News
തമിഴകത്തിന്റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ഓഡിയോ ലോഞ്ച് ഞായറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.
മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
News
ഇന്ത്യൻ മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ടോം ഹോളണ്ട് ചിത്രം തിയറ്ററുകളിൽ കുതിപ്പുതുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 72.44 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം ഇന്ത്യൻ ബോക്സ്ഓഫീസിൽനിന്നു സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം എന്ന റെക്കോർഡ് ടോം ഹോളണ്ട്-സെൻഡയ ചിത്രം സ്വന്തമാക്കി.
ഷാരൂഖ് ഖാന്റെ പത്താൻ, രൺവീർ സിംഗിന്റെ ധുരന്ധർ, ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 തുടങ്ങിയ വൻകിട ഇന്ത്യൻ ചിത്രങ്ങളുടെയും അവഞ്ചേഴ്സ് എൻഡ്ഗെയിം (65 കോടി) സ്ഥാപിച്ച ആദ്യദിന റെക്കോർഡുകളുമാണ് സ്പൈഡർമാൻ മറികടന്നത്. ട്രേഡ് അനലസ്റ്റ് സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്നു മാത്രം 60.60 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.
രാജ്യത്തുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 17000-ലേറെ പ്രദർശനങ്ങളാണു നടന്നത്. ഇംഗ്ലീഷ് പതിപ്പ് 32.25 കോടി രൂപ നെറ്റ് കളക്ഷൻ നേടിയപ്പോൾ, ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പ് 22 കോടി രൂപ നേടുകയും 95 ശതമാനത്തോളം തിയേറ്റർ ഒക്യുപൻസി രേഖപ്പെടുത്തുകയും ചെയ്തു. തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നത്.
വരും ദിനങ്ങളിലും ഈ തരംഗം തുടരുകയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന ബഹുമതിയും സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സ്വന്തമാക്കും.
News
ഓസ്ട്രേലിയൻ മണ്ണിൽ ദക്ഷിണേന്ത്യൻ സിനിമയുടെ വിസ്മയക്കാഴ്ചകൾ വിരിയാൻ ദിവസങ്ങൾ മാത്രം. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (ഐഎഫ്എഫ്എം) 17-ാമത് പതിപ്പിൽ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നത് അഭിമാനനേട്ടമായി. യുവതാരം ദുൽഖർ സൽമാനെ മേളയിൽ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 13 മുതൽ 23 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വ്യത്യസ്ത പ്രമേയങ്ങളാൽ സമ്പന്നമായ മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ വലിയ നിരതന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫീച്ചർ സിനിമകൾക്കു പുറമെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മേളയ്ക്കു മാറ്റുകൂട്ടും.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രമാണ് മലയാളനിരയിലെ പ്രധാന ആകർഷണം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും സാമൂഹിക പ്രസക്തിയുള്ള സന്ദേശവും കോർത്തിണക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്.
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയ ഫാസിൽ റസാഖിന്റെ മോഹം മേളയിൽ ശ്രദ്ധാകേന്ദ്രമാകും. ശ്രീജിത്ത് എസ്. കുമാർ - ഗ്രിറ്റോ വിൻസെന്റെ കൂട്ടുകെട്ടിന്റെ ശേഷിപ്പ്, നിപിൻ നാരായണൻ ഒരുക്കിയ കാത്തിരിപ്പ്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്, ഉണ്ണികൃഷ്ണൻ ആവളയുടെ തന്തപ്പേര് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മറ്റു മലയാള ചിത്രങ്ങൾ. ഹ്രസ്വചിത്ര വിഭാഗത്തിൽ സ്വിച്ച് ഓഫ്, കുട്ടിക്കളി എന്നീ ചിത്രങ്ങളും മേളയിൽ മാറ്റുരയ്ക്കും.
പാ രഞ്ജിത്തിന്റെ നിർമാണത്തിൽ സെമ്മലർ സംവിധാനം ചെയ്ത മയിലാ, രാമലിംഗം ഗൗതം സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടന ചിത്രമായ മെമ്പേഴ്സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി എന്നിവയാണ് തമിഴ് വിഭാഗത്തിലെ പ്രധാന ആകര്‍ഷണം. ഭാവി, ഞാൻ രേവതി എന്നീ ഡോക്യുമെന്ററികളും ഓട്ടോ ക്വീൻസ്, ഗിവിംഗ് മോം ദ ടോക്ക് എന്നീ ഹ്രസ്വചിത്രങ്ങളും തമിഴിൽനിന്ന് മേളയിലെത്തുന്നുണ്ട്. കന്നഡയിൽനിന്ന് അനൂപ് ലോകുറിന്റെ ചിത്രത്തോടൊപ്പം ഭാവി എന്ന ഡോക്യുമെന്ററിയും മുംഗാരിന എട്ടേ, പങ്കജ എന്നീ ഹ്രസ്വചിത്രങ്ങളും പ്രദർശനത്തിനെത്തും.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, പങ്കജ് ത്രിപാഠി എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ, ബോളിവുഡ് ഇതിഹാസ നായിക രേഖയുടെ സാന്നിധ്യമാണ് മേളയുടെ മറ്റൊരു പ്രത്യേകത. രേഖ പങ്കടുക്കുന്ന ചടങ്ങിൽ അവരുടെ രാജ്യാന്തരഖ്യാതി നേടിയ ഉമ്രാവോ ജാൻ പ്രത്യേകമായി പ്രദർശിപ്പിക്കുകയും താരത്തെ ആദരിക്കുകയും ചെയ്യും.
News
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്-
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
News
സിനിമ എന്നും തന്റെ മനസിലുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ലെന്നും നടി വിസ്മയ മോഹൻലാൽ. തന്റെ ശരീരപ്രകൃതിയും മലയാളം അറിയില്ലാത്തതുമാണ് ആത്മവിശ്വാസം ഇല്ലാതാക്കിയതെന്ന് വിസ്മയ പറയുന്നു.
റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിസ്മയ മോഹന്‍ലാല്‍.
''തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്ക്കുമ്പോള്, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്.
ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.
ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന് വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിംഗ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ ദിവസത്തിസംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.െ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തു. വിസ്മയ പറഞ്ഞു.
News
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ നായകന് റീ റിലീസ് ചെയ്യുന്നു. 4 കെ ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് തിയറ്ററുകളിലെത്തുക.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകന്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജി, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4 കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
മനോജ് പരമഹംസയാണ് ഛായാഗ്രഹണം.ശ്രദ്ധേയമായ സംഗീതം, നോൺ-ഇൻട്രൂസീവ് സ്കോർ- പ്രശാന്ത് പിള്ള, എഡിറ്റർ- മനോജ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്- സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്- ബോണി അസനാർ, പ്രോജക്ട് ഡിസൈനർ- അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്- ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്- ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്- ജിബിൻ ജോയ്, റീസ്റ്റോറേഷൻ- അരുൺ സി.എസ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്- കാഞ്ചൻ, ഡിസൈൻസ്- അർജുൻ@ ഹൈ സ്റ്റുഡിയോസ്, പിആർഒ- പി. ശിവപ്രസാദ്.
News
പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം.
അടുത്തിടെ ഒരു സഹ സംവിധായകന് തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത ശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.
അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരി മാറ്റി നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി. അയാൾ അയാളുടെ ശരീരത്തിൽ എന്റെ പേര് ടാറ്റൂ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോൾ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രിമിനൽ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാൻ അയാൾക്ക് മുന്നറിയിപ്പ് നൽകുകയും അയാളെ തിരിച്ചയക്കുകയും ചെയ്തു- കാജൽ പറഞ്ഞു.
അനുവാദമില്ലാതെ എന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജൽ കൂട്ടിച്ചേർത്തു.
News
പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.
ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.
ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.
ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.
കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.
ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.
News
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ.
ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ അച്ഛൻ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ലെന്നും ഇത് നിന്റെ സ്വന്തം യാത്രയാണ്, അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞതെന്നും വിസ്മയ പറയുന്നു. ചേട്ടനോട് താൻ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതെന്നും ഈ സിനിമ യാത്രയിലുടനീളം പാറപോലെ തന്റെ കൂടെ നിന്നത് അമ്മയാണെന്നും വിസ്മയ പറഞ്ഞു.
വിസ്മയയുടെ വാക്കുകൾ
എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഈ അഭിമുഖത്തിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ വലിയ പേടിയുണ്ട്! പക്ഷേ എന്തോ... ഞാൻ ആ സ്റ്റേജിൽ നിൽക്കുമ്പോഴും അഭിനയിക്കുമ്പോഴും മാത്രമാണ് ശരിക്കും ജീവസ്സുറ്റവളായി എനിക്ക് തോന്നാറുള്ളത്. "വൗ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്" എന്ന് അപ്പോൾ ഉള്ളിൽ തോന്നും.
നാടകമാണ് എന്റെ ലോകം എന്ന് എല്ലാവരോടും പറയുമ്പോഴും, ഉള്ളിന്റെയുള്ളിൽ സിനിമയും ഒന്നു ശ്രമിച്ചു നോക്കണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് പുറത്തു പറയാനുള്ള ഒരു ആത്മവിശ്വാസം എനിക്കില്ലായിരുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. ഒടുവിൽ ജൂഡേട്ടന്റെ (ജൂഡ് ആന്റണി) സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു.
അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!
സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.
എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു.
എന്റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നു.
എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.
കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.
ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ഞങ്ങൾ വീണ്ടും വീണ്ടും അത് ശ്രമിച്ചുകൊണ്ടിരുന്നു. ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ഞാൻ ചിന്തിച്ചു.
‘അയ്യോ, നമ്മൾ എന്താണ് ഈ കാണിച്ചു വച്ചത്’ എന്ന് ജൂഡേട്ടനും മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും! പിന്നെ പുള്ളി പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ.’ അത് എന്നെ കൂടുതൽ സ്വതന്ത്രയാക്കി.
തുടക്കത്തിലെ ആ വലിയ പേടിയും തടസങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒരു വലിയ സംസ്കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.
അഭിനയിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത് മലയാളം സംസാരിക്കുന്നത് തന്നെയാണ്. അഭിനയത്തിലും പേടിയുണ്ടായിരുന്നുവെങ്കിലും അത് മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെടുത്താൻ എനിക്ക് പറ്റിയിരുന്നു.
കവിത എഴുതുമ്പോൾ വികാരങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയാണ്. അഭിനയത്തിൽ വികാരങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നു. പക്ഷേ മലയാളം സംസാരം എന്റെ ചിന്തയിൽ നിന്ന് വരുന്ന ഒന്നല്ല, അത് സ്വാഭാവികമായി എനിക്ക് വരുന്ന ഭാഷയല്ലാത്തതുകൊണ്ട് അതിനെ മനസിൽ നിന്ന് ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് ഒരു മാസം മുമ്പേ വാങ്ങി കാണാപാഠം പഠിച്ചത്. അങ്ങനെ ചെയ്യുമ്പോൾ അഭിനയിക്കുമ്പോൾ ഭാഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് പേടിക്കേണ്ടി വരില്ലല്ലോ.
കഥയെക്കുറിച്ച് എത്രത്തോളം പറയാൻ പറ്റുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഞാൻ പറയാം, ഇതിൽ എന്റെ അഭിനയം പകുതി മാത്രമേയുള്ളൂ! കാരണം 'മീനു' എന്ന എന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ആദിത്യ ലക്ഷ്മിയാണ്.
എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തനത് മലയാളം സ്ലാങ് എനിക്ക് ഇനിയും നന്നാവാനുണ്ട്. സിനിമയിൽ എന്റെ കൂട്ടുകാരിയായി അഭിനയിക്കുന്നതും ആദിത്യയാണ്. അച്ഛനും 'മെസ്സി' എന്ന വളർത്തുനായയ്ക്കുമൊപ്പം ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയാണ് മീനു. സായ് കുമാർ അങ്കിളാണ് അച്ഛനായി അഭിനയിക്കുന്നത്. എന്റെ അച്ഛനും ഉണ്ട് സിനിമയിൽ... പക്ഷേ പടം ഇറങ്ങുന്നതിന് മുമ്പ് റോളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മീനു എന്ന കഥാപാത്രം പ്രചോദനം നൽകുന്ന, ധൈര്യമുള്ള, വളരെ കൂൾ ആയ ഒരു പെൺകുട്ടിയാണ്. അവളെപ്പോലെ ധൈര്യമുള്ളവളാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം!
എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നുണ്ട്. ആളുകൾക്ക് പ്രചോദനം നൽകുന്നത് നല്ലതാണ്, എങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്ക് താല്പര്യം. ആശിഷ് ആയിരുന്നു കൂടെ അഭിനയിച്ചതിൽ ഒരാൾ. ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായതുകൊണ്ട് പരസ്പരം പിന്തുണയ്ക്കാൻ അത് സഹായിച്ചു. സായ് കുമാർ അങ്കിളും അച്ഛനും അഭിനയിക്കുന്നത് കാണുന്നത് തന്നെ വലിയൊരു അനുഭവമാണ്. സായ് കുമാർ അങ്കിൾ ഒരുപാട് ഉപദേശങ്ങളും ടിപ്പുകളും തന്നിരുന്നു. സെറ്റിലുള്ള എല്ലാവരും വളരെ ക്ഷമയോടെയാണ് എന്നോട് പെരുമാറിയത്. സമ്മർദ്ദം കൂടുമ്പോൾ തെറ്റുകൾ കൂടുകയേയുള്ളൂ... അതുകൊണ്ട് ആ ചിന്തകളെ മാറ്റിവെച്ച് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചു.
News
ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഡിസിയുടെ ട്രെയിലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഏഴിന് ആഗോള റിലീസായി എത്തുന്നു.
ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.
ഗ്യാംഗ്സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്.
News
ഒരിടയ്ക്ക് തന്റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.
പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
"അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.
കയറിയാൽ ശ്വാസം മുട്ടും. എന്റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.
വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."
അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം.
എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.
News
സംവിധായകൻ വിജീഷ് മണിയുടെ വീട്ടിൽ കിടന്നിരുന്ന ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തൃശൂർ മുതുവട്ടൂർ ആലുംപടിയിലാണ് സംഭവം. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ് മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
News
സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടനയായ കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. മേജർ രവിയുടെ ഒരു പരാമർശമാണ് ഇവരെ ചൊടിപ്പിച്ചത്.
ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; അതാരും മറക്കേണ്ടതില്ല എന്ന മേജർ രവിയുടെ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ടായിരുന്നു മേജർ രവിയുടെ പ്രസ്താവന.
ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവിയുടെ പരാമർശമെന്ന് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെയും തൊഴിലാളികളെയും നിസാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
തങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമവഴികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സമീപകാലത്തായി മേജർ രവി നടത്തുന്ന പല പ്രസ്താവനകളും വലിയ രീതിയിലുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
News
ദുൽഖർ സൽമാൻ – നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം ട്രെയിലർ പുറത്തിറങ്ങി. ചൂതാട്ടലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഗാംബ്ലിങ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്‍ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
News
പൃഥ്വിരാജ്– വൈശാഖ് ചിത്രം ‘ഖലീഫ’യുടെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അണിയറപ്രവർത്തകർ സിനിമയുടെ പുതിയ അപ്ഡേറ്റ് അറിയിച്ചത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥിതാരമായാണ് മോഹൻലാൽ എത്തുന്നത്.
‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാംഭാഗത്തിൽ മോഹൻലാല്‍ നായകനായി എത്തും. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യുടെ ആദ്യഭാഗം ഓണം റിലീസായി ഓഗസ്റ്റ് 20ന് റിലീസാകും. സിനിമയിൽ വില്ലനായി ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് എത്തുന്നു. നടന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർറ്റൈനെർ ആണ് ‘ ഖലീഫ’. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാകും. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.'
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
News
അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസം കാദിയാർ നിർമിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ.
പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
മികച്ച അഭിപ്രായവും പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ, സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ കാവ്യാ ഭാനു, അനിതാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഇ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ - അപ്പുണ്ണി സാജൻ. കലാസംവിധാനം - നിബിൻ വർഗീസ്. മേക്കപ്പ് - റോണി വെള്ളത്തൂവൽ. കോസ്റ്റ്യും ഡിസൈൻ - ഗോപിക ഉണ്ണികൃഷ്ണൻ. സ്റ്റിൽസ് - ജിതിൻ എസ്. ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഏബ്രഹാം സൈമൺ (അബ്രു). ഫിനാൻസ് കൺട്രോളർ - രാഹുൽ പിള്ള. പ്രൊഡക്ഷൻ - മാനേജർ - ജസ്റ്റിൻ ടോണി തോമസ്. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ - ജോബ് ജോർജ്. കൊച്ചി പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.
News
വിവാഹനിശ്ചയം വരെ കഴിഞ്ഞ അഭിഷേക് ബച്ചൻ–കരിഷ്മ കപൂർ ബന്ധം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്ന് വെളിപ്പെടുത്തൽ. നടൻ മുഹമ്മദ് ഉമര്‍ മുക്രിയുടെ മകൾ നസിം മുക്രിയാണ് ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിക്കി ലാല്‍വനിയുമായുള്ള പോഡ്കാസ്റ്റിലാണ് നസിമിന്റെ വെളിപ്പെടുത്തല്‍.
‘ഹാം മേ നെ പ്യാര് കിയ’യുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് പറയുന്നതെങ്കിലും ഇരുവരും അതിനും മുന്‍പേ ഇഷ്ടത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും നസിം കൂട്ടിച്ചേര്‍ത്തു.
അക്കാലത്ത് അഭിഷേകിനെക്കാള്‍ വലിയ താരം കരിഷ്മയായിരുന്നുവെന്നും കരിഷ്മയെ വിവാഹം കഴിക്കണമെങ്കില്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബബിത ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് വിവാഹം മുടങ്ങിയതെന്നും നസിം പറയുന്നു.
പ്രണയത്തിലായിട്ടും അഭിഷേകിനോട് പണം ആവശ്യപ്പെട്ടതിനെ കരിഷ്മ അനുകൂലിച്ചോ എന്ന വിക്കിയുടെ ചോദ്യത്തിന് ‘‘ബബിത കര്‍ക്കശക്കാരിയായ അമ്മയാണ്’ എന്നായിരുന്നു മറുപടി.
News
വടക്കന്‍ മണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവന സംഘടനയായ എയ്ഞ്ചല്‍ മിനിസ്ട്രിക്ക് സേവന പരിപാലനത്തിന് ആവശ്യമായ ഓക്സിജന്‍ കോണ്‍സന്റേറ്റര്‍ കൈമാറി നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്.
കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ അധ്യക്ഷതയില്‍ കോട്ടയം അമയന്നൂര്‍ കുരിശുപള്ളിയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കൊറോസില് നിന്നും ഇടവക വികാരിമാരും ഭാരവാഹികളും എയ്ഞ്ചല്‍ മിനിസ്ട്രി സേവന പ്രവര്‍ത്തകരും ചേര്‍ന്ന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഏറ്റുവാങ്ങി.
ചടങ്ങില്‍ വികാരി റവ. ഫാ. മര്‍ക്കോസ് ജോണ്‍ പാറയില്‍, റവ. ഫാ. ബ്ലെസ്സന്‍ മാത്യു വാഴകാലായില്, ജോബ് കുര്യാക്കോസ് ഉറുമ്പില്‍, സെക്രട്ടറി എബിന് കെ ഏലിയാസ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ജിമോള്‍ ചാക്കോച്ചന് പുളിയായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
News
തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച മകുടം ആഗോള റിലീസ് ഓഗസ്റ്റ് 14ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്.
വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത മകുടം ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്.
വിശാൽ നായകനാവുന്ന 35-മത്തെ സിനിമയാണ് മകുടം. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന മാസ് ആക്ഷൻ എന്റർടൈനറാണ്. സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി.വി. പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ, ഗാനങ്ങൾ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോൺ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ, ചിത്ര ലക്ഷ്മൺ, അജയ്, വംശി കൃഷ്ണ, അബു സലിം, അർജായ് പ്രിൻസ്, വി. ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
നിർമ്മാതാക്കൾഃ ബി. സുരേഷ്, ആർ.ബി. ജീവൻ ചൗധരി, ജിതൻ രമേഷ്, ജീവ, ഛായാഗ്രഹണംഃ റിച്ചാർഡ് എം. നാഥൻ & അഭിനന്ദൻ രാമാനുജം, സംഗീതംഃ ജി. വി. പ്രകാശ് കുമാർ, കലാസംവിധായകൻഃ ജി. ദുരൈരാജ്, ആക്ഷൻ ഡയറക്ടർ: ദിലീപ് സുബ്ബരായൻ,എഡിറ്റർ: എന്‍.ബി. ശ്രീകാന്ത്, ഡയലോഗുകൾ: പൊൻ പാർത്ഥിപൻ, വിശാൽ, അനദ് കുമാരൻ (തമിഴ്), രാജേഷ് എ. മൂർത്തി (തെലുങ്ക്), കഥഃ രവി അരസു, വരികൾ: ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനർഃ വാസുകി ഭാസ്കർ, നൃത്തസംവിധാനംഃ ബൃന്ദാ, ദിനേശ്, അസർ, അപ്സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ഃ M.V. രമേഷ് വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോഃ ലോർവൻ സ്റ്റുഡിയോ, സൌണ്ട് ഇഫക്റ്റ്സ് & മിക്സ്ഃ ടി. ഉദയ് കുമാർ (സൌണ്ട് വൈബ് സ്റ്റുഡിയോ), ഡിഐഃ ബി2എച്ച് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈനർഃ ട്യൂണി ജോഹാൻ, പബ്ലിസിറ്റി ഡിസൈനർഃ കണ്ണദാസൻ ഡി. കെ. ഡി., പ്രമോ സ്റ്റിൽസ്ഃ സുദർശൻ, സ്റ്റിൽസ്ഃ സായ് സന്തോഷ്, മാർക്കറ്റിംഗ്ഃ ടിക്കറ്റ് ഫാക്ടറി.
News
നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു.
ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാടാണ് നായകൻ.
രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനോ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചുപിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാര പിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു .
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം - മകേഷ് മോഹനൻ. മേക്കപ്പ് -സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം -അരവിന്ദ് കെ.ആർ. സൗണ്ട് മിക്സിംഗ് -എം.ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ -ആശിഷ് ജോസ് ഇല്ലിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് -കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്. പി.ആർ. ഓ- വാഴൂർ ജോസ്. സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്. ഡിസൈൻസ് - യെല്ലോടൂത്ത്. മാർക്കറ്റിംഗ് - ഒപ്ര.
പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.
News
രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാമായണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്.
നേരത്തെ ജൂലൈ 24-ന് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, റിലീസ് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രെയിലർ റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു.
News
നടൻ നിവിൻ പോളിയുടെ പേര് തെറ്റിച്ചുപറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിവിൻ പോളി എന്ന പേര് നവീൻ പോളി എന്നാണ് അദ്ദേഹം ഉച്ഛരിച്ചത്.
അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുന്ന പ്രൊജക്ട് സീറോ - വിജിലൻസ് വിസിൽ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിലായിരുന്നു സംഭവം.
തെറ്റ് തിരിച്ചറിഞ്ഞ ഉടനെ മന്ത്രി തിരുത്തി. ‘നിങ്ങള്‍ എല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻപോളി... എനിക്ക് തെറ്റിപ്പോയി... നിങ്ങൾക്കുതന്നെ പേരു പറയാം... ആരാണ് ആക്ഷൻ ഹീറോ...’ എന്നു മന്ത്രി തിരിച്ച് സദസിനോടായി ചോദിച്ചു.
ആക്ഷൻ ഹീറോ നിവിൻ പോളിയാണെന്ന് സദസ് ഒന്നടങ്കം വിളിച്ചു പറഞ്ഞപ്പോൾ അതെ നിവിന്‍ പോളിയാണ് ആക്ഷൻ ഹീറോയെന്ന് മന്ത്രി പറഞ്ഞു.
വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറിയ നിവിൻ പോളി യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
News
വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജെൻ സി രീതിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണൗത് രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു.
പതിവ് സമരങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർഥികൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം.
ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കങ്കണ പ്രതികരണവുമായി എത്തിയത്.
ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്.
എന്റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്..?
ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം-എന്നാണ് നടി കുറിച്ചത്.
കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്ന് വിമർശനം വന്നിരുന്നു.
ബോളിവുഡിൽനിന്ന് സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.
News
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രഷ്മി റെജു എന്നിവർ ചേർന്ന് നിർമിച്ച് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന "പ്ലൂട്ടോ' 30ന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും "പ്ലൂട്ടോ' തിയറ്ററുകളിൽ എത്തിക്കും.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയന്‍ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജയകൃഷ്ണൻ ആർ.കെ, ഛായാഗ്രാഹണം-വിഷ്ണു ശർമ, കഥ, തിരക്കഥ-നിയാസ് മുഹമ്മദ്, സംഗീതം-അർക്കാഡോ, എഡിറ്റർ- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്-അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അർജുനൻ, അസോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ- രാഖിൽ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ- ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിംഗ് പ്ലൂട്ടോ, സ്റ്റണ്ട്-എപിയൻസ്, ഫിനാൻസ് കൺട്രോളർ- സണ്ണി താഴുതല, സ്റ്റിൽസ്- അമൽ സി. സദർ, ഡിസൈൻ- ടെൻ പോയ്ന്റ്സ്, പ്രോജക്റ്റ് ഡിസൈൻ ആന്‍ഡ് മാർക്കറ്റിംഗ് സ്ട്രാറ്റെജി- ലൂപ്പ് സ്റ്റോറീസ്, വിഷ്വൽ പ്രമോഷൻസ്-സ്നേക് പ്ലാന്റ്, പിആർഒ- എ.എസ്. ദിനേശ്.
News
സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ജോൺ ബ്രിട്ടാസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിനായകന്റെ ആരോപണം.
ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, യുവാക്കളുടെ സമരങ്ങളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ നടൻ കുറിച്ചു. വിനായകന്റെ ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.
ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് ജനപ്രതിനിധികൾ നേരിട്ടെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയും പുറത്തെത്തിക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് ബ്രിട്ടാസിന്റെ ഇടപെടലാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
എം.എ. ബേബി, ഡി. രാജ, ആനി രാജ, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികൾക്ക് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.
ഈ വിഷയത്തിൽ ഇടതുപക്ഷ പ്രവർത്തകർ അടക്കമുള്ളവർ വിനായകന്റെ നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും, തൊട്ടുപിന്നാലെ ജോൺ ബ്രിട്ടാസിനെതിരെ ഉന്നയിച്ച രൂക്ഷവിമർശനം കടുത്ത അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.
News
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ നായകന് റീ റിലീസ് ചെയ്യുന്നു. 4 കെ ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് തിയറ്ററുകളിലെത്തുക.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകന്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജി, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4 കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
മനോജ് പരമഹംസയാണ് ഛായാഗ്രഹണം.ശ്രദ്ധേയമായ സംഗീതം, നോൺ-ഇൻട്രൂസീവ് സ്കോർ- പ്രശാന്ത് പിള്ള, എഡിറ്റർ- മനോജ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്- സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്- ബോണി അസനാർ, പ്രോജക്ട് ഡിസൈനർ- അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്- ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്- ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്- ജിബിൻ ജോയ്, റീസ്റ്റോറേഷൻ- അരുൺ സി.എസ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്- കാഞ്ചൻ, ഡിസൈൻസ്- അർജുൻ@ ഹൈ സ്റ്റുഡിയോസ്, പിആർഒ- പി. ശിവപ്രസാദ്.
News
പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം.
അടുത്തിടെ ഒരു സഹ സംവിധായകന് തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത ശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.
അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരി മാറ്റി നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി. അയാൾ അയാളുടെ ശരീരത്തിൽ എന്റെ പേര് ടാറ്റൂ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോൾ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രിമിനൽ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാൻ അയാൾക്ക് മുന്നറിയിപ്പ് നൽകുകയും അയാളെ തിരിച്ചയക്കുകയും ചെയ്തു- കാജൽ പറഞ്ഞു.
അനുവാദമില്ലാതെ എന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജൽ കൂട്ടിച്ചേർത്തു.
News
പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.
ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.
ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.
ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.
കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.
ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.
News
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ.
ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ അച്ഛൻ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ലെന്നും ഇത് നിന്റെ സ്വന്തം യാത്രയാണ്, അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞതെന്നും വിസ്മയ പറയുന്നു. ചേട്ടനോട് താൻ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതെന്നും ഈ സിനിമ യാത്രയിലുടനീളം പാറപോലെ തന്റെ കൂടെ നിന്നത് അമ്മയാണെന്നും വിസ്മയ പറഞ്ഞു.
വിസ്മയയുടെ വാക്കുകൾ
എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഈ അഭിമുഖത്തിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ വലിയ പേടിയുണ്ട്! പക്ഷേ എന്തോ... ഞാൻ ആ സ്റ്റേജിൽ നിൽക്കുമ്പോഴും അഭിനയിക്കുമ്പോഴും മാത്രമാണ് ശരിക്കും ജീവസ്സുറ്റവളായി എനിക്ക് തോന്നാറുള്ളത്. "വൗ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്" എന്ന് അപ്പോൾ ഉള്ളിൽ തോന്നും.
നാടകമാണ് എന്റെ ലോകം എന്ന് എല്ലാവരോടും പറയുമ്പോഴും, ഉള്ളിന്റെയുള്ളിൽ സിനിമയും ഒന്നു ശ്രമിച്ചു നോക്കണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് പുറത്തു പറയാനുള്ള ഒരു ആത്മവിശ്വാസം എനിക്കില്ലായിരുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. ഒടുവിൽ ജൂഡേട്ടന്റെ (ജൂഡ് ആന്റണി) സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു.
അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!
സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.
എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു.
എന്റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നു.
എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.
കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.
ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ഞങ്ങൾ വീണ്ടും വീണ്ടും അത് ശ്രമിച്ചുകൊണ്ടിരുന്നു. ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ഞാൻ ചിന്തിച്ചു.
‘അയ്യോ, നമ്മൾ എന്താണ് ഈ കാണിച്ചു വച്ചത്’ എന്ന് ജൂഡേട്ടനും മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും! പിന്നെ പുള്ളി പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ.’ അത് എന്നെ കൂടുതൽ സ്വതന്ത്രയാക്കി.
തുടക്കത്തിലെ ആ വലിയ പേടിയും തടസങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒരു വലിയ സംസ്കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.
അഭിനയിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത് മലയാളം സംസാരിക്കുന്നത് തന്നെയാണ്. അഭിനയത്തിലും പേടിയുണ്ടായിരുന്നുവെങ്കിലും അത് മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെടുത്താൻ എനിക്ക് പറ്റിയിരുന്നു.
കവിത എഴുതുമ്പോൾ വികാരങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയാണ്. അഭിനയത്തിൽ വികാരങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നു. പക്ഷേ മലയാളം സംസാരം എന്റെ ചിന്തയിൽ നിന്ന് വരുന്ന ഒന്നല്ല, അത് സ്വാഭാവികമായി എനിക്ക് വരുന്ന ഭാഷയല്ലാത്തതുകൊണ്ട് അതിനെ മനസിൽ നിന്ന് ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് ഒരു മാസം മുമ്പേ വാങ്ങി കാണാപാഠം പഠിച്ചത്. അങ്ങനെ ചെയ്യുമ്പോൾ അഭിനയിക്കുമ്പോൾ ഭാഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് പേടിക്കേണ്ടി വരില്ലല്ലോ.
കഥയെക്കുറിച്ച് എത്രത്തോളം പറയാൻ പറ്റുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഞാൻ പറയാം, ഇതിൽ എന്റെ അഭിനയം പകുതി മാത്രമേയുള്ളൂ! കാരണം 'മീനു' എന്ന എന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ആദിത്യ ലക്ഷ്മിയാണ്.
എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തനത് മലയാളം സ്ലാങ് എനിക്ക് ഇനിയും നന്നാവാനുണ്ട്. സിനിമയിൽ എന്റെ കൂട്ടുകാരിയായി അഭിനയിക്കുന്നതും ആദിത്യയാണ്. അച്ഛനും 'മെസ്സി' എന്ന വളർത്തുനായയ്ക്കുമൊപ്പം ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയാണ് മീനു. സായ് കുമാർ അങ്കിളാണ് അച്ഛനായി അഭിനയിക്കുന്നത്. എന്റെ അച്ഛനും ഉണ്ട് സിനിമയിൽ... പക്ഷേ പടം ഇറങ്ങുന്നതിന് മുമ്പ് റോളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മീനു എന്ന കഥാപാത്രം പ്രചോദനം നൽകുന്ന, ധൈര്യമുള്ള, വളരെ കൂൾ ആയ ഒരു പെൺകുട്ടിയാണ്. അവളെപ്പോലെ ധൈര്യമുള്ളവളാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം!
എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നുണ്ട്. ആളുകൾക്ക് പ്രചോദനം നൽകുന്നത് നല്ലതാണ്, എങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്ക് താല്പര്യം. ആശിഷ് ആയിരുന്നു കൂടെ അഭിനയിച്ചതിൽ ഒരാൾ. ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായതുകൊണ്ട് പരസ്പരം പിന്തുണയ്ക്കാൻ അത് സഹായിച്ചു. സായ് കുമാർ അങ്കിളും അച്ഛനും അഭിനയിക്കുന്നത് കാണുന്നത് തന്നെ വലിയൊരു അനുഭവമാണ്. സായ് കുമാർ അങ്കിൾ ഒരുപാട് ഉപദേശങ്ങളും ടിപ്പുകളും തന്നിരുന്നു. സെറ്റിലുള്ള എല്ലാവരും വളരെ ക്ഷമയോടെയാണ് എന്നോട് പെരുമാറിയത്. സമ്മർദ്ദം കൂടുമ്പോൾ തെറ്റുകൾ കൂടുകയേയുള്ളൂ... അതുകൊണ്ട് ആ ചിന്തകളെ മാറ്റിവെച്ച് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചു.
News
ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഡിസിയുടെ ട്രെയിലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഏഴിന് ആഗോള റിലീസായി എത്തുന്നു.
ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.
ഗ്യാംഗ്സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്.
News
ഒരിടയ്ക്ക് തന്റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.
പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
"അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.
കയറിയാൽ ശ്വാസം മുട്ടും. എന്റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.
വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."
അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം.
എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.
News
സംവിധായകൻ വിജീഷ് മണിയുടെ വീട്ടിൽ കിടന്നിരുന്ന ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തൃശൂർ മുതുവട്ടൂർ ആലുംപടിയിലാണ് സംഭവം. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ് മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
News
സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടനയായ കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. മേജർ രവിയുടെ ഒരു പരാമർശമാണ് ഇവരെ ചൊടിപ്പിച്ചത്.
ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; അതാരും മറക്കേണ്ടതില്ല എന്ന മേജർ രവിയുടെ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ടായിരുന്നു മേജർ രവിയുടെ പ്രസ്താവന.
ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവിയുടെ പരാമർശമെന്ന് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെയും തൊഴിലാളികളെയും നിസാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
തങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമവഴികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സമീപകാലത്തായി മേജർ രവി നടത്തുന്ന പല പ്രസ്താവനകളും വലിയ രീതിയിലുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
News
ദുൽഖർ സൽമാൻ – നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം ട്രെയിലർ പുറത്തിറങ്ങി. ചൂതാട്ടലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഗാംബ്ലിങ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്‍ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
News
പൃഥ്വിരാജ്– വൈശാഖ് ചിത്രം ‘ഖലീഫ’യുടെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് അണിയറപ്രവർത്തകർ സിനിമയുടെ പുതിയ അപ്ഡേറ്റ് അറിയിച്ചത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥിതാരമായാണ് മോഹൻലാൽ എത്തുന്നത്.
‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാംഭാഗത്തിൽ മോഹൻലാല്‍ നായകനായി എത്തും. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യുടെ ആദ്യഭാഗം ഓണം റിലീസായി ഓഗസ്റ്റ് 20ന് റിലീസാകും. സിനിമയിൽ വില്ലനായി ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് എത്തുന്നു. നടന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർറ്റൈനെർ ആണ് ‘ ഖലീഫ’. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാകും. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ.'
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Star Chat
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Star Chat
"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Star Chat
ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?
Star Chat
ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
Star Chat
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''
Star Chat
ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില് സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.
അതിന്റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..?
Star Chat
കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.
സിനിമയോ നാടകമോ സ്കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്റെ ഉമ്മകഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് അശ്വതി.
"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.
സ്കിറ്റുകളിലായിരുന്നോ തുടക്കം..?
സ്കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ആര്‍ട്സ് കോളജില്‍ ബിഎസ്സി ഫിസിക്സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.
തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്ളവേഴ്സ് സ്കിറ്റില്‍ തിരുവന്തപുരം സ്ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
വാഴ 2ലേക്ക് എത്തിയത്..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Review
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.
60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.
കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്റെയും സാമൂഹികമായ സംഘാടനത്തിന്റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.
അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.
ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.
മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.
എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.
ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.
ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.
വിമോചന സമരത്തിന്റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.
യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.
ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു.
ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.
സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.
ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.
സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ പ്രകടനവും ഊർജ്ജസ്വലമാണ്.
പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.
ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.
തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.
ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.
റേറ്റിംഗ്: ആവറേജ് (Average)
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Review
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.