Business
യുഎസ്-യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- ന്യൂ ഇയർ ആവശ്യങ്ങൾക്കുളള കുരുമുളക് സംഭരണത്തിനു രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ. മഴയുടെ വരവ് മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുക്കിൽ പിടിമുറുക്കാം. രാജ്യാന്തര റബർ അവധിയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ബാങ്കോക്ക് അടക്കമുള്ള വിപണികളിൽ ഷീറ്റ് വിലയിൽ ചാഞ്ചാട്ടമുളവാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടത് നേട്ടമാക്കാനുള്ള നീക്കത്തിലാണു തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ.
യൂറോപ്പിലെയും അമേരിക്കയിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതി സ്ഥാപനങ്ങൾ ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾ മുൻനിർത്തി കുരുമുളകിനു പുതിയ കരാറുകൾ ഉറപ്പിക്കാൻ നീക്കം തുടങ്ങി. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത് കപ്പൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതു കയറ്റുമതി രാജ്യങ്ങൾക്കും നേട്ടമാവും. മുൻ നിര ഉത്പാദക രാജ്യങ്ങളിൽ ചരക്ക് സ്റ്റോക്ക് പരിമിതമാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ നിമിത്തം ഇന്ത്യയിലും വിളവ് ചുരുങ്ങിയതിനാൽ കാർഷിക മേഖലകളിൽ മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങി.
ആഗോള കുരുമുളക് വിപണിയിൽ പിന്നിട്ടവാരം പൊതുവേ സന്തുലിതമായ പ്രവണതയാണു ദൃശ്യമായത്. മുൻനിര കുരുമുളക് ഉത്പാദക രാജ്യങ്ങളിലെ നാണയങ്ങൾ യുഎസ് ഡോളറിനു മുന്നിൽ മികവ് കാണിച്ചത് ആഭ്യന്തര വിപണികൾക്ക് പിന്തുണ പകർന്നതു വിദേശ വ്യാപാര സാഹചര്യം ഒരുക്കുന്നു. ഇന്ത്യൻ മാർക്കറ്റും താരതമ്യേന സ്ഥിരത നിലനിർത്തി.
ഉത്തരേന്ത്യൻ ആവശ്യകത തുടരുന്നതും കാർഷിക മേഖല വരുത്തിയ ചരക്ക് നീക്ക നിയന്ത്രണങ്ങളും ഉത്പന്നത്തിനു പിന്തുണ പകരും. ഇറക്കുമതി ലോബി വിദേശ ചരക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്, എന്തായാലും ആഭ്യന്തര വില ഉയരുമെന്ന വിശ്വാസം തന്നെയാണ് ഇറക്കുമതിയിലേക്ക് അവരെ ആകർഷിക്കുന്നത്. മുന്നിലുള്ള ഉത്സവ സീസണിൽ ബംപർ കച്ചവടം ഉത്തരേന്ത്യൻ വ്യവസായികൾ കണക്കുകൂട്ടുന്നു.
വിയറ്റ്നാമിലെ കർഷകരും വൻ വില പ്രതീക്ഷിച്ച് ചരക്ക് നീക്കം കുറച്ചു. ആഗോള കുരുമുളക് കയറ്റുമതിയിൽ മുൻ നിരയിലുള്ള അവിടെ ലഭ്യത കുറയുന്നതു വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരും. കയറ്റുമതി ആവശ്യകത സ്ഥിരത പുലർത്തുമ്പോഴും കർഷകരുടെ പരിമിത വില്പന കുരുമുളകിനു താങ്ങാകും. ഇതിനിടയിൽ നാണയമായ ഡോങിന്റെ മൂല്യം ശക്തിപ്പെടുന്നത് കയറ്റുമതിക്കാരുടെ വില നിർണയത്തെ സ്വാധീനിക്കാം.
ഇന്തോനേഷ്യയിലെ പ്രമുഖ വിപണിയായ ജക്കാർത്തയിൽ വിദേശ വ്യാപാരങ്ങൾ പരിമിതമായിരുന്നു. ഉത്പാദന മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകർ നിരീക്ഷിക്കുന്നതിനാൽ പിന്നിട്ടവാരവും അവർ കരുതലോടെയാണു ചരക്ക് ഇറക്കിയത്. ബ്രസീലിയൻ നാണയമായ റിയലിന്റെ മൂല്യം ശക്തി പ്രാപിക്കുന്നതിനിടയിൽ കയറ്റുമതി മേഖല പുതിയ ക്വട്ടേഷനുകൾക്കുള്ള നീക്കത്തിലാണ്. ദക്ഷിണേന്ത്യൻ കാലാവസ്ഥ ശ്രീലങ്കയിലും നിലനിൽക്കുന്നതിനാൽ കർഷകർ കരുതൽ ശേഖരം ഇറക്കുന്നതിനു കാര്യമായ തിടുക്കം കാണിച്ചില്ല. ആഭ്യന്തര വിപണികളിൽ മുളക് ലഭ്യത പരിമിതമായത് കണക്കിലെടുത്ത് വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,200 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളറാണ്. വിയറ്റ്നാം 6300 ഡോളറിനും ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 6000 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജൂൺ ആദ്യ പകുതിയിൽ മുംബൈ തീരം അണയേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമായി നീങ്ങുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷികളെ ബാധിക്കും. ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചില്ലെങ്കിലും ഖാരിഫ് വിള ഇറക്കുന്നതിൽനിന്നും പിൻതിരിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. മഴയുടെ വരവ് വൈകുന്നതിനാൽ ചുക്ക് സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു മാറിയ വാങ്ങലുകാർ സാവധാനം വിപണികളിലേക്ക് അടുക്കുന്നുണ്ട്. കൊച്ചിയിൽ മീഡിയം ചുക്ക് 28,000 രൂപയിലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലാണു വ്യാപാരം നടക്കുന്നത്.
►►റബറിൽ ചാഞ്ചാട്ടം
ജപ്പാൻ ഒസാക്കയിൽ റബർ വില ചാഞ്ചാടി, പുതിയ നിക്ഷേപകർ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ലോങ് ടേം ചാർട്ടിൽ റബർ ബുള്ളിഷ് ട്രെൻഡിലാണ്. അതേ സമയം വിപണി ഓവർ ബോട്ട് മേഖലയിൽ എത്തിയത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം. പോയവാരം കിലോ 437 യെന്നിൽ നിന്നും 448 യെൻ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം റബർ 440 യെന്നിലാണ്.
അവധി വിലയിലെ ചാഞ്ചാട്ടം കണ്ട് തായ്ലൻഡിൽ ഉത്പന്ന വില കിലോ 303 രൂപയിൽനിന്നും 298ലേക്ക് താഴ്ത്തി. വിദേശ വിപണികളിലെ മാറ്റങ്ങൾക്കിടയിൽ ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ് വില കിലോ 278 രൂപയിൽനിന്നും 272 ലേക്ക് ഇടിച്ചു. ജൂലൈയിൽ പുതിയ ഷീറ്റ് വില്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ.
►►തിരിച്ചുവരവ് പ്രതീക്ഷിച്ച് വെളിച്ചെണ്ണ
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങിയതോടെ രാജ്യത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ വിദേശ ഓർഡറുകൾക്ക് നീക്കം തുടങ്ങി. അറബ് രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരെത്തിയാൽ ഉത്പന്ന വിലയിൽ ഒരു തിരിച്ചുവരവിന് അവസരം ലഭിക്കും. ഏതാനും മാസങ്ങളായി നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലയിടിവിനെ അഭിമുഖീകരിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 22,200 ലും കൊപ്ര 12,900 രൂപയിലുമാണ്.
►►അടക്കയ്ക്ക് താങ്ങ് കിട്ടുമോ?
അടക്കാ കർഷകർക്ക് താങ്ങ് പകരാൻ നികുതിഘടനയിൽ മാറ്റം ആവശ്യപ്പെട്ട് മംഗലാപുരത്ത് പ്രവർത്തിക്കുന്ന കാംപ്കോ. ഉത്തർപ്രദേശ് അടക്കയ്ക്ക് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കിയാൽ കാർഷിക മേഖലയിൽ ഉണർവിന് അവസരം ലഭിക്കുമെന്നാണു കർണാടകത്തിലെ ഈ അർധസർക്കാർ സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷം കർഷകർ അംഗങ്ങളായുള്ള അവരുടെ നീക്കം വിജയിച്ചാൽ കർണാടകത്തിലെയും കേരളത്തിലെയും കവുങ്ങ് കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അടയ്ക്ക ക്വിന്റലിന് 39,000 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്, നേരത്തേ അരലക്ഷം രൂപയ്ക്ക് മുകളിൽ അടക്കയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ പാൻമസാല വ്യവസായികളാണ് അടക്ക ശേഖരിക്കുന്നത്.
Business
മൂന്നു മാസത്തിലേറെ നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് യുഎസും ഇറാനും സമാധാന കരാറിലെത്തി. ഇതേത്തുടർന്ന് നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ പുനർമൂല്യനിർണയം ചെയ്യുകയാണ്. ക്രൂഡ് ഓയിൽ വിതരണം മെച്ചപ്പെടുമെന്ന പ്രതീക്ഷയും കുറഞ്ഞ ഉൗർജ വിലയും ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന സന്പദ്വ്യവസ്ഥകളുടെ ഭാവിസാധ്യതകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
സ്വർണം, വെള്ളി തുടങ്ങിയ പരന്പരാഗത സുരക്ഷിത നിക്ഷേപങ്ങളിൽ തന്നെ തുടരണോ, അതോ മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരി വിപണിയിലേക്ക് മൂലധനം മാറ്റണോ എന്ന് നിക്ഷേപകർ ആലോചിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിനെത്തുടർന്ന് ഈ മാസം സ്വർണം, വെള്ളി വിലകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) കണക്കുകൾ പ്രകാരം ജൂണ്‍ ഒന്നിലെ 1,54,9008 രൂപയിൽനിന്ന് ജൂണ്‍ 19 ആയപ്പോഴേക്കും സ്വർണ വില 10 ഗ്രാമിന് 10070 രൂപ (6.50%) കുറഞ്ഞ് 1,44,938 രൂപയായി താഴേക്കു പതിച്ചു. ഇതേ കാലയളവിൽ വെള്ളി വിലയിൽ കിലോഗ്രാമിന് 30448 രൂപയുടെ (11.56%) ഇടിവുണ്ടായി. ജൂണ്‍ ഒന്നിലെ 2,63,458 രൂപയിൽനിന്നും ജൂണ്‍ 19ന് 2,33,010 രൂപയിലെത്തി.
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒന്നരവർഷമായി സ്വർണത്തിലും വെള്ളിയിലും ഉണ്ടായ റിക്കാർഡ് വിലക്കയറ്റത്തിൽ ആകൃഷ്ടരായി നിക്ഷേപം നടത്തിയ പലരും ഇപ്പോൾ നഷ്ടം സഹിച്ചു പുറത്തുപോകണോ അതോ വില തിരിച്ചുകയറുന്നതുവരെ കാത്തിരുന്ന് ലാഭമെടുക്കണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
►ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സ്വർണം സുരക്ഷിതം
സ്വർണത്തിന്റെ മുന്നേറ്റത്തിനു വേഗത കുറഞ്ഞേക്കാം, എങ്കിലും ആസ്തി സുരക്ഷിതമാക്കാൻ അത് ഇപ്പോഴും പ്രധാനമാണ്. 2025-ലും 2026-ന്റെ തുടക്കത്തിലും ഉണ്ടായ ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒന്നാണ് സ്വർണം. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും, നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സാന്പത്തിക അനിശ്ചിതാവസ്ഥയും നിക്ഷേപകരെ പരന്പരാഗത സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിച്ചു.
സ്വർണവില ഉയർന്നുകൊണ്ടിരുന്നപ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ പണം വകയിരുത്തി. സ്വർണവില ഏറ്റവും ഉയർന്ന നിലയിലായിരുന്ന 2026 ജനുവരിയിൽ, സ്വർണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) 24,040 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ മറികടന്നു. നിക്ഷേപകർ സമീപകാലത്തെ മികച്ച പ്രകടനം ഭാവിയിലും തുടരുമെന്ന് അനുമാനിക്കുകയായിരുന്നു. എന്നാൽ, ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുകയും സ്വർണവില മിതപ്പെടുകയും ചെയ്തതോടെ, നിക്ഷേപകരുടെ താത്പര്യം കുറയാൻ തുടങ്ങിയിട്ടുണ്ട്. 2026 മേയ് മാസത്തിൽ സ്വർണ ഇടിഎഫുകളിൽ നിന്ന് 725 കോടി രൂപയുടെ പിൻവലിക്കൽ രേഖപ്പെടുത്തി, കഴിഞ്ഞ 13 മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നിക്ഷേപ ചേർച്ചയാണിത്.
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നത് സാധാരണയായി സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള ഡിമാൻഡ് കുറയ്ക്കാറുണ്ടെങ്കിലും, വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരം വൈവിധ്യവത്കരണം, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ എന്നിവ സ്വർണത്തിന് തുടർന്നും പിന്തുണ നൽകുന്നുണ്ടെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സമീപകാലത്തെ വിലയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നത്, നിക്ഷേപകർ സ്വർണത്തെ ഒരു താത്കാലിക പ്രതിസന്ധി ഘട്ടത്തിലെ ആസ്തിയായി മാത്രമല്ല, മറിച്ച് തങ്ങളുടെ മൊത്തം നിക്ഷേപത്തെ ദീർഘകാലത്തേക്ക് സംരക്ഷിച്ചു നിർത്തുന്ന ഒരു സുരക്ഷിത കവച (പോർട്ട്ഫോളിയോ ഹെഡ്ജ്) മായിക്കൂടിയാണ് കാണുന്നത്.
വിപണിയിലെ ഹ്രസ്വകാല ചലനങ്ങൾ കണക്കിലെടുക്കാതെ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിൽ തന്ത്രപരമായ ഒരു വിഹിതം നിലനിർത്തണം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
►വെള്ളി തുടർന്നും ആകർഷകമായേക്കും
2025-ൽ സ്വർണത്തെപ്പോലെ തന്നെ വെള്ളിയും വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ വർഷം വെള്ളിയും സ്വർണം സഞ്ചരിച്ച പാത തന്നെയാണ് പിന്തുടർന്നത്. ആ വർഷം വിലയിൽ ഏകദേശം 150% വർധന രേഖപ്പെടുത്തി. റിട്ടേണ്‍ വേഗത്തിലായതോടെ നിക്ഷേപകർ സിൽവർ ഇടിഎഫുകളിലേക്ക് പണം ഒഴുക്കി, 2026 ജനുവരിയിൽ മാത്രം 9,463 കോടി രൂപയാണ് ഇതിലേക്ക് എത്തിയത്. പിന്നീട് വിലയിൽ തിരുത്തലുകൾ വരികയും വിപണിയുടെ വേഗത കുറയുകയും ചെയ്തതോടെ നിക്ഷേപകരുടെ താത്പര്യവും കുറയാൻ തുടങ്ങി.
വെള്ളിയുടെ നിക്ഷേപ സാധ്യതകൾ സ്വർണത്തിൽനിന്ന് വ്യത്യസ്തമാണ്. സ്വർണം പ്രധാനമായും ഒരു സുരക്ഷിത നിക്ഷേപമായി പ്രവർത്തിക്കുന്പോൾ, വെള്ളിക്ക് നിക്ഷേപ ഡിമാൻഡും ഒപ്പം വ്യവസായ മേഖലകളിൽ നിന്നുള്ള ഉപയോഗവും ഒരേപോലെ ഗുണം ചെയ്യുന്നു.
ഈ ഇരട്ട സ്വഭാവം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മാറുന്പോൾ വെള്ളിയെ നിക്ഷേപകർക്ക് ആകർഷകമാക്കാൻ സഹായിക്കും. വെള്ളി മറ്റ് ആസ്തികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചേക്കാമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ആഗോള സാന്പത്തിക വളർച്ച മെച്ചപ്പെടുകയാണെങ്കിൽ നിർമാണം, പുനരുപയോഗ ഉൗർജം, ഇലക്ട്രോണിക്സ്, മറ്റ് വ്യവസായ മേഖലകൾ എന്നിവയിൽ നിന്നുള്ള ഡിമാൻഡ് വെള്ളിയുടെ വിലയെ പിന്തുണയ്ക്കും.
അതേസമയം, സ്വർണത്തേക്കാൾ വളരെ കൂടുതൽ അസ്ഥിരതയുള്ളതാണ് വെള്ളി എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
►ഓഹരിവിപണി മികച്ച പ്രകടനം കാഴ്ചവച്ചേക്കും
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നതോടെ ഓഹരിവിപണി കൂടുതൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് ഭൂരിഭാഗം വിദഗ്ധരും സമ്മതിക്കുന്നു.
കുറഞ്ഞ ക്രൂഡ് ഓയിൽ വില നാണയപ്പെരുപ്പത്തിന്റെ സമ്മർദം കുറയ്ക്കുകയും കോർപറേറ്റ് ലാഭക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്തൃ ചെലവഴിക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഓഹരി വിപണിക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ആഭ്യന്തര ഉപഭോഗം, ബാങ്കിംഗ്, വ്യവസായം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലേക്ക് നിക്ഷേപകർക്ക് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
സമീപകാലത്തെ ഫണ്ട് ഒഴുക്കിന്റെ പ്രവണതകൾ നിക്ഷേപകരുടെ താല്പര്യങ്ങളിൽ വന്ന മാറ്റം ഇതിനകംതന്നെ സൂചിപ്പിക്കുന്നുണ്ട്. വളർച്ചാ ആസ്തികളിലേക്ക് പണം തിരികെ വരാൻ തുടങ്ങിയിരിക്കുന്നു. മേയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് 22,908 കോടി രൂപയുടെ അറ്റ നിക്ഷേപം എത്തി, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 20 % കൂടുതലാണ്.
ഇന്ത്യൻ ഓഹരികളുടെ മൂല്യനിർണയങ്ങളിൽ തിരുത്തലുകൾ ഉണ്ടായതിനാൽ, കഴിഞ്ഞ ഒരു വർഷമായി മോശം റിട്ടേണ്‍ നൽകിയിട്ടും വിപണിയിലേക്ക് പ്രവേശിക്കാൻ നിക്ഷേപകർ കാത്തിരിക്കുകയായിരുന്നു. കാരണം ഇക്വിറ്റി ഇപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സന്പത്ത് സൃഷ്ടിക്കാനുള്ള മാർഗമായി തന്നെയാണ് കാണപ്പെടുന്നതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
►നിക്ഷേപകർ ചെയ്യേണ്ടത്
ഭൗരാഷ്ട്രീയ ആശങ്കകൾ കുറയുന്നതിനനുസരിച്ച് നിങ്ങൾക്ക് സ്വർണം, വെള്ളി എന്നിവയിൽ നിന്ന് ഇക്വിറ്റികളിലേക്ക് നിക്ഷേപം മാറ്റാമെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനം മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒരു പ്രത്യേക സമയത്ത് ഏത് ആസ്തിയാണോ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്നത്, അതിലേക്ക് നിക്ഷേപകർ കൂട്ടമായി പോകുന്ന പ്രവണതയുണ്ട്. ഏറ്റവും കൂടുതൽ മുന്നേറ്റം കാണിക്കുന്ന ആസ്തികളിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ 1990 മുതലുള്ള 10 വർഷത്തെ റോളിംഗ് പിരീഡുകളിലെ ദീർഘകാല ഡാറ്റ പരിശോധിച്ചാൽ, ഇക്വിറ്റി തന്നെയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും വലിയ സന്പത്ത് സൃഷ്ടിക്കുന്നത് എന്ന് കാണാം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്പോൾ ഇക്വിറ്റികൾക്ക് മുൻഗണന നൽകാം എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ പൊതുവായ യോജിപ്പുണ്ട്. സ്വർണം ഒരു പോർട്ട്ഫോളിയോ ഹെഡ്ജ് ആയും സന്പത്ത് സംരക്ഷണ മാർഗമായും തുടർന്നും പ്രവർത്തിക്കും, അതേസമയം വെള്ളിക്ക് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡ് ഗുണം ചെയ്യുമെങ്കിലും അത് താരതമ്യേന അസ്ഥിരമായ ഒരു ആസ്തിയായി തുടരും.
അവസാനപാദത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ക്രമേണ ഉയരുമെന്നും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് എങ്കിലും ഇവ വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിപണി വിദഗ്ധരുമുണ്ട്.
ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സമീപകാലത്തെ താതകാലിക പ്രകടനങ്ങൾക്ക് പിന്നാലെ പോകാതെ, അച്ചടക്കത്തോടെ വിവിധ നിക്ഷേപവിഭാഗങ്ങളിലേക്ക് പണം വിഭജനം പിന്തുടരുന്നതാണ് ഏറ്റവും അനുയോജ്യമായ തന്ത്രം.
Business
ഓഹരി സൂചിക തുടർച്ചയായ രണ്ടാം വാരവും മികവിൽ. മധ്യപൂർവേഷ്യ വെടിയൊച്ചയിൽ നിന്നും ശാന്തതയിലേക്ക് പ്രവേശിക്കുന്നതു വിദേശ ഫണ്ടുകളുടെ ശ്രദ്ധ ഏഷ്യൻ മാർക്കറ്റുകളിലേക്കു തിരിക്കാം. പിന്നിട്ട വാരം അവർ വാങ്ങലുകാരായിരുന്നു. എന്നാൽ, നിഫ്റ്റി ഫ്യൂച്ചറിൽ ഷോർട്ട് പൊസിഷനുകളുടെ എണ്ണ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കും.
യുഎസ് ‐ ഇറാൻ സമാധന നീക്കം സാമ്പത്തിക മേഖലയിൽ ഉണർവിനു വഴി തെളിച്ച ഘട്ടത്തിലാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാനെ പ്രേരിപ്പിച്ചു. കപ്പൽ ഗതാഗതം പുനരാരംഭിച്ച വിവരം ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ സാങ്കേതിക തിരുത്തലിനു വഴിയൊരുക്കി.
എന്നാൽ, വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചത് എണ്ണ ചൂടുപിടിക്കാൻ ഇടയാക്കും. അതായത് ഡോളറും ക്രൂഡ് ഓയിലും ഹ്രസ്വകാല തിരിച്ചുവരവിന് ശ്രമിച്ചാൽ അത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും വിള്ളലുളവാക്കും.
സ്വിറ്റ്സർലൻഡിൽ സമാധന ചർച്ചകൾക്ക് തുടക്കം കുറിച്ചത് പ്രതീക്ഷപകരുന്നു. അനുകൂല തീരുമാനങ്ങൾ പുറത്തുവന്നാൽ സ്വർണവും എണ്ണയും വില്പന സമ്മർദത്തിലാവും, മഞ്ഞലോഹം 3600‐3800 ഡോളറിലേക്ക് മുഖം തിരിക്കും, ക്രൂഡ് ഓയിലിന് 75.90 ഡോളറിൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് 1275 പോയിന്റും നിഫ്റ്റി സൂചിക 390 പോയിന്റും പ്രതിവാര മികവിലാണ്. ഉണർവ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഓപ്പറേറ്റർമാർ. അതേസമയം, വിപണിയുടെ അടിയൊഴുക്ക് ഇപ്പോഴും കരടികൾക്ക് അനുകൂലമാണ്. ജൂൺ ഫ്യൂച്ചറിലെ ചലനങ്ങൾ ബെയറിഷായതിനാൽ പ്രാദേശിക നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാവും നല്ലത്. താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവസരം കാത്തുനിൽക്കുന്ന ദീർഘകാല നിക്ഷേപകർ സാഹചര്യം പ്രയോജനപ്പെടുത്താം.
മൺസൂൺ ദുർബലമായത് കാർഷിക മേഖലയിൽ ആശങ്ക പരത്തുന്നു. കാലവർഷം ഈ വാരം മധ്യ ഇന്ത്യയിൽ സജീവമായാൽ മാത്രമേ ജൂലൈ ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര മഴ ലഭിക്കൂ. മഴയുടെ കുറവ് ഖരിഫ് വിളകളുടെ വിത്തിടലിനെ ബാധിച്ചു.
നിഫ്റ്റി 23,995ൽ നിന്നും 23,800ലേക്ക് തളർന്ന അവസരം വിദേശ ഓപ്പറേറ്റർമാർ പ്രയോജനപ്പെടുത്തിയതോടെ 24,187 വരെ ഉയർന്നു. വാരാന്ത്യം സൂചിക 24,013 പോയിന്റിലാണ്. ഈവാരം നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 23,840 പോയിന്റിലാണ്, വില്പനക്കാർ പിടിമുറുക്കിയാൽ തിരുത്തൽ 23,667 - 23,321 റേഞ്ചിലേക്ക് നീളാം. അനുകൂല വാർത്തകൾക്ക് വിപണിയെ 24,186 – 24,359ലേക്ക് ഉയർത്താനുമാവും. ഈ പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് സ്വരൂപിച്ചാൽ 24,705നെ ലക്ഷ്യമാക്കും.
നിഫ്റ്റി ജൂൺ ഫ്യൂച്ചേഴ്സ് 23,800ൽനിന്നും 24,210 വരെ മുന്നേറിയ ശേഷം വാരാന്ത്യം 24,060 റേഞ്ചിലാണ്. തൊട്ട് മുൻവാരത്തിലെ പോലെ ഊഹക്കച്ചവടക്കാരിൽനിന്നുള്ള ഷോർട്ട് കവറിംഗ് മുന്നേറ്റത്തിനു വഴിയൊരുക്കി. ജൂൺ ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം വർധിച്ചപ്പോൾ ഓപ്പൺ ഇന്ററസ്റ്റ് ഒന്‍പത് ശതമാനം ഇടിഞ്ഞ് 165 ലക്ഷം കരാറുകളായി.
സെൻസെക്സ് 75,527 പോയിന്റിൽനിന്നും ശക്തമായ വാങ്ങൽ താത്പര്യത്തിൽ 77,470 വരെ കയറി. ഇതിനിടയിലെ പ്രതികൂല വാർത്തകൾ വാരാന്ത്യം നിക്ഷേപകരെ വില്പനക്കാരാക്കിയതോടെ 76,495ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 76,802ലാണ്. ബുൾ ഓപ്പറേറ്റർമാർക്ക് സൂചികയെ 77,440 – 78,079ലേക്ക് ഉയർത്താനാകും. ലാഭമെടുപ്പിനു നീക്കം നടന്നാൽ സെൻസെക്സിന് 76,192 – 75,583 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 1774.38 കോടി രൂപയുടെ വില്പനയും 5386.52 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8268.07 കോടി രൂപയുടെ ഓഹരികൾ വ്യാഴാഴ്ച വരെ ശേഖരിച്ചു, വാരാന്ത്യ ദിനം അവർ 1159.64 കോടി രൂപയുടെ വില്പന നടത്തി.
രൂപ മികവിനുള്ള തയാറെടുപ്പിലാണ്. 95.47ൽനിന്നും 94.18ലേക്ക് മൂല്യം ശക്തിപ്രാപിച്ച ശേഷം വീണ്ടും 95.30ലേക്ക് ദുർബലമായെങ്കിലും ക്ലോസിംഗിൽ 94.31ലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 94.80 - 94.50ലേക്ക് ശക്തിപ്രാപിക്കാം. 95.50ൽ താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4269 ഡോളറിൽ നിന്നും 4382 വരെ ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ 4123ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 4155 ഡോളറിലാണ്. മാസാരംഭത്തിൽ സൂചന നൽകിയതാണു വിപണി സെല്ലിംഗ് മൂഡിലായതിനാൽ 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ തിരുത്തിനു ശ്രമം നടത്തുമെന്നത്.
എംസിഎക്സിൽ സ്വർണ അവധി വില രണ്ട് ശതമാനം ഇടിഞ്ഞു, 1,50,528 രൂപയിൽ നിന്ന് 1,47,200ലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,41,000ലേക്ക് കുറയാം, ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ജൂലൈയിൽ 1,39,000 ൽ ഇടപാടുകൾക്ക് സാധ്യത.
Business
കൊച്ചി: മുന്‍നിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റായ സെയില്‍സ്ഫോഴ്സ് 2030ഓടെ രാജ്യത്തു പത്തു ലക്ഷം പഠിതാക്കളെ എഐ കേന്ദ്രീകൃത നൈപുണ്യങ്ങളാല്‍ സജ്ജരാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.
സെയില്‍സ്ഫോഴ്സ് ഇന്ത്യയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി രാജ്യത്തെ തൊഴില്‍ശേഷിയെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സെയില്‍സ്ഫോഴ്സ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
Business
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ ‘മിൽമയുടെ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം/ ലിങ്ക് വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകിയ വ്യക്തികൾക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മിൽമയ്ക്കു പരാതി ലഭിച്ചിരുന്നു.
46 വർഷത്തെ പാരന്പര്യമുള്ള മിൽമയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വാട്സ്ആപ്പ് സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. ഇതു സംബന്ധിച്ച പരാതി മിൽമ അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.
Business
കൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ആവേശം ഉള്‍ക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാന്‍ഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകള്‍ വിപണിയിലിറക്കി.
കിറ്റെക്സ് ഗോള്‍ ലൈന്‍ എന്നപേരിലാണ് ഫുട്ബോള്‍ പ്രമേയമാക്കിയുള്ള പുത്തന്‍ ഡിസൈനുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഫുട്ബോള്‍ പ്രേമികള്‍ക്കായി വ്യത്യസ്തമായൊരു ഫാഷന്‍ അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ഡിസൈനുകൾ ഒരുക്കിയതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു.
പൂര്‍ണമായും പ്രീമിയം കോട്ടണില്‍ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെയാണ് ലുങ്കികള്‍ തയാറാക്കിയിരിക്കുന്നത്.
എല്ലാ പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്സ് വെബ്സൈറ്റായ www.kitexlifestyle.com-ലും ഇവ ലഭ്യമാണ്.
Business
തിരുവനന്തപുരം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ തിരുവനന്തപുരം കരമനയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും ആദ്യവില്പനയും മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു.
വി.ശിവന്‍കുട്ടി, കോര്പറേഷന് കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥന്, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, കൗണ്‍സിലര്‍ ടി.കെ. രഞ്ജിത്ത്, ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഓക്സിജന്റെ 46-ാമത്തെ ഷോറൂമാണ് കരമന കിള്ളിപ്പാലം പിആര്‍എസ് ജംഗ്ഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു വന്‍ തിരക്കാണ് ഷോറൂമില്‍ അനുഭവപ്പെട്ടത്. ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ കളക്ഷനാണു ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്.
മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിനുശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപയോക്താക്കള്‍ക്ക് നല്കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്. 9020100100.
Business
തിരുവനന്തപുരം: സംസ്ഥാനത്തേക്കു നിക്ഷേപകരെ ആകർഷിക്കാൻ ഇൻവെസ്റ്റ് കേരളം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികൾ നിക്ഷേപാനന്തര പിന്തുണ എന്നിവയ്ക്ക് ഓരോ ഘട്ടത്തിലും സഹായമൊരുക്കുന്ന ഒരു ഏകജാലക സംവിധാനമായിരിക്കും ഇൻവെസ്റ്റ് കേരളം സെൽ.
സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായി സത്വര നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗരേഖയായി പ്രോജക്ട് ഇംപ്ലിമെന്റ് പ്രോട്ടോക്കോൾ നടപ്പാക്കും. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാന്പത്തിക വളർച്ചയ്ക്കും ഇത് സഹായകരമാകും.
നിക്ഷേപത്തിന് തയാറാക്കുന്ന പദ്ധതികൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും വിവിധ മേഖലകളിൽ മുൻഗണനാടിസ്ഥാനത്തിൽ നിക്ഷേപം ആകർഷിക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ സംവിധാനം വഴി ഏറ്റെടുക്കും.
മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗണ്‍സിൽ രൂപീകരിക്കും. സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന സംവിധാനങ്ങളിൽ കൂടുതൽ പ്രഫഷണലിസം കൊണ്ടുവരുന്നതിനും പുതുയുഗ കേരളത്തിനു വഴിയൊരുക്കുന്നതിനും ഇത് ഒരു നിർണയക ചുവടുവയ്പ്പായിരിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനവ്യാപകമായി 10,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ( എംഎസ്എംഇ) ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന സമഗ്ര പദ്ധതിയായ കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന് സർക്കാർ രൂപംനൽകും. ഇവർക്ക് നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ ആരംഭിക്കുവാനുമുള്ള സഹായവും പ്രോത്സാഹനവും ടാക്സ് ഇൻസെന്റീവും സർക്കാർ നൽകും.
സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകർക്ക് റിവോൾവിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Business
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള കരട് രേഖകൾ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് കന്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വിപണി വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, 130 മുതൽ 180 ബില്യണ്‍ ഡോളർ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
“ജിയോ പ്ലാറ്റ്ഫോംസിന്റെ ബോർഡ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിന്’ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ഇന്ന് (വെള്ളിയാഴ്ച) തന്നെ സെബിയുടെ മുൻപാകെ സമർപ്പിക്കും,” വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളിൽ 17.71 ശതമാനവും ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഒൗദ്യോഗിക വിവര പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്.
സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ‘ബുക്ക് ബിൽഡിംഗ്’ പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക. ആവശ്യമായ നിയന്ത്രണ അനുമതികൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഐപിഒ നടപടികൾ പൂർത്തിയാകുക.
Business
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസികൾക്കായുള്ള എഫ്സിഎൻആർ (ബി) - ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) യുഎസ് ഡോളർ നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ വർധിപ്പിച്ചു.
പുതുക്കിയ നിരക്കുകൾ പ്രകാരം മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും.
മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള പുതിയ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവതരിപ്പിച്ച യുഎസ്ഡി / ഐഎൻആർ ഫോറെക്സ് സ്വാപ്പ് സൗകര്യത്തെത്തുടർന്നാണ് ഈ നിരക്ക് പരിഷ്കരണം.
പുതിയ സംവിധാനം വഴി ബാങ്കുകൾക്ക് തങ്ങൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ യുഎസ് ഡോളറായി ആർബിഐയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ഇതു വിദേശ നാണയ നിരക്കുകളിലെ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടസാധ്യത ഫലപ്രദമായി കൈകാര്യം ചെയ്യാനും സ്ഥിരതയുള്ള വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കാനും ബാങ്കുകളെ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Business
തിരുവനന്തപുരം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ തിരുവനന്തപുരം കരമനയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ ഒമ്പതിനു മന്ത്രി സി.പി. ജോണ്‍ നിര്‍വഹിക്കും.
രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഓക്സിജന്റെ 46-ാമത്തെ ഷോറൂമാണ് കരമന കിള്ളിപ്പാലം പിആര്‍എസ് ജംഗഷന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വന്ഓഫറുകളും വിലക്കുറവും സമ്മാനങ്ങളുമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങളുടെ ഇന്സ്റ്റുലേഷന് സൗജന്യമാണ്.
ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി വാറന്റിക്ക് പുറമേ ഓക്സിജന്റെ പ്രത്യേക വാറന്റിയുമുണ്ട്. വിവിധ ഫിനാന്‍ഷ്യല്‍ സ്ഥാപനവുമായി ചേര്‍ന്നുള്ള വായ്പാസൗകര്യവും ലഭ്യമാണ്. ഇതിലൂടെ ആകര്‍ഷകമായ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഓഫറുകളുമുണ്ടായിരിക്കും. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവും ഷോറൂമിന് സമീപം ഒരുക്കിയിട്ടുണ്ട്. 9020100100.
Business
തൃശൂർ: നാല്പതു വയസിൽ താഴെയുള്ളവർക്കുള്ള യൂറോപ്പ്- ഇന്ത്യ അണ്ടർ 40 ലീഡേഴ്സ് അവാർഡ് ജർമനിയിലെ യുസ്തുസ് ലീബിഗ് സർവകലാശാലയിലെ മലയാളി ഗവേഷകയായ ഡോ. ശ്രുതി മരിയ അഗസ്റ്റിന്.
ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഒന്പതിനു പുരസ്കാരം സമ്മാനിച്ചു. യൂറോപ്പ്- ഇന്ത്യ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയെന്ന സംഘടനയാണ് വിവിധ മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്ന വ്യക്തികളെ പുരസ്കാരത്തിനു തെരഞ്ഞെടുക്കുന്നത്.
കാർഷിക ജനിതകശാസ്ത്ര മേഖലയിൽ ജർമനിയിൽ ഗീസൽ യുസ്തുസ് പട്ടണത്തിലെ ലീബിഗ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ് ഡോ. ശ്രുതി.
പാലാ രാമപുരം തോട്ടുങ്കൽ ടി.എ. അഗസ്റ്റിന്റെയും ഓമനയുടെയും മകളും അങ്കമാലി വടക്കൻ വീട്ടിൽ ഡോ. അനൂപ് ചെറിയാന്റെ ഭാര്യയുമാണ്. ഡോ. അനൂപും ജർമനിയിൽ അതേ യൂണിവേഴ്സിറ്റിയിൽ ഗവേഷകനാണ്.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ താഴേക്ക്. ഗ്രാമിന് 335 രൂപയും പവന് 2,680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയിലും പവന് 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 275 രൂപ കുറഞ്ഞ് 10,990 രൂപയിലും പവന് 2,200 രൂപ കുറഞ്ഞ് 87,920 രൂപയിലുമെത്തി.
വ്യാഴാഴ്ച രാവിലെ അനക്കമില്ലാതിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ കഴിഞ്ഞ വാരം മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ കരുത്താർജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 4,299 ഡോളറിലേക്ക് താഴ്ന്ന സ്വർണവില പിന്നീട് 4,322 ഡോളറിലേക്ക് എത്തിയിരുന്നു. നിലവിൽ 4,244.90 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ താഴ്ന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: യുഎസും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പുവച്ചതിനെത്തുടർന്ന് എണ്ണ വില താഴ്ന്നു. കരാറിലെത്തിയതിനെതുടർന്ന് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടുന്നപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത എണ്ണയുടെ ഒഴുക്ക് ക്രമേണ സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷകൾ വർധിക്കുകയും ആഗോള വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് വേഗം തുറന്ന് വിപണിയിൽ തടസപ്പെട്ടിരുന്ന എണ്ണ വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷകൾക്കിടയിൽ ഇന്നലെ ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 2.3 ശതമാനം ഇടിഞ്ഞു. ബാരലിന് 77 ഡോളറിനടുത്തായി വ്യാപാരം നടത്തി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.2 ശതമാനം വരെ താഴ്ന്ന് ബാരലിന് 77.82 ഡോളറിലും വെസ്റ്റ്് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ലുടിഐ) ക്രൂഡ് ഫ്യൂച്ചേഴ്സ് 2.5 ശതമാനം താഴ്ന്ന് 74.88 ഡോളറിലുമെത്തി. രണ്ടു കരാറുകളിലെയും എണ്ണ വില മാർച്ച് രണ്ടിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് എണ്ണവിലയിൽ കുത്തനെയുള്ള വർധനയ്ക്കുശേഷമുണ്ടായ വലിയ ഇടിവാണിത്. യുദ്ധത്തിനിടെ ഏപ്രിൽ അവസാനം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തിയിരുന്നു.
എന്നാൽ, ഇതിനു തൊട്ടുമുമ്പത്തെ സെഷനിൽ ഇറാനുമായുള്ള കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുകയും സൈനികനടപടി വീണ്ടും പുനരാരംഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ എണ്ണ വില ചെറിയതോതിൽ ഉയർന്നിരുന്നു.
ഇന്നലത്തെ ഇടിവോടെ ക്രൂഡ് ഓയിൽവില കഴിഞ്ഞ ആറു സെഷനിൽ അഞ്ചിലും താഴ്ചയിലായി. ഈ ആഴ്ച 11 ശതമാനത്തിനടുത്താണ് വിലയിടിവുണ്ടായത്.
യുദ്ധപ്രതിസന്ധിയുണ്ടാക്കിയ തടസങ്ങൾ ഒഴിവായതോടെ പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ കയറ്റുമതിയും കപ്പൽ ഗതാഗതവും എത്രവേഗം സാധാരണനിലയിലാക്കാൻ കഴിയുമെന്നതിലാണ് വിപണി ഇപ്പോൾ ശ്രദ്ധതിരിക്കുകയാണ്.
കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വേഗത്തിൽ തുറക്കുന്നതിന് വഴിയൊരുക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.ഇറാന്റെ ആണവകേന്ദ്രങ്ങളിലേക്ക് യുഎസും ഇസ്രയേലും ആക്രമണം നടത്തിയതിനെത്തുടർന്ന്് ഇറാൻ ഈ പാത അടച്ചു. പിന്നീട് ഈ ജലപാതയിൽ യുഎസും ഉപരോധം ഏർപ്പെടുത്തി.
Business
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം,വെള്ളി ഇറക്കുമതിയിൽ മേയ് മാസത്തിൽ വൻ ഇടിവ്. സ്വർണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞ് മേയിൽ 25-30 ടണ്ണായതായി ഒരു സർക്കാർ വക്താവ് പറഞ്ഞു. രാജ്യത്തെ പ്രതിമാസ സ്വർണ ഇറക്കുമതി മുൻപുണ്ടായിരുന്നത് 70 മുതൽ 100 ടണ്ണിലായിരുന്നു.
2026 ഏപ്രിലിലെ 5.63 ബില്യണ്‍ ഡോളറിൽനിന്നും മേയിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 3.42 ബില്യണ്‍ ഡോളറായി താഴ്ന്നു. എന്നാലിത് മുൻ വർഷം ഇതേ കാലയളവിനേക്കാൾ കൂടുതലാണ്.
മേയിൽ രാജ്യത്തെ വെള്ളി ഇറക്കുമതിയും 75.57 മില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. ഏപ്രിലിൽ 411.06 മില്യണ്‍ ഡോളറിൽ നിന്നാണ് ഈ ഇടിവുണ്ടായത്.
മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതിയിൽ ഏകദേശം 87 ശതമാനത്തിന്റെ കുറവുണ്ടായി. ഗവണ്മെന്റ് വെള്ളിയുടെ ഇറക്കുമതി തീരുവ ഉയർത്തി. വെള്ളിയെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റിയതിനാൽ ഇറക്കുമതി ലൈസൻസുകൾ ആവശ്യമായി വന്നതിന് ആഴ്ചകൾക്കുശേഷമാണ് ഈ വലിയ ഇടിവ് ഉണ്ടായത്.
വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക, വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മർദം കുറയ്ക്കുക, ഉയർന്ന ഇറക്കുമതി ചെലവുകളുടെ ആഘാതം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ മേയ് 13ന് പ്രാബല്യത്തിൽ വരും വിധം ആറു ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്തി.
Business
കൊച്ചി: പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹനങ്ങൾക്കു വിലവർധന പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിപണിയിൽ വാഹനനിർമാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവും കണക്കിലെടുത്താണ് തീരുമാനം. വിവിധ മോഡലുകൾക്കും പരമാവധി 2.5 ശതമാനം വരെയായിരിക്കും വിലവർധനവെന്ന് അധികൃതർ അറിയിച്ചു.
Business
തിരുവനന്തപുരം: ഉപഭോക്തൃ സ്വീകാര്യതയില്‍ മുന്നേറി കെ ഫോണ്‍ ഒടിടി. സേവനമാരംഭിച്ച് 10 മാസങ്ങള്‍ക്കുള്ളില്‍ 4,000ത്തിലധികം സജീവ ഉപഭോക്താക്കളെന്ന നേട്ടമാണ് പ്ലാറ്റ്ഫോം സ്വന്തമാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കെ ഫോണ്‍ ആരംഭിച്ച ഒടിടി സേവനം, വിനോദവിജ്ഞാന ഉള്ളടക്കങ്ങളുടെ സമഗ്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ ടിവി ചാനലുകള്‍, സിനിമകള്‍, വെബ് സീരീസുകള്‍, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ശേഖരം കെ ഫോണ്‍ ഒടിടിയുടെ പ്രത്യേകതയാണ്.
കെ ഫോണിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ശൃംഖലയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒടിടി, സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ഉള്‍ക്കൊള്ളലിനും സാങ്കേതിക പുരോഗതിക്കും കൂടുതല്‍ കരുത്ത് പകരുന്നതാണെന്ന് കെ ഫോണ്‍ അധികൃതര്‍ അറിയിച്ചു.
Business
തിരുവനന്തപുരം: യുപിഎസ്സി മത്സരപരീക്ഷകൾക്കു തയാറെടുക്കുന്നവരെ സഹായിക്കാൻ പ്രഡിക്ഷൻ മോഡ്യൂളുമായി കെഎസ്യുഎമ്മിനു കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാർട്ടപ്പ്. കേരളത്തിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ.
യുപിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങളായി വരാൻ സാധ്യതയുള്ള പ്രധാന വിഷയങ്ങൾ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തിൽ പഠിക്കാനും ഈ പ്ലാറ്റ്ഫോം സഹായകമാണ്.
യുപിഎസ്സിയുടേത് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകൾ പ്രവചിക്കാൻ എഡ്മി എഐയ്ക്ക് കഴിയും. എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെയും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്.
ഇക്കഴിഞ്ഞ യുപിഎസ്സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ എഡ്മി എഐ യുടെ പ്രവചനം 85 ശതമാനം കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളിൽ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നതു ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി എഡ്മി എഐ പ്രവചിച്ചത്.
തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലെ പൂർവവിദ്യാർഥികളായ ശിമയോൻ സാമുവൽ, തേജസ് സുഷീൽ, ഗിഡ്സെൻ ബേബി എന്നിവരാണ് എഡ്മി എഐയ്ക്കു പിന്നിൽ. പിന്നീട് അത് ആറംഗ ടീമായി വളർന്നു.
സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ്ഫോമിനു നിലവിൽ 5000 ത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.
Business
കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ കാബ്സ് വിത്ത് ഇന്‍ഡിഗോ എന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍നിന്നു പോകുന്നവര്‍ക്കും ഈ സേവനം ലഭിക്കും. 49 രൂപയ്ക്ക് യാത്രകള്‍ റിസര്‍വ് ചെയ്യാം.
റിസര്‍വ് ചെയ്യുന്നവരെ ഉറപ്പായും പിക്-അപ് ചെയ്ത് 100 ശതമാനം യാത്ര ഉറപ്പാക്കുന്നു. സുതാര്യമായ പ്രൈസിംഗ് രീതികളുള്ള സേവനത്തില്‍ പിക്-അപ് ടൈം വരെ സൗജന്യമായി റിസര്‍വേഷന്‍ റദ്ദാക്കാം.
വിശ്വാസ്യയോഗ്യവും സമ്മര്‍ദരഹിതവുമായ കണക്ടിവിറ്റി യാത്രക്കാരന് വിമാനത്താവളങ്ങളില്‍ ഉറപ്പാക്കുന്നതിനാണ് കാബ്സ് വിത്ത് ഇന്‍ഡിഗോ എന്ന സേവനം ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
Business
തിരുവനന്തപുരം: ലങ്ക പ്രീമിയർ ലീഗിന്റെ പ്രൊമോട്ടർമാരായ ഇന്നൊവേറ്റീവ് പ്രൊഡക്ഷൻ ഗ്രൂപ്പിന് വന്പൻ സാന്പത്തിക പിന്തുണ ലഭിച്ചു. യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റഡ് കന്പനിയുമായി ചേർന്നാണ് ഐപിജി മൾട്ടി-മില്യണ്‍ ഡോളർ ഫണ്ടിംഗ് സ്വന്തമാക്കിയത്. പുതിയ ഫണ്ടിംഗും പങ്കാളിത്തവും ലീഗിന്റെ ആഗോള വിപുലീകരണത്തിനും മികച്ച സാന്പത്തിക സമാഹരണത്തിനും ഡിജിറ്റൽ നവീകരണത്തിനും വഴിയൊരുക്കും.
എൻഎഎസ്ഡിഎക്യുയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള യുജിആർഒ പ്ലാറ്റ്ഫോമിന്റെ ഭാഗമായ ഫ്ളാഷ് സ്പോർട്സ് & മീഡിയയുമായി തന്ത്രപ്രധാനമായ ഓഹരി ലയനം ഐപിജി ഇതിനകം പൂർത്തിയാക്കി. ഈ പുതിയ നിക്ഷേപത്തിന്റെ പിൻബലത്തിൽ ലങ്ക പ്രീമിയർ ലീഗ് കൂടുതൽ മികച്ചതാക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഐപിജി 20 മില്യൺ ഡോളർ നിക്ഷേപിക്കും. ലങ്ക പ്രീമിയർ ലീഗിന്റെ ബൗദ്ധിക സ്വത്തവകാശം ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനാണെങ്കിലും ഇതിന്റെ എക്സ്ക്ലൂസീവ് കൊമേഴ്സ്യൽ, മീഡിയ അവകാശങ്ങൾ ഐപിജിക്കാണ് നിലവിലുള്ളത്.
ലങ്ക പ്രീമിയർ ലീഗിന് പുറമെ മലേഷ്യ, സിംബാബ്വേ എന്നിവിടങ്ങളിലെ ടി20 ലീഗുകൾ വികസിപ്പിക്കുന്നതിനുള്ള ദീർഘകാല എക്സ്ക്ലൂസീവ് കരാറുകളും ഐപിജി ഗ്രൂപ്പിനുണ്ട്. അതിവേഗം വളരുന്ന ഈ പുതിയ ക്രിക്കറ്റ് വിപണികളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ഐപിജിയും നിക്ഷേപകരും ലക്ഷ്യമിടുന്നു. ബ്രോഡ്കാസ്റ്റ് പ്രൊഡക്ഷൻ 4കെ നിലവാരത്തിലേക്ക് ഉയർത്താനും, ലീഗുകളിലുടനീളമുള്ള സ്പോണ്‍സർഷിപ് വരുമാനം കേന്ദ്രീകരിക്കാനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Business
കൊച്ചി: വാഹനനിർമാതാക്കളായ കിയ ഇന്ത്യ വിവിധ മോഡലുകളുടെ വില ജൂലൈ ഒന്നുമുതൽ രണ്ടു ശതമാനം വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
അസംസ്കൃത വസ്തുക്കളുടെ വിലവർധനയും പ്രവർത്തനച്ചെലവിൽ ഉണ്ടായ തുടർച്ചയായ വർധനയും പരിഗണിച്ചാണു വില പരിഷ്കരണം നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു.
Business
തിരുവനന്തപുരം: രണ്ടാം വർഷത്തിലേക്കു കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർഥികളിൽ പഠനത്തിൽ മികവു പുലർത്തുന്നവരും എന്നാൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 45 പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക.
നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്തു സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെ അഞ്ച് എംബിബിഎസ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജിലെ 20 ബിഎസ്സി നഴ്സിംഗ്, ഡോ. മൂപ്പൻസ് കോളജ് ഓഫ് ഫാർമസിയിലെ 20 ബിഫാം എന്നീ കോഴ്സുകളിലെ വിദ്യാർഥികൾക്കായിരിക്കും ഈ സന്പൂർണ ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ലഭിക്കുക.
അക്കാദമിക് യോഗ്യതയും സാന്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. 2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: ഫോണ്‍. 8111 888 626.
Business
കൊച്ചി: മുന്‍നിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് സ്ഥാപനമായ സെയില്‍സ്ഫോഴ്സ് 2030ഓടെ ഇന്ത്യയില്‍ പത്തു ലക്ഷം പഠിതാക്കളെ എഐ കേന്ദ്രീകൃത നൈപുണ്യങ്ങളിൽ സജ്ജരാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.
Business
കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിനും വീഴ്ചകൾക്കും പിന്നാലെ മാറ്റമില്ലാതെ സ്വർണവില. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 13,850 രൂപയിലും പവന് 1,10,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,865 രൂപയും പവന് 91,040 രൂപയുമാണ് വില.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാവിലെ രാജ്യാന്തരവില ഔൺസിന് 4,380 ഡോളർ വരെ ഉയർന്നിരുന്നു. രാജ്യാന്തര വില കുറയുന്നതിനാൽ ഇന്നുതന്നെ വില കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കെന്റക്കി: പ്രതിസന്ധിയിലായ പിസ ഹട്ട് റസ്റ്ററന്റ് ശൃംഖലയെ മാതൃകന്പനിയായ യം ബ്രാൻഡ്സ് വിൽക്കുന്നു.
2.7 ബില്യണ്‍ ഡോളറിനാണ വിൽപ്പന. കന്പനി പറയുന്നതനുസരിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ലോംഗ്റേഞ്ച് കാപ്പിറ്റൽ മെയിൻലാൻഡ് ചൈനയിലെ ബിനിസസ് ഒഴിവാക്കിക്കൊണ്ട് 1.5 ബില്യണ്‍ ഡോളറിന് പിസ ഹട്ട് വാങ്ങും.
മെയിൻലാൻഡ് ചൈനയിലെ പിസ ഹട്ട് ബിസിനസ് യം ചൈന ഹോൾഡിംഗ്സ് ഏകദേശം 1.2 ബില്യണ്‍ ഡോളറിന് വാങ്ങുമെന്നും അറിയിച്ചു.
പിസ ഹട്ട് വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസിലെ 250 റസ്റ്ററന്റുകൾ പൂട്ടാൻ ലക്ഷ്യമിടുന്നതായും ഫെബ്രുവരിയിൽ യം ബ്രാൻഡ്സ് വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി പിസ ഹട്ട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. വിപണി വിഹിതം എതിരാളികളായ ഡോമിനോസ് പിസയോട് നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
1958ൽ കൻസാസിലെ വിചിറ്റിയിലാണ് പിസ ഹട്ട് സ്ഥാപിതമായത്. 1977ൽ പെപ്സികോ ഈ റസ്റ്ററന്റ് ശൃംഖലയെ സ്വന്തമാക്കി. 1997ൽ പെപ്സികോ ഈ റസ്റ്ററന്റ് വിഭാഗത്തെ വേർപെടുത്തി ഒരു സ്വതന്ത്ര കന്പനിയാക്കി. ഈ വിഭാഗമാണ് പിന്നീട് യം ബ്രാൻഡ്സ് ആയി മാറിയത്.