Special News
‘എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ. അല്ല, ഞാനെന്തു ചെയ്തിട്ടും കാര്യമില്ലല്ലോ!’ എന്ന് ചിലപ്പോഴൊക്കെ നമ്മൾ നിരാശാഭരിതരും നിസഹായരുമായി, ചുറ്റുപാടുകളെ നോക്കി ചിന്തിച്ചിട്ടില്ലേ? എന്തെങ്കിലുമൊന്നിനെ ഉൾക്കൊള്ളാനോ വിട്ടുപോകാനോ ആവാത്ത അവസ്ഥയിൽ ആശങ്കപ്പെട്ടിട്ടില്ലേ? അത് ഒരു വ്യക്തിയോ ബന്ധമോ കുടുംബമോ വിദ്യാഭ്യാസ സ്ഥാപനമോ ജോലി സ്ഥലമോ എന്തുമാകാം.
അവിടെ നിലനിൽക്കുന്ന പ്രശ്നവും പ്രതിസന്ധിയും പലവിധത്തിലുമാകാം.
അബ്യൂസീവ് ആയ ബന്ധത്തിൽ കുടുങ്ങിപ്പോവുക, അമിത സമ്മർദത്തിലാഴ്ത്തി വിഷാദത്തിലെത്തിക്കുന്ന പഠന സ്ഥലത്തോ ജോലി സ്ഥലത്തോ തുടരേണ്ടി വരുക, അപ്രതീക്ഷിതമായി ജോലിയോ വരുമാനമോ നിലക്കുക, അതുമല്ലെങ്കിൽ ചിലപ്പോൾ താനുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം മൂലം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസരം നഷ്ടമാവുക, അങ്ങനെ പലതരം പ്രതിസന്ധിഘട്ടങ്ങൾ ഒരു ‘പ്ലാൻ ബി’ ഇല്ലാതെ നമുക്കു വന്നു ചേർന്നിട്ടുണ്ടാവാം.
ഇതിന് ഒരു ‘സിംഗിൾ-സൊല്യൂഷൻ’ ഫോർമുല ഇല്ല. അതു വ്യക്തിക്കും സാഹചര്യത്തിനും നിലവിലുള്ള പ്രതിസന്ധിക്കും അനുസരിച്ച് വ്യത്യാസപ്പെടും. എന്നാലും ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്ന വരെ എന്തു ചെയ്യാനാവുമെന്നു ചിന്തിക്കേണ്ടതുണ്ട്. തളർന്നും തകർന്നും പോകുന്ന സന്ദർഭം തന്നെയായിരിക്കും അത്. പക്ഷേ, മുന്നോട്ടു പോകാൻ എങ്ങനെ ഊർജം കണ്ടെത്താം? എങ്ങനെ സെൽഫ്-ഹെൽപ് ചെയ്യാം??
ഒന്നാലോചിച്ചു നോക്കൂ. പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതവുമില്ല. എന്നാൽ, അവയെ നോക്കിക്കാണുന്നതിൽ മാറ്റങ്ങൾ കൊണ്ടുവരാനാകും. ചുറ്റുപാടുകൾ എത്രമാത്രം ക്രൂരവും പ്രക്ഷുബ്ധവുമായി മാറി കൊണ്ടിരുന്നാലും നമ്മുടെ ഉൾപ്രപഞ്ചത്തെ-നമുക്കുള്ളിലെ ലോകത്തെ-നമുക്കു പരിപോഷിപ്പിച്ചു കൊണ്ടിരിക്കാനാവും. അതിലൊരു പ്രത്യാശയുണ്ട്! നിലവിലുള്ള പ്രതിസന്ധികൾ മാറുന്നത് വരെ, നമുക്ക് നമ്മളെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനാകും.
അതിനായി ഈ അഞ്ചു കാര്യങ്ങൾ നിങ്ങളെ സഹായിച്ചേക്കും.
ക്ലാരിറ്റിക്കായി റൂട്ട് മാപ്പ്
‘എന്താണ് നിലവിലെ പ്രശ്നം?’, ‘എന്താണ് ഏറ്റവും നല്ലതെന്നു നിങ്ങൾക്കു തോന്നുന്ന പരിഹാരം?’, ‘അതിനു വേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും?’ എന്ന് എവിടെയെങ്കിലും കുറിച്ചു വക്കുക. പ്രശ്നത്തിൽനിന്നു പരിഹാരത്തിലേക്കുള്ള ഒന്നോ അതിലധികമോ റൂട്ട് മാപ്പുകൾ തയാറാക്കി നോക്കുക. ഇങ്ങനെ ചെയ്യുന്നത് നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചു നിങ്ങൾക്ക് ഒരു ക്ലാരിറ്റി നൽകും. ഒരുപാട് കൺഫ്യൂസ്ഡ് ആണെങ്കിൽ, അല്ലെങ്കിൽ യുക്തിപൂർവം ചിന്തിക്കാനാവുന്നില്ല എന്നു തോന്നുകയാണെങ്കിൽ, ഒരു ലൈഫ് കോച്ചിന്റെയോ തെറാപ്പിസ്റ്റിന്റെയോ സഹായം സ്വീകരിക്കാം.
ശുഭാപ്തി വിശ്വാസം
ഒരു വിഷമഘട്ടം വരുമ്പോൾ ‘ഒന്നും ശരിയാവില്ല’ എന്നൊരു പരാജയബോധം മിക്കവരേയും പിടികൂടാറുണ്ട്. എന്നാൽ അവിടെ നിന്നെഴുന്നേറ്റ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് സ്വയം ചേർത്തു പിടിക്കുന്ന ശീലം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സാഹചര്യം എതിരാകുമ്പോൾ നാമെങ്കിലും വേണ്ടേ നമ്മെ ചേർത്തു പിടിക്കാൻ? നിങ്ങളുടെ കുട്ടിക്കാലത്തുള്ള ഒരു ഫോട്ടോ മനസ്സിൽ ഓർക്കൂ. ആ കുഞ്ഞിന്റെ ചിരിച്ച മുഖത്തേക്കു നോക്കൂ. ‘നിനക്ക് ഞാനുണ്ട്’ എന്ന് പറഞ്ഞു നോക്കൂ. ഒരു ബലത്തിനായി, പ്രാർഥന, മെഡിറ്റേഷൻ, മാനിഫെസ്റ്റേഷൻ, വിഷൻ ബോർഡ്, അങ്ങനെ നിങ്ങൾക്ക് വിശ്വാസമുള്ള രീതികളിലൂടെ നിങ്ങളുടെ ചിന്തകളുടെ കൺട്രോൾ തിരിച്ചു പിടിച്ച് നിങ്ങളുടെ ‘ഇന്നർ ചൈൽഡി’ന്റെ മുഖത്തെ ചിരി കെടില്ലെന്നു ഉറപ്പിക്കൂ.
ശരീരവും മനസും രണ്ടല്ല
പ്രതിസന്ധികൾ മാനസികമായി തളർത്തുന്നത് ശരീരത്തെ ബാധിക്കും, തിരിച്ചും. ഊണും ഉറക്കവുമില്ലാതെയാവുക, ഇമോഷണൽ ഈറ്റിംഗ്, അഡിക്ഷൻസ് ഒക്കെ പലർക്കും ഈ സമയങ്ങളിൽ വില്ലനാകും. അതുകൊണ്ട് തന്നെ, ശരീരം നിരന്തരം മൂവ് ചെയ്യുന്നത്, പുറത്തിറങ്ങി നടക്കുന്നത്, ആരോഗ്യകരവും മിതവുമായ ഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, ശരീര പാലനം എന്നിവ പ്രധാനമാണ്. ഇതിനായി നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ചിട്ട രൂപപ്പെടുത്തിയെടുത്ത് ആരോഗ്യകരമായ ഇത്തരം ശീലങ്ങൾ നടപ്പിൽ വരുത്താനായി പരിശ്രമിക്കാം. ഇവിടെ നമ്മൾ പ്രശ്നത്തെ അവഗണിക്കുകയല്ല, പകരം അതിനെ അംഗീകരിച്ചു കൊണ്ട് പരിഹാരത്തിലൂന്നിയുളള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ഫോക്കസ് ഷിഫ്റ്റ്!
പാമ്പർ യുവർസെൽഫ്
മറ്റുള്ളവരെ സ്നേഹിച്ചും കെയർ ചെയ്തും അവരിൽനിന്ന് സ്നേഹവും കെയറും തിരികെ ആഗ്രഹിച്ചുമാണ് നമ്മുടെ ജീവിതം പരുവപ്പെട്ടിട്ടുള്ളത്. സ്വയം സ്നേഹിക്കുന്നതും കെയറു ചെയ്യുന്നതും സ്വാർഥതയായി കരുതപ്പെടുന്നുമുണ്ട്. എന്നാൽ, മറ്റുള്ളവരിൽനിന്നു ലഭിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും കെയറും സ്വയം നൽകി നോക്കൂ.
പാമ്പർ യുവർസെൽഫ്! സഹായിക്കാൻ എത്ര പേരുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തരാവാൻ ശ്രമിക്കുക. വൈകാരിക, സാമ്പത്തിക സ്വയംപര്യാപ്തത ഒരാൾക്ക് അവരുടെ ജീവിതത്തിനു മേലെയുള്ള കൺട്രോൾ വർധിപ്പിക്കും. അതുപോലെ മറ്റു മനുഷ്യരുടെ ജീവിതം അവരുടേത് മാത്രമാണെന്ന് മനസ്സിലാക്കി അവരേ അവരുടെ പാട്ടിനു വിട്ടേക്കുക. ഇത് ഒരുപാട് വൈകാരിക പ്രതിസന്ധികളിൽനിന്നു നിങ്ങളെ കരകയറ്റും.
പുതിയതായി എന്തെങ്കിലും പഠിക്കാം
പുതിയതായി എന്തെങ്കിലും പഠിക്കുന്നത് എപ്പോഴും നമ്മുടെ തലച്ചോറിന് ഊർജമേകും. ഓർമശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കാനും നമ്മുടെ വ്യക്തിഗതമായ വളർച്ചക്കും ഇതു സഹായകമാകും. ഉദാഹരണത്തിന്, താൻ ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടുമ്പോഴേക്കും തനിക്കു പുതിയ എന്തൊക്കെ സ്കിൽസ് ഉണ്ടാക്കിയെടുക്കാം എന്നു ചിന്തിച്ച് അവ പഠിച്ചെടുക്കുമ്പോൾ സി.വിയും ആകർഷകമാകുന്നു.
ഇത്തരം ചെറിയ പെർസ്പെക്ടീവ് കറക്ഷൻസ്, ശീലങ്ങൾ എന്നിവ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരും. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പോലും പലതും നമ്മളെ ബാധിക്കാതെയാവും. നമ്മുടെ സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈയലാണെന്നതൊരു വെറും പറച്ചിലല്ല. അത് മറ്റൊരാൾക്ക്, ഇടങ്ങൾക്ക്, സാഹചര്യങ്ങൾക്കു നൽകാതിരിക്കുക. സംതൃപ്തിയുള്ള മനുഷ്യരായി ജീവിക്കുക എന്നതിൽ പരം മറ്റെന്ത് സംഭാവനയാണ് നമുക്കിന്നത്തെ ലോകത്തിനു നല്‍കാനാവുക? അതുമൊരു നിശബ്ദ വിപ്ലവമാണ്.
Special News
"എന്റെ മകന്റെ അമ്പതാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 19ന്. അര നൂറ്റാണ്ട് പിന്നിടുമ്പോഴും അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നു. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് എന്നും എന്റെ മനസിലുള്ളത്.
ഒരു ഏഴു വയസുകാരന് എന്റെ കൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള്‍ കാണിക്കുന്നതും ഞാന്‍ അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം ഇന്നും മനസില്‍ കൊണ്ടു നടക്കുന്നൊരു അമ്മ. അവനെ 50കാരനായി കാണാന്‍ എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല.
എങ്കിലും 50 വയസില്‍ താഴെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ഞാന്‍ അവരില്‍ എന്റെ ക്ലിന്റിനെ കാണാറുണ്ട്. എന്റെ മകന് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എന്റെ കൂടെ നടക്കുമായിരുന്നില്ലേന്ന്...' സ്വീകരണമുറിയില്‍ വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില്‍ തലോടിക്കൊണ്ട് ഇതുപറയുമ്പോള്‍ ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
ഏഴു വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ കാല് ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മ ഇന്നും മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ്.
ആറു വര്‍ഷം മുമ്പ് ഭര്‍ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്‍ നിന്ന് പറന്ന് അകന്നതോടെ ഈ അമ്മ ഇന്ന് തികച്ചും ഒറ്റയ്ക്കാണ്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് ് എന്ന വീട്ടില്‍ തന്റെ മകന്റെ ചിത്രങ്ങളുടെ ശേഖരം നിധിപോലെ ഇന്നും ചിന്നമ്മ സൂക്ഷിക്കുന്നു. ആ അമ്മ മനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുത പ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്‍ക്കറ്റ് റോഡ് മുല്ലപ്പറമ്പില്‍ എം.ടി ജോസഫിന്റെയും ചിന്നമ്മയുടേയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. ഇന്ന് ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ മേയ് 19 ന് 50ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള്‍ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്.
തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്‍ത്തിണക്കിയ 'എഡ്മണ്ട് തോമസ് ക്ലിന്റ്' എന്ന പേര് മകനിട്ടു.
കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന് ചിന്നമ്മ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ആറ് മാസം പ്രായമുള്ള കൈയില്‍ കിട്ടിയ കല്ലുകഷണംകൊണ്ട് അവന് ഭിത്തിയില്‍ വൃത്തം വരച്ച് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി.
പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില്‍ നിറഞ്ഞു. അമ്മ പറയുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്‍ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളായി പിറവിയെടുത്തു.
ഭഗവാന്റെ വിശ്വരൂപം മുതല്‍ ശരശയ്യവരെ ഉള്‍പ്പെടെ ആ കൈവിരലുകള്‍കൊണ്ട് ആ കുരുന്ന് മനോഹരമാക്കി. എവിടെ ചിത്രരചന മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ അവിടെകൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.
Special News
എന്തായെടോ പാസായോ... അയൽവാസിയുടെ ചോദ്യത്തിന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകി വിദ്യാർഥി- ഇല്ല ചേട്ടാ ഒരു നമ്പറിന് പോയി. ഇതെന്താ ലോട്ടറിയോ എന്ന് ആ ചേട്ടൻ ആലോചിച്ചു നിൽക്കുന്നതിനിടെ ആ മിടുക്കൻ വിദ്യാർഥി സ്ഥലം കാലിയാക്കി. വീണ്ടുമൊരിക്കൽ കൂടി പത്താം ക്ലാസ് റിസൾട്ട് വരാൻ പോവുകയാണ്.
ഇന്നത്തെ പോലെ ഗ്രേഡിംഗ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ജയവും തോൽവിയും ആണ് ഉണ്ടായിരുന്നത്. അന്ന് റാങ്കുകൾ ഉണ്ടായിരുന്നു. ഒന്നു മുതൽ 20 വരെ റാങ്ക് കിട്ടുന്നവർ അന്ന് സൂപ്പർതാരങ്ങൾ ആയിരുന്നു. അവരിൽ മിക്കവരുടെയും ചിത്രങ്ങൾ പത്രങ്ങളിൽ വരും. ഒന്നു മുതൽ മൂന്നു റാങ്ക് വരെ കിട്ടിയവരുടെ ചിത്രങ്ങൾ ഒന്നാം പേജിൽ ഉണ്ടാകും.
പിന്നെ അതിന്റെ സൈഡ് സ്റ്റോറികൾ. എന്നുവച്ചാൽ റാങ്ക് ജേതാവിന്റെ സ്വപ്നങ്ങൾ പ്രതീക്ഷകൾ ഭാവി പരിപാടികൾ അയാളുടെ പഠന രീതി ആ വീട്ടിൽ എത്രാമത്തെ റാങ്ക് ആണ് തുടങ്ങി അന്ന് എഴുതിനിറയ്ക്കാൻ ഒരുപാടുണ്ടായിരുന്നു.
റിസൾട്ട് വരുന്നു എന്ന് അറിയുമ്പോൾ തന്നെ നെഞ്ചിടിപ്പ് തുടങ്ങും. പിന്നെ ആ രണ്ടു മൂന്നു ദിവസം ഭക്ഷണം കഴിക്കൽ ഒക്കെ കുറയും. ഉറക്കവും. ഭക്തി കൂടും. എങ്ങനെയെങ്കിലും ഒന്ന് ജയിച്ചു കിട്ടിയാൽ എന്ന പ്രാർതഥന മാത്രമാണ് ആ ദിവസങ്ങളിൽ.
പാസാകാൻ അന്ന് വേണ്ടിയിരുന്നത് 210 മാർക്ക്. അത് കിട്ടിയാൽ രക്ഷപ്പെട്ടു. പിന്നെ കുട്ടികളല്ലേ, പത്താംക്ലാസ് പരീക്ഷ എന്ന നടുക്കടലിൽ പെട്ടുപോയ അവരെ രക്ഷിക്കാൻ അന്ന് മോഡറേഷൻ എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു.
ഒരു കുട്ടി കുറച്ചു മാർക്കിന് തോറ്റാൽ, ആ കുട്ടിക്ക് 10 മാർക്ക് ഓരോ വിഷയത്തിലും ഉണ്ടെങ്കിൽ ഒരു നിശ്ചിത ശതമാനം മാർക്ക് നൽകി 210 ആക്കി പാസാക്കി വിടുന്ന രീതിയോ മറ്റായിരുന്നു അത്. മോഡറേഷൻ കിട്ടുന്ന കുട്ടിക്ക് 210 മാർക്കിന്റെ അപ്പുറത്തേക്ക് പോകില്ല.
ഒരു നിശ്ചിത വിഷയത്തിലോ അല്ലെങ്കിൽ മൊത്തത്തിലോ വിജയിക്കാൻ ആവശ്യമായ മാർക്കിന് തൊട്ടടുത്ത് നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യ മാർക്കിനെയാണ് മോഡറേഷൻ എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന്, ജയിക്കാൻ 35 മാർക്ക് വേണമെന്നിരിക്കെ ഒരു വിദ്യാർഥിക്ക് 30 അല്ലെങ്കിൽ 32 മാർക്ക് ലഭിച്ചാൽ, പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന പ്രത്യേക മാർക്ക് നൽകി ആ കുട്ടിയെ വിജയിപ്പിക്കും.
പഴയകാലത്ത് ഫലം വരുന്നതിന് മുൻപ് പത്രങ്ങളിൽ "ഇത്തവണ ഇത്ര മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചു" എന്ന വാർത്ത വരാൻ എല്ലാവരും കാത്തിരിക്കുമായിരുന്നു. മോഡറേഷൻ മാർക്ക് കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തെ വിജയശതമാനവും ഉയർന്നിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട റേഷൻ എന്ന ഒരു കുസൃതി ചോദ്യം അക്കാലത്ത് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാ ചോദ്യം ചോദിക്കാൻ പറ്റില്ല. ആ റേഷൻ ഇപ്പോഴില്ല. പണ്ട് ആ റേഷനും വാങ്ങി പത്താം ക്ലാസ് എന്ന കടമ്പ ചാടിക്കടന്ന് എത്രയോ പേരുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ.
അന്ന് റിസൾട്ട് അറിയണമെങ്കിൽ പ്രധാനമായും പത്രങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു . ഫലം വരുന്ന ദിവസം പ്രമുഖ മലയാള പത്രങ്ങൾ പ്രത്യേക 'റിസൾട്ട് സപ്ലിമെന്റുകൾ' പുറത്തിറക്കുമായിരുന്നു. ആയിരക്കണക്കിന് കുട്ടികളുടെ രജിസ്റ്റർ നമ്പറുകൾ ചെറിയ അക്ഷരങ്ങളിൽ നിരനിരയായി പത്രങ്ങളിൽ അച്ചടിച്ചു വരും.
വീടുകളിൽ പത്രം വരുമെങ്കിലും, ഫലം നേരത്തെ അറിയാൻ ടൗണുകളിലെ പത്രമാപ്പീസുകൾക്ക് മുന്നിലോ കടകൾക്ക് മുന്നിലോ ആളുകൾ തടിച്ചുകൂടുമായിരുന്നു. റിസൾട്ട് അന്വേഷിച്ചു വരുന്നവർക്ക് ഫലം പറഞ്ഞു കൊടുക്കാൻ അന്ന് പല പത്രം ഓഫീസുകളിലും പ്രത്യേക സൗകര്യവും സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
വൈകുന്നേരം ആകുമ്പോഴേക്കും പത്രം ഓഫീസ് കോമ്പൗണ്ടിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിറയുമായിരുന്നു. രജിസ്റ്റർ നമ്പർ ഒരു തുണ്ട് കടലാസിൽ എഴുതി പത്രം ഓഫീസിലെ പ്രത്യേക കൗണ്ടറിലെ ആൾക്ക് കൊടുക്കും.
അവർ അത് റിസൾട്ട് ലിസ്റ്റുമായി ഒത്തു നോക്കി ജയിച്ചെങ്കിൽ ശരിയെന്ന് അർഥം വരുന്ന ടിക്ക് ഇടും, തോറ്റെങ്കിൽ ഗുണനചിഹ്നം ഇട്ട് തിരിച്ചു തരും. റൈറ്റ് എന്ന ടിക്ക് കിട്ടിയ ആ തുണ്ട് കടലാസ് കാലങ്ങളോളം എടുത്തു വച്ചവരുണ്ട്.
ഗുണനചിഹ്നം കിട്ടിയ തുണ്ട് കടലാസ് കണ്ണീരു വീണ് നനഞ്ഞു പോയിട്ടുമുണ്ട്. ജയത്തിനും തോൽവിക്കും ഇടയിൽ അന്ന് ഒരുപാട് അലങ്കാരങ്ങൾ വേറെയുണ്ടായിരുന്നു. ഡിസ്റ്റിംഗ്ഷൻ, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് പിന്നെ നമ്മുടെ സാദാ തേർഡ് ക്ലാസ്...
ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും ഒക്കെ പഠിപ്പിസ്റ്റുകളുടെ കുത്തകയായിരുന്നു. ഒരു മാർക്കിന് ഡിസ്റ്റിംഗ്ഷൻ പോയി എന്നു പറഞ്ഞു വിലപിക്കുന്ന കൂട്ടുകാരനെയും വീട്ടുകാരെയും നോക്കി ഒരു മാർക്ക് കിട്ടിയിരുന്നെങ്കിൽ പാസാകുമായിരുന്നു എന്ന് വിലപിച്ചിരുന്ന കൂട്ടുകാർ ഉണ്ടായിരുന്നു.
മൊത്തം മാർക്കിന്റെ 75 ശതമാനമോ അതിന് മുകളിലോ ലഭിക്കുന്നവരാണ് ഡിസ്റ്റിങ്ഷൻ ജേതാക്കൾ.
അക്കാലത്ത് ഡിസ്റ്റിംഗ്ഷൻ നേടുക എന്നത് വലിയൊരു നേട്ടമായിരുന്നു. 600-ൽ 450 മാർക്കിന് മുകളിൽ വാങ്ങുന്ന ഈ വിദ്യാർത്ഥികൾക്ക് പ്രമുഖ കോളേജുകളിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പുകൾ (പ്രത്യേകിച്ച് സയൻസ്) ലഭിക്കാൻ ഇത് വലിയ സഹായമായിരുന്നു.
മൊത്തം മാർക്കിന്റെ 60 ശതമാനം മുതൽ 74 ശതമാനം വരെ ലഭിക്കുന്നവരാണ് ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ വരുന്നത്. "ഫസ്റ്റ് ക്ലാസ്സുകാരൻ' എന്നത് അക്കാലത്ത് മാന്യമായ ഒരു പദവിയായിരുന്നു. ഒരു ശരാശരി വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ക്ലാസ് എന്നത് വലിയൊരു ലക്ഷ്യമായിരുന്നു.
സ്കൂൾ തലത്തിൽ ഇവരെ മിടുക്കരായ വിദ്യാർത്ഥികളായാണ് കണക്കാക്കിയിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ് എങ്കിലും കിട്ടിയെങ്കിൽ കാര്യമില്ല എന്നായിരുന്നു അന്നത്തെ പ്രധാന പത്താം ക്ലാസ് ചൊല്ല്. മൊത്തം മാർക്കിന്റെ 50 ശതമാനം മുതൽ 59 ശതമാനം വരെ ലഭിക്കുന്നവർ സെക്കൻഡ് ക്ലാസ്സിൽ പെട്ടിരുന്നു.
ഭൂരിഭാഗം വിദ്യാർഥികളും ഉൾപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു ഇത്. പ്രീ-ഡിഗ്രി പ്രവേശനത്തിന് സെക്കൻഡ് ക്ലാസുകാർക്ക് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. വിജയിക്കാൻ ആവശ്യമായ മിനിമം മാർക്ക് അതായത് 35മുതൽ 49 ശതമാനം വരെ ലഭിക്കുന്നവർ തേർഡ് ക്ലാസ് വിഭാഗത്തിൽപ്പെട്ടു. അഥവാ ജസ്റ്റ് പാസ്.
തേർഡ് ക്ലാസുകാർ ജയിച്ചെങ്കിലും ഉപരിപഠനത്തിന് സീറ്റ് ലഭിക്കാൻ പലപ്പോഴും കഷ്ടപ്പെടേണ്ടി വരുമായിരുന്നു. എങ്കിലും "എസ്എസ്എൽസി പാസായി" എന്നത് അക്കാലത്ത് സർക്കാർ ജോലികൾക്കും മറ്റും വലിയൊരു യോഗ്യതയായിരുന്നു.
അന്ന് നാടുകളെ ഫ്ലക്സ് വെച്ച് വിജയിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന ഏർപ്പാടൊന്നും ഉണ്ടായിരുന്നില്ല. ഡിസ്റ്റിംഗ്ഷൻ ഉണ്ടോ ക്ലാസ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പതിവായിരുന്നു. തേർഡ് ക്ലാസ് കിട്ടിയവനും അത് പറയാറുണ്ട് :ക്ലാസ് ഉണ്ട്.
റാങ്ക് ജേതാക്കളെ തേടി പത്രക്കാർ വീടുകളിൽ ഓടിയെത്തുമായിരുന്നു. വീട്ടുകാർ മധുരം നൽകി എല്ലാവരെയും സ്വീകരിക്കും. പഴയകാലത്ത് ഫലം വരുമ്പോൾ പത്രങ്ങളിൽ ഓരോ സ്കൂളിന്റെയും വിജയശതമാനം കൊടുക്കുന്നതിനോടൊപ്പം എത്രപേർക്ക് ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും കിട്ടി എന്നതും പ്രത്യേകമായി സൂചിപ്പിക്കാറുണ്ടായിരുന്നു.
ഫലം നേരത്തെ തിരുവനന്തപുരത്തുനിന്ന് അറിയാനായി സെക്രട്ടറിയേറ്റിലും പരീക്ഷാഭവനിലും ഒക്കെ പിടിപാടുള്ളവരുടെ കൈവശം നേരത്തെ തന്നെ നമ്പർ കൊടുത്ത് ഫലം ചോർത്തിയിരുന്നവരും ധാരാളമായിരുന്നു.
പത്താം ക്ലാസ് റിസൾട്ട് പ്രസിദ്ധീകരിച്ച പത്രങ്ങൾ എടുത്തു വച്ചിട്ടുള്ള പഴയ തലമുറക്കാർ ഇപ്പോഴുമുണ്ട്. അതൊരു ഓർമയാണ്, ഒരുപാടുപേർക്ക് സുഖമുള്ള ഓർമ, ഒരുപാടുപേരുടെ കൈയിലുള്ള പത്രങ്ങൾ കണ്ണീരുപ്പു വീണ് നനഞ്ഞവയാണ് . ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞ നിമിഷത്തിന്റെ അടയാളമാണത്.
എസ്എസ്എൽസി ബുക്ക് എന്നത് കേരളത്തിലെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കേവലം ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല, അത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. ഇതിനെ പലപ്പോഴും ഒരാളുടെ "രണ്ടാമത്തെ ജാതകം" എന്ന് വിശേഷിപ്പിക്കാറുണ്ട്.
ജയിച്ചവർക്കും തോറ്റവർക്കും കിട്ടും എസ്എസ്എൽസി ബുക്ക് തോറ്റവർ വീണ്ടും പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണെങ്കിൽ ഓരോ തവണ കിട്ടുന്ന മാർക്കുകളും പുതിയ പേജുകളിൽ ചേർത്തുകൊണ്ടിരിക്കും.
അങ്ങനെ 2 എസ്എസ്എൽസി ബുക്ക് വരെ നിറച്ച വിദ്യാർഥി വിദ്യാർഥിനികൾ ഉണ്ട്. മുൻകാലങ്ങളിൽ എസ്എസ്എൽസി ബുക്ക് കൈകൊണ്ട് എഴുതിയ ഒരു ചെറിയ പുസ്തകമായിരുന്നു. വിദ്യാർഥിയുടെ ഫോട്ടോ പതിപ്പിച്ച് അതിൽ തുന്നിക്കെട്ടിയ പേജുകളുണ്ടാകും.
അങ്ങനെയുള്ള നിറംമങ്ങി പിഞ്ഞിത്തുടങ്ങിയ തുടങ്ങിയ എസ്എസ്എൽസി ബുക്കുകൾ ഇപ്പോഴും എല്ലാ വീട്ടിലും ഉണ്ടാകും. അച്ഛന്റെയോ അമ്മയുടെയോ പഴയ എസ്എസ്എൽസി ബുക്കുകൾ. ഒരു കാലത്തിന്റെ അടയാളമായി.
Special News
കൊച്ചി: ആരോരുമില്ലാത്തവർക്കും അഗതികൾക്കും അഭയമൊരുക്കുന്നതിനു ജീവിതം സമർപ്പിച്ച ദൈവദാൻ സന്യാസിനിമാരുടെ ശ്രേഷ്ഠ ശുശ്രൂഷകൾക്കായി ഒരു ഭവനം കൂടി. ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ സ്ഥാപിച്ച ദൈവദാൻ സന്യാസിനി സമൂഹത്തിന്റെ ഏഴാമത്തെ അഗതിമന്ദിരം അങ്കമാലി വാതക്കാട് ആരംഭിച്ചു.
1982ൽ തലശേരി കോളയാട് നിരാലംബരായ വയോജനങ്ങൾക്കുവേണ്ടിയാണ് ആദ്യത്തെ ദൈവദാൻ സെന്റർ ആരംഭിച്ചത്. ഇവിടെ ഇപ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള രണ്ടു സെന്ററുകളുണ്ട്. ഇവയ്ക്കു പുറമേ, പാലക്കാട് വടക്കഞ്ചേരി, ഇടുക്കി തങ്കമണി, മലയാറ്റൂർ, കാഞ്ഞൂർ എന്നിവിടങ്ങളിൽ ദൈവദാൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി അറുനൂറോളം അന്തേവാസികളാണ് ഇവിടെ സന്തോഷത്തോടെ കഴിയുന്നത്. ഇതിന്റെ തുടർച്ചയായാണു വാതക്കാട് അമ്പതോളം അഗതികളെ പാർപ്പിക്കാനാവുന്ന സൗകര്യങ്ങളോടെ സെന്റർ ആരംഭിച്ചത്.
നാലര പതിറ്റാണ്ടോളമായി പാവങ്ങൾക്കും രോഗികൾക്കുമായി ശുശ്രൂഷ ചെയ്യുന്ന ദൈവദാൻ സെന്ററുകളുടെ പ്രവർത്തനങ്ങൾ സുമനസുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നു മലയാറ്റൂർ ആസ്ഥാനമായ ദൈവദാൻ സന്യാസിനി സമൂഹത്തിന്റെ (ഡിഡിഎസ്) സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ പറഞ്ഞു.
വാതക്കാട് അഗതിമന്ദിരം ആരംഭിക്കുന്നതിന് 1.50 ഏക്കർ ഭൂമി നിറ്റോ വടക്കുഞ്ചേരിയാണ് സൗജന്യമായി വിട്ടു നൽകിയത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പുതിയ സെന്ററിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോസ് ഇടശേരി, സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് തൈപ്പറന്പിൽ, സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ തുടങ്ങിയവർ നേതൃത്വം നൽകി.
അമ്പതു സ്ത്രീകൾക്കു താമസിക്കാനുള്ള സൗകര്യങ്ങളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ടെന്നു വാതക്കാട് സെന്റർ സുപ്പീരിയർ അറിയിച്ചു.
Special News
തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
Special News
കഥകളി കാണാനൊക്കെ ഇക്കാലത്ത് ആളുണ്ടോ എന്ന് ചോദിച്ച സുഹൃത്തിനെയും കൊണ്ട് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ കഥകളി ക്ലബ് തൃശൂരിന്റെ പ്രതിമാസ പരിപാടിക്ക് എത്തുമ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നില്ല. അരങ്ങിൽ ആട്ട വിളക്ക് തെളിയും മുമ്പേ സദസ് നിറഞ്ഞുതുളുമ്പിയിരുന്നു.
അതുകണ്ട് സുഹൃത്ത് പറഞ്ഞു - എന്റെ ചോദ്യം ഞാൻ പിൻവലിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഈ ചോദ്യം ഞാൻ ഒരാളോടും ചോദിക്കില്ല. അതായിരുന്നു കഥകളി ക്ലബ് തൃശൂരിന്റെ മഹാത്മ്യം. കഥകളിയെ ജനകീയമാക്കുന്നതിൽ കഴിഞ്ഞ 61 വർഷമായി കഥകളി ക്ലബ് തൃശൂർ അതിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.
മാസാമാസം കഥകളി കാണാനുള്ള ഭാഗ്യം തൃശൂർക്കാർക്ക് ഉണ്ട്. അതിനുള്ള അവസരമാണ് കഥകളി ക്ലബ് തൃശൂർ ഒരുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളി സംഘങ്ങൾ ഇവിടെയെത്തി കഥകളി അവതരിപ്പിക്കുമ്പോൾ അതു കാണാൻ സമ്പന്നമായ ഒരു സദസ് മുന്നിലുണ്ട് എന്നത് കഥകളി അവതരിപ്പിക്കുന്നവർക്ക് ഏറെ പ്രോത്സാഹനവും ആവേശവും സമ്മാനിക്കുന്നുണ്ട്.
കാരണം മൺമറയപ്പെട്ടു പോകുന്ന ഒരു കലാരൂപം എന്ന് പലരും ആശങ്കപ്പെടുന്ന കഥകളി കാണാൻ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇത്രയും വലിയ ജനസഞ്ചയം എത്തുമ്പോൾ കഥകളി അരങ്ങിലെ ആട്ടവിളക്ക് ഒരിക്കലും അണയില്ല എന്ന് ഓരോ കഥകളി കലാകാരനും ആശ്വാസത്തോടെ തിരിച്ചറിയുന്നു.
കേളി....
കഥകളി ക്ലബ് തൃശൂരിനെ കുറിച്ച് പറയുകയാണെങ്കിൽ ആരംഭം 1965 ജനുവരിയിൽ. നാട്ടിൽ സ്പോർട്സ് ക്ലബുകളും കലാസാംസ്കാരിക ക്ലബുകളും വേണ്ടത്ര ആയപ്പോൾ കേരളത്തിന്റെ തനത് കലാരൂപമായ കഥകളിക്ക് വേണ്ടി ഒരു ക്ലബ് രൂപീകരിച്ച മഹാരഥന്മാരെ തൊഴാതെ വയ്യ!!
പ്രശസ്ത കഥകളി പ്രേമികളും സാംസ്കാരിക ദർശകരുമായ ഡോ. കെ. എൻ. പിഷാരോടി, ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട്, ഡോ. കെ. വേണുഗോപാൽ, പി.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, ഡോ. വി. ആർ. മേനോൻ, പി. ആർ. ജയകുമാർ, ഡി. എസ്. നമ്പൂതിരിപ്പാട് എന്നിവരാൽ സ്ഥാപിതമായതാണ് കഥകളി ക്ലബ് തൃശൂർ. 68 ലാണ് ക്ലബ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടത്.
Special News
മുംബൈ: ബിരിയാണിയും പിന്നാലെ തണ്ണിമത്തനും കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തണ്ണിമത്തൻ എങ്ങനെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അത് മരണത്തിലേക്ക് നയിക്കുമോ എന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തിൽ, തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നും ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും പറയുന്നു. ഇതിനുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്:
ബാക്ടീരിയയുടെ വളർച്ച: തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയും ബാക്ടീരിയകൾക്ക് അതിവേഗം വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
കൃത്രിമ മധുരം: തണ്ണിമത്തൻ ചുവപ്പിക്കാനും മധുരം കൂട്ടാനുമായി ഗ്ലൂക്കോസ് വെള്ളമോ പഞ്ചസാര ലായനിയോ വഴി ചേർക്കാറുണ്ട്. ഇത് ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.
രോഗകാരികൾ: സാൽമൊണല്ല, ലിസ്റ്റീരിയ, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ തണ്ണിമത്തനിലൂടെ ശരീരത്തിലെത്തിയാൽ അത് നിർജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സെപ്സിസ് എന്ന അവസ്ഥയ്ക്കും കാരണമാകും.
തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷ്യവിഷബാധയ്ക്ക് തണ്ണിമത്തൻ കഴിക്കുന്ന സമയം നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും, രാത്രി വൈകി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.
രാത്രി 8 മണിക്ക് ശേഷം: ഉറങ്ങുന്ന സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് കൊണ്ട് രാത്രി 8 മണിക്ക് ശേഷം തണ്ണിമത്തൻ പോലുള്ള പഴങ്ങളോ കനത്ത ആഹാരമോ ഒഴിവാക്കണം.
ഏറ്റവും നല്ല സമയം: രാവിലെയും ഉച്ചയ്ക്കും ഇടയിലുള്ള സമയത്തോ അല്ലെങ്കിൽ പകലിലെ ലഘുഭക്ഷണമായോ തണ്ണിമത്തൻ കഴിക്കുന്നതാണ് ഉചിതം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുംബൈയിലെ കേസിൽ ബിരിയാണി ആണോ തണ്ണിമത്തൻ ആണോ മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ. എങ്കിലും വേനൽക്കാലത്ത് പഴങ്ങൾ മുറിച്ചുവെച്ച് ദീർഘനേരം കഴിഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണമെന്നും, ശുചിത്വമുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Special News
ആകാശം വർണങ്ങളാൽ പൂത്തുലയുമ്പോൾ, അതേ ആകാശം തന്നെ പ്രതിധ്വനിക്കുന്ന മുഴക്കം കാതുകളിൽ നിറയുമ്പോൾ കേരളീയന് അത് വെറുമൊരു കാഴ്ചയല്ല, അത് ഒരു വികാരമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് കേരളത്തിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.
വെടിക്കെട്ട് രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. കരി, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർന്ന ബ്ലോക്ക് പൗഡർ അടിസ്ഥാനമാക്കിയ ഒരു exothermic redox reaction ആണ് അതിന്റെ കാതൽ. എന്നാൽ ആ പ്രവർത്തനം ആവശ്യമായ രീതിയിൽ നടക്കണമെങ്കിൽ ഘടന അത്യന്താപേക്ഷിതമാണ്.
Shell, Stars, Fuse, Lift Charge എന്നിവ ചേർന്നതാണ് ഒരു വെടിക്കെട്ടിന്റെ അടിസ്ഥാന ഘടന. വിവിധ ലോഹ സംയുക്തങ്ങൾ കത്തുമ്പോൾ electrons excited ആകുന്നു എന്നാൽ തണുക്കുമ്പോൾ പ്രകാശം പുറത്തുവരുന്നു, അതാണ് നിറങ്ങൾക്ക് കാരണമാകുന്നത്.
അലുമിനിയം പൊടിയും പൊട്ടാസ്യം പെർക്ലോറേറ്റും ഒതുക്കിയ സ്ഥലത്ത് കത്തുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഘടനയിലെ വ്യത്യാസമനുസരിച്ച് വെടിക്കെട്ടിന്റെ തരങ്ങളും മാറുന്നു, ഒറ്റ shell-ൽ പൊട്ടിത്തെറിക്കുന്ന Aerial Shells, ഒന്നിനുപിറകെ ഒന്നായി തീ ഉതിർക്കുന്ന Roman Candles, ഭൂമിയോടു ചേർന്ന് കറങ്ങുന്ന Catherine Wheels അങ്ങനെ ഓരോന്നും വ്യത്യസ്ത ഘടനയുടെ ഫലമാണ്.
ഇത്രയും സങ്കീർണമായ ഒരു രാസപ്രവർത്തനം, വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ലോകമെമ്പാടും നടന്ന വെടിക്കെട്ട് ദുരന്തങ്ങൾ ഇതിന്റെ അപകടസാധ്യത എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
2000-ൽ നെതർലൻഡ്സിലെ Enschede-ൽ നിയമവിരുദ്ധമായി സൂക്ഷിച്ച വെടിക്കെട്ട് 23 ജീവനുകൾ അപഹരിച്ചു. 2009-ൽ ഫിലിപ്പൈൻസിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ 6 പേര് മരണമടഞ്ഞു. 2017-ൽ മെക്സിക്കോയിലെ വെടിക്കെട്ട് കടയിൽ ഉണ്ടായ സ്ഫോടനത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
2023 ജൂലൈയിൽ തായ്ലൻഡിൽ 12 പേർ മരിക്കുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജനുവരിയിൽ തായ്ലൻഡിൽ വീണ്ടും 23 തൊഴിലാളികൾ ജീവൻ നഷ്ടപ്പെട്ടു. ഇന്നിപ്പോൾ ആ ദുരന്തങ്ങളുടെ നീണ്ട നിര 2026-ൽ തൃശൂർ മുണ്ടത്തിക്കോട്ടും എത്തി നിൽക്കുന്നു.
ദുരന്തങ്ങളെ തുടർന്ന് ഒട്ടേറെ രാജ്യങ്ങൾ കർശന നടപടികളിലേക്ക് നീങ്ങി. ഫിൻലൻഡും നെതർലൻഡ്സും സ്വകാര്യ വെടിക്കെട്ടിന്റെ സമയം നിയന്ത്രിച്ചും safety glasses നിർബന്ധമാക്കിയും വ്യാപക ബോധവത്കരണ കാമ്പയ്നുകൾ നടത്തിയും അപകടനിരക്ക് ഗണ്യമായി കുറച്ചു.
ചൈന നഗരപ്രദേശങ്ങളിൽ വെടിക്കെട്ട് നിരോധിക്കുകയും ലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ലൈസൻസുള്ള പ്രൊഫഷണലുകൾക്ക് മാത്രം പൊതു പ്രദർശനം അനുവദിക്കുന്ന നിയമം നിലവിൽ വന്നു.
എന്നാൽ ചില രാജ്യങ്ങൾ വെടിക്കെട്ടിനെ നിയന്ത്രിക്കുക മാത്രമല്ല, അതിന് ബദൽ കണ്ടെത്തുകയും ചെയ്തു. വെടിക്കട്ട് മൂലം ഉണ്ടാക്കുന്ന മലിനീകരണം, വന്യജീവികൾക്ക് ഉണ്ടാകുന്ന ശല്യം, അമിത ശബ്ദം മൂലം PTSD രോഗികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാലെല്ലാം ലോകമെമ്പാടുമുള്ള നഗരങ്ങൾ വെടിക്കെട്ടിൽ നിന്ന് ഡ്രോൺ ലൈറ്റ് ഷോസിലേക്ക് മാറുവാൻ കാരണമായി.
ഇതു വെടിക്കെട്ടിനെ അപേക്ഷിച്ച് പുകയില്ലാത്ത, തീജ്വാലയില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഒന്നാണ്,ന്യൂ യോർക്കിൽ 2024 New Year’s Eve-ൽ വെടികെട്ട് ഒഴിവാക്കി 500 ഡ്രോൺസ് ഉപയോഗിച്ചു. 2024-ൽ ലോകമെമ്പാടും 1500-ലധികം ഡ്രോൺ ലൈറ്റ് ഷോസ് നടന്നു.
സീറോ എമിഷൻ, കുറഞ്ഞ തീപിടുത്ത അപകടങ്ങൾ, കുറഞ്ഞ ശബ്ദ മലിനീകരണം എന്നിവ കാരണം നഗരങ്ങളിൽ ഈ മാറ്റം വേഗത്തിൽ സ്വീകരിക്കപ്പെട്ടു. ഇതു കൂടാതെ ആളുകൾ എക്കോ ഫ്രെണ്ട്ലീ ഫയർവർക്സിലേക്ക് മാറുവാൻ തുടങ്ങി.
പരമ്പരാഗതവയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 - 65 ശതമാനം കുറഞ്ഞ particulate matter മാത്രമേ ഇവ പുറത്തിടുന്നുള്ളു.
Special News
അന്യഗ്രഹജീവികളെയും അജ്ഞാത ആകാശപ്രതിഭാസങ്ങളെയും കുറിച്ചു ഗവേഷണം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയും കാണാതാകുന്ന സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ പതിനൊന്നോളം പ്രമുഖ ഗവേഷകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത സാഹചര്യത്തിലാണ് ഫെഡറൽ അന്വേഷണത്തിന് വാഷിംഗ്ടൺ ഉത്തരവിട്ടത്.
അതിപ്രധാനമായ എയ്റോസ്പേസ്, ഡിഫൻസ് പ്രോഗ്രാമുകളിലും യുഎഫ്ഒയുമായി ബന്ധപ്പെട്ട അതീവ രഹസ്യപദ്ധതികളിലും പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരാണ് അപ്രത്യക്ഷരായവരിലേറെയും.
ഇതിൽ യാദൃച്ഛികതയേക്കാൾ ഉപരിയായി ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ചൈന, റഷ്യ, ഇറാൻ പോലുള്ള വിദേശ ശക്തികൾക്ക് ഇതിൽ പങ്കുണ്ടാകാമെന്നും ചിലർ സംശയിക്കുന്നു.
യുഎസ് എയർഫോഴ്സിൽനിന്നു വിരമിച്ച മേജർ ജനറൽ വില്യം നീൽ മക് കാസ്ലാൻഡിന്റെ തിരോധാനം വളരെ പ്രധാനപ്പെട്ട സംഭവമായി അന്വേഷണ ഏജൻസികൾ കാണുന്നു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂമെക്സിക്കോയിലെ വസതിയിൽനിന്നാണ് മേജറിനെ കാണാതായത്.
യുഎപിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി എറിക് ബർലിസൺ വെളിപ്പെടുത്തി. കാണാതാകുന്നതിനു മുൻപ് ഇദ്ദേഹത്തിന് ഓർമക്കുറവ് ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, മേജറിന്റെ തിരോധാനവുമായി ബന്ധപ്പെടുന്ന വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആന്റി ഗ്രാവിറ്റി സാങ്കേതികവിദ്യയെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും പഠനം നടത്തിയിരുന്ന ആമി എസ്ക്രിഡ്ജ് (34) എന്ന ഗവേഷകയെ 2022-ൽ അലബാമയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും തനിക്കുനേരെ ഭീഷണികൾ വർധിച്ചുവരുന്നതായി ഗവേഷക മുൻപ് വെളിപ്പെടുത്തിയിരുന്നു.
മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉ്യോഗസ്ഥനായ ഫ്രാങ്ക് മിൽബേൺ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ആമിയുടെ മരണം ആത്മഹത്യയല്ലെന്ന കണ്ടെത്തിയിരുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആണവ പരീക്ഷണങ്ങളിലും എയ്റോസ്പേസ് ഗവേഷണങ്ങളിലും ഏർപ്പെട്ടിരുന്നവരാണ് ഇവർ. നിലവിൽ ഈ കേസുകൾ തമ്മിൽ ഔദ്യോഗികമായി ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ ജാഗ്രത പാലിക്കണമെന്നു ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഗവേഷണരഹസ്യങ്ങൾ പുറത്തുവരുന്നതിനെ തടയാൻ ഏതെങ്കിലും സംഘടിത ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
Special News
സാധാരണ നമ്മുടെ നാട്ടിൻപുറത്ത് ധാരാളം ഒച്ചുകളെ കണ്ടെത്താറുണ്ട്. ഇവയൊന്നും അത്ര വലിയ പ്രശ്നക്കാരല്ല. എങ്കിലും ഇവയെ കൂട്ടത്തോടെ വന്നാൽ നമുക്ക് അസ്വസ്ഥതയും ശല്യവുമായി മാറാറുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചുകളുടെ കാര്യത്തിൽ. മെനഞ്ചൈറ്റിസ് പോലെയുള്ള ചില രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ ജനജീവിതത്തെ ബാധിക്കുന്നുവെന്ന തരത്തിൽ പത്രവാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ കടലിൽ ഒരു വിഭാഗം ഒച്ചുകളുണ്ട്. അവർ പക്ഷേ, കരയിലെ ഒച്ചുകളെപ്പോലെ അത്ര പാവങ്ങളല്ല. പ്രത്യേകിച്ച് ഇന്തോ-പസഫിക് സമുദ്രത്തിലാണ് ഇവറ്റകളെ കാണുന്നത്. കോൺ ഒച്ചുകൾ എന്നാണ് ഇവയുടെ വിളിപ്പേര്.
എല്ലാ കോൺ ഒച്ചുകളും വിഷമുള്ളതാണ്. മനുഷ്യനെ കുത്താൻ കഴിവുള്ളവരുമാണ്. അതുകൊണ്ടു തന്നെ ഇവയെ കൈകളിൽ എടുക്കാനോ കൗതുകത്തോടെ നോക്കാനോ പാടില്ല. കാരണം ഇവ അപകടകാരിയാണെന്ന് അത്ര പെട്ടെന്ന് നമുക്കു മനസിലാകണമെന്നില്ല. മനുഷ്യർക്ക് ഏറ്റവും അപകടകാരി ആവുന്നതു വലിയ ഇനം കോൺ ഒച്ചുകളാണ്.
ഇവ സമുദ്രത്തിന്റെ അടിയിൽ വസിക്കുന്നു. ചെറിയ മത്സ്യങ്ങളെ ഇരയാക്കുന്നു. എന്നാൽ, ചെറിയ ഇനം കോൺ ഒച്ചുകൾ കൂടുതലും സമുദ്രത്തിലെ പുഴുക്കളെ ഭക്ഷിക്കുന്നു. ഇരയെ ആക്രമിക്കാനും തളർത്താനും കോൺ ഒച്ചുകൾ അതിന്റെ പല്ലും വിഷം ഗ്രന്ഥിയും ഉപയോഗിക്കുന്നു.
900 ഇനം
കോൺ ഒച്ചുകളുടെ വിഷം പ്രധാനമായും പെപ്റ്റൈഡുകളാണ്. ഇതോടൊപ്പം പലതരം വിഷങ്ങളുടെ ഇവയുടെ ശരീരത്തിലുണ്ട്. ചില കോൺ ഒച്ചുകൾ അങ്ങേയറ്റം വിഷാംശം ഉള്ളവയാണ്. ചെറിയ ഒച്ചുകളുടെ കുത്ത് ഒരു തേനീച്ചയുടെ കുത്ത് പോലെ അനുഭവപ്പെടും.
വലിയ കോൺ ഒച്ചുകളുടെ കുത്തേൽക്കുന്നത് മനുഷ്യർക്കു പോലും മാരകമാണ്.
900 വ്യത്യസ്ത ഇനം കോൺ ഒച്ചുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മണലിലോ പാറകളിലോ പവിഴപ്പുറ്റുകളിലോ ഇവ വസിക്കുന്നു. മണലിൽ വസിക്കുമ്പോൾ ഇവ സ്വയം കുഴിയുണ്ടാക്കി അതിൽ പാർക്കും. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗത്തും ആഴം കൂടിയ ഭാഗത്തുമൊക്കെ ഇവയെ കണ്ടെത്താറുണ്ട്.
പാറ്റേൺ ഷെൽ
വലിയ ഇനം കോൺ ഒച്ചുകൾക്ക് 23 സെന്റിമീറ്റർ (9.1 ഇഞ്ച്) വരെ നീളത്തിൽ വളരും. കോൺ ഒച്ചുകളുടെ ഷെല്ലുകൾ പലപ്പോഴും കടും നിറമുള്ളതും രസകരമായ പാറ്റേണുകളുമാണ്.
കോൺ ഒച്ചുകൾ മാംസഭോജികളും കൊള്ളയടിക്കുന്നവയുമാണ്. കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ, മോളസ്കുകൾ, മറ്റ് കോൺ ഒച്ചുകൾ എന്നിവപോലുള്ള ഇരകളെ അവർ വേട്ടയാടുകയും തിന്നുകയും ചെയ്യുന്നു.
കോൺ ഒച്ചുകൾ മന്ദഗതിയിൽ നീങ്ങുന്നതിനാൽ, മത്സ്യം പോലുള്ള വേഗത്തിൽ നീങ്ങുന്ന ഇരയെ പിടിക്കാൻ അവർ വിഷമുള്ള ഹാർപൂൺ (ടോക്സോഗ്ലോസൻ റഡൂല എന്ന് വിളിക്കുന്നു) ഉപയോഗിക്കുന്നു. ഇവയുടെ പല്ല് പൊള്ളയായതും മുള്ളുള്ളതുമാണ്.
Special News
മരുന്നുകളെ തോല്പിക്കും ബാക്ടീരിയ ശാസ്ത്രജ്ഞർക്ക് അദ്ഭുതമാകുന്നു. അതിജീവനത്തിനായി വിചിത്രതന്ത്രങ്ങള് പയറ്റുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതോ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഗുഹാന്തരങ്ങളിൽ!
ആധുനിക മരുന്നുകളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിപുരാതന ബാക്ടീരിയകൾ തെക്കന്‍ ന്യൂ മെക്സിക്കോയിലെ ചിഹുവാഹുവന് മരുഭൂമിക്ക് 1,604 അടി താഴെയുള്ള ലെചുഗില്ല ഗുഹയിലാണുള്ളത്. മനുഷ്യവാസമോ, സൂര്യപ്രകാശമോ ഇല്ലാത്ത ഇരുണ്ട ലോകത്ത് അതിജീവനത്തിനായി പരസ്പരം കൊന്നും തിന്നും നടത്തുന്ന സൂക്ഷ്മജീവികളുടെ പോരാട്ടങ്ങൾ പുതിയ തരം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമാകുകയാണ്.
അതിജീവനം വിചിത്രം
ബാക്ടീരിയകള്‍ അതിവിചിത്രമായ രീതികളാണ് അതിജീവനത്തിനായി സ്വീകരിക്കുന്നത്. ചിലത്, പാറകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുമ്പോള്‍ മറ്റു ചിലത്, സഹജീവികളെ വേട്ടയാടി തിന്നുന്ന രീതിയാണ് പ്രകടിപ്പിക്കുന്നത്. മഴക്കാടുകളിലെ വേട്ടക്കാരെപ്പോലെ മറ്റു സൂക്ഷ്മജീവികളെ പിടികൂടി കുത്തിക്കൊല്ലുന്ന തരം ബാക്ടീരിയകളെ ഇവിടെ കാണാം - അമേരിക്കയിലെ അലബാമ സര്‍വകലാശാല പ്രൊഫസര്‍ ഹാസല്‍ ബാര്ട്ടന് പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മത്സരമാണ് ഇവയെ അത്ഭുതകരമായ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നത്.
മരുന്നുകൾ തോല്ക്കുന്നു
ആധുനിക വൈദ്യശാസ്ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യനിര്‍മിതമല്ലെന്ന് ഈ പഠനം തെളിയിക്കുന്നതായി ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.
ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പേ, ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള ജനിതകശേഷി ആര്‍ജിച്ചിരുന്നു. ഗുഹയില്‍നിന്നു കണ്ടെത്തിയ പേനിബാസിലസ് എന്നയിനം ബാക്ടീരിയകൾ, നാല്പത് ആന്റിബയോട്ടിക്കുകളില്‍ ഇരുപത്തിയറ് എണ്ണത്തെയും പ്രതിരോധിക്കുന്നതായി കണ്ടെത്തി. ഇതില്‍ മാരകമായ എംആര്‍എസ്എ ബാക്ടീരിയകള്‍ക്കെതിരേ അവസാനവട്ട മരുന്നായി ഉപയോഗിക്കുന്ന ഡാപ്റ്റോമൈസിന് പോലെയുള്ള ശക്തമായ മരുന്നുകളും ഉള്‍പ്പെടുന്നതായി ഗവേഷകർ പറഞ്ഞു.
പുതിയ മരുന്നുകൾ
മനുഷ്യസമ്പര്ക്കമില്ലാത്ത ഗുഹകളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബാക്ടീരിയകള്‍ ആര്‍ജിച്ച പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നതുവഴി, ഭാവിയില്‍ സൂപ്പര്‍ ബഗുകളെ നേരിടാന്‍ പുതിയ തരം ഔഷധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.
Special News
കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ നിയമസഭാ തന്നെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി എന്നതാണ്.
മറ്റൊന്ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
ഭരണപ്രതിസന്ധിയും സർക്കാരിന്റെ പതനവും
1962-ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചു.
ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽ നിന്ന് പുറത്തായി.
Special News
വിഷം എന്നു കേൾക്കുമ്പോൾത്തന്നെ മനുഷ്യർക്കു ചെറിയൊരു പേടി തോന്നും. കാരണം മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയുയർത്താൻ കഴിയുന്നവയാണ് വിഷങ്ങൾ. ഒരു നിമിഷംകൊണ്ട് മനുഷ്യജീവൻ കവർന്നെടുക്കുന്നവയും ഇഞ്ചിഞ്ചായി കൊല്ലുന്നവയുമടക്കം നിരവധി വിഷപദാർഥങ്ങൾ ലോകത്തുണ്ട്.
പല മാരകരോഗങ്ങൾക്കു പിന്നിലും വിഷവസ്തുക്കളുടെ സ്വാധീനമുണ്ട്. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുംതന്നെ വിഷങ്ങൾ ഹാനികരമാണ്. അതുകൊണ്ടുതന്നെ അവയിൽനിന്ന് അകന്നു നിൽക്കാൻ ജീവജാലങ്ങൾ ശ്രദ്ധിക്കുന്നു.അതേസമയം, മരുന്നുകൾ ഉത്പാദിപ്പിക്കാനും മറ്റും വിഷങ്ങളുടെ ഘടകങ്ങളെ ശാസ്ത്രലോകം പ്രയോജനപ്പെടുത്താറുമുണ്ട്. പല ജീവജാലങ്ങൾക്കും സ്വയരക്ഷയ്ക്കുള്ള മാർഗംകൂടിയാണ് എതിരാളികൾക്കെതിരേയുള്ള വിഷപ്രയോഗം.
മനുഷ്യന് അറിവായിട്ടുള്ള ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷങ്ങൾ ഏതെന്നു പരിശോധിക്കുകയാണിവിടെ. ഒരു വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാലോ അതു ശ്വസിച്ചാലോ ആഗിരണം ചെയ്യപ്പെട്ടാലോ മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്കു കാരണമാകുന്നുണ്ടെങ്കിൽ അതിനെ വിഷം എന്നു വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ അളവിൽ പോലും ജീവനെടുക്കാൻ ശേഷിയുള്ള വിഷങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.
1. റൈസിൻ (Ricin)
ആവണക്കിൻ കുരുവിൽനിന്നാണ് ഈ മാരക വിഷം എടുക്കുന്നത്. ഒരു മണൽത്തരിയോളം പോരുന്ന അളവ് മതി ഒരു മനുഷ്യനെ കൊല്ലാൻ. ഇതു കോശങ്ങളിലെ പ്രോട്ടീൻ ഉത്പാദനം തടയുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. ഇതിനു നിലവിൽ മറുമരുന്നില്ല. 1978ൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി മാർക്കോവിനെ വധിക്കാൻ ഈ വിഷം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2. ബൊട്ടുലിനം ടോക്സിൻ (Botulinum Toxin / Botox)
"ക്ലോസ്ട്രിഡിയം ബൊട്ടുലിനം' എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ ന്യൂറോടോക്സിൻ ശ്വസനപേശികളെ തളർത്തും. അതുവഴി മരണം സംഭവിക്കും. ശരിയായി സീൽ ചെയ്യാത്ത കാനുകളിലെ ഭക്ഷണത്തിലൂടെയോ കേടായ ഇറച്ചിയിലൂടെയോ ഇതു ശരീരത്തിലെത്താം. അതേസമയം രസകരമായ മറ്റൊരു കാര്യം, ഇതേ വിഷം ചുളിവുകൾ മാറ്റാനുള്ള 'ബോട്ടോക്സ്' (Botox) ചികിത്സയിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.
3. ടെട്രാഡോടോക്സിൻ (Tetradotoxin - TTX)
ജാപ്പനീസ് വിഭവമായ 'ഫുഗു' (Fugu) തയാറാക്കാൻ ഉപയോഗിക്കുന്ന പഫർ മത്സ്യങ്ങളിലാണ് (Puffer fish) ഈ വിഷം കാണപ്പെടുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള നാഡീബന്ധം വിച്ഛേദിക്കാൻ ഇതിനു ശേഷിയുണ്ട്. കഴിച്ചു കഴിഞ്ഞാൽ ഏകദേശം ആറു മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു മരണം സംഭവിക്കും. നീരാളികൾ, ചില തരം തവളകൾ എന്നിവയിലും ഈ വിഷം കാണപ്പെടുന്നുണ്ട്.
4. ബാട്രാക്കോടോക്സിൻ (Batrachotoxin)
കൊളംബിയയിലെ 'ഗോൾഡൻ പോയിസൺ' എന്ന ഇനം തവളകളുടെ തൊലിപ്പുറത്താണ് ഈ വിഷം കാണപ്പെടുന്നത്. തവളകൾ കഴിക്കുന്ന വണ്ടുകളിൽനിന്നാണ് ഇവർക്ക് ഈ വിഷം ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഒരു തവളയുടെ ശരീരത്തിലുള്ള വിഷം ഏതാണ്ട് രണ്ട് ഡസൻ ആളുകളെ കൊല്ലാൻ പര്യാപ്തമാണ്. ഇതിനും മറുമരുന്നില്ല.
5. അമാടോക്സിൻ (Amatoxin)
'അമാനിറ്റ' വിഭാഗത്തിൽപ്പെട്ട കൂണുകളിലാണ് ഈ വിഷമുള്ളത്. കാട്ടു കൂണുകൾ പറിച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ വിഷം പ്രധാനമായും വൃക്കകളെയും കരളിനെയുമാണ് ബാധിക്കുന്നത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീർഘനേരത്തെ വേദനയ്ക്കും കോമ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.
6. സയനൈഡ് (Cyanide)
രക്തത്തിലെ ഇരുമ്പുമായി ചേർന്നു കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുന്ന മാരക വിഷമാണിത്. ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളിൽ പ്രകൃതിദത്തമായി ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ സയനൈഡ് ഒരു രാസായുധമായും ഉപയോഗിക്കാറുണ്ട്. ഇതിനു കയ്പ്പുള്ള ബദാമിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു.
7. നേർവ് ഗ്യാസ് (Nerve Gas)
സാരിൻ (Sarin), VX തുടങ്ങിയ രാസസംയുക്തങ്ങൾ ഹൈഡ്രജൻ സയനൈഡിനേക്കാൾ 500 ഇരട്ടി മാരകമാണ്. ഇതു ശ്വസിക്കുകയോ ചർമത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. നാഡീവ്യൂഹത്തെ തളർത്തുന്ന ഈ വിഷം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്യുന്നു.
8. ബ്രോഡിഫാകം (Brodifacoum)
രക്തം കട്ടപിടിക്കുന്നതു തടയുന്ന (Anticoagulant) അതിശക്തമായ വിഷമാണിത്. എലികളെ കൊല്ലാനുള്ള മരുന്നുകളിൽ ഇതുണ്ട്. ഇതു ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകും. ഈ വിഷാംശം ഏറെ നാൾ ശരീരത്തിൽ നിലനിൽക്കും.
9. സ്ട്രിക്നിൻ (Strychnine)
കാഞ്ഞിരക്കുരുവിൽ (Strychnos nux-vomica)നിന്നു ലഭിക്കുന്ന ഈ വിഷം നാഡീവ്യൂഹത്തെയാണ് കടന്നാക്രമിക്കുന്നത്. ഇതു ബാധിക്കുന്നവർക്ക് അതിശക്തമായ പേശീവലിവ് അനുഭവപ്പെടും. എലികളെയും മറ്റും നശിപ്പിക്കാൻ ഇതു കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
10. പൊളോണിയം (Polonium)
ഈ പട്ടികയിലെ ഏറ്റവും മാരകമായ വിഷവസ്തുവാണിത്. ഇതൊരു റേഡിയോ ആക്ടീവ് മൂലകമാണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇതു ശരീരത്തിലെ കോശങ്ങളെയും കലകളെയും റേഡിയോ ആക്റ്റിവിറ്റിയിലൂടെ നശിപ്പിക്കുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.
ശ്രദ്ധിക്കാൻ: മിക്കവാറും എല്ലാ മാരക വിഷങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ് (Neurotoxins). പേശികൾ തളരുന്നതു മൂലം ശ്വാസമെടുക്കാൻ കഴിയാതെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. ശരിയായ സമയത്തു വൈദ്യസഹായം ലഭിച്ചാൽ ചിലതിൽനിന്നു രക്ഷപ്പെടാൻ സാധിക്കും.
Special News
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യമായിരുന്ന പെസഹാ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ 16 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന കെ.ജെ. ചാക്കോയുടെ നിർണായക ഇടപെടൽ.
സ്ഥാനാരോഹണത്തിന് പിന്നാലെ തനിക്ക് ലഭിച്ച ചുരുങ്ങിയ സമയംകൊണ്ട് ദീർഘകാലമായി താൻ വാദിച്ചുകൊണ്ടിരുന്ന ഒരു വലിയ കാര്യത്തിനായി അദ്ദേഹം സമയം വിനിയോഗിച്ചതിന്റെ കഥയാണിത്.
അപ്രതീക്ഷിതമായി എത്തിയ മന്ത്രിസ്ഥാനം
സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ.ജെ. ചാക്കോ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഒരു മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷിമൊഴി നൽകി ക്ഷീണിതനായി മടങ്ങിയെത്തിയ അദ്ദേഹത്തെ തേടി അപ്രതീക്ഷിതമായാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തയെത്തുന്നത്.
മുസ്ലിം ലീഗ് നേതാവ് യു.എ. ബീരാനാണ് ഈ വാർത്ത അദ്ദേഹത്തെ ആദ്യം അറിയിക്കുന്നത്. തുടർന്ന് ഗവർണർ ജ്യോതി വെങ്കിടാചലത്തിന് മുന്നിൽ 1979 നവംബർ 16ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Special News
യൂറോപ്പിലെ പർവതനിരകൾക്ക് താഴെ, ആളുകളുടെ യാത്രാരീതിയെ മനോഹരമാക്കുന്ന അദ്ഭുതകരമായ ഒരു തുരങ്കമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം. സ്വിറ്റ്സർലൻഡിലെ ഗോട്ടാർഡ് ബേസ് ടണൽ ആധുനിക എഞ്ചിനീയറിംഗ് മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ്.
ആൽപ്സ് പർവതനിരകൾക്ക് അടിയിലൂടെ ഏകദേശം 57 കിലോമീറ്റർ നീളവും, ഉപരിതലത്തിൽ നിന്ന് ഏകദേശം 2.3 കിലോമീറ്റർ വരെ ആഴത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. എർസ്റ്റ്ഫെൽഡ്, ബോഡിയോ എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പർവതങ്ങൾക്കിടയിലൂടെയുള്ള യാത്ര വേഗമേറിയതും എളുപ്പവുമാക്കുന്നു.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കഠിനമായ പാറക്കെട്ടുകൾ മുറിച്ചുമാറ്റാൻ ആയിരക്കണക്കിനു തൊഴിലാളികളാണ് രാപകലോളം പ്രയത്നിച്ചത്. ഇത് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്രങ്ങളും സൂക്ഷ്മമായ ആസൂത്രണവും അതൊടൊപ്പം, ആയിരക്കണക്കിന് തൊഴിലാളികളും എഞ്ചിനീയർമാരും പ്രവർത്തിച്ചു.
1947ല്‍ സ്വിസ് എന്‍ജിനീയറായ കോള്‍ എഡ്ഗാര്‍ഡ് ഗ്രണ്ണറാണ് റെയില്‍വേ ടണലിന്റെ രൂപരേഖ തയാറാക്കിയത്. ഭരണപരമായ തടസങ്ങള്‍ക്കൊടുവില്‍ 1999ലാണ് ടണലിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.
തുരങ്കത്തിന്റെ പ്രാഥമിക ഡിസൈന്‍ തയാറാക്കി ഏഴ് ദശാബ്ദത്തിന് ശേഷമാണ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത്. 11 ബില്യണ്‍ യൂറോയാണ് തുരങ്കത്തിന്റെ നിര്‍മാണ ചെലവ്.
2016ൽ തുറന്ന 57.1 കിലോമീറ്റർ ദൈർഘ്യമുള്ള ഗോത്താർഡ് ബേസ് ടണൽ സ്വിസ് ആൽപ്സ് പർവതനിരകൾക്ക് ഇടയിലൂടെയാണ് റെയിൽ തുരങ്കം കടന്നുപോകുന്നത്. വടക്ക് -തെക്ക് യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള ഒരു പാതയായിട്ടാണ് ഇതറിയപ്പെടുന്നത്.
17 വർഷങ്ങളുടെ അധ്വാനത്തിനൊടുവിലാണ് തുരങ്കപാത പണി പൂർത്തീകരിച്ചത്. യൂറോപ്പിലുടനീളമുള്ള യാത്രാസൗകര്യങ്ങളും ചരക്ക് ഗതാഗതവും മെച്ചപ്പെടുത്തുന്നതിനായാണ് ഈ തുരങ്കം നിർമിച്ചത്.
യാത്രാസമയം കുറയ്ക്കുകയും വടക്കൻ-തെക്കൻ യൂറോപ്പുകൾ തമ്മിലുള്ള വ്യാപാര വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. അതിവേഗ ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും.
ഈ തുരങ്കം സൂറിച്ച്, മിലാൻ തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുകയും യാത്ര കൂടുതൽ സുഖകരമാക്കുകയും ചെയ്തു.
Special News
ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാൻ കേന്ദ്ര സർക്കാർ അന്തിമ നോട്ടീസ് നൽകിയതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ല റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ 'ഇന്ദിര ഭവൻ' എന്ന പുതിയ ആസ്ഥാനം പണിതീർത്തിട്ടും പഴയ തട്ടകം വിടാൻ കോൺഗ്രസ് മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
കേവലം ഒരു കെട്ടിടം എന്നതിലുപരി കോൺഗ്രസിന്റെ അതിജീവനത്തിന്റെ അടയാളമാണ് 24 അക്ബർ റോഡ്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. 1978-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ദിരാഗാന്ധി പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഈ ഓഫീസിൽ ഇരുന്നാണ്. യുപിഎ സർക്കാരുകളുടെ രൂപീകരണവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം നടന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഈ വിലാസം ഉപേക്ഷിക്കുന്നത് വൈകാരികമായി പ്രവർത്തകർക്ക് പ്രയാസകരമാണ്.
ബിജെപി തങ്ങളുടെ പുതിയ ആസ്ഥാനമായ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക് മാറിയിട്ടും പഴയ ഓഫീസായ '11 അശോക റോഡ്' ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിക്ക് നൽകാത്ത കർശന നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം ബാധകമാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസിന്റെ വാദം.
ലൂട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവ് പാർലമെന്റിനും മറ്റ് ഭരണസിരാകേന്ദ്രങ്ങൾക്കും തൊട്ടടുത്താണ്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുടെ കൂടിക്കാഴ്ചകൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്. അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കോൺഗ്രസിന്റെ പുതിയ ആസ്ഥാനമായ 'ഇന്ദിര ഭവൻ' സ്ഥിതി ചെയ്യുന്നത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്താണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഈ 'അയൽപക്കം' ചില പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ ഓഫീസുകൾ തൊട്ടടുത്താകുമ്പോൾ നേതാക്കളുടെയും സന്ദർശകരുടെയും വരവും പോക്കും നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. തന്ത്രപരമായ നീക്കങ്ങൾ ചോരുമോ എന്ന ആശങ്ക ഇരു പാർട്ടികൾക്കുമുണ്ടാകാം.
പ്രതിഷേധങ്ങളും മാർച്ചുകളും നടക്കുമ്പോൾ ഇരു വിഭാഗം പ്രവർത്തകരും ഒരേ തെരുവിൽ മുഖാമുഖം വരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിന്റെ വലിയ സന്നാഹം ആവശ്യമായി വരും. കോൺഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത് ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിയമപോരാട്ടത്തിലൂടെ പഴയ തട്ടകത്തിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. രാഷ്ട്രീയ വൈരങ്ങൾക്കിടയിലും ഒരേ അയൽപക്കത്ത് പ്രവർത്തിക്കേണ്ടി വരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ രസകരമായ ഒരു പുതിയ അധ്യായമായി മാറും.
Special News
ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളി. പ്രാണരക്ഷാര്‍ഥം കേഴുന്ന ഇയാള്‍ക്കു മുകളില്‍, അറിയിപ്പ് കിട്ടിയത് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു.
നിമിഷങ്ങള്‍ക്കകം ചേതകിന്റെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ ഹെലി കോപ്ടര്‍ നിയന്ത്രിച്ച് നിര്‍ത്തി. വടത്തില്‍ (വിന്ച്ച്) തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഡൈവര്‍. ആ വടത്തില്‍ (വിന്ച്ച്) പിടിച്ച് മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് നാവികര്‍ അറബിക്കടലില്‍ എയര്‍ ക്രൂ ഡൈവിംഗ് നടത്തിയത്.
അറബിക്കടലില്‍ 5.35 നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നാവികസേനയുടെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്തു തെളിയിക്കുന്നതായിരുന്നു.
കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നാവികസേനയുടെ ഐഎന്‍എസ് സുനയനയില്‍ രാവിലെ ഒമ്പതരയോടെ നേവല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് പുറപ്പെടുമ്പോള്‍ ഇത്രയധികം വിസ്മയം നാവികസേന ഒരുക്കിവച്ചിട്ടുണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതു തന്നെയായിരുന്നു ഇന്ത്യന്‍ നേവിയുടെ എയര്‍ ക്രൂ ഡൈവിംഗ്. ഹെലികോപ്റ്ററില്‍ കടലില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണിത്.
ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്ററാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഹെലികോപ്റ്ററില്‍ നിന്ന് റോപ്പ് മാര്‍ഗം കടലിലേക്ക് ചാടിയിറങ്ങി രക്ഷിക്കുന്നതിന്റെ ഡെമോയാണ് നാവികര്‍ കാഴ്ചവച്ചത്.
മികച്ച നീന്തല്‍, ഡൈവിംഗ് പരിചയം, അസാമാന്യമായ ധൈര്യം, ശാരീരിക ശേഷി, വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്, പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഇവയെല്ലാം കടലില്‍ ജീവന് രക്ഷിക്കുന്ന ഓരോ നാവികനെയും വ്യത്യസ്തനാക്കുന്നു.
തിരമാലകളെ പിന്നിലാക്കി ഐഎന്‍എസ് സുനയനയുടെ ക്യാപ്ടന് സിദ്ധാര്‍ഥ് ചൗധരി സുഗമമായ യാത്രയൊരുക്കിയപ്പോള് നീലയും പച്ചയുമായി നിറം മാറുന്ന കടലില്‍ ചെറുവള്ളങ്ങളും ബോട്ടുകളും പലയിടങ്ങളിലായി മീന്‍പിടിക്കുന്നതു കാണാമായിരുന്നു.
ചെറുബോട്ടുകള്‍ കണ്ടതോടെ കപ്പലില്‍ നിന്ന് ശബ്ദസന്ദേശമെത്തി. ഉടന്‍ തന്നെ കപ്പലിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തോക്കുകള്‍ക്ക് അടുത്തേക്ക് നാവികരെത്തി. മറ്റ് അപകടങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കപ്പല്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.
മികവ് തെളിയിച്ച് നാവികരുടെ ജാക്ക് സ്റ്റേ
അത്യാവശ്യഘട്ടങ്ങളില്‍ ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ആളുകളെയോ ആയുധങ്ങളോ സാധനങ്ങളോ കൈമാറുന്ന രീതിയാണു ജാക്ക് സ്റ്റേ. ഐഎന്‍എസ് സുനയന മുന്നോട്ട് നീങ്ങുന്നതിനിടെ ഏറെ വൈകാതെ തന്നെ ഇടതുവശത്തായി ഐഎന്‍എസ് തീറുമെത്തി.
മലയാളിയായ ടിജോ ആയിരുന്നു ഐഎന്‍എസ് തീറിന്റെ ക്യാപ്ടന്. സമാന്തരമായി നീങ്ങുന്ന കപ്പലുകള്‍ക്കിടയിലെ ദൂരം 15 മീറ്റര്‍ മാത്രം. മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആദ്യം സാധനങ്ങളാണ് കൈമാറിയത്.
ഇതിനു മുന്നോടിയായി ഐഎന്‍എസ് തീറില്‍ നിന്ന് ഐഎന്‍എസ് സുനയനയിലേക്ക് വെടിയുതിര്‍ത്ത ശേഷം കയര്‍ എറിഞ്ഞു കൊടുത്തു. കയറുകള്‍ പരസ്പരം ബന്ധിപ്പിച്ച ശേഷം ഭാരക്കട്ടകള്‍ കൊണ്ട് ബലപരിശോധന നടത്തി തീറില്‍ നിന്ന് കയര്‍മാര്‍ഗം സുനയനയിലേക്ക് സാധനങ്ങള്‍ കൈമാറി.
Special News
അങ്ങനെ വലിയ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു.
ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെഡബ്ല്യുഎസ്ടി) ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.
തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ചിന്നഗ്രഹം ഭൂമിക്കു ഭീഷണിയില്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ചിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു.
ഇതും വലിയ അശങ്കയ്ക്കിടയാക്കി. എന്നാല്‍, ജെയിംസ് വെബ് ഉപയോഗിച്ചു നടത്തിയ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2024 YR4 ചന്ദ്രനും ഭീഷണിയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.
ജെയിംസ് വെബ് ടെലസ്കോപ്പിന്റെ കണ്ടെത്തല്‍
ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്.
ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.
ചന്ദ്രനില്‍നിന്ന് 13,200 മൈല്‍ അകലത്തിലൂടെ
ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു.
ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 174 മുതല്‍ 220 അടി വരെ വലിപ്പമുള്ള ഈ ചിന്നഗ്രഹം ഭൂമിക്കും ചന്ദ്രനും ഭീഷണിയല്ലെന്ന് ഉറപ്പായതോടെ ശാസ്ത്രജ്ഞര്‍ ആശ്വാസത്തിലാണ്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം ആണ് ചിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.
ഏറ്റവും മങ്ങിയ സൗരയൂഥ വസ്തുക്കളെപ്പോലും നിരീക്ഷിക്കാനുള്ള ശേഷി ജെിംസ് വെബ് ടെലസ്കോപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
Special News
ലോകത്തിലെ ഏറ്റവും മികച്ച മോട്ടോർസ്പോർട്ട് ഇവന്റുകളിൽ ഒന്നായ ഫോർമുല വൺ 2026 സീസണിന് ഓസ്ട്രേലിയയിൽ തുടക്കമാകുകയാണ്. വേഗതയും സയൻസും റേസിംഗ് സ്കില്ലും എല്ലാം ചേർന്ന ഒരു റേസിംഗ് ഇവന്റാണ് ഫോർമുല വൺ. ലോകത്തിലെ ഏറ്റവും മികച്ച കാറോട്ട ഡ്രൈവർമാർ ഏറ്റവും മികച്ച ടീമുകൾക്കായി മാറ്റുരയ്ക്കുന്ന മത്സരമാണ് എഫ് വൺ.
ടീമുകളും ഡ്രൈവർമാരും
22 ഡ്രൈവർമാരുമായി 11 ടീമുകളാണ് ഈ സീസണിൽ ഫോർമുല വണ്ണിൽ ഉള്ളത്. ഓഡിയും കാഡിലാക്കുമാണ് പുതുമുഖ ടീമുകൾ. റേസിംഗ് ബുൾസ് ടീമിനായി മത്സരിക്കുന്ന അർവിദ് ലിൻഡ്ബ്ലാഡ് ആണ് ലൈനപ്പിലുള്ള ഏക പുതുമുഖം.
പുതുമുഖ ടീമുകളായ ഓഡിക്കുവേണ്ടി നിക്കോ ഹൾക്കൻബർഗും ഗബ്ലിയേൽ ബോർട്ടലെറ്റോയും, കാഡിലാക്കിനുവേണ്ടി സെർഗിയോ പെരസും വാൾട്ടേരി ബോട്ടാസും മത്സരിക്കുമ്പോൾ മറ്റു ടീമുകളായ മക്ലാറൻ ടീമിനായി ലോക ചാമ്പ്യൻ ലാൻഡോ നോറിസും ഓസ്കാർ പിയാസ്ട്രിയും റെഡ്ബുൾ ടീമനായി മുൻ ലോകചാമ്പ്യൻ മാക്സ് വേർസ്റ്റപ്പനും ഇസാക്ക് ഹഡ്ജാറും, മെഴ്സിഡസിനായി ജോർജ് റസലും കിമി ആന്റോണലിയും ഫെറാറിക്കായി ലൂയി ഹാമിൽട്ടണും ചാൾസ് ലക്ലർക്കും ആസ്റ്റൺ മാർട്ടിനായി ഫെർണാന്റോ അലോൺസോയും ലാൻസ് സ്ട്രോളും ആൾപൈനുവേണ്ടി പിയറി ഗാസ്ലിയും ഫ്രാങ്കോ കൊളാപിന്റോയും ഹാസിനുവേണ്ടി എസ്റ്റബാൻ ഓക്കോണും ഒലിവർ ബെയർമാനും വേഗപ്പോരിനിറങ്ങും.
മത്സരങ്ങൾ എവിടെയെല്ലാം ?
ഞായറാഴ്ച (മാർച്ച് എട്ട്) ഓസ്ട്രേലിയയിലെ റേസിൽ തുടങ്ങി ഡിസംബർ ആറിന് അവസാനിക്കുന്ന 24 വ്യത്യസ്ത ട്രാക്കുകളാണ് ഇത്തവണ ഉള്ളത്.
ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ബഹറിൻ, സൗദി അറേബ്യ, മിയാമി, കാനഡ, മൊണാക്കോ, സ്പെയിൻ, ഓസ്ട്രിയ, ഗ്രേറ്റ് ബ്രിട്ടൻ, ബെൽജിയം, ഹംഗറി, നെതർലാൻഡ്, ഇറ്റലി, സ്പെയിൻ, അസർബൈജാൻ, സിംഗപ്പൂർ, യുഎസ്, മെക്സിക്കോ, ബ്രസീൽ, ലാസ്റ്റ് വേഗാസ്, ഖത്തർ, അബുദാബി എന്നിവയാണ് ഫോർമുല വൺ കലണ്ടറിൽ ഉള്ളത്. ഇതിൽ സ്പെയിനിലെ മത്സരങ്ങൾ ബാഴ്സലോണയിലും മാഡ്രിഡിലുമായി രണ്ട് വ്യത്യസ്ത ട്രാക്കുകളിലാണ്.
ഈ സീസണിലെ മാറ്റങ്ങൾ ?
ഫോർമുല വണ്ണിൽ ഈ വർഷം മാറ്റങ്ങൾ ഏറെയാണ്. കാറുകളുടെ എൻജിൻ, പവർ യൂണിറ്റ്, ഡിസൈൻ എന്നിവയിൽ മാറ്റങ്ങൾ ഉണ്ട്. ആക്റ്റീവ് എയറോഡൈനാമിക്സ് മുതൽ ബൂസ്റ്റ് മോഡ് വരെ ഇത്തവണയുണ്ട്. നിയന്ത്രിക്കാവുന്ന രീതിയിലുള്ള ഫ്രണ്ട് റിയർ വിങ്ങുകൾ കോർണറിങ്ങുകളിലും ഓവർടൈറ്റിങ്ങുകളിലും ഡ്രൈവർമാർക്ക് മേൽക്കൈ നൽകും. റെഡ്ബുൾ റേസിംഗ് ടീമിന്റെ എൻജിൻ സപ്ലൈയറായി ഫോർഡിന്റെ തിരിച്ചുവരവും ഇത്തവണത്തെ മാറ്റമാണ്. ഹോണ്ട എൻജിൻ ആസ്റ്റൺമാർട്ടിൻ ടീമുമായി കൈകോർക്കുകയും ചെയ്യുകയുണ്ടായി.
2026 സീസണിൽ കിരീടം റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ വീണ്ടെടുക്കുമോ? അതോ കഴിഞ്ഞ സീസണിലെ കിരീടം ലാൻഡോ നോറിസ് നിലനിർത്തുമോ? ലൂയിസ് ഹാമിൽട്ടൺ എട്ടാം ലോക കിരീടം നേടുമോ? അതോ മറ്റാരെങ്കിലും കിരീടം ചൂടുമോ? കാത്തിരുന്നു കാണുക തന്നെ...
Special News
വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ വൈക്കം ബോട്ട് ജെട്ടിയിലേക്ക് നീന്തിക്കയറിയപ്പോള്‍ എട്ടു വയസുകാരന് കെ.എസ്. സാവന്‍ കൃഷ്ണ നിറഞ്ഞ ആവേശത്തിലായിരുന്നു. പെരിയാറിനു കുറുകെ വിജയകരമായി നീന്തിക്കടന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന്‍ കൃഷ്ണ നീന്താനിറങ്ങിയത്.
വേമ്പനാട് കായലില്‍ ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് സാവന്‍ നീന്തിക്കയറിയത്.
മകന്റെ ഇഷ്ടം അറിഞ്ഞ്....
എറണാകുളം പച്ചാളം കരുവേലിപ്പറമ്പില്‍ കെ.ആര്. സജിത് കുമാര്‍-ശ്രുതി ദമ്പതികളുടെ മകനായ സാവന്‍ കൃഷ്ണയ്ക്ക് തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പുഴയും കടലുമൊക്കെ കാണുന്നത് ഇഷ്ടമായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം ബീച്ചില്‍ പോകുമ്പോള്‍ കൊച്ചു സാവന്‍ അച്ഛന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും. കാലിലേക്ക് തിര അടിച്ചു കയറുമ്പോഴെല്ലാം വളരെ സന്തോഷത്തോടെ ആ കുഞ്ഞ് കൈക്കൊട്ടിച്ചിരിക്കുമായിരുന്നു.
കഴിഞ്ഞ വര്‍ഷം സജിത്ത് തന്നെയാണ് മകനോട് നീന്തല്‍ പഠിക്കുന്ന കാര്യം സൂചിപ്പിച്ചത്. സമീപത്തുള്ള കുട്ടികള്‍ ആലുവയില്‍ നീന്തല്‍ പഠിക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് സജി വാളശേരിയുടെ ശിക്ഷണത്തില്‍ സാവന്‍ നീന്തല്‍ പഠിക്കാന്‍ ചേര്‍ന്നത്.
ആദ്യ ദിനങ്ങളിലൊക്കെ ചെറിയ പേടി കാണിച്ചെങ്കിലും പേടി മാറ്റാനായി സജിത്തും മകനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി. കുറഞ്ഞ സമയത്തിനകം തന്നെ സാവന്‍ നീന്തല്‍ പഠിച്ചു തുടങ്ങി.
എന്നും രാവിലെ അഞ്ചരയ്ക്ക് സജിത്ത് മകനെ ആലുവ മണപ്പുറം ദേശം കടവിലെത്തിക്കും. വ്യായാമത്തിനുശേഷം ആറു മുതല്‍ എട്ടര വരെ നീന്തല്‍ പരിശീലനം.
അതുകഴിഞ്ഞ് പച്ചാളത്തെ വീട്ടിലെത്തി സ്കൂളിലേക്ക് പോകും. പൊറ്റക്കുഴി തെരേസ സ്പിനെല്ലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സാവന്‍ കൃഷ്ണ.
വാളശേരി റിവര്‍ സ്വിമ്മിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ് 17ന് ആലുവ പെരിയാറിനു കുറുകെ 780 മീറ്റര്‍ സാവന്‍ കൃഷ്ണ വിജയകരമായി നീന്തിക്കടന്നിരുന്നു.
Special News
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ചായ അല്ലെങ്കിൽ കാപ്പി. സർവസാധാരണമെന്നു സൂചിപ്പിക്കാനാണല്ലോ നമ്മുടെ മുൻ മുഖ്യമന്ത്രി ഒരിക്കൽ ചായയെ കൂട്ടുപിടിച്ചു ഒരു പ്രസ്താവന തന്നെ നടത്തി വിവാദത്തിലായത്. നമ്മുടെ മുഖ്യമന്ത്രിയും നർമരസികനുമായിരുന്ന ഇ.കെ. നായനാരാണ് അമേരിക്കയിലൊക്കെ ബലാത്സംഗം ചായകുടി പോലെയാണെന്ന് അന്നു പരിഹസിച്ചത്.
ചായയും കാപ്പിയും ഒാരോ നാട്ടിലും സംസ്കാരത്തിലും അതിന്റേതായ തനിമകൾ കാത്തുസൂക്ഷിക്കുന്നുണ്ട്. സമ്മേളനങ്ങൾക്കൊടുവിൽ ഒരു ചായ കുടിക്കുക എന്നത് ഒഴിവാക്കാനാവില്ലല്ലോ. എന്തിന് ചാനൽ അവതാരകരുടെ കൈകളിൽ വരെ ഇപ്പോൾ ചായക്കപ്പുകൾ ഇടം പിടിച്ചുകഴിഞ്ഞു.
നമ്മുടെ നാട്ടിൽ ഏതു ഹോട്ടലിൽ ചെന്നാലും കടുപ്പം കൂടിയത്, മീഡിയം, ലൈറ്റ് എന്നിങ്ങനെ ചായയ്ക്കു വകഭേദം പലതാണല്ലോ. ചായയ്ക്കു വകഭേദം ഉള്ളതുപോലെ തന്നെ ഒാരോ നാട്ടിലും ചായക്കപ്പിനുമുണ്ട് പ്രത്യേകതകൾ.
ഒാരോ നാട്ടിലും നിലനിൽക്കുന്ന ആചാരങ്ങൾ, വസ്തുക്കൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ചായക്കപ്പുകളിൽ പ്രതിഫലിക്കുന്നുണ്ട്. സുഗന്ധമുള്ള അതിലോലമായ പോർസലൈൻ മുതൽ തെരുവ് വശങ്ങളിലെ ലഘുഭക്ഷണത്തിനായി ഉപയോഗിക്കുന്ന കളിമൺ കപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ ചായക്കപ്പുകളുടെ പ്രത്യേകത നോക്കാം:
1. ഇന്ത്യ
കുൽഹാർ (കളിമണ്ണ് കപ്പുകൾ): ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും പശ്ചിമ ബംഗാളിലും (കോൽക്കത്ത) കുൽഹാഡുകൾ എന്നറിയപ്പെടുന്ന ചെറിയ, മിനുക്കാത്ത ടെറാക്കോട്ട കപ്പുകളിലാണ് ചൂടുള്ള, മധുരമുള്ള, പാൽ ചായ വിളമ്പുന്നത്. മണ്ണിന്റെ സുഗന്ധം, പരമ്പരാഗത അനുഭവം എന്നിവ ചേരുന്പോൾ ഇതു ജനപ്രിയമായി മാറുന്നു.
ഗ്ലാസ് കപ്പുകൾ: ചെറിയ, ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് ടംബ്ലറുകളിൽ ചായ കുടിക്കുന്നവരുണ്ട്, പ്രത്യേകിച്ച് തിരക്കേറിയ തെരുവ് സ്റ്റാളുകളിൽ ചായ പലപ്പോഴും ഇങ്ങനെയാണ് നൽകുന്നത്.
ഭക്ഷ്യക്കപ്പുകൾ: മധുര പോലുള്ള ചില പ്രദേശങ്ങളിൽ, മാലിന്യപ്രശ്നം ഒഴിവാക്കാനായി ഭക്ഷ്യയോഗ്യമായ, ബിസ്കറ്റ് പോലുള്ള കപ്പുകളിലാണ് ചായ വിളമ്പുന്ന രീതിയുണ്ട്. ചായ കുടിച്ച ശേഷം കപ്പും തിന്നാം.
ആധുനിക സെറാമിക്/ഗ്ലാസ്: വീടുകളിലും ഓഫീസുകളിലും ദൈനംദിന, ദീർഘകാല ഉപഭോഗത്തിനായി സ്റ്റാൻഡേർഡ് സെറാമിക് അല്ലെങ്കിൽ ബോറോസിലിക്കേറ്റ് ഗ്ലാസ് മഗ്ഗുകൾ ഉപയോഗിക്കാറുള്ളത്.
2. കിഴക്കൻ ഏഷ്യ (ചൈനയും ജപ്പാനും)
ചെറിയ, കൈപ്പിടിയില്ലാത്ത കപ്പുകൾ: ചൈനയിലും ജപ്പാനിലും പരമ്പരാഗതമായി ചായ കുടിക്കുമ്പോൾ ചെറിയ കപ്പുകൾ (20-50 മില്ലി) ഉപയോഗിക്കുന്ന രീതിയുണ്ട്. ഇതു ചായയുടെ രുചികൾ ഏറ്റവും ഹൃദ്യമായി ആസ്വദിക്കാൻ അവസരം നൽകുന്നു.
സെറാമിക് & പോർസലൈൻ: നേർത്ത, വെളുത്ത, അർധ സുതാര്യമായ പോർസലൈൻ ചായക്കപ്പുകളിൽ പ്രധാനിയാണ്. പലപ്പോഴും യിക്സിംഗ് ടീപ്പോട്ടുകൾ അല്ലെങ്കിൽ ഗൈവാൻ (ഒരു മൂടിയുള്ള പാത്രം) എന്നിവയ്ക്കൊപ്പമാണ് ഇവയും ഇടം പിടിക്കുന്നുണ്ട്..
മൺപാത്രങ്ങൾ: ജപ്പാനിൽ ചായക്കപ്പിനുമുണ്ട് തനിമ. കടുപ്പമുള്ള കല്ലുകൊണ്ടുള്ള കപ്പുകളിൽ ചായ വിളന്പുന്നത് ചടങ്ങുകളുടെ ആഢ്യത്വമായി അവർ കരുതുന്നു.
Special News
സ്വന്തം കുഞ്ഞിന്റെ ജീവന് നടുറോഡില്‍ പൊലിയുന്നത് നെഞ്ചുപൊട്ടി കാണേണ്ടി വന്നൊരു അമ്മ, ലോറി തട്ടി നടുറോഡില്‍ കിടന്ന കുഞ്ഞിനെ വാരിയെടുത്ത് രക്ഷിക്കാന്‍ ആവത് ശ്രമിച്ചൊരു മാതൃഹൃദയം.
കുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായി തെരുവില്‍ അലഞ്ഞവള്‍. അവള്‍ക്ക് പേരില്ല, സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും മഹിതമായ മനസുള്ളവരുടെ കണ്ണുകള്‍ ഈറനണിയിപ്പിച്ച അവളൊരു മിണ്ടാപ്രാണി തെരുവുനായ.
എടപ്പാള്‍ - കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിക്ക് മുന്നിലായിരുന്നു തന്റെ കുഞ്ഞിനെ അപകടത്തില്‍ നഷ്ടമായ തെരുവുനായയുടെ വേദനയാല്‍ നിറഞ്ഞ നിമിഷങ്ങള്‍. ലോറിയിടിച്ച് ജീവന് വേണ്ടി പിടയുന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ മനുഷ്യരുടെ സഹായം അഭ്യര്‍ഥിക്കുന്ന വികാര നിര്ഭരരംഗങ്ങളായിരുന്നു അത്.
Special News
"ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശം എന്റെയുള്ളിൽ അഗ്നികണക്കെ ആളി ക്കത്തിക്കൊണ്ടിരിക്കുകയാണ്. ഒരുദിവസം അതെന്നെ പൂർണമായി വിഴുങ്ങും.
അതാണെന്റെ സ്വപ്നവും ജീവിത ലക്ഷ്യവും. വിജയിയായ ഒരാളായി അറിയപ്പെടുകയോ വലിയൊരു സ്ഥാപനത്തിന്റെ തലവനാകുകയോ ചെയ്യണമെന്ന ആഗ്രഹം എനിക്കില്ല. അത്തരമൊരു വഴി തെരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാർ ഉണ്ടെങ്കിൽ അവരത് ചെയ്യട്ടെ.
സംഗീതത്തിന്റെ ലോകത്തിൽ മുഴുകിയ ബീഥോവനോട് "നീ ശാസ്ത്രജ്ഞനാകണം; അതാണ് മഹത്തായത്' എന്ന് പറയുന്നതുപോലെയോ സോക്രട്ടീസിനോട് "എൻജിനിയറാകൂ; അതാണ് ബുദ്ധിമാന്റെ തൊഴിൽ' എന്ന് പറയുന്നതുപോലെയോ ആണത്. ജീവിതത്തിന്റെ സ്വഭാവം അങ്ങനെ നിർബന്ധിപ്പിക്കാനാകുന്ന ഒന്നല്ലല്ലോ.
അതുകൊണ്ട്, എന്റെ ഉൾവിളിക്കനുസരിച്ച് ഭൗതികശാസ്ത്രത്തിന്റെ ലോകത്തിലേക്ക് പോകാൻ എന്നെ അനുവദിക്കണമെന്നതാണ് എന്റെ ആത്മാർഥമായ അഭ്യർഥന'. കേംബ്രിഡ്ജിൽ നിന്ന് ഹോമി ജെ . ഭാഭ പിതാവിന് എഴുതിയ കത്തിലെ വരികളാണിത്.
1927-ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി കേംബ്രിഡ്ജിലെത്തിയ ഹോമി ജഹാംഗീർ ഭാഭയെ കേംബ്രിഡ്ജിലെ ശാസ്ത്ര പരിസരം ശക്തമായി സ്വാധീനിച്ചു. പ്രത്യേകിച്ച് സിദ്ധാന്ത ഭൗതിക ശാസ്ത്രം. 28ലാണ് അദ്ദേഹം ഈ കത്ത് എഴുതിയത്.
ഈ തീരുമാനമാണ് അദ്ദേഹത്തെ ലോക പ്രശസ്ത ശാസ്ത്രജ്ഞനാക്കിയത്. ഇന്ത്യയുടെ ആണവ ശാസ്ത്ര പദ്ധതിക്കും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കുന്നതിലേക്കും ഇന്ത്യാരാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിലേക്കും വഴി തെളിച്ചത്.
Special News
ദൈവത്തിന്റെ ഇടം അഥവാ ദൈവത്തിന്റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത് നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.
» അതിജീവിക്കേണ്ടവർ
നോന്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും. കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്്ഷൻ എന്നു പറഞ്ഞത്.
ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം. പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ്‍ വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ്‍ വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.
സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.
» കരുണ എന്ന ഇടം
ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്. ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്റെ ഇടമാണെന്നു പറയുന്നത്. നോന്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുന്പോൾ കൈമാറുന്നത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ എന്നതു ദൈവത്തിന്റെ ഇടമാണ്. ദൈവത്തിന്റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോന്പുകാലം.
Special News
ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക. ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.
►ശത്രുതയുടെ മതിലുകൾ◄
നല്ല സമരിയക്കാരന്റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ. ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്. എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.
മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്. സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''. ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്റെ രണ്ടാം വരവിന്റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്. നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.
►കടം വീട്ടാൻ വരുന്നവൻ◄
ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്. മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.
അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.