ് 10 ലും അര്‍ച്ചന സ്ഥാനം പിടിച്ചിട്ടുണ്ട്.
കൂടാതെ 2018-ല്‍ മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയായായിരുന്നു അര്‍ച്ചന രവി.
News
ഓണപ്പാട്ടുകളുമായി ഈ ഓണത്തിന് നിറം പകരാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ എത്തുന്നു. മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’.
‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കാലത്തിനൊത്ത് നിരന്തരം പുതുമ തേടുന്ന അദ്ദേഹത്തിന്റെ സമീപനം തന്നെയാണ് ‘ഓണം വൈബ് 2026’ലും പ്രകടമാകുന്നത്.
ഭീഷ്മരിലൂടെ മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ പുതുതലമുറയ്ക്ക് അവസരങ്ങൾ നൽകുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയൻ തുടരുകയാണ്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോൾ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു.
News
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി.
രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. അടൂർ ഗോപാലകൃഷ്ണൻ വേദിയിൽ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കി.
നേരത്തെ ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അവർക്ക് വലിയ തിരക്കുകളുണ്ട്, നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഐ.എഫ്.എഫ്.കെ. അന്താരാഷ്ട്രതലത്തിൽ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏർപ്പെടുത്തിയിട്ടില്ല.
ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്തമുള്ള ഒരാളെ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയർമാനാക്കണം. അല്ലെങ്കിൽ അത് പേരുദോഷമുണ്ടാക്കും. ഐ.എഫ്.എഫ്.കെയുടെ വെബ്സൈറ്റ് കണ്ടാൽ സങ്കടകരമാണ്. പ്രധാന പ്രശ്നം, താത്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതാണ്', അടൂർ പറഞ്ഞു.
മന്ത്രി വേദിയിലിരിക്കെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം. രണ്ട് മണിക്കൂറായപ്പോൾ താൻ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നുകരുതിയാണ് പോകാതെയിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
News
ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. പമ്പ, നിലയ്ക്കൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.
പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ കോടതിയെ അറിയിച്ചിരുന്നത്. അതേസമയം നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി അനുമതി നൽകിയത്.
News
വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തി ദിലീപും മഞ്ജു വാര്യറും. കൊച്ചി കാക്കനാട് ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ തിയേറ്റര്‍ ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു വേദിയിൽ ഒരേ സമയം എത്തുന്നത്
മാജിക് ഫ്രെയിംസിന്റെ തിയറ്ററിനകത്ത് നടന്ന ചടങ്ങിൽ ഏറ്റവും പിറകിലാണ് മഞ്ജു ഇടം പിടിച്ചത്. മഞ്ജുവിന്റെ സീറ്റിൽ നിന്നും എട്ട് സീറ്റുകൾ മാറിയാണ് ദിലീപ് ഇരുന്നത്. മഞ്ജുവിന്റെ അടുത്ത് ജയസൂര്യയും പൃഥ്വിരാജുമാണ് ഇരുന്നത്. ദിലീപ് ഉമ തോമസ് എംഎൽഎയുടെ അടുത്തായിരുന്നു.
മഞ്ജു സജീവമായി പങ്കെടുത്ത പരിപാടിയില്‍ ദിലീപ് അല്പം മാറി നില്ക്കുന്നതായി കാണാം. അതേ സമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടുമൊക്കെ രണ്ടു പേരോടുമായി സൗഹൃദം പങ്കുവയ്ക്കുന്നതുമൊക്കെ വീഡിയോകളിൽ കാണാം.
നേരത്തെ മറ്റു ചില ചടങ്ങുകൾക്ക് എത്തിയിട്ടുണ്ടെങ്കിലും ഒരാൾ പങ്കെടുത്ത് പോയതിന് ശേഷമായിരിക്കും മറ്റേയാൾ വരികയെന്നതിരിക്കെയാണ് ഈ അപൂർവകൂടിക്കാഴ്ച.
News
വിവാഹം രഹസ്യമാക്കി നടത്തിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടി അനുമോൾ. തമിഴ്നാട് സ്വദേശി ഭുവനേഷിനെയാണ് അനുമോൾ വിവാഹം കഴിച്ചത്.
സന്തോഷകരമായ ഒരു കാര്യം മുൻകൂട്ടി കൊട്ടിഘോഷിക്കുമ്പോൾ അതിൽ തടസങ്ങളും നെഗറ്റിവിറ്റിയും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് അവസാന നിമിഷം മാത്രം തുറന്നു പറയാൻ തീരുമാനിച്ചതെന്ന് അനുമോൾ പറഞ്ഞു.
‘‘ഒടുവിൽ എന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ് നമ്മുടെ കുറച്ച് ഫോട്ടോഷൂട്ടും കാര്യങ്ങളുമൊക്കെ ആയിട്ട് ഇവിടെ ഹോട്ടലിൽ നിൽക്കുകയാണ്. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല.
ഇത് ഭുവനേഷ്. മുന്നോട്ട് പോകുന്തോറും കൂടുതൽ വിശേഷങ്ങളൊക്കെ പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച്ഡ് ആണോ, ലവ് മാര്യേജ് ആണോ എന്ന് കുറെ ചോദ്യങ്ങൾ ഒക്കെ ആയിരിക്കും.
ഇതെന്താ, എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാ തമിഴ് മലയാളം എന്നൊക്കെ. അതൊക്കെ വഴിയെ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പി. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം. പിന്നെ വേറെന്താ, ഭുവനേഷിന് എന്താ പറയാനുള്ളത്?" അനുമോൾ പറയുന്നു.
‘‘ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ വിവാഹ വാർത്ത പുറത്തു പറഞ്ഞിരിക്കുകയാണ്. ഇത്രയും മതി’’എന്നാണ് ഭുവനേഷ് പറഞ്ഞത്.
പുള്ളി കുറച്ചേ സംസാരിക്കുള്ളൂ, ഇനി നമ്മുടെ കുറെ ഫോട്ടോസും വിഡിയോസുമൊക്കെ വരുന്നുണ്ട്. ഞാൻ മുന്നേ കുറച്ച് വിഡിയോയൊക്കെ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ യൂട്യൂബിൽ അപ്ലോഡ് ചെയ്യും.
നിങ്ങൾ എല്ലാവരും കാണണം. പിന്നെ വേറെന്താ, വേറൊന്നുമില്ല, ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ലായിരുന്നു. ഇന്നും ഉറങ്ങിയിട്ടില്ല. കാരണം 12 മണിക്ക് റെഡിയാവാൻ കയറിയതാണ്, ഒരു നാലു മണിക്കാണ് ക്ഷേത്രത്തിൽ എത്തിയത്.
ഇനി ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഉണ്ട്, അപ്പൊ അതിന്റെ വിഡിയോയും കാര്യങ്ങളുമൊക്കെ കാണിച്ചു തരാം. അപ്പൊ ഇവിടുന്ന് നേരെ ഇനി മേക്കപ്പൊക്കെ ചെയ്ത് ഒരു കേരള വെഡ്ഡിംഗ്... റെഡ് സാരിയൊക്കെ ഉടുത്ത്... വേറൊരു പുതിയ മേക്കോവറിൽ വരാൻ പോവുകയാണ്. ഒപ്പം ഭുവനേഷുമുണ്ട്. പുള്ളിയും കുർത്ത പോലത്തെ ജുബ്ബയും മുണ്ടുമൊക്കെ വെറൈറ്റിയാട്ടായിരിക്കും. അപ്പൊ അതൊക്കെ കാണാനായിട്ട് എല്ലാവരും റെഡിയായിട്ടിരിക്കുക.
വീണ്ടും പറയാനുള്ളത് എന്ന് പറഞ്ഞാൽ, ഇപ്പോൾ കല്യാണം നേരത്തെ പറയാത്തത് എന്താണെന്നൊക്കെ ഒരുപാട് പേര് ചിന്തിക്കും. പറയാത്തത് എന്ന് വച്ചാൽ ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ, അപ്പൊ അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല... നമ്മളെ ഇഷ്ടമില്ലാത്ത, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. അപ്പൊ അതൊക്കെ ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ.
ആദ്യമേ എല്ലാവരോടും പറയാണ്ട് അവസാനം പുറത്തു പറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്, എന്റെ നല്ലതിനു വേണ്ടിയിട്ട്... നല്ലത് ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്, മോശം വിചാരിക്കുന്ന ആൾക്കാരും മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്. അപ്പൊ അതുകൊണ്ടാണ് കേട്ടോ.’’– അനുമോൾ പറയുന്നു.
News
നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടൻ ധ്രുവ് വിക്രം. അനുപമയുടെ മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളേയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും കുറിച്ച് പ്രതികരിക്കുകയാണ് ധ്രുവ് ഇപ്പോൾ. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
"സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്.
ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.
നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.
പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും".- ധ്രുവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് വെളിപ്പെടുത്തി. "എനിക്ക് എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.
അച്ഛനെയും എന്റെ മരുമകളെയും വളർത്തു മൃഗങ്ങളെയും ഷൂട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഇതൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഞാൻ ഒരുപാട് എഡിറ്റ് ചെയ്യാറുണ്ട്. ഐമൂവി ഉപയോഗിച്ച് വിഡിയോകൾ കട്ട് ചെയ്ത് അതിൽ മ്യൂസിക് ചേർക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മളെല്ലാവരും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് സമയം ചെലവഴിച്ച് കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.
ലോകത്തിന്റെ മുഴുവൻ സംഗമകേന്ദ്രം പോലെയാണിപ്പോൾ അത്. സിനിമയുടെ പ്രൊമോഷൻ സമയത്താണ് ഞാൻ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ വായനയോ സംഗീതമോ ഒക്കെയായി ഞാൻ പോകും. അതൊരു ബോധപൂർവമായ തീരുമാനമൊന്നുമല്ല".- ധ്രുവ് വ്യക്തമാക്കി.
News
സമൂഹമാധ്യമങ്ങളിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ചതായിരുന്നു നടനും സോഷ്യൽ മീഡിയാ താരവുമായ അഖിൽ എൻആർഡിയുടെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നത്.
ഈ വാർത്തയും അവർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളുമടക്കം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ താൻ ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നതിനു പിന്നില്‍ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും മേഘ തുറന്നു പറഞ്ഞു.
‘‘ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടിൽ വന്നു. ഇപ്പോളും ഞാൻ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല.
ഞാൻ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ട.
പിന്നെ എനിക്ക് പറയാൻ ഉള്ളത്, അവരുടെ സ്വർണങ്ങൾ എല്ലാം തിരിച്ച് അവരുടെ കൈയിൽ കൊടുത്ത് എന്റെ സ്വർണങ്ങളും തിരിച്ച് ഏൽപിച്ചു. അല്ലാതെ ഞാൻ അവിടുന്ന് എന്റേത് അല്ലാതെ ഒന്നും എടുത്ത് ഓടിപ്പോയതല്ല.’’മേഘ നായരുടെ വാക്കുകൾ.
News
പൃഥ്വിരാജ് നായകനെത്തിയ ഖലീഫ തിയറ്ററിലെത്തിയ അതേ ദിവസം തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഖലീഫ ദി ലെഗസി എന്നാണ് പേര്.
ഖലീഫ’യുടെ ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ ആണ് ഖലീഫ ദ് ലെഗസിയിൽ നായകനാകുക. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ചിരിനിമിഷങ്ങളുമായി മോഹന്‍ലാലും എത്തി.
‘ഖലീഫ’യിൽ അവസാനഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ‘സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും മനസുകൊണ്ടു പ്രാർഥിക്കുന്നത് ചിത്രം വിജയമാകണേ എന്നാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് ഇങ്ങനെ ഒരു വേഷം തന്ന സംവിധായകനും എഴുത്തുകാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി’, മോഹൻലാൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സദസിനെ പൊട്ടിച്ചിരിപ്പിച്ച പരാമർശവുമായി മോഹൻലാൽ എത്തിയത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാന്‍ അവസരം കൊടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും ചിരിക്കുകയായിരുന്നു.
ഖലീഫയുടെ വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.
News
പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
News
വിവാഹിതനായതിനു പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്. രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത് എന്നും സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത് എന്നും ഷേര്‍ഷ വ്യക്തമാക്കി.
‘‘ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, സ്പെഷൽ മാരിയേജ് ആക്ട് 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ വിദ്വേഷ കമന്റുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്.
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല.ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല.
'സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്.
സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ..നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുൻവിധിയല്ല സദാചാരം.
നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മൾ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഓരോ വ്യക്തിക്കും അവരുടെ അന്തസിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അവകാശമുണ്ട്. അതിനാൽ ഭയമില്ലാതെ നമ്മള് സ്നേഹിക്കും.
യാതൊരു ഖേദവുമില്ലാതെ നമ്മൾ സ്വന്തം വഴികൾ തിരഞ്ഞെടുക്കും. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ തന്നെ നമ്മൾ ജീവിക്കുകയും ചെയ്യും. വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടുക' ഷേർഷാ ഷെരീഫ് കുറിച്ചു.
News
തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ ആണ് വരൻ. നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യ ലക്ഷ്മി.
വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ താരത്തിന്റെ കൂട്ടുകാരിയായെത്തിയത് ആദിത്യയായിരുന്നു. ചിത്രത്തിൽ വിസ്മയയ്ക്ക് ശബ്ദം നൽകിയതും ആദിത്യയായിരുന്നു.
നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ആദിത്യയും അച്ഛൻ അനുവും.
News
സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ മനോഹര നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും. ഹൃദയത്തിന്റെ കോണിൽ എന്നുമുണ്ടാകും ആ മധുരനൊന്പര സ്മരണകൾ. ബോളിവുഡ് താരദന്പതികളായ ഐശ്വര്യ-അഭിഷേക് പ്രണയകഥയിലുമുണ്ട്, നിരവധി അതിമനോഹര മുഹൂർത്തങ്ങൾ. അത്രമേൽ സിനിമാറ്റിക്കാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പ്രണയകഥയിലെ പല ഏടുകളും. എന്നാൽ സ്ക്രീനിലെ പ്രണയം കായികരംഗത്തും പടർന്നുപിടിച്ച കഥ അധികമാർക്കും അറിയില്ല.
പ്രൊ കബഡി ലീഗിലെ കരുത്തുറ്റ സാന്നിധ്യമായ ജയ്പുർ പിങ്ക് പാന്തേഴ്സ് എന്ന ടീമിന്റെ ജനനത്തിന് പിന്നിൽ അഭിഷേകിന്റെ ഉള്ളിലെ കബഡി പ്രേമം മാത്രമല്ല, ഐശ്വര്യയോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയുണ്ട്. അഭിഷേക് എന്ന യുവനടൻ തന്റെ കരിയറിന് തുടക്കമിട്ട റഫ്യൂജി എന്ന ആദ്യ ചിത്രത്തിന്റെ ലൊക്കേഷൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സിറ്റിയുടെ തെരുവുകളിലായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ പ്രണയകാലം.
ആ പ്രണയകാലത്തിനുള്ള ഉപഹാരമായാണ് 2014-ൽ സ്പോർട്സ് ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഇറങ്ങിയപ്പോൾ അഭിഷേക് ജയ്പുരിനെത്തന്നെ മാറോടണച്ചത്. ബിസിനസ് എന്നതിനപ്പുറം, ആ നഗരത്തോട് തനിക്കുള്ള വൈകാരികമായ കടപ്പാടായിരുന്നു താരത്തിന്റെ തീരുമാനത്തിനു പിന്നിൽ. ടീമിന്റെ പേരും നിറവും ചിഹ്നവുമെല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.
തന്റെ കുഞ്ഞു മകൾ ആരാധ്യയ്ക്ക് അക്കാലത്ത് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. എന്നാൽ, പിങ്ക് പാന്തർ എന്ന പേരാകട്ടെ, ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ദി പിങ്ക് പാന്തർ 2-ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു നാമകരണം ചെയ്തതാണ്. കഥ അവിടെയും തീരുന്നില്ല; ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ഔദ്യോഗിക ലോഗോയായ പാന്തറിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മറ്റൊന്നുകൂടി കാണാം. തന്റെ പ്രിയപ്പെട്ടവളുടെ കണ്ണിന്റെ നീല കലർന്ന നിറമാണ് പാന്തറിന്റെ കണ്ണിനും അഭിഷേക് നൽകിയത്.
ഒരു പ്രണയകഥയുടെ ഓർമച്ചെപ്പിൽനിന്ന് രൂപംകൊണ്ട്, മൈതാനങ്ങളെ വിറപ്പിച്ച ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ചരിത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.
News
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും.
ജന്തര്‍ മന്തര്‍ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.
News
പരിഹസിച്ചവർക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യ്ക്കൊപ്പമുള്ള ചിത്രം ഒടുവിൽ പങ്കുവച്ച് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തോൽക്കുന്നവനേ ജയിക്കുകയുള്ളൂ, തലവര മാറ്റിയ ദളപതി എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമാണ് ഉണ്ണിക്കണ്ണൻ വിജയിയോടൊപ്പം ഫോട്ടോയെടുത്തത്.
കഴിഞ്ഞ വർഷം ‘ജനനായകന്റെ’ സെറ്റിൽ നിന്നും എടുത്ത ഫോട്ടോ ഉണ്ണിക്കണ്ണന് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലും വലിയ സൈബറാക്രമണം ഉണ്ണിക്കണ്ണന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ നടൻ ചന്തു സലിംകുമാർ, നടിമാരായ കല്യാണ പ്രിയദർശൻ, മമിത ബൈജു എന്നിവർ ഇടപെട്ടാണ് തനിക്ക് ആ ഫോട്ടോ ലഭിച്ചതെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫോട്ടോ ലഭിക്കാൻ ഇവരെല്ലാം ഏറെ കഷ്ടപ്പെട്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉണ്ണക്കണ്ണൻ പറഞ്ഞു.
നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സിനിമാ മേഖലയിൽ നിന്നടക്കം നിരവധിപേർ ആശംസകളും സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. മമിത ബൈജു, നടന്മാരായ ചന്തു സലീംകുമാർ, മാത്യു തോമസ്, ഗായകൻ ഡബ്സി അടക്കമുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. ചന്തു സലിംകുമാർ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെക്കുകയും ചെയ്തു.
News
ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പിന്തുണയും വിമർശനങ്ങളുമാണെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്.
അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.
News
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടിൽ പാമ്പ്. മുംബൈ ബാന്ദ്രയിലെ മന്നത്തിലെ പൂന്തോട്ടത്തിലാണ് വലിയ രണ്ടു പാമ്പുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പാമ്പു പിടിത്ത വിദഗ്ധനായ വിക്കി ഡ്യൂബെയെ ജീവനക്കാർ വിളിച്ചു വരുത്തിയെങ്കിലും ഒരു പാമ്പിനെ മാത്രമാണ് പിടികൂടാനായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിലിൽ നടത്തിയെങ്കിലും രണ്ടാമത്തെ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.
കോണിപ്പടിയുടെ അടിയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് ഒരു പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിന് എട്ടടിയോളം നീളമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പാമ്പുകളെ ആദ്യം കണ്ടത് വീടിന്റെ പുൽത്തകിടിയിലായിരുന്നു. കെട്ടിപ്പിണഞ്ഞ നിലയിലായിരുന്നു പാമ്പുകളെന്നു വീട്ടുകാർ പറഞ്ഞു.
എട്ടടിയോളം നീളമുള്ള ചേര പാമ്പുകളാണ് ഇവയെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. പിടികൂടാനാകാത്ത പാമ്പും വിഷമുള്ളതല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യസ്ഥയിൽ തുറന്നുവിട്ടതായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതേസമയം, മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാറുഖ് ഖാനും കുടുംബവും പാലി ഹിൽ ഏരിയയിലെ ആഡംബര അപാർട്ട്മെന്റിലാണ് താമസം. 2025 മെയ് മാസത്തിലാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Star Chat
ബോളിവുഡിന്റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.
ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.
തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.
ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.
Star Chat
"എന്റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.
ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന് മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെ തുടക്കം..?
Star Chat
പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.
മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിതയുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായി മാറി.
Star Chat
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Star Chat
"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Star Chat
ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?
Star Chat
ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
Star Chat
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''
Review
ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!
ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.
ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.
ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ
ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.
പ്രേക്ഷകർ ഇതിനകം ചിത്രത്തിന്റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.
അതുപോലെ ഉസൈർ ബലൂച്ചിന്റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.
കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ
മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.
എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനാണ്. അസ്ലമിന്റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).
റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.
Review
ത്രില്ലർ സിനിമകളുടെ വിജയത്തിന് മുഖ്യകാരണങ്ങളായി മാറാറുള്ളത് കഥാഗതിയുടെ പ്രവചനാതീത സ്വഭാവവും ട്വിസ്റ്റുകളുമാണ്. ആ രണ്ടു ഫാക്ടറുകൾ പരസ്പരബന്ധിതമാണെങ്കിലും മിക്കവാറും ഇവയിൽ ഏതിലെങ്കിലും ഒന്നിനാണ് സാധാരണ ത്രില്ലർ തിരക്കഥകളിൽ രചയിതാക്കൾ ഊന്നൽ നൽകാറുള്ളത്.
ക്ലൈമാക്സ് പ്രവചനാതീതമാക്കിമാറ്റാൻ അത്ര യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ കൊണ്ടുവരുന്നതും അതുപോലും സിനിമയുടെ വിജയകാരണമായി മാറുന്നതും ചില ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. പക്ഷെ ഇവിടെ ദൃശ്യം 3 ഒരു ദൃശ്യ വിസ്മയമാകുന്നത് തിരക്കഥയിൽ ഇതുരണ്ടും പരസ്പരം മൽസരിക്കുന്നിടത്താണ്. ജീത്തു ജോസഫ് എന്ന സംവിധായകനിലെ എഴുത്തുകാരനാണ് ഈ സിനിമയിൽ കൂടുതൽ കൈയടി അർഹിക്കുന്നത്.
യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ ദൃശ്യം 3യിൽ എടുത്തുപറയാനില്ല. ക്ലൈമാക്സ് സീക്വൻസുകൾ എന്ന നിലയിൽ വിലയിരുത്താവുന്ന അവസാന അരമണിക്കൂറിൽതന്നെ എണ്ണിയെടുക്കാനാവാത്തത്ര ട്വിസ്റ്റുകളാണ് ജീത്തു ജോസഫ് ഒരുക്കിവച്ചിരിക്കുന്നത്. ഒടുവിൽ ടെയിൽ എൻഡിൽ ഒരു നാലാം ഭാഗത്തേയ്ക്കുകൂടിയുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. ഇനിയെന്തുണ്ടാകും എന്നൊരു ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ജോർജുകുട്ടി വളരുന്നു
Review
മലയാള സിനിമയിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയുണ്ട്. ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ദൃഢമായ ഒരു അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് കേരളം കണ്ട ചില പോലീസ് ത്രില്ലർ ചലച്ചിത്രങ്ങളുടെ റിയലിസ്റ്റിക് സ്വഭാവവും, ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നതുപോലുള്ള സസ്പെൻസും ട്വിസ്റ്റുകളും ചേർത്തുവെച്ച ഒരു മികച്ച അനുഭവമാണ് 'ദൃഢം' പ്രേക്ഷകർക്ക് നൽകുന്നത്. ഒരു കൊടുംകുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന തുടക്കക്കാരനായ ഒരു സബ് ഇൻസ്പെക്ടറുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവിടെ, പതിവ് രീതികളിൽ നിന്ന് മാറി പുതിയൊരു തലത്തിലേക്ക് കഥയെ കൊണ്ടുപോകാൻ ജീത്തു ജോസഫിന്റെ ശിഷ്യൻകൂടിയായ മാർട്ടിൻ ജോസഫ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ ബാനറിനൊപ്പം, സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ഷെയ്ൻ നിഗത്തിന്റെ പ്രകടനമാണ്. പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി, പക്വതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയെ മുഴുവനായി തന്റെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. ഷെയ്ൻ നിഗത്തിന്റെ കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം വരുത്താൻ ഈ കഥാപാത്രത്തിന് കഴിഞ്ഞേക്കും.
ത്രില്ലർ സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ സസ്പെൻസ് തന്നെയാണ്. ഈ കാര്യത്തിൽ 'ദൃഢം' പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. തുടക്കത്തിൽ വളരെ ലളിതമെന്ന് തോന്നുന്ന കേസ് പിന്നീട് പല വഴിത്തിരിവുകളിലൂടെ സങ്കീർണമാകുന്നതും, മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തിരക്കഥയുടെ വിജയമാണ്. പ്രേക്ഷകർ ഊഹിച്ചേക്കാവുന്നതിനപ്പുറമുള്ള ഒരു ക്ലൈമാക്സാണ് ചിത്രത്തിൽ കാത്തിരിക്കുന്നത്.
സാങ്കേതിക തികവിലും ചിത്രം മികച്ചു നിൽക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. ഓരോ രംഗത്തിലെയും ഉദ്വേഗജനകമായ നിമിഷങ്ങളെ കൂടുതൽ മികച്ചതാക്കാൻ പശ്ചാത്തല സംഗീതം ചെയ്ത ശ്രീരാഗിന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ മൂഡിനനുസരിച്ച് സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ പര്യാപ്തമാണ്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ എൻഗേജിങ് ആയ ഒരു തിരക്കഥയാണ് ചിത്രത്തിന്റേത്. എവിടെയും പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് സിനിമയുടെ പ്ലസ് പോയിന്റാണ്. വലിച്ചുനീട്ടലുകൾ ഇല്ലാതെ, വളരെ കൃത്യമായ വേഗതയിലാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നു.
പോസിറ്റീവുകൾ ഒരുപാടുണ്ടെങ്കിലും, ചില നെഗറ്റീവുകളും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ലോജിക്കൽ പ്രശ്നങ്ങളാണ്. ആദ്യമായി സ്വതന്ത്ര ചുമതല കിട്ടുന്ന ഒരു ജൂനിയർ സബ് ഇൻസ്പെക്ടറെ ഇത്രവലിയൊരു കുറ്റകൃത്യം ഒറ്റയ്ക്ക് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുന്നു എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്.
സാധാരണ ഇത്തരം വലിയ കേസുകൾ വരുമ്പോൾ എസ്.പി അല്ലെങ്കിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതാണ്. എന്നാൽ ഇവിടെ ഒരു തുടക്കക്കാരനായ എസ്.ഐ ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ റിയലിസ്റ്റിക് സിനിമകളുടെ ആരാധകർക്ക് അത് തീർത്തും അവിശ്വസനീയമായി തോന്നാം. കൂടാതെ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് ചില പോലീസ് പ്രൊസീജിയറുകളിലെ അപാകതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. സിനിമയുടെ വേഗതയിൽ ഈ കുറവുകൾ ഒരു പരിധി വരെ മറികടക്കുന്നുണ്ടെങ്കിലും, ലോജിക് അന്വേഷിക്കുന്നവർക്ക് ഇതൊരു കല്ലുകടിയാകും.
ചുരുക്കത്തിൽ, മുകളിൽ പറഞ്ഞ ചെറിയ ലോജിക്കൽ പ്രശ്നങ്ങളെ മാറ്റിനിർത്തിയാൽ തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കാൻ പറ്റിയ മികച്ചൊരു ത്രില്ലറാണ് 'ദൃഢം'. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായും, രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല എന്റർടെയ്നറായും ഈ ചിത്രത്തെ വിലയിരുത്താം. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Review
പാട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.
എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.
തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.
ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.
ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്കോപ് എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.
അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.
ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്ക്രീൻ സ്പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.
Review
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.
60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.
കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്റെയും സാമൂഹികമായ സംഘാടനത്തിന്റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.
അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.
ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.
മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.
എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.
ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.
ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.
വിമോചന സമരത്തിന്റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.
യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.
ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു.
ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.
സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.
ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.
സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ പ്രകടനവും ഊർജ്ജസ്വലമാണ്.
പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.
ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.
തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.
ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.
റേറ്റിംഗ്: ആവറേജ് (Average)
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.