Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Viral

Video

സിഎം വിജയ്ക്ക് റോക്കിയുടെ റോയൽ സല്യൂട്ട്!; മുഖ്യമന്ത്രിക്ക് സമ്മാനം നൽകി തമിഴ്‌നാട് പോലീസിന്‍റെ സൂപ്പർ ഡോഗ് 'റോക്കി'

ഗൗരവവും അച്ചടക്കവും നിറഞ്ഞുനിൽക്കുന്ന പോലീസ് മെഡൽ ദാന ചടങ്ങുകളിൽ നിന്ന് വേറിട്ടതും മനോഹരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച തമിഴ്‌നാട് പോലീസിന്‍റെ പുരസ്കാര വിതരണ ചടങ്ങാണ് വേറിട്ടൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ സേവനമികവിനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പോലീസുകാർക്ക് സമ്മാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി വേദിയിലെത്തിയത്. തമിഴ്‌നാട് പോലീസിലെ റോക്കി എന്ന സ്നിഫർ ഡോഗ് ആയിരുന്നു അത്.

ഔദ്യോഗിക വസ്ത്രധാരണത്തിൽ വേദിയിലെത്തിയ റോക്കി, പൂക്കൾ നിറച്ച കൊട്ട വായ്ക്കുള്ളിൽ ഒതുക്കിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തത്. തുടർന്ന് അങ്ങേയറ്റം വിനീതനായി തലകുനിച്ച് ആ ഉപഹാരം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു.

നായയുടെ ഈ സ്നേഹാദരവിന് മറുപടിയായി മുഖ്യമന്ത്രി വിജയ് റോക്കിക്ക് ഗാംഭീര്യമുള്ള ഒരു സല്യൂട്ട് തിരികെ നൽകുകയും ചെയ്തു. ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിൽ അരങ്ങേറിയ ഈ ലളിതവും മനോഹരവുമായ സംഭവം ചടങ്ങിലുടനീളം വലിയ ചിരിയും സന്തോഷവും പടർത്തി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. മൃഗങ്ങളുടെ അവിശ്വസനീയമായ ബുദ്ധിശക്തിയെയും പരിശീലനത്തെയും പ്രശംസിക്കുന്നതിനൊപ്പം, റോക്കിയോട് മുഖ്യമന്ത്രി കാണിച്ച ആദരവിനെയും സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നുണ്ട്.

Special

പിആർ നാടകം നിർത്തൂ; പ്രക്ഷോഭം പൊട്ടിത്തെറിക്കുമ്പോൾ പ്രധാനമന്ത്രിക്ക് വിശാൽ ദദ്ലാനിയുടെ രൂക്ഷ മറുപടി

പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പ്രതിഷേധക്കാരോട് ക്ഷമിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്ലാനി.

രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആത്മാർഥമായി ശ്രമിച്ചാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കൂവെന്നും, അല്ലാതെ പിആർ അഭ്യാസങ്ങൾ കൊണ്ടോ വൈകാരിക നാടകങ്ങൾ കൊണ്ടോ യുവാക്കളുടെ പിന്തുണ നേടാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ, പ്രധാനമന്ത്രിക്കെതിരെ ഒരു യുവതി അസഭ്യവർഷം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, തനിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തുടക്കം മുതൽ വിദ്യാർഥി സമരത്തിനൊപ്പം നിൽക്കുന്ന വിശാൽ ദദ്ലാനി രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയത്.

അധികാരത്തിലുള്ളവർ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികളുടെ ആത്മഹത്യയും പോലുള്ള കാതലായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് ദദ്ലാനി കുറ്റപ്പെടുത്തി.

സമരക്കാർക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിക്കുന്നതിലോ വിദ്യാർഥികളുടെ ഭാവിയും മാതാപിതാക്കളുടെ അധ്വാനവും തകരുന്നതിലോ അധികാരികൾക്ക് യാതൊരു വിഷമവുമില്ല.

എന്നാൽ ഭരണാധികാരികൾക്കെതിരെയുള്ള വിമർശനങ്ങളും അസഭ്യങ്ങളും മാത്രമാണ് ഇപ്പോൾ വാർത്തയാക്കപ്പെടുന്നത്. പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വീടുകളിൽ പോലീസിനെ അയച്ച് കേസെടുക്കുന്നതും രാജ്യത്ത് നിസാര കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ വാക്കുകളെ മാത്രം എടുത്തുപറഞ്ഞ് വിഷയം തിരിച്ചുവിടാൻ ശ്രമിക്കുന്നത് സ്ത്രീവിരുദ്ധതയാണ്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വിദ്യാർഥികളെ അക്രമികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല.

കുറച്ചുകൂടി നല്ല സ്ക്രിപ്റ്റ് എഴുതുന്നവരെ വെച്ച് പിആർ അഭ്യാസങ്ങൾ നടത്തുന്നതാണ് സർക്കാരിന് നല്ലതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ പരിഹസിച്ചു.

രാജ്യത്തെ യുവാക്കൾ അക്രമം ആഗ്രഹിക്കുന്നവരല്ലെന്നും സമാധാനപരമായും സർഗാത്മകമായുമാണ് അവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതെന്നും വിശാൽ ദദ്ലാനി ചൂണ്ടിക്കാട്ടി.

അധികാരികൾ അഹങ്കാരം വെടിഞ്ഞ് വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾ തുടച്ചുനീക്കാൻ തയ്യാറായാൽ, അതേ യുവാക്കൾ സർക്കാരിനെ പ്രശംസിക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

Kouthukam

അതിർത്തിയിലെ വിദ്വേഷം മറന്ന് ബോളിവുഡ് പാട്ടുമായി ഇന്ത്യ-ചൈന സൈനികർ; നെഞ്ചേറ്റി സോഷ്യൽ മീഡിയ!

ഇന്ത്യ-ചൈന അതിർത്തിയിലെ സാധാരണയായുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിനിടയിൽ നിന്ന് തികച്ചും അപൂർവ്വവുമായൊരു സൗഹൃദക്കാഴ്ച സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

അയൽരാജ്യങ്ങളിലെ സൈനികർ തമ്മിലുള്ള മാനുഷികബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധയാകർഷിച്ചത്.

വൈറലായ ദൃശ്യങ്ങളിൽ ഒരു ചൈനീസ് സൈനികൻ ഷാരൂഖ് ഖാന്‍റെ പ്രശസ്തമായ 'മൊഹബത്തൈൻ' എന്ന ചിത്രത്തിലെ "ആംഖേ ഖുലി ഹോ യാ ഹോ ബന്ദ്..." എന്ന ഗാനം ഏറെ ആവേശത്തോടെ പാടുന്നത് കാണാം.

മലഞ്ചെരുവിൽ അദ്ദേഹത്തിന് തൊട്ടടുത്തിരിക്കുന്ന ഇന്ത്യൻ സൈനികൻ ഇതുകേട്ട് പുഞ്ചിരിക്കുകയും ആ നിമിഷം സൗഹൃദത്തോടെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

കടുത്ത രാഷ്ട്രീയ തർക്കങ്ങളും അതിർത്തി തർക്കങ്ങളും നിലനിൽക്കുമ്പോഴും അതിർവരമ്പുകളില്ലാത്ത സംഗീതത്തിനും കലയ്ക്കും മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ സാധിക്കുമെന്നതിന്‍റെ തെളിവാണ് ഈ കൊച്ചു സംഭാഷണം. ഈ വീഡിയോ എപ്പോൾ, ഏത് അതിർത്തിപ്രദേശത്ത് വെച്ചാണ് ചിത്രീകരിച്ചതെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭവത്തിന്‍റെ ആധികാരികതയെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക അധികാരികൾ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കഠിനമായ സാഹചര്യങ്ങളിലും സൈനികർ കാത്തുസൂക്ഷിക്കുന്ന ഈ മാനുഷിക മൂല്യത്തെയും ബോളിവുഡ് സംഗീതത്തിന്‍റെ സ്വാധീനത്തെയും ലോകമെമ്പാടുമുള്ള ആളുകൾ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

Viral

കുട്ടികൾ വേണ്ട, പകരം ബിഎംഡബ്ല്യു പോരേ?; കുട്ടിയെ വളർത്താൻ 1.39 കോടിയോ? ഇന്‍റർനെറ്റിൽ കടുത്ത അമർഷം

ഇന്ത്യയിൽ ഒരു കുട്ടിയെ ജനിപ്പിച്ച് 18 വയസുവരെ വളർത്തിയെടുക്കണമെങ്കിൽ ശരാശരി 1.39 കോടി രൂപയോളം ചിലവാകുമെന്ന ഒരു ഇൻസ്റ്റാഗ്രാം ക്രിയേറ്ററുടെ അവകാശവാദം ഇന്‍റർനെറ്റിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

വിഖ്യാത് എന്ന ക്രിയേറ്ററാണ് താൻ എന്തുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഈ സാമ്പത്തിക കണക്കുകൾ നിരത്തുന്ന വീഡിയോ പങ്കുവെച്ചത്.

ഗർഭകാലത്തെ ആശുപത്രി ചിലവുകൾ മുതൽ വിദ്യാഭ്യാസവും കളിപ്പാട്ടങ്ങളും താമസസൗകര്യവും വരെ ഒരു കുട്ടിക്ക് വേണ്ടി വരുന്ന ഓരോ ചെറിയ കാര്യങ്ങളും അപഗ്രഥിച്ചാണ് ഇയാൾ ഇത്രയും വലിയൊരു തുകയിലേക്ക് എത്തിയത്.

എന്നാൽ ഈ കണക്കുകളേക്കാൾ ഉപരി, മാതാപിതാക്കളാകുന്നതിനെ ഒരു ആഡംബര സ്പോർട്സ് കാർ സ്വന്തമാക്കുന്നതിനോട് താരതമ്യം ചെയ്തതാണ് കാഴ്ചക്കാരെ ചൊടിപ്പിച്ചത്.

കുട്ടിയെ വളർത്താൻ ഈ തുക ചെലവഴിക്കുന്നതിന് പകരം ബിഎംഡബ്ല്യുവിന്‍റെ പ്രീമിയം മോഡൽ കാർ വാങ്ങാമെന്ന ഇയാളുടെ പ്രസ്താവന എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രൂക്ഷമായ വിമർശനത്തിന് ഇരയായി.

മാതൃത്വത്തെയും പിതൃത്വത്തെയും കേവലം ഒരു സാമ്പത്തിക ഇടപാടായി ചുരുക്കി കാണിച്ചതാണ് ആളുകളിൽ അമർഷമുണ്ടാക്കിയത്. ഒരു ജീവന്‍റെ മൂല്യത്തെ വണ്ടിയുമായി ഉപമിച്ചതിനെതിരെ നിരവധി ആളുകളാണ് പ്രതികരിച്ചത്.

രാജ്യത്ത് ജീവിതച്ചിലവ് കുതിച്ചുയരുന്ന സാഹചര്യം ശരിയാണെന്ന് സമ്മതിക്കുമ്പോഴും, ഒരു കുട്ടി നൽകുന്ന സ്നേഹവും സന്തോഷവും പണം കൊണ്ട് അളക്കാനാകില്ലെന്ന് മാതാപിതാക്കൾ ഓർമ്മിപ്പിക്കുന്നു.

സ്വന്തം കുഞ്ഞിന്‍റെ ഒരു പുഞ്ചിരിക്ക് മുന്നിൽ കോടികളുടെ കണക്കുകൾ നിസാരമാണെന്നും സാമ്പത്തിക ശാസ്ത്രത്തിന്‍റെ അളവുകോലുകൾ വച്ച് അളക്കേണ്ട ഒന്നല്ല കുടുംബബന്ധങ്ങളെന്നും ചൂണ്ടിക്കാട്ടി ക്രിയേറ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

Viral

ഇത് പിക്നിക് സ്പോട്ടല്ല, ഞങ്ങളുടെ ക്ഷേത്രമാണ്; ലോഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികളുടെ പുകവലി തടഞ്ഞ് പ്രാദേശികവാസി

മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ ഡൽഹി സ്വദേശികളായ വിനോദസഞ്ചാരികളും പ്രദേശവാസിയും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ചരിത്ര സ്മാരകത്തിനുള്ളിലിരുന്ന് വിനോദസഞ്ചാരികൾ പുകവലിച്ചതാണ് തർക്കത്തിന് കാരണമായത്.

സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വിനോദസഞ്ചാരികൾ പുലർത്തേണ്ട പൊതുമര്യാദകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

കോട്ടയ്ക്കുള്ളിൽ ലഹരിവസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കെയാണ് സഞ്ചാരികൾ സിഗരറ്റ് വലിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ പുകവലി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നും അതിനാൽ വിലക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് വിനോദസഞ്ചാരികൾ ന്യായീകരിച്ചത്.

തുടർന്ന്, ഏതൊരു ആരാധനാലയത്തിനുള്ളിലും പാലിക്കേണ്ട സാമാന്യബോധവും ബഹുമാനവും ചരിത്ര പ്രാധാന്യമുള്ള കോട്ടകൾക്ക് നൽകണമെന്ന് ചൂണ്ടിക്കാട്ടിയ പ്രദേശവാസി, ഈ മണ്ണിൽ ചോരചിന്തിയ പൂർവികരുടെ ഓർമകളെ അപമാനിക്കരുതെന്നും വ്യക്തമാക്കി.

തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് വിനോദസഞ്ചാരികൾ മാപ്പുപറഞ്ഞെങ്കിലും ഇവരുടെ പക്കലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പ്രദേശവാസി പിടിച്ചെടുക്കുകയും ഇനി ആവർത്തിച്ചാൽ പോലീസിനെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സംഭവത്തിൽ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൈതൃക സ്വത്ത് സംരക്ഷിക്കാൻ ധൈര്യം കാണിച്ച പ്രദേശവാസിയുടെ നിലപാടിനെ ഭൂരിഭാഗം ആളുകളും പ്രശംസിച്ചപ്പോൾ, പ്രശ്നം കുറച്ചുകൂടി ശാന്തമായ അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Video

ലിഫ്റ്റ് കൊടുത്തത് വിനയായി; ഡ്രൈവറുടെ ഫോണിൽ നിന്ന് 45,600 രൂപ ഫ്രീ ഫയർ ഗെയിമിലേക്ക് മാറ്റി ഹെൽപ്പർ

ലോറിയിൽ ലിഫ്റ്റ് നൽകി കൂടെക്കൂട്ടിയ ഹെൽപ്പർ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം പർച്ചേസ് നടത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു.

ഡ്രൈവറുടെ അറിവോ സമ്മതമോ ഇല്ലാതെ 45,600 രൂപ ഫ്രീ ഫയർ ഗെയിമിലേക്ക് മാറ്റി എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്.

എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സംഭവം തരംഗമായെങ്കിലും, ഇത് എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചോ സംഭവത്തിന്‍റെ സത്യാവസ്ഥയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

വിശ്വസിച്ച് കൂടെക്കൂട്ടിയ ആളിൽ നിന്ന് നേരിടേണ്ടി വന്ന ഈ സാമ്പത്തിക നഷ്ടത്തിൽ ഡ്രൈവറോട് സഹതാപം പ്രകടിപ്പിക്കുന്നതിനൊപ്പം, സ്മാർട്ട്‌ഫോൺ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ടുകളും യുപിഐ ആപ്പുകളും ലിങ്ക് ചെയ്തിട്ടുള്ള ഫോണുകൾ അൺലോക്ക് ചെയ്ത് അപരിചിതരുടെ കൈകളിൽ കൊടുക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു.

ഒപ്പം, ഓൺലൈൻ ഗെയിമുകളിലെ സാങ്കൽപ്പിക സാധനങ്ങൾ വാങ്ങാൻ വൻ തുക ചെലവഴിക്കുന്ന ചെറുപ്പക്കാരുടെ പ്രവണതയും ഇതിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.

പ്ലേ സ്റ്റോറുകളിലും ഗെയിമിംഗ് ആപ്പുകളിലും പേയ്‌മെന്‍റ് വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്തു വെച്ചിരിക്കുന്ന സാഹചര്യങ്ങളിൽ, ഓരോ ഇടപാടിനും പാസ്‌വേഡ് അഥവാ വെരിഫിക്കേഷൻ നിർബന്ധമാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പലരും ഓൺ ചെയ്യാറില്ല.

ഇത്തരം അശ്രദ്ധയാണ് മറ്റുള്ളവർക്ക് ഫോൺ കിട്ടുമ്പോൾ അനായാസം പണം തട്ടാൻ അവസരമൊരുക്കുന്നത്. തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാത്ത ഇടപാടുകൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും സമയം കളയാതെ ബാങ്കിനെയോ പേയ്‌മെന്‍റ് ആപ്പ് അധികൃതരെയോ വിവരമറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കൂടാതെ പാസ്‌വേഡുകൾ ഉടനടി മാറ്റുകയും, തട്ടിപ്പ് സംശയിക്കുന്ന സാഹചര്യങ്ങളിൽ സൈബർ പൊലീസിൽ പരാതി നൽകുകയും വേണം.

നിലവിൽ ഈ സംഭവം ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും, പൊലീസോ മറ്റ് അധികൃതരോ സ്ഥിരീകരിക്കാത്തതിനാൽ ഇതിന്‍റെ സത്യാവസ്ഥ പൂർണമായും വ്യക്തമല്ല.

Special

നായ്ക്കൾ കുരച്ചു, വാതിൽ തുറന്നു... മുന്നിൽ ഏഴടി നീളമുള്ള കൂറ്റൻ മുതല!

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ അർദ്ധരാത്രിയിൽ വീടിന്‍റെ ബാത്ത്‌റൂമിൽ നിന്നും ഏഴടി നീളമുള്ള കൂറ്റൻ മുതലയെ കണ്ടെത്തിയത് പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി.

മൺസൂൺ മഴയെത്തുടർന്ന് ജലാശയങ്ങൾ കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചുവരുന്നതിനിടെയാണ് ബാലാഭായ് ചൗഹാൻ എന്നയാളുടെ വീട്ടിൽ ഈ അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്.

രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി ഭയന്നു കുരയ്ക്കുന്നത് കേട്ടാണ് ബാലാഭായ് ഉണർന്നത്. അർദ്ധരാത്രിയിൽ നായ്ക്കൾ എന്തിനാണ് കുരയ്ക്കുന്നതെന്നറിയാൻ പുറത്തിറങ്ങി പരിശോധിച്ച അദ്ദേഹം ബാത്ത്‌റൂമിന്‍റെ വാതിൽ തുറന്നപ്പോഴാണ് വലിയൊരു മുതല അകത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്.

പെട്ടെന്നുണ്ടായ ഞെട്ടലിൽ കുടുംബം പരിഭ്രാന്തരായെങ്കിലും, സ്വയം മുതലയെ ഓടിക്കാൻ ശ്രമിക്കാതെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഗാർഡുമാരായ നിലേഷ് ഭർവാദ്, മനീഷ് പ്രജാപതി എന്നിവരും 'ദയ ഫൗണ്ടേഷൻ' ഭാരവാഹികളായ നിതേഷ് ചൗഹാൻ, തുഷാർ റാണ എന്നിവരടങ്ങുന്ന വിദഗ്ദ്ധ രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി.

ഏകദേശം ഒരു മണിക്കൂർ നീണ്ട സാഹസികമായ പരിശ്രമത്തിനൊടുവിൽ, നാട്ടുകാർക്കോ മുതലയ്ക്കോ പരിക്കേൽക്കാത്തവിധം മുതലയെ സുരക്ഷിതമായി വലയിലാക്കി ബന്ധിച്ചു.

തുടർന്ന് സമീപത്തുള്ള ജലാശയത്തിലേക്ക് മുതലയെ തുറന്നുവിട്ടതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നിതേഷ് ചൗഹാൻ അറിയിച്ചു.

Kouthukam

അച്ഛന്‍റെ ശബ്ദം കേട്ട് വയറ്റിൽ കിടന്ന് പുഞ്ചിരിച്ച് കുഞ്ഞുമാലാഖ

പതിവ് ഗർഭകാല പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ കാനഡക്കാരായ ദമ്പതികൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അപൂർവ്വ അനുഭവം സമ്മാനിച്ചിരിക്കുകയാണ് അവരുടെ കുഞ്ഞുമാലാഖ.

പരിശോധന പുരോഗമിക്കവെ, അച്ഛന്‍റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മറുപടിയെന്നോണം അമ്മയുടെ വയറ്റിൽ കിടന്ന് കുഞ്ഞ് പുഞ്ചിരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്.

ലീ ഒലിവേര എന്ന യുവതിയുടെ ആൽട്രാസൗണ്ട് സ്കാനിംഗ് നടക്കുമ്പോഴാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറുന്നത്. പരിശോധനയ്ക്കിടെ ഭർത്താവ് ലീയുടെ വയറിലേക്ക് അല്പം ചാഞ്ഞ്, സ്നേഹത്തോടെ കുഞ്ഞിന് പ്രഭാത ആശംസകൾ നേരുകയും വിശക്കുന്നുണ്ടോ എന്ന് ചോദിച്ച് വയറിൽ ഉമ്മ വയ്ക്കുകയും ചെയ്തു.

അദ്ദേഹം സംസാരിച്ച് മാറിനിന്നതും സ്കാനിംഗ് മോണിറ്ററിൽ തെളിഞ്ഞ കാഴ്ച കണ്ട് മുറിയിലുണ്ടായിരുന്നവരെല്ലാം ഒരുപോലെ അത്ഭുതപ്പെട്ടു. അച്ഛന്‍റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ ആ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുകയായിരുന്നു.

ഈ അപൂർവ്വ നിമിഷം കണ്ട് സ്കാനിംഗ് റൂമിലുണ്ടായിരുന്ന കുടുംബാംഗങ്ങളും മെഡിക്കൽ സ്റ്റാഫും സന്തോഷം കൊണ്ട് ആർത്തുവിളിച്ചു. കുഞ്ഞിനോട് വീണ്ടും സംസാരിക്കാൻ അവർ അച്ഛനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഒലിവേരയുടെ സഹോദരി ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. ഇത്രയും വികാരഭരിതവും മനോഹരവുമായ ഒരു ഗർഭകാല കാഴ്ച അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ടവർ കുറിക്കുന്നത്.

ആ കാഴ്ച കണ്ട നിമിഷം സന്തോഷം കൊണ്ട് തന്‍റെ കണ്ണുകൾ നിറഞ്ഞുപോയെന്നും വാക്കുകൾ കിട്ടാത്തത്ര വികാരഭരിതയായിരുന്നു താനെന്നും ഒലിവേര ഓർത്തെടുക്കുന്നു.

ഗർഭപാത്രത്തിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ വിവിധ മുഖഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ടെങ്കിലും, സ്കാനിംഗിനിടെ ഇത്തരമൊരു ഭാവം കൃത്യമായി ക്യാമറയിൽ പതിയുന്നത് വളരെ അപൂർവ്വമാണ്.

ഇത് വെറുമൊരു യാദൃശ്ചികതയാണോ അതോ അച്ഛന്‍റെ ശബ്ദം തിരിച്ചറിഞ്ഞുള്ള പ്രതികരണമാണോ എന്ന് ഉറപ്പില്ലെങ്കിലും, ഈ നിമിഷം ആ കുടുംബത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മയായി മാറിക്കഴിഞ്ഞു.

Viral

ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ചു, വിലാപയാത്രയ്ക്കിടെ ശ്വാസമെടുത്ത് വയോധിക! ഞെട്ടലിൽ കുടുംബം

ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം, സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ വയോധികയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ സംഭവം വൻ നടുക്കമുണ്ടാക്കുന്നു.

ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഈ അപൂർവ്വ സംഭവം വൈദ്യശാസ്ത്ര രംഗത്തെ മരണ സ്ഥിരീകരണ പ്രോട്ടോക്കോളുകളെക്കുറിച്ചും ആശുപത്രികളുടെ ജാഗ്രതയെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

65-കാരിയായ ഷീല ദേവിക്കാണ് ഈ അത്ഭുതകരമായ അനുഭവമുണ്ടായത്. നിലവിൽ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യാവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

സംസാരിക്കാനോ മറ്റോ ഉള്ള ശേഷി ഇവർക്ക് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് ബറേലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഷീല ദേവി മരിച്ചതായി കുടുംബത്തെ അറിയിക്കുന്നത്.

തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ ആഗ്രയിലേക്ക് റോഡ് മാർഗം കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

എന്നാൽ യാത്രയ്ക്കിടെ ബുധനാഴ്ച രാത്രിയോടെ വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾ ഷീല ദേവിയുടെ ശരീരത്തിൽ നേരിയ ചലനങ്ങൾ ശ്രദ്ധിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ഞെട്ടിപ്പോയി. ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചുവിട്ട് ഇവരെ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

തെറ്റായ വിവര നൽകിയ ആദ്യ ആശുപത്രിയുടെ പേരുവിവരങ്ങൾ കുടുംബം ഇതുവരെ പരസ്യമാക്കിയിട്ടില്ല. കരൾ സംബന്ധമായ ഗുരുതരമായ രോഗത്തെ തുടർന്ന് ഷീല ദേവി ഏറെ നാളായി ചികിത്സയിലായിരുന്നു.

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഡൽഹിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവരെ, പിന്നീട് ബദൗൺ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഇളയ മകന്‍റെ കൂടെ താമസിക്കുന്നതിനിടയിലാണ് ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ പെട്ടെന്ന് മോശമാവുകയും തുടർന്ന് മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയുമായിരുന്നു.

മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലും മരണം സ്ഥിരീകരിക്കുന്നതിലും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ സംശയങ്ങളാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.

ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തചംക്രമണം, നാഡീവ്യൂഹത്തിന്‍റെ പ്രതികരണങ്ങൾ എന്നിവ പൂർണമായും നിലച്ചുവെന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് സാധാരണയായി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളത്.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപൂർവ്വമായ എന്തെങ്കിലും വൈദ്യശാസ്ത്ര പ്രതിഭാസമാണോ അതോ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ ഇതിന് കാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.

 

Video

ഇലോൺ മസ്കിന്‍റെ അതേ രൂപം; വൈറലായി 'ചൈനീസ് മസ്ക്'

ലോകപ്രശസ്ത ശതകോടീശ്വരൻ ഇലോൺ മസ്കിനോടുള്ള അമ്പരപ്പിക്കുന്ന സാദൃശ്യം കാരണം വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്‍റ് ഉടമ ഇന്‍റർനെറ്റിൽ വൻ ജനപ്രീതി നേടിയിരിക്കുകയാണ്.

ഷാങ്‌സി പ്രവിശ്യയിലെ തോങ്‌ചുവാൻ നഗരത്തിൽ 'യി ലാൻ' എന്ന റെസ്റ്റോറന്‍റ് നടത്തുന്ന നാല്പത്തിയെട്ടുകാരനായ മാ ജിയാൻപിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ ചൈനയിലെ പ്രമുഖ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ പ്രചരിച്ചതോടെയാണ് ഈ അപൂർവ്വ സാദൃശ്യം ആഗോളശ്രദ്ധ നേടിയത്.

ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പിന്നാലെ ഇദ്ദേഹത്തിന്‍റെ കടയിലേക്ക് ആളുകളുടെ വലിയൊഴുക്കാണ് അനുഭവപ്പെടുന്നത്.

പ്രദേശവാസികൾ മുൻപും ഇദ്ദേഹത്തെ ഇലോൺ മസ്കുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നുവെങ്കിലും വീഡിയോ വൈറലായതോടെ പ്രശസ്തി അതിരുകടന്നു.

മാ ജിയാൻപിംഗിന്‍റെ മുഖഭാവങ്ങളും തലമുടിയും ചിരിയുമെല്ലാം ടെസ്‌ല തലവനായ മസ്കിന്‍റേതിന് സമാനമാണെന്ന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

മുമ്പ് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഗാൻസു പ്രവിശ്യാ സ്വദേശിയായ മാ ജിയാൻപിംഗ്, പിന്നീടാണ് റെസ്റ്റോറന്‍റ് ബിസിനസിലേക്ക് കടന്നുവരുന്നത്.

പെട്ടെന്നുണ്ടായ ഈ പ്രശസ്തിയിൽ താൻ അൽപ്പം പരിഭ്രാന്തിയിലാണെങ്കിലും തന്‍റെ ശ്രദ്ധ മുഴുവൻ റെസ്റ്റോറന്‍റ് ബിസിനസിൽ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാനോ ലഭിച്ച വലിയ ബിസിനസ് ഓഫറുകൾ സ്വീകരിക്കാനോ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാവിലെ മുതൽ അർദ്ധരാത്രി വരെ നീളുന്ന തന്‍റെ സാധാരണ ജോലി തുടരാനാണ് ആഗ്രഹിക്കുന്നത്.

റെസ്റ്റോറന്‍റിലെ തിരക്ക് നിലവിൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. രുചികരമായ ബാർബിക്യൂ കഴിക്കുന്നതിനൊപ്പം ഈ 'ചൈനീസ് മസ്കിനൊപ്പം' സെൽഫിയെടുക്കാനും സംഭാഷണത്തിൽ ഏർപ്പെടാനുമാണ് ഭൂരിഭാഗം ഉപഭോക്താക്കളും എത്തുന്നത്.

ഇതിനിടെ, ആപ്പിൾ സിഇഒ ടിം കുക്ക്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവർക്കൊപ്പം മാ ജിയാൻപിംഗ് ബാർബിക്യൂ പാകം ചെയ്യുന്ന തരത്തിലുള്ള രസകരമായ എഐ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Special

ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി ബെൽറ്റുകൊണ്ട് മർദ്ദിച്ചു: സോഷ്യൽ മീഡിയയെ പ്രകോപിപ്പിച്ച് ഇൻഡോറിലെ മർദ്ദന ദൃശ്യങ്ങൾ

ഇൻഡോറിലെ വിജയ് നഗറിൽ പൊതുനിരത്തിൽ യുവതി ക്രൂരമായി മർദ്ദനത്തിനിരയായ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

മറ്റൊരു യുവാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തിയ ഭർത്താവ്, ആളുകൾ നോക്കിനിൽക്കെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

സംഭവം നടക്കുമ്പോൾ വഴിയാത്രക്കാരുൾപ്പെടെ നിരവധി പേർ ചുറ്റും തടിച്ചുകൂടിയെങ്കിലും അക്രമം തടയാൻ ആരും തയ്യാറായില്ല. ഭൂരിഭാഗം പേരും മൊബൈൽ ഫോണുകളിൽ രംഗങ്ങൾ പകർത്തി കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്.

എന്നാൽ, ദൃശ്യങ്ങൾ ചിത്രീകരിച്ച വ്യക്തി തന്നെയാണ് അവസാനത്തോടെ അക്രമിയെ പിന്തിരിപ്പിക്കാൻ ഇടപെടുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ വൈറലായതോടെ, പൊതുസ്ഥലത്തുണ്ടായ അക്രമത്തിനെതിരെയും അത് തടയാൻ ശ്രമിക്കാതെ നോക്കിനിന്ന നാട്ടുകാരുടെ മനോഭാവത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.

എന്നാൽ ഈ ദൃശ്യങ്ങളുടെ വിശ്വസനീയതയോ ഇതിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

Viral

പല്ലുകൊണ്ട് കാർ വലിച്ച് യാത്രായയപ്പ്; ഗ്വാളിയോർ ഐ.ജിയുടെ വിരമിക്കൽ ചടങ്ങ് കൗതുകമാകുന്നു

ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം തീർത്തും വേറിട്ടൊരു വിടവാങ്ങൽ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോർ പോലീസ് സേന.

ഗ്വാളിയോർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) അരവിന്ദ് സക്സേനയുടെ വിരമിക്കൽ ചടങ്ങാണ് സവിശേഷമായ ഒരു ശക്തിപ്രകടനം കൊണ്ട് ശ്രദ്ധേയമായത്.

ചടങ്ങിനുശേഷം ഐജി ഓഫീസിൽ നിന്ന് മടങ്ങാനൊരുങ്ങിയപ്പോൾ, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം സുനിൽ 'ബാഹുബലി' എന്ന പോലീസ് കോൺസ്റ്റബിൾ പല്ലുകൊണ്ട് വലിച്ചുകൊണ്ടുപോയാണ് യാത്രയാക്കിയത്.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. പരിപാടികൾ പൂർത്തിയാക്കി ഐജി കാറിൽ മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം അരങ്ങേറിയത്.

കാറിന് മുന്നിൽ കയറുകെട്ടി, തന്‍റെ പല്ലുകൾ ഉപയോഗിച്ച് കോൺസ്റ്റബിൾ സുനിൽ ഓഫീസ് വളപ്പിലൂടെ ഏകദേശം 50 മീറ്ററോളം വാഹനം വലിക്കുകയായിരുന്നു.

ആളുകൾ കയറിയിരുന്നതിനാൽ സാധാരണയേക്കാൾ ഭാരമുണ്ടായിരുന്നിട്ടും, തന്‍റെ മുഴുവൻ കരുത്തുമെടുത്ത് ഓഫീസിന്‍റെ പ്രധാന കവാടം വരെ അദ്ദേഹം വാഹനം സുരക്ഷിതമായി എത്തിച്ചു.

സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും വലിയ കൈയടിയോടെയാണ് ഈ പ്രകടനത്തെ വരവേറ്റത്. അസാധാരണമായ ശാരീരികശേഷി കൊണ്ട് പോലീസ് സേനയിൽ നേരത്തെ തന്നെ പ്രശസ്തനാണ് സുനിൽ.

മുൻപ് ഒരേസമയം ഏഴ് കാറുകൾ പല്ലുകൊണ്ട് വലിച്ച് റെക്കോർഡ് ഇട്ടിട്ടുള്ള ഇദ്ദേഹം, നിരവധി പൊതുവേദികളിലും ഇത്തരം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഈ അസാധാരണ കഴിവുകളാണ് അദ്ദേഹത്തിന് 'ബാഹുബലി' എന്ന പേര് നേടിക്കൊടുത്തത്.

ചടങ്ങിനുശേഷം സംസാരിച്ച റിട്ടയേർഡ് ഐജി അരവിന്ദ് സക്സേന, സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ഗ്വാളിയോറിലെ സേവനകാലയളവിലെ മനോഹരമായ ഓർമ്മകൾ എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് വകുപ്പിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം ഒരു വിടവാങ്ങലിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

Viral

നൂറ്റാണ്ട് പിന്നിട്ട നദിയിലെ കുപ്പി സന്ദേശം: 1926-ലെ ആ കൗതുകം ഇന്ന് നൂറാം വർഷത്തിൽ

അമേരിക്കയിലെ മിഷിഗണിലുള്ള ചെബോയ്ഗൻ നദിയുടെ ആഴങ്ങളിൽ നിന്ന് അഞ്ചു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ആ അപൂർവ്വ സന്ദേശത്തിന് ഇപ്പോൾ 100 വർഷം തികയുകയാണ്.

ബോട്ട് ടൂർ കമ്പനി ഉടമയായ ജെന്നിഫർ ഡൗക്കർ എന്ന സ്കൂബാ ഡൈവർ, തന്‍റെ ബോട്ടിന്‍റെ അടിഭാഗം വൃത്തിയാക്കുന്നതിനിടയിലാണ് തികച്ചും ആകസ്മികമായി ഒരു പച്ച ഗ്ലാസ് കുപ്പി കാണാൻ ഇടയായത്.

കുപ്പിയുടെ മുക്കാൽ ഭാഗവും വെള്ളം കയറിയ അവസ്ഥയിലായിരുന്നെങ്കിലും, അതിനുള്ളിൽ ഒരു പഴകിയ കടലാസ് കഷണം ഭദ്രമായി ഇരിപ്പുണ്ടായിരുന്നു. ആ കടലാസ് പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് 1926 ൽ എഴുതിയ ആ കൗതുകകരമായ കുറിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.

ഈ കുപ്പി കണ്ടെത്താൻ ഇടയാകുന്നയാൾ ചെബോയ്ഗനിലെ ജോർജ്ജ് മോറോ എന്ന വ്യക്തിക്ക് ഇത് തിരികെ എത്തിക്കണമെന്നും, അത് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയിക്കണമെന്നുമായിരുന്നു ആ ചെറിയ സന്ദേശത്തിൽ ഉണ്ടായിരുന്നത്.

ഈ അപൂർവ്വ നിധിയുടെ ചിത്രങ്ങൾ ജെന്നിഫർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം അതിവേഗം ലോകശ്രദ്ധ നേടി. പോസ്റ്റ് വൈറലായതോടെ ജെന്നിഫറിനെ തേടി ഒരു പ്രത്യേക ഫോൺ കോളുമെത്തി. 74 വയസുള്ള മിഷേൽ പ്രിമോ എന്ന സ്ത്രീയായിരുന്നു അത്.

പ്രചരിച്ച ചിത്രങ്ങളിലെ കൈപ്പട തന്‍റെ പിതാവായ ജോർജ്ജ് മോറോയുടേതാണെന്ന് അവർ തിരിച്ചറിഞ്ഞു. തന്‍റെ ജന്മദിന മാസമായ നവംബറിലാണ് അദ്ദേഹം ഈ സന്ദേശം നദിയിലേക്ക് എറിഞ്ഞതെന്നും 1995-ൽ അദ്ദേഹം അന്തരിച്ചുവെന്നും മിഷേൽ വ്യക്തമാക്കി.

കണ്ടെത്തിയ കത്ത് മകൾക്ക് തിരികെ നൽകാൻ ജെന്നിഫർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മിഷേൽ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. തന്‍റെ പിതാവിന്‍റെ ഈ ഓർമ്മ കൂടുതൽ ആളുകളിലേക്ക് എത്തണമെന്നും അത് ജെന്നിഫർ തന്നെ സൂക്ഷിക്കണമെന്നുമാണ് അവർ ആഗ്രഹിച്ചത്.

തുടർന്ന്, ആ പഴയ എഴുത്തും ജോർജ്ജ് മോറോയുടെ ചിത്രങ്ങളും ചേർത്ത് മനോഹരമായി ഫ്രെയിം ചെയ്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Viral

ദക്ഷിണേശ്വരത്ത് ഓവർഹെഡ് ലൈൻ തകർന്നു: സബർബൻ ട്രെയിൻ സർവീസുകൾ താറുമാറായി

സീൽദാ-ഡാങ്കുനി റെയിൽവേ പാതയിൽ ഓവർഹെഡ് വൈദ്യുത ലൈൻ പൊട്ടി വീണതിനെ തുടർന്ന് ബുധനാഴ്ച രാത്രി ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു. ദക്ഷിണേശ്വർ റെയിൽവേ സ്റ്റേഷന് സമീപം രാത്രി 8:50-ഓടെയാണ് സംഭവം.

ഡാങ്കുനിയിൽ നിന്ന് സീൽദായിലേക്ക് വരികയായിരുന്ന ലോക്കൽ ട്രെയിൻ കടന്നുപോകുന്നതിനിടെ ഇലക്ട്രിക് വയറിന് തകരാർ സംഭവിക്കുകയും ട്രെയിൻ ട്രാക്കിൽ നിലയ്ക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി അപ്പ്, ഡൗൺ ലൈനുകളിലെ സർവീസുകൾ റെയിൽവേ ഉടനടി നിർത്തിവെച്ചു.

സംഭവത്തെ തുടർന്ന് റെയിൽവേ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ടവർ വാഗൺ ഉപയോഗിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വൈദ്യുതബന്ധം പുനഃസ്ഥാപിച്ച് ട്രാക്കുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ സർവീസുകൾ തടസപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ട്രാക്കിൽ തകരാറിലായ ട്രെയിൻ കിടന്നത് ഈ റൂട്ടിലെ ഗതാഗത തടസം ഇരട്ടിയാക്കി. കൊൽക്കത്തയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായതിനാൽ വൈകുന്നേരത്തെ യാത്രക്കാരായ ജീവനക്കാരും വിദ്യാർഥികളും മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കുടുങ്ങിപ്പോയി. തുടർന്ന് ബദൽ യാത്രാമാർഗങ്ങൾ തേടാൻ പലരും നിർബന്ധിതരായി.

ഈ അപകടത്തിന്‍റെ ആഘാതം സീൽദാ മെയിൻ ലൈനിലെയും ബംഗാവ് ലൈനിലെയും സർവീസുകളെയും ബാധിച്ചതോടെ മറ്റ് പ്രദേശങ്ങളിലെ ട്രെയിനുകളും വൈകിയോടുകയും പ്ലാറ്റ്‌ഫോമുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുകയും ചെയ്തു.

Viral

കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിന് മുൻപ് തൊഴുത് മാപ്പപേക്ഷിച്ച് കള്ളന്മാർ

ദൈവത്തോടും മാപ്പപേക്ഷിച്ച് നടത്തിയ ഒരു വിചിത്രമായ മോഷണ വാർത്തയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പുറത്തുവരുന്നത്. ലക്കഡ്‌ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മാൽധക്കയിലുള്ള ശീതളാ മാതാ ക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് ഭക്തരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.

ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്രത്തിലെ ജീവനക്കാർ പതിവുപോലെ പൂട്ടി മടങ്ങിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരു ക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതായി കണ്ടെത്തിയത്.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്‍റെ അസാധാരണമായ പശ്ചാത്തലം പുറത്തുവന്നത്. അർദ്ധരാത്രിയിൽ ക്ഷേത്രത്തിൽ കടന്നുകൂടിയ രണ്ട് മോഷണ സംഘത്തിൽ ഒരാൾ കവർച്ചയ്ക്ക് തൊട്ടുമുമ്പ് ദേവതയ്ക്ക് മുന്നിൽ തൊഴുതു നിൽക്കുന്നതും സ്വന്തം ചെവിയിൽ പിടിച്ച് മാപ്പപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷമാണ് ഇരുവരും ചേർന്ന് കാണിക്കവഞ്ചി തകർത്ത് പണവുമായി കടന്നുകളഞ്ഞത്.

കുറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൾ കാട്ടിയ ഈ ഭക്തി മര്യാദ നിലവിൽ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്കഡ്‌ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും വിശകലനം ചെയ്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Kouthukam

തലമുറകൾ കാത്തിരുന്ന പ്രിയപുത്രി!; 52 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞുമാലാഖയെത്തി

കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ആൺകുട്ടികൾ മാത്രം പിറവിയെടുത്ത ഇൻഡോറിലെ ഒരു കുടുംബത്തിലേക്ക് ഒടുവിൽ സന്തോഷത്തിന്‍റെ പൂത്തിരി കത്തിച്ചുകൊണ്ട് ഒരു പെൺകുഞ്ഞ് ജനിച്ചു. നീണ്ട 52 വർഷങ്ങൾക്ക് ശേഷമാണ് ഈ കുടുംബത്തിൽ ഒരു മകളുടെ വരവ് ആഘോഷിക്കപ്പെടുന്നത്.

അവിസ്മരണീയമായ ഈ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതോടെ വളരെ പെട്ടെന്നാണ് ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവർന്നത്.

പ്രസവത്തിന് നേതൃത്വം നൽകിയ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബേല ഷാ ജയിനാണ് ഈ അപൂർവ്വ നിമിഷത്തിന്‍റെ ദൃശ്യങ്ങൾ ഇന്‍റർനെറ്റിലൂടെ പുറത്തുവിട്ടത്.

നവജാതശിശുവുമായി ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിന് വെളിയിലേക്ക് എത്തുമ്പോൾ, അവിടെ കാത്തുനിന്ന കുടുംബാംഗങ്ങൾ ആനന്ദക്കണ്ണീരോടെയും ആർപ്പുവിളികളോടെയുമാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമാലാഖയെ വരവേറ്റത്.

തലമുറകൾ കടന്നെത്തിയ ഈ അത്ഭുത ജനനം എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണെന്ന് ഡോക്ടറും കുറിച്ചു. കുഞ്ഞിന്‍റെ അമ്മയായ മുസ്കാൻ അഗർവാൾ ഡോക്ടർക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിച്ച വാക്കുകൾ ഈ സംഭവത്തിന് കൂടുതൽ വൈകാരികത പകർന്നു.

ഗർഭകാലത്തിന്‍റെ തുടക്കം മുതൽ പ്രസവം വരെയുള്ള ഓരോ ഘട്ടത്തിലും തങ്ങൾക്ക് കരുത്തായി കൂടെനിന്നതിന് അവർ ഡോക്ടറോട് കടപ്പാട് രേഖപ്പെടുത്തി.

വലിയൊരു സ്വപ്നം പൂവണിഞ്ഞതിന്‍റെ നിർവൃതിയിലാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വീഡിയോ കണ്ട ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

ഒരു ആൺകുഞ്ഞിന് നൽകുന്ന അതേ പ്രാധാന്യത്തോടെയും ആവേശത്തോടെയും ഒരു പെൺകുഞ്ഞിന്‍റെ ആഗമനം ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ പ്രതീക്ഷ തോന്നുന്നുവെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

പെൺകുട്ടികളുടെ ജനനം എല്ലാ വീടുകളിലും ഇതുപോലെ മഹത്തായ രീതിയിൽ ആഘോഷിക്കപ്പെടണമെന്ന സന്ദേശമാണ് ഈ അപൂർവ്വ സംഭവം സമൂഹത്തിന് നൽകുന്നത്.

Kouthukam

ഭർത്താവിനെ സയനൈഡ് നൽകി 12 അടി താഴ്ചയിൽ കുഴിച്ചുമൂടിയ 'ദൃശ്യം' മോഡൽ കൊലപാതകത്തിൽ ഭാര്യയും കാമുകനും വലയിൽ

ഗുജറാത്തിലെ ജാംനഗറിൽ കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയതായി കണ്ടെത്തി. ജിഗ്നേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലാണെന്ന് വിശ്വസിപ്പിച്ച് രണ്ടര വർഷത്തോളമാണ് ഭാര്യ പൃഥ്വിയും കാമുകൻ നികേഷും വിവരം മറച്ചുവെച്ചത്.

മദ്യത്തിൽ വിഷം കലർത്തി നൽകി വധിച്ച ശേഷം, ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി വളപ്പിലെ ആഴത്തിലുള്ള കുഴിയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

കുടുംബത്തിലെ മറ്റൊരു ബന്ധു ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയും ജിഗ്നേഷിന്‍റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസിനെ സമീപിക്കുമെന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകിയതോടെ ഭാര്യ കുറ്റം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ നൽകിയ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി ഫാക്ടറി വളപ്പിൽ കുഴിയെടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

Kouthukam

ലാ ടൊമാറ്റിന സിനിമയിലെയത്ര സുന്ദരമല്ല; 'റിയൽ ഫേസ്' വെളിപ്പെടുത്തി ഇൻഫ്ലുവൻസർ

സ്‌പെയിനിലെ ബുന്യോളിൽ നടക്കുന്ന ലോകപ്രശസ്തമായ ലാ ടൊമാറ്റിന ഉത്സവം സിനിമകളിൽ കാണുന്നത്ര സുന്ദരമല്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇൻഫ്ലുവൻസർ അനാലി ഗുപ്ത.

ബോളിവുഡ് ചിത്രങ്ങളിലൂടെ ജനപ്രിയമായ ഈ ആഘോഷം ശാരീരികമായി ഏറെ തളർത്തുന്ന ഒന്നാണെന്ന് കഴിഞ്ഞ വർഷത്തെ തന്‍റെ അനുഭവം പങ്കുവെച്ച് അവർ പറയുന്നു.

ഉത്സവത്തിന് ഉപയോഗിക്കുന്ന ചീഞ്ഞ തക്കാളികളുടെ കഠിനമായ ദുർഗന്ധം അസഹനീയമാണെന്നും, കടുത്ത ജനത്തിരക്കും തള്ളിക്കയറ്റവും കാരണം പലർക്കും ഛർദ്ദിലും പ്രയാസങ്ങളും അനുഭവപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കി.

മുകളിൽ നിന്നും വശങ്ങളിൽ നിന്നും ഒരേസമയം വലിയ തക്കാളികൾ വന്നടിക്കുന്നത് വേദനയുണ്ടാക്കുമെന്നും, ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

അതിനാൽ വലിയ തുക ചെലവഴിച്ച് എത്തുന്നതിന് മുൻപ് യഥാർഥ സാഹചര്യങ്ങൾ മനസിലാക്കി ശാരീരികമായും മാനസികമായും തയ്യാറെടുക്കണമെന്നാണ് അവരുടെ പക്ഷം. നിരവധി വിനോദസഞ്ചാരികളും അനാലിയുടെ ഈ തുറന്നുപറച്ചിലിനോട് യോജിച്ച് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Kouthukam

കാണ്ടാമൃഗവും തലകുനിക്കും ഈ തൊലിക്കട്ടിക്ക് മുന്നിൽ

പറവൂർ ബസ് സ്റ്റാൻഡിൽ നീല സാരിയും കൂളിംഗ് ഗ്ലാസും ഷൂസും ധരിച്ച് അപ്രതീക്ഷിതമായി എത്തിയ യുവാവിന്‍റെ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

യെദുകൃഷ്ണ, ജിസ്മോൻ സജി, ജിത്തു സജി എന്നിവരുടെ ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്.

'ചിത്തിരം പേസുതടി' എന്ന തമിഴ് സിനിമയിലെ പ്രശസ്തമായ 'വാലമീനുക്കും' എന്ന ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ഗായകന്‍റെ ലുക്കിലെത്തിയ മറ്റൊരു യുവാവ് കൂടി ഒപ്പം ചേർന്നതോടെ യാത്രക്കാരും സ്കൂൾ കുട്ടികളും നിറഞ്ഞ സ്റ്റാൻഡ് നിമിഷനേരം കൊണ്ട് ഒരു സിനിമാ സെറ്റിന് സമാനമായി മാറി.

ആളുകൾക്കിടയിൽ യാതൊരു മടിയുമില്ലാതെ ഇവർ നടത്തിയ പ്രകടനം കണ്ടുനിന്നവരിൽ കൗതുകവും ചിരിയും ഉണർത്തി. "ഹേയ് പറവൂർ, നിങ്ങളിതെവിടാ? കമന്‍റ് ബോക്സിൽ വരൂ" എന്ന തലക്കെട്ടോടെ എത്തിയ വീഡിയോക്ക് താഴെ അനുഭാവം പ്രകടിപ്പിച്ചും കളിയാക്കിയും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്.

ഇത്രയും പേർക്ക് മുന്നിൽ പ്രകടനം നടത്താൻ കാണിച്ച ആത്മവിശ്വാസത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നവർ ഏറെയാണ്. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ഒരു നിമിഷത്തെ സന്തോഷവും ചിരിയും സമ്മാനിക്കാൻ ഇവർക്ക് കഴിഞ്ഞുവെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.

അതേസമയം, പരസ്യമായി നടത്തുന്ന ഇത്തരം പ്രകടനങ്ങളെ പ്രഹസനമെന്നും കോമാളിത്തരമെന്നും വിളിച്ച് തള്ളിക്കളയുന്നവരും കുറവല്ല. മുൻപും സമാനമായ രീതിയിൽ പൊതുസ്ഥലങ്ങളിൽ റീൽസുകൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഈ സുഹൃത്തുക്കളുടെ പുതിയ പരീക്ഷണം എന്തായാലും ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Special

ആദ്യ ആഴ്ചയിൽ തന്നെ ആശുപത്രിയിൽ; ഐഐടിയിലെ കയ്പേറിയ അനുഭവം പങ്കുവെച്ച് ജാപ്പനീസ് വിദ്യാർഥിനി

ഐഐടി ഹൈദരാബാദിൽ പഠനത്തിനായി എത്തിയ ജാപ്പനീസ് വിദ്യാർഥിനിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നു.

ക്യാമ്പസിലെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഹിരോ എന്ന വിദ്യാർഥിനിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സ്ഥാപനത്തിൽ ചേരുന്ന ആദ്യ ജാപ്പനീസ് വിദ്യാർഥിനിയായ ഹിരോ, പുതിയൊരു പഠനാന്തരീക്ഷത്തിലേക്ക് എത്തിയതിന്‍റെ ആവേശത്തോടൊപ്പം തന്നെ താൻ നേരിടേണ്ടിവന്ന അപ്രതീക്ഷിത ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ തുറന്നുപറഞ്ഞു.

യാത്രയിലെ തടസങ്ങളോടെയാണ് ഹിരോയുടെ ഇന്ത്യൻ സന്ദർശനം ആരംഭിച്ചത്. വിമാനത്താവളത്തിലെ ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിലാണ് താരം ഹൈദരാബാദിൽ എത്തിയത്.

സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം ഊഷ്മളമായ വരവേൽപ്പ് നൽകിയതോടെ തുടക്കത്തിൽ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ തൃപ്തികരമായി തോന്നിയെങ്കിലും, ഹോസ്റ്റൽ മുറിയിലേക്ക് മാറിയതോടെ അനുഭവങ്ങൾ മാറിമറിയുകയായിരുന്നു.

ഹോസ്റ്റലിൽ നൽകിയ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥിനിയെ ആദ്യം വലച്ചത്. കൃത്യമായ മെത്തപോലുമില്ലാതെ തടിപ്പലകയിലാണ് ആദ്യരാത്രി കിടക്കേണ്ടി വന്നതെന്നും, മുറിയിലെ ഷെൽഫുകളും കർട്ടൻ റെയിലുകളും വാതിൽ ലോക്കുമെല്ലാം തകരാറിലായിരുന്നുവെന്നും ഹിരോ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

താമസസ്ഥലത്തെ ഈ പ്രശ്നങ്ങൾക്കു പുറമേ കടുത്ത ആരോഗ്യപ്രശ്നങ്ങളും താരത്തെ തേടിയെത്തി. കിടക്കയിൽ ചത്ത പ്രാണികളെ കാണാനിടയായതിനൊപ്പം നിരന്തരമായി കൊതുകുകടിയേറ്റതിനെ തുടർന്ന് കടുത്ത അലർജി ബാധിക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരികയും ചെയ്തു.

വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ മോശം താമസസൗകര്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്.

വിദ്യാർഥിനിക്ക് വേഗത്തിൽ രോഗശമനം ആശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ തന്നെ, രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പോലും ഹോസ്റ്റലുകളുടെ ശുചിത്വവും പരിപാലനവും ഇത്രത്തോളം ദയനീയമാണെങ്കിൽ മറ്റ് സാധാരണ കോളേജുകളിലെ അവസ്ഥ എന്തായിരിക്കുമെന്ന് സോഷ്യൽ മീഡിയ ആശങ്ക പ്രകടിപ്പിക്കുന്നു.

അധികൃതർ അടിയന്തരമായി ഇടപെട്ട് ക്യാമ്പസുകളിലെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.

Special

"നീല ടോയ്‌ലെറ്റിന്, ചുവപ്പ് ബാത്ത്‌റൂമിന്"; ജന്തർ മന്ദറിലെ അധിക്ഷേപ വീഡിയോയിൽ കുരുങ്ങി ഇൻഫ്ലുവൻസർ ശാരദാ സിംഗ്

നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധക്കാർക്ക് സുരക്ഷയൊരുക്കിയ സുരക്ഷാ സേനാംഗങ്ങളെ പരിഹസിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശാരദാ സിംഗിനെതിരെ ജനരോഷം ശക്തമാകുന്നു.

ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് താരം കടുത്ത സൈബർ ആക്രമണവും ജനരോഷവും നേരിടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിനിടെ, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദ്രുതകർമ്മ സേനാംഗങ്ങളെ (RAF) നോക്കി ശുചീകരണ ഉൽപ്പന്നങ്ങളെ പരാമർശിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ചുവന്ന ടീ-ഷർട്ട് ധരിച്ചെത്തിയ ശാരദ, സൈനികരുടെ യൂണിഫോം നിറത്തെയും സ്വന്തം വസ്ത്രത്തെയും ഉപമിച്ചുകൊണ്ട് നടത്തിയ പരിഹാസം പെട്ടെന്ന് തന്നെ ഇന്‍റർനെറ്റിൽ തരംഗമായി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

പ്രതിഷേധം കനത്തതോടെ ഖേദപ്രകടനവുമായി ശാരദ രംഗത്തെത്തി. താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് ഇവർ അവകാശപ്പെട്ടു. ആരോടും ഭയന്നോ ആരുടെയും സമ്മർദ്ദം മൂലമോ അല്ല, സ്വന്തം മനസാക്ഷിക്ക് മുന്നിൽ തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് മാപ്പ് ചോദിക്കുന്നതെന്നും താരം വ്യക്തമാക്കി.

എന്നാൽ വീഡിയോ നീക്കം ചെയ്തിട്ടും ചില പ്രമുഖ മീം പേജുകൾ ഇത് ഡൗൺലോഡ് ചെയ്ത് പണം വാങ്ങി മനഃപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും, ഇതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ കടുത്ത അസഭ്യവർഷം നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.

എന്നാൽ ഈ ഖേദപ്രകടനവും ജനങ്ങളുടെ അമർഷം തണുപ്പിച്ചിട്ടില്ല. തെറ്റ് ചെയ്ത ശേഷം ഇപ്പോൾ സഹതാപം പിടിച്ചുപറ്റാനാണ് ഇൻഫ്ലുവൻസർ ശ്രമിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം.

പൊതുസ്ഥലത്ത് ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ അതിന്‍റെ അനന്തരഫലം അനുഭവിച്ചേ തീരൂ എന്നും, സുരക്ഷാ സേനയോട് ആദരവ് കാണിക്കാൻ പഠിക്കണമെന്നും ഓർമ്മിപ്പിച്ച് നിരവധിയാളുകളാണ് ശാരദയ്ക്കെതിരെ രംഗത്തുവരുന്നത്.

Special

സ്നേഹപൂർവ്വം യാത്രയാക്കാം, മാന്യമായി!

മരണപ്പെട്ട വളർത്തുനായയുടെ മൃതദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരാൾ നദിയിലേക്ക് ഒഴുക്കിവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വേർപാടിലെ ആഴത്തിലുള്ള സങ്കടത്താൽ അയാൾ കരയുന്ന കാഴ്ച പലരുടെയും ഉള്ളുലച്ചെങ്കിലും, മൃതദേഹം പൊതു ജലാശയത്തിൽ തള്ളിയ രീതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

മൃതദേഹങ്ങൾ നദികളിൽ ഉപേക്ഷിക്കുന്നത് കുടിവെള്ള സ്രോതസുകൾ മലിനമാക്കുമെന്നും പരിസ്ഥിതിക്ക് ഭീഷണിയാണെന്നും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.

ഏതൊരു വളർത്തുമൃഗവും അർഹിക്കുന്നത് മാന്യമായ അടക്കം ചെയ്യലാണെന്നും, വേർപാടിന്‍റെ വേദനയിൽ പോലും പരിസ്ഥിതി ബോധവും മൃഗങ്ങളോടുള്ള യഥാർഥ ബഹുമാനവും പുലർത്തേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Video

സിഎം വിജയ്ക്ക് റോക്കിയുടെ റോയൽ സല്യൂട്ട്!; മുഖ്യമന്ത്രിക്ക് സമ്മാനം നൽകി തമിഴ്‌നാട് പോലീസിന്‍റെ സൂപ്പർ ഡോഗ് 'റോക്കി'

ഗൗരവവും അച്ചടക്കവും നിറഞ്ഞുനിൽക്കുന്ന പോലീസ് മെഡൽ ദാന ചടങ്ങുകളിൽ നിന്ന് വേറിട്ടതും മനോഹരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച തമിഴ്‌നാട് പോലീസിന്‍റെ പുരസ്കാര വിതരണ ചടങ്ങാണ് വേറിട്ടൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ സേവനമികവിനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പോലീസുകാർക്ക് സമ്മാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി വേദിയിലെത്തിയത്. തമിഴ്‌നാട് പോലീസിലെ റോക്കി എന്ന സ്നിഫർ ഡോഗ് ആയിരുന്നു അത്.

ഔദ്യോഗിക വസ്ത്രധാരണത്തിൽ വേദിയിലെത്തിയ റോക്കി, പൂക്കൾ നിറച്ച കൊട്ട വായ്ക്കുള്ളിൽ ഒതുക്കിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തത്. തുടർന്ന് അങ്ങേയറ്റം വിനീതനായി തലകുനിച്ച് ആ ഉപഹാരം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു.

നായയുടെ ഈ സ്നേഹാദരവിന് മറുപടിയായി മുഖ്യമന്ത്രി വിജയ് റോക്കിക്ക് ഗാംഭീര്യമുള്ള ഒരു സല്യൂട്ട് തിരികെ നൽകുകയും ചെയ്തു. ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിൽ അരങ്ങേറിയ ഈ ലളിതവും മനോഹരവുമായ സംഭവം ചടങ്ങിലുടനീളം വലിയ ചിരിയും സന്തോഷവും പടർത്തി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. മൃഗങ്ങളുടെ അവിശ്വസനീയമായ ബുദ്ധിശക്തിയെയും പരിശീലനത്തെയും പ്രശംസിക്കുന്നതിനൊപ്പം, റോക്കിയോട് മുഖ്യമന്ത്രി കാണിച്ച ആദരവിനെയും സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നുണ്ട്.

Video

വയോജനങ്ങൾക്ക് നേരെ അതിക്രമം: ഇൻഡോറിലെ ഷെൽട്ടർ ഹോം പൂട്ടി

ഇൻഡോറിലെ ബാൻഗംഗയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പ്രേമാശ്രയ് വയോജന കേന്ദ്രത്തിൽ പ്രായമായ സ്ത്രീകളെ ഒരു കൗമാരക്കാരൻ വടിയുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം സ്ഥാപനം പൂട്ടി മുദ്രവെച്ചു.

ഇൻഡോർ കളക്ടർ ശിവം വർമ്മയുടെ നിർദ്ദേശപ്രകാരം എത്തിയ ഉദ്യോഗസ്ഥ സംഘം അന്തേവാസികളായ മുതിർന്ന പൗരന്മാരെ മറ്റ് അംഗീകൃത ആശ്രമങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.

അഞ്ചു മാസം മുമ്പ് അമ്മ മരണപ്പെട്ടതിനെ തുടർന്ന് അവിടെ കഴിഞ്ഞിരുന്ന അസ്വസ്ഥമായ മാനസികാവസ്ഥയിലുള്ള കുട്ടിയാണ് ആക്രമണം നടത്തിയത്.

കുട്ടിയെ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയ ഭരണകൂടം, സർക്കാർ ഭൂമിയിലെ കെട്ടിടത്തിൽ അനുമതിയില്ലാതെ കേന്ദ്രം നടത്തിയ സംഘാടകർക്കെതിരെ എഫ്ഐആർ അടക്കമുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Video

വേദനയിലും മായാത്ത പുഞ്ചിരി! ആശുപത്രിക്കിടക്കയിൽ നൃത്തച്ചുവടുകളുമായി കൊച്ചു ബാലൻ

ആശുപത്രി വാസത്തിന്‍റെ പ്രയാസങ്ങൾക്കിടയിലും ഒരു കൊച്ചു മിടുക്കന്‍റെ കുസൃതി നിറഞ്ഞ ചിരിയും ആവേശവുമാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത്.

ശരീരത്തിലേറ്റ ചെറിയൊരു പരിക്ക് ഈ കുരുന്നിന്‍റെ സന്തോഷത്തെ ഒട്ടും ബാധിച്ചില്ല. പേടിയോ കരച്ചിലോ ഇല്ലാതെ തന്‍റെ ആശുപത്രിക്കിടക്കയെത്തന്നെ അവൻ പാട്ടിനും ഡാൻസിനുമുള്ള ഒരു കൊച്ചു വേദിയാക്കി മാറ്റുകയായിരുന്നു.

കളിയും ചിരിയുമായി ഒപ്പമുണ്ടായിരുന്ന സഹോദരി കൂടി ചേർന്നതോടെ ആ മുറിയാകെ ഒരു ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. വേദന നിറഞ്ഞ പരിചരണ നിമിഷങ്ങൾ പ്രതീക്ഷിച്ചെത്തിയ നഴ്സുമാരെപ്പോലും ഈ കുരുന്നുകളുടെ സ്നേഹവും പോസിറ്റീവ് ഊർജ്ജവും അത്ഭുതപ്പെടുത്തി.

എത്ര വിഷമകരമായ ദിവസങ്ങളിലും മനസ് വച്ചാൽ പുഞ്ചിരിക്കാൻ സാധിക്കുമെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു ബാലൻ.

Corehub Up