Fri, 24 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

International

ട്രംപ് ഏഷ്യാ പര്യടനത്തിന്; ഷിയുമായി 30ന് കൂടിക്കാഴ്ച

വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏഷ്യയിലെത്തുന്നു. ഞായറാഴ്ച മുതലുള്ള അഞ്ചു ദിവസം മലേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. 30നു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ (തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് ട്രംപിന്‍റെ പര്യടനം ആരംഭിക്കുന്നത്. ട്രംപിന്‍റെ വ്യാപാര ഭീഷണികൾ നേരിടുന്ന ബ്രസീലിലെ പ്രസിഡന്‍റ് ലുലാ ഡാ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റാമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

തിങ്കൾ മുതൽ ബുധൻവരെ ട്രംപ് ജപ്പാനിലായിരിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽ 55,000 കോടി ഡോളറിന്‍റെ നിക്ഷേപ പദ്ധതികൾ പുതിയ ജപ്പാൻ പ്രധാനമന്ത്രി സനായി തകായിച്ചി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.

ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ട്രംപ്-ഷി കൂടിക്കാഴ്ച. ലോകത്തിലെ ഒന്നും രണ്ടും സാന്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധമായിരിക്കും മുഖ്യ ചർച്ചാവിഷയം.

അമേരിക്കയും ചൈനയും പരസ്പരം വർധിപ്പിച്ച ചുങ്കങ്ങൾ എടുത്തുകളയുന്ന തീരുമാനങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാകാം കൂടിക്കാഴ്ച.

International

കുനാർ നദിയിൽ ഡാം നിർമിക്കുന്നു; പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ

കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.

പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.

International

വിലക്കയറ്റം രൂക്ഷം; പാക് - അഫ്ഗാൻ അതിർത്തിയിൽ പച്ചക്കറികൾ കെട്ടിക്കിടക്കുന്നു, പാകിസ്ഥാനിൽ തക്കാളി വില 600

ഇസ്ലാമാബാദ്: സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാകുന്നു. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.

എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽനിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.

ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടെന്ന് അലോകോസെ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.

International

ട്രംപ് - ഷി ജിൻപിംഗ് കൂടിക്കാഴ്ച അടുത്തയാഴ്ച

വാഷിംഗ്‌‌ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യൻ രാജ്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുന്നത്.

വ്യാപാര സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ സ്ഥരീകരണം പുറത്തുവന്നത്. ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.

ഏഷ്യ - പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിൻ അറിയിച്ചു.

International

പറന്നുയർന്നതിനു പിന്നാലെ ചെറുവിമാനം തകർന്ന് വീണു; രണ്ടു മരണം

 

താച്ചിറ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എൻജിനുള്ള പൈപ്പർ പിഎ – 31ടി1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയുമായിരുന്നു.

അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.

International

രണ്ട് എണ്ണക്കന്പനികൾക്ക് ഉപരോധം; റഷ്യയ്ക്കെതിരേ കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി.

റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പറഞ്ഞു.

കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.


കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺ‌കുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു.

എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖാർകീവിലെ കിന്‍റർഗാർട്ടനുനേർക്കും ആക്രമണമുണ്ടായി. കുട്ടികൾ കെട്ടിടത്തിലായിരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് മേയർ ഇഹോർ തെരേഖോവ് പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ കുട്ടികൾ സുരക്ഷിതരായിരുന്നു. കീവ് ലക്ഷ്യമാക്കി 405 ഡ്രോണുകളും 28 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. സമയം കളയാനില്ലാത്തതുകൊണ്ട് പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജി-7 കൂട്ടായ്മ എന്നിവ റഷ്യയെ ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ സമ്മർദം ചെലുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.

സ്റ്റോക്ക്ഹോമിലെത്തിയ സെലൻസ്കി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടു. 150 ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് കരാർ. ഇതിനകം അമേരിക്കൻ നിർമിത എഫ്-16 വിമാനങ്ങളും ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങളും ലഭിച്ചിട്ടുണ്ട്.

International

മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ചാൾസ് രാജാവും പത്നിയും

വത്തിക്കാൻ സിറ്റി: കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ പുതുചരിത്രം രചിച്ച് വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ആംഗ്ലിക്കന്‍ സഭയുടെ സുപ്രീം ഗവര്‍ണര്‍ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും.

ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു സൃഷ്‌ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും പത്നിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്.


ഇന്നലെ രാവിലെയാണ് ചാൾസും കാമിലയും വത്തിക്കാനിലെത്തിയത്. സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു വരവേറ്റത്. തുടർന്ന് ഇരുവരും അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി.

ഇംഗ്ലണ്ടിന്‍റെ ആംഗ്ലോ-സാക്സൺ രാജാവും പ്രാർഥനയുടെ വ്യക്തിയുമായിരുന്ന വിശുദ്ധ എഡ്വേർഡ് ദ കൺഫസറിന്‍റെ ഫോട്ടോ ചാൾസ് രാജാവ് മാർപാപ്പയ്ക്കു സമ്മാനിച്ചപ്പോൾ ഇറ്റലിയിലെ സിസിലിക്കടുത്ത സെഫാലുവിലുള്ള നോർമൻ കത്തീഡ്രലിലെ പ്രസിദ്ധമായ സർവശക്തനായ ഈശോമിശിഹായുടെ മൊസൈക് ചിത്രമാണ് മാർപാപ്പ ചാൾസ് രാജാവിനു കൈമാറിയത്.

കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സിസ്റ്റൈൻ ചാപ്പലിൽ പ്രാർഥന. പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.

വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെന്‍റ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.

1530 ൽ ഹെന്‍‌റി എട്ടാമൻ രാജാവ് കത്തോലിക്കാസഭയുമായി പിരിഞ്ഞ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു രൂപംനൽകിയതിനുശേഷം ഇതാദ്യമായാണ് വത്തിക്കാനിൽ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുമിച്ച് പ്രാർഥന നടത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിന്‍റെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഗാനശുശ്രൂഷയിൽ പങ്കുചേർന്ന് ബ്രിട്ടനിലെ റോയൽ ക്വയറും

സിസ്റ്റൈൻ ചാപ്പലിൽ വിശ്വപ്രസിദ്ധ കലാകാരൻ മൈക്കിൽ ആഞ്ചലോയുടെ വിഖ്യാത പെയിന്‍റിംഗിന്‍റെ പശ്ചാത്തലത്തിൽ നടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്‍റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു. ‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം.

യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു. ‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്‌ടിച്ചത്...’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിന്‍റെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.

ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന. ചാൾസ് രാജാവിന്‍റെ ഭാര്യ കാമില, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പും ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ വിൻസെന്‍റ് നിക്കോളാസ്, സ്കോട്ടിഷ് സഭയെ പ്രതിനിധീകരിച്ച് സെന്‍റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ് ലിയോ കുഷ്‌ലെ എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.

വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലര്‍ത്തേണ്ടുന്നതിന്‍റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.

‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.

International

റഷ്യൻ വാതക ശുദ്ധീകരണ ശാല ആക്രമിച്ച് യുക്രെയ്ൻ

കീവ്: ദക്ഷിണ റഷ്യയിലുള്ള പ്രധാന വാതക ശുദ്ധീകരണ ശാലയ്ക്കുനേരേ യുക്രെയ്നിന്‍റെ ഡ്രോൺ ആക്രമണം. സ്ഥാപനത്തിന്‍റെ പ്രവർത്തനം താത്കാലികമാ‍യി നിർത്തിവച്ചിരിക്കുകയാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോമിന്‍റെ ഒറെൻബർഗ് പ്ലാന്‍റ് കസാഖ് അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കീവ്: ദക്ഷിണ റഷ്യയിലുള്ള പ്രധാന വാതക ശുദ്ധീകരണ ശാലയ്ക്കുനേരേ യുക്രെയ്നിന്‍റെ ഡ്രോൺ ആക്രമണം.

സ്ഥാപനത്തിന്‍റെ പ്രവർത്തനം താത്കാലികമാ‍യി നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോമിന്‍റെ ഒറെൻബർഗ് പ്ലാന്‍റ് കസാഖ് അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.      

45 ബില്യൺ ക്യൂബിക് മീറ്റർ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ വാതക ശുദ്ധീകരണ ശാലകളിലൊന്നാണ്. കസാഖ്സ്ഥാനിലെ എണ്ണപ്പാടത്തുനിന്ന്  ഇവിടേക്കുള്ള വാതകമെത്തുന്നുണ്ട്. ഇത് സ്വീകരിക്കാൻ പ്ലാന്‍റിന് കഴിയാത്ത സ്ഥിതിയാണ് ആക്രമണത്തിനു ശേഷമുണ്ടായിരിക്കുന്നതെന്ന് കസഖ് ഊർജ മന്ത്രാലയം അറിയിച്ചു.  പ്ലാന്‍റിന്‍റെ ഒരു ഭാഗം തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്.    

സമാറ മേഖലയിലുള്ള മറ്റൊരു എണ്ണ ശുദ്ധീകരണ ശാലയ്ക്കും തങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുടെ എണ്ണവ്യാപാരം തകർത്താൽ യുദ്ധത്തിനുള്ള സാന്പത്തികശേഷി ഇല്ലാതാകുമെന്ന വാദമുയർത്തിയാണ് വാതക ശാലകളെ യുക്രെയ്ൻ തു‌ടർച്ചയായി ലക്ഷ്യം വയ്ക്കുന്നത്. 

International

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല; അവകാശവാദം ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഈ വർഷം അവസാനത്തോടെ റഷ്യൻ എണ്ണയുടെ അളവ് വളരെ കുറയും. എന്നാൽ, ഇത് ഒറ്റയടിക്ക് നിർത്താനാകാത്ത പ്രക്രിയ ആയതിനാൽ സമയമെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.    

 “സമാന നടപടി കൈക്കൊള്ളുന്നതിനായി ചൈനയെയും നിർബന്ധിക്കും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. മോദിയോട് സംസാരിച്ചിരുന്നു.

ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അവസരത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി റഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കും.

യുഎസ് സാന്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് തീരുവ പ്രഖ്യാപിച്ചത്. എട്ട് യുദ്ധങ്ങൾ ഞാൻ ഇടപെട്ട് അവസാനിപ്പിച്ചു. ഇതിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കുന്നതിൽ എന്‍റെ ഉയർന്ന തീരുവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്’’- ട്രംപ് പറഞ്ഞു. 

International

സമ്മർദത്തിനു വഴങ്ങില്ലെന്ന് പുടിൻ

മോസ്കോ: റഷ്യൻ എണ്ണക്കന്പനികൾക്കെതിരായ യുഎസ് ഉപരോധത്തെ വിമർശിച്ച് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ രംഗത്ത്. അമേരിക്കയുടെയോ മറ്റേതു രാജ്യത്തിന്‍റെയോ സമ്മർദങ്ങൾക്കുമുന്നിൽ രാജ്യം തല കുനിക്കില്ലെ ന്നു  വ്യക്തമാക്കിയ പുടിൻ, റഷ്യൻ ഭൂവിഭാഗത്തിനുനേർക്കുള്ള ഏതൊരു ആക്രമണത്തിനും വളരെ ഗുരുതരവും അതിശക്തവുമായ മറുപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

ഉപരോധം റഷ്യ-അമേരിക്ക ബന്ധത്തെ തകർക്കുന്ന ശത്രുതാപരമായ പ്രവർത്തനമാണ്.  മോസ്കോ: റഷ്യൻ എണ്ണക്കന്പനികൾക്കെതിരായ യുഎസ് ഉപരോധത്തെ വിമർശിച്ച് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ രംഗത്ത്. അമേരിക്കയുടെയോ മറ്റേതു രാജ്യത്തിന്‍റെയോ സമ്മർദങ്ങൾക്കുമുന്നിൽ രാജ്യം തല കുനിക്കില്ലെ ന്നു  വ്യക്തമാക്കിയ പുടിൻ, റഷ്യൻ ഭൂവിഭാഗത്തിനുനേർക്കുള്ള ഏതൊരു ആക്രമണത്തിനും വളരെ ഗുരുതരവും അതിശക്തവുമായ മറുപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഉപരോധം റഷ്യ-അമേരിക്ക ബന്ധത്തെ തകർക്കുന്ന ശത്രുതാപരമായ പ്രവർത്തനമാണ്.     

ചില പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്ന സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണിത്. രാജ്യത്തിന്‍റെ സാന്പത്തികസുസ്ഥിരതയെ അത് ഒരിക്കലും ബാധിക്കില്ല. റഷ്യയുടെ ഊർജമേഖല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. ഇതു തീർച്ചയായും റഷ്യയെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ്. എന്നാൽ ആത്മാഭിമാനമുള്ള രാജ്യവും ജനതയും ഒരുതരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ല. ആഗോള ഊർജ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നത് എണ്ണവില ഉയരാനിടയാക്കും.

പ്രത്യേകിച്ച് യുഎസ് പോലുള്ള രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ ഇത് അസ്വസ്ഥതയുണ്ടാക്കും-പുടിൻ പറഞ്ഞു. അമേരിക്കയിൽനിന്നു ലഭിച്ചേക്കാവുന്ന ദീർഘദൂര ടോമഹോക് മിസൈലുകൾ യുക്രെയ്ൻ റഷ്യയ്ക്കുനേരേ പ്രയോഗിച്ചേക്കാമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കവേ, അത്തരം നീക്കങ്ങൾ പ്രകോപനത്തിനുള്ള ശ്രമമാണെന്നും അത്തരം ആയുധങ്ങൾ ഉപയോഗിച്ചാൽ റഷ്യയുടെ മറുപടി വളരെ ഗുരുതരമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. 

International

വീഴ്ച സമ്മതിച്ച് ലൂവ്‌റ് ഡയറക്ടർ

പാരീസ്: പാരീസ് ലൂവ്‌റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ വീഴ്ച സമ്മതിച്ച് മ്യൂസിയം ഡയറക്ടർ ലുവാൻസ് ഡെസ്  കാർസ്. കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിസന്നദ്ധത അറിയിച്ചതായും അവർ പറഞ്ഞു.    

താൻ രാജി സമർപ്പിച്ചതായും സാംസ്കാരിക മന്ത്രി  അത് സ്വീകരിക്കാൻ വിസമ്മതിച്ചതായും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ലുവാൻസ് പറഞ്ഞു. ലൂവ്‌റിൽ വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. അതിന്‍റെ  ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- അവർ പറഞ്ഞു.  കവർച്ചയെത്തുടർന്ന് മ്യൂസിയത്തിന്‍റെ സുരക്ഷാവീഴ്ചകൾ വെളിവായി.

മ്യൂസിയത്തിൽ സുരക്ഷാ  കാമറകളുടെ കുറവുണ്ടെന്നും ലുവാൻസ് അറിയിച്ചു. മ്യൂസിയത്തിലെ അലാറങ്ങൾ ശരിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ നിലവിൽ മ്യൂസിയത്തിനു പുറത്ത്  പൂർണ വീഡിയോ നിരീക്ഷണം ഇല്ലെന്നും അവർ പറഞ്ഞു. മ്യൂസിയത്തിന്‍റെ കെട്ടിടങ്ങൾക്കു സമീപം വാഹനങ്ങൾ നേരിട്ട് പാർക്ക് ചെയ്യുന്നത് തടയണമെന്നും  അവർ നിർദേശിച്ചു.

International

യുഎസിൽ ഇന്ത്യൻ വംശജന്‍റെ ട്രക്ക് ഇടിച്ച് മൂന്നു മരണം

ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.

സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.  ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു. സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.       

2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. 

International

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രേലി നീക്കത്തിനെതിരേ അമേരിക്ക

ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ ഇസ്രയേലിനു മുന്നറിയിപ്പ് നൽകി  അമേരിക്ക. വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ ഇസ്രയേലിനുള്ള യുഎസിന്‍റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്ന് ടൈം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.   

 ഇസ്രേലി നീക്കത്തിനെതിരേ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്തു വന്നു. വെസ്റ്റ് ബാങ്ക് പ്രദേശം കൂട്ടിച്ചേർക്കാനുള്ള ബില്ലിന് ഇസ്രയേൽ പാർലമെന്‍റ് പ്രാഥമിക അംഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരി ക്കയുടെ പ്രതികരണം.വെസ്റ്റ് ബാങ്ക് ഇസ്രയേൽ പിടിച്ചെടുക്കില്ലെന്നതാണു ട്രംപ് ഭരണകൂടത്തിന്‍റെ നയമെന്നും അതു തുടരുമെന്നും ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങവേ വാൻസ് വ്യക്തമാക്കി.    

ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.  പലസ്തീനികൾ പ്രതീക്ഷിക്കുന്ന സ്വതന്ത്രരാജ്യത്തിന്‍റെ ഭാഗമായി അവകാശപ്പെടുന്ന പ്രദേശത്ത് ഇസ്രയേലി നിയമം ബാധകമാക്കുന്ന ബില്ലിന് ഇസ്രേലി പാർലമെന്‍റിലെ തീവ്ര വലതുപക്ഷ അംഗങ്ങളാണ് പ്രതീകാത്മകമായി പ്രാഥമിക അംഗീകാരം നൽകിയത്.

രാഷ്‌ട്രീയ നാടകമാണെങ്കിൽ വിഡ്ഢിത്തം നിറഞ്ഞ നാടകമായിരിക്കും ഇതെന്നാണു വാൻസ് പറഞ്ഞത്. അതേസമയം, ഭിന്നത വിതയ്ക്കാൻ പ്രതിപക്ഷം മനഃപൂർവം നടത്തിയ രാഷ്‌ട്രീയ പ്രകോപനമാണിതെന്ന് നെതന്യാഹു വിമർശിച്ചു. 

International

ഷേഖ് സാലിഹ് ബിൻ ഫൗസാൻ സൗദി ഗ്രാൻഡ് മുഫ്തി

ദുബായ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ഷേഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാനെ (90) നിയമിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ശിപാർശപ്രകാരം സൽമാൻ രാജാവാണ് നിയമനം നടത്തിയത്. സെപ്റ്റംബറിൽ അന്തരിച്ച ഷേഖ് അബ്ദുൾഅസീസ് ബിൻ അബ്ദുള്ള അൽ-ഷേഖിനു പകരമാണ് ഇദ്ദേഹം ഗ്രാൻഡ് മുഫ്തിയായത്. ലോകത്തെ സുന്നി മുസ്‌ലിംകളുടെ പരമോന്നത പുരോഹിതന്മാരിലൊരാളാണ് ഗ്രാൻഡ് മുഫ്തി.


1935 സെപ്റ്റംബർ 28ന് സൗദിയിലെ അൽ-ഖാസിം പ്രവിശ്യയിലാണ് ഷേഖ് സാലിഹ് ജനിച്ചത്. തീവ്ര യാഥാസ്ഥിതിക പണ്ഡിതനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഷിയാ വിഭാഗത്തിനെതിരേ കടുത്ത നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. ഷിയാ മുസ്‌ലിംകൾ സാത്താന്‍റെ സഹോദരന്മാരാണെന്ന് 2017ൽ ഇദ്ദേഹം നടത്തിയ പ്രസ്താവന വിവാദമുയർത്തിയിരുന്നു.

International

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഒമാനിലെത്തി; കേരള മുഖ്യമന്ത്രി ഒമാനിലെത്തുന്നത് 26 വ‌ർഷങ്ങൾക്ക് ശേഷം

മസ്കറ്റ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. ഇന്ന് പ്രാദേശിക സമയം 11 ഓടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്‍റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.

International

സമയം പാഴാക്കാനില്ലെന്ന് ട്രംപ് ; പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

വാഷിംഗ്ടൺ: റഷ്യ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന്  വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. എന്നാൽ കൂടിക്കാഴ്‌ച റദ്ദാക്കിയതിന്‍റെ കാരണം വൈറ്റ് ഹൗസ് വ്യക്‌തമാക്കിയിട്ടില്ല.


കഴിഞ്ഞ ആഴ്ചയിൽ നടന്ന നയതന്ത്ര ചർച്ചകളിൽ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിന്‍റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം പുടിനുമായി പാഴായ കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും സമയം പാഴാക്കാൻ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

International

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും; ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു

 വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. സമ്പൂർണ അടച്ചുപൂട്ടൽ 21-ാം ദിനത്തിലേക്കാണ് കടന്നത്.

ധനാനുമതി ബില്‍ യുഎസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം തവണയാണ് ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെടുന്നത്.

ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇന്ന് സെനറ്റില്‍ പരാജയപ്പെട്ടത്.

ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും.

ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ്ഹൗസും മുന്നോട്ടുവെക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അധികാരമേറ്റതിനുശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

International

ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യും: മാർക്ക് കാർണി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

ബ്ലൂംബെർഗിന്‍റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്‍റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.

ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്‍റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്‍റ് പ്രഖ്യാപിച്ചത്.

International

ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ടു മരണം

ഹോങ്കോംഗ്: ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു. അപകടത്തിൽ രണ്ടുപേർ മരിച്ചു.

ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടമുണ്ടായത്. ദുബായിയിൽ നിന്നു വന്ന എസിടി എയർലൈൻസിന്‍റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു.

അപകടത്തെ തുടർന്ന്, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വടക്കൻ റൺവേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റൺവേകൾ തുടർന്നും പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

International

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ തീരുവ തുടരും: ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് ആവർത്തിച്ചു.

എന്നാൽ ട്രംപും മോദിയും തമ്മിൽ ഇക്കാര്യത്തിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്‍റെ പശ്ച‌ാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്‍റെ ഏറ്റവും പുതിയ പ്രസ്താവന.

റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്‌റ്റിൽ നിലവിൽ വരികയും ചെയ്തു.

International

സൗദി തീരത്തിന് സമീപം അറേബ്യൻ ഗൾഫ് കടലിൽ ഭൂചലനം

 റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന്‍ ഗൾഫ് കടലില്‍ ഭൂചലനം രേഖപ്പെടുത്തി.

ഞായർ 12. 27ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്.

International

ലുവർ മ്യൂസിയത്തില്‍ മോഷണം; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ കവർന്നു

പാരീസ്: ലുവർ മ്യൂസിയത്തിൽനിന്ന് നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. മോണലിസ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ചരിത്ര വസ്തുക്കൾ ഇവിടെയുണ്ട്.

മ്യൂസിയത്തില്‍ മോഷണം നടന്നതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയമാണ് അറിയിച്ചത്. ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഷണ വിവരം പുറത്തുവിട്ടത്.

മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്രഞ്ച് സാംസ്‌കാരികമന്ത്രി റാഷിദ ദാത്തി അ‍റിയിച്ചു. നെപ്പോളിയന്‍റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്.

സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിർമാണം നടക്കുന്ന ഭാഗത്തൂടെയാണ്‌ മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്‍റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.

അവിടെയെത്താന്‍ മോഷ്ടാക്കൾ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ്, മ്യൂസിയം വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

International

ഖത്തറും തുര്‍ക്കിയും ഇടപെട്ടു; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു

ദോഹ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി റിപ്പോർട്ട്. ദോഹയിൽ ഖത്തറിന്‍റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്.

വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്.

പാക്കിസ്ഥാനിലെ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാക്കിസ്ഥാന്‍റെ ആരോപണം. വെള്ളിയാഴ്‌ച അഫ്‌ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു.

International

ധാക്ക വിമാനത്താവളത്തിൽ വൻ തീപിടിത്തം; വിമാന സർവീസുകൾ നിർത്തിവച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിമാനത്താവളത്തിൽ വൻ തീപിടിത്തം. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ഉണ്ടായത്. തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

വിമാനത്താവളത്തിലെ കാർഗോ സെക്ഷനിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ വിവിധ ഏജൻസികൾ പ്രവർത്തനം തുടരുകയാണെന്ന് അധിക‍ൃതർ അറിയിച്ചു.

International

അഴിമതി ആരോപണം; ഏഴ് ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

ബെയ്ജിംഗ്: അഴിമതി ആരോപണത്തെ തുടർന്നു രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.

സൈന്യത്തിലെ മൂന്നാം സ്ഥാനീയനായിരുന്ന ജനറൽ ഹി വീഡോംഗിനെയും നാവികസേനാ അഡ്മിറലായ മിയാവോ ഹുവയുമാണ് സൈന്യത്തിൽ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടത്.

ഗുരുതര അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്‌കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിംഗ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോംഗ്.

 

International

പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരേ അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങൾ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. ഇതോടെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ പിന്മാറി.

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക്‌ ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്‌സില്‍ കുറിച്ചു.

Latest News

Up