Kerala
കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലിസ് പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം.
റെയിൽവേ സ്റ്റേഷന് പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസുകാരോട് മോശമായി പെരുമാറിയ ഡെൽസൺ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലിസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതിയുടെ പരാക്രമമെന്ന് പൊലിസ് പറഞ്ഞു.
Kerala
ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.
നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോജോണ്‍ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി കൈക്കൊള്ളാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണു കർശന നടപടിയുണ്ടാകുക.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നു പൊലിസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയായ ജഗദീശനെ പൊലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലിസ് പറഞ്ഞു. വിദ്യാർഥിനി എഴുതിവച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്. ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.
International
ഇസ്ലാമാബാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.
യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്ലാമാബാദായിരുന്നു.
പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.
ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇസ്ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.
Kerala
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ. യുണീക് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.
Kerala
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്റി-20 മത്സരം മാറ്റിവയ്ക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പൊലിസ്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷയും അതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളും കണക്കിലെടുത്താണ് പൊലിസിന്റെ അഭ്യർഥന.
എന്നാൽ മത്സരം മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സെപ്റ്റംബർ 12, 13 തീയതികളിൽ വിദേശ പ്രതിനിധികളും വിവിഐപികളും ഉച്ചകോടിക്കായി എത്തുന്നതിനാൽ തലസ്ഥാനത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 13-ന് നടക്കുന്ന മത്സരത്തിന് 25,000-നും 35,000-നും ഇടയിൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരത്തിലെ ജനക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് മാനേജ്മെന്റിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ട്രാഫിക് പൊലിസ് ചൂണ്ടിക്കാണിക്കുന്നു.
Kerala
പാലാ: പോണാടുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. പാലാ ഉപ്പൂട്ടില്‍ റെലന് ജോബിയാണ് (18) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പകടമുണ്ടായത്. മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ഉപ്പൂട്ടില്‍ ജോബിയുടെയും അനുവിന്റെയും മകനാണ്. സഹോദരന് റോണ്‍.
Kerala
കൊച്ചി: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മെട്രോ മുട്ടം യാര്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ സംരക്ഷണ സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.
കൊച്ചി മെട്രോയില്‍ ബെഹ്റയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കുക, കൊച്ചി മെട്രോയ്ക്ക് വേണ്ടത് യുവ നേതൃത്വം, എക്സ്പയര്‍ ചെയ്യാറായ റിട്ടയറികളെ അല്ല, ഇഷ്ടക്കാരെ തിരുകികയറ്റുന്നതില് എല്‍ഡിഎഫ്-യുഡിഎഫ് രണ്ടല്ല ഇരട്ട പെറ്റ മക്കള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കുന്ന നടപടി നിര്‍ത്തുക, കൊച്ചിക്കാരനായ മുഖ്യന് കൊച്ചിക്കാരെ ചതിക്കരുത് എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 30ന് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. എറണാകുളം ജില്ല കളക്ടര്‍ ജി. പ്രിയങ്കയാണ് താല്‍ക്കാലിക എംഡി. പുതിയ എംഡിയെ നിയമിക്കുന്നതു വരെയുള്ള ഭരണനടപടികള്‍ തടസപ്പെടാതിരിക്കാനാണ് കളക്ടര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.
റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍മാരായ കെ. പദ്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരെ എംഡിയായി പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
International
സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.
ബാബ് അൽ മൻഡെപിന്റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.
ബാബ് അൽ മന്ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോസ്ഥർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലിസ് സ്റ്റേഷനെക്കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലിസുകാർക്ക് ഉത്തരം അറിയില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു.
ഇക്കാര്യവും അദ്ദേഹം ചോദ്യം ചെയ്തു. പൊലിസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് മൈ പൊലിസ് സ്റ്റേഷൻ. പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ ആരും മറുപടി ലഭിക്കാത്തതിൽ എഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അഡീഷണൽ എസ്പി കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസുകാർക്ക് മെമ്മോ നൽകിയത്.
International
റിയാദ്: യെമനിലെ ഹൂതി വിമതരെ നേരിടാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് സഹായം ചോദിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ ട്രംപ് സഹായിക്കാൻ തയാറായില്ല. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യെമൻ തീരത്ത് മുന്നേറ്റം തുടർന്ന വ്യാഴാഴ്ച മുഹമ്മദ് ബിൻ സൽമാൻ രണ്ടു തവണ ട്രംപിനെ ഫോണിൽ വിളിച്ചുവത്രേ. ഹൂതികൾക്കെതിരേ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചു.
ഹൂതികൾക്കെതിരേ ഇപ്പോൾ നേരിട്ടു സൈനിക നടപടിക്ക് അമേരിക്കയ്ക്കു താത്പര്യമില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽത്തീരത്തെ പുതിയ സംഭവവികാസങ്ങൾ ട്രംപ് ഭരണകൂടത്തെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സൗദിക്കു സഹായം നല്കാൻ അമേരിക്ക തയാറാണെങ്കിലും ഹൂതികളെ നേരിട്ട് ആക്രമിക്കാൻ മടിയാണ്.
അമേരിക്കൻ സേനയിലെ പശ്ചിമേഷ്യാ പ്രദേശത്തിന്റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തി.
ഇറാനെതിരായ സൈനിക നടപടിക്കും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കുമാണ് അമേരിക്ക ഇപ്പോൾ മുൻഗണന നല്‍കുന്നതെന്ന് യുഎസ് വൃത്തങ്ങൾ സൗദി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
International
ചിത്രങ്ങളിലും ദൃശ്യങ്ങളിലും മാത്രം കണ്ടിട്ടുള്ള ചരിത്രശേഷിപ്പുകളെ നേരിട്ടു കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, വിശുദ്ധന്മാര് മുതല്‍ പുരാതന മനുഷ്യര്‍ വരെയുള്ളവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്നും മ്യൂസിയങ്ങളിലും പള്ളികളിലും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു. വിവിധ രാജ്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന, പൊതുജനങ്ങൾക്കു സന്ദർശനം അനുവദിച്ചിട്ടുള്ള ഒമ്പതു ചരിത്രശേഷിപ്പുകൾ മനസിലാക്കാം.
1. ഗലീലിയോ ഗലീലിയുടെ നടുവിരല്‍
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവായ ഗലീലിയോ ഗലീലിയുടെ കൈവിരല്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലുള്ള 'മ്യൂസിയോ ഗലീലിയോ'യില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അസ്ഥികൂടത്തില്‍നിന്നു വേര്‍പെടുത്തിയ നടുവിരൽ സന്ദർശകർക്കു കാണാം. പ്രത്യേക ഗ്ലാസ് പേടകത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രലോകത്തിന് അദ്ദേഹം നല്കിയ സംഭാവനകളുടെ ഭൗതിക സ്മാരകമായി ഇതു നിലകൊള്ളുന്നു.
അസ്ട്രോണമിക്കൽ ടെലിസ്കോപ്പ്, ജ്യോമെട്രിക് ആൻഡ് മിലിറ്ററി കോമ്പസ്, തെർമോസ്കോപ് (തെർമോമീറ്ററിന്റെ ആദ്യരൂപം) തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് ഗലീലിയോ.
2. വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി
കത്തോലിക്കാ സഭയിലെ വിശുദ്ധനും പാശ്ചത്യ തത്വചിന്തയിലെ പ്രമുഖനുമായിരുന്ന വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി നേപ്പിള്‍സിലെ 'സാന്‍ ഡൊമെനിക്കോ മജിയോറെ' പള്ളിയില്‍ പുണ്യശേഷിപ്പായി സൂക്ഷിച്ചിട്ടുണ്ട്. വിശ്വാസികള്‍ വലിയ ആദരവോടെയാണ് ഈ വിശുദ്ധ തിരുശേഷിപ്പു കാണാനെത്തുന്നത്. 1272-1274 കാലഘട്ടത്തിൽ അക്വിനാസ് ഈ മഠത്തിലാണു ജീവിച്ചിരുന്നത്.
വെങ്കലം, വെള്ളി, ഗ്ലാസ് എന്നിവ കൊണ്ടു നിർമിച്ച പ്രത്യേക പെട്ടിയിലാണ് അസ്ഥി പൊതുജനങ്ങൾക്കു ദർശിക്കാൻ സാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്.
3. സിയന്നയിലെ വിശുദ്ധ കാതറിന്റെ ശിരസ്
വിശുദ്ധ കാതറിന്റെ ശിരസ് ഇറ്റലിയിലെ സിയന്നയിലുള്ള 'ബസിലിക്ക കാറ്ററിനിയാന സാന്‍ ഡൊമെനിക്കോ' പള്ളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. 600-ലേറെ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തേജസോടെ വിശുദ്ധയുടെ ശിരസ് ദർശിക്കാം.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. വിസിക്ക് എതിരായ സമരത്തിന്റെ പേരിലായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.
International
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിൽ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്ടിവിസ്റ്റുകൾക്ക് കോടതി അഞ്ചു മുതൽ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.
ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.
2021 സെപ്റ്റംബറിൽ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയിൽ തെളിഞ്ഞത്.
ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.