Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Letters

മുന്നൊരുക്കം നടത്തുമോ അടുത്ത ദുരന്തത്തിനായി കാത്തിരിക്കുമോ?

തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ചപ്പോഴാണ് പൊതുമരാമത്ത് മന്ത്രി ഉണർന്നത്.

അമിതവേഗം, മോശം വെളിച്ചം അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുന്പോൾ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാതാ അഥോറിറ്റിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നു.

മാത്രമല്ല ദേശീയ പാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്നും ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കരുതെന്നും പൊലിസിനു നിർദേശം നൽകിയിട്ടുണ്ട്.

ഇതിനുമുന്പ് ഇങ്ങനെയൊരു നിർദേശം നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തം സംഭവിച്ചശേഷമേ ഭരണാധികാരികൾ ഉണരൂ. ഇനിയെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ മുന്നൊരുക്കങ്ങൾ നടത്തുമോ അതോ അടുത്ത ദുരന്തത്തിനായി കാത്തിരിക്കുമോ?

കണ്ണോളി സുനിൽ, തേലപ്പിള്ളി

Letters

അധികൃതർ കാണുന്നില്ലേ ഈ നിയമലംഘനം?

ഇതരസംസ്ഥാന തൊഴിലാളികളെ തുറന്ന ട്രക്കുകളിലും ടെന്പോ വാനുകളിലും കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവു കാഴ്ചയാണ്. രാവിലെയും വൈകുന്നേരവും നിർമാണ മേഖലയിലേക്കും തിരികെയുമുള്ള നിയമം ലംഘിച്ചുകൊണ്ടുള്ള യാത്ര അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

സാധനസാമഗ്രികൾ കയറ്റുന്ന വാഹനങ്ങൾ ആളുകളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ തുറന്ന ട്രക്കുകളിലും വാനുകളിലും മനുഷ്യരെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് അധികൃതർ കാണുന്നില്ലേ? ഇങ്ങനെ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന വാഹന ഡ്രൈവർമാർക്ക് എതിരേ നിയമ നടപടി സ്വീകരിക്കണം.

റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി

Letters

ചിന്തിപ്പിക്കുന്ന ‘പദായനങ്ങൾ’

മനുഷ്യൻ ചെയ്തുകൂട്ടുന്ന കർമങ്ങളുടെ നന്മതിന്മകളെ ക്കുറിച്ചുള്ള സന്ദേഹം ബൗദ്ധികജീവിതം നയിക്കുന്ന ഏതു മനുഷ്യനെ സംബന്ധിച്ചും പ്രധാനം തന്നെയാണ്.

അടിസ്ഥാനപരമായി നന്മ കാംക്ഷിക്കുന്ന മനുഷ്യനിൽനിന്ന് തിന്മയുടെ അഗ്നിനാളങ്ങൾ ജ്വലിച്ചുയരുന്നതിന്‍റെ ഹേതുവെന്ത് എന്നത് പലവിധ ഉത്തരങ്ങളിലേക്ക് ചിന്തകരെയും എഴുത്തുകാരെയും നരവർഗശാസ്ത്രജ്ഞരെയും കൊണ്ടെത്തിച്ചിട്ടുണ്ട്. ഫ്രോയിഡിന്‍റെയും എറിക് ഫ്രോമിന്‍റെയും ഡെസ്മണ്ട് മോറിസിന്‍റെയും ഏലിയാസ് കാനേറ്റിയുടെയുമൊക്കെ ഉത്തരങ്ങളിൽ സാമാന്യമായി കാണുന്ന അംശം മനുഷ്യനിൽ ഉറങ്ങുന്ന പ്രാകൃത മൃഗീയവാസനയെ ഊന്നിനിൽക്കുന്ന ഒന്നാണ്.

ജറമി ഗ്രിഫിത്ത് മറിച്ചൊരു ഉത്തരം തേടുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു തരം സവിശേഷ മനുഷ്യാവസ്ഥയാണത്രേ ഗ്രിഫിത്തിന്‍റെ അഭിപ്രായത്തിൽ മാനുഷികവൃത്തികളുടെ നിദാനം. “മനുഷ്യന്‍റെ പെരുമാറ്റത്തിന്‍റെ ഉറവിടം മൃഗീയവാസനകളല്ല, ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് ഈ മനുഷ്യാവസ്ഥയുടെ കാതൽ” എന്നും അദ്ദേഹം പറയുന്നുവത്രേ! ‘ഹ്യൂമൻ കണ്ടീഷൻ’ എന്ന ഗ്രിഫിത്തന്‍റെ പുസ്തകത്തെ മുൻനിർത്തി, ഇക്കാര്യങ്ങൾ ക്രോഡീകരിച്ച്, എം.കെ. ഹരികുമാർ ദീപികയിലെ ‘പദായനങ്ങൾ’ എന്ന പക്തിയിൽ എഴുതിയത് ഉചിതമായി. ഹരികുമാറിന് അഭിനന്ദനങ്ങൾ!

പ്രഫ. വി.എസ്. റെജി,നാഗപ്പുഴ

Letters

എണ്ണവില കുറയാത്തത് എന്തുകൊണ്ട്?

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാൽ അന്നുതന്നെ ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ ഉയർത്തും. എന്നാൽ ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ വില കുറയ്ക്കാൻ ആവേശം ഒട്ടുംതന്നെ ഇല്ല.

മുമ്പൊരിക്കൽ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ചെയർമാൻ പറഞ്ഞത്, അന്താരാഷ്‌ട്ര വിപണിയിൽനിന്നു ക്രൂഡോയിൽ വാങ്ങി ഇന്ത്യയിൽ എത്തിച്ച് സംസ്കരിച്ചു പമ്പുകളിൽ എത്താൻ മൂന്നുമാസമെടുക്കും എന്നതിനാൽ ക്രൂഡ് വിലകുറഞ്ഞ് മൂന്നുമാസം കഴിഞ്ഞു മാത്രമേ ഇന്ത്യയിൽ എണ്ണവില കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. എന്നാൽ വില കൂട്ടാൻ മൂന്നുമാസമോ മൂന്നു ദിവസമോ വേണ്ട, മൂന്നു മണിക്കൂര്‍ മതി.

ഇപ്പോൾ ക്രൂഡ് വില 80 ഡോളറിൽ താഴെ നിൽക്കുമ്പോൾ നമ്മൾ നൽകുന്നത് ലിറ്ററിന് 115 രൂപ. പെട്രോൾ - ഡീസൽ വിലകൾ അടിയന്തരമായി കുറയ്ക്കാൻ നടപടി ഉണ്ടാകണം. മാത്രമല്ല, പൊതുജനം ആവശ്യപ്പെടാതെതന്നെ പെട്രോളിൽ 20% എഥനോൾ ചേർത്തു വിൽക്കുന്ന ഇടങ്ങളിൽ വില, എഥനോളിന്‍റെ നിർമാണച്ചെലവ് പരിഗണിക്കുമ്പോൾ 16 ശതമാനം കുറയണം. കേന്ദ്രസർക്കാർ ഇപ്പോൾ എണ്ണവിലയിലൂടെ നടത്തുന്ന ജനദ്രോഹം അവസാനിപ്പിച്ചേ പറ്റൂ.

ജോഷി ബി. ജോൺ,
മണപ്പള്ളി, കൊല്ലം

Letters

ദാക്ഷായണി വേലായുധനെ ആദരിക്കണം

ഭരണഘടനാ നിർമാണ സഭയിലെ അംഗമെന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാമൂഹിക പരിഷ്കർത്താവാണ് ദാക്ഷായണി വേലായുധൻ. ഇന്ത്യയിൽ ആദ്യമായി ബിരുദം നേടിയ ദളിത് വനിതയും ഭരണഘടനാ നിർമാണ സഭയിലെ ഏക ദളിത് വനിതയുമായിരുന്നു എറണാകുളം ജില്ലയിലെ മുളവുകാട് സ്വദേശിയായിരുന്ന അവർ.

ജാതിവിവേചനത്തിനെതിരേ ശക്തമായി പോരാടിയ അവർ ഇന്ത്യൻ ഭരണഘടനയിൽ തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുഛേദം 17 ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള സംഭാവനകൾ നൽകിയിട്ടും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.

എറണാകുളം ഗവ. ലോ കോളജിന് ദാക്ഷായണി വേലായുധന്‍റെ പേര് നൽകുന്നത് അവർക്ക് നൽകുന്ന അർഹമായ ആദരവായിരിക്കും.

അഡ്വ. എ.സി. വിനീത് കുമാർ മണ്ണുത്തി

Letters

‘കേരളം’ മലയാളമാണോ?

‘കേരള’എന്നത് ‘കേരളം’ ആയി മാറിയെന്നത് ഒരു അദ്ഭുതമോ അതിശയമോ ആകുന്നില്ല! ലോകത്തെവിടെയും കേരളക്കാർ അഥവാ കേരളീയർ അറിയപ്പെടുന്നത് മലയാളികൾ എന്നാണ്.

ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിൽ മലയാളം കേരളത്തിന്‍റെ ശീർഷകമാണെന്നു പറയാം. 2013 മേയ് 23ന് നമ്മുടെ മലയാളത്തെ ശ്രേഷ്ഠഭാഷയുടെ പദവിയിലുമെത്തിച്ചു. തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കുമൊപ്പം മലയാളഭാഷ എത്തിനിൽക്കുമ്പോഴും നമ്മുടെ ‘കേരള’ത്തിന് മലയാളം അമൂല്യവും അതുല്യവും ശ്രേഷ്ഠവുമാണോ?

ജോലിക്കായി മാത്രമാണോ ഭാഷയും പഠനവും പരിശീലനവുമൊക്കെ? ഭാഷയ്ക്കൊപ്പം ഒരു ജീവിതവും സംസ്‌കാരവുമുണ്ടെന്നു നാം മറക്കരുത്. കാലത്തിനും ആവശ‍്യത്തിനുമനുസരിച്ച് മലയാളഭാഷയെ വളർത്തിയെടുക്കണം. മലയാളം കീബോർഡ് അനിവാര്യമാണ്; അതില്ലാത്തതിനാൽ അച്ചടി മാധ്യമങ്ങളിൽ ധാരാളം തെറ്റുകൾ കടന്നുവരുന്നു. ശൈശവ-ബാല്യ- കൗമാര കാലങ്ങളിൽ നമ്മുടെ മക്കളുടെ പഠനത്തിൽ മലയാളത്തിന്‍റെ സ്ഥാനം കുറഞ്ഞുവരുന്നു. തലമുറകളുടെ വിടവില്ലാത്ത ഭാഷയാണ് മലയാളിക്ക് മലയാളം.

മലയാളഭാഷയെ ചെറുപ്പത്തിൽ അവഗണിച്ചാൽ പിന്നീട് മലയാളം പഠിക്കുക ക്ലേശകരമാകും; മലയാളിയുടെ മലയാളത്തനിമയും ‘കേരളം’ എന്നതിന്‍റെ അടയാളവും ഇല്ലാതാകും? അന്യഭാഷയിൽ മാത്രം പണ്ഡിത്യം നേടിയവരെല്ലാം പ്രവാസം തെരഞ്ഞെടുത്തു നാടുവിടുന്നതോടെ ‘കേരളം’ ‘വയസൻ’ കേരളം എന്ന അവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ മലയാളം എഴുത്തും വായനയും പ്രോത്സാഹിപ്പിക്കണം.

- ടോം ജോസ് തഴുവംകുന്ന്

Letters

തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണം

കനത്ത മഴയും പ്രളയവും മൂലം തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗതമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ഗ്രാമീണ മേഖലയിലുള്ള റോഡുകളിൽ വ്യാപകമായി വൻതോതിൽ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈ ഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് അപകട സാധ്യത നിലനിൽക്കുന്നു.

പല റോഡുകളിലും പായലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ കാൽനടയാത്ര ഏറെ ബുദ്ധിമുട്ടാണ്. ഈ റോഡുകളിൽ ഇരുചക്രയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവു കാഴ്ചയാണ്. പ്രളയക്കെടുതി നേരിടാനുള്ള മന്ത്രിസഭാ തീരുമാനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതായി കാണുന്നില്ല.

- റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി

Letters

പ്രഖ്യാപനമല്ല, നടപടികൾ‌ വേണം

കാട്ടാനകൾ നാട്ടിൽ നിത്യ സന്ദർശകരായി മാറിയ സ്ഥിതിക്ക് ചക്ക സംഭരിക്കാം എന്നു ലാഘവത്തോടെ കാണാതെ കാര്യമാത്ര പ്രസക്തമായി വേണ്ട ഇടപെടൽ നടത്തിയാൽ നന്നായിരുന്നു.

കാട്ടാനകളെ ആകർഷിക്കുന്ന ചക്ക പോലെതന്നെ കൈതച്ചക്കയും സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്ന ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വനംമന്ത്രിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.

നാട്ടിൽ ഇറങ്ങുന്ന കാട്ടാനയെ തിരിച്ചു കാട്ടിൽ കയറ്റുന്നതുപോലെയുള്ള പതിവ് മാർഗങ്ങൾ അല്ലാതെ കാര്യക്ഷമമായ മാർഗങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

കാർഷിക ഭൂമികൾ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് കർഷകർ. നാട്ടിലെ നിത്യസന്ദർശകരായ വന്യജീവികളെ പ്രതിരോധിച്ച് നാട്ടുകാരെ സുരക്ഷിതരാക്കാൻ ചക്കപ്പഴം സംഭരിക്കുമത്രേ!ഇത്തരം അയഞ്ഞ പ്രഖ്യാപനങ്ങൾക്കപ്പുറം വനംമന്ത്രിയുടെ പഠനം നീണ്ടു നീണ്ടുപോകാതെ അടിയന്തര നടപടികളാണ് ആവശ്യം.

- സുനിൽ തോമസ്, റാന്നി

Letters

പരിശീലനവും ഡെപ്യൂട്ടി സൂപ്രണ്ട് നിയമനവും അനിവാര്യം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിന് പരീക്ഷാ സെന്‍ററുകളിൽ ചീഫ് സൂപ്രണ്ടുമാർക്കൊപ്പം ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കാൻ കെപിഎസ്‌സി തയാറാകണം.

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചുമതല അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളെ ചീഫ് സൂപ്രണ്ടായും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യാപകരെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായും നിയമിച്ചാണ് നടത്തുന്നത്.

കഴിഞ്ഞദിവസം ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് പരീക്ഷകളുടെ ചോദ്യപേപ്പർ ആലപ്പുഴയിലെ മുഹമ്മ എൽപിഎസിൽ കവർ മാറി പൊട്ടിച്ചതിനാൽ ചോദ്യങ്ങൾ പുറത്തായതിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കിയിരുന്നു.

അതീവ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടെ ചെയ്യേണ്ട ജോലി അശ്രദ്ധയോടെ കൈകാര്യം ചെയ്തു മൂന്നര കോടിയോളം രൂപ പിഎസ്‌സിക്കു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയവരിൽനിന്നു പണമീടാക്കണം. കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്.

1. പിഎസ്‌സി പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് ചീഫ് സൂപ്രണ്ടുമാർക്ക് ഒപ്പം ഡെപ്യൂട്ടി സൂപ്രണ്ടിനെ നിയമിക്കണം.

2. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ്, ഓഫീസ് സ്റ്റാഫ് എന്നിവർക്ക് പരീക്ഷകൾക്ക് മുന്നോടിയായി പരിശീലനം നൽകണം.

3. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷകളുടെ നടത്തിപ്പിനായി പിഎസ്‌സി പ്രതിനിധികളെ നിയമിക്കണം.

4. പിഎസ്‌സി അംഗങ്ങൾക്ക് ജില്ലകളിലെ പരീക്ഷകളുടെ ചുമതല വീതിച്ചു നൽകണം. ചെറിയ ജില്ലകളിൽ ഓരോ പിഎസ്‌സി അംഗത്തിനും വലിയ ജില്ലകളിൽ ഒന്നിലധികം അംഗങ്ങൾക്കും ചുമതല നൽകണം.

5. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കണം.

6. മതിയായ യാത്രാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം ലഭ്യമാക്കണം. 7 പിഎസ്‌സിയെ രാഷ്‌ട്രീയ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കുക.

- റോയി വർഗീസ് ഇലവുങ്കൽ

Letters

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

2025 ഡിസംബര്‍ 15ന് നടന്ന കേരള യാത്രയ്ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ അഡി. ഡിജിപി എം.ആര്‍. അജിത്കുമാര്‍ സസ്പെന്‍ഷനിലായി. സര്‍വീസിലുടനീളം മുന്തിയ പങ്കും ക്രമസമാധാന ചുമതലയുള്ള ചെറുതും വലുതുമായ ഒട്ടേറെ തസ്തികകളില്‍ ദീര്‍ഘനാള്‍ സേവനം നടത്തിയ വൃക്തിയായിരുന്നു അദ്ദേഹം.

നിഷ്പക്ഷമായി നീതിനിര്‍വഹണം നടത്തേണ്ട ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വഴിമാറി സഞ്ചരിക്കുന്നതിന്‍റെ കാരണം കൂടി കണ്ടെത്തണം. മേലുദ്യോഗസ്ഥനെന്ന നിലയില്‍ കേസന്വേഷണത്തില്‍ ഇടപെടുക സ്വാഭാവികം.

പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ വരുന്ന കേസുകള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെ അന്വേഷിക്കുന്ന രീതിക്കു മാറ്റം വരുത്തുന്നത്‌ നന്നായിരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും വഴിമാറി പോകുന്ന അവസ്ഥയ്ക്ക്‌ മാറ്റം വരണം. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍, ക്രമസമാധാന രംഗത്ത്‌ കൂടുതല്‍ ശ്രദ്ധചെലുത്തി മുന്നോട്ടു പോകട്ടെ.

മുരളി പാലോട്ട്‌വീട്, കരിയം

Letters

കേരളത്തെ ലഹരിമുക്തമാക്കണമെങ്കിൽ...

കേരളത്തെ ലഹരിമുക്തമാക്കാൻ വേണ്ടിയാണല്ലോ യുഡിഎഫ് സർക്കാർ ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചത്. നല്ലകാര്യം. ഇതിന് സർക്കാരിന് സർവപിന്തുണയും നൽകുന്നു.

എന്നാൽ, മദ്യം ലഹരിയല്ലേ, അതു കഴിച്ചാൽ ഉണ്ടാകുന്നതും ലഹരിയല്ലേ‍? ഇന്ന് വലിയൊരു ശതമാനം യുവതീ-യുവാക്കളും പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികളും മദ്യം കഴിക്കുന്ന സ്ഥലമായി കേരളം മാറി. ഇതുമൂലം റോഡപകടങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുടുംബകലഹങ്ങളും ഉണ്ടാകുന്നു.

അതുകൊണ്ട് മയക്കുമരുന്ന് വ്യാപനം തടയുന്നതുപോലെതന്നെ പ്രധാനമാണ് മദ്യവ്യാപനത്തിന് തടയിടുക എന്നതും. അത് ചെയ്യാത്തിടത്തോളം കാലം കേരളത്തെ ലഹരിമുക്തമാക്കാൻ സർക്കാരിന് സാധിക്കുകയില്ല.

-കണ്ണോളി സുനിൽ, തേലപ്പിള്ളി

Letters

അഴിച്ചുമാറ്റുന്നതിലും ആവേശം വേണം

ലോകകപ്പ് ആവേശവും ആരാധനയും മിക്കയിടങ്ങളിലും വലിയ ബോർഡുകളിലൂടെയാണ് നമ്മൾ ഏറ്റെടുത്തത്. നല്ലതുതന്നെ. കളിയാണ്; ജയവും പരാജയവും ഉണ്ടാകും.

ആവേശത്തിലും ആരാധനയിലും തീർത്ത ബോർഡുകളും മറ്റും അവിടെത്തന്നെ ഇരിപ്പാണ് പലയിടത്തും. ഇത് ഇങ്ങനെതന്നെ വച്ചാൽ അപകടങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകും. ആവേശം, അഴിച്ചുവയ്ക്കുന്നതിലും ഉണ്ടാകട്ടെ... അതാണ് കായിക ആവേശം.

-സജി എ.ജെ. ആറ്റത്ര, തൃശൂർ

Letters

അവകാശികളില്ലാത്ത കോടികൾ അല്ല, അവകാശികളെ അറിയിക്കാത്ത കോടികൾ

 അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിലുള്ളതായി വാർത്ത കണ്ടിരുന്നു. അടുത്തവർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇതെല്ലാം 10 വർഷം കഴിയുമ്പോൾ റിസർവ് ബാങ്കിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക്‌ പണം ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. ഏതാനും വർഷം മുന്പ് വരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ/സ്റ്റേറ്റ്മെന്‍റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു.

ഒരു വർഷമായിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിലുള്ള അഡ്രസിലും മറുപടിയില്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനും ദിവസം ഇടവിട്ട് രണ്ടു തവണ എങ്കിലും രജിസ്റ്റർ നോട്ടീസും, അതിനോടൊപ്പം ഇ-മെയിലും അയയ്ക്കാനും, ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കാനും നിയമമുണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.

സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്.


- ജയിംസ് മുട്ടിക്കൽ, അയ്യന്തോൾ

Letters

അവകാശികളെ അറിയിക്കാത്ത കോടികൾ

അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിൽ ഉള്ളതായി വാർത്ത കണ്ടിരുന്നു. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇൻഷ്വറൻസ് കന്പനികൾ, പോസ്റ്റ് ഓഫീസ്, ട്രഷറി, സൊസൈറ്റി, എൻബിഎഫ്സി, ഷെയർ, മ്യുച്ചൽ ഫണ്ടുകൾ തുടങ്ങി മറ്റ് സാന്പത്തിക സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് കോടി രൂപ അവകാശികൾ എത്താതെ ഇതു പോലെ കിടക്കുന്നുണ്ട്.

ഇതെല്ലാം 10 വർഷം കഴിയുന്പോൾ റിസർവ് ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യം ഇല്ലാത്തതു കൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. പലരും മരിച്ചുപോയിരിക്കാം, പലരുടെയും രേഖകൾ നഷ്‌ടപ്പെട്ടിരിക്കാം, പലരും മറന്നിരിക്കാം, പലരുടെയും ഓർമ നഷ്‌ടപ്പെട്ടിരിക്കാം. ഇത്തരത്തിൽ പല കാരണങ്ങളാലുമാണ് നിക്ഷേപകരോ അവകാശികളോ എത്തിപ്പെടാത്തത്.

ഏതാനും വർഷം മുമ്പുവരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ /സ്റ്റേറ്റ്മെന്‍റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകൾ കാലാവധി തീരുന്നതിനു മുൻപ് കത്ത് വഴിയും നിക്ഷേപകനെ അറിയിച്ചിരുന്നു. വെറും ബാലിശമായ പല കാരണങ്ങളും പറഞ്ഞു അതെല്ലാം സ്ഥാപനങ്ങൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. പല അക്കൗണ്ടുകളും ഡിജിറ്റലാണ്. മുകളിൽ പറഞ്ഞ പല കാരണങ്ങളാലും അവകാശികൾക്ക് ഇപ്പോൾ യഥാസമയം അറിയിപ്പ് ലഭ്യമാകുന്നില്ല.

ഒരു വർഷം ആയിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിൽ ഉള്ള അഡ്രസിലും, മറുപടി ഇല്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനം ദിവസം ഇടവിട്ട് രണ്ട് തവണയെങ്കിലും രജിസ്റ്റർ നോട്ടീസും അതിനോടൊപ്പം ഇമെയിലും അയയ്ക്കാനും ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്നു ഈടാക്കാനും നിയമം ഉണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.

സാധാരണക്കാരൻ കഷ്‌ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്. അവകാശികൾ എത്താത്ത ഡെപ്പോസിറ്റ് സംഖ്യ സ്ഥാപനത്തിലെ ചില ജീവനക്കാർതന്നെ കൃത്രിമങ്ങൾ നടത്തി തട്ടിയെടുക്കുന്ന വാർത്തകളും കാണാറുണ്ട്.

 

Letters

ലഹരി മാഫിയക്കെതിരേ നിയമം കർശനമാക്കണം

ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് അഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷൻ തുഫാൻ പദ്ധതി ഒരു മാസം പിന്നിടുന്പോൾ ഇതുവരെ സംസ്ഥാനമൊട്ടാകെ 5,393 കേസുകൾ രാജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റിലായത് 5,736 പേർ. നല്ലകാര്യം.

എന്നാൽ, ഇവരൊക്കെ ശിക്ഷിക്കപ്പെടുമോ? ലഹരിക്കേസുകളിൽ പിടിയിലാകുന്നവർ ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ഇത് നിയമാനുസൃതമാണോ? എങ്കിൽ ആ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചില്ലേ? യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ കുറച്ചു ദിവസം തുറുങ്കിലടക്കാനുള്ള കരുത്തുപോലും നമ്മുടെ നിയമത്തിനില്ലേ? എങ്കിൽ പിന്നെ ഇത്രയും പേരെ പിടികൂടിയിട്ടെന്തുകാര്യം?

 

Letters

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ വ്യക്തത വേണം

സമുദ്രദിനത്തില്‍ മുഖ്യമന്ത്രി എഴുതിയ ‘പുതുയുഗ കേരളത്തിന് സമുദ്ര സമ്പദ് വ്യവസ്ഥ’ എന്ന ലേഖനം തീരമേഖലയിൽ സമ്മിശ്ര വികാരങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ കടലും തീരവും നല്‍കുന്ന അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ദേശം നല്ലതുതന്നെ. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യം ഒന്നുമേ അതില്‍ സൂചിപ്പിച്ചിട്ടില്ല.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കടലും തീരവും മീന്‍പിടിത്തവുമാണ് ജീവനും ജീവിതവും.

കടലിലൂടെയുള്ള ചരക്കുനീക്കവും ക്രൂസ് ഷിപ്പിംഗുമെല്ലാം മത്സ്യ ബന്ധനത്തെ എങ്ങനെ ബാധിക്കുമെന്നത് ആകുലത ഉയര്‍ത്തുന്നുണ്ട്.

കടലിലെ സുരക്ഷ അപകടത്തിലാകുമോ, പുതിയ പദ്ധതികളില്‍ തീരവാസികള്‍ക്കുള്ള സാധ്യതകള്‍ എത്രമാത്രം എന്നിവയെല്ലാം ഗൗരവമായ പഠനത്തിനു വിഷയമാക്കണം.

മീന്‍പിടിത്തക്കാരുടെ വരുമാനസാധ്യതയും സുരക്ഷയുമൊക്കെ ഉറപ്പു വരുത്തേണ്ടതുണ്ട്. മാത്രമല്ല, മീന്‍പിടിത്തക്കാര്‍ തീരത്തുനിന്നു പുറംതള്ളപ്പെടുമോ എന്ന ആശങ്കയും ഇല്ലാതില്ല. കടല്‍ ഞങ്ങളുടെ അമ്മയാണ് എന്ന് തീരവാസികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

പാരമ്പര്യ മീന്‍പിടിത്തക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും, തീരത്തു കലാപമുണ്ടാകും. അതുണ്ടാവാതിരിക്കാന്‍ കരുതലും ജാഗ്രതയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ രൂപത പിആര്‍ഒ,
രാഷ്‌ട്രീയകാര്യ സമിതി
ചെയർമാൻ

Letters

വാദ്യഗീതവും മലയാളം പ്രാർഥനയും

വന്ദേമാതരത്തിന്‍റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാരും പ്രതിപക്ഷവും പല തട്ടിലാണ്. അതേസമയം, എല്ലാവർക്കും അതൃപ്തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാവിഷയവുമായി.

നമുക്കറിയാവുന്ന വന്ദേമാതരത്തിന് എന്തൊരു സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്.

പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് ഞാൻ എന്‍റെ കൗമാരകാലത്തെ ഒരു അനുഭവം വച്ച് പറയാം. എന്‍റെ ജന്മദേശം ആയ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവസമയത്ത് പതിവായി നാഗസ്വരക്കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന സംഗീതവിദ്വാൻ വരാറുണ്ടായിരുന്നു എല്ലാവർഷവും അദ്ദേഹം നാഗസ്വരത്തിലൂടെ ക്ഷീരസാഗര ശയന എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ അന്യമതസ്ഥരും എത്തും.

മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദേവഗാന്ധാര രാഗത്തിലുള്ള ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തു വരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! അതേപോലെ, ഇക്കാലത്തെ സ്റ്റീഫൻ ദേവസി തന്‍റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാ വരികളും നാഗസ്വരമോ ഓടക്കുഴലോ പോലെ വാദ്യോപകരണത്തിലൂടെ പാടിയാൽ കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.

ഇതു കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്‍റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം.

തമിഴ്നാട്ടിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ഒപ്പം തമിഴ്‌വാഴ്ത്ത്പാട്ടും പാടുന്നു. അതേപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാ ഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ “എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ എന്ന ഗാനം. ഇതിന്‍റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനാഗീതമില്ല!

നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ കൂടുന്നു എന്നുദ്ദേശിക്കുന്ന നിയമസഭയുള്ള എല്ലാ ദിവസങ്ങളിലും ആദ്യമേ ഗാനം പാടണം എന്നാണ് എന്‍റെ അഭ്യർഥന.

-ആർ. രാധാകൃഷ്ണൻ പാലക്കാട്

Letters

പരീക്ഷാകേന്ദ്രത്തിൽ കാത്തിരിപ്പു സൗകര്യങ്ങള്‍ ഒരുക്കണം

പിഎസ്‌സി പോലുള്ള മത്സര പരീക്ഷകള്‍ ഓരോ ഉദ്യോഗാര്‍ഥിയുടെയും ജീവിതപ്രതീക്ഷകളാണ്. എന്നാല്‍, അത്തരം പരീക്ഷകള്‍ എഴുതാന്‍ ദൂരസ്ഥലങ്ങളില്‍നിന്നു കൈക്കുഞ്ഞുങ്ങളുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ശ്രദ്ധിക്കാതെ പോകുന്നത് സങ്കടകരമാണ്.

കൈക്കുഞ്ഞുങ്ങളുമായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളുടെ കൂടെയുള്ളവരെ പരീക്ഷാ കേന്ദ്രത്തിന്‍റെ ഗേറ്റനപ്പുറം പ്രവേശിപ്പിക്കാതിരിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദമാണ് ഉദ്യോഗാര്‍ഥികളില്‍ സൃഷ്ടിക്കുന്നത്.

ബസിലും ട്രെയിനിലും ദീര്‍ഘയാത്ര കഴിഞ്ഞ് ചൂടിലും മഴയിലും കുഞ്ഞുങ്ങളെയും പിടിച്ച് പുറത്ത് നില്‍ക്കുന്ന രക്ഷാകര്‍ത്തക്കളെയും കുട്ടികളെയും ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷാകേന്ദ്രത്തിന്‍റെ ഗേറ്റിന് പുറത്ത് തടഞ്ഞു നിര്‍ത്തുന്നത് തീര്‍ത്തും മനുഷ്യത്വരഹിതമാണ്.

ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ അവ പിഞ്ചുകുഞ്ഞുങ്ങളെയും മുതിര്‍ന്ന പൗരന്മാരെയും ബുദ്ധിമുട്ടിച്ചാകരുത്. കുഞ്ഞുങ്ങളോടുകൂടി വരുന്നവര്‍ക്കും അവരുടെ രക്ഷാകര്‍ത്താകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പരീക്ഷാകേന്ദ്രത്തില്‍ കാത്തിരിപ്പു സൗകര്യങ്ങള്‍ ഒരുക്കണം. സര്‍ക്കാരുകളും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എ.സി. വിനീത് കുമാര്‍ ആനാംപറമ്പില്‍ വീട്, മണ്ണുത്തി

Letters

ജലസംരക്ഷണത്തില്‍ സര്‍ക്കാരിനും പങ്കാളികളാകാം

മഴ കിട്ടിയിട്ടും സര്‍ക്കാര്‍ ഓഫീസ് പടിക്കല്‍ കുടിവെള്ളത്തിനായി സമരം ചെയ്യുന്നതായി കണ്ടു. ജലസാക്ഷരത ഇനിയും ജനങ്ങളില്‍ എത്താത്തതാണ് ഇതിന് പ്രധാന കാരണം. നമ്മുടെ ഭൂമി വലിയൊരു ജലസംഭരണിയാണെന്ന ബോധം നമ്മള്‍ മറക്കരുത്. ഓരോ മഴയ്ക്കും കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോയി ഉപയോഗശൂന്യമാകുന്നത്. ഇതില്‍ നല്ലൊരു ഭാഗം ഭൂമിക്ക് കൊടുത്ത് വരള്‍ച്ച ഒഴിവാക്കാം.

കുടിവെള്ള സംരക്ഷണത്തിന് ഏറ്റവും ലളിതമായ മാർഗമാണ് കിണര്‍ റീ ചാര്‍ജ്. സര്‍ക്കാരിനായി കാത്തിരിക്കാതെ 500 മുതല്‍ 1000 രൂപയില്‍ ഒതുക്കാവുന്ന രീതിയാണ് കിണര്‍ റീചാര്‍ജ്ജ്. സര്‍ക്കാരിനും പ്രത്യേകം രൂപകല്പന ചെയ്ത പിഡബ്ല്യുഡി റോഡ് സൈഡ് കാന വഴിയും ഭൂജലം വര്‍ധിപ്പിക്കുന്നതില്‍ പങ്കാളികളാകാം.

അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്ത കാനകളാണ് ഇതിന് ഉചിതം. ഒഴുകിപ്പോകുന്ന മഴവെള്ളത്തിന്‍റെ നല്ലൊരു ഭാഗം ഇതുമൂലം ഭൂമിയിലേക്ക് താഴ്ന്നുപോകും. ഈ രീതി നടപ്പാക്കുന്നതോടെ സര്‍ക്കാരും മഴവെള്ള സംരക്ഷണ പ്രക്രിയയില്‍ ജനങ്ങളോടൊപ്പം പങ്കാളികളായെന്ന് അഭിമാനിക്കാം. അങ്ങിനെ ജനത്തെ ബോധവത്കരിക്കാം. ഭൂജലം വര്‍ധിപ്പിച്ച് സമരങ്ങളെ ഒഴിവാക്കാം. കുടിവെള്ളവും സംരക്ഷിക്കാം.

കാവല്ലൂര് ഗംഗാധരന്‍ (ദേശീയ ജലപുരസ്‌കാര ജേതാവ്, സംസ്ഥാന പരിസ്ഥിതി
മിത്രം അവാര്‍ഡ് വിജയി)

Letters

സ്റ്റാഫിന്‍റെ എണ്ണം അമിതമാകരുത്

മന്ത്രിമാരുടെയും മറ്റു കാബിനറ്റ് റാങ്കുകാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ രാഷ്‌ട്രീയ നിയമനം നേടാൻ തള്ളലാണ് എല്ലായിടത്തും. തസ്‌തിക മതി, ജോലി വേണ്ട എന്നതാണ് പേഴ്‌സണൽ സ്റ്റാഫ് ആയാലുള്ള ഗുണം. ജോലിയിൽ ഇരിക്കുമ്പോൾ, നേരിട്ടും അല്ലാതെയുമുള്ള ഒട്ടനവധി വരുമാന മാർഗങ്ങൾക്കു പുറമേ പിന്നീട് ലഭിക്കുന്ന ആയുഷ്കാല പെൻഷനും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗത്തിന്‍റെ ആകർഷണമാണ്.

പൊതുഖജനാവിനെ മുടിക്കുന്ന സ്റ്റാഫ് പെരുപ്പവും അവർക്കുള്ള പെൻഷനും അത്യാവശ്യമായും അവസാനിപ്പിക്കണം. ഒരാൾക്ക് 25 സ്റ്റാഫിനെ വരെ വയ്ക്കാം എന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ മുഖ്യമന്ത്രി, തനിക്കുമാത്രം അത് 37 വരെ ആക്കി. ഒരു മന്ത്രിക്ക് എന്തിനാണ് 25 സ്റ്റാഫ്? പരമാവധി 15-20 പേർ മതിയാകും.

ജോലിഭാരം കുറവുള്ള വകുപ്പുകളിൽ അതുപോലും വേണ്ട. ഡെപ്യൂട്ടി സ്പീക്കറിനും ചീഫ് വിപ്പിനും വെറുതേ കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്. രണ്ടുപേർക്കും പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. അതിനാൽത്തന്നെ പേഴ്സണൽ സ്റ്റാഫിന്‍റെ ആവശ്യം പോലുമില്ല. എംഎൽഎ എന്ന നിലയിലെ സ്റ്റാഫ് മാത്രം മതിയാകും. സ്പീക്കർക്ക് പോലും ഒന്നോ രണ്ടോ സ്റ്റാഫിനെ മാത്രമേ ആവശ്യമുള്ളൂ.

-ജോഷി ബി. ജോൺ മണപ്പള്ളി

Letters

പെൻഷൻ കാലാവധി ഉയർത്തിയത് നല്ല തീരുമാനം

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലാവധി രണ്ടു വർഷത്തിൽനിന്നു നാലു വർഷമായി ഉയർത്തിയത് ഉചിതമായ തീരുമാനമാണ്‌. രണ്ടു വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയവരെ വച്ച് അവർക്കു കൂടി പെൻഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഇല്ലാതാതുന്നത്.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കായി അഞ്ഞൂറോളം പേരെയാണ് നിയമിച്ചത്. ഓരോ സർക്കാർ അധികാരമേൽക്കുമ്പോഴും ഇത്തരത്തിൽ അനേക നിയമനങ്ങളാണ് നടക്കുന്നത്. ഈ രാഷ്‌ട്രീയ നിയമനങ്ങൾക്കൊക്കെ സർക്കാർ ഖജനാവിൽനിന്നു ജീവിതകാലം മുഴുവൻ പെൻഷൻ നൽകേണ്ട സ്ഥിതിയാണ്.

ഇടതു-വലതു ഭേദമില്ലാതെ ഇത് തുടരുകയാണ്. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന നയത്തെ മുമ്പ് സുപ്രീം കോടതി നിശിതമായി വിമർശിക്കുകപോലുമുണ്ടായി. അനഭിലഷണീയവും അനാവശ്യമായ ബാധ്യത വരുത്തിവയ്ക്കുന്നതുമായ ഈ പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- മുരളീമോഹൻ, മഞ്ചേരി

Letters

ഭക്ഷണ വിലവർധന ഏകീകരിക്കണം

 പാചകവാതകം ലഭ്യമല്ലാത്തതും വിലവർധനയും സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ബേക്കറികളിലും എല്ലാം ഭക്ഷണത്തിനു ക്രമാതീതമായി വില വർധിപ്പിച്ചിരിക്കുന്നു. കൂടാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതോടെ ചില ഹോട്ടലുകളിൽ രണ്ടാമതും ഭക്ഷണവില വർധിപ്പിച്ചു.

പല ഹോട്ടൽ, റസ്റ്ററന്‍റ്, ബേക്കറി ഉടമകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോരുത്തരുടെയും ഇഷ്ടത്തിനനനുസരിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്. സർക്കാരുമായി വില വർധന സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല. ഹോട്ടലുകളിലെയും റസ്റ്ററന്‍റുകളിലെയും ഭക്ഷണ വിലവർധയുടെ ചുവടുപിടിച്ച് ബേക്കറികളിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ചെലവുകൾ വർധിച്ചതിന് ആനുപാതികമായി ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നടപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷനുകളുമായി സർക്കാർ അടിയന്തരമായി ചർച്ച നടത്തണം. ചർച്ചയിലൂടെ തീരുമാനിക്കുന്നവിലവർധന ഏകീകൃതമായി എല്ലാ ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും ബേക്കറികളിലും നടപ്പാക്കുകയും പ്രദർശിപ്പിക്കുകയും വേണം.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതം ഏറെ ദുരിതപൂർണമാകും.

- റോയി വർഗീസ് ഇലവുങ്കൽ

Letters

ഭരണമില്ലായ്മയ്ക്ക് ന്യായീകരണമുണ്ടോ?

ഒരു വോട്ടർപട്ടിക തല്ലിക്കൂട്ടി ഒരു തരത്തിൽ കോടികൾ പൊതു ഖജനാവും പാർട്ടികളും സ്ഥാനാർഥികളും പൊടിച്ചു വോട്ടെടുപ്പ് നടത്തി. മൃഗീയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുപ്പു ഫലവും വന്നു. മാസം ഒന്ന് കഴിഞ്ഞു. സർക്കാർ ഉണ്ടാകുന്നില്ല. വീണ്ടും കോടികൾ പൊടിച്ചു നേതാക്കൾ തലങ്ങും വിലങ്ങും പറക്കുന്നു.!

ഭരണമില്ലാത്ത നീണ്ട ഇടവേള അനിശ്ചിതമായി തുടരുന്നു. നാട്ടിലെ ചിന്തകർക്കും നിയമജ്ഞർക്കും ഒന്നും പറയാനില്ലേ? ഭരണഘടനാ വ്യാഖ്യാതാക്കള്‍ വായ തുറക്കണം, പ്രതികരിക്കണം, ശബ്ദമുയർത്തണം.

-അഡ്വ. ഫിലിപ്പ് പഴേന്പള്ളി പെരുവ

 

 

Letters

എസി മെമു ട്രെയിൻ എങ്കിലും

കേരളത്തിലേക്ക് ഡബിൾ ഡക്കർ കോച്ച്, എസി മെമു കോച്ച് ഉൾപ്പെടെ ട്രെയിനുകൾ വരാൻ ഇനിയും സമയമെടുക്കുന്നു എന്നുള്ളത് വിരോധാഭാസമാണ്.

പഴയ ബോഗികളുമായി പഴഞ്ചൻ രീതി പിന്തുടരുന്നതിന് ഒരു മാറ്റം ജനപ്രതിനിധികൾ ട്രെയിൻ യാത്ര പതിവാക്കി ഉണർന്നു പ്രവർത്തിച്ചാൽ ഒരു പരിധിവരെ എസി മെമു, ഡബിൾ ഡക്കർ ഒക്കെ ഇനിയെങ്കിലും വരുന്നതിനുള്ള കാലതാമസം മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു എസി മെമു ട്രെയിൻ എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ഓഫീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തിരുവനന്തപുരം- എറണാകുളം- പാലക്കാട്-കാസർഗോഡ് റൂട്ടിൽ ഒന്നിലെങ്കിലും ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർ ശുഷ്കാന്തി കാണിച്ചാൽ നന്നായിരുന്നു.

-സുനിൽ തോമസ്, റാന്നി

Latest News

Corehub Up