America
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയണിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് ശനിയാഴ്ച നടക്കും. രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള ഇന്ത്യൻ ക്രിസത്യൻ അസംബ്ലയിലാണ് മീറ്റിംഗ് നടക്കുന്നത്.
യോഗത്തിൽ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. ഐപിസി ഈസ്റ്റേൺ റീജിയൺ മലയാളം ആൻഡ് ഇംഗ്ലീഷ് ക്വെയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഐപിസി ഈസ്റ്റേൺ റീജിയൺ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം - 917 373 8118, റവ. ജേക്കബ് ജോർജ് - 917 533 5870, റവ. ജോൺസൺ എബ്രഹാം - 914 426 2992, ബ്രദർ ബ്ലെസൺ ജോയ് - 973 902 7722, ബ്രദർ ജോസ് ബേബി - 516 728 2070.
വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.
Europe
മാൾട്ട: മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്തത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവൻഷനും സംഗീതവിരുന്നും ഈ മാസം 18 മുതൽ 20 വരെ നടക്കും.
പൗളയിലെ എംസിഎഎസ്ടി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഹാളിൽ വൈകുന്നേരം 6.30 മുതലാണ് കൺവൻഷൻ നടക്കുന്നത്.
പാസ്റ്റർ ഷിബു തോമസ് (യുഎസ്എ) ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ യൂത്ത് & ഫാമിലി മീറ്റിംഗുകളും ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
Europe
സാൽഫോർഡ്: സാൽഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്കാരിക വേദി നാഷണൽ കൺവീനറും മുൻ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ അഡ്വ. ജാക്സൺ തോമസ് അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോർജിനെ ട്രഷററായും തെരഞ്ഞെടുത്തു. അഡ്വ. സോണ സ്കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും.
പ്രോഗ്രാം കോഓർഡിനേറ്റർമാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കോഓർഡിനേറ്ററായി ബിനു ജോസഫും സേഫ്ഗാർഡിംഗ് ഓഫീസറായി നൈസി ആന്റണിയും ഓഡിറ്റായി അഡ്വ. ബിജുആന്റണിയും ചുമതലയേറ്റു.
എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവർ സോൺ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജാക്സന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതൽ ഐക്യവും ഊർജവും ദിശാബോധവും നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
Australia and Oceania
മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.
മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ഇന്നസെന്റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
പരിപാടികൾക്ക് ഐഒസി ഓസ്ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ റോബിൻ ജോസഫ്, ഇന്നസെന്റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.
Middle East and Gulf
കുവെെറ്റ് സിറ്റി: കുവൈറ്റില്‍ അന്തരിച്ച ചെങ്ങന്നൂര്‍ കൊച്ചുപുരയ്ക്കല്‍ ഷൈനി തോമസിന്റെ (54) സംസ്കാരം ശനിയാഴ്ച നടക്കും.
ഭർത്താവ്: മനോജ്. മക്കള്‍: ഷൈന്‍, ഷോണ്‍ (ഓസ്ട്രേലിയ). രാവിലെ 11ന് ഇടുക്കി വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.
മൃതദേഹം വെള്ളിയാഴ്ച രാത്രി ഏഴിന് വെള്ളിയാമറ്റത്തുള്ള സഹോദരന് ഇല്ലിമൂട്ടില്‍ മത്തച്ചന്റെ ഭവനത്തില്‍ കൊണ്ടുവരും.
America
കലിഫോർണിയ: സൗത്ത് ഏഷ്യൻ ഹെൽപ്പ്ലൈൻ ആൻഡ് റഫറൽ ഏജൻസിയായ സഹാറയുടെ 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ സമാഹരിച്ചു.
ഏകദേശം 9.2 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ചടങ്ങിലൂടെ ലഭിച്ചത്. കോസ്റ്റ മെസയിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വാർഷിക ഗാലയിൽ 280-ഓളം അതിഥികൾ പങ്കെടുത്തു.
ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനുവേണ്ടി മനു ഷായും റീക ഷായും നൽകിയ അഞ്ച് ലക്ഷം ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് സമാഹരിച്ച തുക ഇത്രയും ഉയരാൻ പ്രധാനമായും സഹായിച്ചത്.
സമാഹരിച്ച തുക ഉപയോഗിച്ച് സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കാനും സാധിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും അറിയിച്ചു.
"സീഡ്സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്' എന്ന പ്രമേയത്തിലായിരുന്നു 35-ാം വാർഷിക ഗാല സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും കലാ ലേലവും അരങ്ങേറി.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യവും പിന്തുണയും പരിപാടിക്ക് ശ്രദ്ധേയമായി
America
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവജനങ്ങൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മാട്രിമോണിയൽ വെബ്സൈറ്റ് "മംഗല്യസൂത്രം' ആരംഭിക്കുന്നു.
ശനിയാഴ്ച രാത്രി ഒമ്പതിന് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോം വഴിയാണ് വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. സിനിമാ താരം ഷാജു ശ്രീധർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.
വെബ്സൈറ്റിന്റെ വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ, ട്രസ്റ്റി ചെയർ വനജ നായർ എന്നിവർ പറഞ്ഞു.
വെബ്സൈറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സുരേഷ് നായർ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് ശ്രീനിവാസൻ, നന്ദകുമാർ ചക്കിങ്ങൽ, ഡോ. സുധീർ പ്രയാഗ, ഡോ. രഞ്ജിനി പിള്ള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Europe
ബർമിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
യുകെയിൽ ക്നാനായക്കാരുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും കോട്ടയം അതിരൂപതയോട് ചേർന്നുനിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്.
"കരുണതൻ കരുതലായി വാഴ്വ്' എന്ന ആപ്തവാക്യം മുൻനിർത്തി, അർഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനും രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ വർഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നൽകുന്നത്.
പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകൾ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ഈ വർഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്.
യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾ ഉറ്റുനോക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചത്.
യുകെയിലെ നിരവധി മഹാസംഗമങ്ങൾക്ക് വേദിയായിട്ടുള്ള ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്.
യുകെയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത.
ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്.
വാഴ്വ് 2026-ന്റെ ജനറൽ കൺവീനറായി സാജൻ ഈഴാറത്ത്, കൺവീനർമാരായി ഫാ. ജോസ് തേകനിൽക്കുന്നതിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവരും ജോയിന്റ് കൺവീനറായി ജിൽസ് നന്ദികാട്ടും നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ മാസങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
പബ്ലിസിറ്റി കമ്മിറ്റിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതോടൊപ്പം, മധ്യസ്ഥപ്രാർഥന കമ്മിറ്റി ആറുമാസങ്ങൾക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാർഥനകൾ ആരംഭിച്ചിരുന്നു.
യുവജനങ്ങൾക്കായി "യുവ വാഴ്വ്' എന്ന പേരിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്.
യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജൻ ഓഫ് മേരി അംഗങ്ങളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എൻട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
തുടർന്ന് 15 മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും എൻട്രി പാസ് വിതരണോദ്ഘാടനങ്ങൾ സംഘടിപ്പിച്ചു.
വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാർച്ച് 13ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പകർന്നുനൽകിയ സ്നേഹദീപം 15 ക്നാനായ മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേർന്നിരുന്നു.
പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേർന്നുനിന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ വാഴ്വിനായി യുകെയിലെ ക്നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബർ 26നായി കാത്തിരിക്കുന്നത്.
യുകെയിലെ മഹാസംഗമങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ രീതിയിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ എൻട്രി പാസുകൾ ലഭ്യമാക്കുന്നതും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും അതോടൊപ്പം നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനുള്ള കാരുണ്യപ്രവർത്തനവും ഈ വർഷത്തെ ഫിനാൻസ് & രജിസ്ട്രേഷൻ കമ്മിറ്റിയുടെ മികവിന് തെളിവാണ്.
പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റർജി, പ്രോഗ്രാം, ക്വയർ, ഫുഡ്, ഹെൽത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരുന്നു.
ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകൾ, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026നെ യുകെയിലെ ക്നാനായ സമൂഹം ഇതിനോടകം ഹൃദയപൂർവം ഏറ്റെടുത്തുകഴിഞ്ഞു.
യുകെയിലെ ക്നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാൽ സമ്പന്നമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ വാഴ്വിൽ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതൽ ആത്മീയ പ്രൗഢി പകരും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത കെസിവെെഎൽ പ്രസിഡന്റ് ജാക്സൺ മണപ്പാട്ട് എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയിൽ അതിഥികളായി എത്തിച്ചേരും.
സെപ്റ്റംബർ 26 യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ് എന്ന പേരിനെ അന്വർഥമാക്കുംവിധം, പരിശുദ്ധ കുർബാനയുടെ ആരാധനയോടും ആശീർവാദത്തോടും കൂടി രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും.
രാവിലെ 10ന് മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ, യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തോടെ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
ഉച്ചഭക്ഷണത്തിനുശേഷം പൊതുസമ്മേളനവും തുടർന്ന് യുകെയിലെ വിവിധ മിഷനുകളിൽനിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയിൽ അരങ്ങേറും.
രാത്രി എട്ടോടെ പരിപാടികൾക്ക് തിരശീല വീഴും. വിശ്വാസത്തിന്റെ ആഘോഷമായും ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണർത്തുപാട്ടായും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്വ് 2026നായി യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ 26നെ വരവേൽക്കുന്നത്.
Middle East and Gulf
അൽഹസ: സൗദി അറേബ്യയിലെ അൽഹസയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ - 55) ആണ് മരിച്ചത്.
32 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി അൽഹസ മുബാറസിലെ നിസാ പോളിക്ലിനിക്കിൽ ഇൻഷുറൻസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ഇതിന് മുമ്പ് മറ്റൊരു ക്ലിനിക്കിൽ ഏകദേശം 16 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും കുഞ്ഞുമോൻ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗമായിരുന്നു.
ഭാര്യ പ്രീതി കുഞ്ഞുമോൻ (നിസാ പോളിക്ലിനിക്ക് ലാബ് ടെക്നീഷ്യൻ). മക്കൾ: സക്കറിയ മാർട്ടിൻ, സാന്ദ്ര മരിയ മാർട്ടിൻ, ജോർജ് മാർട്ടിൻ.
മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
America
ഡാളസ്: പ്രമുഖ പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ (52) നിര്യാണത്തിൽ ഐപിസിഎൻടി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.
അമേരിക്കയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജിജോ ജോൺ എന്ന് ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം മലയാളി മാധ്യമ രംഗത്തിനും സമൂഹത്തിനും വലിയൊരു നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിജോ ജോണിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐപിസിഎൻടി നേതൃത്വവും പങ്കുചേരുന്നതായി അറിയിച്ചു.
America
ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. 15 വർഷമായി ഡാളസിലാണ് താമസം.
ഭർത്താവ്: ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി). മകൻ: സാം ജോൺസൺ.
സംസ്കാര ശുശ്രൂഷാ: ശനിയാഴ്ച പത്തിന് പൊതുദർശനവും ജപമാലയും (Visitation and Rosary) - സെന്റ് അൽഫോൻസാ ചർച്ചിൽ (St Alphonsa Church, 200 S Heartz Road, Coppell).
10:30: സംസ്കാര ശുശ്രൂഷാ - സെന്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell). 11:30ന്: അനുസ്മരണ പ്രസംഗം.
12:30ന്: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ - ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007).
കൂടുതൽ വിവരങ്ങൾക്കു: ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562.
America
കൊളംബസ്: സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വർഷത്തെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.
സെപ്റ്റംബർ ആറിന് വൈകുന്നേരം 4.30ന് തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാന നടന്നു. വരാനിരിക്കുന്ന പ്രധാന തിരുനാൾ ദിനത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ, തിരുനാൾ കുർബാനയുടെ അതേ ലിറ്റർജി ക്രമം പാലിച്ചാണ് ഞായറാഴ്ചത്തെ ഈ പ്രത്യേക കുർബാന അർപ്പിക്കപ്പെട്ടത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് കൊടിയേറ്റ് കർമത്തിനായുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു.
Europe
റെയ്ലി: കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന് ഈസ്റ്റ് ആംഗ്ലിയ റീജൺ തയാറെടുക്കുകയാണ്.
ഒക്ടോബർ മൂന്നിന് റെയ്ലിയിലെ സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രജിസ്ട്രേഷൻ ആരംഭിക്കുകയാണ്. റീജണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്.
യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ) തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.
ഈസ്റ്റ് ആംഗ്ലിയയിലെ എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമിപ്പിക്കുന്നു.
മത്സരിക്കാൻ താത്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും.
ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ ഏഴിന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: The Sweyne Park സ്കൂൾ, Sir Walter Raleigh Dr, Rayleigh SS6 9BZ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി
കലാമേള കോർഡിനേറ്റർ: സുമേഷ് അരവിന്ദാക്ഷൻ 07795 977571, റീജിയണൽ പ്രസിഡന്റ്: ജോബിൻ ജോർജ്: 07574 674480, റീജിയണൽ സെക്രട്ടറി: ഭുവനേഷ് പീതാംബരൻ 07862 273000, നാഷണൽ കമ്മിറ്റി അംഗം: ജയ്സൺ ചാക്കോച്ചൻ 07359 477189.
America
സൗത്ത്ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ ഓഗസ്റ്റ് 23-ന് ഡബ്ല്യു. ചാർൾസ് ഫ്ലാനഗൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായി അരങ്ങേറി.
മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്ന വിവിധ പരിപാടികളാൽ സമ്പന്നമായിരുന്നു ഓണാഘോഷം. ‘കലഞ്ചിയം’ എന്ന വാക്കിന്റെ അർഥം പോലെ, ഏറ്റവും മികച്ചത് സൂക്ഷിച്ചുവയ്ക്കുന്ന ധാന്യസംഭരണിയായി മാറിയ ‘കലഞ്ചിയം 2026’ ഓണാഘോഷം വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.
കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് നോയൽ മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിശിഷ്ട അതിഥികളായി പെംബ്രോക്ക് പൈൻസ് സിറ്റി മേയർ ആഞ്ചലോ കാസ്റ്റലോ, ഫോമാ (2026–2028) പ്രസിഡന്റ് ബിജു തോണിക്കടവിൽ, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ സന്നിഹിതരായി ചടങ്ങിന് ആശംസകൾ നേർന്നു.
സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കൾ, മതനേതാക്കൾ, പുരോഹിതർ സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി. കേരളീയ പാരമ്പര്യവും ഓണത്തിന്റെ സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങ്. സന്നിഹിതരായ എല്ലാവർക്കും സെക്രട്ടറി സഞ്ജയ് നടുപറമ്പിൽ സ്വാഗതവും, ജോ: സെക്രട്ടറി ദീപക് ഗോപാലകൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു
പരമ്പരാഗത കേരളീയ കലാരൂപങ്ങളും മാവേലി മന്നനും, തലപ്പൊലിയേന്തിയ മലയാളി മങ്കമാരോടു കൂടിയ സാംസ്കാരിക ഘോഷയാത്രയും സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ എന്നിവ ഈ ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ പ്രായത്തിലുള്ളവർ ആവേശപൂർവം പങ്കെടുത്ത പരിപാടികൾ മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും മനോഹരമായ വേദിയായി മാറി.
ഓണത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വലിയ ജന പങ്കാളിത്തമായിരുന്നു ഓണസദ്യയിൽ. കുടുംബസമേതം എത്തിയവർക്ക് പരമ്പരാഗത ഓണസദ്യയുടെ രുചി ആസ്വദിക്കാനും പരസ്പരം സൗഹൃദം പുതുക്കാനും ഈ ആഘോഷം അവസരമൊരുക്കി.
കേരളസമാജം അവതരിപ്പിച്ച ഡിജിറ്റൽ മെംബർഷിപ്പ് എൻട്രി എന്ന നൂതനമായ സംവിധാനത്തിന്റെ ഫലപ്രദമായ പരിശോധനയും സമയക്രമീകരണവും വഴി ഓണസദ്യയിൽ സാധാരണയായി ഉണ്ടാകുമായിരുന്ന തിരക്ക് പരമാവധി കുറയ്ക്കുവാൻ സംഘാടകർക്കു കഴിഞ്ഞു.
ഏർലി രജിസ്ട്രേഷൻ സംവിധാനത്തിലൂടെ യാതൊരു അപാകതകളുമില്ലാതെ 1200 -ൽ അധികം പേർക്ക് ഓണസദ്യയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
കേരളത്തിന്റെ തനിമയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ വർഷംതോറും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
അതോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ദിയുടെ ഓർമ്മകൾ പുതുക്കിയ ദേശഭക്തി നിഴലിക്കുന്ന കലാപരിപാടികളൂo കലഞ്ചിയം 2026 -ന് മാറ്റ് കൂട്ടി.
കലാമണ്ഡലം ഹരി മാരാരുടെയും, അഖിൽ മാരാരുടെയും ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചുകൊണ്ടിരുന്ന 18 കുട്ടികൾക്ക് ഈ നിറഞ്ഞ സദസിനുമുൻപിൽ അവരുടെ അരങ്ങേറ്റം നടത്തുവാൻ കഴിഞ്ഞു എന്നത് ഒരു സാംസ്കാരിക സംഘടന സമൂഹത്തിന് കൊടുത്ത സംഭാവനയായി വിലയിരുത്തേണ്ടതാണ്.
അതോടൊപ്പം യൂത്ത് ഫോറം അവതരിപ്പിച്ച ഭാരതീയ നൃത്ത നൃത്യ കലാരൂപങ്ങളുടെ സമന്വയമായ ഒരു ഫാഷൻ ഷോ സദസിന്റെ നിലക്കാത്ത കയ്യടികൾക്ക് സാക്ഷ്യപത്രമായി.
43 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയ്ക്ക് വടക്കേ അമേരിക്കയിലും കാനഡയിലുമായി പ്രവർത്തിക്കുന്ന 101 സമാന്തര സംഘടനകളിൽ വച്ച് ഏറ്റവും മികച്ച സംഘടനയായി ഫോമാ 2026 കൺവൻഷനിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടത്തിനു ലഭിച്ച ട്രോഫി, ഫോമ ഭാരവാഹികളുടെയും മുൻ പ്രസിഡന്റുമാരുടെയും, നിറഞ്ഞ സദസിന്റെയും സാന്നിധ്യത്തിൽ കേരളസമാജത്തിനു വേണ്ടി പ്രസിഡന്റ് ഏറ്റുവാങ്ങിയത് എല്ലാ കേരളസമാജാംഗങ്ങൾക്കും ഒരു അഭിമാന നിമിഷമായി.
ഈ പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളോടൊപ്പം Women’s/ Youth Forums കൂടാതെ അനവധി സന്നദ്ധപ്രവർത്തകരുടെയും അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു എന്നത് വളരെ പ്രകടമായിരുന്നു.
ഈ കൂട്ടായ പ്രവർത്തനമാണ് ‘കലഞ്ചിയം 2026’ ഇത്രയും വിജയകരമായത് എന്നത് തന്റെ അധ്യക്ഷപ്രസംഗത്തിൽ കേരളസമാജം പ്രസിഡന്റ് നന്ദിപൂർവ്വം അനുസ്മരിച്ചു. ദക്ഷിണ ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി.
Middle East and Gulf
റിയാദ്: റിയാദിലെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് ആരവമുയരുന്നു. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് വെള്ളിയാഴ്ച തുടക്കമാകും.
കുദു പ്രസന്റ്സ് സഫമാക്കാ വിന്നർ ട്രോഫിക്കുവേണ്ടിയാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പോരാട്ടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സുലൈ ടെക്നോമാക് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനച്ചടങ്ങിന് ശേഷം ടൂർണമെന്റിലെ മത്സരങ്ങൾ ആരംഭിക്കും.
സുലൈ ടെക്നോമാക്, കെസിഎ എന്നീ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ ഡിസംബറിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് വിരുന്നാകും.
മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതിയ താരങ്ങളുടെ പ്രകടനങ്ങൾക്കും ടൂർണമെന്റ് വേദിയാകും.
America
ഷിക്കാഗോ: പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു.
ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്. കൃപ വർഗീസ്, കല്പന വർഗീസ്, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജു വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് ഡാനിയേൽ എന്നിവർ മരുമക്കളും (എല്ലാവരും ഷിക്കാഗോയിൽ).
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ് ചർച് ഡാളസ് സഹോദരങ്ങളുമാണ്.
സംസ്കാര ശുശ്രുഷയുടെ കൂടുതൽ വിവരങ്ങൾ പിന്നീട്.
America
പെൻസിൽവേനിയ: പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പെൻസിൽവേനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്.
31 വയസുകാരനായ വിൻസെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങൾ ചുമത്തി.
10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം കേൾക്കൽ നടക്കും. കൈകൾക്കും കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയതിനെ തുടർന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. പിന്നീട്, കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാൾ പൊലുസിനോട് സമ്മതിക്കുകയായിരുന്നു.
America
ടെക്സസ്: നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ - വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി.
ഈ പുതിയ കോളജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.
കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.
America
ഡാളസ്: നവംബർ മാസത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരു സഭകളും പിടിച്ചെടുത്താൽ അമേരിക്കയിലെ എല്ലാ മുതിർന്ന പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച ഡാളസിൽ നടന്ന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഫലമായാണ് തുക നൽകുന്നതെന്നും ഈ തുക യുഎസിനുള്ളിൽ തന്നെ ചെലവഴിക്കണമെന്നതാണ് ഒരേയൊരു നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യുമെന്നതിനെക്കുറിച്ചോ ഇതിന്റെ നിയമ സാധുതയെക്കുറിച്ചോ വ്യക്തതയില്ല. ഡാളസിൽ നടക്കുന്ന രണ്ട് ദിവസത്തെ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള പ്രമുഖരും സംസാരിക്കുന്നുണ്ട്.
അതേസമയം, യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകീയ നീക്കമാണിതെന്ന് ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചു. ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, തന്നെ കൂടി വോട്ടർമാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി 35-ഓളം മത്സരങ്ങളിൽ താൻ നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്നും ട്രംപ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
America
ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിലേക്ക് എട്ടുനോമ്പിനോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന വേളാങ്കണ്ണിമാതാവിന്റെ പ്രാർഥനാപൂർണമായ മരിയൻ തീർഥാടനവും തിരുനാളും ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ജർമൻടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ ബസിലിക്ക തീർഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal, 500 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു പതിനഞ്ചാം വർഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.
വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൻ റെക്ടർ ഫാ. ജോൺ കെറ്റൽബർഗർ സിഎം, സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ ക്ഷണിക്കുന്നതായി അറിയിച്ചു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ടിനാണു ഫിലഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ, അന്നത്തെ വികാരിയായിരുന്ന ഫിലഡൽഫിയ സീറോമലബാർ പള്ളി റവ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാർമികത്വത്തിലും ആയിരക്കണക്കിനുപേരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.
മരിയഭക്തരെ അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇതു നാലാം തവണയാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമൻടൗൺ മിറാക്കുലസ് മെഡൽഷനിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സമയങ്ങളിൽ നടക്കുന്ന കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാർഥന, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണു തിരുനാൾ ദിവസത്തെ തിരുക്കർമങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ.ഡോ. ജോർജ് ദാനവേലിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ റവ.ഫാ. ജോൺ കെറ്റൽബർഗർ സിഎം എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം വഹിക്കും.
സീറോമലബാർ ഇടവകയും വിവിധ ഇന്ത്യൻ ക്രൈസ്വരും ഒന്നുചേർന്ന് നടത്തുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്കു സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ദാനവേലിൽ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ലായിൽ, ജോബി കൊച്ചുമുട്ടം, റോഷിൻ പ്ലാമൂട്ടിൽ, ജിതിൻ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ജോസ് തോമസ് ആണു തിരുനാളിന്റെ ജനറൽ കോഓർഡിനേറ്റർ.
America
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാളസ് - ഫോർട്ട്വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ. ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോഓർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ:
വേദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-മെയിൽ: [email protected].
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ.ഫാ. മാർട്ടിൻ ബാബു (713 304 0717), ലിൻഡ സൈമൺ മാത്യു (917 716 4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റിൽ ഗാർഹിക തൊഴിലാളിയുമായിരുന്ന യുവതിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.
ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തി തുടർചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി. ഈ വിവരം കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖേന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കുകയും ആവശ്യമായ സഹായങ്ങൾ നൽകി സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിന്റെ വേദനകളിൽ ഒപ്പം നിൽക്കുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.
America
പെൻസിൽവാനിയ: ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ. നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്, ജോർജ് നടവയൽ, ബിജു ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
"ഭാഷയ്ക്കൊരു ഡോളർ' പദ്ധതി, കേരള കൺവൻഷനിൽ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ അവാർഡുകൾ നൽകൽ, സാഹിത്യ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന കാഴ്ചവച്ചിട്ടുള്ളത്.
മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒൻവി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.
പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അർഹമായ രീതിയിൽ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് നിവേദനം നൽകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പുതിയ നിയമനങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ് - പ്രസിഡന്റ്, സന്തോഷ് നായർ - സെക്രട്ടറി, ആന്റോ വർക്കി - ട്രഷറർ, ലിൻഡോ ജോളി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജോസി ജെ. കാരക്കാട്ട് - വൈസ് പ്രസിഡന്റ് , സോണി തോമസ് അമ്പൂക്കൻ - അസോസിയേറ്റ് സെക്രട്ടറി, അജു ഉമ്മൻ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള - അസോസിയേറ്റ് ട്രഷറർ, ഗ്രേസ് മരിയ ജോസഫ് - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഷൈനി രാജു എന്നിവർ വുമൺസ് ഫോറം ചെയർ സ്വാഗതം ചെയ്തു.
America
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.
വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്റെ ഭാഗമായി നടന്നു.
പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.
വേദനയിൽ കൂടെയുണ്ടാകുന്ന അമ്മയാണ് കന്യകാമറിയമെന്നും അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്റെ അമ്മയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
America
ന്യൂയോർക്ക്: കേരള സെന്റർ വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു.
വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
മുഖ്യാതിഥി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ സിബു നായർ ഓണസന്ദേശം നൽകി.
ന്യൂയോർക്ക് ഗവർണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതിൽ അദ്ദേഹം നന്ദി പറഞ്ഞു.
Middle East and Gulf
റിയാദ്: കേളി മലാസ് ഏരിയയുടെ ആഭിമുഖ്യത്തിൽ കേളി സ്പോർട്സ് കമ്മിറ്റിയും കേളി സൈബർ വിംഗും സഹകരിച്ച് സംഘടിപ്പിച്ച 2026 ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റ് മുകുന്ദൻ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇക്ബാൽ, സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെൻസർ സ്പോൺസർ ചെയ്ത മൊബൈൽ ഫോണാണ് ഒന്നാം സമ്മാനം. ഷെയ്ഖ് അബ്ദുൽ ഖാദർ ഒന്നാം സമ്മാനത്തിന് അർഹനായി. ജരീർ ബുക്ക് സ്റ്റോർ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം മുഹമ്മദ് നിഷാദിന് ലഭിച്ചു.
ഫായിസ് മാമ്പുള്ളി മൂന്നാം സമ്മാനവും ലിനു നാലാം സമ്മാനവും നേടി. മുഹമ്മദ് നിഷാദ് പറമ്പിൽ അഞ്ചാം സമ്മാനത്തിനും മുഹമ്മദ് റാഫി ആറാം സമ്മാനത്തിനും അർഹരായി.
മലാസ് ഏരിയ സെക്രട്ടറി സുജിത് വി. എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി അൻവർ നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്കാരം വളര്‍ത്താന്‍ സഹായിക്കും.
കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസാണ് യഥാര്‍ഥ കാരുണ്യത്തിന്റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്, ജിആര്‍സിസി പ്രസിഡന്റ് റോഷ്നി കൃഷ്ണന്, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, കെ.വി. ഹഫീസുള്ള, ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.
ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.
കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്റ്റംബര്‍ അഞ്ച് ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
റിയാദ്: ബത്തയ്ക്കടുത്ത് റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ - പൽസി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇഴിൽ പ്രഭ. മക്കൾ: ഷാരോൺ വിജയ്, ഷാന വിജയ്.
15 ദിവസം മുമ്പാണ് ബത്തയ്ക്കടുത്ത ഫർസ്ഥക്കിൽ റോഡരികിലൂടെ നടക്കുന്നതിനിടെ വിജയരാജിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
നാല് വർഷം മുമ്പാണ് നിർമ്മാണ മേഖലയിലെ തൊഴിലാളിയായി വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുകയായിരുന്നു.
ഇതിനിടെ നാല് മാസം മുമ്പ് ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയ തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിലും കാലതാമസം നേരിട്ടു.
കുടുംബത്തിന്റെ അഭ്യർഥന പ്രകാരം ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്. വിജയരാജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2ന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി സുനിൽ കുമാർ കെസിഎ പ്രസിഡന്റ് ഷെബിൻ ജോർജിന് ഫിക്സർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിംഗ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കേളി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫക്രുദീന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ എന്നിവർ ആശംസകൾ നേർന്നു. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി.
റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസത്തോളം നീളുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ: എസ്ആർഎസിഒ, സ്പാർകെൻസ്, കേരള കിങ്സ്, കോക്കൻ ഫൈറ്റേഴ്സ്.
ഗ്രൂപ്പ് ബി: ഈഗിൾ സ്ട്രൈക്കേഴ്സ്, ഡെസർട്ട് ഡെമോൺസ്, എക്സ്ട്രീം ക്രിക് ക്ലബ്, ട്രാവൻകൂർ.
ഗ്രൂപ്പ് സി: ഒലയ ക്രിക്കറ്റ് ക്ലബ് (ഒസിസി), രത്നഗിരി, ഫാൽക്കൺ ക്രിക്കറ്റ് ടീം, എഫ്സിആർ.
ഗ്രൂപ്പ് ഡി: ഗോൾഡൻ മില്ലർ, ഉസ്താദ് ഹോട്ടൽ, കൊക്കൻ ബാദ്ഷാ, അൽ ഉഫൂഖ്.
ഗ്രൂപ്പ് ഇ: എംസിസി, കേരള സ്ട്രൈക്കേഴ്സ് റിയാദ്, റെബൽസ് റിയാദ്, ഗ്ലോബ്വിൻ.
ഗ്രൂപ്പ് എഫ്: സ്മാഷസ്, റിയാദ് ഹോക്സ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് 11 റിയാദ്.
സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് ഒന്നിന് സുലൈ കെസിഎ-എംസിഎ സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിലാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ച "കുവൈറ്റ് മഹാ ഇടവക സപ്തതി സംഗമം 2026'ന്റെ ഉദ്ഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് നിർവഹിച്ചു.
കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സംഗമത്തിൽ കേരളത്തിന്റെ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എംഎൽഇ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുത്തു.
കുവൈറ്റ് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ സ്വാഗതവും സപ്തതി ജനറൽ കൺവീനർ മാത്യൂസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി ടിജു അലക്സ് പോൾ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, പോൾ വർഗീസ്, സപ്തതി ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ്, പ്രോഗ്രം കൺവീനർ ബിനു ബെന്ന്യാം എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.
മഹാ ഇടവക മുൻ വികാരിമാരെയും ഭരണസാരഥ്യം വഹിച്ചവരെയും യോഗത്തിൽ ആദരിച്ചു. കീസ് ബാൻഡ് അവതരിപ്പിച്ച ക്രൈസ്തവ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.
പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുവൈറ്റ് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ മുൻ അംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Middle East and Gulf
ദോഹ: വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ച പ്രവാസി ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങരയെ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് ആദരിച്ചു. ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഡോ. അമാനുല്ല വടക്കാങ്ങരയെ തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സമൂഹത്തില്‍ അനീതിയും തിന്മകളും ശക്തിപ്പെടുമ്പോള്‍ അതിനെതിരേ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാര്‍ക്കുണ്ടെന്നും സാമൂഹിക തിന്മകള്ക്കെതിരേ അവരുടെ തൂലിക പടവാളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സാഹിത്യ - സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി ശ്രദ്ധേയമായ സംഭാവനകള്‍ നല്കുന്ന അമാനുല്ല വടക്കാങ്ങരയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു.
വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനാജീവിതം പ്രവാസി സമൂഹത്തിന്റെ സാഹിത്യ സംഭാവനകളിലെ ശ്രദ്ധേയമായ അധ്യായമാണെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.
ചടങ്ങില്‍ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അമാനുല്ല വടക്കാങ്ങര ആദരവിന് നന്ദി പറയുകയും തന്റെ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ പന്ത്രണ്ടാമത് പുസ്തകം എംഎല്‍എയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.
Middle East and Gulf
ദോഹ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അവരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍.
ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, പുനരധിവാസ പദ്ധതികള്‍, പ്രവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇവയില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
അംവാജ് വാട്ടര്‍ ഫാക്ടറി സിഎഫ്ഒ ജോര്‍ജ് കോശി അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെപ്രോടെക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനൂജ് എം. ജോസ് ഗ്രൂപ്പിന്റെ ഉപഹാരം സമര്‍പ്പിച്ചു.
ഗ്രൂപ്പ് ഫെസിലിറ്റി മാനേജര്‍ ജോണ്സണ് രാജു, പര്‍ച്ചേസ് മാനേജര്‍ കിരണ്‍ സേവ്യര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജേക്കബ് രാജു, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സുജിത് ഗോപിനാഥ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
സീനിയര്‍ പ്രോജക്ട് സൂപ്പര്‍വൈസര്‍ ബിനു ടി. ഡാനിയല്‍ സ്വാഗതം പറഞ്ഞു. ജെറ്റ്സി അബ്രഹാം പരിപാടിയുടെ അവതാരകയായി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ റുവൈദ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. "ഓണം പൊന്നോണം 26' എന്ന പേരിൽ നടത്തിയ ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കേളി ട്രഷറർ മധു ബാലുശേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുദർശനനൻ അധ്യക്ഷനായ പരിപാടിയിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, റഫീക്ക് പാലത്ത്, അനീസ് അബൂബക്കർ, മുസാമിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, മുസാമിയ ഏരിയ പ്രസിഡന്റ് ജെറി എന്നിവർ ആശംസകൾ അർപ്പിച്ചു.
മുസാമിയ ഏരിയ പരിധിയിൽ നിന്നുള്ള നിരവധി പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ ഓണസ്മരണകൾക്ക് നിറംപകരുന്ന വേറിട്ട അനുഭവമായി പരിപാടി മാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹമൂദ് നന്ദിയും പറഞ്ഞു.
Middle East and Gulf
റിയാദ്: കാസർഗോഡ് സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു. ബെരിക്കുളം പരപ്പ വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്.
ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Middle East and Gulf
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന റവ.ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാളും വചനപ്രഘോഷകനുമാണ് റവ.ഫാ. ജോജി കെ. ജോയി.
മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് കൺവെൻഷനും ഏഴിന് വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.
Middle East and Gulf
മദീന: സൗദി അറേബ്യയിലെ മദീന അൽ മുനവ്വറയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു. മദീന ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ മുഗീർ ഉദ്ഘാടനം നിർവഹിച്ചു.
മദീനയിലെ രണ്ടാമത്തേതും മക്ക മദീനയിലെ അഞ്ചാമത്തേയും സ്റ്റോറാണ് മദീന അൽ മുനവ്വറയിലേത്. കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു സമീപമാണ് പുതിയ സ്റ്റോർ.
ട്രെയിൻമാർഗം മദീനയിലെത്തുന്ന തീർഥാടകർക്കു സൗകര്യപ്രദമായാണ് 95,628 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി പുതിയ ഹൈപ്പർ മാർക്കറ്റുള്ളത്.
ഹജ്ജ് - ഉംറ തീർഥാടനത്തിനെത്തുന്നവർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് എം.എ. യൂസഫലി വ്യക്തമാക്കി.
മികച്ച വികസനപദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളത്. കൂടുതൽ തൊഴിലവസരമുണ്ടാക്കുന്നതും പ്രാദേശിക വികസനത്തിനു കരുത്തേകുന്നതുമാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
Middle East and Gulf
അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ യുഎഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സിനി മൈൻഡ്സ് കേരള ഒരുക്കിയ ഓണാഘോഷം - ചിങ്ങനിലാവ് സീസൺ ടു അബുദാബിയിൽ നടന്നു.
സംഘടനയുടെ സ്ഥാപക വിദ്യ നിഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ഷീന സുനിൽ, ലുലു ഗ്രൂപ്പ് പിആർഒ അഷ്റഫ്, എം.കെ. ഫിറോസ് , കെഎസ്സി ആർട്സ് സെക്രട്ടറി ബാദുഷ, സി.എം.വി. ഫത്താഹ്, പ്രീത, നൈമ, സരിസ, എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഗീതം, നൃത്തം, റീൽസ് ഉത്സവം, ഫാഷൻ ഷോ, മോണോ ഡ്രാമ, ആൽബം ഷോ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി. യുഎഇയിലെ പ്രമുഖ ലൈവ് മ്യൂസിക്കൽ ബാൻഡായ ടീം ഹാർമണീയം സംഗീതപരിപാടിക്ക് നേതൃത്വം നൽകി.
സാന്ദ്ര നിഷൻ അബ്ദുൽ കബീർ, നവനീത്, മുബാറക്, ശ്രീബാബു, സമീർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജാൻസി, സുമോദ്, റാഷി, നസീർ, റജ, ഐനിഷ്, റിൻസി, സുമ, ഉജ്വൽ, രാജി, ആരിഫ്, സിബിൻ എന്നിവരടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
Middle East and Gulf
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പി.പി. യൂസഫ് (53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് ഷിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി - തിത്തു ദമ്പതികളുടെ മകനാണ്. പിലാശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.
23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്
താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിച്ച് വരുന്നു.
Middle East and Gulf
റിയാദ്: ലൈല - മജ്നുവിന്റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അഫ്ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്റെ കൈയടി നേടി.
തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് പി. കൃഷ്ണപിള്ളയുടെ 78-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെയും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെയും പാരമ്പര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നവും അവകാശവുമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്നത് അഭിമാനത്തിന്റെ കൂടി ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഭവനപദ്ധതികൾ നടപ്പാക്കിവന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറു ലക്ഷത്തോളം വീടുകൾ നൽകാൻ കഴിഞ്ഞത് കേരളത്തിന്റെ ജനക്ഷേമ നയങ്ങളുടെ നേട്ടമാണെന്നും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ സഹായത്തോടെ നൽകുന്ന വീടുകളിൽ ഇതുവരെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രത്യേക ലോഗോ പതിപ്പിച്ചിരുന്നില്ല. എന്നാൽ തുച്ഛമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി വീടുകളിൽ ലോഗോ പതിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം.
സാമ്പത്തിക സഹായത്തിന്റെ പേരിൽ മലയാളിയുടെ അഭിമാനം പണയപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഭവനപദ്ധതിയെ അട്ടിമറിക്കുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും കേളി ആവശ്യപ്പെട്ടു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ ഇന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാണെന്ന് അനുസ്മരണ പരിപാടിയിൽ അഭിപ്രായപ്പെട്ടു. ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധികളാക്കാതെ അവകാശബോധത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
സമിതി അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ഉമ്മുൽ ഹമാം രക്ഷാധികാരി സമിതി അംഗം നൗഫൽ സിദ്ദീഖ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
Middle East and Gulf
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "ഓണത്താളം 2026' ആറിന് വെെകുന്നേരം അഞ്ചിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും.
കൈരളി പ്രവർത്തകർ ഒരുക്കുന്ന മനോഹരമായ ഓണപ്പൂക്കളത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. വിവിധ കലാരൂപങ്ങളുടെയും വർണ കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ ആഘോഷവേദിയിലേക്ക് ആനയിക്കും.
തുടർന്ന് ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഗാനമേള എന്നി കലാപരിപാടികളും സാംസ്ക്കാരിക സദസും ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫുജൈറ കൈരളി ഓഫീസിൽ നടന്നു.
ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി പ്രകാശനം നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, പ്രസിഡന്റ് വിൽസൺ പട്ടാഴി, ഫുജൈറ യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ജുനൈസ്, ആക്ടിംഗ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗത സംഘം, ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോയിന്റ് കൺവീനർ ഡാന്റോ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സ്വാഗതസംഘം പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൈരളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീലിൽ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ 24 മണിക്കൂർ സേവനം ആരംഭിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടയിൽ ആശുപത്രി സന്ദർശനം സാധ്യമാകാത്തവർക്കും രാത്രിസമയത്ത് ആരോഗ്യപരിശോധന ആവശ്യമായി വരുന്നവർക്കും പുതിയ സേവനക്രമം ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.
ജോലി, കുടുംബബാധ്യതകൾ തുടങ്ങിയ കാരണങ്ങളാൽ പകൽ പരിശോധനകൾ മാറ്റിവയ്ക്കേണ്ടിവരുന്നവർക്ക് ഇനി രാത്രിയിലും ആവശ്യമായ പരിശോധനകൾ നടത്താനുള്ള അവസരമാണ് മെട്രോ ഒരുക്കിയിരിക്കുന്നത്.
ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്ന "നൈറ്റ് ഹെൽത്ത് പാക്കേജ്' ആണ് പ്രധാന ആകർഷണം. രാത്രി 12 മുതൽ പുലർച്ചെ ആറ് വരെ ലഭ്യമാകുന്ന പ്രത്യേക പാക്കേജിൽ രക്തത്തിലെ പഞ്ചസാര, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ഹീമോഗ്ലോബിൻ, ഡബ്ല്യുബിസി, ആർബിസി, പ്ലേറ്റ്ലെറ്റ് കൗണ്ട്, വിവിധ ആർബിസി ഇൻഡീസുകൾ തുടങ്ങിയ അടിസ്ഥാന പരിശോധനകൾ ഉൾപ്പെടുന്നു.
ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എൽടി തുടങ്ങിയ പരിശോധനകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം യൂറിന്‍ ആൽബുമിൻ, യൂറിന്‍ ഷുഗർ, കീറ്റോൺ, ബിലിറൂബിൻ, യൂറോബിലിനോജൻ, മൈക്രോസ്കോപിക് പരിശോധന എന്നിവ ഉൾപ്പെടുന്ന റൂട്ടീൻ യൂറിൻ അനാലിസിസും രക്തസമ്മർദ്ദ പരിശോധനയും ലഭ്യമാണ്.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ രാത്രികാല ആരോഗ്യപാക്കേജ് പ്രയോജനകരമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
Middle East and Gulf
മനാമ: ബഹ്റിനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനിയായ അൽഫോൻസ ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യയാണ് മരിച്ചത്.
ഓണം ആഘോഷിക്കുന്നതിനായി നാട്ടിൽനിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ധ്യാൻ അമ്മയുടെ അടുത്തേക്ക് ബഹ്റിനിലെത്തിയത്. വീട്ടിൽ അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ വെള്ളം നിറച്ചുവച്ചിരുന്ന ബാത്ത് ടബ്ബിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Middle East and Gulf
റിയാദ്: ചില്ല സർഗവേദിയുടെ ഓഗസ്റ്റ് മാസവായന ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ "വലയിൽ വീണ കിളികളാണു നാം' എന്ന കവിത ചൊല്ലിക്കൊണ്ട് നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു.
എം. സുകുമാരന്റെ തെരഞ്ഞെടുത്ത കഥാസമാഹാരമായ "തൂക്കുമരങ്ങൾ ഞങ്ങൾക്ക്' എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന അവതരിപ്പിച്ചു. എം. സുകുമാരന്റെ മൂന്ന് കാലഘട്ടങ്ങളിലെ കഥകളുടെ സവിശേഷതകളും, സമാഹാരത്തിലെ പ്രധാന കഥകളായ "സംഘഗാനം', "പിതൃതർപ്പണം', "തൂക്കുമരങ്ങൾ ഞങ്ങൾക്ക്' എന്നിവയുടെ പ്രമേയങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഷീല ടോമിയുടെ "ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിന്റെ വായന സീബ കൂവോട് നിർവഹിച്ചു. പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന പലസ്തീൻ ജനതയുടെ ദുരിതവും അഭയാർഥിത്വവും ഇസ്രയേൽ - പാലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും അവതരിപ്പിക്കുന്ന നോവലിലെ സവിശേഷ ഭാഗങ്ങൾ സീബ സദസിന് മുന്നിൽ അവതരിപ്പിച്ചു.
ടാൻസാനിയൻ എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ അബ്ദുൾറസാഖ് ഗുർണയുടെ പ്രസിദ്ധ നോവലായ "അപഹരണം' വിപിൻ കുമാർ സദസിന് പരിചയപ്പെടുത്തി. സ്വന്തം ജീവിതം നിർണയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കുടിയേറ്റ ജനത നേരിടുന്ന ജീവിതാനുഭവങ്ങളും പ്രതിസന്ധികളും നോവലിന്റെ പ്രധാന പ്രമേയങ്ങളാണെന്നും വിപിൻ ചൂണ്ടിക്കാട്ടി.
മുരുകൻ കാട്ടാക്കടയുടെ "ഒരു അഭയാർത്ഥിയുടെ മരണകുറിപ്പ്' എന്ന കവിത ജോലിക്കൊണ്ട് നാസർ കാരക്കുന്ന് ചർച്ചക്ക് തുടക്കം കുറിച്ചു. ഷിംന സീനത്ത്, ഫൈസൽ കൊണ്ടോട്ടി, നജീം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറെറ്ററായിരുന്നു.
Middle East and Gulf
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യൂണിറ്റ് പ്രസിഡന്റ് സുദർശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗം ഷംസീർ, സലാം, അബ്ദുളള, ഷിജു അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്തിരുന്ന ജയപ്രകാശ് കൊല്ലം ജില്ല പരവൂർ നെടുങ്ങോലം സ്വദേശിയാണ്.
റുവൈദ യൂണിറ്റ് മൊമന്റോ സെക്രട്ടറി നാസർ കൈമാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും യാത്ര പോകുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സിസി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ അന്തരിച്ചു. പ്രവാസിശ്രീ അംഗം ജിഷ വിനു മരുമകളാണ്.
ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ അനുശോചനം നേരുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
Middle East and Gulf
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന "സ്നേഹസ്പർശം - ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്' പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരുഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്.
ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.
Middle East and Gulf
ദുബായി: യുഎഇയിലെ റെയിന്‍ബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്സണ് മാഞ്ഞൂരാന് (74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍.
അര നൂറ്റാണ്ടായി യുഎഇയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. 1973-ല്‍ മുംബൈയില്‍ തുടങ്ങിയ ഹോട്ടല്‍ വ്യവസായം 1978-ലാണ് ഷാര്‍ജയിലേക്ക് മാറ്റുന്നത്. ഹോട്ടല്‍ വ്യവസായ രംഗത്തെ യുഎഇയിലെ പയനിയേഴ്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: എലിസബത്ത്. മക്കള്‍: മായ, ദീപ (ഇരുവരും ബിസിനസ് ) , മരുമകൻ: നിഷാന്ത് ജേക്കബ് (ബിസിനസ് ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഞാറയ്ക്കല്‍ മാഞ്ഞൂരാന് സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചർച്ചാപരിപാടിയായ "അക്ഷരസദസ്' ദമാമിൽ അരങ്ങേറി.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അക്ഷര സദസിനു സെക്രട്ടറി ബിനു കുഞ്ഞു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ നവയുഗം മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയിൽ സി. അച്ചുതമേനോൻ അനുസ്മരണം അവതരിപ്പിച്ചു.
ലാലു ദിവാകരൻ ബിജു തുറയിൽകുന്ന് എഴുതിയ കുട്ടികൊമ്പൻ എന്ന പുസ്തകവും ഹുസെെൻ നിലമേൽ ബാബു എബ്രഹാം എഴുതിയ കമ്പിളി കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകവും ബെൻസി മോഹൻ ഫയദോർ ദസ്ക്കോവിസ്ക്കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകവും അവതരിപ്പിച്ചു.
നിസാം കൊല്ലം, സാജൻ കണിയാപുരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഭാവി പ്രവർത്തങ്ങളെ പറ്റി എം.എ. വാഹിദ് സംസാരിച്ചു. വായനാവേദി ലൈബ്രറേറിയൻ സജീർ അക്ഷരസദസിനു നന്ദി രേഖപ്പെടുത്തി.
അടുത്ത മാസത്തെ അക്ഷരസദസ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി.
സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.
രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.
അറബ്കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.
ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രനേതാവായിരുന്ന അകാലത്തിൽ അന്തരിച്ച സനുമഠത്തിലിന്റെ അമ്മയ്ക്ക് ഓണക്കാലത്ത് സമ്മാനവുമായി എത്തി നവയുഗം നേതാക്കൾ.
സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ ചേർന്ന് സനുമഠത്തിലിന്റെ അമ്മക്ക് ഓണപ്പുടവയും സമ്മാനങ്ങളും കൈമാറി.
സനുവിന്റെ ഭാര്യ, മകൻ, മറ്റു കുടുംബാംഗങ്ങൾ, നവയുഗം കേന്ദ്രകമ്മിറ്റിയുടെ മുൻസെക്രട്ടറിയായിരുന്ന കെ.ആർ. അജിത്ത്, നവയുഗം കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിക്കലും മടിക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.
16 വർഷത്തോളമായി ദമാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്തു വച്ച് ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അന്തരിച്ചത്.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് 2026’ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. ആദ്യദിനം നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അറബ്കോയും മംഗളൂർ സ്പോർട്സ് ക്ലബ്ബ് ജുബൈലും രണ്ട് മത്സരങ്ങളിൽ വീതം വിജയിച്ചപ്പോൾ, സ്റ്റാർ റിയാദും ശക്കർഘറും ഓരോ മത്സരങ്ങളിൽ വിജയം നേടി.
വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ സിൽവർ ജൂബിലി ആക്ടിംഗ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷനായി. പെർഫക്ട് പ്യൂരിറ്റി മാർക്കറ്റിംഗ് മാനേജർ സഹീർ അലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സീബാ കൂവോട്, അറബ്കോ മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ, അറബ്കോ മാനേജർ സാലിം അൽ അംരി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, കേളി സ്പോർട്സ് കൺവീനർ ഷമീം മേലേതിൽ എന്നിവർ ആശംസകൾ നേർന്നു. കേളി ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ അറബ്കോ ലോജസ്റ്റിക് 25-20, 27-25 എന്ന സ്കോറിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസായിരുന്നു ആദ്യ സർവ് എടുത്തത്.
രണ്ടാം മത്സരത്തിൽ സ്റ്റാർ റിയാദ് 29-27, 24-26, 16-14 എന്ന ആവേശകരമായ സ്കോറിന് വോളി ഫ്രണ്ട്ൻസ് റിയാദിനെ കീഴടക്കി.
മൂന്നാം മത്സരത്തിൽ അറബ്കോയുടെ മികച്ച പ്രകടനം തുടർന്നു. 25-20, 25-12 എന്ന സ്കോറിന് ശക്കർഘറിനെ പരാജയപ്പെടുത്തി അറബ്കോ രണ്ടാം ജയം സ്വന്തമാക്കി.
നാലാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-19, 28-26 എന്ന സ്കോറിന് സ്റ്റാർ റിയാദിനെ തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ ശക്കർഘർ 25-13, 16-25, 15-12 എന്ന സ്കോറിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി.
ആറാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-18, 25-15 എന്ന സ്കോറിന് വോളി ഫ്രണ്ട്ൻസിനെ തോൽപ്പിച്ചു.
ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തോലുള്ള റഫറി പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു.
ആദ്യദിനത്തിലെ മത്സരങ്ങൾക്ക് പിന്നാലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങി. ആദ്യ സെമിയിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ ശക്കർഘറിനെയും രണ്ടാം സെമിയിൽ സ്റ്റാർ റിയാദ് അറബ്കോ ലോജസ്റ്റിക്കിനെയും നേരിടും. സെമി ഫൈനൽ മത്സരങ്ങൾക്ക് പിന്നാലെ ഫൈനലും നടക്കും.
റിയാദിലെ പ്രമുഖ ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, സൗദിക്ക് പുറത്തു നിന്നും മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായിക ആവേശം പകരുന്നതിനൊപ്പം പ്രവാസി സമൂഹത്തിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുള്ള വേദി കൂടിയായി ടൂർണമെന്റ് മാറുകയാണ്. റിയാദിലെ കായികപ്രേമികളുടെ സാന്നിധ്യം മത്സരങ്ങൾ ആവേശഭരിതമായി.
Middle East and Gulf
അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.
സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്റെ നേതൃത്വത്തിലാണ് ഐഎസ്സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്റ് ബിജി എം. തോമസ് അറിയിച്ചു.
സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.
60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.
ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്സി ഗ്രൂപ്പ് ചെയര്മാന് കെ. മുരളീധരന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Middle East and Gulf
ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം "ഓണവസന്തം' ദോഹയില്‍ പ്രകാശനം ചെയ്തു. കല്ല്യാണ പന്തല്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിന് ആദ്യ കോപ്പി നല്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്മാന് പി.എന്‍. ബാബുരാജന് പ്രകാശനം നിര്‍വഹിച്ചു.
പ്രവാസലോകത്ത് മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളുടെ തനിമയും പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്നതില് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഓണം ഒരു ആഘോഷം എന്നതിനപ്പുറം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാനവികതയുടെയും സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണം പ്രകാശനം ചെയ്ത പി.എന്‍. ബാബുരാജന് മീഡിയ പ്ലസിന്റെ വിവിധ സാമൂഹിക-സാംസ്കാരിക സംരംഭങ്ങളെ അഭിനന്ദിച്ചു.
പ്രവാസി സമൂഹത്തിന്റെ ആഘോഷങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുകയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ കാലഘട്ടത്തിന്റെ സാംസ്കാരിക അടയാളപ്പെടുത്തലുകള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ പ്രകാശനവും ആദ്യ വിൽപനയും സിറ്റി നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുകയുണ്ടായി.
ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി റ്റിജു അലക്സ് പോൾ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യു കെ. ഇലഞ്ഞിക്കൽ, സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂസ് വർഗ്ഗീസ്, ജോയിന്റ് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ്, പ്രോഗ്രാം-കൺവീനർ ബിനു ബെന്യാം, കൂപ്പൺ കൺവീനർ തോമസ്കുട്ടി ജോസഫ്, സ്പോൺസർഷിപ്പ്-കൺവീനർ ജേക്കബ് വി. ജോബ് എന്നിവർ സന്നിഹിതരായിരുന്നു.
Middle East and Gulf
സൽമാനിയ: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു നാട്ടിലേക്ക് തുടർചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം.
രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎയുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.
Middle East and Gulf
ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി.
പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ സംഗീതം നല്കി കെ. ജെ. യേശുദാസ് ആലപിച്ച "മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു' എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകര്‍ന്നു.
നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞെങ്കില്‍, ഒരാള്‍ക്ക് പ്രതീക്ഷ നല്കാന് കഴിഞ്ഞെങ്കില്‍, ഒരാളെ ഉയര്‍ത്തിനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍, അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തില്‍ ചെറിയൊരു മാറ്റമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ജീവിതത്തിന്റെ യഥാര്‍ഥ മഹത്വമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയുന്ന മനുഷ്യരാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. മാനവികതയുള്ള മനുഷ്യരും സാഹോദര്യമുള്ള സമൂഹവുമാണ് പുരോഗമിച്ച ഒരു ലോകത്തിന്റെ യഥാര്‍ത്ഥ അടയാളമെന്നും അവര്‍ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സവിത ദീപു, കലാകാരന് മുനീര്‍ തൂലിക, സംരംഭകരായ ജെബി കെ. ജോണ്‍, മന്‍സൂര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ ജെബി കെ. ജോണിനെ ചടങ്ങില്‍ ഗായിക സിതാര ഷാഫി പൊന്നാടയണിയിച്ച് ആദരിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
അൽഹസ്സ: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖലാ കമ്മറ്റി അംഗവും, ബത്തലിയ യൂണിറ്റ് അംഗവുമായ ഗിരീഷ് കുമാറിനു നവയുഗം യാത്രയയപ്പു നൽകി.
ബത്തലിയയിൽ നവയുഗം അൽഹസ്സ മേഖലാ പ്രസിഡിൻ്റ് സുനിൽ വലിയാട്ടിലിൻ്റെ അധ്യതയിൽ നടന്ന യാത്രയയപ്പ് യോഗം, മേഖലാ രക്ഷാധികാരി സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി ഉണ്ണിമാധവം സ്വാഗതം ആശംസിച്ചു.
ഗിരീഷ് കുമാറിന് നവയുഗത്തിന്റെ സ്നേഹോപഹാരം നവയുഗം ബത്തലിയ യൂണീറ്റ് സെക്രട്ടറിയും, മേഖലകമ്മിറ്റി അംഗവുമായ സജീവ് കൈമാറി.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റി നേതാക്കളായ വേലൂരാജൻ, ബക്കർ മൈനാഗപ്പള്ളി, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, വിജയൻ, അലീം കല്ലമ്പലം, താഹിർ, ഹനീഫ, അൻവർ തക്കല എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഊഷ്മളമായ യാത്രഅയപ്പ് ചടങ്ങിന് ഗിരീഷ് നന്ദി അറിയിച്ചു.
കൊല്ലം ചടയമംഗലം സ്വദേശിയായ ഗിരീഷ് കുമാർ കഴിഞ്ഞ പതിനെട്ടു വർഷമായി അൽഹസ്സയിൽ ജോലി ചെയ്തു വരുകയായിരുന്നു. വ്യക്തീപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിയ്ക്കുന്നത്. ഭാര്യ സുനിതയ്ക്കും മകൻ ഗോവിന്ദിനും അടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ കഴിയാനാണ് തീരുമാനം.
Middle East and Gulf
ആലപ്പുഴ: പ്രവാസകാലത്ത് അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ചേർത്തുപിടിച്ച്, മുൻകാല ഒഐസിസി പ്രവർത്തകരെ ഒരേവേദിയിൽ വീണ്ടും ഒന്നിപ്പിച്ച് പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഐസിസി മീറ്റ് - ഓർമ്മസംഗമം 2026’ ആലപ്പുഴ റമദ ഹോട്ടലിൽ ശ്രദ്ധേയമായി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡ വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു.
പ്രവാസകാലത്ത് ഒരുമിച്ച് പ്രവർത്തിച്ചവരുടെ സൗഹൃദങ്ങളും ബന്ധങ്ങളും കാലം കഴിഞ്ഞാലും നിലനിൽക്കണം. പഴയ സഹപ്രവർത്തകരെ വീണ്ടും ഒന്നിപ്പിക്കുകയും അവരുടെ ഓർമ്മകൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ ഏറെ പ്രസക്തമാണ്. ഒഐസിസി പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം സംഘടനയുടെ വലിയ ശക്തിയാണ്, റെജി ചെറിയാൻ എംഎൽഎ പറഞ്ഞു.
ആലപ്പുഴ എംഎൽഎ എഡി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി കുവൈറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എബി കുര്യാക്കോസ്, കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ എസ്. എസ്., ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം എബി വാരിക്കാട് എന്നിവർ ആശംസകൾ നേർന്നു.
ചാക്കോ ജോർജ് കുട്ടി, പ്രേംസൺ കായംകുളം, ജോയ് ജോൺ തുരുത്തിക്കര, ക്രിസ്റ്റഫർ ഡാനിയൽ, കൊച്ചാപ്പിള്ളി വിജയഭാനു, കോശി അലക്സാണ്ടർ, അനിൽ കള്ളാർ, സലിം എം. എം., ദിലി പാലക്കാട്, തോമസ് കുരുവിള, ജോസ് ജോർജ് തുടങ്ങിയ മുൻകാല ഒഐസിസി പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. പ്രവാസകാലത്തെ അനുഭവങ്ങളും സൗഹൃദ ഓർമ്മകളും പങ്കുവെച്ചത് സംഗമത്തിന് വൈകാരികമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
ഫോക്ക്ലോർ അവാർഡ് ജേതാവ് ആദർശ് ചിറ്റാർ നയിച്ച നാടൻപാട്ട് സംഗീതവിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായി. അമൃത ആദർശ് പരിപാടി മനോഹരമായി നിയന്ത്രിച്ചു. പഴയ സഹപ്രവർത്തകരുടെ കൂടിക്കാഴ്ച, പ്രവാസകാല ഓർമ്മകളുടെ പങ്കുവയ്ക്കൽ, കലാവിനോദ പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ സംഗമത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.
ബിജു പാറയിൽ, അബ്ദുൾ സലാം, മുരളി എസ്. നായർ, പൊന്നൂസ് മാപ്പിള, പ്രദീപ് ജോസഫ്, ഷിജോ തോമസ്, മാത്യു അച്ചൻകുഞ്ഞ്, നൈനാൻ ജോൺ, അജിത്ത് കല്ലൂരാൻ, രതീഷ് ടി. ആർ., ഷിബു ചെറിയാൻ, ജോൺ വർഗീസ്, റോഷൻ ജേക്കബ്, കലേഷ് ബി. പിള്ള, സാബു തോമസ്, രാജേഷ് പിള്ള, സണ്ണി അമ്പിയിൽ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ കുക്കു സ്വാഗതവും ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.
പ്രവാസത്തിന്റെ തിരക്കുകളിൽ അകന്നുപോയ സൗഹൃദങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ, ന്ധഓർമ്മസംഗമം - 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പഴയ ഓർമ്മകളുടെയും ഹൃദയസ്പർശിയായ പുനഃസംഗമമായി മാറി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) യുടെ 11മത് ടാലെന്റ്റ് ടെസ്റ്റ് ഓഗസ്റ്റ് 27ന് വ്യാഴാഴ്ച സംഘടിപ്പിക്കും.
എൻഈസികെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻഈസികെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 35 സഭകളിൽ നിന്നായി 750 ൽ പരം മത്സരാർഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടിവി തൽസമയം സംപ്രേഷണം ചെയ്യും.
കെഇസിഎഫ് പ്രസിഡന്റ് റവ .അരുൺ ബോസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിശിഷ്ട അതിഥികൾക്ക് പുറമെ വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതൃത്വവും, സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
ടാലെന്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ), ഷിബു വി. സാം, ഷിജോ തോമസ് , റോയ് കെ. യോഹന്നാൻ (എൻ. ഈ. സി. കെ സെക്രട്ടറി), സജു വാഴയിൽ തോമസ്, കുരുവിള ചെറിയാൻ (പ്രസിഡന്റ്), ജിനോ അരീക്കൽ (ട്രഷറർ), ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, കെടിഎംസിസി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.
Middle East and Gulf
റിയാദ്: വിശപ്പുരഹിത കേരളത്തിനായി കൈകോർത്തു കേളി കലാസാംസ്കാരിക വേദി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോന്നിയിലെ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.
കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി സ്നേഹാലയത്തിന് സഹായം നൽകാൻ കേളി തീരുമാനിച്ചത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വോളണ്ടിയർമാർക്കും ഒരു മാസത്തേക്ക് ദിവസവും മൂന്നുനേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. സ്നേഹവും കരുതലും ഭക്ഷണവുമൊരുക്കി സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ കൂടിയാണ് കേളിയുടെ ഈ ഇടപെടൽ.
സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡന്റ് ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വൃദ്ധർ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാന്യമായ പരിചരണം ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ഇത്തരം രോഗികൾക്ക് മാന്യമായ പരിചരണവും വേദനയില്ലാത്ത ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹാലയം പ്രവർത്തിക്കുന്നത്. ന്ധദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.
കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിംഗ് പരിചരണം, താമസം, ഭക്ഷണം, വസ്ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻപേഷ്യന്റ് സേവനങ്ങൾ സ്നേഹാലയം നൽകുന്നു.
കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ കഴിയുന്ന രോഗികളെ വോള ണ്ടിയർമാർ സന്ദർശിച്ച് മുറിവ് ഡ്രസ്സിംഗ്, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് സേവനവും സ്നേഹാലയം ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ അശരണരുടെ വിശപ്പും വേദനയും തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെ കേളി. ഭക്ഷണത്തിനുള്ള സഹായം എന്നതിലുപരി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് കരുതലിന്റെ കൈത്താങ്ങാകുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃക കൂടിയായി ഈ പദ്ധതിയെ മാറ്റുകയാണ് കേളി.
Middle East and Gulf
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി മാറി.
വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം മുനീർ എന്നിവർ നേതൃത്വം നൽകി.
പ്രവാസത്തിലും നാട്ടിലും കെപിഎ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് അവിസ്മരണീയമായ ഓർമ്മയായി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
മനാമ: ബഹ്റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Middle East and Gulf
റിയാദ്: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ എം.പി. അഷ്റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.പി. അഷ്റഫ് സ്വകാര്യ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൽ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ജയൻ, അബ്ദുസലാം, നസീർ, ഒ. അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അഷ്റഫിന് ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സമ്മാനിച്ചു. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രപോകുന്ന എം.പി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിന്റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം നൽകി. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക - സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈറ്റ് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഓണപ്പൊലിമ 2026' എന്ന പേരിൽ സെപ്റ്റംബർ 25നാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ആഘോഷപരിപാടികൾ.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരേ നടത്തുന്ന ഓപ്പറേഷൻ തൂഫാനെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ.വി. സുനീഷ് രചനയും സംവിധാനവും നിർവഹിച്ച "കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.
ഒഐസിസി കുവൈറ്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള "അച്ചീവേഴ്സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവഹിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവജന-വനിതാ പ്രവർത്തനങ്ങൾ, മോട്ടിവേഷൻ സെമിനാറുകൾ, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകൾ, വെൽഫെയർ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കൺവെൻഷനുകൾ, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി അടുത്ത ആറു മാസം കൊണ്ട് നടപ്പിലാക്കും.
പ്രവാസത്തിനിടയിൽ മരണമടയുന്ന സഹോദരങ്ങളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയർ ടീം മുൻപന്തിയിൽ നിൽക്കുന്നു. ഇതിനകം 45 മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ കെയർ ടീമിന് സാധിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് ഇന്ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആരംഭിക്കും.
റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്കോ ലോജസ്റ്റിക്, മംഗളൂർ സ്പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.
കായികരംഗത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ നേതൃത്വത്തിൽ ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഫഹാഹീൽ Metro Specialized Medical Centreലാണ് ക്യാമ്പ് നടക്കുന്നത്.
Family Medicine (MD), Internal Medicine (MD), Gynecology, Paediatrics എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം Ophthalmology Screening ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകളും ക്യാമ്പിൽ ലഭ്യമാകും.
Fasting Blood Sugar, Total Cholesterol, Blood Pressure Checkup എന്നിവയും നടത്തും. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ECG പരിശോധന, മറ്റ് ലാബ് പരിശോധനകൾ, വിവിധ മെഡിക്കൽ നടപടിക്രമങ്ങൾ, Optical Products, Pharmacy Products എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ആരോഗ്യപരിശോധനയ്ക്ക് താത്പര്യമുള്ള പൊതുജനങ്ങൾക്കും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെയുള്ള ലിങ്കിലോ ഫോൺ നമ്പർ മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
https://docs.google.com/forms/d/e/1FAIpQLSe3DFWSzk7ufGGf0uFjcI39cwr897GTfZyjkbtJq0kYy2tQhg/viewform
Abbasiya - 99423265, Salmiya - 98973183, Mahboula - 66151025, Farwaniya - 65849831, Mangaf - 66120051.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനാഘോഷവും പ്രവാസി ക്ഷേമവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഓഗസ്റ്റ് 15ന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷം മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കെഡിഎൻഎ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഗിരിജ വിജയൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. നോർക്ക റൂട്ട്സ് സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി, നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു.
കെഡിഎൻഎയുടെ 15-ആം വാർഷികവും തദവസരത്തിൽ ആഘോഷിച്ചു. സംഘടനയുടെ രൂപീകരണം മുതൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കൈവരിച്ച വളർച്ചയും പ്രവർത്തനങ്ങളും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെഡിഎൻഎ നടത്തിയ ഇടപെടലുകളും ഫൗണ്ടർ മെമ്പറും അഡ്വൈസറി ബോർഡ് അംഗവുമായ കൃഷ്ണൻ കടലുണ്ടി വിശദീകരിച്ചു.
കെഡിഎൻഎ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമൻസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റാഫി കല്ലായി, സമീർ വെള്ളയിൽ, അയാൻ മാത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ പെരിങ്ങോളം, തുളസീധരൻ തോട്ടക്കര, ജോ. സെക്രട്ടറി ആർ.എൻ. ഷൗക്കത്തലി, ജോ. ട്രഷറർ പ്രത്യുമ്നൻ മൂടാട്ട് ഭാരവാഹികളായ പ്രജു ടി.എം, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, അനസ് പുതിയോട്ടിൽ, ഷാജഹാൻ കളത്തിൽ, ഷാഫി എ.കെ, വിനോദ് നടുവിലയിൽ, സതീഷ് കുമാർ, അനുദീപ് വടക്കയിൽ, ടോം ജോർജ്, അഷറഫ് എം, ഹംസ കോയ, ബാബുപോയിൽ, നസീർ പി.വി ജയലളിതാ കൃഷ്ണൻ, ദില്ലാര ധർമ്മരാജ്, സൗദ ഇബ്രാഹിം, സാജിത നസീർ, റാഫിയ അനസ്, ജിഷ സുരേഷ്, സ്വാതി അനുദീപ്, ബിനിത ടോം, ധന്യ വിനോദ്, ലഷ്പ അബ്ദുറഹ്മാൻ എന്നിവരോടൊപ്പം കേന്ദ്ര, ഏരിയ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും വിവിധ സർക്കാർ സേവനങ്ങളും ക്ഷേമ പദ്ധതികളും അർഹരായവർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.ഡി.എൻ.എ ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
റിയാദ്: ഓണത്തിന്റെ സന്തോഷം വിശപ്പിന്റെ വേദനയില്ലാത്ത ആഘോഷമാക്കി മാറ്റാൻ കേളി കലാസാംസ്കാരിക വേദി. കണ്ണൂർ ജില്ലയിലെ കൂടാളി-കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിലെയും തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെയും കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെയും അന്തേവാസികൾക്ക് തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയാണ് കേളി ഇത്തവണ ഓണം ആഘോഷിക്കുന്നത്.
കേളിയുടെ ഈ വർഷത്തെ ഓണം വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി പ്രവർത്തിക്കുന്ന തണൽ, ആശ്രയ, കോഴിക്കോട് ഡെർമറ്റോളജി ആശുപത്രി എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണത്തിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തണൽ ഡയാലിസിസ് സെന്റിറിന് കേളി നേരത്തെയും വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. തണൽ ഡയാലിസിസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനും കേളി സഹായം അനുവദിച്ചിരുന്നു.
തലശ്ശേരി കോടിയേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിനും തുടർച്ചയായ മൂന്നാം വർഷമാണ് കേളി സഹായം നൽകുന്നത്. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ആശ്രയയ്ക്ക് കേളി നേരത്തെയും ഭക്ഷണച്ചെലവിനാവശ്യമായ സഹായം നൽകിയിരുന്നു.
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുമായും കേളിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ആശുപത്രിയിലെ അന്തേവാസികൾക്കായി മൂന്ന് വർഷമായി പാചകക്കാരന്റെ ശമ്പളം നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ കേളി നടത്തിവരുന്നു. രോഗവും സാമൂഹിക ഒറ്റപ്പെടലും നേരിടുന്ന അന്തേവാസികൾക്ക് ഭക്ഷണത്തിലൂടെ കരുതലും സ്നേഹവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഇടപെടലുകൾ.
ഈ മൂന്ന് സ്ഥാപനങ്ങളിലെയും അന്തേവാസികൾക്കാണ് തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ നൽകുന്നത്. ആഘോഷത്തിന്റെ സന്തോഷം സമൂഹത്തിന്റെ ഐത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കേളി ലക്ഷ്യമിടുന്നത്.
പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേളി അംഗങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. കൂടുതൽ അംഗങ്ങൾ പങ്കാളികളാകുന്നതോടെ കൂടുതൽ പേരിലേക്ക് ഓണത്തിന്റെ സ്നേഹവും കരുതലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേളി.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഓണാഘോഷത്തിന്റെ കൂടി അർഥം നൽകുകയാണ് കേളി. സ്വന്തം ആഘോഷത്തി സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ച് വിശപ്പുരഹിത ഓണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതി.
America
ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. 15 വർഷമായി ഡാളസിലാണ് താമസം.
ഭർത്താവ്: ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി). മകൻ: സാം ജോൺസൺ.
സംസ്കാര ശുശ്രൂഷാ: ശനിയാഴ്ച പത്തിന് പൊതുദർശനവും ജപമാലയും (Visitation and Rosary) - സെന്റ് അൽഫോൻസാ ചർച്ചിൽ (St Alphonsa Church, 200 S Heartz Road, Coppell).
10:30: സംസ്കാര ശുശ്രൂഷാ - സെന്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell). 11:30ന്: അനുസ്മരണ പ്രസംഗം.
12:30ന്: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ - ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007).
കൂടുതൽ വിവരങ്ങൾക്കു: ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562.
America
കൊളംബസ്: സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വർഷത്തെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.
സെപ്റ്റംബർ ആറിന് വൈകുന്നേരം 4.30ന് തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാന നടന്നു. വരാനിരിക്കുന്ന പ്രധാന തിരുനാൾ ദിനത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ, തിരുനാൾ കുർബാനയുടെ അതേ ലിറ്റർജി ക്രമം പാലിച്ചാണ് ഞായറാഴ്ചത്തെ ഈ പ്രത്യേക കുർബാന അർപ്പിക്കപ്പെട്ടത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് കൊടിയേറ്റ് കർമത്തിനായുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു.
America
സൗത്ത്ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ ഓഗസ്റ്റ് 23-ന് ഡബ്ല്യു. ചാർൾസ് ഫ്ലാനഗൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായി അരങ്ങേറി.
മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്ന വിവിധ പരിപാടികളാൽ സമ്പന്നമായിരുന്നു ഓണാഘോഷം. ‘കലഞ്ചിയം’ എന്ന വാക്കിന്റെ അർഥം പോലെ, ഏറ്റവും മികച്ചത് സൂക്ഷിച്ചുവയ്ക്കുന്ന ധാന്യസംഭരണിയായി മാറിയ ‘കലഞ്ചിയം 2026’ ഓണാഘോഷം വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.
കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് നോയൽ മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിശിഷ്ട അതിഥികളായി പെംബ്രോക്ക് പൈൻസ് സിറ്റി മേയർ ആഞ്ചലോ കാസ്റ്റലോ, ഫോമാ (2026–2028) പ്രസിഡന്റ് ബിജു തോണിക്കടവിൽ, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ സന്നിഹിതരായി ചടങ്ങിന് ആശംസകൾ നേർന്നു.
സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കൾ, മതനേതാക്കൾ, പുരോഹിതർ സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി. കേരളീയ പാരമ്പര്യവും ഓണത്തിന്റെ സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങ്. സന്നിഹിതരായ എല്ലാവർക്കും സെക്രട്ടറി സഞ്ജയ് നടുപറമ്പിൽ സ്വാഗതവും, ജോ: സെക്രട്ടറി ദീപക് ഗോപാലകൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു
പരമ്പരാഗത കേരളീയ കലാരൂപങ്ങളും മാവേലി മന്നനും, തലപ്പൊലിയേന്തിയ മലയാളി മങ്കമാരോടു കൂടിയ സാംസ്കാരിക ഘോഷയാത്രയും സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ എന്നിവ ഈ ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ പ്രായത്തിലുള്ളവർ ആവേശപൂർവം പങ്കെടുത്ത പരിപാടികൾ മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും മനോഹരമായ വേദിയായി മാറി.
ഓണത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വലിയ ജന പങ്കാളിത്തമായിരുന്നു ഓണസദ്യയിൽ. കുടുംബസമേതം എത്തിയവർക്ക് പരമ്പരാഗത ഓണസദ്യയുടെ രുചി ആസ്വദിക്കാനും പരസ്പരം സൗഹൃദം പുതുക്കാനും ഈ ആഘോഷം അവസരമൊരുക്കി.
കേരളസമാജം അവതരിപ്പിച്ച ഡിജിറ്റൽ മെംബർഷിപ്പ് എൻട്രി എന്ന നൂതനമായ സംവിധാനത്തിന്റെ ഫലപ്രദമായ പരിശോധനയും സമയക്രമീകരണവും വഴി ഓണസദ്യയിൽ സാധാരണയായി ഉണ്ടാകുമായിരുന്ന തിരക്ക് പരമാവധി കുറയ്ക്കുവാൻ സംഘാടകർക്കു കഴിഞ്ഞു.
ഏർലി രജിസ്ട്രേഷൻ സംവിധാനത്തിലൂടെ യാതൊരു അപാകതകളുമില്ലാതെ 1200 -ൽ അധികം പേർക്ക് ഓണസദ്യയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
കേരളത്തിന്റെ തനിമയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ വർഷംതോറും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
അതോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ദിയുടെ ഓർമ്മകൾ പുതുക്കിയ ദേശഭക്തി നിഴലിക്കുന്ന കലാപരിപാടികളൂo കലഞ്ചിയം 2026 -ന് മാറ്റ് കൂട്ടി.
കലാമണ്ഡലം ഹരി മാരാരുടെയും, അഖിൽ മാരാരുടെയും ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചുകൊണ്ടിരുന്ന 18 കുട്ടികൾക്ക് ഈ നിറഞ്ഞ സദസിനുമുൻപിൽ അവരുടെ അരങ്ങേറ്റം നടത്തുവാൻ കഴിഞ്ഞു എന്നത് ഒരു സാംസ്കാരിക സംഘടന സമൂഹത്തിന് കൊടുത്ത സംഭാവനയായി വിലയിരുത്തേണ്ടതാണ്.
അതോടൊപ്പം യൂത്ത് ഫോറം അവതരിപ്പിച്ച ഭാരതീയ നൃത്ത നൃത്യ കലാരൂപങ്ങളുടെ സമന്വയമായ ഒരു ഫാഷൻ ഷോ സദസിന്റെ നിലക്കാത്ത കയ്യടികൾക്ക് സാക്ഷ്യപത്രമായി.
43 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയ്ക്ക് വടക്കേ അമേരിക്കയിലും കാനഡയിലുമായി പ്രവർത്തിക്കുന്ന 101 സമാന്തര സംഘടനകളിൽ വച്ച് ഏറ്റവും മികച്ച സംഘടനയായി ഫോമാ 2026 കൺവൻഷനിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടത്തിനു ലഭിച്ച ട്രോഫി, ഫോമ ഭാരവാഹികളുടെയും മുൻ പ്രസിഡന്റുമാരുടെയും, നിറഞ്ഞ സദസിന്റെയും സാന്നിധ്യത്തിൽ കേരളസമാജത്തിനു വേണ്ടി പ്രസിഡന്റ് ഏറ്റുവാങ്ങിയത് എല്ലാ കേരളസമാജാംഗങ്ങൾക്കും ഒരു അഭിമാന നിമിഷമായി.
ഈ പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളോടൊപ്പം Women’s/ Youth Forums കൂടാതെ അനവധി സന്നദ്ധപ്രവർത്തകരുടെയും അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു എന്നത് വളരെ പ്രകടമായിരുന്നു.
ഈ കൂട്ടായ പ്രവർത്തനമാണ് ‘കലഞ്ചിയം 2026’ ഇത്രയും വിജയകരമായത് എന്നത് തന്റെ അധ്യക്ഷപ്രസംഗത്തിൽ കേരളസമാജം പ്രസിഡന്റ് നന്ദിപൂർവ്വം അനുസ്മരിച്ചു. ദക്ഷിണ ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി.
America
ഷിക്കാഗോ: പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു.
ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്. കൃപ വർഗീസ്, കല്പന വർഗീസ്, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജു വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് ഡാനിയേൽ എന്നിവർ മരുമക്കളും (എല്ലാവരും ഷിക്കാഗോയിൽ).
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ് ചർച് ഡാളസ് സഹോദരങ്ങളുമാണ്.
സംസ്കാര ശുശ്രുഷയുടെ കൂടുതൽ വിവരങ്ങൾ പിന്നീട്.
America
പെൻസിൽവേനിയ: പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പെൻസിൽവേനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്.
31 വയസുകാരനായ വിൻസെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങൾ ചുമത്തി.
10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം കേൾക്കൽ നടക്കും. കൈകൾക്കും കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയതിനെ തുടർന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. പിന്നീട്, കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാൾ പൊലുസിനോട് സമ്മതിക്കുകയായിരുന്നു.
America
ടെക്സസ്: നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ - വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി.
ഈ പുതിയ കോളജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.
കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.
America
ഡാളസ്: നവംബർ മാസത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരു സഭകളും പിടിച്ചെടുത്താൽ അമേരിക്കയിലെ എല്ലാ മുതിർന്ന പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച ഡാളസിൽ നടന്ന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഫലമായാണ് തുക നൽകുന്നതെന്നും ഈ തുക യുഎസിനുള്ളിൽ തന്നെ ചെലവഴിക്കണമെന്നതാണ് ഒരേയൊരു നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യുമെന്നതിനെക്കുറിച്ചോ ഇതിന്റെ നിയമ സാധുതയെക്കുറിച്ചോ വ്യക്തതയില്ല. ഡാളസിൽ നടക്കുന്ന രണ്ട് ദിവസത്തെ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള പ്രമുഖരും സംസാരിക്കുന്നുണ്ട്.
അതേസമയം, യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകീയ നീക്കമാണിതെന്ന് ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചു. ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, തന്നെ കൂടി വോട്ടർമാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി 35-ഓളം മത്സരങ്ങളിൽ താൻ നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്നും ട്രംപ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
America
ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിലേക്ക് എട്ടുനോമ്പിനോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന വേളാങ്കണ്ണിമാതാവിന്റെ പ്രാർഥനാപൂർണമായ മരിയൻ തീർഥാടനവും തിരുനാളും ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ജർമൻടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ ബസിലിക്ക തീർഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal, 500 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു പതിനഞ്ചാം വർഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.
വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൻ റെക്ടർ ഫാ. ജോൺ കെറ്റൽബർഗർ സിഎം, സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ ക്ഷണിക്കുന്നതായി അറിയിച്ചു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ടിനാണു ഫിലഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ, അന്നത്തെ വികാരിയായിരുന്ന ഫിലഡൽഫിയ സീറോമലബാർ പള്ളി റവ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാർമികത്വത്തിലും ആയിരക്കണക്കിനുപേരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.
മരിയഭക്തരെ അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇതു നാലാം തവണയാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമൻടൗൺ മിറാക്കുലസ് മെഡൽഷനിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സമയങ്ങളിൽ നടക്കുന്ന കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാർഥന, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണു തിരുനാൾ ദിവസത്തെ തിരുക്കർമങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ.ഡോ. ജോർജ് ദാനവേലിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ റവ.ഫാ. ജോൺ കെറ്റൽബർഗർ സിഎം എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം വഹിക്കും.
സീറോമലബാർ ഇടവകയും വിവിധ ഇന്ത്യൻ ക്രൈസ്വരും ഒന്നുചേർന്ന് നടത്തുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്കു സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ദാനവേലിൽ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ലായിൽ, ജോബി കൊച്ചുമുട്ടം, റോഷിൻ പ്ലാമൂട്ടിൽ, ജിതിൻ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ജോസ് തോമസ് ആണു തിരുനാളിന്റെ ജനറൽ കോഓർഡിനേറ്റർ.
America
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാളസ് - ഫോർട്ട്വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ. ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോഓർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ:
വേദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-മെയിൽ: [email protected].
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ.ഫാ. മാർട്ടിൻ ബാബു (713 304 0717), ലിൻഡ സൈമൺ മാത്യു (917 716 4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
America
പെൻസിൽവാനിയ: ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ. നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്, ജോർജ് നടവയൽ, ബിജു ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
"ഭാഷയ്ക്കൊരു ഡോളർ' പദ്ധതി, കേരള കൺവൻഷനിൽ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ അവാർഡുകൾ നൽകൽ, സാഹിത്യ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന കാഴ്ചവച്ചിട്ടുള്ളത്.
മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒൻവി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.
പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അർഹമായ രീതിയിൽ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് നിവേദനം നൽകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പുതിയ നിയമനങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ് - പ്രസിഡന്റ്, സന്തോഷ് നായർ - സെക്രട്ടറി, ആന്റോ വർക്കി - ട്രഷറർ, ലിൻഡോ ജോളി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജോസി ജെ. കാരക്കാട്ട് - വൈസ് പ്രസിഡന്റ് , സോണി തോമസ് അമ്പൂക്കൻ - അസോസിയേറ്റ് സെക്രട്ടറി, അജു ഉമ്മൻ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള - അസോസിയേറ്റ് ട്രഷറർ, ഗ്രേസ് മരിയ ജോസഫ് - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഷൈനി രാജു എന്നിവർ വുമൺസ് ഫോറം ചെയർ സ്വാഗതം ചെയ്തു.
America
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.
വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്റെ ഭാഗമായി നടന്നു.
പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.
വേദനയിൽ കൂടെയുണ്ടാകുന്ന അമ്മയാണ് കന്യകാമറിയമെന്നും അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്റെ അമ്മയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
America
ന്യൂയോർക്ക്: കേരള സെന്റർ വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു.
വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
മുഖ്യാതിഥി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ സിബു നായർ ഓണസന്ദേശം നൽകി.
ന്യൂയോർക്ക് ഗവർണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതിൽ അദ്ദേഹം നന്ദി പറഞ്ഞു.
America
ഷിക്കാഗോ: കെസിഎസ് സീനിയർ സിറ്റിസൺസ് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഓണം ആഘോഷിച്ചു.
സെപ്റ്റംബർ ഏഴിന് കെസിഎസ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ 50ലധികം സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
സന്തോഷവും സാംസ്കാരിക പാരമ്പര്യവും സൗഹൃദവും നിറഞ്ഞ ഈ സംഗമം എല്ലാവർക്കും മനോഹരമായ ഒരു അനുഭവമായി മാറി.
പരമ്പരാഗത ഓണക്കോടിയണിഞ്ഞ് സീനിയർ അംഗങ്ങൾ ഒത്തുചേർന്നത് ആഘോഷത്തിന് കൂടുതൽ ഉത്സവച്ഛായ പകർന്നു.
America
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ട് നോയമ്പ് തിരുനാളായി ആഘോഷിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ ദിവസവും കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു. സെപ്റ്റംബർ എട്ടിനു വൈകുന്നേരം ഏഴിന് നടന്ന തിരുനാൾ കുർബാനയ്ക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായിരുന്നു.
അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി.
America
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാലസ് - ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ.ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ.ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ: സെപ്റ്റംബർ 12 (ശനിയാഴ്ച), സമയം: രാവിലെ എട്ട് മുതൽ. വേദി: MAC Sports, 200 Continental Dr, Lewisville, TX 75067. മത്സരരീതി: 5-on-5 Basketball.
ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ. ഫാ. മാർട്ടിൻ ബാബു (713-304-0717), ലിൻഡ സൈമൺ മാത്യു (917-716-4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
America
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജിനൊപ്പം ടെക്സസിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശേരിൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ് (റോണി), സണ്ണി ജോർജ്. മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്.
പൊതുദർശനം വെള്ളിയാഴ്ച 5. 30 മുതൽ 8. 30 വരെ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഒമ്പത് മുതൽ 11 വരെ St. Mary's Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498ൽ.
സംസ്കാരം ശനിയാഴ്ച 12 മുതൽ South Park Funeral Home & Cemetery 1310 North Main St, Pearland, TX 77581ൽ.
America
ന്യൂയോർക്ക്: പരേതനായ ആകല്ലൂർ വർക്കി മത്തായിയുടെ (ജോയി, NAD, ചുണങ്ങുംവേലി) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോർക്കിൽ അന്തരിച്ചു. റോക്ലൻഡ് കൗണ്ടിൽ ദീർഘകാലമായി താമസിച്ചുവരുന്നു. മല്ലപ്പള്ളി കാലായിൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ ജോർജ് (രാജമ്മ) ഗീവർഗീസ് മത്തായി (പ്രകാശ്, പമോണ) തോമസ് മത്തായി (ബാബു,ഡീട്രോയിറ്റ്) റേച്ചിൽ കരയ്ക്കൽ ( ബീന) മരുമക്കൾ : ജോർജ് തോമസ് (അടൂർ,) ഷീല, ഷേർലി, ജോർജ് കരയ്ക്കൽ.
പൊതുദർശനം - ബുധനാഴ്ച കുടുംബാംഗങ്ങൾക്കുള്ള പൊതുദർശനം – വൈകുന്നേരം നാല് മുതൽ 5.30 വരെ, പൊതുദർശനം - വൈകുന്നേരം ആറ് മുതൽ എട്ട് വരെ.
സംസ്കാര ശുശ്രൂഷ – വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ.
St. John’s Orthodox Church 331 Blaisdell Rd., Orangeburg, New York 10962
തുടർന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676-ലെ മസോളിയത്തിൽ സംസ്കാരം നടക്കും.
America
ന്യൂയോർക്ക്: ഫെന്റാനിൽ കലർത്തിയ മയക്കുമരുന്ന് നൽകി മൂന്നുപേരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശിനിയായ താബിത ബൺട്രിക്ക് (39) കുറ്റം സമ്മതിച്ചു.
കൊലപാതക കുറ്റങ്ങൾ സമ്മതിച്ച ഇവർക്ക് 27 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ഒക്ടോബർ ആറിനാണ് കേസിൽ അന്തിമ ശിക്ഷ വിധിക്കുന്നത്.
2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഡേറ്റുകൾ വാഗ്ദാനം ചെയ്ത് ഇവർ പുരുഷന്മാരെ അപ്പാർട്ട്മെന്റുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയത്.
തുടർന്ന് ഇരകളുടെ ഫോൺ, പണം, വസ്ത്രങ്ങൾ എന്നിവ കവർച്ച ചെയ്യുകയായിരുന്നു പതിവ്. മയക്കുമരുന്ന് അളവ് കൂടിയതിനെ തുടർന്ന് ഒരാൾ അത്യാസന്ന നിലയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
America
ഫിലാഡൽഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെ നടത്തുന്ന ഫുഡ്ഫെസ്റ്റിവൽ മനോഹരമാക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആവേശകരമായി നടന്നു വരുന്നു.
സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ വിശാലമായ ബാക്ക് യാർഡിലും പാർക്കിംഗ് ലോട്ടിലുമായി തയ്യാറാക്കിയിരിക്കുന്ന വിവിധ പവിലിയനുകളിലായി രുചികരമായ കേരള നാടൻ ഭക്ഷണം, നോർത്തിന്ത്യൻ, അമേരിക്കൻ ഭക്ഷണം, വിധയിനം എക്സിബിഷനുകൾ, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശനവും വില്പനയും, വിവിധങ്ങളായ ചെടികളുടെ വില്പന, കുട്ടികൾക്കായി ഫേസ് പെയിന്റിംഗ് ആൻഡ് ഗെയിംസ് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.
മുഖ്യ സ്പോൺസറായ ഫ്ളോറിഡയിൽ നിന്നുള്ള ജോർജ് ഡൊമിനിക്കിനും കുടുംബത്തിനുമൊപ്പം ഒട്ടനവധി ബിസിനസ് സ്ഥാപനങ്ങളും, അഭ്യുദയകാകാംഷികളും സഹസ്പോൺസർമാരായി ഈ ഉദ്യമത്തോട് സഹകരിച്ചു പ്രവർത്തിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും വിജയകരമായി നടത്തിയ ഫുഡ്ഫെസ്റ്റിവലിന് ഇടവകാംഗങ്ങളിൽ നിന്നും സമീപവാസികളിൽ നിന്നും സഹോദര ഇടവകകളിൽ നിന്നും മികച്ച പ്രാതിനിധ്യവും സഹകരണവുമാണ് ലഭിച്ചു വരുന്നത്.
എക്സ്ട്രാവഗൻസ വിജയകരമാക്കുവാൻ ഇടവകയുടെ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്ന എലിയാസ് പോൾ, സാലി എലിയാസ്, മോളി വറുഗീസ്, കുര്യൻ എബ്രഹാം എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
ഇവർക്ക് പരിപൂർണ പിന്തുണയുമായി സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി റെവ. ഫാദർ രാജൻ പീറ്റർ, സഹവികാരി റെവ. ഫാ. അരുൺ ഗീവർഗീസ്, ഇടവക ഭരണസമിതി യംഗങ്ങൾ, ഭക്ത സംഘടനകളായ സെന്റ് മേരീസ് ആൻഡ് സെന്റ് പോൾസ് ലീഗ് പ്രവർത്തകർ, യുവജന സംഘടനകളായ സ്പൈസി, സ്പാർക് കൂടാതെ ഗോൾഡൻ ജൂബിലി സബ്കമ്മിറ്റി പ്രവർത്തകരും ഏക മനസോടെ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. രാജൻ പീറ്റർ (വികാരി 7186129549), എലിയാസ് പോൾ (വൈസ് പ്രസിഡന്റ് (2672620179), ജെഫ് ജോർജ് (ജനറൽ സെക്രട്ടറി (2672268941), ടാനിയ തമ്പി (ട്രസ്റ്റി 2158333334), കമാൻഡർ ജോബി ജോർജ് (ഗോൾഡൻ ജൂബിലി കൺവീനർ (2154702400) എക്സ്ട്രാവഗൻസ കോഓർഡിനേറ്റർസ്: സാലി എലിയാസ് (2672303017), മോളി വറുഗീസ് (2678387047), കുര്യൻ എബ്രഹാം (2672698318).
America
ഷിക്കാഗോ: 'മോക്സ്' എന്ന് അറിയപെടുന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ സോസൈറ്റിയുടെ (MOCS) രണ്ടാമത് കാര്‍ണിവല്‍ ശനിയാഴ്ച രാവിലെ 11ന് ആരംഭിക്കും.
ബെന്സന്വില്ലയിലെ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ദേവാലയത്തിന്റെ അങ്കണത്തില്‍ നടത്തുന്ന ഈ കാര്‍ണിവല്‍ പരിപാടികള്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസത്തിനും ആനന്ദത്തിനും മാത്രമല്ല കേരളത്തിന്റെയും, വടക്കേ ഇന്ത്യയുടേയും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടേയും സംഗമമാണ് ഈ ഉത്സവവേള.
കൂടാതെ കലാപരിപാടികള്‍, ഗാനമേള, വിവിധയിനം നൃത്തരൂപങ്ങള്‍, ഫേസ് പെയിന്റിംഗ്, മെഹന്തി തുടങ്ങി വിവിധയിനം കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന ഈ വമ്പിച്ച പരിപാടി ഷിക്കാഗോയിലെ ജനങ്ങള്‍ വളരെ ഹാര്‍ദ്ദവമായാണ് എല്ലാവര്‍ഷവും സ്വീകരിക്കുന്നത്.
കുട്ടികള്‍ക്കായി ബാസ്കറ്റ് ബോള്‍, റോക്ക് ക്ലൈംബിംഗ്, മറ്റ് വിനോദോപാധികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിക്കാനും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കാനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 11ന് ആരംഭിക്കുന്ന ഈ 'കലാരുചിക്കൂട്ട്' സംഗമവേദി വൈകുന്നേരം ഏഴിന് അവസാനിക്കും. അതിനാല്‍ ഷിക്കാഗോയിലെ എല്ലാവര്ക്കും വിവിധ സമയങ്ങളില്‍ വന്ന് പങ്കെടുക്കാവുന്നതാണ്.
വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മു്മ്പ് കുട്ടികള്‍ക്ക് വമ്പിച്ച ഒരു അവധിക്കാല ഉല്ലാസം കൂടിയാണ് ഈ കാര്‍ണിവല്‍. ആയതിനാല്‍ പ്രായഭേദമെന്യേ എല്ലാവരും ഈ 'കലാ-കായിക രുചിക്കൂട്ട്' സംഗമത്തില്‍ വന്ന് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, സെക്രട്ടറി അജിത്ത് ഏലിയാസ്, ട്രഷറര്‍ ഫിലിപ്പ് കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം വര്‍ക്കി (അനി), ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. ജോസഫ് ഏബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായ ഏലിയാസ് തോമസ്, ജിജി ജോണ്‍, ഏലിയാമ്മ പുന്നൂസ്, ആല്ബിന് ഏബ്രഹാം, സിബില്‍ ഫിലിപ്പ്, ലിഷാ ജോണി എന്നിവരും അറിയിക്കുന്നു.
Address: Sacred Heart Kanaya Catholic Church, 145 E Grand Eve, Bensenville 60106
America
2027 ജനുവരി 11, 12,13 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് വച്ച് നടക്കുന്ന കേരളാ കൺവൻഷൻ ചെയർമാനായി മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് (ഫ്ലോറിഡ), കോഓർഡിനേറ്ററായി മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി കോശി കുരുവിള എന്നിവരെ തെരഞ്ഞെടുത്തു.
ഫ്രാൻസിസ് കിഴക്കേകൂറ്റ് റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ആയും ഷീല ജോസഫ് വൈസ് ചെയർപേഴ്സണായും പ്രവർത്തിക്കും.
2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച പ്രസിഡന്റാണ് ജോർജി വർഗീസ്. ഫൊക്കാന ടുഡേ എഡിറ്റർ , ട്രസ്റ്റി ബോർഡ് അംഗം , ട്രസ്റ്റി ബോർഡ് ചെയർമാൻ , ഇലക്ഷൻ കമ്മീഷൻ ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു.
ഫൊക്കാന കേരളാ കൺവൻഷൻ കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പോൾ കറുകപ്പിള്ളിൽ ഫൊക്കാനയുടെ മുൻ പ്രസിഡന്റാണ്. രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട അദ്ദേഹം ആൽബനി കൺവൻഷന്റെ സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനായനാണ്.
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
America
ന്യൂജഴ്സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ ഓണാഘോഷം വൻ വിജയമായി. ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ സംഘടനാ മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി ഒരുക്കിയത്.
സെക്രട്ടറി സോജൻ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ലിയാന വർഗീസ് അമേരിക്കൻ ദേശീയഗാനവും പ്രിജീഷ് മാത്യുവും സംഘവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
റവ. ഫാ. പ്രിജീഷ് മാത്യു ഗസ്റ്റായി പങ്കെടുത്ത് ഓണത്തിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് നൈനാൻ ജേക്കബ് അധ്യക്ഷ പ്രസംഗം നടത്തി.
America
ടൊറന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ രണ്ടാമത് സംഗമമായ ഗഡീസ് പിക്നിക് 2026 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്യൂണിറ്റി പാർക്കിൽ നടക്കും.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം ആറ് വരെയാണ് പരിപാടികൾ. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറുകണക്കിന് തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിക്നിക്കിൽ പങ്കെടുക്കും.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്.
ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, വിവിധ വിനോദ പരിപാടികൾ, സമൃദ്ധമായ ഭക്ഷണം എന്നിവയാണ് പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങൾ.
വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടർലൂവിലെ ഗ്രാൻഡ് മലബാർ റസ്റ്ററന്റ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കൂട്ടായ്മയുടെ മനസും കാനഡയിലും നിലനിർത്തുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനൊപ്പം, സഹജീവികൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുക എന്നതും തൃശൂർ ഗഡീസ് ഇൻ കാനഡയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൗണ്ടർമാരായ രാധിക, നഹ്ല, സോണി, ഷിറാസ്, സാബിർ, ഹാഫിസ് എന്നിവർ അറിയിച്ചു.
എല്ലാ തൃശൂർ ഗഡികളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും.
America
ന്യൂയോർക്ക്: കോട്ടയം പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്കിൽ അന്തരിച്ചു.
ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്. മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സീറോമലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ).
സംസ്കാര ചടങ്ങുകൾ
പൊതുദർശനം: തീയതി & സമയം: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040.
സംസ്കാര ശുശ്രൂഷ: തീയതി & സമയം വ്യാഴാഴ്ച രാവിലെ 10ന് സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804.
സംസ്കാരം: സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568.
America
ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ സാറാമ്മ സൈമൺ (89) ഡാളസിൽ അന്തരിച്ചു. പരേതനായ സൈമൺ ഈപ്പനാണ് ഭർത്താവ്. ഫാർമേഴ്സ് ബ്രാഞ്ച് ഡാളസ് മാർത്തോമ്മ ചർച്ച അംഗമാണ്.
മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ), പരേതനായ സാറാമ്മ സൈമൺ. ശുശ്രൂഷാ ക്രമങ്ങൾ ബുധനാഴ്ച രാത്രി ഏഴിന്: ദേവാലയത്തിലെ പ്രാർഥന (Prayer at Church), സ്ഥലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് - 5.30: കുടുംബാംഗങ്ങളുടെ സമയം വൈകുന്നേരം 5.30 - എട്ട്. സംസ്കാര ശുശ്രൂഷ - ഭാഗം 1 & 2 സ്ഥലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).
വെള്ളിയാഴ്ച മൂന്നിന് സംസ്കാര ശുശ്രൂഷ - ഭാഗം 3 & സംസ്കാരം (Funeral Service Part 3). സ്ഥലം: Restland Funeral Home (13005 Greenville Avenue, Dallas, TX 75243).
കൂടുതൽ വിവരങ്ങൾക്കു: സാബു - 469 471 3771, ഷാജി പീറ്റർ - 646 685 1508.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാന മേഖലയായ വാഷിംഗ്ടണിൽ ആദ്യമായി ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കും. വിർജീനിയയിലെ ലീഡ്സ്ബർഗിൽ ആണ് കൺവൻഷൻ നടക്കുന്നത്.
നിലവിലെ ലാന പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സിക്രട്ടറി നിർമല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവൻഷൻ കമ്മിറ്റി ഇതിനകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന കേരളീയ വംശജരായ എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത 501(c)(3) സംഘടനയാണ് ലാന.
മലയാള സാഹിത്യത്തെ ആഗോളതലത്തിൽ കൂടുതൽ ശക്തമായി പരിചയപ്പെടുത്തുന്നതിനൊപ്പം മതനിരപേക്ഷ മൂല്യങ്ങൾ, ലിംഗസമത്വം, സ്വതന്ത്രചിന്ത, സാംസ്കാരിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളാണ് കൺവൻഷനിൽ ഒരുക്കുന്നത്. സാഹിത്യചർച്ചകൾ, സെമിനാറുകൾ, കലാപരിപാടികൾ, സംവേദനാത്മക സദസ്സുകൾ തുടങ്ങി സാഹിത്യം കരുണയും സാമൂഹിക ഉത്തരവാദിത്വബോധവും വിവേകവും ഉള്ള വ്യക്തിത്വങ്ങളുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനെ ആസ്പദമാക്കിയുള്ള നിരവധി പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടക്കും.
ഇത്തവണത്തെ കൺവൻഷനിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ രണ്ടാം തലമുറയിലെ യുവാക്കൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. മലയാളമോ ഇംഗ്ലീഷോ ഏതെങ്കിലും ഭാഷയിലായാലും വായനയിലേക്കും എഴുത്തിലേക്കും യുവതലമുറയെ കൂടുതൽ സജീവമായി ആകർഷിക്കുകയാണ് ലക്ഷ്യം.
യുവാക്കളെ സാഹിത്യവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി പ്രശസ്ത എഴുത്തുകാരി അനിത നഹാലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സാഹിത്യ ശിൽപ്പശാലയും സംഘടിപ്പിക്കും.
മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ തലമുറയിലേക്കുള്ള സഞ്ചാരത്തിന് പുതുവഴികൾ തുറക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കൺവൻഷനിലേക്ക് എല്ലാവരെയും ലാന സ്വാഗതം ചെയ്യുന്നു.
വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കൺവൻഷൻ വിജയകരവും ശ്രദ്ധേയവുമായ ഒരു സാഹിത്യ-സാംസ്കാരിക സംഗമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ലീസ്ബർഗിലെ Silk Hospitality LLC Conference Hall (George Mannikkarottu Nagar), 1500 E. Market Street, Leesburg, VA 20176 ആണ് കൺവൻഷന്റെ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൺവൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും കൺവൻഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും: വേണുഗോപാലൻ കോക്കോടൻ: +1 850 339 7104, ഷിനോ കുര്യൻ: +1 540 692 2300, സാമുവൽ യോഹന്നാൻ: +1 214 435 0124, നിർമല ജോസഫ്: +1 347 204 0062.
America
വിയന്ന: ഓസ്ട്രിയയില്‍ ആദ്യമായി ക്നാനായ കത്തോലിക്കാ സമൂഹത്തിനു അനുവദിച്ച സ്റ്റാഡ് ലൗ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനതിരുന്നാള്‍ ഞായറാഴ്ച ആഘോഷപൂര്‍വം കൊണ്ടാടും.
ഉച്ചകഴിഞ്ഞു 3.30ന് ചാപ്ലയിന്‍ ഫാ. ജിജോ എലവുങ്കചാലില് കൊടിയേറ്റുന്നതിലൂടെ തിരുനാളിന് തുടക്കമാകും. ആഘോഷമായ തിരുനാള്‍കുര്‍ബാന സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
നിരവധി വൈദികര്‍ സഹകാര്‍മികരാകും. വിയന്നയിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരി ഫാ. ഷൈജു മേപ്പുറത്ത് തിരുനാള്‍ സന്ദേശം നല്‍കും. സെന്റ് ജോസഫ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. തോമസ് കൊച്ചുചിറ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കും.
സേക്രഡ് ഹാര്‍ട്ട് സീറോമലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. ഡിന്റോ പ്ലാക്കല്‍ പ്രസുദേന്തി വാഴ്ച്ച നടത്തും. പ്രസുദേന്തി വാഴ്ച, രൂപം വെഞ്ചരിക്കല്‍, പ്രദിക്ഷിണം, നെവേന, ഏലക്കാമാല ലേലം, സ്നേഹവിരുന്ന് തിരുനാളിന്റെ ഭാഗമായിരിക്കും.
കഴുന്ന് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ തിരുനാളിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
സെന്റ് മേരീസ് ദേവാലയത്തിന്റെ പ്രഥമ തിരുനാളില്‍ പങ്കെടുക്കാന്‍ ഏവരെയും പള്ളി കമ്മിറ്റി ക്ഷണിച്ചു.
America
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ മാസം 13ന് നടത്തപ്പെടും.
ഈ മാസം ആറിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച് മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി കൊടിയേറ്റ് കർമം നിർവഹിക്കും.
പ്രധാന തിരുനാൾ ദിവസമായ 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനാൾ കുർബാനയും തുടർന്ന് പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും പാരിഷ് ഹാളിൽ വച്ച് പൊതുസമ്മേളനവും കലാപരിപാടികളും (കൾച്ചറൽ പ്രോഗ്രാം), സ്നേഹവിരുന്നോടും കൂടി തിരുനാൾ സമാപിക്കും.
കമ്മിറ്റി ഭാരവാഹികൾ
മിഷൻ ഡയറക്ടർ: ഫാ. നിബി കണ്ണായി, ട്രസ്റ്റിമാർ: ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, തിരുനാൾ കൺവീനർമാർ: അലക്സ് ബാബു, അശ്വിൻ പാറ്റാനി, ട്രഷറർ: കിരൺ ജോസഫ്, പ്രസുദേന്തി & പ്രദക്ഷിണം: മരിയ ജോസഫ്, ലിറ്റർജി: ജെയിംസ് പുതുശേരി, ക്വയർ: അരുൺ ഡേവിസ്, ലൈറ്റ് & സൗണ്ട്: മനോജ് ആന്റണി, ഫോട്ടോഗ്രഫി & വീഡിയോ: കുര്യൻ കണ്ണാത്ത്, ചർച്ച് ഡെക്കറേഷൻ: ജെന്നിഫർ സെബാസ്റ്റ്യൻ, ഔട്ട്ഡോർ ഡെക്കറേഷൻ & ഹാൾ സെറ്റപ്പ്: ഐഷ് ലൂക്ക, കൾച്ചറൽ & പബ്ലിക് മീറ്റിംഗ്: ഐറിൻ തോമസ്, ഫുഡ് കമ്മിറ്റി: ഷിനോ ആന്റണി, പാർക്കിംഗ് കമ്മിറ്റി: ജിയോമിൻ ആന്റണി.
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച തിരുനാൾ ദിനത്തിൽ നടത്തപ്പെടും. തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു. ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധനവുണ്ടായി. ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.
ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68 ഡോളറോളമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76 ഡോളർ മാത്രമായിരുന്നു വില. 15 ഗാലൻ ശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള ലേബർ ഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകൾ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.
America
ഫ്ലോറിഡ: മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സാൻ ഹുആനിൽ നിന്ന് എത്തിയ ബോയിംഗ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം റോഡരികിലെ രണ്ട് സെമി ട്രക്കുകൾക്ക് സമീപമാണ് നിലയുറപ്പിച്ചത്. പൈലറ്റും കോപൈലറ്റും വാഹനങ്ങളിലുണ്ടായിരുന്ന ചിലരും ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 60ലധികം ഫയർ റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (ചഠടആ) സംഘത്തെ അയച്ചിട്ടുണ്ട്.
America
ലോസ് ആഞ്ചലസ്: സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ 12.15 ഓടെ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കോംപ്ട്ടണിൽ നിന്ന് രണ്ട് മൈൽ തെക്കുകിഴക്കായി ഭൂമിക്കടിയിൽ ഏകദേശം എട്ട് മൈൽ ആഴത്തിലാണ്.
പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായ ദക്ഷിണ കലിഫോർണിയയിലാണ് ഈ ചെറിയ ചലനം ഉണ്ടായിരിക്കുന്നത് എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
സാൻ ആൻഡ്രിയാസ്, സാൻ ജാസിന്റോ തുടങ്ങിയ പ്രധാന ഭൂകമ്പ മേഖലകൾ സംഗമിക്കുന്ന കജോൺ പാസ് പോലുള്ള ഭാഗങ്ങളിൽ ഭൂമിക്കടിയിലെ ടെക്റ്റോണിക് സമ്മർദ്ദം കഴിഞ്ഞ 1,000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
America
ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976-2026) ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്വില്ലയിലെ എന്റക്സ് അരീനയിൽ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകൻ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് 50ാം- വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
രാവിലെ 10 മണിക്ക് തനിമയാർന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധർവ്വൻ, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്കാരവും മൂല്യങ്ങളും നിലനിർത്തുന്നതിൽ ഡാളസ് കേരള അസോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു.
സദസിനെ പ്രചോദിപ്പിച്ച തന്റെ സന്ദേശത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:
ന്ധസ്ഥാനത്തേക്കാൾ വലിയതാണ് വിനയം; സമ്പത്തിനേക്കാൾ വിലപ്പെട്ടതാണ് സ്നേഹം. നമുക്ക് ലഭിച്ചിരിക്കുന്ന പദവികളും സമ്പത്തും കഴിവുകളും മറ്റുള്ളവരിൽനിന്ന് നമ്മെ അകറ്റാനുള്ള കാരണമാകരുത്. കിരീടം ധരിച്ച രാജാവായാൽ പോലും ജനങ്ങളോട് വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറണം. മതം നമ്മെ വേർതിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്തിലൂടെയും കരുണയിലൂടെയും നമ്മെ തമ്മിൽ അടുപ്പിക്കാനുള്ളതാണ്. ഈ നല്ല പാരമ്പര്യങ്ങളും മൂല്യങ്ങളും കൈവിട്ടുപോകാതെ പുതിയ തലമുറയിലേക്കും കൈമാറാൻ നമുക്ക് സാധിക്കണം,ന്ധ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം, സെക്രട്ടറി മൻജിത് കൈനിക്കര, ട്രഷറർ സിജു കൈനിക്കര, ആർട്ട് ഡയറക്ടർ ജിജി പി. സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വൈകുന്നേരം 3 മുതൽ 5 വരെ നടന്ന മാജിക് മെലഡി മിഷൻന്ധ കലാസന്ധ്യ അരങ്ങേറി.മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച അത്ഭുതകരമായ മാജിക് ഷോ കാണികളെ വിസ്മയിപ്പിച്ചു.
രവിശങ്കർ ആർ, ചിത്ര അരുൺ എന്നീ പ്രശസ്ത പിന്നണി ഗായകരുടെ മനോഹരമായ ഗാനമേള സദസിനെ ആവേശത്തിലാഴ്ത്തി. വിഷ്ണു അശോക് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ ആഘോഷങ്ങൾക്ക് പുതിയൊരു സംഗീതാനുഭവം നൽകി.
വിവിധ സാംസ്കാരിക പരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്ത ഈ മഹാമഹം ഡാളസിലെ പ്രവാസി മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഒരു ഉത്സവാനുഭവമായി മാറി.
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ, മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയും
സജ്ജമായി. മത്സരത്തിനിടെ ഉണ്ടാകാവുന്ന പരിക്കുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും എത്രയും വേഗത്തിൽ പ്രാഥമിക ചികിത്സയും ആവശ്യമായ
പരിചരണവും ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
അലക്സ് പടിഞ്ഞാറേൽ ചെയർമാനായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയിൽ ഷിക്കാഗോയിലെ
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പരിചയസമ്പന്നർ അംഗങ്ങളാണ്.
ഫിസിക്കൽ തെറാപ്പി, നഴ്സിംഗ്, റെസ്പിറേറ്ററി തെറാപ്പി തുടങ്ങി വിവിധ
ആരോഗ്യ മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച പ്രൊഫഷണലുകളാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്.
വടംവലി മത്സരത്തിനിടെ പരിക്കേൽക്കുന്നവർക്കും അടിയന്തര ആരോഗ്യസഹായം ആവശ്യമായി വരുന്നവർക്കും പ്രാഥമിക ചികിത്സയും സംരക്ഷണവും നൽകുന്നതിനായി ടീം പൂർണ സജ്ജമാണെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ ആവേശത്തിനൊപ്പം പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ഒരുക്കങ്ങൾ.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഫസ്റ്റ് എയ്ഡ് കമ്മിറ്റിക്ക് നേതൃത്വം നൽകി
വരുന്ന അലെക്സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിൽ, തുടക്കം മുതൽ തന്നെ
കമ്മിറ്റിയുമായി സഹകരിച്ചു വരുന്ന നിരവധി അംഗങ്ങളും ഇത്തവണയും
സേവനത്തിനിറങ്ങും. വർഷങ്ങളായി മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കിയും
പരിക്കേറ്റവർക്ക് സമയോചിതമായി പരിചരണം നൽകിയും വടംവലിയുടെ സുഗമമായ നടത്തിപ്പിന് ഫസ്റ്റ് എയ്ഡ് കമ്മിറ്റി നിർണായക സംഭാവനയാണ് നൽകിവരുന്നത്.
ഫസ്റ്റ് എയ്ഡ് കമ്മിറ്റിയുടെ സ്തുത്യർഹമായ സേവനത്തെ അഭിനന്ദിച്ചുകൊണ്ട്,
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ
പ്രതിനിധീകരിച്ച് പ്രസിഡന്റെ റൊണാൾഡ് പൂക്കുമ്പേൽ, വടംവലി ഓർഗനൈസിംഗ്
കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ
കമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേക നന്ദി അറിയിച്ചു.
America
America
വാഷിംഗ്ടൺ ഡിസി: ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് യുഎക്ഷിണേഷ്യൻ വംശജർക്കെതിരേയുള്ള വിദ്വേഷവും അതിക്രമങ്ങളും വർധിക്കുന്നു ശക്തമായ നടപടികൾ ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തിസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന ദേശീയ റൗണ്ട് ടേബിൾ യോഗത്തിൽ ഇന്ത്യൻഅമേരിക്കൻ എംപിമാരായ പ്രമീള ജയപാൽ, അമി ബെറ, സുഹാസ് സുബ്രഹ്മണ്യം, ശ്രീ താനെദാർ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനും കൃത്യമായ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ’ഹേറ്റ് ക്രൈംസ് കമ്മീഷൻ ആക്ട്’ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അമേരിക്കയിൽ ആരായാലും വംശത്തിന്റെയും മതത്തിന്റെയും പേരിൽ പാർശ്വവൽക്കരിക്കപ്പെടരുതെന്ന് രാജ കൃഷ്ണമൂർത്തി വ്യക്തമാക്കി.
America
ഒക്ലഹോമ: ഒക്ലഹോമയിൽ റോഡിലേക്ക് ചാടിയ പന്നിക്കൂട്ടത്തെ വെട്ടിച്ച് കാറോടിക്കുന്നതിനിടെ അപകടത്തിപ്പെട്ട് 63 കാരന് ദാരുണാന്ത്യം. റോജർ ഗ്രിഗറി കമിംഗ്സ് എന്നയാളാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഒക്ലഹോമ സിറ്റിക്ക് സമീപത്തുവച്ച് പന്നിക്കൂട്ടത്തിനിടയിലേക്ക് കാർ വരുന്നത് കണ്ട് അദ്ദേഹം വെട്ടിച്ചതിനെത്തുടർന്ന് വാഹനം റോഡരികിലെ തോടിലേക്ക് മറിയുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ വാഹനം മറിഞ്ഞപ്പോൾ അദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയും കാറിനടിയിൽപ്പെട്ട് മരണപ്പെടുകയുമായിരുന്നു.
നാല് പതിറ്റാണ്ടോളം മാർലോ ലംബറിൽ ജോലി ചെയ്ത് അടുത്തിടെ വിരമിച്ച അദ്ദേഹം പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്നു. ഒക്ലഹോമയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
America
ടെക്സസ്: ഗ്രാമീണ - ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്റെ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഗാർലൻഡിലെ ഗ്രാൻവിൽ ആർട്സ് സെന്ററിൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം 2.22 ലക്ഷം ഡോളർ സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമാഹരിച്ച തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും ഏകദേശം 30 ഗ്രാമങ്ങൾ വീതം ഉൾപ്പെടുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു.
ഈ മൂന്ന് പദ്ധതികളിലൂടെ 90 ഗ്രാമങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎഫ്ഡബ്ല്യു ചാപ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ പറഞ്ഞു.
പങ്കാളിത്തം, സമാഹരിച്ച തുക, ദാതാക്കളുടെയും പിന്തുണക്കുന്നവരുടെയും എണ്ണം എന്നിവയിൽ മുൻകാല നേട്ടങ്ങൾ കൈവരിക്കാനോ മറികടക്കാനോ കഴിഞ്ഞതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിക്ക് മുന്നോടിയായി സായ് കറി ഒരുക്കിയ അത്താഴവിരുന്നോടെയാണ് അതിഥികളെ സ്വീകരിച്ചത്. തുടർന്ന് ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളും ഗ്രാമീണ മേഖലകളിൽ സംഘടന സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന അവതരണങ്ങൾ നടന്നു.
ഡിഎഫ്ഡബ്ല്യുയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദി
ഡിഎഫ്ഡബ്ല്യു മേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായി. ഗുരു അഖില ജിയുടെയും ഹർഷ ജിയുടെയും നേതൃത്വത്തിലുള്ള ഡിഎഫ്ഡബ്ല്യു ആസ്ഥാനമായ കതക് റിഥംസ് അവതരിപ്പിച്ച "Kathak on the Silver Screen' എന്ന കലാപരിപാടി ശ്രദ്ധേയമായി.
വിദ്യാഭ്യാസത്തിനൊപ്പം സംസ്കാർ, മൂല്യങ്ങൾ, സ്വഭാവരൂപീകരണം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ കലാപാരമ്പര്യം എന്നിവയ്ക്കും ഏകൽ വിദ്യാലയ നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു കലാപരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
ദാതാക്കൾ, സ്പോൺസർമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സിവിക് നേതാക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ഡിഎഫ്ഡബ്ല്യു സമൂഹത്തോട് ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഏകദേശം 2.22 ലക്ഷം ഡോളറിന്റെ പിന്തുണയും 342 ഗ്രാമങ്ങളെ സ്പർശിക്കാനുള്ള സാധ്യതയും വെറും കണക്കുകളല്ല. വിദ്യാഭ്യാസം, അവസരങ്ങൾ, സംസ്കാർ, സുസ്ഥിര വികസനം എന്നിവ ഗ്രാമീണ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിത് എന്ന് ഏകൽ വിദ്യാലയ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ പ്രസിഡന്റ് മീനു സുഹാൽക്ക പറഞ്ഞു.
ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി
ഏകൽ ഡിഎഫ്ഡബ്ല്യുവിന്റെ ആദ്യ പ്രസിഡന്റായിരുന്ന അന്തരിച്ച ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഡാളസ് - ഫോർട്ട്വർത്ത് മേഖലയിൽ ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും ചടങ്ങിൽ അനുസ്മരിച്ചു.
തുടർന്ന് നിലവിളക്ക് തെളിയിക്കൽ, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ, വിശിഷ്ടാതിഥികളെയും സിവിക് നേതാക്കളെയും ആദരിക്കൽ, ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം എന്നിവയും നടന്നു.
സന്നദ്ധപ്രവർത്തകർ, സംഘടനാ നേതൃത്വം, ദാതാക്കൾ, സ്പോൺസർമാർ, യുവജന പ്രവർത്തകർ, വിവിധ സാമൂഹിക സംഘടനകൾ, മാധ്യമ - മാർക്കറ്റിംഗ് പങ്കാളികൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ധനസമാഹരണത്തിന്റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വ്യക്തമാക്കി.
ഏകൽ വിദ്യാലയ
ഗ്രാമീണ - ആദിവാസി സമൂഹങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ് ഏകൽ വിദ്യാലയ. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ, സൃഷ്ടിപരമായ പാരമ്പര്യം, ആരോഗ്യബോധവത്കരണം, നൈപുണ്യ വികസനം, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.
America
ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്റെയും പ്രധാന ആകർഷണമായി.
വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളിൽ എത്തിച്ചേർന്നവരിൽ നിന്നും കുറവിലങ്ങാട് മന്നൻ, മങ്ക, കുമാരി, കുമാരൻ, പ്രിൻസ്, പ്രിൻസസ് എന്നിവരെ തെരഞ്ഞെടുത്ത് ക്രൗൺ നൽകി ആദരിച്ചു.
ഗഅഏഒ പ്രസിഡന്റ് ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ആനീസ് ഷാജി, ട്രഷറർ സിനു വെട്ടിയാനി എന്നിവർക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോൻ, സൂസൻ, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോർജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
അസോസിയേഷൻ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ഗഅഏഒ ഓണാഘോഷം, അമേരിക്കൻ മണ്ണിലും മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.
America
ഫ്ലോറിഡ: റ്റാംപ എക്സിക്യൂട്ടീവ് എയർപോർട്ടിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ ഡോക്ടറും നഴ്സും കൊല്ലപ്പെട്ടു. ശിശുരോഗ വിദഗ്ധനായ ഡോ. ഡേവിഡ് സിയാംബാനെസ് (59), നഴ്സ് ഡോൺ സ്റ്റോൺ (53) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ റ്റാംപ വിമാനത്താവളത്തിൽ നിന്ന് നോർത്ത് കരോളൈനയിലേക്ക് പുറപ്പെട്ട ലാൻകെയർ എവല്യൂഷൻ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാട്ടിലേക്ക് തകർന്നു വീണത്.
അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഡോ. സിയാംബാനെസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. അപകടത്തിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
America
വെസ്റ്റ്ചെസ്റ്റർ: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളിഅസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്ഓഡിറ്റോറിയത്തിൽ വർണാഭമായി നടത്തപ്പെട്ടു. അമേരിക്കൻ ദേശീയഗാനത്തോടും തുടർന്ന് ഇന്ത്യൻ ദേശീയഗാനത്തോടും കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.
അസോസിയേഷൻ സെക്രട്ടറി ബാബുപൂപ്പള്ളി സ്വാഗതം ആശംസിച്ചു. ലയാളമനോരമചീഫ്ഓഫ്ബ്യൂറോ ജോൺ മുണ്ടക്കയം, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ ഓണാഘോഷത്തിൽ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ജോജി കാവനാൽ അധ്യക്ഷ പ്രസംഗം നടത്തി.അസോസിയേഷന്റെ രൂപീകരണകാലം മുതൽഇന്നുവരെയുള്ള പ്രവർത്തനങ്ങൾ അനുസ്മരിച്ച അദ്ദേഹം, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സജീവമായി സഹകരിക്കുന്ന എല്ലാഅംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഗുരുസ്വാമി പാർത്ഥസാരഥി പിള്ള ഓണസന്ദേശം നൽകി. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും ഓണത്തിന്റെ പ്രസക്തിയും അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കുവച്ചു.
മലയാള മനോരമ ചീഫ്ഓഫ്ബ്യൂറോ ജോൺ മുണ്ടക്കയം, അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മകളെയും ഓണാഘോഷങ്ങളെയും കുറിച്ചുള്ള തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. അപ്പർവെസ്റ്റ്ചെസ്റ്റർ മലയാളിഅസോസിയേഷൻ നൽകിയ ഊഷ്മളമായ സ്വീകരണം തനിക്ക് ഏറെസന്തോഷവും അത്ഭുതവും നൽകിയതായി അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ജനിച്ച അവതാരകഅനായാസമായി ഒഴുക്കോടെ മലയാളത്തിൽ പരിപാടി അവതരിപ്പിച്ചതും തന്നെഏറെആകർഷിച്ചതായി അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
അസോസിയേഷൻ അംഗങ്ങൾ, റിച്ചു, രഞ്ജിത, ജോസലിൻ, രമ്യ ടീന, മീന, എന്നിവർ ഒരുക്കിയ മനോഹരമായപൂക്കളവും, ആൻസി, വീണ, എൽസി, റിച്ചു, ടീന, മീന, രഞ്ജിത, രമ്യ, സിമി, ഡോണ എന്നിവർ ചേർന്ന് അവതരിപ്പിച്ച മനോഹരമായ തിരുവാതിര നൃത്തം ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. മലയാളിത്തനിമയും ഓണത്തിന്റെ ആവേശവും നിറച്ച തിരുവാതിര സദസ്സിന്റെ പ്രത്യേക പ്രശംസ നേടി. തുടർന്ന്നടന്ന സാംസ്കാരിക പരിപാടിയിൽതഹസീൻ മലയാളം ഗാനങ്ങൾ ആലപിച്ചു. ടാന്യ ആലപാട്ടും ജെനിറ്റ ആലപാട്ടും നൃത്തവുംഅവതരിപ്പിച്ച് കൈയടി നേടി. തുടർന്ന് അജിത് ഗാനമാലപിച്ചു.
അസോസിയേഷൻ ട്രഷറർ ബിജു കരുണാകരൻ നന്ദിപ്രസംഗം നടത്തി. സാംസ്കാരിക പരിപാടികൾക്ക് ശേഷംവൈറ്റ് പ്ലെയിൻസിലെ ഇന്ത്യ കഫേ ഇന്ത്യൻ റെസ്റ്റോറന്റ് തയ്യാറാക്കിയ 21 വിഭവങ്ങളടങ്ങിയ സമൃദ്ധമായ ഓണസദ്യ പച്ചവാഴയിലകളിൽ എല്ലാവർക്കും ചിട്ടയോടെയും ക്രമബദ്ധമായും വിളമ്പി. ഓണസദ്യയുടെ ഒരുക്കങ്ങളിലും വിതരണത്തിലും ഷിനു ജോസഫ് പ്രധാന പങ്കുവഹിച്ചു.
സദ്യ വിളമ്പുന്നതിനാവശ്യമായ പ്ലേറ്റുകളും മറ്റ് സാമഗ്രികളും ക്രമീകരിച്ച് എത്തിക്കുകയും ഭക്ഷണവിതരണം ഏകോപിപ്പിക്കുകയും ചെയ്തത് ഷിനു ജോസഫായിരുന്നു. അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും സദ്യയുടെ വിജയത്തിന് മാറ്റുകൂട്ടി. സദ്യആസ്വദിക്കുന്നതിനിടെ അസോസിയേഷൻ അംഗങ്ങളായ കുഞ്ഞായിയും, ലാൽജനും, സാജുവും മലയാളംഗാനങ്ങൾ ആലപിച്ച് സദസ്സിനെ കൂടുതൽആനന്ദഭരിതമാക്കി.
ഓണാഘോഷ പരിപാടിയുടെ അവതാരക അമേരിക്കയിൽ ജനിച്ച മിസ്. സമീര കാവനാലിന്റെ അവതരണവും മലയാളത്തിലുള്ള അനായാസമായ സംസാരശൈലിയും ഓണാഘോഷത്തിലെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകതയായി. തികച്ചും ഒഴുക്കോടെ മലയാളത്തിൽ പരിപാടി അവതരിപ്പിച്ച സമീര സദസ്സിനെ അത്ഭുതപ്പെടുത്തി. കേരളത്തിൽ നിന്ന് എത്തിയ മുഖ്യാതിഥിയും മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോയുമായ ജോൺ മുണ്ടക്കയം, സമീറയുടെ മനോഹരവും സ്വാഭാവികവുമായ മലയാള അവതരണം ഏറെ അത്ഭുതത്തോടെയും സന്തോഷത്തോടെയും പ്രശംസിച്ചു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഓണസന്ദേശം പകർന്നുനൽകിയ ആഘോഷപരിപാടികൾ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സമാപിച്ചു.
America
ഫിലഡൽഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിൻ്റെ സന്ദർശനം.
ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ ആണ് സ്പോൺസർ ചെയ്യുന്നത്. താരവുമായി നേരിൽ കാണാനും ആശയവിനിമയം നടത്താനും ആരാധകർക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കർത്ത, ഷാജി സുകുമാരൻ, ജെയിംസ് ഡാനിയൽ, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവർ പ്രവർത്തിക്കുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ധർമ്മ യൂണിവേഴ്സൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും സംഘടിപ്പിക്കുന്നത്. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
267-322-8527 (സുമോദ്), 215-500-5728 (ജെയിംസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
America
ഡാളസ് : ഡാളസിലെ പ്രവാസി മലയാളികൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഓണസദ്യയും, പുതുമയേറിയ പരിപാടികളുമായി ജൂബിലി ആഘോഷവും സെപ്റ്റംബർ 5 നു ലൂയിസ്വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ (vista ridge mall) നടത്തപ്പെടുന്നു. മൂവായിരത്തിൽ പരം മലയാളി സ്നേഹിതരെ ആണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കുവേണ്ടി പുതുമയേറിയ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും കല പരിപാടികളും വളരെ ചിട്ടയോടും കൃത്യ സമയം പാലിച്ചു കൊണ്ടുള്ള ക്രമീകരണം ആണ് നടത്തിയിട്ടുള്ളത്. ഏവരെയും ഈ മലയാളി കൂട്ടായ്മയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു.
സമയം: 10:00 to 5 pmAddress:2401 S STEEMMONS FWY, SUITE 4000, LEWISVILLE,TEXAS 75067
America
ന്യൂജേഴ്സി: കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂജഴ്സി. മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ് കൊണ്ട് അനുഭവിക്കേണ്ടവ യാണ്. 236 Old Tappan Road ൽ അരങ്ങേറിയ MCUBE - Magic, Melody, Message അത്തരമൊരു സായാഹ്നമായിരുന്നു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ പരിപാടി, മാജിക്കിന്റെയും സംഗീതത്തിന്റെയും കലാവിരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഹൃദയസ്പർശിയായ അനുഭവമായി മാറി.
ന്യൂയോർക്കിന്റെയും ന്യൂജേഴ്സിയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ സാക്ഷ്യം വഹിച്ച ആ സായാഹ്നത്തിൽ വിസ്മയവും കൈയടികളും മാത്രമല്ല ഉണ്ടായിരുന്നത്.
ചില നിമിഷങ്ങളിൽ സദസ് നിശ്ശബ്ദമായി; ചില വാക്കുകൾ, കാഴ്ചകൾ, കണ്ണുകളെ ഈറനണിയിച്ചു; ചില തീരുമാനങ്ങൾ ഹൃദയങ്ങളിൽ പുതിയ പ്രതിജ്ഞകളായി മാറി. Y’s Men Service Club of New York ഉം Kerala Times Entertainments ഉം സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയ്ക്ക്, മുഖ്യ കോർഡിനേറ്ററും Different Arts Centre ന്റെ അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീ പോൾ കറുകപ്പള്ളിൽ, അധ്യക്ഷത വഹിച്ചു. റവ. പോൾ രാജന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ നോവ ജോർജ്ജ് സ്വാഗതവും, Different Arts Centre അഡ്വൈസറി ബോർഡ് മെമ്പർ ആയ ഡോ. ബേബി സാം സാമൂവൽ ആശംസകളും അർപ്പിച്ചു.
ഭിന്നശേഷിക്കാരായ മനുഷ്യരുടെ കഴിവുകളെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കാസർഗോഡിൽ ഒരുങ്ങുന്ന International Institute for People with Disabilities (IIPD) എന്ന മഹത്തായ പദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാജിക്കിന്റെ ലോകത്ത് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഗോപിനാഥ് മുതുകാടിന്റെ ജീവിതം , ആത്മ സമർപ്പണത്തിന്റെ മാതൃകയായി. Different Art Centre (DAC) വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-തൊഴിൽ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത അനുഭവമാണ് IIPD എന്ന വലിയ സ്വപ്നത്തിന് പ്രചോദനം.
ഒരു കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ പരിപാടിയുടെ വികാരനിർഭരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു, സാറാ തോമസ് എന്ന കൊച്ചു പെൺകുട്ടി വേദിയിലെത്തി നടത്തിയ പ്രഖ്യാപനം: ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും, തനിക്ക് ലഭിച്ച സമ്പാദ്യമൊക്കെ ഇത്തരത്തിലുള്ള കുട്ടികൾക്കായി മാറ്റിവയ്ക്കും എന്നുമുള്ള സാറയുടെ വാക്കുകളെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആ കൊച്ചു പെൺകുട്ടിയോടൊപ്പം മറ്റനേകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിനൊപ്പം നിൽക്കാനുള്ള തങ്ങളുടെ ഉറച്ച സന്നദ്ധത പ്രഖ്യാപിച്ചു. IIPDയുടെ നിർമാണത്തിനായി ഭൂമി സംഭാവന ചെയ്ത അന്തരിച്ച എംകെ ലൂക്കാ സാറിനെയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.ഓണത്തിന്റെ ആഘോഷവേളയിൽ നടന്ന MCUBE, ആഘോഷങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ വിളുമ്പിൽ നിൽക്കുന്ന മനുഷ്യരെയും ചേർത്തുപിടിക്കണമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. MCUBE ഒരു കലാ പരിപാടി മാത്രമായിരുന്നില്ല ഒരിക്കലും മായാത്ത അനുഭവമായിരുന്നു കണ്ണ് നിറഞ്ഞ്. മനം നിറഞ്ഞ് മാത്രം ഓരോ വ്യക്തിയും മടങ്ങിപ്പോയ മനോഹരമായൊരു സന്ധ്യ.
America
ഒർലാണ്ടോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) 2027 ഗ്ലോബൽ കൺവൻഷന് ലോകപ്രശസ്ത വിനോദസഞ്ചാര നഗരമായ ഒർലാണ്ടോ വേദിയാകും. 2027 നവംബർ 25 മുതൽ 28 വരെ, താങ്ക്സ്ഗിവിംഗി അവധിക്കാലത്ത് നടക്കുന്ന നാലുദിന മഹാസംഗമത്തിന് Renaissance Orlando at SeaWorld ആതിഥേയത്വം വഹിക്കും.
കെഎച്ച്എൻഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും Renaissance Orlando at SeaWorld അധികൃതരും കൺവെൻഷൻ വേദി സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കെഎച്ച്എൻഎയുടെ ദേശീയ-റീജിയണൽ ഭാരവാഹികളും കുടുംബാംഗങ്ങളുമടക്കം അൻപതിലധികം പേർ ഈ സുപ്രധാന മുഹൂർത്തത്തിന് സാക്ഷികളായി.
അമേരിക്കയിലെ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്ന ഏറ്റവും പ്രധാനപ്പെട്ട അവധിക്കാലങ്ങളിലൊന്നായ Thanksgiving വാരാന്ത്യം കൺവെൻഷനായി തിരഞ്ഞെടുത്തത് കൂടുതൽ കുടുംബങ്ങൾക്ക് അവധിയെടുത്തുള്ള അധിക യാത്ര ഒഴിവാക്കി കുടുംബസമേതം പങ്കെടുക്കാൻ സൗകര്യമൊരുക്കും. നവംബർ അവസാനവാരം പൊതുവെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒർലാണ്ടോ, കുടുംബസംഗമത്തിനും വിനോദയാത്രയ്ക്കും ഒരുപോലെ അനുയോജ്യമായ വേദിയാണെന്നതും തെരഞ്ഞെടുപ്പിൽ നിർണായകമായി.
SeaWorld-ന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന Renaissance Orlando at SeaWorld, ഒർലാണ്ടോ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കുറഞ്ഞ യാത്രാസമയത്തിനുള്ളിൽ എത്തിച്ചേരാവുന്ന പ്രമുഖ റിസോർട്ട് ഹോട്ടലാണ്. വിശാലമായ കൺവെൻഷൻ ഹാളുകൾ, വിവിധ വിഭാഗങ്ങളിലുള്ള അതിഥിമുറികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം Walt Disney World, Universal Orlando, SeaWorld തുടങ്ങിയ ലോകപ്രശസ്ത വിനോദകേന്ദ്രങ്ങളുടെ സാമീപ്യവും കൺവൻഷനിലെത്തുന്ന കുടുംബങ്ങൾക്ക് സമ്മേളനത്തോടൊപ്പം മനോഹരമായ ഒരു ഒർലാണ്ടോ അവധിക്കാലം കൂടി ആസ്വദിക്കാനുള്ള അവസരമൊരുക്കും.
കലാ-സാംസ്കാരിക പരിപാടികൾ, ആത്മീയ സമ്മേളനങ്ങൾ, യുവജന-വനിതാ വേദികൾ, കുടുംബ പരിപാടികൾ, സെമിനാറുകൾ, സാമൂഹിക-സാംസ്കാരിക ചർച്ചകൾ തുടങ്ങി കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ തലമുറകളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് കൺവൻഷനായി ആസൂത്രണം ചെയ്യുന്നത്. പരിപാടികളുടെ വിശദാംശങ്ങൾ, വിവിധ കൺവൻഷൻ കമ്മിറ്റികൾ, രജിസ്ട്രേഷൻ, താമസ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു കുടുംബങ്ങൾ ഒരുമിക്കുന്ന ഒരു വലിയ കുടുംബസംഗമമായി മാറണം. കുട്ടികൾക്ക് പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും, യുവതലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്കാരവുമായി കൂടുതൽ അടുക്കാനും, മുതിർന്നവർക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയുന്ന വേദിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്,” പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കെഎച്ച്എൻഎയുടെ ഇരുപത്തിയാറ് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അനുഭവസമ്പത്ത് ഉൾക്കൊണ്ട്, പുതിയ തലമുറയ്ക്ക് കൂടുതൽ പങ്കാളിത്തവും നേതൃത്വവും നൽകുന്ന കൺവൻഷനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് അമേരിക്കയിലെ വിവിധ റീജിയണുകളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കുടുംബങ്ങളെയും ഒരേ വേദിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കും കൺവൻഷനെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മില്യൺ ഡോളറിലധികം പ്രതീക്ഷിത ബജറ്റുള്ള കൺവൻഷന്റെ പ്രാഥമിക സാമ്പത്തിക രൂപരേഖയും തയ്യാറായിക്കഴിഞ്ഞു. കരാർ ഒപ്പിടലിനുശേഷം നടന്ന യോഗത്തിൽ ട്രഷറർ അശോക് മേനോൻ പ്രതീക്ഷിത വരവ്-ചെലവുകൾ ഉൾപ്പെടുത്തിയ സമഗ്ര ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കി ഓരോ വിഭാഗത്തിനും വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്കും തുടക്കമായി.
നാലുദിവസത്തെ ആഘോഷത്തിൽ മാത്രം ഒതുങ്ങുന്നതല്ല കൺവൻഷനിലൂടെ കെഎച്ച്എൻഎ ലക്ഷ്യമിടുന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും പുതിയ ദിശ നൽകുകയും, കുടുംബങ്ങൾ, യുവജനങ്ങൾ, വനിതകൾ, കുട്ടികൾ, പ്രൊഫഷണലുകൾ, സംരംഭകർ, ആത്മീയ-സാംസ്കാരിക പ്രവർത്തകർ എന്നിവരെ കൂടുതൽ സജീവമായി സംഘടനയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള വേദിയായി 2027 കൺവൻഷനെ മാറ്റുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.
കരാർ ഒപ്പിടൽ ചടങ്ങിൽ ട്രഷറർ അശോക് മേനോൻ, നാഷണൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗോപൻ നായർ, അനഘ വാരിയർ, സുജിത് കുമാർ അച്യുതൻ, ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള, ഡോ. ശ്രീകുമാർ ചെല്ലപ്പൻ, ബിനൂബ് ശ്രീധരൻ, നന്ദകുമാർ ചക്കിങ്ങൽ, അഷീദ് വാസുദേവൻ, സച്ചിൻ നായർ, അഞ്ജന കൃഷ്ണൻ, പ്രദീപ് നാരായൺ, അജിത് കുമാർ, മധു പിള്ള, ഹരീഷ്, മണികണ്ഠൻ, രാജേഷ് വല്ലാത്ത്, നന്ദിത, ബബിത എന്നിവരും ഫ്ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
കൺവൻഷന്റെ തീയതിയും വേദിയും ഔദ്യോഗികമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ ഒർലാണ്ടോയിലേക്ക് വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും തുടക്കമായി. അടുത്ത ഘട്ടത്തിൽ വിപുലമായ കൺവെൻഷൻ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പ്രഖ്യാപിക്കും.
ജാതി-മത വ്യത്യാസങ്ങൾക്കതീതമായി സൗഹൃദത്തിന്റെയും സംസ്കാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷമായി മാറുന്ന KHNA 2027 ഗ്ലോബൽ കൺവെൻഷനിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
America
ഫിലഡൽഫിയ: ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ), ഫിലഡൽഫിയ ചാപ്റ്ററിന്റെ,2026-2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനംപ്രൗഢമായി നടന്നു. മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി.
ജീർണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെസ്ഥാനം എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയുംവിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനമാണ് , ഇന്നിന്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
മൗനപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിസിഎൻഎ ഫിലഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണംനടത്തി. ഐപിസിഎൻഎ അഡ്വൈസറി ബോർഡ്ചെയർമാനും മുൻ നാഷണൽ പ്രസിഡന്റുമായസുനിൽ ട്രൈസ്റ്റാർ ദേശീയ ഐപിസിഎൻഎയുടെ വളർച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
അസൻഷൻ മാർത്തോമാ ചർച്ച് വികാരി ഫാ. ജോജി എം.മാത്യു, ഐപിസിഎൻഎ മുൻ നാഷണൽ ജനറൽസെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ,ഡബ്ല്യു.എം.എഫ് പ്രസിഡന്റ്ഡോ. ആനി ലിബു, സിനിമാകലാകാരിയും മാധ്യമപ്രവർത്തകയുമായസുവർണ മാത്യു, ജോർജ് നടവയൽ, ജീമോൻ ജോർജ്, അരുൺ കോവാട്ട്, അലക്സ്തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവർ ആശംസകൾ നേർന്നു.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുധകർത്ത സ്വാഗതവും ട്രഷറർ റോജിഷ് സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്സ് പ്രാക്ടീഷണറുമായ സിർലി ജീവൻ മാസ്റ്റർ ഓഫ്സെറിമണിയായി സമ്മേളന നടപടികൾ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയഗാനവും ജൈസൺ ഫിലിപ്പ് ഇന്ത്യൻദേശീയഗാനവും ആലപിച്ചു.
ഭദ്രദീപം തെളിച്ച് 2026-2028 പ്രവർത്തനങ്ങൾക്ക് തുടക്കം
വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ളപ്രവർത്തനങ്ങൾക്ക് ഔദ്യോഗികതുടക്കമായത്. പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകർഷിക്കുകയും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേർണലിസം വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചാപ്റ്റർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു.
മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്ന പ്രവർത്തനങ്ങൾക്കും ഫിലഡൽഫിയ ചാപ്റ്റർ മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിൽ ആദരവുകൾ
ഫിലഡൽഫിയ സിറ്റി കൗൺസിലിന്റെ പ്രശംസാപത്രം സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിന് സമ്മാനിച്ചത്സമ്മേളനത്തിന്റെ ശ്രദ്ധേയനിമിഷമായി. പ്രൊഫ. കോശി തലക്കലിനെ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനകൾ മാനിച്ച്, സിറ്റികൗൺസിലർ ഡോ. നീന അഹമ്മദും, ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാറും ചേർന്ന്, പൊന്നാടഅണിയിച്ച് ആദരിച്ചു.
ഉത്തരവാദ മാധ്യമപ്രവർത്തനത്തിന് ഐ.പി.സി.എൻ.എയുടെ കൂട്ടായ്മ:സുനിൽ ട്രൈസ്റ്റാർ
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ, ഒരുപൊതുവേദിയിൽ അണിനിരത്തുകയും, മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.
ദേശീയതലത്തിലുള്ള സമ്മേളനങ്ങൾ, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ, മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ, പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹനം, ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ആശയവിനിമയ വേദികൾ, എന്നീ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യം പുലർത്തിവരുന്നുഎന്ന് സുനിൽ ട്രൈസ്റ്റാർ പ്രസംഗത്തിൽ പറഞ്ഞു.
2027 ജനുവരി ആദ്യ ആഴ്ച, കേരളത്തിൽനടക്കാനിരിക്കുന്ന മാധ്യമശ്രീ അവാർഡിന്റെ ഒരുക്കങ്ങൾക്കായി കേരളം സന്ദർശിക്കുന്ന നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, നാഷണൽസെക്രട്ടറി അനിൽകുമാർ ആറന്മുള, നാഷണൽ ട്രഷറർ ജയൻ ജോസഫ് എന്നിവരെപ്രതിനിധാനം ചെയ്ത്, ഫിലാഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിനും ഭാരവാഹികൾക്കുംഅംഗങ്ങൾക്കും, ഭാവുകാശംസകൾ, സുനിൽട്രൈസ്റ്റാർ അറിയിച്ചു.
ആരോഗ്യകരമായ ചർച്ചകൾക്ക് ഐപിസിഎൻഎ വേദിയൊരുക്കുന്നു
മാധ്യമസ്വാതന്ത്ര്യം, മാധ്യമധാർമ്മികത, വാർത്തകളുടെ വിശ്വാസ്യത, പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുനാടൻ മലയാളികളുടെ നേട്ടങ്ങളും പ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും, അമേരിക്കൻ മലയാളി സമൂഹത്തെയും കേരളത്തെയും ഇന്ത്യയെയും മാധ്യമങ്ങളിലൂടെ കൂടുതൽ അടുപ്പത്തോടെ ബന്ധിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകർക്ക്, നിർണായക പങ്കുണ്ടെന്ന സന്ദേശവും സമ്മേളനത്തിൽ ഉയർന്നു.
മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ഐ.പി.സി.എൻ.എയുടെ പ്രവർത്തനങ്ങളുടെപ്രധാന ഭാഗമാണ്.ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പുതിയ പ്രവർത്തനകാലയളവിൽ; മാധ്യമ സെമിനാറുകൾ, പ്രൊഫഷണൽ നെറ്റ്വർക്കിംഗ്, യുവ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹന പദ്ധതികൾ,സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ സംവാദങ്ങൾ, വിവിധ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനുള്ള പ്രതിബദ്ധതയാണ് പ്രവർത്തനോദ്ഘാടന സമ്മേളനം മുന്നോട്ടുവച്ചത്.
സംഗീതവിരുന്നും സംഘടനകളുടെ സാന്നിധ്യവും
സാംസൺ (ഹെവൻലി ബീറ്റ്സ്), റേച്ചൽ ഉമ്മൻ, ജൈസൺ, സുമോധ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനങ്ങൾ ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ സമ്മേളനത്തിന് സംഗീത സാന്ദ്രതയേകി. ഫൊക്കാന,ഫോമ, മാപ്പ്, പമ്പ, പിയാനോ, ഐ.ഒ.സി,ട്രൈസ്റ്റേറ്റ് കേരള ഫോറം, കോട്ടയംഅസോസിയേഷൻ, ഓർമ ഇന്റർനാഷണൽ, പാത്ത്തുടങ്ങി നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ നേർന്നു.
മാധ്യമപ്രവർത്തനം വാർത്തകൾ കൈമാറുന്ന പ്രക്രിയ മാത്രമല്ലെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി, സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുകയും, തെറ്റുകളെയും ജീർണ്ണതകളെയും ചോദ്യം ചെയ്യുകയും, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ്, സമ്മേളനത്തിലുടനീളം പ്രതിധ്വനിച്ചത്. മാധ്യമപ്രവർത്തകരെയും സാമൂഹിക-സാംസ്കാരിക സംഘടനകളെയും പുതുതലമുറയെയും ഒരേ വേദിയിൽ അണിനിരത്തിയ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം, ഐപിസിഎൻഎയുടെ പുതിയപ്രവർത്തനകാലയളവിന് പ്രതീക്ഷാനിർഭരമായ തുടക്കമായി. ഫിലഡൽഫിയ മല്ലൂ കഫേ ഒരുക്കിയ സദ്യയോടെയാണ്ഐപിസസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രൗഢഗംഭീരമായ സമ്മേളനം സമാപിച്ചത്.
Australia and Oceania
പെർത്ത് : കേരളീയ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാൻജോസ് കൾച്ചറൽ സെന്റർ പെർത്തിൽ പ്രവർത്തനം തുടങ്ങി. ഓഗസ്റ്റ് 30ന് നടന്ന ചടങ്ങിൽ ഓസ്ട്രേലിയൻ ഫെഡറൽ ഡിഫൻസ് പേഴ്സണൽ ആൻഡ് വെറ്ററൻസ് അഫയേഴ്സ് മന്ത്രി മാത്യു ജെയിംസ് കീയോ സെന്റർ ഉദ്ഘാടനം ചെയ്തു.
പുതുതലമുറയുൾപ്പെടെ വിവിധ തലമുറകളിലുള്ള മലയാളികൾക്ക് ഒത്തുചേരാനും സാംസ്കാരിക പൈതൃകം കൈമാറാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും വേദിയൊരുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. സാംസ്കാരിക പരിപാടികൾക്കു പുറമേ വിദ്യാഭ്യാസ, സാമൂഹിക, കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങൾക്കും സെന്റർ നേതൃത്വം നൽകും.
ഉദ്ഘാടനച്ചടങ്ങിൽ ട്രിഷ് കുക്ക് എംപി, സിറ്റി ഓഫ് ആർമഡെയിൽ മലയാളി കൗൺസിലർ ടോണി തോമസ്, സിറ്റി ഓഫ് ഗോസ്നെൽസ് കൗൺസിലർ എമ്മ ഷാങ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാംസ്കാരിക വൈവിധ്യവും സാമൂഹിക ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി സംഘടനകൾ വഹിക്കുന്ന പങ്ക് അതിഥികൾ ചൂണ്ടിക്കാട്ടി.
സേവനമികവിന് അംഗീകാരം
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം നൽകിയവരെ കമ്മ്യൂണിറ്റി ഹീറോ, കമ്മ്യൂണിറ്റി റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചു. ആരോഗ്യരംഗം, വിദ്യാഭ്യാസം, എൻജിനീയറിങ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്.
ഡോ. കുരുവിള മാത്യു, മിനിമോൾ ജോർജ്, ബ്ലോസം ജോസഫ്, ജോൺ മുട്ടത്തിൽ, ഡോ. ജോൺ ജോസഫ്, സി. ജെ. ജോസഫ് ചീടപറമ്പിൽ, വൽസ ജോസഫ് ചാക്കോ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ട്രിഷ് കുക്ക് എംപി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജനോഷ് സെബാസ്റ്റ്യൻ, റോയ്സ് ജോസഫ്, അഗസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. അജിത് ചെറിയകര സ്വാഗതവും ബിവിൻ ബിനോയ് നന്ദിയും പറഞ്ഞു. മാത്യു മത്തായി, ജോജു ഗ്രിഗോറിയസ്, ജെസ്റ്റിൻ ടോം, ജെസ്വിൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കേരളീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഓസ്ട്രേലിയൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം. സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ, കമ്മ്യൂണിറ്റി സേവന പദ്ധതികൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.
പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഡറിൻ ഡേവിസിന്റെ മാവേലി വേഷം അഘോഷത്തിന്റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.
അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ബൈബിൾ മാസാചരണത്തിന് തുടക്കമായി. സെപ്റ്റംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി അൾത്താരയിൽ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.
ബൈബിളിലെ 73 പുസ്തകങ്ങളെ പ്രതിനിധീകരിച്ച് 73 കുട്ടികൾ 73 ബൈബിൾ കയ്യിൽ പിടിച്ചു കൊണ്ട് വികാരി ഫാ.ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിചുകൊണ്ട് ദേവാലയത്തിൽ തുടക്കം കുറിച്ചത് പോലെ തന്നെ എല്ലാ ഭവനങ്ങളിലും സെപ്റ്റംബർ ഒന്നിന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ എട്ടു നോമ്പാചാരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30ന് നോമ്പ് ആചരണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ആരംഭിക്കും.
ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, ജപമാല തിരി പ്രദക്ഷിണം നടക്കും. ഒന്നിന് ആഗോള കത്തോലിക്കാ സഭയ്ക്കും രണ്ടിന് രോഗികൾക്കും മൂന്നിന് യുവജനങ്ങൾ കൗമാരക്കാർ, നാലിന് മരിച്ചുപോയ വിശ്വാസികൾ, അഞ്ചിനു മാതാപിതാക്കൾ, ആറിന് ഇടവക കുടുംബം, ഏഴിന് വൈദികർക്കും സമർപ്പിതർക്കും, എട്ടിന് ഇടവകയ്ക്കും ചുറ്റുപാടുമുള്ള വിശുദ്ധീകരണം എന്നിങ്ങനെ പ്രത്യേക നിയോഗത്തിലാണ് തിരുകർമ്മങ്ങൾ നടത്തുക.
എട്ടാം തീയതി തിരുനാൾ ദിനത്തിൽ മേരി നാമധാരികളുടെ സംഗമവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വികാരി ഫാ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, ജോർജ് സെബാസ്റ്റ്യൻ, അരുൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.
മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.
Australia and Oceania
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ പതാക ഉയർത്തി.
അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്റോ നൽകി ആദരിച്ചു.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിയ എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ഉജ്വല സ്വീകരണം നൽകി.
ഐഒസി കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വുമൺസ് കോഓർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ശനിയാഴ്ച മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഞായറാഴ്ച ഐഒസി നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ബുധനാഴ്ച സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈ മാസം 14ന് മെൽബണിലെത്തുന്ന സജീവ് ജോസഫിന് ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിൻസോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
15ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 17ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി സജീവ് ജോസഫ് കൂടിക്കാഴ്ച നടത്തും.
അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. 19ന് സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് & ഗ്രീറ്റ്' പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, പെർത്ത് തുടങ്ങിയ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ
Australia and Oceania
ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.
24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.
മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.
Australia and Oceania
സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.
കോൺഗ്രസിന്റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.
സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).
സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.
എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.
Australia and Oceania
ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്റെ മകന് ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന് ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍.
മാതാവ്: സെലിന് ജോര്‍ജ് (റിട്ട. അധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്റണി (നഴ്സ്, ഓസ്ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.
Australia and Oceania
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
സാൽഫോർഡ്: സാൽഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്കാരിക വേദി നാഷണൽ കൺവീനറും മുൻ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ അഡ്വ. ജാക്സൺ തോമസ് അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോർജിനെ ട്രഷററായും തെരഞ്ഞെടുത്തു. അഡ്വ. സോണ സ്കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും.
പ്രോഗ്രാം കോഓർഡിനേറ്റർമാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കോഓർഡിനേറ്ററായി ബിനു ജോസഫും സേഫ്ഗാർഡിംഗ് ഓഫീസറായി നൈസി ആന്റണിയും ഓഡിറ്റായി അഡ്വ. ബിജുആന്റണിയും ചുമതലയേറ്റു.
എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവർ സോൺ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജാക്സന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതൽ ഐക്യവും ഊർജവും ദിശാബോധവും നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
Europe
ബർമിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
യുകെയിൽ ക്നാനായക്കാരുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും കോട്ടയം അതിരൂപതയോട് ചേർന്നുനിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്.
"കരുണതൻ കരുതലായി വാഴ്വ്' എന്ന ആപ്തവാക്യം മുൻനിർത്തി, അർഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനും രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ വർഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നൽകുന്നത്.
പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകൾ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ഈ വർഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്.
യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾ ഉറ്റുനോക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചത്.
യുകെയിലെ നിരവധി മഹാസംഗമങ്ങൾക്ക് വേദിയായിട്ടുള്ള ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്.
യുകെയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത.
ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്.
വാഴ്വ് 2026-ന്റെ ജനറൽ കൺവീനറായി സാജൻ ഈഴാറത്ത്, കൺവീനർമാരായി ഫാ. ജോസ് തേകനിൽക്കുന്നതിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവരും ജോയിന്റ് കൺവീനറായി ജിൽസ് നന്ദികാട്ടും നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ മാസങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
പബ്ലിസിറ്റി കമ്മിറ്റിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതോടൊപ്പം, മധ്യസ്ഥപ്രാർഥന കമ്മിറ്റി ആറുമാസങ്ങൾക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാർഥനകൾ ആരംഭിച്ചിരുന്നു.
യുവജനങ്ങൾക്കായി "യുവ വാഴ്വ്' എന്ന പേരിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്.
യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജൻ ഓഫ് മേരി അംഗങ്ങളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എൻട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
തുടർന്ന് 15 മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും എൻട്രി പാസ് വിതരണോദ്ഘാടനങ്ങൾ സംഘടിപ്പിച്ചു.
വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാർച്ച് 13ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പകർന്നുനൽകിയ സ്നേഹദീപം 15 ക്നാനായ മിഷനുകളിലും വിവിധ മാസ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേർന്നിരുന്നു.
പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേർന്നുനിന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ വാഴ്വിനായി യുകെയിലെ ക്നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബർ 26നായി കാത്തിരിക്കുന്നത്.
യുകെയിലെ മഹാസംഗമങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ രീതിയിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ എൻട്രി പാസുകൾ ലഭ്യമാക്കുന്നതും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും അതോടൊപ്പം നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നതിനുള്ള കാരുണ്യപ്രവർത്തനവും ഈ വർഷത്തെ ഫിനാൻസ് & രജിസ്ട്രേഷൻ കമ്മിറ്റിയുടെ മികവിന് തെളിവാണ്.
പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റർജി, പ്രോഗ്രാം, ക്വയർ, ഫുഡ്, ഹെൽത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരുന്നു.
ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകൾ, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026നെ യുകെയിലെ ക്നാനായ സമൂഹം ഇതിനോടകം ഹൃദയപൂർവം ഏറ്റെടുത്തുകഴിഞ്ഞു.
യുകെയിലെ ക്നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാൽ സമ്പന്നമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ വാഴ്വിൽ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതൽ ആത്മീയ പ്രൗഢി പകരും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത കെസിവെെഎൽ പ്രസിഡന്റ് ജാക്സൺ മണപ്പാട്ട് എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയിൽ അതിഥികളായി എത്തിച്ചേരും.
സെപ്റ്റംബർ 26 യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ് എന്ന പേരിനെ അന്വർഥമാക്കുംവിധം, പരിശുദ്ധ കുർബാനയുടെ ആരാധനയോടും ആശീർവാദത്തോടും കൂടി രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും.
രാവിലെ 10ന് മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ, യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തോടെ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
ഉച്ചഭക്ഷണത്തിനുശേഷം പൊതുസമ്മേളനവും തുടർന്ന് യുകെയിലെ വിവിധ മിഷനുകളിൽനിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയിൽ അരങ്ങേറും.
രാത്രി എട്ടോടെ പരിപാടികൾക്ക് തിരശീല വീഴും. വിശ്വാസത്തിന്റെ ആഘോഷമായും ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണർത്തുപാട്ടായും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്വ് 2026നായി യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ 26നെ വരവേൽക്കുന്നത്.
Europe
റെയ്ലി: കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന് ഈസ്റ്റ് ആംഗ്ലിയ റീജൺ തയാറെടുക്കുകയാണ്.
ഒക്ടോബർ മൂന്നിന് റെയ്ലിയിലെ സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രജിസ്ട്രേഷൻ ആരംഭിക്കുകയാണ്. റീജണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്.
യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ) തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.
ഈസ്റ്റ് ആംഗ്ലിയയിലെ എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമിപ്പിക്കുന്നു.
മത്സരിക്കാൻ താത്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും.
ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ ഏഴിന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: The Sweyne Park സ്കൂൾ, Sir Walter Raleigh Dr, Rayleigh SS6 9BZ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി
കലാമേള കോർഡിനേറ്റർ: സുമേഷ് അരവിന്ദാക്ഷൻ 07795 977571, റീജിയണൽ പ്രസിഡന്റ്: ജോബിൻ ജോർജ്: 07574 674480, റീജിയണൽ സെക്രട്ടറി: ഭുവനേഷ് പീതാംബരൻ 07862 273000, നാഷണൽ കമ്മിറ്റി അംഗം: ജയ്സൺ ചാക്കോച്ചൻ 07359 477189.
Europe
വലേറ്റ: മാൾട്ടയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (OICC) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ മാൾട്ടയിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഓണാഘോഷം കൂടിയായിരുന്നു ഇത്.
മാൾട്ടയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, വിവിധ സഭകളിൽ നിന്നുള്ള വൈദിക ശ്രേഷ്ഠർ, Community Police പ്രതിനിധികൾ, OICC തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
Hon. Dr. Malcolm Paul Agius Galea, Minister for Arts, Culture and National Heritage ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഒഐസിസി മാൾട്ട പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റർ സോൺ പ്രസിഡന്റ് ബിജോ ജോൺ സ്വാഗതം ആശംസിച്ചു.
Community Police പ്രതിനിധി Johnathan, Jacobite Church ലെ Rev. Fr. Jinu, indian Orthodox Church ലെ Rev. Fr. George Mathew, Overseas Congress പ്രതിനിധി Binder Singh എന്നിവർ ആശംസകൾ നേർന്നു.
OICC Malta General Secretary Sibin T. Varghese, Treasurer Rosh Babu, Secretary Dalia Das, Tom Jacob, Stijo Mathew, OICCയുടെ National, Regional തലങ്ങളിലെ ഭാരവാഹികൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെയും സംഘടനയുടെ പ്രവർത്തനങ്ങളെയും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.
ചടങ്ങിന്റെ ഭാഗമായി ഒഐസിസി മാൾട്ടയുടെ സ്നേഹോപഹാരങ്ങൾ വിശിഷ്ടാതിഥികൾക്ക് കൈമാറി. ഓണപ്പെരുമ വിളിച്ചോതുന്ന ഓണസദ്യ, തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഓണം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
മാൾട്ടയിലെ Rockstar Band Malta അവതരിപ്പിച്ച ഗാനസന്ധ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഏകദേശം 200-ഓളം ആളുകൾ പങ്കെടുത്ത ഓണാഘോഷം ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ വൻ വിജയമായി മാറി.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്നും സംഘാടകർ അറിയിച്ചു.
Europe
ബെർലിൻ: ജർമനിയുടെ മുൻ ചാൻസലർ അംഗല മെർക്കൽ ഔദ്യോഗിക ലോക പര്യടനങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിഖ്യാതമായ സർക്കാർ വിമാനം വിപണിയിൽ വിൽപനയ്ക്ക് എത്തി.
ജർമൻ വ്യോമസേനയുടെ (ലുഫ്റ്റ്വാഫെ) സർവീസിൽ നിന്നു വിരമിച്ച ‘തിയോഡോർ ഹൊയസ്’ (Theodor Heuss) എന്ന എയർബസ് എ340 (Airbus A340-300) വിമാനമാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന ഇടപാട് കമ്പനിയായ ‘ജെറ്റ്ക്രാഫ്റ്റ്’ (Jetcraft) മുഖേന ആഗോള തലത്തിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
വർഷങ്ങളോളം ചാൻസലർമാരും പ്രസിഡന്റുമാരും ഔദ്യോഗിക രഹസ്യസ്വഭാവത്തോടെ ഉപയോഗിച്ചിരുന്ന ഈ വിമാനത്തിന്റെ ഉൾവശത്തെ ആഡംബര സൗകര്യങ്ങളുടെ ചിത്രങ്ങൾ വിൽപന ബ്രോഷറിലൂടെ ഇതാദ്യമായി പരസ്യമായി പുറത്തുവന്നു.
145 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിൽ 'വിവിഐപി' (VVIP) നിലവാരത്തിലുള്ള അത്യാധുനിക ക്രമീകരണങ്ങളാണ് ഉള്ളത്.
ആഡംബര സ്യൂട്ട് & വാഷ് റൂം
സുഖപ്രദമായ കിടക്കകളാക്കി മാറ്റാവുന്ന വിശാലമായ സോഫകൾ അടങ്ങിയ വിശ്രമമുറികൾ, പഞ്ചനക്ഷത്ര ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ഷവർ സൗകര്യമുള്ള ആഡംബര ബാത്ത് റൂം.
കോൺഫറൻസ് റൂം
ആകാശയാത്രയ്ക്കിടയിൽ നയതന്ത്ര ചർച്ചകൾക്കായി ബീജ് ലെതർ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ള മീറ്റിംഗ് ഹാൾ. ബർലിൻ നഗരത്തിന്റെ മനോഹരമായ സ്കൈലൈൻ അടയാളപ്പെടുത്തിയ കൊത്തുപണികൾ ഈ മുറിയുടെ ചുവരുകളെ അലങ്കരിക്കുന്നു.
മറ്റ് സൗകര്യങ്ങൾ
വിമാനത്തിന്റെ മുൻഭാഗത്ത് ഭരണാധികാരികൾക്കായി വിവിഐപി ആഡംബരമൊരുക്കുമ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമായി പിൻഭാഗത്ത് സാധാരണ ഇക്കോണമി ക്ലാസ് ഇരിപ്പിടങ്ങളും പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്.
2000-ൽ നിർമിക്കപ്പെട്ട ഈ എയർബസ് വിമാനം ലുഫ്താൻസയിൽ നിന്നാണ് ജർമൻ സർക്കാർ വാങ്ങിയത്. 50,710 ഫ്ലൈയിംഗ് മണിക്കൂറുകളും 8,768 ലാൻഡിംഗുകളും പൂർത്തിയാക്കിയ ശേഷമാണ് വ്യോമസേന ഈ വിമാനം ഡീ കമീഷൻ ചെയ്തത്.
സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി വിമാനത്തിലുണ്ടായിരുന്ന എല്ലാത്തരം രഹസ്യ സൈനിക-സുരക്ഷാ ഉപകരണങ്ങളും ജർമൻ പ്രതിരോധ മന്ത്രാലയം പൂർണമായും നീക്കം ചെയ്ത ശേഷമാണ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
ജർമൻ സർക്കാരിന്റെയും വ്യോമസേനയുടെയും ചിഹ്നങ്ങൾ ഇതിനകം മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കിലും ജർമനിയുടെ ദേശീയ പതാകയുടെ കറുപ്പ്-ചുവപ്പ്-സ്വർണ നിറങ്ങൾ വിമാനത്തിന്റെ പുറംഭാഗത്ത് ഇപ്പോഴും കാണാം.
വാങ്ങുന്നയാളുടെ താൽപര്യ പ്രകാരം 'മാറ്റർഹോൺ വൈറ്റ്' പെയിന്റ് അടിച്ച് പുത്തൻ രൂപത്തിലാകും വിമാനം കൈമാറുക. വില പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ലോകത്തെ അതിസമ്പന്നർക്കും കോർപ്പറേറ്റ് തലവന്മാർക്കും ഒരു രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ 'പറക്കും കൊട്ടാരം' സ്വന്തമാക്കാൻ വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
Europe
ലിവർപൂൾ: യുകെ മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ - ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ നടക്കും.
കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള മത്സരാർഥികളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച് 26 വരെ തുടരും. യുകെയിലെ ഓണാഘോഷങ്ങളുടെ ആവേശം മായുംമുമ്പേ മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ കലാമേളകൾക്ക് തിരിതെളിയുകയാണ്.
യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളുടെ ഭാഗമായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്നത്.
യുകെ മലയാളികളുടെ കലാഭിരുചിയും സർഗവൈഭവവും മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നാണ് യുക്മ കലാമേള. ഓരോ വർഷവും മത്സരാർഥികളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യവും കാണികളുടെ സജീവ പങ്കാളിത്തവും കലാമേളയെ ശ്രദ്ധേയമാക്കുന്നു.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമേള നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്കാരിക സംഗമം കൂടിയാണ്. ലിവർപൂളിലാണ് ഇത്തവണത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയാകുന്നത്. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളയിൽ പങ്കെടുക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ നിയമാവലിയും മത്സര ഇനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അംഗ അസോസിയേഷനുകളിൽനിന്ന് ലഭ്യമാകും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
മത്സരിക്കാൻ താത്പര്യമുള്ളവർ അതത് അംഗ അസോസിയേഷൻ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
റീജിയണൽ കലാമേളയിൽ മികവ് തെളിയിച്ച് വിജയികളാകുന്നവർക്ക് തുടർന്ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരം ലഭിക്കും.
കലയും സംഗീതവും നൃത്തവും മലയാളിത്തത്തിന്റെ ആവേശവും ഒത്തുചേരുന്ന ഒരു പകൽ മുഴുവൻ നീളുന്ന കലാവിരുന്നിനാണ് ഒക്ടോബർ മൂന്നിന് ലിവർപൂൾ സാക്ഷിയാകുന്നത്.
നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകളുടെ മികച്ച പ്രകടനങ്ങൾക്ക് വേദിയാകുന്ന കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
കലാമേള വേദി: Broughton Hall Catholic High School, Yew Tree Ln West DerbyLiverpool, L12 9HJ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: കലാമേള കോഓർഡിനേറ്റർ: രാജീവ് - 07578 222752, പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി - 07727 604242, സെക്രട്ടറി: സനോജ് വർഗീസ് - 07411 300076, ട്രഷറർ: ഷാരോൺ ജോസഫ് - 07901 603309, നാഷണൽ കമ്മിറ്റി അംഗം: ബിജു പീറ്റർ - 07970 944925.
ഇ-മെയിൽ: [email protected]
Europe
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയായ "സാഹിത്യയാത്ര' ഈ മാസം 12ന് രാവിലെ 10ന് നടക്കും. ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ട് സാഹിത്യ യാത്രയ്ക്ക് നേതൃത്വം നൽകും.
സാഹിത്യവും ചരിത്രവും സംസ്കാരവും ഇഴചേർന്ന അനുഭവമായി ഒരുക്കുന്ന പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ഡിക്കൻസൻ മ്യൂസിയത്തിലേക്ക് സംഘം കാൽനടയായി യാത്ര നടത്തും.
ലണ്ടന്റെ സാഹിത്യചരിത്രവുമായി അടുത്ത ബന്ധമുള്ള പ്രധാന കേന്ദ്രങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും സാഹിത്യ - സാംസ്കാരിക പൈതൃകത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനുമുള്ള അവസരമായിരിക്കും സാഹിത്യയാത്ര.
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ ജീവിതവും കൃതികളുമായി ബന്ധപ്പെട്ട ഓർമ്മകൾ നിലനിൽക്കുന്ന ഡിക്കൻസൻ മ്യൂസിയം സന്ദർശനം പരിപാടിയുടെ പ്രധാന ആകർഷണമാണ്.
ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ആരംഭിക്കുന്ന കാൽനടയാത്രയിൽ സാഹിത്യവും ചരിത്രവും ലണ്ടൻ നഗരത്തിന്റെ സാംസ്കാരിക പൈതൃകവും സംബന്ധിച്ച സംവാദങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും.
മലയാള ഭാഷയെയും സാഹിത്യത്തെയും പ്രവാസി സമൂഹത്തിൽ കൂടുതൽ സജീവമാക്കുന്നതിനൊപ്പം വിവിധ സാഹിത്യ-സാംസ്കാരിക പാരമ്പര്യങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലണ്ടനിലെ മലയാളി സാഹിത്യ - സാംസ്കാരിക പ്രവർത്തകരുടെയും സാഹിത്യപ്രേമികളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന സാഹിത്യയാത്ര വ്യത്യസ്തമായൊരു സാഹിത്യാനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രോഗ്രാം കോഓർഡിനേറ്റർ രാജേഷ് നാലാഞ്ചിറ - 07909470639.
Europe
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആവേശകരമായി സമാപിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേഴ്സ് കാനഡ വീണ്ടും കിരീടം നിലനിർത്തി.
മാണി മെമ്മോറിയൽ റോളിംഗ് ട്രോഫിയും 11,111 ഡോളറും സമ്മാനത്തുകയും സ്വന്തമാക്കിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ കിരീടം നിലനിർത്തിയത്. രണ്ടാം സമ്മാനമായ ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5555 ഡോളറും കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീം സ്വന്തമാക്കി.
വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായത്.
Europe
ഡാളസ്: ഡാളസ് - ഫോർട്ട്വർത്തിൽ നിന്ന് ന്യൂജഴ്സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു.
സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. പിന്നീട് അധികൃതർ യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസുകാരൻ ആർതർ ലുണ്ടീൻ എന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീൻ ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വംശീയ, സ്വവർഗവിരുദ്ധ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണാത്മകമായി പെരുമാറിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. വിമാനത്തിലുണ്ടായിരുന്ന മുൻ നിയമപാലന ഉദ്യോഗസ്ഥനായ ജുവാൻ മെഹിയ ഉൾപ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചു.
ഇതിനിടെ ലുണ്ടീൻ മെഹിയയുടെ കൈയിൽ കടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് സിപ്പ് ടൈ ഉപയോഗിച്ച് കൈകൾ ബന്ധിക്കുകയും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ഉറപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് രാത്രി ഏകദേശം 10.15ഓടെ വിമാനം Baltimore/Washington International Thurgood Marshall Airport (BWI)-ൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെത്തിയ Maryland Transportation Authority Police ലുണ്ടീനെ കസ്റ്റഡിയിലെടുത്തു.
ലുണ്ടീനെതിരെ disorderly conduct, second-degree assault എന്നീ സംസ്ഥാനതല കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ FBI അന്വേഷണം തുടരുകയാണ്.
ഫെഡറൽ കുറ്റങ്ങൾ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനായി Maryland U.S. Attorney’s Office-മായി ആലോചിക്കുമെന്നും FBI അറിയിച്ചു.
യാത്രക്കാരനെ വിമാനത്തിൽ നിന്ന് നീക്കിയതിന് പിന്നാലെ വിമാനം ന്യൂവാർക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണനയെന്നും വിമാനത്തിനുള്ളിലെ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.
2026ൽ ഇതുവരെ 1,100ലധികം അക്രമാസക്തമോ നിയന്ത്രണം വിട്ടതോ ആയ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിമാനക്കമ്പനികൾ FAA-യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ.
Europe
ബെർലിൻ: ജർമനിയിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പുതിയ പിസ പഠന റിപ്പോർട്ട് പുറത്ത്.
വായനയിലും ഗണിതശാസ്ത്രത്തിലും ജർമൻ വിദ്യാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്നതായാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യം "പിസ ഷോക്ക് 3.0' എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി വാർത്ത പുറത്തുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പഠനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന "റിസ്ക് ഗ്രൂപ്പ്' വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് ഭയാനകമായ രീതിയിൽ വർധിച്ചുവരികയാണ്.
നിത്യജീവിതത്തിന് ആവശ്യമായ അടിസ്ഥാന ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനോ, ലളിതമായ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കാനോ പോലും വലിയൊരു വിഭാഗം കുട്ടികൾക്ക് സാധിക്കുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാന കണ്ടെത്തലുകൾ ഗണിതത്തിലും വായനയിലും വൻ തിരിച്ചടി: ജർമ്മനിയിലെ സ്കൂളുകളിൽ ഭൂരിഭാഗം കുട്ടികൾക്കും നിശ്ചിത സിലബസ് പൂർത്തിയാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല.
റിസ്ക് ഗ്രൂപ്പുകളുടെ വർദ്ധന: അടിസ്ഥാന നിലവാരം പോലുമില്ലാത്ത കുട്ടികളുടെ അനുപാതം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലേക്ക് എത്തി.
അധ്യാപക ക്ഷാമവും സംവിധാനത്തിലെ പോരായ്മകളും: സ്കൂളുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ അധ്യാപക പ്രതിസന്ധിയും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത സംസ്കാരവും കൊണ്ട് പ്രശസ്തമായ ജർമനിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഇടിവ് ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്നും വിദ്യാഭ്യാസ നയങ്ങളിൽ ഉടൻ അഴിച്ചുപണി വേണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾക്കിടയിലും പുതിയ റിപ്പോർട്ട് ആശങ്ക പടർത്തുന്നുണ്ട്.
കുട്ടികളുടെ ഭാവിയെയും ഉന്നത വിദ്യാഭ്യാസത്തെയും മുൻനിർത്തി സ്കൂൾ തെരഞ്ഞെടുപ്പിലും പഠനകാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് പ്രവാസി രക്ഷിതാക്കൾ, മലയാളികൾ വിലയിരുത്തുന്നു.
പ്രശ്നപരിഹാരത്തിനായി സ്കൂളുകളിൽ അധിക പരിശീലന ക്ലാസുകളും ഡിജിറ്റൽ നവീകരണങ്ങളും കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തകർച്ച മറികടക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.
Europe
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവിന് സാധ്യതയൊരുക്കി സാക്സണി - അൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി.
തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് നേടി 39 സീറ്റുകൾ നേടിയ എഎഫ്ഡിക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 42 സീറ്റുകളിലേക്ക് എത്താൻ മൂന്ന് സീറ്റുകളുടെ കുറവുണ്ട്.
ഈ സാഹചര്യത്തിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) എംഎൽഎമാരെ പാർട്ടിയിലേക്ക് ആകർഷിച്ച് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കമാണ് എഎഫ്ഡി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന സിഡിയു നേതാക്കളെയും ഭരണപരമായ പദവികൾ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പാർട്ടി നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.
എഎഫ്ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉൾറിഷ് സീഗ്മുണ്ട് (35), കേന്ദ്ര നേതാക്കളായ ആലീസ് വൈഡലും ടിനോ ക്രുപ്പല്ലയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായി മറ്റു പാർട്ടികളിലെ അംഗങ്ങളുടെ പരസ്യ പിന്തുണ തേടുമെന്ന് സീഗ്മുണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡിയുയിൽ നിന്ന് ആരും കൂടെയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
അതേസമയം, എഎഫ്ഡിയുടെ നീക്കങ്ങളെ നിലവിലെ സംസ്ഥാന മുഖ്യമന്ത്രിയും സിഡിയു നേതാവുമായ സ്വെൻ ഷൂൾസ് ശക്തമായി തള്ളിപ്പറഞ്ഞു. സിഡിയുയിൽ നിന്ന് ആരും എഎഫ്ഡിയിലേക്ക് പോകില്ലെന്നും അത്തരമൊരു നീക്കം ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വലതുപക്ഷ പാർട്ടിക്ക് അധികാരം പിടിക്കാൻ സഹായിക്കുന്ന തരത്തിൽ സിഡിയുവിന്റെ ഒരു ജനപ്രതിനിധിയും നിലപാടെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഎഫ്ഡിയുടെ നീക്കം വിജയിച്ചാൽ ജർമനിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്ത് തീവ്ര വലതുപക്ഷ പാർട്ടി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടാകും.
അതിനാൽ സാക്സണി - അൻഹാൾട്ടിലെ രാഷ്ട്രീയ നീക്കങ്ങൾ ജർമനിയിലെ രാഷ്ട്രീയ വൃത്തങ്ങളും പ്രവാസി മലയാളികളടക്കമുള്ള പൊതുസമൂഹവും ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്.
സംസ്ഥാനതലത്തിൽ ഉണ്ടാകുന്ന ഈ രാഷ്ട്രീയ മാറ്റങ്ങൾ ജർമൻ ഫെഡറൽ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Europe
ബർലിൻ: കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സൺ-അൻഹാൾട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) നേരിട്ട കനത്ത പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് നേരെ ആഞ്ഞടിച്ച് ജർമൻ ചാൻസലറും സിഡിയു അധ്യക്ഷനുമായ ഫ്രീഡ്റിഷ് മേർട്സ്. പാർട്ടി ഫെഡറൽ എക്സിക്യൂട്ടീവ് യോഗത്തിലാണ് മേർട്സ് നിലപാട് വ്യക്തമാക്കിയത്.
തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (AfD) അപ്രതീക്ഷിത കുതിപ്പും തുടർന്ന് സംസ്ഥാനത്ത് ഉടലെടുക്കാൻ പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ജർമനിയുടെ രാഷ്ട്രീയ വ്യവസ്ഥിതിയെ അടിമുടി പിടിച്ചുകുലുക്കിയതായി അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ പാർട്ടിയുടെ അടിത്തറയിളകി ഇനി കാര്യങ്ങൾ പഴയതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഫെഡറൽ ഗവൺമെന്റിനും പാർട്ടിക്കും ഇത് അവഗണിക്കാനാവില്ല. ശക്തമായ ഭരണഘടന രാജ്യത്തിനുണ്ടെന്നും തീവ്രവലതുപക്ഷ സർക്കാരിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാ നിയമപരമായ സംവിധാനങ്ങളും ഉപയോഗിക്കും’ - ഫ്രീഡ്റിഷ് മേർട്സ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടിയിൽ ഉയരാനിടയുള്ള ആഭ്യന്തര ഭിന്നതകൾക്കെതിരെയും മേർട്സ് മുന്നറിയിപ്പ് നൽകി. നേതൃത്വത്തിനുള്ളിൽ തുറന്ന ചർച്ചകൾ നടക്കണം, എന്നാൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. പാർട്ടിക്ക് ദോഷം ചെയ്യുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നവർ സിഡിയുവിനെയാണ് തകർക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Europe
ബർലിൻ : കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സൻ-അൻഹാൾട്ടിൽ ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനെ (സിഡിയു) പിന്നിലാക്കി തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി വൻ മുന്നേറ്റം നടത്തി. 44 ശതമാനത്തോളം വോട്ട് നേടിയ എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടാനായില്ല.
എഎഫ്ഡിക്ക് ഏകദേശം 39 സീറ്റുകളാണ് ലഭിക്കുക. 83 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 42 സീറ്റാണ് വേണ്ടത്. അതേസമയം, 17.8 ശതമാനം വോട്ടുമായി സിഡിയു രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരുന്ന സിഡിയുവിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഇടതുപക്ഷത്തിന് 8.8 ശതമാനവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 9.1 ശതമാനവും ഗ്രീൻസ് പാർട്ടിക്ക് 8.7 ശതമാനവും വോട്ട് ലഭിച്ചു. സാറാ വാഗൻക്നെഹ്റ്റിന്റെ നേതൃത്വത്തിലുള്ള ബി.എസ്.ഡബ്ല്യു അഞ്ച് ശതമാനത്തിലധികം വോട്ട് നേടി നിയമസഭയിൽ പ്രവേശിച്ചു. സ്വതന്ത്ര ജനാധിപത്യ പാർട്ടിക്ക് അഞ്ച് ശതമാനം വോട്ട് നേടാനായില്ല.
സർക്കാർ രൂപീകരണം
അനിശ്ചിതം എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് സിഡിയു, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻസ്, ഇടതുപക്ഷം തുടങ്ങിയ പ്രധാന പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്.ഡബ്ല്യുവിന്റെ നിലപാടാണ് ഇനി സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക.
ബി.എസ്.ഡബ്ല്യുവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എഎഫ്ഡി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പാർട്ടിയെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുമോ, അതോ ന്യൂനപക്ഷ സർക്കാരിന് പുറത്തുനിന്ന് പിന്തുണ തേടുമോ എന്നത് വ്യക്തമല്ല. എഎഫ്ഡി നേതാവ് ടിനോ ച്രുപല്ല മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉൽറിഷ് സീഗ്മുണ്ടിനെ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രവാസികൾക്ക് ആശങ്ക
സംസ്ഥാന തെരഞ്ഞെടുപ്പ് മാത്രമാണെങ്കിലും എഎഫ്ഡിയുടെ മുന്നേറ്റം ജർമനിയിലെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ നിയന്ത്രണം ശക്തമാക്കുക, വിദേശികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിലപാടുകളാണ് എഎഫ്ഡി മുന്നോട്ടുവയ്ക്കുന്നത്.
ഫെഡറൽ തലത്തിൽ പാർട്ടിയുടെ സ്വാധീനം വർധിച്ചാൽ വിദേശ തൊഴിലാളികൾ, വിദ്യാർഥികൾ, നഴ്സുമാർ ഉൾപ്പെടെയുള്ള പ്രഫഷനലുകൾ എന്നിവരെ ബാധിക്കുന്ന കുടിയേറ്റ, പൗരത്വ നയങ്ങളിൽ മാറ്റമുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലമാണെങ്കിലും ജർമനിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലതുപക്ഷത്തിന്റെ സ്വാധീനം വർധിക്കുന്നതിന്റെ ശക്തമായ സൂചനയായാണ് സാക്സൻ-അൻഹാൾട്ട് ഫലം വിലയിരുത്തപ്പെടുന്നത്.
Europe
മാഞ്ചസ്റ്റർ: മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും വേദിയെ ഇളക്കിമറിച്ചും വർണാഭമായി. ഷിജോ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി വേദി കീഴടക്കി. ഫാഷൻ ഷോ, നൃത്തനൃത്യങ്ങൾ, സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രഗത്ഭ കലാകാരൻമാരുടെ മാസ്മരിക പ്രകടനങ്ങൾ.
യുകെയിലെ ആദ്യകാല മലയാളി സംഘടനയും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നുമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎം സിഎ) യുടെ ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ച് കൊണ്ടും വർണാഭമായി. നാട്ടിൽ നിന്നും എത്തിച്ചേർന്ന സിനിമാ താരങ്ങൾ ഉൾപ്പെടുന്ന പ്രഗത്ഭ കലാകരൻമാർ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവർന്നു.
രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ഓണഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും രസകരമായ വിവിധ ഗെയിംസുകളുമായി മുന്നോട്ട് പോയി. ഉച്ചക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. ലിവർപൂർ അക്ഷയ കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. വൈകിട്ട് നാലിന് ആരംഭിച്ച പൊതുസമ്മേളനത്തിൽ എംഎംസിഎ പ്രസിഡന്റ് റോസ്ബാസ്റ്റ്യൻ അധ്യക്ഷ വഹിച്ചു. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ് ആശംസകൾ നേർന്നു.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ ജോയിന്റ് ട്രഷററും എംഎംസിഎ കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. പൊതുയോഗത്തിൽ വച്ച് വിവിധ മേഘലകളിൽ മികവ് തെളിയിച്ച ബിന്റോ സൈമൺ ലിയാ ജോബിൻസ് തുടങ്ങിയവരെയും യുക്മ വള്ളംകളിയിൽ ടീമുകൾക്ക് നേതൃത്വം നൽകിയ അഖിൽ ജോർജിനെയും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഈ വർഷം ഗ്രാജ്വേറ്റ് ചെയ്തവരെയും, എ ലെവൽ, ജിസിഎസ്ഇ വിജയികളെയും വേദിയിൽ ആദരിച്ചു.
ഒരിടവേളയ്ക്ക് ശേഷം അംഗങ്ങളുടെ നിരന്തരമായ അഭ്യർഥനമാനിച്ച് കമ്മിറ്റി തീരുമാനപ്രകാരം എംഎംസിഎ സ്കൂൾ ഓഫ് ഡാൻസിന്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടിയിൽ വേദിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാൻസ് ടീച്ചർമാരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. വേദിയിൽ ടീച്ചർമാരുടെ ഡാൻസ് പെർഫോർമൻസും ഉണ്ടായിരുന്നു. തുടർന്ന് എം എം സി എ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ അനീഷ്, അനീറ്റ ജിന്റോ, ജെയിൻ ജിന്റിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാ അനീഷ് , ജാസിം ഹംസ എന്നിവരായിരുന്നു പരിപാടികൾ. ആങ്കർമാരായി വളരെ മനോഹരമായി നിയന്ത്രിച്ചത്. ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോൾ തന്നെ സ്കോട്ലൻഡിൽ പരിപാടിയിൽ സംബന്ധിച്ച ശേഷം വൈകിട്ട് എത്താമന്നറിയിച്ച യുക്മയുടെ ആദരണീയനായ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ 6 മണിക്ക് എത്തിച്ചേർന്നു.
മുൻ എം എം സി എ പ്രസിഡന്റ് ജോബി മാത്യുവിന്റെ നേതൃത്വത്തിൽ ഭാരവാഹികളും യുക്മ പ്രസിഡന്റിനെ സ്വീകരിച്ചു. വൈകിയെത്തിയതിലുള്ള ക്ഷമാപണത്തോടെ ആരംഭിച്ച തന്റെ പ്രസംഗത്തിൽ നിലവിലെ ഭാരവാഹികളെയും മുൻ പ്രസിഡന്റുമാരെയും അനുസ്മരിച്ച് കൊണ്ട്, യുക്മ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തി വൻ വിജയമാക്കിയതിൽ എം എം സി എയുടെ നിർണായകമായ പങ്കിനെ അനുസ്മരിച്ചു.യുക്മ ചാരിറ്റിഫൗണ്ടേഷൻ ഒന്നര വർഷത്തിനിടെ രണ്ടു കോടിയോളം രൂപ യുകെ മലയാളികളുടെ സഹകരണത്തോടെ പ്രതിസന്ധി ഘട്ടങ്ങളിൽ വിഷമമനുഭവിച്ച യുകെ മലയാളികൾക്ക് വിതരണം ചെയ്തകാര്യം ഓർമിപ്പിച്ചു.
യുക്മ നഴ്സസ് ഫോറം മെയ് മാസം രാജ്യാന്തര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം വൻപിച്ച വിജയമായിരുന്നുവെന്നും നഴ്സുമാർക്ക് വേണ്ടി നടത്തിവന്നിരുന്ന നിരവധിയായ ഇടപെടലുകൾ തുടർന്നും തുടരുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് നവംബർ 7-ാം തീയ്യതി ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ കേരളത്തിന്റെ സാംസ്കാരിക ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സംബന്ധിക്കുമെന്നറിയിച്ചു.
റീജണൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായി നാഷണൽ കലാമേളയിൽ പങ്കെടുക്കുവാനും കാണികളാകുവാനും ഏവരേയും യുക്മ പ്രസിഡന്റ് ക്ഷണിച്ചു.എം എം സി എ കുടുംബാംഗങ്ങളുടെ പരിപാടികൾക്ക് ശേഷം പ്രശസ്ത സിനിമാ താരങ്ങൾ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം, അറഫാത്ത്, ഗായകരായ ലിജിൻ, ഗ്രേഷ്യ എന്നിവർ നയിച്ച സൂപ്പർ മെഗാ ഷോ കാണികളുടെ മനം കവർന്നു. മെഗാഷോയിൽ നാട്ടിൽ നിന്നും എത്തിച്ചേർന്ന് അറാഫത്തിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ അക്ഷരാർത്ഥത്തിൽ കാണികളെ ഇളക്കിമറിച്ചു. രാത്രി 9 മണിയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങൾക്ക് എം എം സി എ ഭാരവാഹികളായ റോസ്ബിൻ സെബാസ്റ്റ്യൻ, ജയൻ ജോൺ, അലക്സ് വർഗീസ്, സുമേഷ് രാജൻ, ജിന്റിൽ രാജ് സെബാസ്റ്റ്യൻ, ജനീഷ് കുരുവിള, ജോസഫ് മാത്യു, ജോബിൻ ജോസഫ്, അലൻ തോമസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.എംഎംസി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്, എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്സ്, ബുക്ക് ബോക്സ് യുകെ എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ.എംഎംസിഎ ഓണാഘോഷം വൻവിജയമാക്കി എല്ലാ കുടുംബാംഗങ്ങൾക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോസ്ബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ നന്ദി അറിയിച്ചു.
Europe
സൗത്താംപ്ടൺ: യുകെയിലെ പോർട്സ്വുഡിൽ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഗുരുതരമായി പരുക്കേറ്റ 36 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തതായി ഹാംപ്ഷയർ പൊലിസ് അറിയിച്ചു.ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് പോർട്സ്വുഡിലെ ബ്രൂക്ക്വെയിൽ റോഡിലുള്ള ഫ്ലാറ്റിൽ കുത്തേറ്റ സംഭവം നടന്നതായി പൊലിസിന് വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ പൊലിസ് വയറിന് ഗുരുതരമായി കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് 38 വയസുകാരനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസുകാരിയെ കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിലും പൊലിസ് അറസ്റ്റ് ചെയ്തു. ഇരുവരും സൗത്താംപ്ടണിൽ താമസിക്കുന്നവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
Europe
ഡബ്ലിൻ: കോഴിക്കോട് തിരുവമ്പാടി പുല്ലുരാംപാറ താണ്ടാംപറമ്പിൽ ബെന്നി ജോസഫ് (64) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ.
ഭാര്യ: നിർമ്മല കരിമ്പനയ്ക്കൽ (കല്ലാനോട്). മക്കൾ: അഞ്ജു (അയർലൻഡ്), അമൽ. മരുമകൾ: ലഞ്ജിൽ ചക്കിട്ടമുറിയിൽ (അയർലൻഡ്).
Europe
ബ്രിസ്റ്റൽ: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന ‘ഹിമ സുന്ദരി’ ബ്രിസ്റ്റലിൽ അരങ്ങേറുന്നു. ഇന്ത്യൻ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സർഗാത്മകതയെയും കോർത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന ‘Sreeraagam – Season 4: Festival of Indian Arts & Music’ ഒക്ടോബർ 17ന് ശനിയാഴ്ച നടക്കും.
St Brendan’s College-ലെ The Theatre-ൽ വൈകിട്ട് 3 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആർട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയിൽ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാർ അണിനിരക്കും.
കഥകളിയിൽ Snow White
പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്കാരമാണ് ‘ഹിമ സുന്ദരി’. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തിൽ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകൾ, സംഗീതം, ചലനങ്ങൾ, വർണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും. പരമ്പരാഗത കഥകളി അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്.
മൂവായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥകളിയിൽ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹൻകുമാർ എന്നിവർ വേദിയിലും, പിന്നണിയിൽ കഥകളി ഗായകർ കലാമണ്ഡലം മോഹനകൃഷ്ണൻ,കൃഷ്ണ പ്രവീൺ, ചെണ്ടയിൽ സദനം രാമകൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം അനീഷും അണിനിരക്കും.
ഭരതനാട്യത്തിൽ അപർണയും നന്ദിനിയും കൂട്ടരും
അപർണ പവിത്രൻ, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന "ഭരതനാട്യം "പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകൾ, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.
‘Someone, Somewhere’ — ചിത്രങ്ങളിലൂടെ മനുഷ്യകഥകൾ
Amritha Jalaja Devi അവതരിപ്പിക്കുന്ന ‘Someone, Somewhere’ എന്ന ചിത്രപ്രദർശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും. British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളിൽ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികൾക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങൾ വാങ്ങിക്കാനുള്ള അവസരവും നൽകും.
ഇന്ത്യൻ രുചികളുടെ കൂട്ടായ്മ
കലാപരിപാടികൾക്കൊപ്പം Salkara Street – Bristol ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്കാരിക വേദിയായി ‘ശ്രീരാഗം’ മാറും. ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന പരിപാടിയിൽ കഥകളി ‘ഹിമ സുന്ദരി’ മുതൽ ഭരതനാട്യവും ചിത്രകലയും വരെ ഇന്ത്യൻ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസൺ 4 ലക്ഷ്യമിടുന്നത്.
പരിപാടി വിവരങ്ങൾ
തീയതി: ശനി, 17 ഒക്ടോബർ 2026സമയം: വൈകിട്ട് 3.00 – 7.00വേദി: The Theatre, St Brendan’s College, Broomhill Road, Bristol, BS4 5RQ, U.K.WhatsApp : 07404 67 69 81Email:[email protected]
Europe
ബർലിൻ: ആഗോള വാഹന നിർമാണ ഭീമന്മാരായ ഫോക്സ്വാഗൺ തങ്ങളുടെ പ്രമുഖ സ്പാനിഷ് ഉപ ബ്രാൻഡായ 'സിയറ്റ്' (Seat) വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര ചെലവുകൾ ചുരുക്കുന്നതിന്റെയും ഘടനാപരമായ പുനഃ സംഘടനയുടെയും ഭാഗമായി 2029-ഓടെ സിയറ്റ് ബ്രാൻഡ് പൂർണമായും നിർത്തലാക്കാനാണ് മാനേജ്മെന്റ് ബോർഡിന്റെ തീരുമാനം. ജർമൻ ബിസിനസ് മാഗസിനായ 'വിർട്ഷാഫ്റ്റ്സ്വോഹെ' ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
ഫോക്സ്വാഗൺ സൂപ്പർവൈസറി ബോർഡ് വെള്ളിയാഴ്ച യോഗം ചേർന്ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കമ്പനിയുടെ 2030-ലേക്കുള്ള ഭാവി പദ്ധതികളിൽ സിയറ്റ് ബ്രാൻഡിനെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം, വിപണിയിൽ വൻ വിജയമായി മാറിയ സഹോദര ബ്രാൻഡായ 'കുപ്ര'യിൽ (Cupra) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം.
സിയറ്റിന്റെ പിന്മാറ്റത്തിനു പിന്നിലെ കാരണങ്ങൾ
കുപ്രയുടെ വൻ മുന്നേറ്റം: കഴിഞ്ഞ കുറച്ചുകാലമായി സിയറ്റിനേക്കാൾ വലിയ വിൽപനയും ജനപ്രീതിയുമാണ് സ്പോർട്ടി ബ്രാൻഡായ കുപ്ര സ്വന്തമാക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ കുപ്ര 1,70,100 കാറുകൾ വിറ്റഴിച്ചപ്പോൾ സിയറ്റിന് 1,29,600 വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. രണ്ട് ബ്രാൻഡുകൾക്കായി അധിക വിഭവങ്ങളും ഫണ്ടും വിനിയോഗിക്കുന്നതിനു പകരം, കൂടുതൽ ലാഭകരമായ കുപ്രയിലേക്ക് പൂർണ ശ്രദ്ധ മാറ്റുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കമ്പനി വിലയിരുത്തൽ. കുപ്രയാണ് ഭാവിയെന്നും സിയറ്റ് പഴയകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും ബെർലിനിലെ ഓട്ടൊമൊബൈൽ വിദഗ്ദ്ധൻ ഫ്രാങ്ക് ഷ്വോപ്പെ ചൂണ്ടിക്കാട്ടി.
അതേസമയം, സിയറ്റിനെ പൂർണമായി നിർത്തലാക്കാതെ റെനോയുടെ 'ഡാസിയ' (Dacia) മോഡലുകളെപ്പോലെ കുറഞ്ഞ വിലയിലുള്ള എൻട്രി-ലെവൽ കാറുകളുടെ ബ്രാൻഡായി നിലനിർത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്സ്വാഗണിൽ സമഗ്രമായ അഴിച്ചു
പണിസിയറ്റിന്റെ പിൻവാങ്ങൽ ഫോക്സ്വാഗൺ ഗ്രൂപ്പിൽ നടക്കാൻ പോകുന്ന വൻ അഴിച്ചുപണിയുടെ ഒരു ഭാഗം മാത്രമാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ജർമനിയിലെ നാല് പ്രധാന പ്ലാന്റുകളുടെ (സ്വിക്കാവ്, എംഡൻ, ഹാനോവർ, ഓഡി പ്ലാന്റായ നെക്കാഴ്സുൽം) ഭാവി സംബന്ധിച്ചും ചർച്ച നടക്കും.
ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാനുള്ള രഹസ്യ നീക്കങ്ങളും കമ്പനി സജീവമായി പരിഗണിക്കുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവും രാജ്യാന്തര വിപണിയിലെ തളർച്ചയും മറികടക്കാൻ ഗ്രൂപ്പ് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ കർശന ചെലവുചുരുക്കൽ പദ്ധതികളാണ് നടപ്പിലാക്കുന്നത്. എന്നാൽ പ്ലാന്റുകൾ പൂട്ടുന്നതിനും തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ തൊഴിലാളി സംഘടനകൾ ഇതിനകം ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
Europe
റോം: ഇറ്റലിയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും വിശ്വാസതീവ്രതയും പാരമ്പര്യപ്പെരുമയും വിളിച്ചോതി കെസിഎഐ (KCAI) സംഘടിപ്പിച്ച മൂന്നാമത് ഇറ്റാലിയൻ കൺവൻഷൻ അവിസ്മരണീയമായി സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ 30 വരെ റോമിനടുത്തുള്ള സാക്രോഫാനോയിലെ ’ഫ്രത്തേർണ ദോമൂസ്’ (Fraterna Domus) വേദിയിലാണ് ഒരു വർഷത്തെ ചിട്ടയായ ഒരുക്കങ്ങൾക്ക് ശേഷം ഈ മഹാസംഗമം അരങ്ങേറിയത്.
ഓർമ്മകളിൽ പാരമ്പര്യത്തിന്റെ വേരുകൾ തേടിയും വർത്തമാനകാല പ്രതിസന്ധികളെ തിരിച്ചറിഞ്ഞും ഭാവിയിലേക്ക് പ്രതീക്ഷയുടെ ദീപം കൊളുത്തിയുമാണ് മൂന്ന് നാളുകൾ ക്നാനായ മക്കൾ ഒത്തുചേർന്നത്.
ക്നായി തൊമ്മൻ നഗരിയിൽ പുനർജനിച്ച ചരിത്രം
ഓഗസ്റ്റ് 28ന് വൈകുന്നേരം നാലുമണിയോടെ ക്നായി തൊമ്മൻ നഗരിയിൽ ആരംഭിച്ച വിളംബര ഘോഷയാത്ര പ്രവാസമണ്ണിൽ കേരള സംസ്കാരത്തിന്റെ നേർക്കാഴ്ചയായി മാറി. ക്നായി തൊമ്മനും ചേരമാൻ പെരുമാളും പുരോഹിതശ്രേഷ്ഠരും ജനങ്ങളും അണിനിരന്നപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപുള്ള കുടിയേറ്റ ചരിത്രം ഇറ്റലിയുടെ മണ്ണിൽ പുനർജനിച്ച പ്രതീതിയായിരുന്നു.
വെള്ളമുണ്ടും ജുബ്ബയുമണിഞ്ഞ പുരുഷന്മാരും സാരിയുടുത്ത സ്ത്രീകളും, ഒപ്പം പരമ്പരാഗത ചട്ടയും മുണ്ടുമണിഞ്ഞ് പഴയകാലത്തിന്റെ സൗന്ദര്യം തിരികെ കൊണ്ടുവന്ന അമ്മമാരും ഘോഷയാത്രയ്ക്ക് സവിശേഷമായ പ്രൗഢി പകർന്നു. തങ്ങൾ വിദേശമണ്ണിലാണെന്നത് മറന്ന് ജന്മനാട്ടിലെ ഉത്സവപ്പറമ്പിലൂടെ നടക്കുകയാണെന്ന അനുഭൂതിയാണ് ഈ കാഴ്ചകൾ സമ്മാനിച്ചത്.
ആഗോള ക്നാനായ സൗഹൃദവേദി
തുടർന്ന് കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ആഗോള ക്നാനായ സമൂഹത്തിന്റെ ഐക്യവേദിയായി മാറി. യുഎസ്എയിൽ നിന്ന് കെസിസിഎൻഎ(KCCNA) പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, യുകെയിൽ നിന്ന് യുകെസിസിഎ (UKKCA) പ്രസിഡന്റ് മാത്യുക്കുട്ടി ആനകുത്തിക്കൽ, കെസിഎഐ സ്ഥാപക പ്രസിഡന്റ് എബ്രഹാം കല്ലടാന്തിയിൽ എന്നിവർ പങ്കെടുത്തു.
പ്രവാസലോകത്ത് നമ്മുടെ വിശ്വാസവും പാരമ്പര്യവും എങ്ങനെ സംരക്ഷിക്കാമെന്നും, യൂറോപ്യൻ മണ്ണിൽ ജനിച്ചുവളരുന്ന പുതുതലമുറയുടെ ഹൃദയങ്ങളിലേക്ക് അവ എങ്ങനെ പകർന്നുനൽകാമെന്നും നേതാക്കൾ ചർച്ച ചെയ്തു.
ഇറ്റാലിയൻ ഭരണകൂടത്തിന്റെ ആദരവ്
ഇറ്റാലിയൻ ഗവൺമെന്റിന്റെ ഉന്നത പ്രതിനിധിയായ വൈസ് പ്രിഫെക്റ്റോ ഡോ. മാർക്കോ ദെല്ലാ നാവെയുടെ (Vice Prefetto Dott. Marco Della Nave)സാന്നിധ്യം ആദ്യദിനത്തിന് രാജ്യാന്തര ശ്രദ്ധ നൽകി. ക്നാനായ മാർഗ്ഗംകളി വേഷധാരികളുടെ അകമ്പടിയോടെകൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ആർട്ട് ഡയറക്ടർ പ്രൊഫ. ജോസ് ഫിലിപ്പ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അദ്ദേഹം ഭദ്രദീപം തെളിയിച്ച് കലാസന്ധ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക തനിമയ്ക്കൊപ്പം ജീവിക്കുന്ന നാടിന്റെ പൊതുധാരയുമായി ഇഴുകിച്ചേർന്ന് മുന്നേറണമെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം നൽകിയത്. ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും ഇറ്റലിയിലെ യുവപ്രതിഭകൾ അണിനിരന്ന വർണ്ണാഭമായ കലാപരിപാടികളും ആദ്യദിന സന്ധ്യയെ അവിസ്മരണീയമാക്കി.
ചിന്തകളുടെ വിരുന്നൊരുക്കിയ സിമ്പോസിയം
രണ്ടാം ദിവസം വിശുദ്ധ കുർബാനയോടെയാണ് തുടങ്ങിയത്. തുടർന്ന് ന്ധമാറുന്ന ലോകത്തിലെ ക്നാനായ കത്തോലിക്കാ സമൂഹം: വിശ്വാസത്തിന്റെ വേരുകൾ, വ്യക്തിത്വത്തിന്റെ ശക്തി, ഭാവിയുടെ പ്രതീക്ഷകൾന്ധ എന്ന വിഷയത്തിൽ നടന്ന ബൗദ്ധിക സിമ്പോസിയം സദസ്സിന് നവ്യാനുഭവമായി. പ്രഫ. ജോസ് വട്ടക്കോട്ടയിൽ മോഡറേറ്ററായി നയിച്ച ചർച്ചയിൽ ജർമ്മനിയിൽ നിന്നുള്ള റവ. ഫാ. ഡോ. തമ്പി തോമസ് പനങ്ങാട്ട്, യുകെയിൽ നിന്നുള്ള ബോബൻ എലവുങ്കൽ, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഡോ. ജോസ് എബ്രഹാം എന്നിവർ വിഷയത്തിന്റെ സാമൂഹിക, ചരിത്ര, ദൈവശാസ്ത്ര മാനങ്ങൾ വിശദീകരിച്ചു.
ഉച്ചകഴിഞ്ഞ് അഭിഷാദ് ഗുരുവായൂർ നയിച്ച മോട്ടിവേഷൻ ക്ലാസും പുതിയ കാഴ്ചപ്പാടുകൾ പകർന്നുനൽകി.വൈകുന്നേരം നാട്ടിൽ നിന്നെത്തിയ പ്രമുഖ കലാകാരന്മാരായ മഹേഷ് കുഞ്ഞുമോൻ, അതുൽ നറുകര, സോനു സെബാസ്റ്റ്യൻ, കൃതിക എസ് എന്നിവർ അണിനിരന്ന മെഗാ കലാവിരുന്ന് സംഗീതവും നൃത്തവും മിമിക്രിയും കോർത്തിണക്കി സദസ്സിന് ആഘോഷരാവൊരുക്കി.
ഹൃദയം തൊട്ട വിടവാങ്ങൽ
മൂന്നാം ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കും സ്നേഹവിരുന്നിനും ശേഷമാണ് മൂന്നാമത് കൺവൻഷന് ഔദ്യോഗികമായി കൊടിയിറങ്ങിയത്.കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ബിജു ചേരിയംതാനത്ത്, അൽഫോൻസാ അരുൺ, പ്രൊഫ. ജോസ് ഫിലിപ്പ് തുടങ്ങിയ ഭാരവാഹികളുടെയും പേരെടുത്ത് പറയാത്ത നിരവധി വോളന്റിയർമാരുടെയും മാസങ്ങളായുള്ള നിസ്വാർത്ഥ സേവനമാണ് പരിപാടിയെ ചരിത്രവിജയമാക്കിയത്.
പ്രവാസം നമ്മെ ജന്മനാട്ടിൽ നിന്ന് അകറ്റിയേക്കാം; എന്നാൽ നമ്മുടെ പാരമ്പര്യത്തിൽ നിന്നും ആത്മബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റാൻ കഴിയില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് പ്രതിനിധികൾ മടങ്ങിയത്. തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് പുതുതലമുറയ്ക്ക് സാംസ്കാരിക പൈതൃകം പകർന്നുനൽകാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയിലാണ് ഇറ്റാലിയൻ ക്നാനായ സമൂഹം.
Europe
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള ഓണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ വി.കുര്‍ബാന, കലാപരിപാടികള്‍, ഓണക്കളികള്‍, സദ്യ തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് അറിയിച്ചു.
Europe
ലണ്ടൻ: കോട്ടയം തീക്കോയി സ്വദേശിനിയായ ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ അന്തരിച്ചു. ദീർഘകാലമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിൻ എസെക്സിലെ Colchester Hospitalയിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു
മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ ജോർജ്, ക്ലാക്ടണിലെ സീറോമലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ക്ലാക്ടൺ, ബർസ് റോഡിലെ സെമിത്തേരിയിൽ ഈ മാസം 23ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ്: ജോർജ് (ജോയ്) യുകെ, മക്കൾ: ടോംസ് ജോർജ്, ആൻസ് ജോർജ് യുകെ, മരുമക്കൾ: മിന്നു സണ്ണി, ടോം മാത്യു യുകെ.
ജസ്റ്റിൻ ജോർജിന്റെ നിര്യാണത്തിൽ ക്ലാക്ടണിലെ മലയാളി സമൂഹവും സഹപ്രവർത്തകരും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Europe
ബെറി മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഓണാഘോഷവും അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷവും ഇന്ന് വാംസ്ലി പാരിഷ് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 11ന് ആഘോഷപരിപാടികൾ ആരംഭിക്കും.
ബിഎംസിഎ പ്രസിഡന്റ് ഷിജി പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ചടങ്ങ് ഉൽഘാടനം ചെയ്യും. ബിഎംസിഎ സെക്രട്ടറി ജംഷിദ് സ്വാഗതപ്രസംഗവും ട്രഷറർ ലിജോ നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് ബിഎംസിഎയിലെ മുതിർന്നവരും കുട്ടികളും അണിനിരന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിടുണ്ട് .
വൈകുന്നേരം ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ സംഗീതവിരുന്നോടെ രാത്രി ഏഴിന് സമാപിക്കും.
ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിന്റെ വിലാസം: Walmsley Parish Community Hall, Blackburn Road, Egerton, BL7 9SA.
Europe
ഹാന്നോവർ/തിമിരി: പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജർമനിയിലെ ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനായി ജർമനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടൻപ്ലാവ് തട്ടാപറമ്പിൽ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കൾ: ലിജോ, ജിബിൻ (ഇരുവരും ജർമനി), നോബിൻ (ദുബായി). മരുമക്കൾ: ജോസിന,ആഷ്മ (ഇരുവരും ജർമനി), അഞ്ജു.
സഹോദരങ്ങൾ: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസൺ (വിമുക്തഭടൻ), പരേതയായ ത്രേസ്യാമ്മ.
Europe
തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ അഞ്ജനയെ (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളമൂട് ബിഎസ് ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുകെയിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാൻ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസപ്പെട്ടതിൽ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചു.
സഹോദരൻ: സഞ്ജു. മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലിസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. പൊലിസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
Europe
സീഗൻ: ബഥേൽ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ച് (BIPC) ജർമനിയുടെ വാർഷിക സമ്മേളനവും പ്രത്യേക കൃതജ്ഞതാ സ്തോത്ര പ്രാർഥനയും ശനിയാഴ്ച സീഗനിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ദൈവീക വിടുതലിനും നന്ദിപ്രകാശനത്തിനുമായി വേർതിരിച്ച ഈ സമയം 'കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർഥനയുടെയും' (Time of Gratitude, Worship and Prayer) അനുഗ്രഹീത ധന്യനിമിഷങ്ങളായി മാറും.
കഴിഞ്ഞ നാളുകളിൽ സഭയ്ക്കും കുടുംബങ്ങൾക്കും ലഭിച്ച ദൈവീക കരുതലിന് നന്ദി അർപ്പിക്കുന്നതോടൊപ്പം ഗാനശുശ്രൂഷയും ദൈവവചന ശുശ്രൂഷയും മധ്യസ്ഥ പ്രാർഥനയും സമ്മേളനത്തിൽ നടക്കും. തുടർന്ന് ഉച്ചവിരുന്നും (അഗാപ്പെ) ഒരുക്കിയിട്ടുണ്ട്.
സീഗനിലും ജർമനിയുടെ വിവിധ ഭാഗങ്ങളിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും ചടങ്ങിൽ പങ്കെടുക്കും. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
Europe
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Europe
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ നടക്കും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്.
ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ.
കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ.
Europe
വാർസോ/കീവ്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോളണ്ടിലെത്തി. തുടർന്ന് അദ്ദേഹം യുക്രെയ്നും സന്ദർശിക്കും.
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കകമാണ് ജയ്ശങ്കറിന്റെ ഈ യൂറോപ്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
വാർസോ വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നീത ഭൂഷൺ സ്വീകരിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഈ നയതന്ത്ര പര്യടനം ശനിയാഴ്ച വരെ നീളും.
പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാദോസ്ലാവ് സിക്കോർസ്കിയുമായും തുടർന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായും ജയ്ശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തും.
യുക്രെയ്നിൽ തുടരുന്ന അനന്തമായ യുദ്ധത്തിന് അന്ത്യം കുറിക്കണം എന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഈ നിർണായക സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ വഹിക്കേണ്ട പങ്കിനെക്കുറിച്ച് കീവിലെ ചർച്ചകളിൽ വിശദമായ ആശയവിനിമയം നടക്കും.
സമാധാനത്തിനായുള്ള ഇന്ത്യയുടെ താത്പര്യങ്ങൾ പ്രായോഗിക ഘട്ടങ്ങളിലേക്ക് മാറ്റാൻ നിരന്തര ചർച്ചകൾ ആഗ്രഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസിലെ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡ് സെർഗി കിസ്ലിറ്റ്സ്യ വ്യക്തമാക്കി.
സെൻട്രൽ, ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പര്യടനം. പോളിഷ് പ്രധാനമന്ത്രി ഡൊണൾഡ് ടസ്കിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വാർസോയിൽ ചർച്ചയാകും.
റഷ്യയുമായുള്ള അടുത്ത സൗഹൃദം നിലനിർത്തുന്നതിനൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളുമായും യുക്രെയ്നുമായും സജീവ നയതന്ത്ര ഇടപെടലുകൾ നടത്തി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ നയതന്ത്ര സമവാക്യങ്ങളുടെ സുപ്രധാന ചുവടുവയ്പ്പായി ജയ്ശങ്കറിന്റെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.
Europe
ബെർലിൻ: ജർമനിയിലെ ഔഗ്സ്ബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറിക്ക് മുന്നിൽ ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചു.
സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് മണിക്കൂറുകളോളം നിർത്തിവച്ച ട്രെയിൻ ഗതാഗതവും റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിയന്ത്രണങ്ങളും പൊലിസ് പൂർണമായി നീക്കി.
ബുധനാഴ്ച പുലർച്ചെ 3:15ഓടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള നടപ്പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ടർക്കിഷ് ജ്വല്ലറിക്ക് മുന്നിലാണ് ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
സ്ഫോടനസമയത്ത് അതുവഴി നടന്നുപോവുകയായിരുന്ന 17 വയസുകാരിയായ പെൺകുട്ടിക്കും 18 വയസുകാരനായ യുവാവിനും ശക്തമായ ശബ്ദതരംഗങ്ങൾ കാരണം നിസാര പരിക്കേറ്റു. ജ്വല്ലറിയുടെ ചില്ലുകൾ തകർന്നു.
സംഭവസ്ഥലത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തിൽ ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പൊലിസ് ഓഫീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്നിഫർ ഡോഗ് റെയിൽവേ സ്റ്റേഷനിലെ മാലിന്യത്തൊട്ടിക്ക് സമീപം അപായ സൂചന നൽകിയതിനെ തുടർന്ന് സ്റ്റേഷൻ പൂർണമായി ഒഴിപ്പിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഔഗ്സ്ബുർഗ് വഴിയുള്ള ട്രെയിൻ സർവീസുകളും സമീപത്തെ റോഡ് ഗതാഗതവും പൂർണമായി നിർത്തിവച്ചിരുന്നു. എന്നാൽ മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു.
റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ടല്ല ഈ ആക്രമണം നടന്നതെന്നും, സംഘടിത കുറ്റകൃത്യ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്ന നടപ്പാത കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Europe
ഗ്ലാസ്ഗോ: നമ്പ്യാകുളം നെടിയകാലായില്‍ മേരി മാത്യു (81) ഗ്ലാസ്ഗോയിൽ (യുകെ) അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയില്‍.
ഭർത്താവ് പരേതനായ എൻ.വി. മാത്യു പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. മക്കള്‍: സജി റെജി (യുഎസ്എ), ജെസി ജോസഫ്, റെജി (ജോസ്), സജോ (ജോര്‍ജ്) (മൂവരും യുകെ).
മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ, മിനി ജോസഫ് പാണൂര്‍ പാദുവ, പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി (മൂവരും യുകെ).
Europe
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം അടുത്തിടെ യുക്രെയ്നിലെ കീവ് സന്ദർശിക്കുകയും റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബ്രിട്ടനുനേരെ റഷ്യൻ ഭീഷണി ശക്തമാകുന്നു.
ബ്രിട്ടന്റെ പിന്തുണ റഷ്യയെ പ്രകോപിപ്പിച്ച സാഹചര്യത്തിൽ, റഷ്യൻ ആക്രമണമോ സൈബർ അറ്റാക്കുകളോ ഉണ്ടായാൽ നേരിടാൻ സജ്ജരാകണമെന്ന് യുകെ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ എല്ലാ വീടുകളിലും 72 മണിക്കൂർ (മൂന്ന് ദിവസം) നീണ്ടുനിൽക്കുന്ന എമർജൻസി കിറ്റ് തയാറാക്കി സൂക്ഷിക്കാൻ കാബിനറ്റ് ഓഫീസ് നിർദേശം നൽകിയിരിക്കുകയാണ്.
എന്താണ് എമർജൻസി കിറ്റ്?
വൈദ്യുതി പൂർണമായി തകരാറിലാകുക, കുടിവെള്ള വിതരണം തടസപ്പെടുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്നുള്ള സഹായമില്ലാതെ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഒരു കുടുംബത്തിന് പിടിച്ചുനിൽക്കാൻ ആവശ്യമായ അവശ്യവസ്തുക്കളുടെ ശേഖരമാണ് എമർജൻസി കിറ്റ്.
കിറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ:
1. ഭക്ഷണവും വെള്ളവും
ഒരാൾക്ക് പ്രതിദിനം ഏകദേശം മൂന്ന് ലിറ്റർ എന്ന കണക്കിൽ മൂന്ന് ദിവസത്തേക്കുള്ള കുടിവെള്ളം കരുതണം. പാകം ചെയ്യാതെ കഴിക്കാവുന്ന ടിൻ ഫുഡ്സ്, എനർജി ബാറുകൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും ഉൾപ്പെടുത്തണം.
2. വെളിച്ചവും ആശയവിനിമയവും
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ നിലച്ചാൽ ഔദ്യോഗിക അറിയിപ്പുകൾ കേൾക്കാൻ ബാറ്ററിയിലോ കാറ്റിലോ പ്രവർത്തിക്കുന്ന റേഡിയോ, എൽഇഡി ടോർച്ചുകൾ, അധിക ബാറ്ററികൾ, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പൂർണമായി ചാർജ് ചെയ്ത പവർ ബാങ്കുകൾ എന്നിവ സൂക്ഷിക്കുക.
3. പ്രഥമ ശുശ്രൂഷയും മരുന്നുകളും
ബാൻഡേജ്, പ്ലാസ്റ്ററുകൾ, ആന്റിസെപ്റ്റിക് ലോഷൻ, പാരസെറ്റമോൾ തുടങ്ങിയവ അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക.
കുടുംബാംഗങ്ങൾക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകളുടെ ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക്, രോഗപ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ, വെറ്റ് വൈപ്സ് എന്നിവയും ആവശ്യമാണ്.
4. രേഖകളും പണവും
പാസ്പോർട്ട്, ഇൻഷുറൻസ് രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ ഒരു വാട്ടർപ്രൂഫ് കവറിൽ സൂക്ഷിക്കുക.
എടിഎമ്മുകളും കാർഡ് മെഷീനുകളും പ്രവർത്തിക്കാത്ത സാഹചര്യം വന്നാൽ ഉപയോഗിക്കാൻ അത്യാവശ്യത്തിന് പണവും കരുതണം.
5. മറ്റ് അവശ്യവസ്തുക്കൾ
തണുപ്പിനെ പ്രതിരോധിക്കാനുള്ള ബ്ലാങ്കറ്റുകൾ, ജാക്കറ്റുകൾ, ഗ്ലൗസുകൾ എന്നിവയും സഹായത്തിനായി വിളിക്കാൻ ഒരു വിസിലും സൂക്ഷിക്കുക.
വീട്ടിൽ ചെറിയ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം, ഡയപ്പർ എന്നിവയും കിറ്റിൽ ഉണ്ടായിരിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ കിറ്റ് പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന സുരക്ഷിതമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. പെട്ടെന്ന് വീടുവിട്ടിറങ്ങേണ്ടി വന്നാൽ എളുപ്പം കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ഒരു വാട്ടർപ്രൂഫ് ബാക്ക്പാക്കിൽ ഇവ സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.
കിറ്റിലെ ഭക്ഷണസാധനങ്ങളുടെയും മരുന്നുകളുടെയും കാലാവധി കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണം.
കേവലം ഒരു യുദ്ധഭീതി എന്നതിലുപരി, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങളെയോ മറ്റ് അടിയന്തര സാഹചര്യങ്ങളെയോ ധൈര്യത്തോടെ നേരിടാനുള്ള ഒരു മുൻകരുതൽ കൂടിയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു
Europe
ഹോഫ്ഡോർപ്പ്: നെതർലൻഡ്സിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഹാർലെമ്മർമീർ മലയാളി അസോസിയേഷൻ (ഹമ്മ) സംഘടിപ്പിച്ച നാലാമത് ഓണാഘോഷം "ഹമ്മ ഓണം 2026' വർണാഭമായ ചടങ്ങുകളോടെ നടന്നു.
ഓഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ നൂറ്റിയമ്പതിലധികം പ്രവാസി കുടുംബങ്ങൾ ഒത്തുചേർന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾക്ക് വേറിട്ട ഉദ്ഘാടന ശൈലിയാണ് സംഘാടകർ ഒരുക്കിയത്.
ഔദ്യോഗിക ഭാരവാഹികൾക്കോ പ്രമുഖർക്കോ പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള പുതുതലമുറ, മാവേലി മന്നന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
മാവേലിത്തമ്പുരാന്റെ വരവും തിരുവാതിരയും ആർപ്പുവിളികളും വേദിയെ ഗൃഹാതുരമായ ഉത്സവപ്പറമ്പാക്കി മാറ്റി.
Europe
ഓസ്ലോ: നോർവേയുടെ പുതിയ രാജാവായി ഹാക്കോൺ എട്ടാമൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാജ്യത്തിന്റെ പാർലമെന്റായ സ്റ്റോർട്ടിംഗിൽ നടന്ന ചടങ്ങിലാണ് 53 വയസുകാരനായ ഹാക്കോൺ ഭരണഘടനാപരമായ പരമാധികാര പദവി ഏറ്റെടുത്തത്.
പിതാവ് ഹാറാൾഡ് അഞ്ചാമന്റെ വിയോഗത്തെ തുടർന്നാണ് അധികാര കൈമാറ്റം. ദീർഘനാളായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഹാറാൾഡ് അഞ്ചാമൻ കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ചത്.
കൊട്ടാരത്തിൽനിന്ന് പാർലമെന്റിലെത്തിയ പുതിയ രാജാവിനെ പാർലമെന്റ് സ്പീക്കർ മസൂദ് ഘരഖാനി സ്വീകരിച്ചു.
തുടർന്ന് പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും സംരക്ഷിച്ച് ഭരണം നടത്തുമെന്ന് ഹാക്കോൺ എട്ടാമൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ഹാറാൾഡ് അഞ്ചാമന് ഔദ്യോഗിക വിടവാങ്ങൽ സെപ്റ്റംബർ ഒമ്പതിന്
അന്തരിച്ച ഹാറാൾഡ് അഞ്ചാമൻ രാജാവിന്റെ മൃതദേഹം റോയൽ പാലസിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
ലോകനേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ സെപ്റ്റംബർ ഒമ്പതിന് നടക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ മെറ്റെ-മാരിറ്റ് രാജ്ഞി പങ്കെടുത്തില്ല
പുതിയ രാജാവിന്റെ ഭാര്യയും രാജ്ഞിയുമായ മെറ്റെ-മാരിറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
കഴിഞ്ഞ ജൂണിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന മെറ്റെ-മാരിറ്റിന് തുടർചികിത്സയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
പുതിയ അധ്യായത്തിലേക്ക് നോർവേ
നൂറ്റാണ്ടുകളോളം പഴക്കമുള്ള രാജപാരമ്പര്യമാണ് നോർവേയ്ക്കുള്ളത്. 1905ൽ സ്വീഡനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ജനഹിതപരിശോധനയിലൂടെയാണ് രാജ്യത്ത് ഭരണഘടനാപരമായ രാജവാഴ്ച തുടരാൻ തീരുമാനിച്ചത്.
രാജ്യത്തിന്റെ ഭരണനിർവഹണ അധികാരം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെങ്കിലും നയതന്ത്രരംഗത്തും അന്താരാഷ്ട്ര വേദികളിൽ നോർവേയെ പ്രതിനിധീകരിക്കുന്നതിലും രാജകുടുംബം പ്രധാനപ്പെട്ട ഔദ്യോഗിക പങ്ക് വഹിക്കുന്നു.
ജനപ്രിയനായ ഭരണാധികാരിയായിരുന്ന ഹാറാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴുമ്പോൾ, പുതിയ രാജാവ് ഹാക്കോൺ എട്ടാമന്റെ നേതൃത്വത്തിൽ നോർവേ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.
Europe
കൊളോൺ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസും യൂറോപ്പിലെ ആദ്യ മലയാളം ഓൺലൈൻ പോർട്ടലായ പ്രവാസിഓൺലൈനും (2007) സംയുക്തമായി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയൻ ഭക്തിഗാനം "സ്വർഗീയ നാഥയ്ക്കായ്' റിലീസിനൊരുങ്ങുന്നു.
പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവും മാധ്യമപ്രവർത്തകനും ലോക കേരള സഭാംഗവുമായ ജോസ് കുമ്പിളുവേലിൽ രചന നിർവഹിച്ച ഭക്തിസാന്ദ്രമായ ഗാനമാണിത്. ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ഉടൻ ആസ്വാദകരിലേക്ക് എത്തുന്നത്.
"ദിവ്യ കാരുണ്യം ചൊരിയുന്ന അമ്മേ... മാതാവേ...' എന്ന് തുടങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർഥനാനിർഭരമായ വരികൾക്ക് യുവ സംഗീതജ്ഞൻ പ്രിൻസ് മൈക്കിൾ ജോസഫ് ഈണമിട്ടിരിക്കുന്നു.
ഗാനത്തിന് അതിമനോഹരമായ ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ബിനു മാതിരംപുഴ ആണ്. ജർമനിയിൽ നിന്നുള്ള പ്രമുഖ ഗായകരായ പിന്റോ ചിറയത്തും സെബിൻ പുലിപ്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ജർമനിയിൽ നിന്നുള്ള രണ്ട് ഗായകർ ഒന്നിക്കുന്ന ആദ്യത്തെ യുഗ്മഗാനം എന്ന പ്രത്യേകതയും "സ്വർഗീയ നാഥയ്ക്കായ്' എന്ന ഈ സംഗീത ആൽബത്തിനുണ്ട്.
ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ
രചന: ജോസ് കുമ്പിളുവേലിൽ, സംഗീതം: പ്രിൻസ് മൈക്കിൾ ജോസഫ്, ഓർക്കസ്ട്രേഷൻ: ബിനു മാതിരംപുഴ, ആലാപനം: പിന്റോ ചിറയത്ത് (ജർമനി), സെബിൻ പുലിപ്ര (ജർമനി), നിർമാണം: ജെൻസ്, ജോയൽ & ഷീന കുമ്പിളുവേലിൽ, ബാനർ & റിലീസ്: കുമ്പിൾ ക്രിയേഷൻസ് (Kumpil Creations).
സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് നാളുകൾക്ക് കൂടുതൽ ആത്മീയത പകരാൻ, ഭക്തിസാന്ദ്രമായ ആലാപനവും സംഗീതവും കൊണ്ട് കേൾവിക്കാരുടെ ഹൃദയം കവരാനൊരുങ്ങുന്ന സ്വർഗീയ നാഥയ്ക്കായ്' ഉടൻ തന്നെ കുമ്പിൾ ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ സംഗീത പ്രേമികൾക്ക് മുൻപിൽ സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
യൂട്യൂബ് ചാനൽ ലിങ്ക്: https://www.youtube.com/c/KUMPILCREATIONS
Europe
ബെർലിൻ: ഡാനിയൽ ക്രെയ്ഗിന് ശേഷം അടുത്ത ജെയിംസ് ബോണ്ട് ആരാകുമെന്ന ആകാംക്ഷയ്ക്കിടെ ഹോളിവുഡിൽ ചർച്ചകൾ സജീവമാകുന്നു. പ്രമുഖ ബ്രിട്ടീഷ് നടൻ ജാക്ക് ലോഡൻ അടുത്ത 007 ആകാനുള്ള സാധ്യതകളിൽ മുന്നിലെത്തിയതോടെ അദ്ദേഹത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണും ആപ്പിളും തമ്മിൽ തർക്കം രൂക്ഷമായതായി റിപ്പോർട്ടുകൾ.
ആമസോൺ എംജിഎം സ്റ്റുഡിയോസ് അടുത്ത ബോണ്ടായി ജാക്ക് ലോഡനെ പരിഗണിക്കുന്നതായി ബ്രിട്ടീഷ് അവതാരകൻ റിച്ചാർഡ് ഓസ്മാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആപ്പിൾ ടിവിയുടെ ജനപ്രിയ സ്പൈ ത്രില്ലർ പരമ്പരയായ "സ്ലോ ഹോഴ്സസിൽ' ജാക്ക് ലോഡൻ പ്രധാന കഥാപാത്രമായ റിവർ കാർട്ട്റൈറ്റിനെ അവതരിപ്പിക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.
ഒരേ നടൻ ഒരേസമയം രണ്ട് പ്രമുഖ കമ്പനികളുടെ ബ്രിട്ടീഷ് ചാര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രായോഗികമാകില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ‘സ്ലോ ഹോഴ്സസിന്റെ’ തുടർ സീസണുകൾക്കായി ജാക്ക് ലോഡനെ നിലനിർത്താൻ ആപ്പിൾ താത്പര്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ജാക്ക് ലോഡന്റെ ഭാര്യയും പ്രമുഖ നടിയുമായ സിർഷ റോണനും ബോണ്ട് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ബോണ്ട് ചിത്രത്തിൽ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് അവർ എംപയർ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ജാക്ക് ലോഡൻ അടുത്ത 007 ആയി എത്തുമോ, ആമസോണോ ആപ്പിളോ ഈ താരപ്പോരാട്ടത്തിൽ വിജയിക്കുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Europe
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിനെയും കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെയും പ്രവാസി കേരള കോൺഗ്രസ് യുകെ പ്രതിനിധികൾ ആദരിച്ചു.
പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നടന്ന സൗഹൃദ സന്ദർശനത്തിനിടെയാണ് നേതാക്കളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചത്.
കേരളത്തിന്റെ വികസനം, പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ, പ്രവാസി സമൂഹവും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുകെയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം നിലനിർത്തുന്നതിനുമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിൽ, പ്രവാസി കേരള കോൺഗ്രസ് യുകെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് അറയ്ക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
Europe
ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്റുമായിരുന്നു.
ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട് അഗർത്തലയിൽ.
ഫാ.ഡോ. ഇമ്മാനുവേല്‍ കല്ലറയ്ക്കലിന് അന്ത്യോപചാരമര്‍പ്പിക്കാനായി അയര്‍ലൻഡിലെ വാട്ടർഫോർഡ് - വെക്സ്ഫോർഡ് മേഖലയിലെ സീറോമലബാർ സഭാസമൂഹവും ബുധനാഴ്ച ഒന്നിച്ചു ചേരും.
വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് ബെനില്‍ഡസ് (St. Josephs & St. Benildus Church, Newtown) ദേവാലയത്തില്‍ (Eircode: X91 W659) ബുധനാഴ്ച രാത്രി ഏഴ് മുതല്‍ എട്ട് വരെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തപ്പെടും.
ഫാ.ഡോ. ഇമ്മാനുവേൽ കല്ലറയ്ക്കലിന്റെ നിര്യാണത്തിൽ അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അനുശോചനം രേഖപ്പെടുത്തി.
Europe
ലിസ്ബൺ: നോർതേൺ അയർലൻഡിലെ ലിസ്ബൺ ആസ്ഥാനമായി കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയായ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ലിമ) ഇരുപതാം വാർഷികവും ഓണാഘോഷവും വിപുലമായും വർണാഭമായും സംഘടിപ്പിച്ചു.
ഏകദേശം 300 ഓളം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഡിന്നർ തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പിന്നിൽ സജീവമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
Europe
വാത്സിംഗ്ഹാം (നോർഫോക്ക്): യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വാർഷിക വാത്സിംഗ്ഹാം മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.
നോർഫോക്കിലെ വാത്സിംഗ്ഹാം ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാവിലെ 10.30ന് ലിറ്റിൽ വാത്സിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർഥനകൾക്ക് യൂറോപ്പ് - യുകെ അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
Europe
ആറാവു (സ്വിറ്റ്സർലൻഡ്): സ്വിറ്റ്സർലൻഡിലെ ആറാവുവിൽ (Aarau) നടന്ന ’ആരവ്റേവ്’ (Aarau-Rave) ടെക്നോ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ മാരകമായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 43 വയസുള്ള സ്വിസ് പൗരനാണ് പിടിയിലായതെന്ന് ആർഗാവു കന്റോൺ പോലീസ് (Kantonspolizei Aargau) ഔദ്യോഗികമായി അറിയിച്ചു.
ആറാവുവിലെ കുതിരപ്പന്തയ മൈതാനത്ത് വച്ചാണ് സംഗീതോത്സവത്തിനിടെ ദാരുണമായ സംഭവം അരങ്ങേറിയത്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
വെടിവെപ്പിന് പിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന 43കാരനായ പ്രതിയെ പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിലവിലെ അന്വേഷണ പുരോഗതി അനുസരിച്ച് പ്രതി ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവസ്ഥലം കേന്ദ്രീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥരും കന്റോൺ പോലീസും വിശദമായ അന്വേഷണം തുടർന്നു വരികയാണ്.
ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സംഗീതപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണം സ്വിറ്റ്സർലൻഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Europe
റെയ്ക്യാവിക്: യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് ഐസ്ലൻഡിലെ ജനവിധി. രാജ്യത്ത് നടന്ന നിർണായകമായ ദേശീയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾക്കെതിരെ വോട്ട് രേഖപ്പെടുത്തി. ഇതോടെ യൂറോപ്യൻ യൂണിയനിലേക്ക് കൂടുതൽ അടുക്കാനുള്ള ഐസ്ലൻഡ് സർക്കാരിന്റെ നീക്കങ്ങൾക്ക് താൽക്കാലിക തിരിച്ചടിയേറ്റു.
ഔദ്യോഗികമായി പുറത്തുവന്ന അന്തിമ ഫലങ്ങൾ പ്രകാരം 52.8 ശതമാനം ആളുകൾ ’നോ’ ക്യാമ്പിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 47.2 ശതമാനം വോട്ടർമാർ മാത്രമാണ് ചർച്ചകളെ അനുകൂലിച്ച് ’യെസ്’ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ വോട്ടർമാരിൽ 82 ശതമാനത്തോളം ആളുകൾ ഹിതപരിശോധനയിൽ പങ്കാളികളായി. തലസ്ഥാനമായ റെയ്ക്യാവിക്കിൽ മാത്രമാണ് ’യെസ്’ ക്യാമ്പിന് മുൻതൂക്കം ലഭിച്ചത്. എന്നാൽ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്.
ഹിതപരിശോധനാ ഫലത്തെ തിരിച്ചടിയായല്ല, മറിച്ച് ജനാധിപത്യത്തിന്റെ വിജയമായാണ് കാണുന്നതെന്ന് ’യെസ്’ പക്ഷത്തെ പിന്തുണച്ച ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ വ്യക്തമാക്കി. നിലവിലെ കാലാവധിയിൽ യൂണിയൻ അംഗത്വ ചർച്ചകളുമായി മുന്നോട്ട് പോകില്ലെന്നും യൂറോപ്യൻ ഇക്കണോമിക് ഏരിയ വഴിയുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഐസ്ലൻഡ് ജനതയുടെ ജനാധിപത്യപരമായ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അറിയിച്ചു. യൂറോപ്പിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയായി ഐസ്ലൻഡ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ രാജ്യത്തിന്റെ മത്സ്യബന്ധന അവകാശങ്ങളും പരമാധികാരവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് ’നോ’ വോട്ടുകൾ വർദ്ധിക്കാൻ പ്രധാന കാരണമായത്. ഐസ്ലൻഡിലെ മത്സ്യബന്ധന മേഖലയിലെ 90 ശതമാനത്തിലധികം ആളുകളും യൂണിയൻ പ്രവേശനത്തെ ശക്തമായി എതിർത്തിരുന്നു.
റഷ്യയുക്രൈൻ യുദ്ധവും ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കാരണം നേരത്തെ നടത്താൻ തീരുമാനിച്ച ഹിതപരിശോധനയാണ് ഇപ്പോൾ ഐസ്ലൻഡ് ജനത തള്ളിക്കളഞ്ഞത്. ഷെഞ്ചൻ (Schengen) മേഖലയിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും അംഗമായ ഐസ്ലൻഡ് സ്വതന്ത്ര രാജ്യമായി തുടരാൻ തന്നെയാണ് താല്പര്യപ്പെടുന്നതെന്നാണ് ജനവിധി വ്യക്തമാക്കുന്നത്.
Europe
ഹാംബുർഗ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ ഹാംബുർഗ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിംഗിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹാംബുർഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം പൂർണമായി നിർത്തിവച്ചു. ഇതോടെ വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങളും വ്യോമഗതാഗതവും പൂർണമായി സ്തംഭിച്ചു.
യാത്രയ്ക്കിടെ വിമാനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനത്താവളത്തിൽ മുൻകരുതലായി വൻ അഗ്നിരക്ഷാ സേനയും സുരക്ഷാ വിഭാഗങ്ങളും സജ്ജമായിരുന്നുവെങ്കിലും വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര ലാൻഡിംഗിന് പിന്നാലെ റൺവേ താൽക്കാലികമായി അടച്ചതോടെ ഹാംബുർഗിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ഹാംബുർഗിലേക്ക് എത്തേണ്ട പല വിമാനങ്ങളും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ടെർമിനലുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തകരാറിലായ വിമാനം റൺവേയിൽ നിന്ന് മാറ്റി സാങ്കേതിക വിദഗ്ധർ വിശദമായ പരിശോധന ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
അടിയന്തര സാഹചര്യത്തിൽ പൈലറ്റും വിമാനത്താവള സുരക്ഷാ വിഭാഗവും സ്വീകരിച്ച സമയോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
Europe
യൂറോപ്പിലെ ക്നാനായ സുറിയാനി മക്കളുടെ കൂട്ടായ്മയായ യൂറോപ്യൻ ക്നാനായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂറോപ്യൻ ക്നാനായ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഒക്ടോബർ 10 ശനിയാഴ്ച കോവൻട്രിയിൽ നടത്തപ്പെടുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി കഴിയുന്ന ക്നാനായ മക്കളെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും, പരസ്പര സ്നേഹവും സൗഹൃദവും സഹോദരബന്ധവും കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് EKC ഈ കായികമേള സംഘടിപ്പിക്കുന്നത്. വളർന്നുവരുന്ന തലമുറയ്ക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും അവരെ കൂട്ടായ്മയുടെ ശക്തിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മികച്ച വേദി കൂടിയാകും ഈ ടൂർണമെന്റ്.
EKC പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ നേതൃത്വത്തിലും വിവിധ ഏറിയ കോഡിനേറ്റേഴ്സുമാരുടെയും ഇടവക പ്രതിനിധികളുടെയും* അക്ഷീണ പരിശ്രമത്താലും, സഹകരണത്തിലും ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ സജീവമായി പുരോഗമിച്ചുവരുന്നു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്നാനായ മക്കളുടെ മികച്ച പ്രതികരണവും സഹകരണവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31ന് അവസാനിച്ച രജിസ്ട്രേഷൻ നടപടികളിൽ നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ ടൂർണമെന്റിലെ വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനം - 500 യുറോ, രണ്ടാം സമ്മാനം -300 യുറോ, മൂന്നാം സമ്മാനം - 150 യുറോ.
കൂടാതെ ടൂർണമെന്റിന്റെ ഭാഗമായി 55 ഇഞ്ച് ടെലിവിഷൻ സമ്മാനമായി ലഭിക്കുന്ന റാഫിൾ ഉൾപ്പെടെയുള്ള പ്രത്യേക ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്കും യുവതാരങ്ങൾക്കുമായി പ്രത്യേക ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടവകകളുടെ മികച്ച പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി *ആലെേ ജമൃശേരശുമശേീി ഇവൗൃരവ അംമൃറ* ഉം ഉണ്ടായിരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും യൂറോപ്പിലെ എല്ലാ ക്നാനായ മക്കളെയും സംഘാടകർ ഹൃദയപൂർവ്വം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
Europe
ബേൺ: ഹിറ്റ്ലറുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ യൂണിഫോം ധരിച്ച്, അർദ്ധസൈനിക മാതൃകയിൽ ജർമ്മനിയിലെ തീവ്ര വലതുപക്ഷ സംഘടന സ്വിറ്റ്സർലൻഡിലെ മലനിരകളിൽ രഹസ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ജർമ്മനിയിലെ ഭരണഘടനാ സംരക്ഷണ ഏജൻസിയുടെ കടുത്ത നിരീക്ഷണത്തിലുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പായ ’ഐഡന്റിറ്റേറിയൻ മൂവ്മെന്റ് ജർമനി’ ആണ് സ്വിസ് മലനിരകളിൽ ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പ് നടത്തിയത്.
സ്വിറ്റ്സർലൻഡിലെ വാലിസ് (Wallis) കന്റോണിലുള്ള ആൽപ്ജെൻ മലയോര മേഖലയിലാണ് മുപ്പത്തിയഞ്ചോളം വരുന്ന തീവ്ര വലതുപക്ഷ യുവാക്കൾ രഹസ്യമായി ഒത്തുചേർന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ പേരിൽ വാടകയ്ക്കെടുത്ത കേന്ദ്രത്തിലാണ് ’ഫെഡറൽ ക്യാമ്പ്’ (ആൗിറലഹെമഴലൃ) എന്ന പേരിൽ ഇവർ പരിശീലനം നടത്തിയത്. ഈ ക്യാമ്പിനെക്കുറിച്ച് തദ്ദേശ ഭരണകൂടത്തിനോ പോലീസിനോ യാതൊരുവിധ വിവരവും ഉണ്ടായിരുന്നില്ലെന്ന് സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Europe
നിക്കോസിയ: വടക്കൻ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ കുറഞ്ഞത് എട്ട് പേർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വടക്കൻ സൈപ്രസിലെ കിറീനിയ തുറമുഖത്തുനിന്ന് തുർക്കിയിലെ Taucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.
259 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയിൽ വെള്ളം കയറാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു.
അപകടത്തിനുശേഷം തുർക്കിയുടെയും വടക്കൻ സൈപ്രസിന്റെയും കോസ്റ്റ് ഗാർഡ് സംഘങ്ങൾ, ഹെലികോപ്റ്ററുകൾ, നാവികസേനാ കപ്പലുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
241 പേരെ രക്ഷപ്പെടുത്തിയതായും 18 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ടർക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാൻ എർഹുർമാൻ അറിയിച്ചു.
മറിഞ്ഞ ഫെറി പിന്നീട് പൂർണമായും മുങ്ങി ഏകദേശം 514 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് വടക്കൻ സൈപ്രസിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
Pravasi India – Delhi
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ (AMOSS) ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം വെള്ളിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബ്ബാനയും തുടർന്ന് ഏകദിന സമ്മേളനവും നടക്കും. "തീയല്ലോ ഈ മദ്ബഹാ' (ഈ ബലിപീഠം തീയാകുന്നു) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.
റവ.ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഡൽഹി ഭദ്രാസനത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.
മയൂർ വിഹാർ ശാഖ പ്രസിഡന്റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് പി.എൻ. ഷാജി, വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ, ജോയിന്റ് സെക്രട്ടറിമാർ എം.എൽ. ഭോജൻ, ലേഖ സോമൻ, ട്രഷറർ എ. മുരളീധരൻ, ജോയിന്റ് ട്രഷറർ വി. രഘുനാഥൻ, ഇന്റേണൽ ഓഡിറ്റർ കെ. ഗോപാലൻ കുട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിർവാഹക സമിതി അംഗങ്ങളായി സരസ്വതി നായർ, സുനിത റാവു, വസന്ത ദേവരാജൻ, ശ്യാം ജി. നായർ, ബി. ദേവരാജൻ, രമേശ് കോയിക്കൽ, എസ്. സുദേവൻ, കെ.ആർ. ആത്മാറാം, സി.എസ്. ഓമനക്കുട്ടൻ, എം.ജി. പ്രസാദ്, കെ.എ. കൃഷ്ണൻകുട്ടി, എം.എസ്. ഗോപിനാഥൻ എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ രക്ഷാധികാരിയായി സി. കേശവൻ കുട്ടിയെയും ഉപദേശക സമിതി അംഗങ്ങളായി ഇ.കെ. ശശിധരൻ, സി.എം. പിള്ള, കെ.കെ. ഭദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.
തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.
ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.
ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ് (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.
ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.
ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.
Pravasi India – Delhi
ന്യൂഡൽഹി: ത്യാഗരാജ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 20ന് നടന്ന ഡൽഹി സ്റ്റേറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോൺ മാത്യു വർഗീസ് വെങ്കല മെഡൽ നേടി.
സംസ്ഥാനതല മത്സരത്തിൽ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മത്സരിച്ച ഷോൺ ആത്മവിശ്വാസവും അച്ചടക്കവും സമചിത്തതയും പ്രകടിപ്പിച്ചാണ് നേട്ടം കൈവരിച്ചത്. സ്ഥിരമായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേർന്നാൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതിന്റെ തെളിവാണ് ഷോണിന്റെ ഈ വിജയം.
ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ സാജുവിന്റെയും സിന്ധുവിന്റെയും മകനാണ് ഷോൺ. പഠനത്തോടൊപ്പം തായ്ക്വോണ്ടോ പരിശീലനത്തിലും സജീവമായ ഷോണിന് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രോത്സാഹനവും പിന്തുണയും വലിയ കരുത്താണ്.
സീനിയർ താരങ്ങൾക്കൊപ്പം സംസ്ഥാനതല മത്സരവേദിയിൽ ആത്മവിശ്വാസത്തോടെ മാറ്റുരച്ച് നേടിയ വെങ്കല മെഡൽ ഷോണിന്റെ കായികജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമായി. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താനുള്ള ആത്മവിശ്വാസത്തോടെയാണ് ഈ കൊച്ചുതാരം മുന്നേറുന്നത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രമുഖ സംരംഭക രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റർനാഷണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, ഛത്തർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി ഹരിനഗർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മെഹ്റോളി, പാലം മംഗലാപുരി, ആർ കെ പുരം, വികാസ്പുരി ഹസ്താൽ, വിനയ് നഗർ കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.
ഡിഎംഎ ദ്വാരക ഏരിയ ഒന്നും ഡിഎംഎ മയൂർ വിഹാർ ഫേസ്1 രണ്ടും ഡിഎംഎ ദിൽഷാദ് കോളനി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം 15,001/, 10,001/, 7,501/ രൂപയും ട്രോഫിയും ഓഗസ്റ്റ് 23 ഞായാറാഴ്ച വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും.
1. ഫോട്ടോ അടിക്കുറിപ്പ്:
ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം, പ്രമുഖ സംരംഭക ശ്രീമതി രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സമീപം (ഇടത്തു നിന്നും) ലീന രമണൻ, ടോണി കണ്ണമ്പുഴ, കെ വി ബാബു, കെ രഘുനാഥ്, മനോജ് പൈവള്ളി, കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, മാത്യു ജോസ് തുടങ്ങിയവർ.
2. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദ്വാരക ഏരിയ
3. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ രണ്ടാം സമ്മാനത്തിനർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ
4. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ മൂന്നാം സമ്മാനത്തിനർഹരായ ഡിഎംഎ ദിൽഷാദ് കോളനി ഏരിയ
Pravasi India – Delhi
++++++++++++++++++++++++++++++++ +++++++++++ m bv hg c
ഡൽഹി: ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ വിവാ എഡ്യൂക്കേഷൻ പൂക്കളമത്സരം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു.
ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി എൻ ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
പട്ടേൽ നഗർ, ഉത്തം നഗർ നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, വിനയ് നഗർ കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ പുഷ്പ് വിഹാർ, മോത്തിനഗർ രമേശ് നഗർ, കരോൾ ബാഗ് കണാട്ട് പ്ലേസ്, ആശ്രം ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി ഹസ്താൽ, ആയാ നഗർ, ആർ കെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ആർ കെ പുരം ഏരിയ ഒന്നും, വികാസ്പുരിഹസ്താൽ ഏരിയ രണ്ടും, വസുന്ധര എൻക്ലേവ് ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനാർഹർക്ക് യഥാക്രമം 20,001/, 15,001/, 10,001/ രൂപയും ട്രോഫിയും ആഗസ്റ്റ് 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത ടീമുകൾക്ക് 3,000/ രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
Pravasi India – Delhi
ന്യൂഡൽഹി: ഡിഎംഎ മെഹ്റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.
വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.
Pravasi India – Delhi
മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം സ്വാതന്ത്ര്യദിന പതാക ഉയർത്തി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാല നഗർ സെന്റ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം അക്കാദമി അങ്കണത്തിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനീഷ് കുമാർ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിച്ച് ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം പകരുന്ന വിവിധ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
അക്കാദമി പ്രിൻസിപ്പൽ റവ.ഫാ. ടി.ആർ. ബിബിൻ, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന ജോസഫ്, റവ. സിസ്റ്റർ സരള ബർല സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസികളായ മലയാളികൾക്കായി ഓണാഘോഷങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണച്ചന്ത ഒരുങ്ങുന്നു.
നാട്ടിൽ നിന്ന് പ്രത്യേകമായി എത്തിച്ച പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കു പുറമെ, ഓണപ്പുടവകളായ കസവു സാരികൾ, സെറ്റുസാരികൾ, സിൽക്ക് സാരികൾ, കുട്ടികൾക്കായുള്ള മുണ്ടുകളും ഷർട്ടുകളും ആർട്ടിഫിഷ്യൽ ആഭരണങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണ്.
തീയതി ഓഗസ്റ്റ് 15, 16, സമയം: രാവിലെ 10 മുതൽ രാത്രി എട്ട് വരെ. സ്ഥലം: ഡിഎംഎ സമുച്ചയം.
കൂടുതൽ വിവരങ്ങൾക്ക്: 9910173393, 9810791770.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9910173393.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യ ഹബിറ്റാറ്റ് സെന്റർ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിക്കും.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർകെ പുരം, വികാസ്പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരിക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അമ്മു മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും യഥാക്രമം 15,001, 10,001, 7,501 രൂപയും സമ്മാനമായി നൽകും. വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.
കാഷ് അവാർഡും ട്രോഫികളും ഈ മാസം 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, തിരുവാതിരകളി മത്സരം കൺവീനർ എന്നിവരുമായി 98107 91770, 98187 50868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.
പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.
നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ജയ്പുർ സെന്റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.
12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.
13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.
14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.
തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.
ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ഗാസിയാബാദ്: ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.
റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എ.വി. ഭാസ്കരന്റെ നിര്യാണത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച അനുശോചന യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിന് ഡിഎംഎ പ്രവർത്തകർ എ.വി. ഭാസ്കരന്റെ ഓർമകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും നിർവാഹക സമിതി അംഗം ടി.വി. സജിനും ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർമാർ ആയിരുന്നു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അദ്ദേഹത്തിന്റെ മകൾ ബീന ഭാസ്കരൻ, ബാബു പണിക്കർ, എ.ടി. സൈനുദ്ദിൻ, സി.എ. നായർ, ടി.പി. മണിയപ്പൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, ടി.എൻ. ഹരിദാസ്, ടി.കെ. കുട്ടപ്പൻ, സീതാ രവീന്ദ്രൻ, ജെ. കെ. വർഗീസ്, പൂജാ രവീന്ദ്രൻ, സി. ആർ. രവീന്ദ്രൻ, വി.എം. മേനോൻ, കല്ലറ മനോജ്, അംബിക സുകുമാരൻ, കെ. ഉണ്ണികൃഷ്ണൻ, തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡിഎംഎയുടെ മുൻ സാരഥികളടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Pravasi India – Delhi
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റേണൽ ഓഡിറ്റർ എസ്. കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
Pravasi India – Delhi
ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുക്റാന ആചരണം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഡേവിസ് ചിറമ്മേല്‍, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ടില്, ഫാ. സിബി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് രണ്ടു പൊങ്കൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബംഗളൂരു - കണ്ണൂർ, ബംഗളൂരു - കൊല്ലം റൂട്ടുകളിലാണ് ഉത്സവകാല പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
06577 ബംഗളൂരു - കണ്ണൂർ സ്പെഷൽ 13ന് വൈകുന്നേരം അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിൽ എത്തും. തിരികെയുള്ള സർവീസ് കണ്ണൂരിൽ നിന്ന് 14ന് രാവിലെ 11ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.10ന് ബംഗളൂരുവിൽ എത്തും.
തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്എംവിടി ബംഗളൂരു - കൊല്ലം സ്പെഷൽ (06219) ബംഗളൂരുവിൽ നിന്ന് 13ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം നാലിന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് കൊല്ലത്ത് നിന്ന് 14ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30ന് ബംഗളൂരുവിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ട്രെയിനുകളിലും 18 കോച്ചുകൾ വീതം ഉണ്ടാകും.
Pravasi India – Bangalore
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.