Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Top News

സുധീരൻ സർക്കാരിന്‍റെ കാലൻ; വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്‍റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.

കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?.

പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ച നാല് ജില്ലകളിൽ കേന്ദ്ര കാലാസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala

ആരോഗ്യ ഡയറക്ടറെ നീക്കിയതു സ്റ്റേ ചെയ്തതിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ (കെഎടി) ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ഇന്നു വിധി പറയും.

കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടതു ട്രൈബ്യൂണലാണെന്നും ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്നു മാത്രമാകും പരിശോധിക്കുകയെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സ്ഥലംമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹര്‍ജി നൽകിയത്. 2026 ഫെബ്രുവരിയില്‍ റീനയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതാണ്.

തസ്തിക അപ്‌ഗ്രേഡ് ചെയ്തശേഷമാണ് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.

Kerala

മുല്ലപ്പെരിയാര്‍:തമിഴ്‌നാട് നിലപാടിനെതിരെ ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉയരം കൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇത്തരമൊരു നിലപാട് കേരളത്തിന് എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

142 അടിയില്‍നിന്ന് ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം സുപ്രീംകോടതി പോലും അനുവദിക്കാത്തതാണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

National

കേരളത്തിലെ മദ്യ ഉപയോഗം രണ്ടു വർഷത്തിനിടെ മൂന്നു ശതമാനം വർധിച്ചെന്നു സർവേ

ന്യൂഡൽഹി: കേരളത്തിലെ മദ്യ ഉപയോഗം രണ്ടു വർഷത്തിനിടെ മൂന്നു ശതമാനം വർധിച്ചെന്നു കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. കേരളത്തിലെ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 2023-24 വർഷം 22.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്-6) ചൂണ്ടിക്കാട്ടുന്നു.

2019-21 വർഷത്തിലെ 19.9 ശതമാനത്തിൽനിന്ന് മൂന്നു ശതമാനത്തിനടുത്താണ് രണ്ടു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. കേരളത്തിൽ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള സ്ത്രീകളാകട്ടെ 2019-21 വർഷം 0.2 ശതമാനമായിരുന്നത് 2023-24 വർഷം 0.3 ശതമാനമായി വർധിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ ആരോഗ്യ സർവേയായി കണക്കാക്കുന്ന എൻഎഫ്എച്ച്എസ്-6 റിപ്പോർട്ടിൽ കേരളത്തിലെ മദ്യ ഉപയോഗം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. സർവേയനുസരിച്ച് രാജ്യത്ത് 2023-24 വർഷം മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 18.9 ശതമാനമാണ്.

അതേസമയം, ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരുടെ ശതമാനം കേരളത്തിൽ രണ്ടു വർഷത്തിനിടെ കുറഞ്ഞിട്ടുണ്ട്. 2019-21 വർഷത്തിൽ പുകയില ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 16.9 ശതമാനമായിരുന്നെങ്കിൽ 2023-24ൽ ഇത് 15.9 ശതമാനമായി കുറഞ്ഞു.

Kerala

ഖനന നീക്കം ബ്ലൂ ഇക്കോണമിയുടെ ചുവടുപിടിച്ച്

കൊച്ചി: കേരളതീരത്തെ ധാതുഖനന സാധ്യത സംബന്ധിച്ച സംസ്ഥാന ബജറ്റിലെ പദ്ധതി നിർദേശത്തിനു പിന്നാലെ കേന്ദ്രസർക്കാർ നേരത്തേതന്നെ ഈ രംഗത്തു തുറന്നിട്ട സ്വകാര്യ നിക്ഷേപാവസരങ്ങളും ചൂടുള്ള രാഷ്‌ട്രീയചർച്ചയാകുന്നു.

കേന്ദ്രം 2020ൽ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി (നീല സന്പദ് വ്യവസ്ഥ) നയത്തിന്‍റെ ചുവടുപിടിച്ചാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും ധാതുസന്പത്തിന്‍റെ ഖനനത്തിന് പദ്ധതികൾ സജ്ജമാക്കുന്നത്.

കടലിലെ ധാതുഖനനം സംബന്ധിച്ച് 2002ൽ വാജ്പേയ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിൽ മോദി ഭരണകൂടം 2023ൽ മാറ്റം വരുത്തിയിരുന്നു. ഖനന മേഖലയിലേക്ക് വൻകിട നിക്ഷേപകരെ വലിയതോതിൽ സ്വാഗതം ചെയ്യുന്ന നയമാണു കേന്ദ്രം നടപ്പാക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രം നിയോഗിച്ച ഡോ. ശൈലേഷ് നായിക് കമ്മിറ്റിയുടെ റിപ്പോർട്ടിലും ധാതു ഖനന മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഈ റിപ്പോർട്ടിൽ കേരളത്തിലെ തീരദേശത്തുള്ള കരിമണലിന്‍റെ മൂല്യം 120 ബില്യൺ ഡോളറാണെന്നു പരാമർശമുണ്ട്.

ഖനനം സംബന്ധിച്ച കേന്ദ്രസർക്കാർ നയത്തിന്‍റെ വെളിച്ചത്തിൽ, മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽ ധാതുഖനനത്തിന് പത്തു കന്പനികൾ 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഒഡീഷയിലും ആന്ധ്രയിലും സമാനമായ രീതിയിൽ സ്വകാര്യ നിക്ഷേപത്തിന് കരാർ ഒപ്പുവയ്ക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തു.

ഇതിനിടെ, ആഴക്കടൽ മണൽ ഖനനത്തിനും നീക്കങ്ങളുണ്ടായി. 242 ചതുരശ്ര കിലോമീറ്ററിൽനിന്നായി 302 ദശലക്ഷം ടൺ ശുദ്ധ മണൽ ഖനനം ചെയ്യാനായിരുന്നു തീരുമാനം. കടൽ മണലും കരിമണലും ഖനനം ചെയ്യുന്ന സ്വകാര്യ കന്പനികളുടെ ചൂഷണം അനുവദിക്കില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ ധാതുഖനന നിർദേശം സംബന്ധിച്ച ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.
റെയർ എർത്ത് കോറിഡോർ

തെക്കൻ, മധ്യകേരളത്തിലെ ജില്ലകളെ ബന്ധപ്പെടുത്തി റെയർ എർത്ത് കോറിഡോർ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ധാതുഖനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതാണ് റെയർ എർത്ത് കോറിഡോർ.

ധാതുക്കൾ ഖനനം ചെയ്യുന്ന പ്രദേശം, അവയുടെ സംസ്കരണ പ്ലാന്‍റുകൾ, ധാതുക്കളിൽനിന്നുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികൾ, ഗവേഷണത്തിനുള്ള സെന്‍ററുകൾ എന്നിവയെല്ലാം റെയർ എർത്ത് കോറിഡോറിന്‍റെ ഭാഗമാകും.

Kerala

ബജറ്റ്: മദ്യവും കരിമണലും കത്തിത്തുടങ്ങി; കോൺഗ്രസിൽ ചേരിതിരിവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യബജറ്റിലെ സ്വപ്നപദ്ധതികൾ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതിനു പിന്നാലെ കരിമണലും വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വിവാദം കത്തിപ്പടരുന്നു. പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും കോണ്‍ഗ്രസിനുള്ളിൽനിന്നുതന്നെയും പ്രതിഷേധമുയർന്നു തുടങ്ങി.

ഇരുവിഷയങ്ങളിലും നയപരമായ തീരുമാനമുണ്ടായിട്ടില്ല എന്നതാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം. കരിമണൽ സംബന്ധിച്ചു പാർട്ടിയുടെ ദേശീയനയം പരിഗണിക്കേണ്ടതുണ്ടെന്ന കെ.സി. വേണുഗോപാലിന്‍റെ പ്രസ്താവന ശ്രദ്ധേയമാണ്.

കരിമണൽ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടുവരാനുള്ള നീക്കങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശക്തമായ എതിർപ്പും ഉയർന്നു. പ്രതിഷേധമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ ഇക്കാര്യത്തിൽ നയപരമായ നിലപാടെന്നു തോന്നിക്കുന്ന തരത്തിൽ ബജറ്റിൽ നിർദേശങ്ങൾ വന്നതാണ് കോണ്‍ഗ്രസിനുള്ളിൽതന്നെ മുറുമുറുപ്പിനു കാരണമാകുന്നത്.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നത് ഇടതു സർക്കാരിന്‍റെ കാലത്ത് കൈക്കൊണ്ട തീരുമാനമാണ്. എന്നാൽ, അതു പ്രാവർത്തികമായില്ല. യുഡിഎഫ് സർക്കാർ വന്നതിനു ശേഷം മദ്യനയത്തിനു രൂപം നൽകിയിട്ടില്ല.

ഇക്കാര്യത്തിൽ രാഷ്‌ട്രീയ തീരുമാനവും ഉണ്ടായിട്ടില്ല. അപ്പോൾപിന്നെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി നിരക്കുകൾ ബജറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ തനിക്ക് മനസറിവില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു പരസ്യമായി പറഞ്ഞതിനു പിന്നിലും രാഷ്‌ട്രീ യമുണ്ട്.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ സംഘടനകൾ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആകട്ടെ ഇക്കാര്യത്തിൽ അഴിമതിയും ആരോപിച്ചു.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ മദ്യ, കരിമണൽ വിഷയങ്ങളിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
ഇരുവിഷയങ്ങളിലും കോണ്‍ഗ്രസിനുള്ളിലെ ശക്തമായ ഒരു ചേരി മുഖ്യമന്ത്രി സതീശനെതിരേ രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരസമയത്തുതന്നെ രൂപപ്പെട്ട ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ നിലനിൽക്കുകയാണ്. മറുചേരി ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ നിലപാടെടുക്കുകയും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അതിനൊപ്പം നിലകൊള്ളുകയും ചെയ്താൽ അതു സതീശൻ നേരിടുന്ന ആദ്യത്തെ അഗ്നിപരീക്ഷയായി മാറാം.

Kerala

ഭീഷണി പ്രസംഗം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ ‌പരാതി നല്‍കി

കോഴിക്കോട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബ്ദുള്ളയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്‍റെ പ്രസംഗം.

Kerala

വൈദ്യുതിലഭ്യത കൂടി; ശനി, ഞായർ നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അധികവൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.

കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴുമുതൽ 12 വരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെയാണ് കുറവുണ്ടായത്.

ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാവാട്ട് രാത്രി 7.17നു രേഖപ്പെടുത്തി. ഞായറാഴ്ചവൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല.

മൺസൂൺ ശക്തി പ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്‍റെ അളവ് കുറഞ്ഞുനിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ്.

National

ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷ റദ്ദാക്കല്‍; സ്വകാര്യ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിന് പുതിയ നയം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.

പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്‍റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്‍റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

Kerala

50,000 കാട്ടുപന്നികൾ ജനവാസ മേഖലയിലെന്ന് വനംമന്ത്രി; കൊല്ലാൻ സ്പെഷൽ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് കാട്ടുപന്നി വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും 50,000 കാട്ടുപന്നികളാണ് വനത്തിനു പുറത്തു ജനവാസ മേഖലകളിൽ ഉള്ളതെന്നും വനം മന്ത്രി മന്ത്രി ഷിബു ബേബി ജോണ്‍.

പഴകുളം മധുവിന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള ഒരു ഡ്രൈവ് നിലവിലുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തും. പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.

ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഡ്രൈവ് നടത്തും. കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്‍റെ ശത്രുവല്ല വനംവകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.

വയനാട്ടിൽ വന്യമൃഗങ്ങളുടെ കാരിയിംഗ് കപ്പാസിറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

ആനകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്ത് പല കണക്കുകളുണ്ടെന്നും ഏതു കണക്കാണ് കൃത്യമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. മുരളീധരന്‍റെ നിർദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

International

ബ്രിട്ടനിൽ സ്റ്റാർമർ രാജിവച്ചു, ആൻഡി ബേർനാം പ്രധാനമന്ത്രിയായേക്കും

ലണ്ടൻ: മാസങ്ങളായി ലേബർ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വിരാമമിട്ട് സർ കീയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവച്ചു.

ഡൗണിംഗ്‌ സ്ട്രീറ്റിൽ നടത്തിയ പ്രഖ്യാപനത്തിൽ പാർട്ടിയുടെയും രാജ്യത്തിന്‍റെയും താത്പര്യം മുൻനിർത്തിയാണു രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. 411 എം പി മാരുടെ പിന്തുണയുമായി 2024 ജൂലൈ അഞ്ചിന് അധികാരത്തിലെത്തിയ സ്റ്റാർമർ രണ്ടു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് രാജിവച്ചൊഴിയുന്നത്.

സെപ്റ്റംബർ ആദ്യ വാരം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതു വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. പത്തു വർഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാർമർ (63).

സ്റ്റാർമർക്ക് പകരക്കാരനായി ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവ് ആൻഡി ബേർനാം എത്തുമെന്നു കരുതപ്പെടുന്നു. ഒരുമാസം മുന്പ് പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതനീക്കങ്ങളാണ് പെട്ടെന്നു ശക്തി പ്രാപിച്ച് സ്റ്റാർമറുടെ രാജിയിലേക്കു വഴിതെളിച്ചത്.

National

ഡൽഹി വിമാനത്താവളത്തിൽ 4.80 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.

മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.

വിമാനത്താവളത്തിന്‍റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.

Kerala

കപ്പലില്‍ "ഐ ലവ് പാക്കിസ്ഥാന്‍': പോലീസ് കേസെടുത്തു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ "ഐ ലവ് പാക്കിസ്ഥാന്‍' എന്നു കോറിയിട്ട സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊച്ചിന്‍ ഷിപ്‌യാർഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഷിപ് ബില്‍ഡിംഗ് ഡിവിഷനിലെ അസിസ്റ്റന്‍റ് മാനേജരുടെ പരാതിയിലാണു കേസെടുത്തത്.

രാജ്യത്തിന്‍റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുംവിധം പ്രവര്‍ത്തിക്കുന്നതിന് എതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പു പ്രകാരമാണു കേസ്.

വാക്ക്, എഴുത്ത്, അടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ ജീവപര്യന്തമോ ഏഴു വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.

 

Kerala

പകർച്ചവ്യാധി; ആരോപണ പ്രത്യാരോപണവുമായി ഭരണ- പ്രതിപക്ഷം

തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.

ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്‍റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.

നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്‍റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്‍റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.

രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.

ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്‍റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്‍റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്‍റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.

വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.

എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്‌.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.

സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Latest News

Corehub Up