Business
തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഓണം മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. ഇന്നും നാളെയും കേരളത്തിലെ എല്ലാ ജി-മാർട്ട് ഷോറൂമും രാത്രി 12 വരെ തുറന്നുപ്രവർത്തിക്കും. ഈ ഓണക്കാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
‘ലക്കാ ലക്കാ’ ഓഫറിലൂടെ 2027 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ എന്നിവ ലഭിക്കും.
‘അത്തം പത്തോണം ലാക്പതി’ ഓഫറിലൂടെ ഓഗസ്റ്റ് 10 മുതൽ 30 വരെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ കാഷ്പ്രൈസുമുണ്ട്. ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടുമുണ്ട്. ഒപ്പം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിതവായ്പയും ലഭ്യമാണ്.
തെരഞ്ഞെടുത്ത മോഡലുകളിൽ കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ, കുറഞ്ഞ തവണവ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, എക്സ്റ്റൻഡഡ് വാറൻറി സ്കീമുകൾ തുടങ്ങിയവയും ലഭ്യമാണ്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
Business
കൊച്ചി: കേരളത്തില്‍ ബജാജ് ഓട്ടോ ചേതക്കിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡ് ഉടമകളുടെ എണ്ണം 50,000 കവിഞ്ഞതോടെ ഉപഭോക്തൃ ടച്ച് പോയിന്റുകള്‍103 എണ്ണമായി വികസിപ്പിച്ചു.
തുടക്കത്തില്‍ രണ്ടു കേന്ദ്രങ്ങളുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ചേതക് ഇന്ന് 18 ചേതക് എക്സ്പീരിയന്‍സ് സെന്ററുകളും ബജാജ് ഓട്ടോയുടെ 85 കേന്ദ്രങ്ങളും ഉള്‍പ്പെടെ 103 ഉപഭോക്തൃ കേന്ദ്രങ്ങളിലാണു ലഭ്യമാകുന്നത്.
ചേതക്കിന്റെ ഈ വലിയ ശൃംഖലകള്‍ ഇപ്പോള്‍ കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കു വില്പന, ടെസ്റ്റ് റൈഡുകള്‍, വില്പനാനന്തര സേവനം എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കും.
Business
കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിലവതരിപ്പിച്ച് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. ഓണത്തോടനുബന്ധിച്ചാണു പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. ഓണം കാമ്പയിനും കമ്പനി തുടക്കമിട്ടു.
‘ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള’ എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷദിവസങ്ങളിൽ മാത്രമല്ലാതെ മറ്റു സമയങ്ങളിലും അവ അഭിമാനത്തോടെ ധരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങളുള്ള സൈഡ്-ബൈ-സൈഡ് എഐ റഫ്രിജറേറ്ററുകളിൽ കൺവർട്ടബിൾ സോൺ സൗകര്യവുമുണ്ട്.
Business
കൊച്ചി: ഐസിഎല്‍ ഓണാഘോഷപരിപാടിയായ ‘ഒന്നിച്ചോണം പൊന്നോണം 2026’ നാളെ ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ.ജി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
ഐസിഎല്‍ ഫിന്‍കോര്‍പ് സിഇഒയും ഹോള്‍ ടൈം ഡയറക്ടറും വൈസ് ചെയര്‍പേഴ്സണുമായ ഉമ അനില്‍കുമാര്‍, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മുന്‍മന്ത്രി ആര്. ബിന്ദു, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ മൂന്നിന് സാംസ്കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് ചലച്ചിത്രതാരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന ബിഗ് സ്ക്രീന്‍ അവാര്‍ഡ്സ് 2026 സന്ധ്യ അരങ്ങേറും.
നടി ആശാ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെര്‍ഫോമന്‍സ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും.
Business
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആഗോള വിപണിയിലേക്കു നമ്മുടെ പ്രാദേശിക കരകൗശല വിദഗ്ധർക്കും എംഎസ്എംഇ മേഖലയ്ക്കും വലിയ സാധ്യതകളാണു തുറന്നിട്ടിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള സംഘടിപ്പിച്ച ‘ഇൻഡസ്ട്രി വിഷൻ സമ്മിറ്റ്’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Business
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും ആകാശംമുട്ടെ കുതിച്ച് സ്വർണവില. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയിലും പവന് 1,17,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 12,085 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ ഉയർന്ന് 9,410 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 6,070 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മേയ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. വമ്പൻ കുതിപ്പ് ദൃശ്യമായ വ്യാഴാഴ്ച ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു.
കുതിപ്പിന്റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു. എന്നാൽ, ബുധനാഴ്ച താഴേക്കുപോയ സ്വർണവില ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറയുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും കുതിച്ചുയർന്നത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം 12,000 രൂപയിലധികം വിലക്കുതിപ്പാണ് പവനുണ്ടായത്. നിലവിലെ ട്രെൻഡ് തുടർന്നാൽ വൈകാതെ പവൻ 1.20 ലക്ഷം രൂപ ഭേദിക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഒരുവേള ഔൺസിന് 4544 ഡോളറിലെത്തിയ രാജ്യാന്തര വില ഇപ്പോഴുള്ളത് 29 ഡോളർ നേട്ടവുമായി 4543 ഡോളറിലാണ്. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയരത്തിലാണ് രാജ്യാന്തര വില.
അതേസമയം, വെള്ളിവിലയും ഇന്നു വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ കൂടി 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: തുടർച്ചയായ നഷ്ടദിനങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിലേക്കു തിരിച്ചെത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഉയർന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിൽ കുറവ് വന്നത്, ഷോർട്ട് കവറിംഗ്, ഇന്ത്യൻ ഓഹരിവിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ വരവ് എന്നിവ കരുത്ത് പകർന്നു.
തുടർച്ചയായ നാലു സെഷനുകളിലെ ഇടിവിനുശേഷം സെൻസെക്സ് 628 പോയിന്റ് (0.82 %) ഉയർന്ന് 77,538 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.ഏഴു സെഷനുകളിലെ തുടർച്ചയായ ഇടിവിനു വിരാമമിട്ടുകൊണ്ട് നിഫ്റ്റി 154 പോയിന്റ് (0.64 %) ഉയർന്ന് 24,232ൽ വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണികളും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.41 ശതമാനവും 0.68 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (2.13 %), നിഫ്റ്റി റിയൽറ്റി (1.41 %) എന്നിവ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടത്തിലേക്കു വീണു. എൻഎസ്ഇയിൽ 2108 ഓഹരികൾ നേട്ടത്തിലും 1405 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 119 ഓഹരികളുടെ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല.
വിപണിയുടെ നേട്ടത്തിലുള്ള കാരണങ്ങൾ
ഈ ആഴ്ചയുടെ തുടക്കത്തിൽ 30 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2007 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ കുത്തനെയുള്ള വർധന തടയുന്നതിന്റെ ഭാഗമായി, ദീർഘകാല കടപ്പത്രങ്ങളുടെ തിരിച്ചെടുക്കൽ തുക ഇരട്ടിയാക്കുമെന്ന് യുഎസ് ട്രഷറി വ്യക്തമാക്കി. ഇതിന്റെ ഫലമായി യുഎസ് ബോണ്ട് വരുമാനം കുറഞ്ഞു.
ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം യുഎസ് ബോണ്ട് വരുമാനം കുറയുന്നത് വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതിനു സഹായകമാകും.
വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻവിപണിയിൽ തുടർച്ചയായ രണ്ടു ദിവസം വാങ്ങലുകാരായെത്തിയത് കരുത്തായി. ബുധാനാഴ്ച 407 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഇവർ വാങ്ങിയത്. വിദേശ നിക്ഷേപകരുടെ കടന്നുവരവ് ഇന്ത്യൻ വിപണിയിൽ ദീർഘനാളത്തെ വിറ്റഴിക്കലിനുശേഷം പൊതുവായ നിക്ഷേപക അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
Business
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൊത്തം കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ (40 ലക്ഷം കോടി) ഡോളർ എന്ന റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. നികുതി ഇളവുകൾ മൂലം വരുമാനത്തിലുണ്ടായ കുറവും സാമൂഹികക്ഷേമ പദ്ധതികൾക്കും പലിശ തിരിച്ചടവിനുമുള്ള ഭാരിച്ച ചെലവുകളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
2017 ജനുവരിയിൽ ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ 19.95 ട്രില്യൺ ഡോളറായിരുന്ന കടമാണ് ഇപ്പോൾ ഇരട്ടിയായത്. ട്രംപിന്റെ രണ്ടു ഭരണകാലയളവിലുമായി 11.6 ട്രില്യൺ ഡോളറിന്റെയും ജോ ബൈഡന്റെ നാലു വർഷത്തെ ഭരണകാലത്ത് 8.4 ട്രില്യൺ ഡോളറിന്റെയും കടം വർധനവുണ്ടായി. കോവിഡ് പ്രതിരോധത്തിനായി നൽകിയ അടിയന്തര ധനസഹായങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം.
ഏറ്റവും വലിയ വിദേശ കടദാതാവ് ജപ്പാൻ
ട്രഷറി സെക്യൂരിറ്റികൾ (ബോണ്ടുകൾ) വാങ്ങുന്നതിലൂടെ അമേരിക്കയ്ക്കു വായ്പ നൽകുന്ന രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ. വിദേശനാണ്യ ശേഖരത്തിന്റെ സുരക്ഷിതത്വത്തിനും ‘യെൻ’ കറൻസിയുടെ മൂല്യനിയന്ത്രണത്തിനുമായാണ് യുഎസ് ബോണ്ടുകൾ ജപ്പാൻ കൈവശം വച്ചിരിക്കുന്നത്. ചൈനയും വൻതോതിൽ യുഎസ് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നുണ്ട്.
Business
കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർധിച്ച് 100.29 കോടി രൂപയായി ഉയർന്നു.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടിയിലെത്തി. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമാനമായും നിലനിർത്തി. കമ്പനിയുടെ ലാഭക്ഷമതയും ആസ്തിവിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയിൽ നിന്നുള്ള ലാഭനിരക്ക് 2026 മാർച്ച് 31ലെ 2.84 ശതമാനത്തിൽനിന്ന് 5.17 ശതമാനമായി വർധിച്ചു. കമ്പനിയുടെ ശാഖകളുടെ എണ്ണം 958ൽനിന്ന് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്കു ശാഖാശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലാഭം, ആസ്തി, ശാഖാശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എംഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യപാദത്തിലെ നേട്ടത്തിനു കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.
Business
തൃശൂർ: അതിരപ്പിള്ളി സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിൽ രാജ്യാന്തര നിലവാരമുള്ള കേബിൾ കാറുകളായ സ്കൈ സ്റ്റോമിന്റെ ഉദ്ഘാടനം 23നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. അത്യാധുനിക ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ്, ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
പശ്ചിമഘട്ട വനമേഖല, സിൽവർ സ്റ്റോം പാർക്ക്, ചാലക്കുടിപ്പുഴ എന്നിവയുടെ കാഴ്ചകൾ ആസ്വദിച്ചു ഫോറസ്റ്റ് വില്ലേജായ ജംഗിൾ സ്റ്റോമിൽ എത്തുന്ന വിധത്തിലാണു കേബിൾ കാറുകളുടെ സജ്ജീകരണം. പുതുതായി ആരംഭിക്കുന്ന 25 റൈഡുകളും എട്ട് ഹൈ ത്രില്ലിംഗ് വാട്ടർ റൈഡുകളും ഏഴ് അഡ്വഞ്ചർ അമ്യൂസ്മെന്റ് റൈഡുകളും ഒന്നിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്കാണു സിൽവർ സ്റ്റോം.
വാട്ടർ തീംപാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്സ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയതിന്റെ റിക്കാർഡും സിൽവർ സ്റ്റോം സ്വന്തമാക്കിയെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
2025ൽ ജംഷഡ്പുരിൽ സ്നോപാർക്ക് ആരംഭിച്ചു. 150 കോടിയുടെ വികസനമാണു പാർക്കിൽ നടക്കുന്നത്. ലക്നൗവിൽ ഫാമിലി എന്റർടെയ്ൻമെന്റും സ്നോപാർക്കും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ ഷാജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: സ്ത്രീകൾക്കായി യെസ് എസെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി യെസ് ബാങ്ക്. പർച്ചേസുകൾക്കുള്ള മികച്ച റിവാർഡുകൾക്കൊപ്പം തന്നെ ആരോഗ്യ പരിശോധനാസൗകര്യങ്ങളും മറ്റ് ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്നതാണ് പുതിയ ക്രെഡിറ്റ് കാർഡ്.
യുവ പ്രഫഷണലുകൾ, ശമ്പള വരുമാനക്കാർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണു യെസ് എസെൻസ് കാർഡ് പുറത്തിറക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാമേഖലയ്ക്കു ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ്) കൊച്ചിയിൽ നടക്കും. ‘നിർമിതബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’എന്ന വിഷയത്തിൽ സെപ്റ്റംബർ അഞ്ചിന് ലേ മെറിഡിയൻ ഹോട്ടലിലാണു ഉച്ചകോടി .
എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്യുഎം) സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഡിഎസ്സിഐ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയാണ് പ്രധാന പങ്കാളികൾ.
ഡിജിറ്റൽ സുരക്ഷയിൽ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തിൽ ശ്രദ്ധേയമായ ടെക് ഹബായി കൊച്ചിയെ വളർത്താനും ലക്ഷ്യമിടുന്ന ഉച്ചകോടിയെ, ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്കോ, സീസ്കെലെർ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. തത്സമയ എഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവ ഉച്ചകോടിയിലുണ്ടാകും.
ഇന്ത്യൻ സൈബർ സുരക്ഷാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെസിഎസ്എസ് സൈബർ എക്സലൻസ് അവാർഡുകൾ ഉച്ചകോടിയിൽ വിതരണം ചെയ്യുമെന്ന് എഫ് 9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ, ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
Business
കൊച്ചി: ഉത്സവകാലത്തിനു മുന്നോടിയായി റെയിൽവേയുമായി സഹകരിച്ച് ആമസോൺ ഇന്ത്യ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ഡിഎഫ്സിസിഐഎല്ലുമായി സഹകരിച്ചാണ് പുതിയ നീക്കം.
ഇതോടെ വെസ്റ്റേൺ ഡിഎഫ്സിയിലെ ആദ്യ ജോയിന്റ് പാഴ്സൽ പ്രോഡക്ട്–റാപ്പിഡ് കാർഗോ സർവീസ് ട്രെയിനിൽ പ്രവർത്തിക്കുന്ന ആദ്യ ഇ കൊമേഴ്സ് കമ്പനിയായി ആമസോൺ മാറി. പത്തിലധികം വാൻ പാഴ്സലുകളിലൂടെയാണ് ചരക്കുനീക്കമെന്ന് അധികൃതർ പറഞ്ഞു.
Business
ഷാർലറ്റ് (നോർത്ത് കരോളൈന): ബാങ്ക് ഓഫ് അമേരിക്ക കോർപറേഷൻ നടത്തിയ ഫണ്ട് മാനേജർമാരുടെ ഏറ്റവും പുതിയ സർവേ പ്രകാരം, ഏഷ്യയിലെ ഏറ്റവും കുറഞ്ഞ മുൻഗണനയുള്ള ഓഹരിവിപണിയായി ഇന്തോനേഷ്യക്കു പകരം ഇന്ത്യ മാറി.
ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിപണികളിലൊന്നായ ഇന്ത്യൻ ഓഹരിവിപണിയോടുള്ള നിക്ഷേപകരുടെ വർധിച്ചുവരുന്ന ജാഗ്രതയാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് ഏഴിനും 13നും ഇടയിൽ ശേഖരിച്ച ഈ സർവേയിൽ, ആകെ 272 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന 98 ഫണ്ട് മാനേജർമാർ പങ്കെടുത്തു.
ഇന്തോനേഷ്യയോടുള്ള നിക്ഷേപകരുടെ മനോഭാവത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. രാജ്യത്തെ നിക്ഷേപം നിശ്ചിത അളവിലും കുറച്ച (നെറ്റ് അണ്ടർവെയ്റ്റ്) ഫണ്ട് മാനേജർമാരുടെ എണ്ണം ജൂലൈയിലെ 32 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു. മേഖലയിൽ നിക്ഷേപകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിപണികളായി തായ്വാനും ജപ്പാനും തുടർന്നു.
എന്തുകൊണ്ടാണ് ഫണ്ട് മാനേജർമാർ ഇന്ത്യയോട് വിമുഖത കാണിക്കുന്നത്?
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വ്യക്തമായ സ്വാധീനമില്ലാത്തതാണ് ഇന്ത്യൻ ഓഹരികളെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്കയായി സർവേ ചൂണ്ടിക്കാണിക്കുന്നത്. ദുർബലമായ സാന്പത്തിക വളർച്ചയാണ് ഇതിന് തൊട്ടുപിന്നിലുള്ള കാരണം.
മറുപടി നൽകിയവരിൽ 32 ശതമാനവും ഇന്ത്യയുടെ കാര്യത്തിൽ ഇന്ത്യയിൽ നെറ്റ് അണ്ടർവെയ്റ്റ് (കുറഞ്ഞ നിക്ഷേപം) നിലപാടാണ് സ്വീകരിച്ചത്. ഏഷ്യയിലെ നാലാമത്തെ വലിയ ഓഹരി വിപണിയായ ഇന്ത്യയോടുള്ള ഈ നിഷേധാത്മക നിലപാടിന് പരിഷ്കാരങ്ങളുടെ അഭാവവും ഉയർന്ന മൂല്യനിർണയവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു.
വിപണിയുടെ അടിസ്ഥാന ഘടകങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും മികച്ച വരുമാന പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇന്ത്യൻ ഓഹരികൾ ഇടിവ് നേരിടുന്ന സമയത്താണ് സർവേ ഫലങ്ങൾ പുറത്തുവരുന്നത്. നിക്ഷേപകർ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നിക്ഷേപം വരുന്നു
ബ്ലൂംബെർഗ് സമാഹരിച്ച വിവരങ്ങൾ പ്രകാരം നിലവിലെ ത്രൈമാസത്തിൽ ആഗോള നിക്ഷേപകർ നാലു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വാങ്ങിയിട്ടുണ്ട്. മേഖലയിലെ വളർന്നുവരുന്ന വിപണികളിൽ ഏറ്റവും ഉയർന്ന ഒഴുക്കാണിത്.
പ്രമുഖ ബെഞ്ച്മാർക്ക് സൂചികയായ എൻഎസ്ഇ നിഫ്റ്റി 50ലെ കന്പനികൾ റിപ്പോർട്ട് ചെയ്ത വരുമാനം അവസാന മൂന്ന് മാസത്തെ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 18 % വർധിച്ചു. ഇത് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പ്രവചിച്ച 10 % വളർച്ചയേക്കാൾ വളരെ മുന്നിലാണ്.
യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന സാന്പത്തിക വളർച്ചയെ സമ്മർദത്തിലാക്കിയ മേയ് മാസത്തിലാണ് ബാങ്ക് ഓഫ് അമേരിക്ക സർവേയിൽ ഇന്ത്യ ഏറ്റവും കുറവ് താത്പര്യമുള്ള വിപണിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ സംഘർഷം പരിഹരിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ, ഉൗർജ ചെലവുകൾ വീണ്ടും ഉയരുകയാണ്, ഇത് നിക്ഷേപകരുടെ ആശങ്കകൾ വർധിപ്പിക്കുന്നു.
Business
മൂംബൈ: യുഎസ് എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതിനു മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതോടെ ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾ ഇന്നലെയും ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ ഏഴാം ദിവസമാണ് ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തുന്നത്.
പണപ്പെരുപ്പത്തിനെതിരേയുള്ള യുഎസ് ഫെഡറൽ ബാങ്കിന്റെ പോരാട്ടം തുടരുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്. ഓഗസ്റ്റ് 11 മുതൽ നിഫ്റ്റി 50 സൂചിക തുടർച്ചയായ ഏഴു സെഷനുകളിലായി നഷ്ടത്തിലാണ്. ഓഗസ്റ്റ് 14 മുതലാണ് സെൻസെക്സ് ഇടിവ് നേരിടുന്നത്.
ഇന്നലെ സെൻസെക്സ് 325.78 പോയിന്റ് താഴ്ന്ന് 76,909ലും നിഫ്റ്റി 76.60 പോയിന്റ് നഷ്ടത്തിൽ 24,078ലും വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണി സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.21 %, 0.51 % വീതം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേഖലാ സൂചികകൾ പൊതുവെ നഷ്ടത്തിലായിരുന്നപ്പോൾ ഇതിനെ പ്രതിരോധിച്ചത് ഐടി മാത്രമായിരുന്നു. 0.73 ശതമാനം നേട്ടമുണ്ടാക്കി.
വിപണിയുടെ പൊതുസ്വഭാവം നഷ്ടത്തിന്റേതായിരുന്നു. എൻഎസ്ഇയിൽ 2173 ഓഹരികൾ നഷ്ടത്തിലായപ്പോൾ 1320 എണ്ണം നേട്ടമുണ്ടാക്കി. 116 ഓഹരികളിൽ മാറ്റമുണ്ടായില്ല.
Business
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം സ്വാസിക ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യവില്പന സോഷ്യല്‍ വര്‍ക്കര്‍ നിഷ ജോസ് നിര്‍വഹിച്ചു. മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ മായ രാഹുല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സി. ജോസഫ്, ലിബി ഏബ്രഹാം (ഗോള്‍ഡ് അസോസിയേഷന്, പാലാ), പാലാ അര്‍ബന്‍ ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍ മാത്യു തറപ്പേല്‍, ചലച്ചിത്ര താരം വി.കെ. ശ്രീരാമന് എന്നിവര്‍ പ്രസംഗിച്ചു.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാം സിബിന്, സിഇഒ സഞ്ജയ് ജോര്‍ജ്, സിഎഫ്ഒ സ്വരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാലായിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ഉദ്ഘാടനവേളയില്‍ വിതരണം ചെയ്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി.
പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
Business
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി കെഎഫ്സി കേരളത്തിൽ പരിമിതകാല ഓണം ഓഫറുകൾ അവതരിപ്പിച്ചു.
31 വരെ ലഭ്യമാകുന്ന ഓഫറിലൂടെ ഉപഭോക്താക്കൾക്കു 44 ശതമാനം വരെ ലാഭം നേടാം.
ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, ഹോട്ട് വിംഗ്സ്, ബോൺലെസ് ചിക്കൻ സ്ട്രിപ്സ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക കോംബോകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്.
Business
തൃശൂർ: സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 14-ാമതു ഷോറൂം തലശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
തലശേരി പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള മണവാട്ടി ജംഗ്ഷനിലെ പുതിയ ഷോറൂം 22നു രാവിലെ 11നു സിനിമാതാരം പ്രീതി മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
സ്വർണം, വജ്രം, വെഡ്ഡിംഗ്, ആന്റിക്, ടെംപിൾ തുടങ്ങി വൈവിധ്യമായ ആഭരണങ്ങളുടെ വിപുലശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർമാരായ പ്രസാദ് രാജഗോപാൽ, പ്രജീഷ് രാജഗോപാൽ എന്നിവർ അറിയിച്ചു.
10 ഭാഗ്യശാലികൾക്ക് ഓരോ ഡയമണ്ട് റിംഗുകൾ, ഓരോ നാലുഗ്രാം പർച്ചേസിനൊപ്പവും സൗജന്യ സ്വർണനാണയങ്ങൾ, സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 40 ശതമാനം വരെ ഡിസ്കൗണ്ട്, പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്പോൾ പവന് 1000 രൂപ അധികം, എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ എന്നിവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഫറുകൾ സെപ്റ്റംബർ 30 വരെ തലശേരി ഷോറൂമിൽ മാത്രം.
Business
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ് ലാമ്പുകളും ടെയില്‍ലാമ്പുകളും പുതുക്കിയ അലോയ് ഡിസൈനുകളും ഇന്റീരിയര്‍ തീമുകളും സ്ലാവിയയ്ക്കു മികച്ച ഡിസൈനും രൂപഭംഗിയും നല്‍കുന്നുണ്ട്.
ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍ ഉണ്ട്. കൂടാതെ പാര്‍ക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 360 ഡിഗ്രി ഏരിയ വ്യൂ കാാമറ സിസ്റ്റവും ലഭ്യമാണ്. ആറ് എയര്‍ബാഗുകളും മികച്ച സുരക്ഷാസവിശേഷതകളും ഉള്‍പ്പെടെ ഫൈവ്സ്റ്റാര്‍ ഗ്ലോബല്‍ സുരക്ഷാറേറ്റിംഗ് സ്ലാവിയയ്ക്കുണ്ട്.
പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. വാഹനപ്രേമികള്‍ക്ക് പുതിയ മോഡൽ സൂപ്പര്‍ബിനായുള്ള താത്പര്യം അറിയിക്കാൻ അവസരമുണ്ടെന്നും അധികൃതർ പറഞ്ഞു.
Business
കൊച്ചി: ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെയും സ്റ്റാർബക്സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്സ് ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.
26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഒമ്പത് സ്റ്റാർബക്സ് സ്റ്റോറുകളിലാണ് ലിമിറ്റഡ് എഡിഷൻ ഓണം മെനു ലഭ്യമാകുന്നത്.
അവിയലിനൊപ്പം മധുരവും പുളിയും കലർന്ന ഇഞ്ചിപ്പുളി സോസ് ചേർത്ത അവിയൽ ഇഞ്ചിപ്പുളി റാപ്പ്, പച്ചിലകൾക്കൊപ്പം പൊറോട്ടയിൽ പൊതിഞ്ഞ പൊരിച്ച കോഴി റാപ്പ്, കേരളീയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വറുത്തെടുത്ത നാടൻ കോഴി പഫ് എന്നിവയാണു പ്രധാന ഭക്ഷണവിഭവങ്ങൾ.
നേന്ത്രപ്പഴവും ശർക്കരയും ചക്കയും കൊണ്ടുള്ള നേന്ത്രപ്പഴം ശർക്കര തേങ്ങാ സ്ട്രൂഡൽ, നേന്ത്രപ്പഴം ശർക്കര ലോഫ് കേക്ക്, ചക്ക സ്വിസ് റോൾ എന്നിവയും ഓണം മെനുവിലുണ്ട്.
Business
കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങളോളം വര്‍ധന തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,205 രൂപയിലും പവന് 1,13,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,670 രൂപയിലെത്തി.
കുതിപ്പിന്റെ പാതയിലായിരുന്ന സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ ജൂൺ മൂന്നിന് ശേഷം കേരളത്തിൽ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വിലയായ 1,14,320 രൂപയിലായിരുന്നു ചൊവ്വാഴ്ച സ്വർണവില. ഈ മാസം ഇതുവരെ ഗ്രാമിന് 1,090 രൂപയും പവന് 8,720 രൂപയുമാണ് കൂടിയത്.
കനത്ത ലാഭമെടുപ്പിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 65 രൂപയും പവന് 520 രൂപയും ഇടിഞ്ഞ സ്വർണവില വൈകുന്നേരം തിരിച്ചുകയറ്റം ആരംഭിച്ചിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. പിന്നാലെ ശനിയാഴ്ച കുതിപ്പ് തുടർന്ന സ്വർണവില ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉയർന്ന് വാരാന്ത വിപണി ക്ലോസ് ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 4,400 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തരവില ഇന്ന് ഒരുഘട്ടത്തിൽ 4,327 ഡോളർ വരെയെത്തിയിരുന്നു. നിലവിൽ 4,346 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയിലും ഇന്നു നേരിയ ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ കുറഞ്ഞ് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കന്പനികളെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
മുൻനിര ടെലികോം കന്പനിയായ ഭാരതി എയർടെൽ 28-60 വാലിഡിറ്റിയുള്ള തെരഞ്ഞെടുക്കപ്പെട്ട എൻട്രി ലെവൽ പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകൾ പിൻവലിച്ചതിനു പിന്നാലെയാണ് താരിഫ് വർധനയ്ക്ക് സാധ്യതയുണ്ടെന്ന വിധത്തിൽ ചർച്ചകൾ ശക്തമായത്. തിങ്കളാഴ്ച റിലയൻസ് ജിയോ അവരുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
300 രൂപ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഒറ്റത്തവണ ഫീസിൽ ലഭിക്കുന്ന ഈ മെംബർഷിപ്പ് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം, ഭാവിയിൽ നിരക്കു വർധനയുണ്ടായാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടർന്നും അനുവദിക്കും. ഇങ്ങനെയൊരു പ്ലാൻ വീണ്ടും അവതരിപ്പിച്ചതുതന്നെ താരിഫ് വർധന വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 2027 സെപ്റ്റംബർ വരെയാണ് ജിയോ പ്രൈം പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 299 രൂപയുടെ എൻട്രി ലെവൽ പ്രതിദിന അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ ജിയോ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
വരുന്ന ആറുമാസത്തിനുള്ളിൽത്തന്നെ ടെലികോം നിരക്കുകൾ പരിഷ്കരിക്കാനിടയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. എൻട്രി ലെവൽ സ്മാർട്ഫോണ്‍ പ്ലാനുകളിൽ 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയിത് 2027 മാർച്ചിന് ശേഷത്തേക്ക് നീണ്ടുപോകുകയാണെങ്കിൽ ഈ നിരക്കുവർധന 28 ദിവസത്തേക്ക് 50 രൂപ എന്നതിനേക്കാൾ കാര്യമായി തന്നെ ഉയർന്നേക്കാനും സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി.
കേവലം പുതിയ വരിക്കാരെ ചേർക്കുന്നതിനേക്കാൾ, നിലവിലുള്ള ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം കണ്ടെത്തുന്നത് വഴി (നിരക്ക് വർധനയിലൂടെ) വരുമാന വളർച്ച കൈവരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ മേഖല നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നു.
Business
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നു രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ മുഖ്യാതിഥിയാകും. ഡയമണ്ട് ആദ്യവില്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്സണ്‍) എന്നിവര്‍ നിര്‍വഹിക്കും.
ജോസിന് ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി, കെവിവിഇഎസ്, പാലാ), ലിബി ഏബ്രഹാം (ഗോള്‍ഡ് അസോസിയേഷന്, പാലാ), സി.പി. അനില്‍ (ജിഎം, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), എം.ജെ. ജോജി (പിആര്‍ഒ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവർ പ്രസംഗിക്കും.
ചടങ്ങില്‍ നിര്‍ധനരായ രോഗികള്‍ക്കു ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം വിതരണം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണു ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്കു ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണു ഷോറൂം പ്രവര്‍ത്തിക്കുന്നത്.
Business
മുംബൈ: ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്നലെ നടത്താനിരുന്ന വാർഷിക പൊതുയോഗം (എജിഎം) ആവശ്യത്തിന് ക്വാറം ഇല്ലാത്തതിനെത്തുടർന്ന് മാറ്റിവച്ചതായി റിപ്പോർട്ടുകൾ. ടാറ്റാ സണ്‍സിന്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ ഉച്ചയ്ക്ക് 2.30 നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
എന്നാൽ, 30 മിനിറ്റ് കാത്തുനിന്ന ശേഷം ബാധകമായ ചട്ടങ്ങൾ അനുസരിച്ച് എജിഎം മാറ്റിവയ്ക്കുകയായിരുന്നു.കന്പനിയുടെ ചെയർമാൻ സ്ഥാനത്തു തന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് കന്പനി ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഈ മാറ്റിവയ്ക്കൽ ഉണ്ടായത്.
എജിഎമ്മിനായി പുതിയ തീയതി തീരുമാനിക്കാൻ ടാറ്റാ സണ്‍സ് ബോർഡ് വരും ആഴ്ചകളിൽ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 2027 ഫെബ്രുവരിയോടെ കാലാവധി അവസാനിക്കുന്ന നിലവിലെ ടാറ്റാ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പുനർനിയമനത്തിനില്ലെന്ന വ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളിൽ യോഗം നടക്കുന്നതിൽ ഇതിന് നിർണായക പ്രാധാന്യമുണ്ടായിരുന്നു. യോഗത്തിനായി ചന്ദ്രശേഖരൻ ബോംബെ ഹൗസിൽ എത്തിയിരുന്നു.
സംയുക്തമായി ഒരു പ്രതിനിധിയെ നിശ്ചയിക്കുന്ന സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും ഹാജരാകാതിരുന്നതിനാലാണ് യോഗം മാറ്റേണ്ടിവന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.
മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതിനാൽ, ടാറ്റാ സണ്‍സിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകളായ സർ രത്തൻ ടാറ്റാ ട്രസ്റ്റിന് യോഗത്തിലേക്ക് പ്രതിനിധിയെ നിർദേശിക്കാൻ സാധിച്ചില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പ്രധാന തീരുമാനങ്ങളെടുക്കാനോ യോഗങ്ങൾ ചേരാനോ സർ രത്തൻ ടാറ്റാ ട്രസ്റ്റിനോട് പാടില്ലെന്ന് കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
2026 സാന്പത്തികവർഷത്തെ കന്പനിയുടെ സാന്പത്തിക റിപ്പോർട്ടുകൾ, ബോർഡ് അംഗീകരിച്ച ഡിവിഡന്റ്, എൻ. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് ബോർഡ് അംഗമായി പുനർനിയമിക്കുന്നത് എന്നിവ പരിഗണിക്കുന്നതിനാണ് യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്നത്.
Business
തിരുവനന്തപുരം: കൊച്ചി രാമന്തുരുത്തില് കൊച്ചിന് ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന് ഷിപ്പ്യാര്ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജിഎസ്ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ചര്‍ച്ചയിലൂടെ വേഗത്തില്‍ തീരുമാനിക്കുകയായിരുന്നു.