Business
മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.
കാറുകളിൽ പുതിയ ഉയരം
യാത്രാവാഹന വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ 10.6 %
ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.
മുച്ചക്ര വാഹനങ്ങളിൽ ഇലക്ട്രിക് ആധിപത്യം
ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
വാണിജ്യ ഇലക്ട്രിക് വാഹന വില്പന ഉയർന്നു
വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.
വാഹനമേഖലയുടെ പ്രതീക്ഷ
12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
Business
ന്യൂഡൽഹി: കശുവണ്ടി വ്യവസായ മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുനരുദ്ധാരണ പാക്കേജിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതായി നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചു നിവേദനം നൽകിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഷിബു. തുടർനടപടിയായി കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധരടങ്ങിയ സമിതിയെക്കൊണ്ട് ഉടൻതന്നെ വിശദമായ പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കും.
കഴിഞ്ഞ 12 വർഷമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ മൂലം കൊല്ലം ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്കരണ യൂണിറ്റുകളിൽ 90 ശതമാനവും പൂട്ടിപ്പോയതായി നിവേദനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികബാധ്യതകൾ താങ്ങാനാകാതെ ആറ് കശുവണ്ടി സംരംഭകർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത റിക്കവറി നടപടികൾ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും മന്ത്രി ഷിബു ബോബിജോൺ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കശുവണ്ടി സംസ്കരണ മേഖലയെ ഇൻഡസ്ട്രിയൽ സിക്ക് സെക്ടറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾക്ക് അർഹമാക്കണം, സംരംഭകർക്ക് ബാങ്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും വ്യവസായം പുനരാരംഭിക്കുന്നതിനും ആവശ്യമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന പ്രത്യേക എംഎസ്എംഇ പാക്കേജ് പ്രഖ്യാപിക്കണം, കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
Business
കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി മറ്റൊരു കന്പനിയും. ടെക് സ്റ്റാർട്ടപ്പായ ടാൽറോപ്പാണ് കേരളത്തിലുടനീളമുള്ള ഓഫീസുകൾ അടച്ചുപൂട്ടിയത്.
300ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.യുഎസ് മെഡിക്കൽ കോഡിംഗ് സ്ഥാപനമായ കൊറോഹെൽത്ത് ഇൻഫോടെക് കേരളത്തിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് 800ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായുള്ള ഇക്കോസിസ്റ്റം ഡെവലപ്മെന്റ് കന്പനിയായ ടാൽറോപ്പ് സംസ്ഥാനത്തുടനീളമുള്ള 21 കന്പനികൾ അടച്ചുപൂട്ടിയത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് കന്പനി അടച്ചുപൂട്ടിയതായി ടാൽറോപ്പ് പരസ്യപ്പെടുത്തിയത്.
കന്പനി നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. എഐയാണ് ബിസിനസ് അടച്ചുപൂട്ടാൻ കാരണമായതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
Business
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-26 സാന്പത്തിക വർഷത്തേക്ക് ഇതുവരെ 1.7 കോടിയിലധികം ഐടി റിട്ടേണുകൾ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് ഒൗദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യക്തമാക്കി.
അടുത്ത അസസ്മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ഐടിആർ1 അഥവാ ’സഹജ്’.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശന്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.
അതേസമയം, ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.
Business
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ ഓറല്‍ ഓങ്കോളജിയില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
‘രോഗനിര്‍ണയം മുതല്‍ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകള്‍, ഗവേഷകര്‍, അക്കാദമീഷ്യന്മാര്, ട്രെയിനികള്‍ എന്നിവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മെഡ്സിറ്റി കേരള ക്ലസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ഇഎന്‍ടി, മാക്സിലോഫേഷ്യല്‍, ഡെന്റല്‍ എന്നിവയിലെ സര്ജന്മാര്, മെഡിക്കല്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
വണ്ടൂർ: മലങ്കര സൊസൈറ്റിയുടെ 33-ാമത് ശാഖ വണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച് ആദ്യ നിക്ഷേപം സ്വീകരിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സിഇഒ പി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണോവറുള്ള രാജ്യത്തെതന്നെ നന്പർ വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറാനുള്ള പ്രയാണത്തിലാണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെന്നും ഈ സാന്പത്തികവർഷം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സിഇഒ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈജു ചെന്പ്ര ആദ്യ ഗോൾഡ് ലോണും ഉമ്മർകുട്ടി ആദ്യ ഗ്രൂപ്പ് ലോണും കൈമാറി. സി.ടി. ചെറി, മുജീബ്, യൂസഫ് തെന്നാടൻ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി എസ്ജിഎം വിജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തെന്ന ഉപഭോക്തൃ പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒന്‍പത് നോട്ടീസുകൾ നൽകി.
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2006ലെ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് നിയമങ്ങൾക്കു കീഴിൽ നിരവധി ലംഘനങ്ങളാണു നടത്തിയതെന്ന് ഉപഭോക്തൃ പരാതികളിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.
Business
കൊച്ചി: മുൻനിര ആഭ്യന്തര, അന്താരാഷ്ട്ര ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ യെസ് ബാങ്കിനു നേട്ടം.
എസ്ആൻഡ്പി ഗ്ലോബൽ റേറ്റിംഗ്സിൽ യെസ് ബാങ്കിന് ആദ്യമായി ബിബി പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗും സ്റ്റേബിൾ ഔട്ട്ലുക്കും നൽകി.
മൂഡീസ് റേറ്റിംഗ്സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബിഎ ടുവിൽനിന്ന് ബിഎ വൺ- സ്റ്റേബിളാക്കി ഉയർത്തിയിരുന്നു.
Business
മുംബൈ: ഇന്ത്യ ഓഹരിവിപണി ഇന്നലെ ശക്തമായ കുതിപ്പ് നടത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി പച്ചയിലെത്തുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടി ഓഹരികൾ എന്നിവയിലെ ഉയർന്ന വാങ്ങലുകളാണ് വിപണിക്കു കരുത്തായത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും. ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ് ജൂണ്‍ പാദത്തിലെ അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ രണ്ടു ശതമാനത്തിനടുത്താണ് മുന്നേറിയത്.
സെൻസെക്സ് 828 പോയിന്റ്് ഉയർന്ന് 77,569ലും നിഫ്റ്റി 244 പോയിന്റ് മുന്നേറി 24,206ലും ക്ലോസ് ചെയ്തു. ഇന്നലെ ഒറ്റ ദിവസത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂല്യത്തിലേക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ആകെ വിപണിമൂല്യം 482 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.40 ശതമാനവും 1.55 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെ മറ്റെല്ലായിടത്തിലും മുന്നേറ്റമായിരുന്നു. നിഫ്റ്റി റിയൽറ്റി, പൊതുമേഖലാ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഉയർന്നത്. പ്രൈവറ്റ് ബാങ്ക്, മെറ്റൽ, ഫിനാൻഷൽ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
പ്രമുഖ ജൂവലറി ശൃംഖല കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികളിൽ തുടർച്ചയായ മൂന്നാം ദിവസവും വന്പൻ മുന്നേറ്റം. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച വേളയിൽ കല്യാണ്‍ ജൂവലേഴ്സ് ഓഹരികൾ 9 ശതമാനത്തിലേറെ കുതിച്ചുയർന്ന് എൻഎസ്ഇയിൽ 483.40 രൂപ വരെ എത്തിച്ചേർന്നു.
വ്യാപാരം അവസാനിക്കുന്പോൾ ഏഴു ശതമാനത്തിലേറെ മുന്ന് ഒരു ഓഹരിക്ക് 476 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 36 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ആകെ നേട്ടം 41 ശതമാനത്തിനു മുകളിലായി.ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യം 49,000 കോടിയിലേറെ രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യത്തിൽ ഏകദേശം 12,000 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേട്ടത്തിനു കാരണങ്ങൾ
ജൂണ്‍ പാദത്തിൽ കന്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനത്തിൽ മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 38 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ വിപണിയിലെ ഒരേ സ്റ്റോറുകളിൽ നിന്നുള്ള വിൽപ്പന വളർച്ച ഏകദേശം 28 % രേഖപ്പെടുത്തി.
കന്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 35 % വളർച്ചയുണ്ടായി. പശ്ചിമേഷ്യൻ മേഖലയിൽ മാത്രം, 2027 സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഏകദേശം 30 % വരുമാന വളർച്ച കൈവരിക്കാൻ കന്പനിക്ക് സാധിച്ചു. ഈ പ്രദേശത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കളുടെ വരവിൽ കുറവുണ്ടായെങ്കിലും, ഒരേ സ്റ്റോറുകളിൽ നിന്നുള്ള മികച്ച വിൽപ്പന വളർച്ചയാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയത്.
കന്പനിയുടെ ആകെ സംയോജിത വരുമാനത്തിലേക്ക് അന്താരാഷ്ട്ര വിപണികൾ ഏകദേശം 14% സംഭാവന നൽകി.
കന്പനിയുടെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ ‘കാൻഡറെ’ (Candere), 2027 സാന്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 112 % വരുമാന വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ കന്പനി ഇന്ത്യയിലുടനീളം 12 കല്യാണ്‍ ഷോറൂമുകളും 5 കാൻഡറെ ഷോറൂമുകളും ആരംഭിച്ചു. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി കന്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 524 ആണ്.
Business
ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Business
മുംബൈ: അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വർധിച്ചു.
മേയ് മാസത്തിലെ 22,908 കോടി രൂപയിൽ നിന്ന് ജൂണിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 26.5 ശതമാനം വർധിച്ച് 28,973 കോടി രൂപയിലെത്തി. ജൂണ്‍ മാസത്തിൽ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മിഡ്-കാപ് ഫണ്ടുകളാണ്; 6,090 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ എത്തിയത്.
സ്മോൾ-കാപ് ഫണ്ടുകൾ 5,602 കോടി രൂപയുടെ നിക്ഷേപവുമായി തൊട്ടുപിന്നാലെയുണ്ട്. അതേസമയം ഫ്ലെക്സി-കാപ് ഫണ്ടുകൾക്ക് 5,231 കോടി രൂപ ലഭിച്ചു. ലാർജ് ആൻഡ് മിഡ്-കാപ് ഫണ്ടുകളിൽ 4,321 കോടി രൂപയുടെയും മൾട്ടി-കാപ് ഫണ്ടുകളിൽ 3,070 കോടി രൂപയുടെയും നിക്ഷേപം വന്നു.
നിക്ഷേപത്തിൽ തിരിച്ചുവരവുണ്ടായെങ്കിലും, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നിരക്കുകളിലും താഴെയാണിത്. മാർച്ചിൽ 40,000 കോടി രൂപയ്ക്കും ഏപ്രിലിൽ 38,000 കോടി രൂപയ്ക്കും മുകളിലാണ് നിക്ഷേപം നടന്നത്. ഇക്വിറ്റി സ്കീമുകളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) മേയ് മാസത്തിലെ 36.14 ലക്ഷം കോടി രൂപയിൽ നിന്ന് ജൂണിൽ 37.34 ലക്ഷം കോടി രൂപയായി ഉയർന്നു. ഹൈബ്രിഡ് ഫണ്ടുകളിലും ഉയർന്ന നിക്ഷേപം എത്തിച്ചേർന്നു.
Business
തൃശൂർ: പ്രമുഖ ഗൃഹോപകരണ- ഇലക്ട്രോണിക്- ഡിജിറ്റല്‍ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി- മാര്‍ട്ടില്‍ ഇന്നും നാളെയും കില്ലര്‍ ഓഫര്‍.
തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്കു ഫ്ലാറ്റ് അന്‍പതു ശതമാനം ഡിസ്കൗണ്ടാണു കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
ഇതോടൊപ്പം പുതിയ ഓണം സ്കീമായ ലക്കാ ലക്കാ ഓഫറിൽ ജൂലൈ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കു ബന്പര്‍ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാര്‍, നൂറുപേര്‍ക്ക് ഒരു ഗ്രാം വീതമുള്ള സ്വര്‍ണനാണയം, നൂറു പേര്‍ക്കു പത്തുഗ്രാം വീതമുള്ള വെള്ളിനാണയം, നൂറു പേര്‍ക്ക് എല്‍ഇഡി ടിവി, നൂറുപേര്‍ക്ക് വാഷിംഗ് മെഷീന് എന്നിവയും ലഭിക്കും.
പര്‍ച്ചേസ് ചെയ്യുമ്പോള്‍ തെരഞ്ഞെടുത്ത മോഡലുകളില്‍ കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രൊസസിംഗ് സ്കീമുകള്‍, കുറഞ്ഞ തവണ വ്യവസ്ഥകളില്‍ കൂടുതല്‍ കാലാവധിയോടെ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍, എക്സ്റ്റന്‍ഡഡ് വാറന്റി സ്കീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും നന്തിലത്ത് ജി-മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Business
കോട്ടയം: രാജ്യത്ത് ഇ20 (20ശതമാനം എഥനോള്‍) പെട്രോള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയതിനു പിന്നാലെ വാഹനങ്ങളുടെ സുരക്ഷ, മൈലേജ്, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെച്ചൊല്ലിയ വിവാദം കൂടുതല്‍ ശക്തമാകുന്നു.
ഇ10 നിലവാരത്തിനായി രൂപകല്പന ചെയ്ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നത് റബര്‍ ഹോസുകള്‍, സീലുകള്‍, ഒ-റിംഗുകള്‍, ഗാസ്കറ്റുകള്‍, ചില ഫ്യൂവല്‍ ലൈന്‍ ഘടകങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല തേയ്മാനത്തിന് ഇടയാക്കാമെന്നും ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഓട്ടോമോറ്റീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആർഎഐ)യുടെ പരീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
400 മുതല്‍ 806 മണിക്കൂര്‍ വരെ എന്ജിന് ഡ്യൂറബിലിറ്റി പരീക്ഷണങ്ങളാണ് ഇതിനായി നടത്തിയത്. അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചയും ശക്തമായി. ഇ20 കാരണം മൈലേജ് കുറയുമോ, പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കൂടുമോ, ഇന്ധന സംവിധാനത്തിന്റെ ആയുസ് കുറയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഇ20 നയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ എഥനോള്‍ റോഡ്മാപ്പിനുള്ള നിര്‍ദേശത്തില്‍ ഒരു പ്രധാന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ20 ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ഏകദേശം ആറ് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നും നിലവിലുള്ള ഇ10 വാഹനങ്ങളെ സംരക്ഷിക്കാന്‍ ഇ10 പെട്രോള്‍ സംരക്ഷണ ഗ്രേഡ് ഇന്ധനമായി ഇ20-നൊപ്പം ലഭ്യമാക്കണം എന്നുമാണു സംഘടന ശിപാര്‍ശ ചെയ്തത്.
ഇ10 പെട്ടെന്ന് പിന്‍വലിച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക് മെറ്റീരിയല്‍ കംപാറ്റിബിലിറ്റിയിലും എന്ജിന് കാലിബ്രേഷനിലും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും മൈലേജ്, ഡ്രൈവബിലിറ്റി, ദീര്‍ഘകാല ഡ്യൂറബിലിറ്റി എന്നിവയെ ബാധിക്കാമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സമീപകാലത്ത് സംഘടനയും വാഹന നിര്‍മാതാക്കളും നടത്തിയ വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങളിലും സര്‍വീസ് ഡാറ്റയിലും ഇ20 മൂലമുള്ള വ്യാപക വാഹന തകരാറുകള്‍ക്ക് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള വിശദീകരണത്തില്‍ ആവര്‍ത്തിച്ചു.
പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി ഇ20യുമായി ബന്ധമുണ്ടോ?
വാഹനങ്ങളിലെ ചില പ്രത്യേക പ്ലാസ്റ്റിക് പാര്‍ട്ടുകള്‍ക്ക് വാറന്റി നിരക്ക് ഈടാക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഇത് ഇ20 പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍, വാറന്റി വ്യവസ്ഥയില്‍ നിര്‍മാതാക്കളുടെ വാണിജ്യനയത്തിന്റെ ഭാഗമായിട്ടുള്ള നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നും പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി നിരക്ക് ഈടാക്കുന്നതില്‍ ഇ20യുമായി ബന്ധമില്ലെന്നാണു ചില വാഹന ഡീലര്‍മാര്‍ നല്കുന്ന വിശദീകരണം.
Business
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എഥനോള്‍ ഉത്പാദകരായ അമേരിക്കയില്‍ പത്തു ശതമാനം മാത്രം എഥനോള്‍ കലര്‍ത്തിയ ഇ10 ഗ്യാസോലിന്‍ ആണു രാജ്യവ്യാപകമായി ഉപയോഗിക്കുന്നത്.
സാവധാനം ഇ15ന്റെ ഉപയോഗവും വളരുന്നുണ്ട്. അമേരിക്കയിലെ 80 ശതമാനത്തിലേറെ വാഹനങ്ങള്‍ എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഫ്ളെക്സ്-ഇന്ധന സാങ്കേതികവിദ്യകൊണ്ടു സജ്ജീകരിച്ചവയാണ്. ശുദ്ധമായ ഹൈഡ്രസ് എഥനോള്‍ (ഇ100) ഉപയോഗിക്കുന്ന വാഹനങ്ങളും അമേരിക്കയിലുണ്ട്.
ആഗോളതലത്തില്‍ എഥനോള്‍ ഉത്പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 27 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ27 പെട്രോളാണ് ഉപയോഗിക്കുന്നത്. പുതിയ കാറുകളില്‍ 80 ശതമാനവും ഫ്ളെക്സ്-ഇന്ധനത്തിനു യോജ്യമാണ്. ലോകത്തെ എഥനോള്‍ ഉത്പാദന- വിതരണത്തിന്റെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത് അമേരിക്കയും ബ്രസീലുമാണ്.
ഇന്ത്യയാണു ലോകത്തിലെ മൂന്നാമത്തെ വലിയ എഥനോള്‍ ഉത്പാദകര്‍. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ കരിമ്പ് ഫാക്ടറികളിലെ പഞ്ചസാര ഉത്പാദനത്തിന്റെ പ്രധാന ബാക്കിപത്രമായാണു എഥനോള്‍ ഉത്പാദനം. ചൈന, ജര്‍മനി, തായ്ലന്ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും എഥനോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
യുപി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി 450ലേറെ വലിയ പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു കോടി കരിമ്പുകര്‍ഷകര്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കുടുംബാംഗങ്ങളടക്കം രാജ്യത്തെ പ്രബലര്ക്കു സ്വന്തം പഞ്ചസാര ഫാക്ടറികളുണ്ട്. എഥനോള്‍ ഉണ്ടാക്കുന്ന കരിമ്പ്, ചോളം കൃഷികള്‍ക്കു വലിയതോതില്‍ വെള്ളം ഉപയോഗിക്കേണ്ടിവരുന്നതിലും ആശങ്കകളുണ്ട്.
Business
ന്യൂഡല്‍ഹി: ദേശീയശ്രദ്ധ നേടിയ തമിഴ്നാട്ടിലെ രാമര്‍ പെട്രോള്‍ തട്ടിപ്പിന് 30 വര്‍ഷം. 1996ല്‍ ഔഷധ ഇന്ധനം (രാമര്‍ ബയോ-ഫ്യുവല്‍) എന്നവകാശപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 2.27 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രാമര്പിള്ളയ്ക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ രാമറിനെ മൂന്നു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയ്ക്കും സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള പി. രാമര്പിള്ളയാണു ബദല്‍ ഇന്ധനം അവതരിപ്പിച്ച് വര്‍ഷങ്ങളോളം പൊതുജനങ്ങളെ കബളിപ്പിച്ചത്. രഹസ്യ ഔഷധങ്ങളുടെ പ്രത്യേക മിശ്രിതം, ഉപ്പ്, സിട്രിക് ആസിഡ് തുടങ്ങിയ സാധാരണ ചേരുവകളുമായി അര മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ ഇന്ധനം ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് 1996ല്‍ രാമര്‍പിള്ള അവകാശപ്പെട്ടത്.
ഇന്ധനക്ഷാമത്തിനും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിഹാരം കണ്ടുപിടിച്ചയാളെന്ന നിലയില്‍ രാമര്‍ ദേശീയ, ആഗോള പ്രശസ്തി നേടി. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയനേതാക്കളെ കാണാനും അവസരം ലഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണശാലകളില്‍ തന്റെ രാസപ്രക്രിയ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നുവരെ രാമര്‍ അവകാശപ്പെട്ടു.
എണ്ണശുദ്ധീകരണ ശാലകളിലെയും വിതരണ കമ്പനികളിലെയും ചിലരുമായി ചേര്‍ന്നു ബെന്‍സീന്‍, ടൗലീന് തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ചേര്‍ത്തു ഹെര്‍ബല്‍ പെട്രോളായി രാമര്‍പിള്ള വില്‍ക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ രാമറിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്തശേഷം അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഡി. മുഖര്‍ജി വിശദീകരിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ ചേര്‍ത്ത മിശ്രിതമാണ് ബയോ ഇന്ധനമായി അവതരിപ്പിച്ചത്. നിരോധിച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നു ഹെര്‍ബല്‍ ഇന്ധനം.
പൊതുജനങ്ങളെ വഞ്ചിച്ചു പണം തട്ടിയതിന് സിബിഐ അറസ്റ്റ് ചെയ്ത രാമര്‍പിള്ളയും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്, എസ്.കെ. ഭരത് എന്നിവരും കുറ്റക്കാരാണെന്ന് ചെന്നൈ എഗ്മോറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കണ്ടെത്തി. വഞ്ചനയിലൂടെ 2.27 കോടി രൂപ തട്ടിയതിന് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമര്‍പിള്ള വീണ്ടും 2000ല്‍ മറ്റൊരു ഇന്ധനം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചെന്നൈയില്‍ പത്രസമ്മേളനം നടത്തി. വേലാര്‍ ബയോ-ഹൈഡ്രോകാര്‍ബണ്‍ ഇന്ധനം എന്നുപേരിട്ട ഇതും മറ്റൊരു തട്ടിപ്പാണെന്നു സംശയമുയര്‍ന്നതോടെ വില്‍പ്പന നടന്നില്ല.
Business
മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഥിയം-അയണ്‍ ബാറ്ററികൾ, സ്മാർട്ട്ഫോണ്‍ വയർലെസ് ചാർജിംഗ് സിസ്റ്റങ്ങൾ, ഡിസ്പ്ലേ അസംബ്ലികൾ, ഇൻഡക്ടർ കോയിൽ മൊഡ്യൂളുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന നിരവധി പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി (ഇറക്കുമതി തീരുവ) ഇളവുകൾ കേന്ദ്ര സർക്കാർ നീട്ടി.
ഇലക്ട്രോണിക്സ് നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾക്കും ഘടകങ്ങൾക്കും നല്‍കിവരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ 2029 മാർച്ച് 31 വരെ നീട്ടിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ ഇളവുകൾ ഉടനടി പ്രാബല്യത്തിൽ വരും. നികുതിയിളവ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ട്.
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ അസംബ്ലികളുടെ നിർമാതാക്കൾക്കാണ് ഈ ഇളവു കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. ഈ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന ഡിസ്പ്ലേ സെല്ലുകൾ, ബാക്ക്ലൈറ്റ് യൂണിറ്റുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ഫ്രെയിമുകൾ, അനൈസോട്രോപിക് കണ്ടക്ടീവ് ഫിലിം തുടങ്ങിയ പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് മീറ്ററുകൾ അല്ലെങ്കിൽ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഡിസ്പ്ലേ അസംബ്ലികൾക്ക് ഈ നികുതിയിളവ് ബാധകമല്ല.
സ്മാർട്ട്ഫോണുകളുടെ വയർലെസ് ചാർജിംഗ് മോഡ്യുളുകളിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും സർക്കാർ നീട്ടിയിട്ടുണ്ട്. നാനോ-ക്രിസ്റ്റലിൻ അസംബ്ലികൾ, ഇ-ഷീൽഡുകൾ, പിഇടി ലൈനറുകൾ, പിസി ഷിമ്മുകൾ, കോയിലുകൾ, നിയോഡിമിയം അയണ്‍ ബോറോണ്‍ കാന്തങ്ങൾ തുടങ്ങിയ എൻഎഫ്സി, ഇൻഡക്ടർ കോയിൽ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇളവുകൾ നൽകിയിട്ടുള്ള ഘടകങ്ങളുടെ കാര്യത്തിൽ കൃത്യത ഉറപ്പാക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഇവയ്ക്ക് സാങ്കേതിക നിർവചനങ്ങളും നൽകിയിട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററി നിർമാണത്തിനായി കുറഞ്ഞ നികുതിയിളവിന് അർഹതയുള്ള യന്ത്രസാമഗ്രികളുടെ പട്ടിക കേന്ദ്ര സർക്കാർ വിപുലീകരിച്ചു. പരിഷ്കരിച്ച വിജ്ഞാപന പ്രകാരം ഇപ്പോൾ 85 വിഭാഗങ്ങളിൽപ്പെട്ട ഉപകരണങ്ങൾക്ക് ഈ ഇളവ് ലഭിക്കും. അസംസ്കൃത വസ്തുക്കൾ മിക്സ് ചെയ്യുന്നത് മുതൽ കോട്ടിംഗ്, വെൽഡിംഗ്, ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, പാക്കേജിംഗ് വരെയുള്ള ഏതാണ്ട് മുഴുവൻ ബാറ്ററി ഉത്പാദന പ്രക്രിയകളും ഇതിൽ ഉൾപ്പെടുന്നു.
Business
കൊച്ചി: രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാന്‍ഡായ വി ഗാര്‍ഡ്, രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ അരിസോ വിപണിയിലെത്തിച്ചു.
സ്ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാര്‍ വഴി തത്സമയം അറിയിക്കുന്ന സ്മാര്‍ട്ട് ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവും ഇതിലുണ്ട്.
ഡിജിറ്റല്‍ (ഡിജി) മോഡലുകളില്‍ ഗ്ലാസിനു കീഴില്‍ ഫ്ലഷ്-എംബെഡഡ് ഡിസ്പ്ലേയും തെരഞ്ഞെടുത്ത മോഡലുകളില്‍ റിമോട്ട് കണ്ട്രോള് സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Business
തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.
15 ന് രാവിലെ ഒന്‍പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും വീണു. ഇന്നലെ മാർച്ച് അവസാനത്തിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന തകർച്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും രണ്ടു ശതമാനത്തിനു മുകളിലാണ് താഴ്ന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള താത്കാലിക കരാർ അവസാനിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് വിപണി കൂപ്പുകുത്തിയത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന, ദുർബലമായ ആഗോള സൂചനകൾ, രൂപയുടെ ഇടിവ്, വീണ്ടും യുഎസ്-ഇറാൻ സൈനിക ആക്രമണം എന്നിവ നിക്ഷേപകരെ വിപണിയിൽ ശക്തമായ വിറ്റഴിക്കലിനു പ്രേരിപ്പിച്ചു.
ട്രംപിന്റെ പ്രസ്താവന വന്നതോടെ വ്യാപാരത്തിന്റെ രണ്ടാം പകുതിയിലാണ് ഓഹരി വിറ്റഴിക്കൽ ശക്തമായത്. ഉച്ചയ്ക്ക് 1.40ന് സെൻസെക്സ് 77,603.9 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാൽ, തുടർന്നുള്ള വെറും 40 മിനിറ്റിനുള്ളിൽ 1000 പോയിന്റിന്റെ വലിയ ഇടിവ് ഉണ്ടാകുകയും ചെയ്തു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന മധ്യേഷ്യയെ വീണ്ടും യുദ്ധക്കളമാക്കുമോയെന്ന ആശങ്ക നിക്ഷേപകരിലുണ്ടായി.
സെൻസെക്സ് 1677 പോയിന്റ് നഷ്ടത്തിൽ 76,503.60ലും നിഫ്റ്റി 517 പോയിന്റ് താഴ്ന്ന് 23,882ലും വ്യാപാരം പൂർത്തിയാക്കി. നിക്ഷേപകരുടെ സന്പാദ്യത്തിൽനിന്ന് ഒറ്റ ദിനം എട്ടു ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ബിഎസ്ഇയിൽ ലിസ്റ്റ്് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണി മൂല്യം 472 ലക്ഷം കോടി രൂപയ്ക്കും താഴേക്കു പോയി. സെൻസെക്സിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദലാൽ സ്ട്രീറ്റിൽ വില്പന ശക്തമായതിനെത്തുടർന്ന് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 26 ശതമാനം ഉയർന്ന് 14.68ലെത്തി.
വിശാല വിപണികളായ നിഫ്റ്റി മിഡ്കാപ് 100, സമോൾകാപ് 100 എന്നിവ യഥാക്രമം 1.55 ശതമാനവും 2.24 ശതമാനവും താഴ്ന്നു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, മീഡിയ, ബാങ്ക് സൂചികകൾ രണ്ടു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. വിപണിയിലെ പൊതുവായ ട്രെൻഡ് പൂർണമായും ഇടിവിലായിരുന്നു. എൻഎസ്ഇയിൽ 698 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2631 ഓഹരികൾ വലിയ തിരിച്ചയാണ് നേരിട്ടത്. 82 എണ്ണത്തിന് മാറ്റമുണ്ടായില്ല.
രൂപയ്ക്ക് നഷ്ടം
ഡോളറിനെതിരേ രൂപ 59 പൈസ നഷ്ടത്തിൽ 95.55ൽ വ്യാപാരം പൂർത്തിയാക്കി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരേ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ യുഎസ് ഇറാനിൽ വ്യോമാക്രമണം നടത്തി. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചതോടെ ക്രൂഡ് ഓയിൽവില ഉയരുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ക്രൂഡ് ഓയിൽ വില്പനയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തിനു പിന്നാലെ ആഗോള ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില എട്ടു ശതമാനത്തോളം ഉയർന്ന് ബരാലിന് 80 ഡോളറിലെത്തി.
Business
മുംബൈ: കോടിക്കണക്കിനു വരുന്ന പിഎഫ് വരിക്കാർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് തങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ വൻതോതിൽ പരിഷ്കരിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതൽ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴിൽ ലഭ്യമാകും.
പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകൾ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂൾ ചെയ്ത ‘ബ്ലാക്ക്ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടൽ ഈയാഴ്ചമുതൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.
ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്ഒ പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ റീജണൽ ഓഫീസുകളും സ്വതന്ത്രമായാണു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. വരിക്കാർക്ക് എന്തെങ്കിലും ആവശ്യങ്ങൾക്കോ പരാതിപരിഹാരങ്ങൾക്കോ തങ്ങളുടെ അക്കൗണ്ടുള്ള റീജണൽ ഓഫീസിനെത്തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു.
എന്നാൽ, പുതിയ മാറ്റത്തോടെ ഈ രീതി പൂർണമായും മാറി. രാജ്യമൊട്ടാകെയുള്ള ഏത് ഇപിഎഫ്ഒ ഓഫീസിലൂടെയും ഇനിമുതൽ വരിക്കാരുടെ അപേക്ഷകൾ പ്രോസസ് ചെയ്യാൻ സാധിക്കും. ഇതു സേവനങ്ങൾ വേഗത്തിലാക്കാനും പ്രാദേശിക ഓഫീസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും സഹായിക്കും.
പിഎഫ് പലിശ അടുത്തയാഴ്ച അക്കൗണ്ടുകളിലേക്ക്
2025-26 സാമ്പത്തികവർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ വിതരണം ചെയ്യാനുള്ള നടപടികൾ ഇപിഎഫ്ഒ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ഇതിനായുള്ള ഫീൽഡ് വെരിഫിക്കേഷൻ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് പൂർത്തിയാകുന്നതോടെ 1.44 ലക്ഷം കോടി രൂപ 34 കോടിയിലധികം വരുന്ന അക്കൗണ്ടുകളിലേക്ക് അടുത്തയാഴ്ചയോടെ ക്രെഡിറ്റ് ചെയ്യപ്പെടും. അടുത്ത വർഷം മുതൽ ഈ പലിശ വിതരണ പ്രക്രിയ പൂർണമായും ഓട്ടോമേറ്റഡ് ആക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ സേവനങ്ങൾക്കും ഒരൊറ്റ പോർട്ടൽ
പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ‘യൂണിഫൈഡ് മെംബർ പോർട്ടൽ’ആണ്. മുന്‍പ് പല ആവശ്യങ്ങൾക്കായി വരിക്കാർക്ക് വ്യത്യസ്ത പോർട്ടലുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇനിമുതൽ ലോഗിൻ ചെയ്യുന്നതിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനും ക്ലെയിമുകളുടെ സ്റ്റാറ്റസ് അറിയാനും മറ്റ് സേവനങ്ങൾ ഉപയോഗിക്കാനും ഒരൊറ്റ ഇടത്തിൽ സാധിക്കും.
സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി ഇപിഎഫ്ഒ തങ്ങളുടെ ആഭ്യന്തരനടപടികൾ പലതും ഓട്ടോമേറ്റഡ് ആക്കിയിട്ടുണ്ട്. അപേക്ഷകൾ നിരസിക്കപ്പെടുന്നത് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും. പുതിയ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുന്‍പുതന്നെ ഓരോ ക്ലെയിമിനുമുള്ള യോഗ്യതകൾ വരിക്കാർക്ക് നേരിട്ടു കാണാൻ സാധിക്കും. ഇതു തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും അപേക്ഷകൾ കൃത്യമായി ഫയൽ ചെയ്യാനും സഹായിക്കും.
ഡിജിറ്റൽ സേവനരംഗത്ത് ഇപിഎഫ്ഒ നടത്തുന്ന ഏറ്റവും വലിയ ചുവടുവയ്പുകളിൽ ഒന്നാണിത്. കൂടുതൽ സുതാര്യവും ലളിതവുമായ ഈ സംവിധാനം രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യും.
അതേസമയം, വിവരങ്ങളും രേഖകളും സമർപ്പിച്ചശേഷമുള്ള പ്രോസസിംഗ് പ്രക്രിയയുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ക്ലെയിമുകൾക്കും ചില പ്രത്യേക സേവനങ്ങൾക്കും സാധാരണയേക്കാൾ അല്പം കൂടുതൽ സമയമെടുത്തേക്കാമെന്നും തിരക്കുള്ള സമയങ്ങളിൽ ഓൺലൈൻ സേവനങ്ങൾ നിരന്തരം ഉപയോഗിക്കാൻ ശ്രമിക്കുന്നതും ഒരേ അഭ്യർഥനകൾ ആവർത്തിച്ച് സമർപ്പിക്കുന്നതും ഒഴിവാക്കണമെന്നും ഇപിഎഫ്ഒ അഭ്യർഥിച്ചു.
Business
തിരുവനന്തപുരം: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പെയിസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ് വേര് ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് തിരുവന്തപുരത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇത് ഓട്ടോമോട്ടീവ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന് ജോര്‍ജ് അറിയിച്ചു.
കമ്പനിയുടെ ഗ്ലോബല്‍ കോംപിറ്റന്‍സി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ നിരവധി പുതിയ തൊഴിലവസരങ്ങളാണ് ഉറപ്പാക്കുന്നത്. പുതിയ വികസനത്തോടെ വിവിധ എന്‍ജിനിയറിംഗ് മേഖലകളില്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കമ്പനിയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണു പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്.
ഡിസ്പെയിസ് ഗ്രൂപ്പിന്റെ ആഗോള ഗവേഷണ - വികസനത്തിനും, ഉത്പന്ന വികസനത്തിനും പ്രധാന കേന്ദ്രമായി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയിലെ സാധ്യതകള്‍ മുന്നില്‍കണ്ട് പ്രാദേശിക ആവശ്യങ്ങള്‍ക്ക് ഉതകുന്ന നൂതന ഹാര്‍ഡ് വേര്, സോഫ്റ്റ് വേര് എന്നിവ വികസിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന് ജോര്‍ജ് അഭിപ്രായപ്പെട്ടു. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും മികച്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവും ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളര്‍ച്ചയ്ക്കു കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Business
കൊച്ചി: ആന്റിബയോട്ടിക്കുകളടക്കം മരുന്നുകളുടെ ദുരുപയോഗം തടയാന്‍ ഡോക്ടര്‍മാര്‍ വ്യക്തതയോടെയും ഇംഗ്ലീഷ് കാപ്പിറ്റല്‍ ലെറ്ററിലും (വലിയ അക്ഷരത്തിലും) ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് മരുന്ന് കുറിപ്പടി തയാറാക്കണമെന്നു കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോയേഷന്‍ (എകെസിഡിഎ). ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യമന്ത്രി നല്‍കണമെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹനന്, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യക്തതയില്ലാത്ത കുറിപ്പടിയുമായി വന്നാല്‍ മരുന്നുകള്‍ നല്‍കേണ്ടതില്ലെന്ന് അസോസിയേഷന് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.- പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കും. ഡിസ്കൗണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന കോടതിവിധി അസോസിയേഷന് അംഗങ്ങളുടെ മെഡിക്കല്‍ ഷോപ്പുകളില്‍ കര്‍ശനമായി നടപ്പാക്കും.
അനധികൃത മരുന്നുവ്യാപാരം കണ്ടെത്താനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്നും ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ട്രഷറര്‍ വി. അന്‍വറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Business
കൊച്ചി: സ്മാർട്ട് ഹോം ഉപകരണനിർമാതാക്കളായ ഡ്രീം ടെക്നോളജി ഇന്ത്യയിൽ പുതിയ എൽ50 പ്ലസ്, എൽ50 റോബോട്ടിക് വാക്വം ക്ലീനറുകൾ അവതരിപ്പിച്ചു. എൽ50 പ്ലസിന് 34,999 രൂപയും എൽ50ന് 27,999 രൂപയുമാണ് വില.
Business
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും (സിഎസ്എല്‍) എച്ച്ബിഎല്‍ എന്‍ജിനിയറിംഗ് ലിമിറ്റഡും സംയുക്തമായി രൂപീകരിച്ച സംയുക്ത സംരംഭമായ മാരിടൈം പ്രൊപ്പല്‍ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായി സിഎസ്എല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ.എസ്. ഹരികൃഷ്ണനെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണു നിയമനം.
Business
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവില താഴേക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,245 രൂപയിലും പവന് 1,05,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലെത്തി.
വീഴ്ചയുടെ പാതയിലായ സ്വർണവില ചൊവ്വാഴ്ച പവന് 1000 രൂപ കുറഞ്ഞിരുന്നു. ഇതോടെ നാലു ദിവസത്തിനിടെ ആകെ കുറഞ്ഞത് 1820 രൂപയാണ്. മൂന്നു ദിവസങ്ങൾ കൊണ്ട് 4,560 രൂപ കൂടിയ ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണവില താഴാൻ തുടങ്ങിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ അരശതമാനത്തോളം ഇടിഞ്ഞ സ്വർണവില ഔൺസിന് 4125 ഡോളർ എന്ന നിലയിലാണ്. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണവും യുഎസ് നടത്തിയ പ്രത്യാക്രമണവുമാണ് സ്വർണവില ഇന്ന് ഇടിയാനുള്ള പ്രധാന കാരണം.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.