Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

കാൽപ്പന്തിന്‍റെ പ്രിയങ്കരി

""2023 ഏപ്രിൽ 30. എന്‍റെ കളിജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്ന്. കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 എഎഫ്സി യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ എഫ് ഗ്രൂപ്പ് ജേതാക്കളായി. നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള കിർഗിസ്ഥാനെ 2-1 ന് ഇന്ത്യ തോല്പിച്ചു.

ബംഗാളിയായ സുലഞ്ജന റാവു, ഹരിയാനക്കാരിയായ പൂജ എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. അങ്ങനെ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ടിനു യോഗ്യതനേടി. ഇന്ത്യൻ താരങ്ങൾ എന്നെ പൊക്കിയെടുത്ത് ആനന്ദനൃത്തം ചെയ്തു. ഇന്ത്യക്കാരായ ഒരുപാടുപേർ കളികാണാൻ ഉണ്ടായിരുന്നു. ആതിഥേയ ടീമിനെന്നപോലെ നമുക്കും കാണികളുടെ വലിയ സപ്പോർട്ട് ലഭിച്ചിരുന്നു. ആ അവിസ്മരണീയ നിമിഷം ഇപ്പോഴും എന്‍റെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല..''- ഡോ.പി.വി. പ്രിയ പറഞ്ഞുതുടങ്ങുന്നു.

കളികളെ പ്രണയിച്ച കുടുംബം

കണ്ണൂർ ജില്ലയിലെ കലാ-കായിക പൈതൃകം ഏറെയുള്ള വെങ്ങര ഗ്രാമത്തിലാണ് പ്രിയയുടെ ജനനം. "പാഞ്ഞതിന്‍റെ കുഞ്ഞ് പറക്കും' എന്നൊരു നാടൻ ചൊല്ലുണ്ടല്ലോ. ഗോവൻ ഡിഫൻസ് ഫുട്ബോൾ ടീം അംഗമായിരുന്ന റിട്ട. മിലിട്ടറി ഓഫീസർ പി.വി. പ്രഭാകരന്‍റെയും കെ. സുനീതിയുടെയും മൂത്ത പുത്രി. ഇന്ത്യൻ താരം പ്രസൂൺ ബാനർജിയോടുള്ള ആരാധനമൂലം ഏക മകന് പ്രസൂൺ എന്നു പേരിട്ടയാളാണ് അച്ഛൻ പ്രഭാകരൻ. വലിയച്ഛന്മാരും മാമന്മാരും എല്ലാം വിവിധ സ്പോർട്സ് ഇനങ്ങളിലെ കളിക്കാർ. എല്ലാവർക്കും ഫുട്ബോൾ ഒരു വികാരമായിരുന്നു.

വെങ്ങരയിലെ ഹിന്ദു എൽപി സ്കൂൾ, പ്രിയദർശിനി യുപി സ്കൂൾ, മാടായി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾതല മത്സരങ്ങളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടിയോട് നിനക്കതുപറ്റും എന്നുപറഞ്ഞ് പ്രചോദിപ്പിച്ചത് യുപി സ്കൂളിലെ ഹെഡ് മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാഷ്. പ്രീഡിഗ്രിക്കുചേർന്ന മാടായി കോളജിൽ വച്ചാണ് പ്രിയ ഹാൻഡ്ബോൾ കളിക്കാൻ തുടങ്ങിയത്. ഒന്നാംവർഷ പ്രീഡിഗ്രി വെക്കേഷൻ കാലത്തെ ഒരു പത്രവാർത്തയാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. പ്രിയയുടെ വാക്കുകളിലേക്ക്:

ആ പത്രവാർത്ത

പെൺകുട്ടികൾക്കുള്ള സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കണ്ണൂർ മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു, മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന- ഇതായിരുന്നു പത്രവാർത്ത. അങ്ങനെ അച്ഛൻ എന്നെയുംകൂട്ടി മൈതാനിയിലെത്തി. അച്ഛന്‍റെ കൂടെ കളിച്ച എം. ആർ.സി കൃഷ്ണൻ മാസ്റ്ററായിരുന്നു ക്യാമ്പിലെ കോച്ച്. അങ്ങനെ ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങി.

അന്നൊക്കെ കണ്ണൂർ, വയനാട്, മലപ്പുറം ഭാഗങ്ങളിൽ നിരവധി ലോക്കൽ ടൂർണമെന്‍റുകൾ ഉണ്ട്. പുരുഷന്മാരുടെ ഈ ടൂർണമെന്‍റുകളുടെയെല്ലാം ഫൈനലിന്‍റെ തലേന്ന് അല്ലെങ്കിൽ ഫൈനലിനു തൊട്ടുമുമ്പ് വനിതകളുടെ ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം ഉണ്ടാകും. അങ്ങനെ ഞാൻ ആദ്യമായി ഒരു ടൂർണമെന്‍റിൽ ബൂട്ടുകെട്ടി; പിണറായിയിൽ.

ആദ്യ കളിയിൽത്തന്നെ എനിക്ക് പേടി മാറിക്കിട്ടി. മാസങ്ങൾക്കുള്ളിൽ കേരള ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ആ വർഷം ബിഹാറിൽ നടന്ന ദേശീയ ജൂണിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പന്തുതട്ടി. ഇതുതന്നെയാണ് എന്‍റെ വഴിയെന്നുതോന്നി.

പരിശ്രമം, പരിശീലനം, വായന

അതിരാവിലെ എഴുന്നേറ്റ് ആദ്യ ബസിനു പോയാലാണ് പരിശീലനത്തിനു മുനിസിപ്പൽ ഗ്രൗണ്ടിൽ എത്താനാവുക. വീട്ടിൽനിന്ന് ഒരു മണിക്കൂർ ബസിൽ യാത്രചെയ്ത് അവിടെ എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിക്കാണും. എന്നാലും ഒരിക്കൽപോലും മുടക്കിയില്ല. പരിശീലന സൗകര്യത്തിനായി ഡിഗ്രിക്ക് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളജിൽ മലയാളത്തിനു ചേർന്നു. അക്കാലത്ത് പരന്ന വായന ഉണ്ടായിരുന്നു.

മലയാളസാഹിത്യത്തോടു വലിയ പ്രിയമായിരുന്നു. സാമാന്യം ഭേദപ്പെട്ട നല്ലൊരു ലൈബ്രറി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്നുതന്നെ സീനിയർ ജില്ലാ ടീമിൽ ഇടം കിട്ടി. പിന്നെ സംസ്ഥാന ടീമിലേക്ക്. 1998ൽ സീനിയർ നാഷണൽസിൽ കേരളത്തിനായി കുപ്പായമിട്ടു. നീണ്ട ഒരു ദശാബ്ദക്കാലം കേരളത്തിനായി കളിച്ചു. 2009ൽ കേരള ക്യാപ്റ്റന്‍റെ തൊപ്പിയും അണിഞ്ഞു.

ഇതിനിടെ തലശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ പിജിക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴാണ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്ക് മാറണമെന്ന ശക്തമായ തോന്നലുണ്ടായത്. അങ്ങനെ കാലിക്കട്ട് കാമ്പസിൽ എംപിഎഡിനു ചേർന്നു. പിന്നെ എംഫിൽ, പിഎച്ച്ഡി.

മഴവില്ലുപോലൊരു ഫ്രീകിക്ക് ഗോൾ

ഒരു കളിക്കാരിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയത് 2007ലെ നാഷണൽ ഗെയിംസിനിടെയായിരുന്നു. ആസാമിലെ ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ മിസോറാമിനെതിരേ കിട്ടിയ ഒരു ഫ്രീകിക്ക്. അന്നു പ്രതിരോധ താരമായിരുന്നെങ്കിലും ഫ്രീകിക്ക്, കോർണർ എന്നിവ എപ്പോഴും ഞാനായിരുന്നു എടുത്തിരുന്നത്. സെന്‍റർ ലൈനിനു തൊട്ടരികേ നിന്നെടുത്ത (ഏകദേശം 45 വാര അകലെനിന്ന്) ആ ഫ്രീകിക്ക് ഉയർന്നുപൊങ്ങി മഴവില്ലു പോലെ പോസ്റ്റിന്‍റെ വലതു മൂലയിലേക്കു പറന്നിറങ്ങി. ഗോളിക്ക് സ്തബ്ധയായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ കളിയിൽ കേരളം 2-1 ന് ജയിക്കുകയും ചെയ്തു.

കോച്ചിന്‍റെ കുപ്പായത്തിലേക്ക്

കോച്ചിംഗിന്‍റെ സാധ്യതകളെക്കുറിച്ച് പലരുംവഴി ബോധ്യപ്പെട്ടു. അങ്ങനെയാണ് 2006ൽ ഒരു വർഷത്തെ ഇടവേളയെടുത്ത് പട്യാല സായ് സെന്‍ററിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് എൻഐഎസ് ഡിപ്ലോമ കരസ്ഥമാക്കിയത്. പിറ്റേവർഷം സി ലൈസൻസും നേടി.

എംഎഫിൽ കഴിഞ്ഞതിന്‍റെ ആനുകൂല്യത്തിൽ 2007ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചററായി; 2012വരെ തുടർന്നു. അതിനിടെ 2010ൽ ബി ലൈസൻസും സ്വന്തമാക്കി . ഒറീസയിലെ സാമ്പൽപുരിലായിരുന്നു ഒരു മാസം നീണ്ട ക്യാമ്പ്. അതിലെ ഏക വനിതയായിരുന്നു.

ഇന്ത്യൻ ടീമിന്‍റെ കോച്ച്

ലൈസൻസ് നേടി ഇറങ്ങിയ ഉടൻ അണ്ടർ 14 ഇന്ത്യൻ വനിത ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി നിയമിതയായി. 2012ൽ ഹെഡ് കോച്ചായി. 2010 മുതൽ 16 വരെ തുടർച്ചയായി എഎഫ്സി കപ്പിനായി അണ്ടർ 14 ടീമിനെ ഒരുക്കി. ശ്രീലങ്ക, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചു. 12 ലും 13 ലും എഎഫ്സിയുടെ സൗത്ത് സെൻട്രൽ ഏഷ്യൻ ഗ്രൂപ്പ് ജേതാക്കളായി. എട്ടു രാജ്യങ്ങൾ മത്സരിച്ച ടൂർണമെന്‍റിലെ ഏഴു കളികളിലും വിജയിച്ചു.

2014ൽ കൊളംബോയിലും 16ൽ താജിക്കിസ്ഥാനിലും റണ്ണറപ്പായി. 2013ൽ അണ്ടർ 19 ഇന്ത്യൻ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി മലേഷ്യയിലും 14ൽ വിയറ്റ്നാമിലും പോയി. പിറ്റേക്കൊല്ലം ഹെഡ് കോച്ചായി ജോർദാനിൽ നടന്ന എഎഫ്സി ടൂർണമെന്‍റിൽ പങ്കെടുത്തു. ഇതിനിടെ 2014ൽ എ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയായി. ഇതിനിടെ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങൾക്ക് കേരള സർക്കാർ ജോലി നൽകുന്നതിന്‍റെ ഭാഗമായി 2012ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ജോലിക്കുകയറി. നിരവധി കുട്ടികളെ പരിശീലിപ്പിച്ചു. അതിൽ അഞ്ചുപേർ അണ്ടർ 17, 19 ഇന്ത്യൻ ടീമിൽ ഇടം നേടി.

ഇന്ത്യൻ വിമൺസ് ലീഗ് കിരീടം

2017ൽ ഗോകുലം കേരളയ്ക്കായി വുമൺസ് ടീം രൂപീകരിച്ച് ഹെഡ് കോച്ചായി. ആദ്യമായി കേരളത്തിൽനിന്ന് ഒരു ടീം നാഷണൽ ലീഗ് കളിച്ചു. ആദ്യതവണതന്നെ നാലാം സ്ഥാനത്തെത്തി. ഇതിനിടെ ഇന്ത്യൻ വുമൺസ് ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ കളിക്കാരിയെ കൊണ്ടുവന്നു; ഉഗാണ്ടക്കാരി ഫസീല. പിന്നെ അവിടെനിന്നുതന്നെ റിതയും എത്തി.

പിറ്റേവർഷം ശക്തരായ മണിപ്പൂർ പോലീസിനോടു സെമിയിൽ തോറ്റ് മൂന്നാം സ്ഥാനം. 2019ൽ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ വുമൺസ് ലീഗിൽ ഗോകുലം ചാമ്പ്യന്മാരായി. ഈ ടീം ജോർദാനിൽ കളിക്കാനും പോയി. അതോടെ ഒരു ഇന്ത്യൻ വനിതാ ക്ലബ് ടീം വിദേശത്ത് എഎഫ്സി ക്ലബ് ടൂർണമെന്‍റ്് കളിക്കാൻ പോയതിന്‍റെ ചരിത്രവും സ്വന്തമായി.

ഇന്ത്യൻ സീനിയർ ടീമിനൊപ്പം

2020ൽ ഇന്ത്യൻ വനിതാ സീനിയർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി. സ്വീഡൻകാരനായ തോമസ് ഡെനർബി ആയിരുന്നു അന്ന് ഹെഡ് കോച്ച്. ആ സമയത്ത് ബ്രസീൽ, സ്വീഡൻ, ബഹറിൻ, യുഎഇ തുടങ്ങിയ നിരവധി ടീമുകളുമായി നമ്മൾ കളിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഫിഫ ലോകത്തിലെ മികച്ച താരമായി ആറുതവണ തെരഞ്ഞെടുക്കുകയും ചെയ്ത "വനിത ഫുട്ബോളിലെ പെലെ ’ എന്നറിയപ്പെടുന്ന ബ്രസീലിന്‍റെ മർത്തയ്ക്കെതിരേയും നമ്മുടെ കുട്ടികൾക്ക് കളിക്കാനായി.

ബ്രസീലിനെതിരേയുള്ള മത്സരത്തിൽ അവർ ആദ്യം ഗോൾ അടിച്ചു. പക്ഷേ, നമ്മുടെ പഞ്ചാബി താരം മനീഷ കല്യാൺ ഗോൾ നേടി സമനില പിടിച്ചു. പിന്നീട് ആറു ഗോളുകൾകൂടി അടിച്ച് അവർ 7-1ന് ജയിച്ചെങ്കിലും ഒരു ഗോളടിക്കാനും കുറച്ചുനേരത്തേക്കെങ്കിലും സമനിലയിലാക്കാനുമായി എന്നത് ഫിഫയുടെ ഒഫീഷ്യൽസിനെപ്പോലും അത്ഭുതപ്പെടുത്തി.

2023ല്‍ അണ്ടർ 17ന്‍റെ ഹെഡ് കോച്ചായി എഎഫ്സി ക്വാളിഫൈ ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ജേതാക്കളായി. 2023-24 കാലഘട്ടത്തിൽ സീനിയർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി പിങ്ക് കപ്പ് പോലുള്ള ഒട്ടേറെ ടൂർണമെന്‍റുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കളിച്ചു. 2024ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സെമിയിൽ തോറ്റു. ഇതിനിടെ 2023 ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ബെസ്റ്റ് വനിത കോച്ചിനുള്ള പുരസ്കാരം ലഭിച്ചു.

ഏഷ്യാ കപ്പിലേക്ക് സീനിയർ ടീം

2025 ൽ തായ്‌ലൻഡിൽ നടന്ന എഎഫ്സി ക്വാളിഫൈ മത്സരത്തിൽ മംഗോളിയ, തിമോർ ലെസ്റ്റെ, ഇറാഖ് ടീമുകളെ തോൽപ്പിച്ചാണ് നിർണായക മത്സരത്തിലേക്ക് എത്തിയത്. ആതിഥേയരായ തായ്‌ലൻഡിനെ 2-1 ന് തോൽപ്പിച്ച് ഏഷ്യാകപ്പിന് നാം യോഗ്യത നേടി- 22 വർഷങ്ങൾക്കുശേഷം, യോഗ്യതാമത്സരം കളിച്ച്. സീനിയർ ടീമിന്‍റെ മറക്കാനാവാത്ത ഒരു നിമിഷം ഇതായിരുന്നു.

ലോകകപ്പ് സ്വപ്നം

വനിതാ ലോകകപ്പിലും ഒളിമ്പിക്സിലും ഇന്ത്യൻ ടീമിനെ കളിപ്പിക്കണമെന്നതാണ് സ്വപ്നം. ഇപ്പോഴത്തെ വനിതാ ടീമിലെ കുറച്ചുപേർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സമീപഭാവിയിൽ അണ്ടർ 19, 17 ടീമുകളിൽനിന്ന് മികച്ച കുറച്ചുപേർകൂടി സീനിയർ ടീമിലെത്തും. അതോടെ കളിമാറും... 2024ൽ പ്രോ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏക വനിതാ കോച്ചും ഇപ്പോൾ തേവര സേക്രഡ് ഹാർട്ട് കോളജിലെ കായികാധ്യാപികയുമായ ഡോ.പി.വി. പ്രിയയുടെ സ്വപ്നങ്ങൾ ഗോൾമുഖത്തു തിളങ്ങുന്നു...

Sunday Special

കാൽപ്പന്തിന്‍റെ പ്രിയങ്കരി

""2023 ഏപ്രിൽ 30. എന്‍റെ കളിജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്ന്. കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 എഎഫ്സി യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ എഫ് ഗ്രൂപ്പ് ജേതാക്കളായി. നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള കിർഗിസ്ഥാനെ 2-1 ന് ഇന്ത്യ തോല്പിച്ചു.

ബംഗാളിയായ സുലഞ്ജന റാവു, ഹരിയാനക്കാരിയായ പൂജ എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. അങ്ങനെ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ടിനു യോഗ്യതനേടി. ഇന്ത്യൻ താരങ്ങൾ എന്നെ പൊക്കിയെടുത്ത് ആനന്ദനൃത്തം ചെയ്തു. ഇന്ത്യക്കാരായ ഒരുപാടുപേർ കളികാണാൻ ഉണ്ടായിരുന്നു. ആതിഥേയ ടീമിനെന്നപോലെ നമുക്കും കാണികളുടെ വലിയ സപ്പോർട്ട് ലഭിച്ചിരുന്നു. ആ അവിസ്മരണീയ നിമിഷം ഇപ്പോഴും എന്‍റെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല..''- ഡോ.പി.വി. പ്രിയ പറഞ്ഞുതുടങ്ങുന്നു.

കളികളെ പ്രണയിച്ച കുടുംബം

കണ്ണൂർ ജില്ലയിലെ കലാ-കായിക പൈതൃകം ഏറെയുള്ള വെങ്ങര ഗ്രാമത്തിലാണ് പ്രിയയുടെ ജനനം. "പാഞ്ഞതിന്‍റെ കുഞ്ഞ് പറക്കും' എന്നൊരു നാടൻ ചൊല്ലുണ്ടല്ലോ. ഗോവൻ ഡിഫൻസ് ഫുട്ബോൾ ടീം അംഗമായിരുന്ന റിട്ട. മിലിട്ടറി ഓഫീസർ പി.വി. പ്രഭാകരന്‍റെയും കെ. സുനീതിയുടെയും മൂത്ത പുത്രി. ഇന്ത്യൻ താരം പ്രസൂൺ ബാനർജിയോടുള്ള ആരാധനമൂലം ഏക മകന് പ്രസൂൺ എന്നു പേരിട്ടയാളാണ് അച്ഛൻ പ്രഭാകരൻ. വലിയച്ഛന്മാരും മാമന്മാരും എല്ലാം വിവിധ സ്പോർട്സ് ഇനങ്ങളിലെ കളിക്കാർ. എല്ലാവർക്കും ഫുട്ബോൾ ഒരു വികാരമായിരുന്നു.

വെങ്ങരയിലെ ഹിന്ദു എൽപി സ്കൂൾ, പ്രിയദർശിനി യുപി സ്കൂൾ, മാടായി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾതല മത്സരങ്ങളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടിയോട് നിനക്കതുപറ്റും എന്നുപറഞ്ഞ് പ്രചോദിപ്പിച്ചത് യുപി സ്കൂളിലെ ഹെഡ് മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാഷ്. പ്രീഡിഗ്രിക്കുചേർന്ന മാടായി കോളജിൽ വച്ചാണ് പ്രിയ ഹാൻഡ്ബോൾ കളിക്കാൻ തുടങ്ങിയത്. ഒന്നാംവർഷ പ്രീഡിഗ്രി വെക്കേഷൻ കാലത്തെ ഒരു പത്രവാർത്തയാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. പ്രിയയുടെ വാക്കുകളിലേക്ക്:

ആ പത്രവാർത്ത

പെൺകുട്ടികൾക്കുള്ള സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കണ്ണൂർ മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു, മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന- ഇതായിരുന്നു പത്രവാർത്ത. അങ്ങനെ അച്ഛൻ എന്നെയുംകൂട്ടി മൈതാനിയിലെത്തി. അച്ഛന്‍റെ കൂടെ കളിച്ച എം. ആർ.സി കൃഷ്ണൻ മാസ്റ്ററായിരുന്നു ക്യാമ്പിലെ കോച്ച്. അങ്ങനെ ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങി.

അന്നൊക്കെ കണ്ണൂർ, വയനാട്, മലപ്പുറം ഭാഗങ്ങളിൽ നിരവധി ലോക്കൽ ടൂർണമെന്‍റുകൾ ഉണ്ട്. പുരുഷന്മാരുടെ ഈ ടൂർണമെന്‍റുകളുടെയെല്ലാം ഫൈനലിന്‍റെ തലേന്ന് അല്ലെങ്കിൽ ഫൈനലിനു തൊട്ടുമുമ്പ് വനിതകളുടെ ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം ഉണ്ടാകും. അങ്ങനെ ഞാൻ ആദ്യമായി ഒരു ടൂർണമെന്‍റിൽ ബൂട്ടുകെട്ടി; പിണറായിയിൽ.

ആദ്യ കളിയിൽത്തന്നെ എനിക്ക് പേടി മാറിക്കിട്ടി. മാസങ്ങൾക്കുള്ളിൽ കേരള ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ആ വർഷം ബിഹാറിൽ നടന്ന ദേശീയ ജൂണിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പന്തുതട്ടി. ഇതുതന്നെയാണ് എന്‍റെ വഴിയെന്നുതോന്നി.

പരിശ്രമം, പരിശീലനം, വായന

അതിരാവിലെ എഴുന്നേറ്റ് ആദ്യ ബസിനു പോയാലാണ് പരിശീലനത്തിനു മുനിസിപ്പൽ ഗ്രൗണ്ടിൽ എത്താനാവുക. വീട്ടിൽനിന്ന് ഒരു മണിക്കൂർ ബസിൽ യാത്രചെയ്ത് അവിടെ എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിക്കാണും. എന്നാലും ഒരിക്കൽപോലും മുടക്കിയില്ല. പരിശീലന സൗകര്യത്തിനായി ഡിഗ്രിക്ക് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളജിൽ മലയാളത്തിനു ചേർന്നു. അക്കാലത്ത് പരന്ന വായന ഉണ്ടായിരുന്നു.

മലയാളസാഹിത്യത്തോടു വലിയ പ്രിയമായിരുന്നു. സാമാന്യം ഭേദപ്പെട്ട നല്ലൊരു ലൈബ്രറി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്നുതന്നെ സീനിയർ ജില്ലാ ടീമിൽ ഇടം കിട്ടി. പിന്നെ സംസ്ഥാന ടീമിലേക്ക്. 1998ൽ സീനിയർ നാഷണൽസിൽ കേരളത്തിനായി കുപ്പായമിട്ടു. നീണ്ട ഒരു ദശാബ്ദക്കാലം കേരളത്തിനായി കളിച്ചു. 2009ൽ കേരള ക്യാപ്റ്റന്‍റെ തൊപ്പിയും അണിഞ്ഞു.

ഇതിനിടെ തലശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ പിജിക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴാണ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്ക് മാറണമെന്ന ശക്തമായ തോന്നലുണ്ടായത്. അങ്ങനെ കാലിക്കട്ട് കാമ്പസിൽ എംപിഎഡിനു ചേർന്നു. പിന്നെ എംഫിൽ, പിഎച്ച്ഡി.

മഴവില്ലുപോലൊരു ഫ്രീകിക്ക് ഗോൾ

ഒരു കളിക്കാരിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയത് 2007ലെ നാഷണൽ ഗെയിംസിനിടെയായിരുന്നു. ആസാമിലെ ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ മിസോറാമിനെതിരേ കിട്ടിയ ഒരു ഫ്രീകിക്ക്. അന്നു പ്രതിരോധ താരമായിരുന്നെങ്കിലും ഫ്രീകിക്ക്, കോർണർ എന്നിവ എപ്പോഴും ഞാനായിരുന്നു എടുത്തിരുന്നത്. സെന്‍റർ ലൈനിനു തൊട്ടരികേ നിന്നെടുത്ത (ഏകദേശം 45 വാര അകലെനിന്ന്) ആ ഫ്രീകിക്ക് ഉയർന്നുപൊങ്ങി മഴവില്ലു പോലെ പോസ്റ്റിന്‍റെ വലതു മൂലയിലേക്കു പറന്നിറങ്ങി. ഗോളിക്ക് സ്തബ്ധയായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ കളിയിൽ കേരളം 2-1 ന് ജയിക്കുകയും ചെയ്തു.

കോച്ചിന്‍റെ കുപ്പായത്തിലേക്ക്

കോച്ചിംഗിന്‍റെ സാധ്യതകളെക്കുറിച്ച് പലരുംവഴി ബോധ്യപ്പെട്ടു. അങ്ങനെയാണ് 2006ൽ ഒരു വർഷത്തെ ഇടവേളയെടുത്ത് പട്യാല സായ് സെന്‍ററിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് എൻഐഎസ് ഡിപ്ലോമ കരസ്ഥമാക്കിയത്. പിറ്റേവർഷം സി ലൈസൻസും നേടി.

എംഎഫിൽ കഴിഞ്ഞതിന്‍റെ ആനുകൂല്യത്തിൽ 2007ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചററായി; 2012വരെ തുടർന്നു. അതിനിടെ 2010ൽ ബി ലൈസൻസും സ്വന്തമാക്കി . ഒറീസയിലെ സാമ്പൽപുരിലായിരുന്നു ഒരു മാസം നീണ്ട ക്യാമ്പ്. അതിലെ ഏക വനിതയായിരുന്നു.

ഇന്ത്യൻ ടീമിന്‍റെ കോച്ച്

ലൈസൻസ് നേടി ഇറങ്ങിയ ഉടൻ അണ്ടർ 14 ഇന്ത്യൻ വനിത ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി നിയമിതയായി. 2012ൽ ഹെഡ് കോച്ചായി. 2010 മുതൽ 16 വരെ തുടർച്ചയായി എഎഫ്സി കപ്പിനായി അണ്ടർ 14 ടീമിനെ ഒരുക്കി. ശ്രീലങ്ക, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചു. 12 ലും 13 ലും എഎഫ്സിയുടെ സൗത്ത് സെൻട്രൽ ഏഷ്യൻ ഗ്രൂപ്പ് ജേതാക്കളായി. എട്ടു രാജ്യങ്ങൾ മത്സരിച്ച ടൂർണമെന്‍റിലെ ഏഴു കളികളിലും വിജയിച്ചു.

2014ൽ കൊളംബോയിലും 16ൽ താജിക്കിസ്ഥാനിലും റണ്ണറപ്പായി. 2013ൽ അണ്ടർ 19 ഇന്ത്യൻ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി മലേഷ്യയിലും 14ൽ വിയറ്റ്നാമിലും പോയി. പിറ്റേക്കൊല്ലം ഹെഡ് കോച്ചായി ജോർദാനിൽ നടന്ന എഎഫ്സി ടൂർണമെന്‍റിൽ പങ്കെടുത്തു. ഇതിനിടെ 2014ൽ എ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയായി. ഇതിനിടെ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങൾക്ക് കേരള സർക്കാർ ജോലി നൽകുന്നതിന്‍റെ ഭാഗമായി 2012ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ജോലിക്കുകയറി. നിരവധി കുട്ടികളെ പരിശീലിപ്പിച്ചു. അതിൽ അഞ്ചുപേർ അണ്ടർ 17, 19 ഇന്ത്യൻ ടീമിൽ ഇടം നേടി.

ഇന്ത്യൻ വിമൺസ് ലീഗ് കിരീടം

2017ൽ ഗോകുലം കേരളയ്ക്കായി വുമൺസ് ടീം രൂപീകരിച്ച് ഹെഡ് കോച്ചായി. ആദ്യമായി കേരളത്തിൽനിന്ന് ഒരു ടീം നാഷണൽ ലീഗ് കളിച്ചു. ആദ്യതവണതന്നെ നാലാം സ്ഥാനത്തെത്തി. ഇതിനിടെ ഇന്ത്യൻ വുമൺസ് ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ കളിക്കാരിയെ കൊണ്ടുവന്നു; ഉഗാണ്ടക്കാരി ഫസീല. പിന്നെ അവിടെനിന്നുതന്നെ റിതയും എത്തി.

പിറ്റേവർഷം ശക്തരായ മണിപ്പൂർ പോലീസിനോടു സെമിയിൽ തോറ്റ് മൂന്നാം സ്ഥാനം. 2019ൽ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ വുമൺസ് ലീഗിൽ ഗോകുലം ചാമ്പ്യന്മാരായി. ഈ ടീം ജോർദാനിൽ കളിക്കാനും പോയി. അതോടെ ഒരു ഇന്ത്യൻ വനിതാ ക്ലബ് ടീം വിദേശത്ത് എഎഫ്സി ക്ലബ് ടൂർണമെന്‍റ്് കളിക്കാൻ പോയതിന്‍റെ ചരിത്രവും സ്വന്തമായി.

ഇന്ത്യൻ സീനിയർ ടീമിനൊപ്പം

2020ൽ ഇന്ത്യൻ വനിതാ സീനിയർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി. സ്വീഡൻകാരനായ തോമസ് ഡെനർബി ആയിരുന്നു അന്ന് ഹെഡ് കോച്ച്. ആ സമയത്ത് ബ്രസീൽ, സ്വീഡൻ, ബഹറിൻ, യുഎഇ തുടങ്ങിയ നിരവധി ടീമുകളുമായി നമ്മൾ കളിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഫിഫ ലോകത്തിലെ മികച്ച താരമായി ആറുതവണ തെരഞ്ഞെടുക്കുകയും ചെയ്ത "വനിത ഫുട്ബോളിലെ പെലെ ’ എന്നറിയപ്പെടുന്ന ബ്രസീലിന്‍റെ മർത്തയ്ക്കെതിരേയും നമ്മുടെ കുട്ടികൾക്ക് കളിക്കാനായി.

ബ്രസീലിനെതിരേയുള്ള മത്സരത്തിൽ അവർ ആദ്യം ഗോൾ അടിച്ചു. പക്ഷേ, നമ്മുടെ പഞ്ചാബി താരം മനീഷ കല്യാൺ ഗോൾ നേടി സമനില പിടിച്ചു. പിന്നീട് ആറു ഗോളുകൾകൂടി അടിച്ച് അവർ 7-1ന് ജയിച്ചെങ്കിലും ഒരു ഗോളടിക്കാനും കുറച്ചുനേരത്തേക്കെങ്കിലും സമനിലയിലാക്കാനുമായി എന്നത് ഫിഫയുടെ ഒഫീഷ്യൽസിനെപ്പോലും അത്ഭുതപ്പെടുത്തി.

2023ല്‍ അണ്ടർ 17ന്‍റെ ഹെഡ് കോച്ചായി എഎഫ്സി ക്വാളിഫൈ ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ജേതാക്കളായി. 2023-24 കാലഘട്ടത്തിൽ സീനിയർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി പിങ്ക് കപ്പ് പോലുള്ള ഒട്ടേറെ ടൂർണമെന്‍റുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കളിച്ചു. 2024ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സെമിയിൽ തോറ്റു. ഇതിനിടെ 2023 ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ബെസ്റ്റ് വനിത കോച്ചിനുള്ള പുരസ്കാരം ലഭിച്ചു.

ഏഷ്യാ കപ്പിലേക്ക് സീനിയർ ടീം

2025 ൽ തായ്‌ലൻഡിൽ നടന്ന എഎഫ്സി ക്വാളിഫൈ മത്സരത്തിൽ മംഗോളിയ, തിമോർ ലെസ്റ്റെ, ഇറാഖ് ടീമുകളെ തോൽപ്പിച്ചാണ് നിർണായക മത്സരത്തിലേക്ക് എത്തിയത്. ആതിഥേയരായ തായ്‌ലൻഡിനെ 2-1 ന് തോൽപ്പിച്ച് ഏഷ്യാകപ്പിന് നാം യോഗ്യത നേടി- 22 വർഷങ്ങൾക്കുശേഷം, യോഗ്യതാമത്സരം കളിച്ച്. സീനിയർ ടീമിന്‍റെ മറക്കാനാവാത്ത ഒരു നിമിഷം ഇതായിരുന്നു.

ലോകകപ്പ് സ്വപ്നം

വനിതാ ലോകകപ്പിലും ഒളിമ്പിക്സിലും ഇന്ത്യൻ ടീമിനെ കളിപ്പിക്കണമെന്നതാണ് സ്വപ്നം. ഇപ്പോഴത്തെ വനിതാ ടീമിലെ കുറച്ചുപേർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സമീപഭാവിയിൽ അണ്ടർ 19, 17 ടീമുകളിൽനിന്ന് മികച്ച കുറച്ചുപേർകൂടി സീനിയർ ടീമിലെത്തും. അതോടെ കളിമാറും... 2024ൽ പ്രോ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏക വനിതാ കോച്ചും ഇപ്പോൾ തേവര സേക്രഡ് ഹാർട്ട് കോളജിലെ കായികാധ്യാപികയുമായ ഡോ.പി.വി. പ്രിയയുടെ സ്വപ്നങ്ങൾ ഗോൾമുഖത്തു തിളങ്ങുന്നു...

Sunday Feature

കൂട്ടിയിടികൾ, ആകാശത്തിന്‍റെ അവകാശികളും ആകാശ യാനങ്ങളും തമ്മിൽ

പതിനാറു കോടിയിലേറെ വർഷങ്ങളായി ഭൂമിയുടെ ആകാശത്ത് പറക്കുന്ന പക്ഷികളും വെറും 123 കൊല്ലം മുമ്പ് പറന്നുതുടങ്ങിയ വിമാനങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം വ്യോമയാന മേഖലയിലെ കൃത്യമായ പരിഹാരം കാണാനാവാത്ത പ്രശ്‌നങ്ങളിലൊന്നാണ്. ആകാശങ്ങളുടെ ഏറ്റവും പഴയ അവകാശിയും ഇന്നലെ വന്ന യന്ത്രപ്പക്ഷികളും തമ്മിൽ വർഷംതോറും ഉണ്ടാകുന്ന ശരാശരി അരലക്ഷം കൂട്ടിയിടികളിലൂടെ സംഭവിക്കുന്ന മൊത്തം നഷ്ടം ഏകദേശം 12,255 കോടി രൂപയാണ് എന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒരു കൊല്ലം മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടത് 1,782 വിമാന-പക്ഷി കൂട്ടിയിടികളാണ്. വാർഷിക നഷ്ടം 100-200 കോടി രൂപ.

കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കൂട്ടിയിടി വാർത്ത കാണുമ്പോഴും, ഇത്തിരിപ്പോന്ന പക്ഷിയെ എന്തിനാണ് വമ്പൻ വിമാനങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്ന് ഒരു വേളയെങ്കിലും അമ്പരക്കാത്തവർ ചുരുക്കമായിരിക്കും. മൊമെന്‍റം എന്ന് ഇംഗ്ലീഷിലും ആക്കം എന്നു മലയാളത്തിലും പറയുന്ന, പക്ഷിയും വിമാനവും തമ്മിലുള്ള ആപേക്ഷിക വേഗത്തെ പക്ഷിയുടെ ഭാരവുമായി ഗുണിക്കുമ്പോൾ കിട്ടുന്ന തുകയിലാണ് ഇതിന്‍റെ വിശദീകരണം ഉള്ളത്.

ഒരു ഉദാഹരണം പറയാം-


പറന്നുയർന്ന്, 250 നോട്ട്‌സ് വേഗത്തിൽ (സെക്കൻഡിൽ 128 മീറ്റർ) നീങ്ങിക്കൊണ്ടിരുന്ന ഒരു വിമാനത്തിൽ, എതിരേ പറന്നു വരുന്ന ഒരു കിലോ ഭാരമുള്ള ഒരു പരുന്ത് ഇടിക്കുന്നുവെന്നു കരുതുക. പക്ഷിയുടെ വേഗവും വിമാനത്തിന്‍റെ വേഗവും കുട്ടിക്കിട്ടുന്ന തുകയാണ് ഇവിടെ ആപേക്ഷിക വേഗം. പക്ഷിയുടെ വേഗം വിമാനവേഗത്തെ അപേക്ഷിച്ച് തീരെ കുറവായിരിക്കുമെന്നതിനാൽ അത് കണക്കിലെടുക്കണമെന്നില്ല.

1x128 = 128 കിലോഗ്രാം-മീറ്റർ/സെക്കൻഡ് മൊമെന്‍റമാണ് ഇടിയിൽ ഉണ്ടാകുന്നത്.

ഇടി നടക്കുമ്പോൾ, പക്ഷിക്കുണ്ടായിരുന്ന ആപേക്ഷിക വേഗമായ 128മീറ്റർ/സെക്കൻഡ് എന്നത്, സെക്കൻഡിന്‍റെ ചെറിയൊരു അംശത്തിനുള്ളിൽ പൂജ്യമാവുകയാണല്ലോ. വിമാനത്തിൽ ഇടിച്ച് പക്ഷി നിശ്ചലമാകാൻ 0.005 സെക്കൻഡാണ് എടുക്കുന്നതെങ്കിൽ, മേൽപ്പറഞ്ഞ മൊമെന്‍റെം ഉണ്ടാക്കുന്ന ആഘാതം കിട്ടാൻ അതിനെ ഈ സമയം കൊണ്ട് ഹരിച്ചാൽ മതി.

128/0.005 =25,600 ന്യൂട്ടൺസ്.


വിമാനത്തിൽ രണ്ടര ടണ്ണുള്ള ഒരു കൂടംകൊണ്ട് അടിക്കുന്നതിനു തുല്യമാണ് ആ ആഘാതം. പക്ഷിയുടെ ഭാരം കൂടുന്നതനുസരിച്ച്, ആ ആഘാതം കൂടിക്കൊണ്ടിരിക്കും. ഭാരം രണ്ടു കിലോയാണെങ്കിൽ ആഘാതം അഞ്ചു ടണ്ണിലേറെ. അതുപോലെ തന്നെ, വിമാനത്തിന്‍റെ വേഗം കൂടുംതോറും ആഘാതം വർധിച്ചുകൊണ്ടിരിക്കും. പക്ഷിയിടിയിൽ വിമാനത്തിന്‍റെ മൂക്ക് പൊളിയുകയും എൻജിൻ ബ്ലേഡുകൾ ഇളകിപ്പോവുകയും ചിറകിൽ പൊട്ടലുണ്ടാവുകയും ചെയ്യുന്നതൊക്കെ, ടൺ കണക്കിനുള്ള ഈ ആഘാതം കാരണമാണ്.

വിമാനശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളേക്കാൾ അപകടം ഉണ്ടാക്കുന്നത് പക്ഷി നേരേ എൻജിനിൽ ഇടിക്കുകയും എൻജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നേരത്തേ പറഞ്ഞ ടൺ കണക്കിനുള്ള ആഘാതത്തിൽ എൻജിന്‍റെ പുറംചട്ട പൊളിയാം, അതിവേഗം കറങ്ങുന്നതിനാൽ, പക്ഷിയെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻജിൻ ബ്ലേഡുകൾ ഒടിഞ്ഞു തകരാം. ഇന്ധനത്തിനൊപ്പം കത്തിപ്പിടിക്കുന്ന പക്ഷി എൻജിന്‍റെ പ്രവർത്തനം മൊത്തം അവതാളത്തിലാക്കുകയും ചെയ്യാം.
ചെറിയ ഉയരത്തിൽ പറക്കുന്ന പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറുന്നത് വിമാനം ലാൻഡുചെയ്യുമ്പോളും പറന്നുയരുമ്പോഴുമാണ് എന്നത് അപകടം കൂടുതൽ ഗുരുതരമാക്കുന്നുമുണ്ട്.

ചിറകിനും എൻജിനും ലാൻഡിംഗ്/ടേക്കോഫ് നേരത്തുണ്ടാകുന്ന പരുക്കുകൾ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനും വീണു തകരാനും വരെ ഇടയാക്കാം. ലാൻഡിംഗിലും ടോക്കോഫിലും തന്നെ, ടേക്കോഫാണ് കൂടുതൽ അപകടകരമായ ഘട്ടം. വിമാനം നല്ല വേഗത്തിലായിരിക്കുമെന്നതും എൻജിനുകൾ പരമാവധി ശക്തിയിൽ പ്രവർത്തിക്കുകയായിരിക്കുമെന്നതും "ഫുൾ ടാങ്ക്' ഇന്ധനം ഉണ്ടായിരിക്കുമെന്നതും, പക്ഷിയിടിയുടെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം 1782 വിമാന-പക്ഷി കൂട്ടിയിടികളാണ് രേഖപ്പെടുത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. ദിവസം ശരാശരി 5 സംഭവങ്ങൾ. 2021 നെ അപേക്ഷിച്ച് 130 ശതമാനം കൂടുതലായിരുന്നു ഇത്. 775 ആയിരുന്നു അന്നത്തെ സംഖ്യ. 2022 ൽ ഇത് 1131 ആയി. 2023ൽ 1371, 2024ൽ 1278.

തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ 2020 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പക്ഷിയിടി രേഖപ്പെടുത്തിയത് ബംഗളുരുവിലായിരുന്നു- 343. ഹൈദരാബാദിൽ 207, ചെന്നൈയിൽ 205, നമ്മുടെ തിരുവനന്തപുരത്ത് 125. ഇന്ത്യ മൊത്തം എടുത്താൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം- 695 സംഭവങ്ങൾ. മുംബൈ-407, ബെംഗളുരു-343, അഹമ്മദാബാദ്-337, ഹൈദരാബാദ്-207. പക്ഷി ഇടി നിയന്ത്രിക്കാൻ, വിമാനത്താവള പരിസരങ്ങളിൽ പക്ഷികൾ കൂടുന്നത് തടയുകതന്നെയാണ് പരിഹാരം. പക്ഷികൾക്ക് ഇരതേടാനും കൂടു കൂട്ടാനുമുള്ള സൗകര്യങ്ങൾ കുറയ്ക്കുക അതിൽ മുഖ്യം.

വിമാനം ലാൻഡു ചെയ്യാൻ അടുക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷികളെ വിരട്ടിയോടിക്കാൻ പടക്കം പൊട്ടിക്കുന്നത്, മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലും പതിവാണ്. പക്ഷികൾ ഇടിക്കുന്നതു പോലെ വിമാനത്താവളങ്ങളിൽ വച്ച് മൃഗങ്ങൾ ഇടിക്കുന്നതും ഏറെ ഗൗരവമുള്ള സുരക്ഷാ പ്രശ്‌നമാണ്. റൺവേയിൽ ഓടുമ്പോഴുള്ള ഈ ഇടികൾ ഏറെയും കുറുക്കൻ, വെരുക്, മുയൽ, കീരി, കുരങ്ങ് തുടങ്ങിയവയുമായാണ്, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ. ഈ ഭീഷണി കുറയ്ക്കാൻ മൃഗങ്ങളെ കെണിവച്ച് പിടിച്ച് ദൂരെ കൊണ്ടുപോയി വിടുകയാണ് ചെയ്യുക.

Other Stories

സ്വയം ഇരിക്കാത്ത തണലിനായി മരങ്ങൾ നടുന്നവർ

ചിന്താവിഷയം


ഏതാണ്ട് ഒന്നര നൂറ്റാണ്ടായി നിർമാണം തുടരുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ദേവാലയമാണ് സഗ്രാദ ഫമീലിയ. സ്പെയിനിലെ ബാഴ്സലോണയിൽ അംബരചുംബിയായി നിൽക്കുന്ന ഈ ബസിലിക്കയുടെ ഉയരം 566 അടിയാണ്. തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ യേശുക്രിസ്തുവിന്‍റെ നാമത്തിൽ പണിതീർത്ത ടവർ ആണ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ഈ ടവർ ആശീർവദിച്ചതോടുകൂടി അതു കൂടുതൽ പ്രസിദ്ധമായി.

ഇപ്പോൾ സ്പെയിനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രം ഈ ദേവാലയമാണ്. ഇതിന്‍റെ ശില്പിയായ അന്‍റോണി ഗൗദിയും ഏറെ പ്രസിദ്ധനായിത്തീർന്നിട്ടുണ്ട്. ദൈവത്തിന്‍റെ ആർക്കിടെക്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

1852ൽ സ്പെയിനിലെ കാറ്റലോണിയയിലാണ് ഗൗദി ജനിച്ചത്. ബാല്യകാലംമുതൽ പ്രകൃതിയോട് അതിയായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു. മരങ്ങൾ, പുഷ്പങ്ങൾ, മലനിരകൾ, പക്ഷികൾ, കടൽച്ചിപ്പികൾ എന്നിങ്ങനെ പ്രകൃതിയിലെ എല്ലാറ്റിലും ദൈവത്തിന്‍റെ കരവിരുത് അദ്ദേഹം കണ്ടു. പിന്നീട് വാസ്തുശില്പിയായി വളർന്നപ്പോൾ ഈ പ്രകൃതിസൗന്ദര്യംതന്നെ അദ്ദേഹം രൂപകല്പനചെയ്ത സൗധങ്ങളുടെ മുഖമുദ്രയായി മാറി.

1883ൽ സഗ്രാദ ഫമീലിയ എന്ന ദേവാലയത്തിന്‍റെ നിർമാണച്ചുമതല അദ്ദേഹത്തിന്‍റെ കൈകളിലെത്തി. ആദ്യം അതൊരു സാധാരണ പ്രഫഷണൽ ജോലി മാത്രമായിരുന്നു. എന്നാൽ കാലക്രമേണ അത് അദ്ദേഹത്തിന്‍റെ ജീവിതദൗത്യമായി മാറി. മറ്റു പല പദ്ധതികളും അദ്ദേഹം ഉപേക്ഷിച്ചു. തന്‍റെ ജീവിതത്തിന്‍റെ അവസാന നാല്പതുവർഷം ഈ ഒരൊറ്റ ദേവാലയനിർമിതിക്കുവേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചു.

ഈ ദേവാലയത്തിന്‍റെ നിർമാണം ഏറെ വർഷങ്ങൾ നീണ്ടുപോകുമെന്നറിയാമായിരുന്ന ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: പള്ളിയുടെ പണി ഇത്രയും സാവധാനം നടക്കുന്പോൾ അങ്ങേക്ക് വിഷമമില്ലേ? അപ്പോൾ ഗൗദി നൽകിയ മറുപടി പ്രസിദ്ധമാണ്- ""എന്‍റെ ഉപഭോക്താവിനു തിടുക്കമില്ല.'' അദ്ദേഹം പരാമർശിച്ച ഉപഭോക്താവ് ദൈവമായിരുന്നു.

സഗ്രാദ ഫമീലിയയുടെ നിർമാണം തന്‍റെ ജീവിതകാലത്തു പൂർത്തിയാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അദ്ദേഹം നിരാശനായില്ല. കാരണം, താൻ പടുത്തുയർത്തുന്നത് ഒരു വന്പൻ കെട്ടിടം മാത്രമല്ല, പ്രത്യുത ഭാവി തലമുറകൾക്കായി ഒരു വിശ്വാസ സാക്ഷ്യം പണിയുകയായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.

1926ൽ ഒരു ട്രാം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൗദി ഏതാനും ദിവസങ്ങൾക്കുശേഷം മരിച്ചു. അദ്ദേഹത്തിന്‍റെ മരണശേഷം നൂറു വർഷം പിന്നിട്ടിട്ടും സഗ്രാദ ഫമീലിയയുടെ നിർമാണം തുടരുകയാണ്. 2030കളിൽ മാത്രമേ ഇതിന്‍റെ നിർമാണം പൂർത്തിയാകൂവെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഓരോ വർഷവും ശതലക്ഷക്കണക്കിനു വിശ്വാസികളും സന്ദർശകരും ഈ അദ്ഭുത ദേവാലയം കാണാനെത്തുന്നുണ്ട്. ഗൗദിയുടെ സ്വപ്നത്തിന്‍റെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്.

ഈ കഥ മറ്റൊരു സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ സത്യം വ്യക്തമാക്കുന്ന ഒരു ഗ്രീക്ക് പഴമൊഴിയുള്ളത് ഇപ്രകാരമാണ്: ""തങ്ങൾ ഇരിക്കാത്ത തണലിനായി മരങ്ങൾ നട്ടുപിടിപ്പിക്കുന്പോഴാണ് ഒരു സമൂഹം മഹത്തരമാകുന്നത്.'' ലോകത്തിലെ മഹത്തായ പല നേട്ടങ്ങൾക്കും കാരണക്കാർ അവയുടെ അന്തിമഫലം കാണാൻ ജീവിച്ചിരിക്കാത്ത ആളുകളാണ്. യൂറോപ്പിലെ അനേകം മഹത്തായ കത്തീഡ്രലുകൾ പണിയാൻ തുടങ്ങിയവർക്ക് അവയുടെ പൂർത്തീകരണം കാണാൻ കഴിഞ്ഞിരുന്നില്ല. തലമുറകൾ കൈമാറിയാണ് അവയുടെ നിർമാണം പൂർത്തിയായത്. അവയിൽ ജർമനിയിലെ കൊളോണ്‍ കത്തീഡ്രലും റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുമൊക്കെ ഉൾപ്പെടും.

ജീവിതത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. മാതാപിതാക്കൾ മക്കളെ വളർത്തുന്നു. എന്നാൽ അവരുടെ ജീവിതം പലപ്പോഴും പാതിവഴിയിൽവച്ച് കണ്ടുകൊണ്ട് ഈ ലോകം വിടാനല്ലേ പല മാതാപിതാക്കളും വിധിക്കപ്പെട്ടിരിക്കുന്നത്? അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നു. എന്നാൽ അവരുടെ ഭാവിനേട്ടങ്ങൾ മുഴുവൻ കാണാനുള്ള ഭാഗ്യം അധ്യാപകർക്കു ലഭിക്കാറുണ്ടോ?

പുരോഹിതർ എത്രയോ പേർക്കു ആത്മീയോപദേശം നൽകുന്നു. അവരുടെ വാക്കുകൾ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടാകാം. എന്നാൽ അവയുടെ പൂർണഫലം കാണാൻ അവർക്ക് അവസരം ലഭിക്കുമോ?

സന്നദ്ധപ്രവർത്തകരും സാമൂഹിക പരിഷ്കർത്താക്കളുമൊക്കെ ചെയ്യുന്ന നന്മപ്രവൃത്തികളുടെ അന്തിമഫലം കാണാൻ അവർക്ക് എപ്പോഴും ഭാഗ്യമുണ്ടാകാറുണ്ടോ? ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻമാരുടെയും സ്ഥിതി ഇതുതന്നെയല്ലേ?

ജീവിതത്തിലെ എല്ലാ നല്ല പ്രവൃത്തികളുടെയും ഫലം ഉടനെ നാം കണ്ടെന്നുവരില്ല. നമ്മുടെ എല്ലാ സ്വപ്നപദ്ധതികളും കണ്‍മുന്നിൽ പൂർത്തിയായെന്നും വരില്ല. എന്നാൽ നമുക്കു ചെയ്യാനുള്ളത് ഒന്നുമാത്രമാണ്. ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചിരിക്കുന്ന ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്യുക. അവിടന്ന് നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി പൂർത്തിയാക്കുക.

ഗൗദി മരിച്ചിട്ട് നൂറു വർഷം പിന്നിട്ടിട്ടും സഗ്രേഡ ഫമീലിയ സന്ദർശിക്കാൻ വരുന്നവർ അനുഭവിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രയത്നഫലംകൂടിയാണ്. താൻ നട്ട മരത്തിന്‍റെ തണൽ ആസ്വദിക്കാൻ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. അദ്ദേഹം അതാഗ്രഹിച്ചില്ല എന്നതു വേറേ കാര്യം. ആ തണൽ ആസ്വദിക്കുന്നത് മറ്റുള്ളവരാണ്. അതാണ് അദ്ദേഹത്തിന്‍റെ മഹത്വവും.

നാം നടുന്ന മരത്തിന്‍റെ തണലിൽ ഇരിക്കണമെന്നു നിർബന്ധം പിടിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാം അതിസ്വാർഥരാണെന്ന് ഓർമിക്കുക. നമ്മൾ ചെയ്യുന്നത് നമുക്കുമാത്രം ഫലമെടുക്കാനാണെന്നു ശാഠ്യംപിടിക്കരുത്. അതു മറ്റുള്ളവരുടെ നന്മയ്ക്കുകൂടിയാവട്ടെ. നാം നടുന്ന മരങ്ങൾ മറ്റുള്ളവർക്കു തണൽ നൽകുന്നവയാകട്ടെ. അതായത്, നാം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ഐശ്വര്യവും നന്മയും ഉറപ്പുവരുത്തുന്നവയാകട്ടെ. അപ്പോഴാണ് നമ്മുടെയും ജീവിതം മഹത്തരമാവുക.

Corehub Up