Business
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 2026ലെ ഓണം സമ്മാനപദ്ധതിയായ ‘വമ്പന്‍ ഓണം, കൊമ്പന് ഓഫര്‍’ പ്രഖ്യാപിച്ചു. കൊച്ചി റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൃദ്രോഗവിദഗ്ധന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഓഫര്‍ പ്രഖ്യാപനവും ലോഗോയുടെ അനാച്ഛാദനവും നിര്‍വഹിച്ചു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ സിസിലി പോള്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, ഡോ. അലക്സ് പോള്‍, അജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ഓണം സമ്മാനപദ്ധതിയിലൂടെ 5000ത്തിലധികം സമ്മാനങ്ങളാണു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. യുവജനങ്ങളുടെ ഹരമായ അഞ്ച് ഹീറോ മാവെറിക് 440 ബൈക്കുകള്‍, അഞ്ച് ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകള്, എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, കിച്ചന് അപ്ലയന്‍സുകള്‍, സ്വര്‍ണ-വെള്ളി നാണയങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത് 1000 രൂപ മൂല്യമുള്ള 5000ത്തിലേറെ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്.
പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍നിന്ന് ഏതുത്പന്നം വാങ്ങുന്ന കസ്റ്റമേഴ്സിനും ഈ സ്കീമില്‍ പങ്കെടുക്കാം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇന്‍വോയ്സ് വിവരങ്ങള്‍ നല്കി വളരെ എളുപ്പത്തില്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. സുതാര്യമായ ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. കേരള ഭാഗ്യക്കുറി മാതൃകയിലുള്ള ഈ നറുക്കെടുപ്പ് ഓണ്‍ലൈനായി കസ്റ്റമേഴ്സിനു കാണാനും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിക്കാനും സാധിക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി പിട്ടാപ്പിള്ളില്‍ എക്സ്ക്ലൂസീവ് ഓഫറില്‍ 10,000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ഫിക്സഡ് ഇഎംഐ സ്കീമുകള്‍, ദീര്‍ഘകാലാവധി സ്കീമുകള്‍, ട്രിപ്പിള്‍ സീറോ സ്കീമുകള്‍, 1 ഇഎംഐ അല്ലെങ്കില്‍ 2 ഇഎംഐ ഓഫ് സ്കീമുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ സീറോ ഡൗണ്‍ പേമെന്റില്‍ സ്വന്തമാക്കാനുള്ള സൗകര്യം, പ്രത്യേക ഫിനാന്‍സ് പദ്ധതികള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിട്ടാപ്പിള്ളില്‍ വികെയര്‍ പ്രോഗ്രാം വഴി ഉത്പന്നങ്ങള്‍ക്ക് അധിക വാറന്റി സൗകര്യമുണ്ട്. ഇതിനുപുറമെ പ്രമുഖ ബ്രാന്‍ഡുകളുടെ പ്രത്യേക ഓണം ഓഫറുകളും കേരളത്തിലെ എല്ലാ പിട്ടാപ്പിള്ളില്‍ ഷോറൂമുകളിലും ലഭ്യമാണ്.
ചടങ്ങിന്റെ ഭാഗമായി ലോകകപ്പ് കാലയളവില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഇന്റേണല്‍ കോണ്ടെസ്റ്റിലെ വിജയികള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു.
Business
ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാത്ത തരത്തിലാണ് എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെന്നും, രാജ്യത്തിന്റെ ഉൗർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.
പാവപ്പെട്ടവർക്കുള്ള ധാന്യങ്ങൾ എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിട്ടുവെന്നും സബ്സിഡി നിരക്കിലുള്ള അരി നികുതിദായകരുടെ ചെലവിൽ ഡിസ്റ്റിലറികൾക്ക് നൽകുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ സർക്കാർ തള്ളി.
ഭക്ഷ്യധാന്യ ശേഖരണം ആദ്യം പൊതുവിതരണ സന്പ്രദായം (പിഡിഎസ്), ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ), ക്ഷേമപദ്ധതികൾ, നിർബന്ധിത ബഫർ സ്റ്റോക്ക് മാനദണ്ഡങ്ങൾ എന്നിവയുടെ ആവശ്യകതകളാണ് പൂർത്തിയാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ബാധ്യതകളെല്ലാം പൂർത്തിയാക്കിയ ശേഷം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന മിച്ചമുള്ള ധാന്യശേഖരം മാത്രമാണ് എഥനോൾ ഉത്പാദനത്തിനായി അനുവദിക്കുന്നത്.
മനുഷ്യർക്ക് ഭക്ഷ്യയോഗ്യയമല്ലാത്തതും സൂക്ഷിച്ചുവച്ചാൽ കേടാകാൻ സാധ്യതയുള്ളതുമായ ധാന്യങ്ങൾ, പൊടിഞ്ഞ അരി, കേടായ ധാന്യങ്ങൾ എന്നിവയാണ് എഥനോൾ ഉത്പാദനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി ജി-വൻ യോജന വഴി കാർഷിക അവശിഷ്ടങ്ങളിൽ നിന്നുള്ള രണ്ടാം തലമുറ എഥനോൾ ഉത്പാദനം വ്യാപിപ്പിക്കുന്നുണ്ടെന്നും, ഇത് ഭക്ഷ്യധാന്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, എഥനോൾ ഉത്പാദനത്തിന് അംഗീകാരമുള്ള നിരവധി അസംസ്കൃത വസ്തുക്കളിൽ ഒന്ന് മാത്രമാണ് എഫ്സിഐ അരി എന്നും മറ്റ് വസ്തുക്കളുടെ അതേ കേന്ദ്ര സർക്കാർ വിലനിർണയ രീതി തന്നെയാണ് ഇതിനും പിന്തുടരുന്നതെന്നും വ്യക്തമാക്കി.
സർക്കാർ കണക്കുകൾ പ്രകാരം, ചോളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിനാണ് ഏറ്റവും ഉയർന്ന സംഭരണവില ലഭിക്കുന്നത് ലിറ്ററിന് 71.86 രൂപ. കരിന്പ് ജ്യൂസ്/സിറപ്പ് (ലിറ്ററിന് 65.61 രൂപ), കേടായ ഭക്ഷ്യധാന്യങ്ങൾ (ലിറ്ററിന് 64 രൂപ), ബി-ഹെവി മൊളാസസ് (ലിറ്ററിന് 60.73 രൂപ), എഫ്സിഐ അരി (ലിറ്ററിന് 60.32 രൂപ), സി-ഹെവി മൊളാസസ് (ലിറ്ററിന് 57.97 രപ) എന്നിങ്ങനെയാണ് മറ്റ് വിലകൾ.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സമയങ്ങളിൽ ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഈ പദ്ധതി സഹായിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു.
ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് വില ബാരലിന് 135 ഡോളറിലേക്ക് ഉയർന്നപ്പോൾ, എഥനോൾ മിശ്രിതം ചേർക്കാത്ത പെട്രോളിന് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 രൂപയോളം എത്തുമായിരുന്നു. എന്നാൽ, 20 ശതമാനം എഥനോൾ മിശ്രണം അന്താരാഷ്ട്ര എണ്ണവിലയിലെ അസ്ഥിരതയുടെ ആഘാതം കുറച്ചതോടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് 94.77 നിരക്കിൽ പെട്രോൾ ലഭ്യമായി.
Business
കൊച്ചി: ജെഎല്‍ആര്‍ ഇന്ത്യ 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ചയോടെ 1,665 വാഹനങ്ങളുടെ റീട്ടെയില്‍ വില്പനയുമായി ചരിത്രത്തിലെ മികച്ച പ്രകടനം കൈവരിച്ചു. മൊത്തവില്പന നാലു ശതമാനം വര്‍ധിച്ച് 1,694 യൂണിറ്റിലെത്തി.
Business
തൃശൂർ: മെഡിസിൻ മുതൽ മാനേജ്മെന്റ് വരെ ലോകോത്തര വിദേശ സർവകലാശാലകളിൽ പഠനാവസരമൊരുക്കി ബ്രൈറ്റ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്കായി വിദേശ സർവകലാശാലകളിൽ അഡ്മിഷൻ സേവനങ്ങളുമായി ശ്രദ്ധേയമാകുകയാണ് ബ്രൈറ്റ്.
വിദ്യാർഥികളുടെ അക്കാദമിക് യോഗ്യത, താത്പര്യം, കരിയർലക്ഷ്യം, സാന്പത്തികസാഹചര്യം എന്നിവ വിലയിരുത്തി ഏറ്റവും അനുയോജ്യമായ രാജ്യം, സർവകലാശാല, സൗജന്യവിദ്യാഭ്യാസം, സ്കോളർഷിപ്, കോഴ്സ് എന്നിവ തെരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിഗത കൗണ്‍സലിംഗ് മുതൽ അഡ്മിഷൻ, വീസ, ഡോക്യുമെന്റേഷൻ, സ്കോളർഷിപ് മാർഗനിർദേശം, വിദ്യാഭ്യാസവായ്പാസഹായം, യാത്രാ-താമസസഹായം തുടങ്ങി എല്ലാ സേവനങ്ങളും ലഭിക്കും.
10-ാം ക്ലാസ് മുതൽ പിജി കഴിഞ്ഞവർക്കു വരെയുള്ള വിവിധ കോഴ്സുകളിലേക്കു യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ അംഗീകൃത സർവകലാശാലകളിൽ പഠനാവസരങ്ങൾ ലഭ്യമാണ്.
എംബിബിഎസ് (വാർഷിക ഫീസ് 1.5 ലക്ഷം രൂപ മുതൽ), വെറ്ററിനറി സയൻസ് (വാർഷിക ഫീസ് 1.40 ലക്ഷം മുതൽ), നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ്, മാനേജ്മെന്റ് കോഴ്സുകൾ, എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, ഐടി-ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ലോ, ബിസിനസ് & കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ വിവിധ കോഴ്സുകളിൽ അവസരം.
ബ്രൈറ്റിന് തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും സൗജന്യ കൗണ്‍സലിംഗിനുമായി ബ്രൈറ്റ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി വെബ്സൈറ്റ് സന്ദർശിക്കാം. ഫോണ്‍: 9995909999, 9961814999.
Business
തൃശൂർ: എൻടിസി ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ പുതിയ 10 ശാഖകൾ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ഇന്നു പ്രവർത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസ് അറിയിച്ചു.
കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ബ്രാഞ്ചുകളുടെ വെർച്വൽ ഉദ്ഘാടനം എൻടിസി ഗ്രൂപ്പ് ബ്രാൻഡ് അബാസഡർ പദ്മഭൂഷൻ ശോഭന നിർവഹിക്കും. വിനീത് ശ്രീനിവാസൻ നേതൃത്വം നൽകുന്ന മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്.
69 വർഷമായി ശ്രദ്ധേയ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമാണ് എൻടിസി ഗ്രൂപ്പ്.
ഗോൾഡ് ലോണുകൾ, പ്രോപ്പർട്ടി ലോണുകൾ തുടങ്ങിയ വായ്പാപദ്ധതികളും സേവിംഗ്സ് ആൻഡ് ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെയുള്ള നിക്ഷേപപദ്ധതികളും ചിട്ടികൾ, ലൈഫ് ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, വെഹിക്കിൾ ഇൻഷ്വറൻസ്, ടൂർ ആൻഡ് ട്രാവൽസ് അടക്കമുള്ള സേവനങ്ങളും നൽകുന്നു.
Business
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വസ്ത്ര ബ്രാൻഡുകളിലും ഒരേ സൈസ് മാനദണ്ഡം നടപ്പാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
അടുത്ത തവണ നിങ്ങൾ ഒരു മീഡിയം സൈസ് ഷർട്ടോ മറ്റേതെങ്കിലും വസ്ത്രമോ തെരഞ്ഞെടുക്കുന്പോൾ വ്യക്തിഗത ശരീരപ്രകൃതികൾ എന്തുതന്നെയായാലും ബ്രാൻഡ് ഏതായാലും നിങ്ങൾക്ക് ലഭ്യമാകുന്നത് ഒരേ അളവിലുള്ള ഒരു വസ്ത്രമായിരിക്കും.
യൂറോപ്പിലെയും യുഎസിലെയും മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സൈസ് ചാർട്ട് നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഓരോ ബ്രാൻഡിനും സ്വന്തം സൈസ് എന്ന നിലയിലാണ് വിപണിയിലെത്തുന്നത്. അളവിൽ ഏകീകൃത മാനദണ്ഡങ്ങൾ വരുന്നത് ഇന്ത്യയിൽ വസ്ത്രങ്ങൾ വാങ്ങുന്നത് ആശയക്കുഴപ്പം കുറഞ്ഞ ഒന്നായി മാറ്റിയേക്കും.
ബ്രാൻഡുകളിലുടനീളം വസ്ത്രങ്ങളുടെ അളവുകൾ ഏകീകരിക്കുന്നതിനായി ടെക്സറ്റൈൽസ് മന്ത്രാലയം ഒരു ദേശീയ അപ്പാരൽ സൈസിംഗ് ചട്ടക്കൂട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ടെക്സ്റ്റൈൽസ് മന്ത്രാലയം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ സംഖ്യാ അളവുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം സ്മോൾ (S), മീഡിയം (M), ലാർജ് (L) തുടങ്ങിയ അക്ഷരത്തിലുള്ള സൈസ് ലേബലുകൾ കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം.
ഇത് ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുകയും രാജ്യത്തെ റീട്ടെയിൽ മേഖലയിൽ വസ്ത്രങ്ങളുടെ അളവുകളിൽ ഒരേപോലെയുള്ള കൃത്യത ഉറപ്പാക്കുകയുമാണ് ഈ തീരുമാനം കൊണ്ടു ലക്ഷ്യമിടുന്നത്.
കൂടുതൽ വ്യക്തതയോടെ സ്മോൾ, മീഡിയം, ലാർജ് തുടങ്ങിയ സൈസുകൾക്ക് എല്ലാ ബ്രാൻഡുകളിലും ഒരേ അളവ് ഉറപ്പാക്കുന്ന ഏകീകൃത മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം.
ഈ സംരംഭം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി നടപ്പിലാക്കിയ സമഗ്രമായ ആന്ത്രോപോമെട്രിക് (ശരീര അളവ്) പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 15 വയസും അതിനുമുകളിലും പ്രായമുള്ള 25,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീര അളവുകളാണ് ഇതിനായി രേഖപ്പെടുത്തിയത്.
പാശ്ചാത്യ സൈസിംഗ് ചാർട്ടുകളെ ആശ്രയിക്കുന്നതിന് പകരം, ഇന്ത്യൻ ശരീരപ്രകൃതിക്ക് കൂടുതൽ അനുയോജ്യമായ സൈസ് മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനാണ് ഈ പഠന കണ്ടെത്തലുകൾ ഉപയോഗിക്കുന്നത്.
Business
കൊച്ചി: കരൂര്‍ വൈശ്യ ബാങ്ക് ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.
ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 15.94 ശതമാനം വര്‍ധിച്ച് 2,27,267 കോടി രൂപയിലെത്തി. നിക്ഷേപം 14.94 ശതമാനം ഉയര്‍ന്ന് 1,22,587 കോടിയും വായ്പകള്‍ 17.13 ശതമാനം വര്‍ധിച്ച് 1,04,680 കോടിയുമായി.
റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ വിഭാഗങ്ങളിലെ വായ്പകള്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, സിഎഎസ്എ നിക്ഷേപം 15.25 ശതമാനം ഉയര്‍ന്ന് സിഎഎസ്എ അനുപാതം 27.55 ശതമാനമായി. ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 15.15 ശതമാനം വളര്‍ച്ചയോടെ 1,44,364 കോടിയിലെത്തി.
ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 44.92 ശതമാനം ഉയര്‍ന്ന് 756 കോടിയായി. പിപിഒപി 36.15 ശതമാനം വര്‍ധിച്ച് 1,096 കോടി രൂപയിലെത്തിയപ്പോള് അറ്റ പലിശ വരുമാനം 31.76 ശതമാനം ഉയര്‍ന്ന് 1,423 കോടി രൂപയായി.
അറ്റ പലിശ മാര്‍ജിന്‍ 4.34 ശതമാനമായും കമ്മീഷന്, ഫീസ് അധിഷ്ഠിത വരുമാനം 7.57 ശതമാനം വര്‍ധിച്ച് 270 കോടിയായും രേഖപ്പെടുത്തി. വരുമാനച്ചെലവ് അനുപാതം 41.24 ശതമാനമായിരുന്നു. ഈ പാദത്തില്‍ ബാങ്കിന്റെ ആര്‍ഒഎ 2.11 ശതമാനവും ആര്‍ഇഒ 20.24 ശതമാനവും രേഖപ്പെടുത്തി.
വളര്‍ച്ച, ലാഭക്ഷമത, ആസ്തി ഗുണനിലവാരം എന്നീ പ്രധാന മേഖലകളിലെ സ്ഥിരതയാര്‍ന്ന പ്രകടനം ബാങ്കിന്റെ ശക്തമായ ബിസിനസ് മാതൃകയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. രമേശ് ബാബു പറഞ്ഞു. ബാങ്ക് ആദ്യപാദത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വായ്പാ നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം അറിയിച്ചു.
Business
തൃശൂർ: ധനലക്ഷ്മി ബാങ്ക് 2026-27 സാന്പത്തികവർഷത്തിലെ ഒന്നാംപാദ ഫലം പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ 24.91 കോടി രൂപയാണ് അറ്റലാഭം.
കഴിഞ്ഞ സാന്പത്തികവർഷം ഇതേ കാലയളവിൽ ഇത് 12.18 കോടിയായിരുന്നു. ഇക്കാലയളവിലെ പ്രവർത്തനലാഭം 51.45 കോടിയായി.
കഴിഞ്ഞ സാന്പത്തികവർഷം ഇതേ കാലയളവിൽ പ്രവർത്തനലാഭം 33.28 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 21.13 ശതമാനം വാർഷികവളർച്ച നേടി 29,051 കോടിയിൽനിന്ന് 35,190 കോടി രൂപയായി.
മൊത്തം നിക്ഷേപം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 16,570 കോടിയിൽനിന്ന് 19,404 കോടി രൂപയായും വർധിച്ചു. 17.10 ശതമാനം വാർഷികവളർച്ച. റീട്ടെയ്ൽ നിക്ഷേപങ്ങളിൽ 18.62 ശതമാനം വാർഷികവളർച്ച കൈവരിച്ചു. മൊത്ത നിക്ഷേപത്തിന്റെ 28.81 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്.
മൊത്തം വായ്പയിൽ 26.47 ശതമാനം വർധനയുണ്ടായി. 12,482 കോടിയിൽനിന്നു 15,786 കോടി രൂപയായി. സ്വർണപ്പണയവായ്പയിൽ 75.91 ശതമാനം വാർഷികവളർച്ച നേടി 4039 കോടിയിൽനിന്ന് 7105 കോടി രൂപയായി.
ബാങ്കിന്റെ വായ്പാനിക്ഷേപ അനുപാതം കഴിഞ്ഞ സാന്പത്തികവർഷം ഒന്നാംപാദത്തിലെ 75.33 ശതമാനത്തിൽനിന്ന് 81.35 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 407.06 കോടിരൂപയിൽനിന്ന് 484.25 കോടി രൂപയായി ഉയർന്നു.
18.96 ശതമാനം വർധന. മൊത്തം നിഷ്ക്രിയ ആസ്തി 3.22 ശതമാനത്തിൽനിന്ന് 1.82 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 1.13 ശതമാനത്തിൽനിന്ന് 0.47 ശതമാനമായും കുറയ്ക്കാനായി.
ഇന്നലെ ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യു 38.34 രൂപയും മൊത്തം വിപണിമൂല്യം 1245.67 കോടി രൂപയുമാണ്.
ഒന്നാം പാദത്തിലെ സാന്പത്തികഫലങ്ങൾ വളരെ പ്രോത്സാഹജനകമാണെന്നും ഏതാനും വർഷങ്ങളായി ബാങ്ക് നടത്തിയ നിരന്തരപരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.കെ. അജിത്കുമാർ പറഞ്ഞു.
Business
കൊച്ചി: പൊതുമേഖലാബാങ്കായ കാനറ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടു ശതമാനം അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം 4,856 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 4,752 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 38,063 കോടി രൂപയില്‍നിന്ന് 39,684 കോടി രൂപയായി വര്‍ധിച്ചു.
പലിശവരുമാനം 31,003 കോടിയില്‍നിന്ന് 32,957 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനലാഭം കഴിഞ്ഞവര്‍ഷത്തെ 8,554 കോടി രൂപയില്‍നിന്ന് 8,636 കോടിയായി വര്‍ധിച്ചു.
ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മൊത്തം നിഷ്ക്രിയ ആസ്തികളുടെ അനുപാതം 2.69 ശതമാനത്തില്‍നിന്ന് 1.57 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങള്‍ക്കായുള്ള വകയിരുത്തല്‍ 1,845 കോടി രൂപയില്‍നിന്ന് 1,399 കോടിയായി കുറഞ്ഞു.
പ്രൊവിഷന്‍ കവറേജ് അനുപാതം 93.17 ശതമാനത്തില്‍നിന്ന് 94.76 ശതമാനമായി വര്‍ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം16.52 ശതമാനത്തില്‍നിന്ന് 17.17 ശതമാനമായി ഉയര്‍ന്നതും സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമായതായി സൂചിപ്പിക്കുന്നു.
Business
കലിഫോർണിയ: പ്ലേ സ്റ്റോർ ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്ലേ ഏജ് സിഗ്നൽസ് എപിഐ (Play Age Signals API) എന്ന പുതിയ പ്രൈവസി അധിഷ്ഠിത ഏജ് വെരിഫിക്കേഷൻ സംവിധാനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ചോരാതെതന്നെ പ്രായത്തിനനുയോജ്യമായ കണ്ടന്റുകളും ആപ്പ് ഫീച്ചറുകളും ലഭ്യമാക്കാൻ ഇത് ആപ്പ് ഡെവലപ്പർമാരെ സഹായിക്കും.
ഗൂഗിളിന്റെ നിലവിലുള്ള ‘ഫാമിലി ലിങ്ക്’ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പ്രായപരിധി സെറ്റ് ചെയ്താൽ ഇതനുസരിച്ച് ആ പ്രായക്കാർക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രം നൽകാൻ ആപ്പ് ഡെവലപ്പർമാർക്കു കഴിയും. പൂർണമായും ഓപ്ഷണൽ ആയ ഈ സിസ്റ്റം രക്ഷാകർത്താക്കൾക്ക് ഏതു സമയത്തും മാറ്റാനോ ഓഫ് ചെയ്യാനോ സാധിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആപ്പ് സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഏജ് വെരിഫിക്കേഷൻ നിയമങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഗൂഗിൾ ഈ മാറ്റം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബീറ്റ പതിപ്പായി അവതരിപ്പിച്ച ഈ സിസ്റ്റം നിലവിൽ ബ്രസീലിൽ ലഭ്യമാണ്. ഓഗസ്റ്റ് പകുതിയോടെ ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കും തുടർന്ന് വർഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിലും സ്വകാര്യതയെ ബാധിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികൾ തെറ്റായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വലിയൊരു ചുവടുവയ്പ്പായാണ് ഗൂഗിൾ ഇതിനെ കാണുന്നത്.
Business
മുംബൈ: മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾക്കായി ’ക്ലോസിംഗ് ഓക്ഷൻ സെഷൻ’ (CAS) എന്ന പുതിയ സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അവതരിപ്പിക്കും.
ഓഗസ്റ്റ് മൂന്നു മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള CAS നടപ്പിലാകും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ ആഗോള വിപണികളിൽ നിലവിലുള്ള മാതൃകയാണിത്. നിലവിലുള്ള വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതിക്കു പകരമായാണ് ഇത് കൊണ്ടുവരുന്നത്.
ക്ലോസിംഗ് ഓക്ഷൻ സെഷൻ എന്നത് ഓഹരികളുടെ അവസാന വില നിശ്ചയിക്കുന്നതിനായി ഉച്ചകഴിഞ്ഞ് 3.15 ും 3.35നും ഇടയിൽ നടത്തുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള സെഷനാണ്.
നിലവിൽ, ഒരു വ്യാപാരദിനത്തിലെ അവസാന 30 മിനിറ്റിൽ നടക്കുന്ന ഇടപാടുകളുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് (Volume-Weighted Average Price) ഓഹരികളുടെ ആ ദിവസത്തെ ക്ലോസിംഗ് വില നിശ്ചയിക്കുന്നത്.
പുതിയ രീതി അനുസരിച്ച്, ഈ സെഷനിലെ വാങ്ങൽ, വില്പന ഓർഡറുകൾ ഒത്തുനോക്കി സമതുലിത വില (Equilibrium Price) എന്ന് വിളിക്കപ്പെടുന്ന ഒറ്റ ക്ലോസിംഗ് വിലയിൽ വ്യാപാരം പൂർത്തിയാക്കും.
Business
കണ്ണൂർ: കൈത്തറി മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ശന്പളമില്ലാതെ പ്രതിസന്ധിയിൽ. കൈത്തറി തൊഴിലാളികൾക്ക് എട്ടു മാസത്തോളമായി കൂലിയില്ല. കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷനിലെ (ഹാൻവീവ്) ജീവനക്കാർക്ക് നാലു മാസത്തെ ശന്പളം കിട്ടാനുണ്ട്. തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവും ഏഴു വർഷത്തിലധികമായി കുടിശികയാണ്.
സ്കൂൾ യൂണിഫോം പദ്ധതിയാണു കൈത്തറി മേഖലയെ ഇപ്പോൾ പ്രധാനമായും നിലനിർത്തുന്നത്. എന്നാൽ, കൃത്യമായി വേതനം നല്‍കാത്തത് തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കൈത്തറി സംഘങ്ങളിലെ ആറായിരത്തിലധികം തൊഴിലാളികൾക്കു കൂലി കുടിശികയായിട്ട് എട്ടു മാസത്തോളമായി.
യൂണിഫോമിന്റെ 60 ശതമാനം തുക സർക്കാർ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കും ബാക്കി തുക സ്ഥാപനവുമാണു നൽകേണ്ടത്. ഇതെല്ലാം താളം തെറ്റിയിരിക്കുകയാണ്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനമായാണു തൊഴിലാളികൾക്കു പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകിയിരുന്നത്. ഓണക്കാലത്ത് ലഭിച്ചിരുന്ന ഇൻസെന്റീവ് തൊഴിലാളി കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. 2019 മുതൽ ഈ തുകയും നിലച്ചു.
ഹാൻവീവ് ജീവനക്കാർക്ക് ഒടുവിൽ കിട്ടിയത് മാർച്ച് മാസത്തെ ശന്പളമാണ്. രണ്ടു ഗഡുക്കളായാണ് അതു നൽകിയത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാനേജിംഗ് ഡയറക്ടറെ ഉപരോധിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം 5000 രൂപ വീതം ജീവനക്കാർക്ക് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച മാർച്ചിലെ ശന്പള ബാക്കിയും നൽകുകയായിരുന്നു. ഇതോടൊപ്പം നെയ്ത്തുകാരുടെ ഒരു മാസത്തെ കൂലിയും നൽകി. 2017 മുതലാണ് ഹാൻവീവിൽ ജീവനക്കാരുടെയും നെയ്ത്തുകാരുടെയും ശന്പളം കുടിശികയാകാൻ തുടങ്ങിയത്.
ഇത്തവണത്തെ ബജറ്റിലും കൈത്തറി മേഖലയ്ക്കു കാര്യമായ തുക വകയിരുത്തിയിട്ടില്ല. പരന്പരാഗത വ്യവസായങ്ങൾക്ക് നീക്കിവച്ചതിൽനിന്നു നാമമാത്ര തുക മാത്രമേ ലഭിക്കുകയുള്ളൂ. ചെയർമാനും മുഴുവൻ സമയ മാനേജിംഗ് ഡയറക്ടറും ഇല്ലാത്തതും ഹാൻവീവിലെ പ്രതിസന്ധിക്ക് കാരണമാണ്.
യുഡിഎഫ് ഭരണത്തിലെത്തിയശേഷം പുതിയ ചെയർമാനെ നിയമിച്ചിട്ടില്ല. അതുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ല. സാധാരണ എൽഡിഎഫ് ഭരണത്തിൽ സിപിഎമ്മിനും യുഡിഎഫ് ഭരണത്തിൽ മുസ്ലിം ലീഗിനുമാണ് ഹാൻവീവ് ചെയർമാൻ സ്ഥാനം. നേരത്തെ ഹാൻവീവിൽ സ്ഥിരം എംഡിയുണ്ടായിരുന്നു. ഇപ്പോൾ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്.
Business
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കോളിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്.
മൊബൈൽ, ഡെസ്ക് ടോപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെതന്നെ ഗൂഗിൾ ക്രോം പോലുള്ള വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള വെബ് കോളിംഗ് സൗകര്യമാണ് ഇതിൽ പ്രധാനം. രണ്ടു വ്യക്തികൾ തമ്മിൽ കോൾ ചെയ്യുന്നതിനും ഗ്രൂപ്പ് കോളുകൾക്കും ഒരുപോലെ വെബ് കോളിംഗ് പിന്തുണ ലഭ്യമാണ്. ഇതിനൊപ്പം സ്ക്രീൻ ഷെയറിംഗ്, റിയാക്ഷനുകൾ, പ്രത്യേക കോൾ ഹിസ്റ്ററി ടാബ് എന്നിവയും വെബ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെസ്ക് ടോപ്പ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുമതിയില്ലാത്ത ഔദ്യോഗിക ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് കംപ്യൂട്ടർ ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.
നിലവിലുള്ള ഗ്രൂപ്പ് കോളുകൾ ഡിസ്കണക്ട് ചെയ്യാതെതന്നെ ഫോണിൽനിന്ന് ലാപ്ടോപ്പിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ തത്സമയം മാറ്റാൻ സഹായിക്കുന്ന കോൾ ട്രാൻസ്ഫർ ഫീച്ചറും പുതിയ മാറ്റങ്ങളിൽ ഒന്നാണ്. കൂടാതെ, അനുമതിയില്ലാതെ ആളുകൾ ഗ്രൂപ്പ് കോളുകളിൽ കയറുന്നത് തടയാൻ ഹോസ്റ്റിനു സാധിക്കുന്ന വെയ്റ്റിംഗ് റൂം, പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി വ്യക്തമായ ശബ്ദസന്ദേശം ഉറപ്പാക്കുന്ന നോയ്ക് സപ്രഷൻ എന്നിവയും വാട്സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും വാട്സ് ആപ്പ് മേധാവി കുനാൽ ഷായും പങ്കുവച്ച പോസ്റ്റുകളിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്രഫഷണൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയാകുന്ന ഈ ഫീച്ചറുകളെല്ലാം പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡും സൗജന്യവുമാണെന്ന് കന്പനി വ്യക്തമാക്കി.
Business
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണനിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി.
മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍നിന്ന് 23.5 ശതമാനമാണു വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4 ശതമാനം വർധിച്ച് 130.25 കോടി രൂപയിലെത്തി.
സാമ്പത്തികവർഷത്തിലെ ഒന്നാം പാദത്തിൽ ബിസിനസ് ശക്തമായ പ്രകടനം കാഴ്ചവച്ചതായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിസിനസിന്റെ ശക്തമായ അടിത്തറ, സജീവമായ മുൻകരുതൽ നടപടികൾ, അനുകൂലമായ വേനൽക്കാലം എന്നിവയുടെ പിൻബലത്തിൽ മികച്ച ലാഭവിഹിതവും വളർച്ചയും നേടാൻ വി ഗാർഡിനു സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Business
മുംബൈ: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എണ്ണ വില ഉയർന്നെങ്കിലും ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിന മുകളിലെത്തി.
സെൻസെക്സ് 889 പോയിന്റ് ഉയർന്ന് 77,655ലും നിഫ്റ്റി 265 പോയിന്റ് നേട്ടത്തിൽ 24,250ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലത്തെ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് നാലു ലക്ഷം കോടി രൂപയെത്തി. ഇതോടെ ആകെ വിപണി മൂല്യം 483 ലക്ഷം കോടി രൂപയായി.
നാലു ശതമാനത്തിനു മുകളിൽ ഉയർന്ന ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയതിൽ മുന്നിൽ. ട്രെന്റ്, ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയും ഏകദേശം മൂന്നു ശതമാനത്തിനടുത്ത് ഉയർന്ന് നേട്ടത്തിൽ പങ്കുചേർന്നു.
ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എറ്റേണൽ, ആക്സിസ് ബാങ്ക് എന്നിവ ഏകദേശം ഒന്നു മുതൽ രണ്ടു ശതമാനം വരെ ഉയർന്നു. എന്നാൽ, ഒന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അദാനി പോർട്സിന്റെ ഓഹരികൾ മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തി സൂചികയിലെ ഏറ്റവും വലിയ നഷ്ടത്തിലായി.
ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനത്തിനു മുകളിൽ താഴ്ന്ന് 12.01ലെത്തി. നിഫ്റ്റി മിഡ്കാപ്, നിഫ്റ്റി സ്മോൾകാപ് സൂചികകളും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ 2.3 ശതമാനത്തിനു മുകലിലെത്തി. എഫ്എംസിജി, മീഡിയ, ഫാർമ, ഫിനാൻഷൽ സർവീസസ്, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ എന്നിവ മാത്രമാണ് നഷ്ടത്തിലേക്കു പതിച്ചത്. വിപണിയുടെ പൊതുവായ ഗതി അനുകൂലമായതോടെ എൻഎസ്ഇയിൽ 2130 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1183 എണ്ണം നഷ്ടം നേരിട്ടു. 128 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ (APSEZ) യുകെയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട്സിന്റെ (ABP) ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
വലിയ വിദേശ കരാർ: 1000 കോടി പൗണ്ടിലധികം (10 ബില്യണ്‍ പൗണ്ട്) മൂല്യം പ്രതീക്ഷിക്കുന്നതാണ് ഈ ഇടപാട്. കരാർ പൂർത്തിയായാൽ, ഇത് അദാനി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായി മാറും.
ഏറ്റെടുക്കൽ ലക്ഷ്യം: കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ കൈയിലുള്ള എബിപിയുടെ 63.9 % ഓഹരികളാണ് അദാനി പോർട്സ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്.
എബിപിയുടെ പ്രസക്തി: ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങളാണ് എബിപി നിയന്ത്രിക്കുന്നത്. ഇതിൽ യുകെയിലെ ഏറ്റവും വലിയ തുറമുഖമായ ഇമ്മിംഗ്ഹാമും, പ്രതിവർഷം 40 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതി കൈകാര്യം ചെയ്യുന്ന പ്രമുഖ തുറമുഖമായ സൗതാംപ്ടണും ഉൾപ്പെടുന്നു എന്നത് ഈ നീക്കത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കന്പനി നിയന്ത്രിക്കുന്ന തുറമുഖങ്ങൾ രാജ്യത്തെ മൊത്തം സമുദ്രവ്യാപാരത്തിന്റെ നാലിലൊന്നാണ് (25 %)കൈകാര്യം ചെയ്യുന്നത്.
ആഗോള സാന്നിധ്യം: നിലവിൽ ഇസ്രയേൽ, ശ്രീലങ്ക, ടാൻസാനിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ അദാനി പോർട്സിന് സാന്നിധ്യമുണ്ട്. യുകെയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതു വഴി 2031-ഓടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കന്പനിയാവുക എന്ന ലക്ഷ്യത്തിലേക്കെത്താൻ അദാനി ഗ്രൂപ്പിന് സാധിക്കും.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഒൗദ്യോഗികമായി ഓഫർ നൽകുന്ന കാര്യം കന്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
Business
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത എക്സിക്യൂട്ടീവ് വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി ഭാരതീയ വിദ്യാഭവന്റെ എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് (എസ്പിജെഐഎംആർ) ആഗോള എഡ്ടെക് പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗുമായി കൈകോർക്കുന്നു.
തൊഴിൽ രംഗത്തുള്ള പ്രഫഷണലുകൾക്ക് എഐ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബിസിനസ് പരിവർത്തനത്തിനും നേതൃത്വത്തിനും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചു.
ആഗോളതലത്തിൽ 450 ലേറെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകള്‍ക്കായി വിവിധ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പ്രചാരണ പരിപാടികളാണ് സഹകരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Business
കൊച്ചി: തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡിന് (ടിഎംബി) ജൂൺ 30ന് അവസാനിച്ച പാദത്തിലെ അറ്റാദായത്തിൽ വർധന.
മുൻവർഷം ഇതേ പാദത്തിലെ 304.89 കോടി രൂപയിൽനിന്നും 34.97 ശതമാനം വർധിച്ച് അറ്റാദായം 411.51 കോടിയിലെത്തി.
പ്രവർത്തനലാഭം മുൻവർഷത്തെ 412.26 കോടിയിൽനിന്ന് 48.22 ശതമാനം വർധനയോടെ 611.07 കോടി രൂപയായി ഉയർന്നു.
അറ്റ പലിശ വരുമാനം മുൻവർഷത്തെ 579.55 കോടി രൂപയിൽനിന്ന് 32.01 ശതമാനം വളർച്ചയോടെ 765.08 കോടി രൂപയായതായും അധികൃതർ അറിയിച്ചു.
Business
കൊച്ചി: സങ്കീർണമായ ഹൃദയധമനി രോഗങ്ങളുടെ ചികിത്സയിലെ അതിനൂതന സാങ്കേതികവിദ്യകളും ശാസ്ത്രരീതികളും ചർച്ച ചെയ്യുന്നതിനുള്ള കോംപ്ലക്സ് ഹൈ റിസ്ക് ആൻഡ് ഇൻഡിക്കേറ്റഡ് പിസിഐ (ചിപ്പ്) സമ്മിറ്റ് നാളെമുതൽ കൊച്ചിയിൽ നടക്കും. സിൻസിഷ്യം ഹാർട്ട് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മേളനം ഓഗസ്റ്റ് രണ്ടിന് സമാപിക്കും.
പ്രഫ. ലിം സൂ ടിയ്ക് (സിംഗപ്പുർ) , ഡോ. വത്താരു നാഗമത്സു (ജപ്പാൻ), ഡോ. തോമസ് മരെക് , ഡോ. പിയോട്ടർ ജെ. വസീൻസ്കി (പോളണ്ട്), ഡോ. അരസി മാരൻ, ഡോ. രമേഷ് ദഗ്ഗുബാട്ടി (അമേരിക്ക). ഡോ. അശോക് സേത്ത് എന്നീ അന്താരാഷ്ട്ര വിദഗ്ധർ സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉയർന്ന അപകടസാധ്യതയുള്ള ആൻജിയോപ്ലാസ്റ്റി, പൂർണമായി അടഞ്ഞ ഹൃദയധമനികളുടെ ചികിത്സ, കഠിനമായ കാൽസ്യം ബ്ലോക്കുകളുള്ള രക്തക്കുഴലുകളിലെ ഇടപെടലുകൾ, കാർഡിയോജെനിക് ഷോക്ക് തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സങ്കീർണ ചികിത്സകളിലെ വെല്ലുവിളികൾ മറികടക്കുന്നതിനും ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്കിൽ ലാബുകൾ, മാസ്റ്റർ ക്ലാസുകൾ, വിദഗ്ധ ചർച്ചകൾ, കേസ് അധിഷ്ഠിത പഠന സെഷനുകൾ എന്നിവയും സമ്മേളനത്തിലുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ അതിസങ്കീർണ ചികിത്സകൾ അന്താരാഷ്ട്ര വിദഗ്ധരുമായി ചേർന്ന് വിശകലനം ചെയ്യുന്ന ‘ചിപ്പ് അവഞ്ചേഴ്സ്’ സെഷനുകൾ സമ്മേളനത്തിലുണ്ടാകും.
ഇന്ത്യക്കുപുറമെ അമേരിക്ക, ദക്ഷിണാഫ്രിക്ക, ജപ്പാൻ, സിംഗപ്പുർ, ഇറ്റലി, പോളണ്ട്, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,155 രൂപയിലും പവന് 1,05,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ താഴ്ന്ന് 10,805 രൂപയിലെത്തി.
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം ചൊവ്വാഴ്ച തിരിച്ചിറങ്ങിയ സ്വർണവില ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 4,100 ഡോളറിൽ നിന്ന് 4,030 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്. അതേസമയം, പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും വീണ്ടും ആക്രമണത്തിലേക്ക് കടന്നതും എണ്ണവില കുതിപ്പ് പുനരാരംഭിച്ചതും സ്വർണത്തിന് തിരിച്ചടിയാകും.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂയോർക്ക്: ബേബി പൗഡറും മറ്റ് ടാൽക് അധിഷ്ഠിത ഉത്പന്നങ്ങളും അണ്ഡാശയ അർബുദത്തിന് കാരണമാകുന്നു എന്ന് ആരോപിച്ച് നൽകിയ കേസുകൾ ഒത്തുതീർപ്പാക്കാൻ ജോണ്സണ് ആൻഡ് ജോണ്സണ്.
കന്പനിയുടെ ഈ ഉത്പന്നങ്ങൾ അണ്ഡാശയ കാൻസറിനു കാരണമായെന്നാരോപിച്ച് യുഎസിൽ ഫയൽ ചെയ്ത പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 550 കോടി ഡോളർ (5.5 ബില്യൺ) നൽകുമെന്ന് ജോണ്സണ് ആൻഡ് ജോണ്സണ് അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ന്യൂജഴ്സി ആസ്ഥാനമായുള്ള ഈ ഹെൽത്ത്കെയർ വന്പന്മാരെ വേട്ടയാടിക്കൊണ്ടിരുന്ന നീണ്ട നിയമപോരാട്ടത്തിനു വിരാമമിടുകയാണ് ഈ ചരിത്രപരമായ കരാർ ലക്ഷ്യമിടുന്നത്.
തങ്ങളുടെ ടാൽക് ഉത്പന്നങ്ങളിൽ ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്നും അത് മെസോതെലിയോമ (Mesothelioma) എന്ന രോഗത്തിന് കാരണമായെന്നും ആരോപിച്ച് ഫയൽ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ജോണ്സണ് ആൻഡ് ജോണ്സണ് മുൻപുതന്നെ ഒത്തുതീർപ്പാക്കിയിരുന്നു.
തങ്ങളുടെ ടാൽക്ക് അധിഷ്ഠിത ഉത്പന്നങ്ങൾ കാൻസറിന് കാരണമായിട്ടുണ്ടെന്ന ആരോപണം ജോണ്സണ് ആൻഡ് ജോണ്സണ് നിഷേധിച്ചിട്ടുണ്ട്. ഒപ്പം തങ്ങളുടെ ജനപ്രിയ ബേബി പൗഡറിന്റെ ഫോർമുലകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ന്യൂജഴ്സിയിലെ ഫെഡറൽ കോടതിയിൽ ഒന്നിച്ചുചേർത്ത കേസുകളും വിവിധ സംസ്ഥാന കോടതികളിലുള്ള കേസുകളും ഉൾപ്പെടെ ഏകദേശം 76,000 കേസുകൾ ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരുമെന്ന് കന്പനി വ്യക്തമാക്കി. കന്പനിക്കെതിരേ നിലവിലുണ്ടായിരുന്ന ഭൂരിഭാഗം ടാൽക് കേസുകളും ഇതിലൂടെ പരിഹരിക്കപ്പെടും.
പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ശേഷമുള്ള നല്ലൊരു പരിഹാരമാണിതെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതിക്കാരുടെ അഭിഭാഷക സ്ഥാപനങ്ങൾ ഒത്തുതീർപ്പ് സ്ഥിരീകരിച്ചു. ഈ ഒത്തുതീർപ്പ് അന്തിമമാകണമെങ്കിൽ സ്റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതികളിലെ അണ്ഡാശയ കാൻസർ പ
രാതിക്കാരിൽ 95 ശതമാനം പേരെങ്കിലും അംഗീകരിക്കണം.
കന്പനിക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കുന്നതിനായി ഒത്തുതീർപ്പിനു തയാറാണെന്നും ജോണ്സണ് ആൻഡ് ജോണ്‍സന്റെ ലിറ്റിഗേഷൻ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.
അടുത്ത വർഷം 300 കോടി ഡോളർ നൽകുമെന്നും തുടർന്നുള്ള അടവുകൾ 2028ൽ തീർക്കുമെന്നും കന്പനി വ്യക്തമാക്കി. ഇതോടെ നിലവിലെ ഒത്തുതീർപ്പ് തുക 550 കോടി ഡോളറായാണ് കണക്കാക്കുന്നത്. അർഹരായ കൂടുതൽ പരാതിക്കാർ ഇതിൽ പങ്കാളികളായാൽ അന്തിമ തുക 700 കോടി ഡോളറിലെത്തിയേക്കാം.
Business
ബംഗളൂരു: സുതാര്യമായ കാഴ്ചാ വിൻഡോയോടെ സ്റ്റോവ്ക്രാഫ്റ്റ് ലിമിറ്റഡിന്റെ പുതിയ പിജിയൻ ഐവിഒ ഹെൽത്തി ഫ്രൈ എയർഫ്രയർ പുറത്തിറക്കി.
ഭക്ഷണം പാകമാകുന്നതിന്റെ സ്ഥിതി ഫ്രയറിന്റെ ബാസ്കറ്റ് തുറക്കാതെതന്നെ തത്സമയം കാണാൻ കഴിയുന്നതാണ് ഈ ഉത്പന്നത്തിന്റെ പ്രത്യേകത.
പിജിയൻ എക്സ്ക്ലൂസീവ് ഔട്ട് ലറ്റുകൾ, മുൻനിര അടുക്കള ഉപകരണ വില്പന ശാലകൾ, പ്രമുഖ ഇ-കൊമേഴ്സ്, ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവവഴിയും രാജ്യത്തുടനീളമുള്ള 1.25 ലക്ഷത്തിലധികം റീട്ടെയിൽ ടച്ച്പോയിന്റുകളിലൂടയും സ്റ്റോവ്ക്രാഫ്റ്റ് പിജിയൻ ഐവിഒ ഹെൽത്തി ഫ്രൈ എയർ ഫ്രയർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: സ്ലാവിയ മോണ്ടെ കാർലോ ശ്രേണിയിലേക്ക് ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നീ രണ്ട് പുതിയ ഡ്യുവൽ-ടോൺ നിറങ്ങൾ അവതരിപ്പിച്ച് സ്കോഡ ഓട്ടോ ഇന്ത്യ.
വെറും 200 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ പ്രത്യേക പതിപ്പ് ഒരു ലിറ്റർ ടിഎസ്ഐ ഓട്ടോമാറ്റിക്, ഒരു ലിറ്റർ ടിഎസ്ഐ ഡിഎസ്ജി വേരിയന്റുകളിൽ ലഭ്യമാകും.
പുതിയ നിറങ്ങൾ സ്ലാവിയ മോണ്ടെ കാർലോയുടെ സ്പോർട്ടി ഡിസൈനിനും റാലി പൈതൃകത്തിനും കൂടുതൽ മികവ് പകരുന്നതോടൊപ്പം കൂടുതൽ വ്യത്യസ്തവും എക്സ്ക്ലൂസീവുമായ ഉടമസ്ഥാവകാശ അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണു ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ കുതിപ്പിനു ശേഷം തിരിച്ചിറങ്ങി സ്വർണവില. ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,215 രൂപയിലും പവന് 1,05,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,855 രൂപയിലെത്തി.
രണ്ടു ദിവസം കൊണ്ട് പവന് 1,120 രൂപ കയറിയതിനു പിന്നാലെയാണ് ഇന്ന് താഴേക്കുപോയത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം ഇന്ന് തുടങ്ങുന്നതിന് മുന്നോടിയായി നിക്ഷേപകരുടെ ലാഭമെടുപ്പു വർധിച്ചതാണ് സ്വർണവില ഇടിയാൻ കാരണം. ഇറാൻ-യുഎസ് സംഘർഷത്തിന് താത്കാലിക അയവുവന്നതും സ്വർണവിലയെ സ്വാധീനിച്ചു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 4076.60 ഡോളറിൽ ക്ലോസ് ചെയ്ത രാജ്യാന്തര വില ഇന്ന് ഔൺസിന് 4088 ഡോളറിലേക്ക് കയറിയിരുന്നു. എന്നാൽ, ലാഭമെടുപ്പ് ശക്തമായതോടെ 4041 ഡോളറിലേക്ക് താഴ്ന്ന വില പിന്നീട് അൽപം നില മെച്ചപ്പെടുത്തി 4049 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.