Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

കാലമേ നന്ദി...

1971 അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ചിത്രീകരണം ചേർത്തലയിൽ നടക്കുന്നു. ഒരു കയർ ഫാക്‌ടറിയിലെ സമരരംഗമാണ് കാമറയിൽ പകർത്തുന്നത്.. സത്യൻ, പ്രേംനസീർ, ബഹദൂർ തുടങ്ങി അന്നത്തെ വന്പൻ താരങ്ങളെല്ലാം സെറ്റിലുണ്ട്. അവിടേക്കു വെളുത്ത് കൊലുന്നനെയുള്ള ഒരു പയ്യൻ ഭയാശങ്കകളോടെ കയറിവരുന്നു. സംവിധായകൻ സേതുമാധവൻ, ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്‍റെ ഷൂട്ടിംഗിലുണ്ടാകുന്ന തിരക്കിലും ടെൻഷനിലുമാണ്. ആ പയ്യൻ രണ്ടും കൽപിച്ച് സേതുമാധവന്‍റെ അരികിലെത്തി പതുക്കെ പറഞ്ഞു. ‘ ഇന്നലെ കോട്ടയത്ത് വന്നിരുന്നു. ചാൻസിന്‍റെ കാര്യം...’

ഇതു പറഞ്ഞതും സേതുമാധവൻ തലയുയർത്തി പയ്യനെ അടിമുടി നോക്കിയിട്ട് പറഞ്ഞു... ‘കൊള്ളാം, പക്ഷേ ശരീരം പോരാ. നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലേ ആയുളളൂ. എന്തായാലും കുറച്ചുനേരം വെയ്റ്റ് ചെയ്യൂ’. എന്നാല്‍ അന്ന് സന്ധ്യവരെ അവിടെ നിന്നെങ്കിലും സംവിധായകനെ കാണാൻ അവസരം ലഭിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകന്‍ ആ ചെറുപ്പക്കാരനെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളില്‍ അഭിനയിക്കണം എന്നു പറഞ്ഞു. സ്വർഗം കിട്ടിയ സന്തോഷം. അങ്ങനെ സിനിമയിൽ മുഖം കാണിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലമായി. അപ്പോഴാണ് ലൊക്കേഷനില്‍ ഉറങ്ങുകയായിരുന്ന നടൻ സത്യനെ കണ്ടത്. സത്യൻപോലും അറിയാതെ അദ്ദേഹത്തിന്‍റെ കാൽതൊട്ട് വണങ്ങി ആ ചെറുപ്പക്കാരൻ അനുഗ്രഹം തേടി. ‌

അങ്ങനെ വിശ്രുത ഛായാഗ്രഹകൻ മെല്ലി ഇറാനിയുടെ കാമറയിൽ ആദ്യമായി ആ യുവാവിന്‍റെ മുഖം പതിഞ്ഞു. ഇവിടെ ഒരു താരം ജനിക്കുകയായിരുന്നു. പേരോ സംഭാഷണമോ ഒന്നുമില്ലാത്ത രണ്ടോ മൂന്നോ ഷോട്ടുകളിൽ വന്നുപോകുന്ന കഥാപാത്രം. മമ്മൂട്ടി എന്ന മഹാനടന്‍റെ പിറവി എങ്ങനെയായിരുന്നു എന്നതിന്‍റെ ഉത്തരം ഇതാണ്. നിരന്തരമായ പരിശ്രമത്തിലൂടെയും അദമ്യമായ ആഗ്രഹത്തിലൂടെയും നേടിയെടുത്ത താരസിംഹാസനം.

കാലവും പ്രായവുമെല്ലാം അദ്ദേഹത്തിനു മുന്നിൽ വണങ്ങുന്നതു നാം കണ്ടു. മമ്മൂട്ടിയെ സംബന്ധിച്ച് അതൊക്കെയും ക്ലീഷേ പ്രയോഗങ്ങളായി. ജീവിതചക്രം 75 സംവത്സരങ്ങൾ പൂർത്തിയാക്കുന്പോൾ ഈ പ്രതിഭയുടെ കരിയറും ജീവിതവുമൊക്കെ മലയാളികൾക്ക് മനഃപാഠമാണ്. അതുകൊണ്ടുതന്നെ ചില ഓർമപ്പെടുത്തലുകൾ ആവർത്തന വിരസതയാകാമെങ്കിലും സിനിമയുടെയും ജീവിതത്തിന്‍റെയും ഗൃഹാതുരത്വത്തിലേക്ക് അതു നമ്മെ കൊണ്ടുപോകും. വൃദ്ധനെന്നോ മധ്യവയസ്കനെന്നോ യുവാവെന്നോ ജെൻസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും വേരുറച്ച ഈ മൂന്നക്ഷരം.... ‌

കാലത്തിന്‍റെ മഹാപ്രവാഹത്തിൽ എത്രയെത്ര താരങ്ങളാണ് പൊലിഞ്ഞത്. അവിടെ അതിജീവനത്തിന്‍റെ കരുത്തുമായി മമ്മൂട്ടി എന്ന മഹാനടൻ നമുക്കെല്ലാം പ്രചോദനവും ആശയുമായി മാറുകയാണ്. 75 വയസുകാരന് ഇനിയും ഏറെക്കാലം അടിപൊളിയായി ജീവിക്കാനുണ്ട് എന്ന തോന്നലാണ് മമ്മൂട്ടി നല്കുന്നത്. യുവാക്കൾക്ക് ആകട്ടെ, പരിശ്രമിച്ചാൽ നേടാനാവാത്തതായി ഒന്നുമില്ല എന്ന വലിയൊരു സന്ദേശവും.

വർഷങ്ങൾ പറയുന്ന കഥകൾ
1951- 1971

1951 സെപ്റ്റംബർ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ഇസ്മായിലിന്‍റെയും ഫാത്തിമയുടെയും സീമന്തപുത്രനായി ഇടത്തരം കുടുംബത്തിൽ ജനനം. പിന്നീട് ഇവർ വൈക്കത്തിനടുത്ത് ചെന്പിലേക്കു താമസം മാറ്റി. മമ്മൂട്ടി എന്ന നടന്‍റെ ബാല്യകൗമാരങ്ങൾ ഈ ഗ്രാമത്തിലായിരുന്നു. മഹാരാജാസ് കോളജിലെ ബിരുദ പഠന സമയത്തായിരുന്നു 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാണിച്ചത്.

1979

സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിലേക്കു കടന്നുവന്ന വർഷം. അവിടെ അദ്ദേഹത്തിന്‍റെ ജീവിതത്തിനു പുതുശോഭയുണ്ടാകുകയായിരുന്നു. ഭർത്താവിന്‍റെ വിജയത്തിനു പിന്നിൽ നിശബ്‌ദയായി പ്രവർത്തിച്ച വനിത. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ സിനിമാതിരക്കുകളിലേക്കു മമ്മൂട്ടി നീങ്ങിയപ്പോൾ കുടുംബകാര്യങ്ങൾ സുൽഫത്തിന്‍റെ കൈകളിൽ ഭദ്രമായി. ഒരു മഹാനടന് സ്വതന്ത്രമായി പറക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കിക്കൊടുത്തു.

1980- 86

എൽഎൽബി പഠനത്തിനുശേഷം മഞ്ചേരി കോടതിയിൽ വക്കീലായി പ്രാക് ടീസ് ചെയ്യുന്ന സമയത്താണ് മമ്മൂട്ടിക്ക് സിനിമയിൽ വീണ്ടും അവസരം ലഭിക്കുന്നത്. എക്കാലത്തും മമ്മൂട്ടിയെ പ്രോത്സാഹിപ്പിച്ച എം.ടി. വാസുദേവൻനായരുടെ ദേവലോകം എന്ന ചിത്രം. 1979ലായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം നിന്നുപോയി. എംടി തന്നെ 1980ൽ തന്‍റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ചെറിയൊരു റോൾ നൽകി. അങ്ങനെ ആദ്യമായി പേരും സംഭാഷണവുമുള്ള ഒരു കഥാപാത്രം ലഭിച്ചു. പതുക്കെ പതുക്കെ മമ്മൂട്ടി എന്ന നടൻ പിച്ചവച്ചു തുടങ്ങി.

1981ൽ കെ.ജി. ജോർജിന്‍റെ മേളയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് കൊമേഴ്സ്യൽ സിനിമയിൽ ചുവടുറപ്പിച്ചു. ആ വർഷംതന്നെ ഐ.വി. ശശിയുടെ തൃഷ്ണ, പി.ജി. വിശ്വംഭരന്‍റെ സ്ഫോടനം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പ്രേംനസീറിനുശേഷം സൗന്ദര്യവും പൗരുഷവും ഒത്തിണങ്ങിയ നടനെ പ്രേക്ഷകർ കണ്ടെത്തിത്തുടങ്ങുകയായിരുന്നു . 1981ൽ റിലീസായ ഐ.വി. ശശിയുടെ മറ്റൊരു ചിത്രമായ അഹിംസയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1982ൽ കെ.ജി. ജോർജിന്‍റെ യവനിക ഉൾപ്പടെ 23 സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്.

84ൽ പി.ജി. വിശ്വംഭരന്‍റെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, പിൻനിലാവ് എന്നീ സിനിമകൾ 150 ദിവസം തിയറ്റർ നിറഞ്ഞോടി. അതോടെ മമ്മൂട്ടിക്ക് താരപരിവേഷം ലഭിച്ചുതുടങ്ങി. കൂടെവിടെ, ആ രാത്രി, അതിരാത്രം, കാണാമറയത്ത്, തുടങ്ങിയ വന്പൻ ഹിറ്റുകളാണ് ആ വർഷം വന്നത്. ഒപ്പം ഐ.വി.ശശിയുടെ അടിയൊഴുക്കുകളിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 85ൽ യാത്ര, നിറക്കൂട്ട്, അനുബന്ധം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു.

പ്രതിസന്ധിയുടെ കാലഘട്ടം

മമ്മൂട്ടിക്ക് കരിയറിൽ അസാധാരണ പ്രതിസന്ധി നേരിട്ട കാലമായിരുന്നു എൺപതുകളുടെ പകുതി. ഒന്നിനുപിറകേ ഒന്നായി സിനിമകൾ പരാജയപ്പെട്ടു. സിനിമയിൽ നിന്ന് ഔട്ടാകുമെന്നുവരെ ചിലർ പ്രവചിച്ചു. പക്ഷേ അത്തരം പ്രതിസന്ധികളിൽ ഭാഗ്യവും കഴിവും ഒരുപോലെ മമ്മൂട്ടിയെ തുണയ്ക്കുന്നതായി കാണാം. 1987ൽ ജോഷിയുടെ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്.

ചിത്രത്തിലെ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രം സൃഷ്‌ടിച്ച തരംഗം അദ്ദേഹത്തിന്‍റെ കരിയറിലെ സുവർണരേഖയായി. പിന്നീടൊരിക്കലും മമ്മൂട്ടിക്ക് വലിയ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നില്ല. സിനിമ വ്യവസായം നേരിട്ട പൊതുവായ പ്രശ്നങ്ങളെല്ലാം അദ്ദേഹത്തെയും ബാധിച്ചുവെന്നതൊഴിച്ചാൽ തൊണ്ണൂറുകളും രണ്ടായിരവും ഇപ്പോൾ 2026 വരെയും മമ്മൂട്ടിയുടെ യുവത്വം കൊണ്ടാടുകയാണ് പ്രേക്ഷകർ.

സ്റ്റൈൽ, ഫാഷൻ മന്നൻ

സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ മമ്മൂട്ടിയെ വെല്ലാൻ മലയാളത്തിലാരുമില്ല. മമ്മൂട്ടിയുടെ ഫാഷൻ സെൻസിനെക്കുറിച്ച് മുൻപ് നടൻ അനൂപ് മേനോൻ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം ഞാൻ ദുബായിലെ ഒരു വാച്ച്കടയിൽ പോയപ്പോൾ, 90കളുടെ തുടക്കത്തിൽ പഴയ ബുർജ്മാൻ സെന്‍ററിൽ IWC, Patek തുടങ്ങിയ വാച്ചുകൾ അന്വേഷിച്ചു വരാറുണ്ടായിരുന്ന ഒരു ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറിനെക്കുറിച്ച് അവിടുത്തെ മുതിർന്ന സ്റ്റാഫുകളിൽ ഒരാൾ എന്നോട് പറഞ്ഞു.

വാച്ചുകളെക്കുറിച്ച് അവിടുത്തെ സമ്പന്നരായ ഷെയ്ഖുകൾക്ക് പോലുമില്ലാത്ത അറിവും അവയോടുള്ള പാഷനും കാണിച്ച ആ സൂപ്പർസ്റ്റാർ കടയിലുള്ളവരെ വിസ്മയിപ്പിച്ചു. അയാൾക്ക് ആ സൂപ്പർസ്റ്റാറിന്‍റെ പേര് ഓർക്കാൻ കഴിഞ്ഞില്ല, പക്ഷേ, അതീവസുന്ദരനായൊരു നടനായിരുന്നു അതെന്ന് അയാൾ ഓർത്തെടുത്തു. എനിക്കറിയാമായിരുന്നു, അത് മറ്റാരുമാകാൻ വഴിയില്ലെന്ന് എന്നാണ് അനൂപ് മേനോൻ കുറിച്ചത്.

ആദ്യ സീനിൽ പതറിയപ്പോൾ 

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ രണ്ടു സീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച മമ്മൂട്ടി പക്ഷേ, ആദ്യ അഭിനയത്തിൽ പല തവണ റിഹേഴ്സൽ എടുത്തിട്ടും ഓകെ ആയില്ല. ബഹദൂറിനൊപ്പം ഓടിക്കിതച്ചുവരുന്ന സീനാണ് ആദ്യമെടുത്തത്..ആദ്യ റിഹേഴ്സലിന്‍റെ സമയത്ത് കണ്ണ് ഇറുക്കിപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണ് മമ്മൂട്ടി ഓടി വരുന്നത്. റിഫ്ളക്‌്ടറിന്‍റെ ചൂടും പ്രകാശവും കാരണം കണ്ണ് തുറക്കാനാവുന്നില്ല.

ഇത് കണ്ട് നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്, ശരിക്കും ഓടി വരൂ എന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ രണ്ട് റിഹേഴ്സല്‍ കഴിഞ്ഞിട്ടും പ്രകടനം ശരിയായില്ല. തുടര്‍ന്ന് നിങ്ങളങ്ങോട്ട് മാറിനില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം എന്ന് സംവിധായകൻ സേതുമാധവന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി തളര്‍ന്നുപോയി. ഒരു പ്രാവശ്യംകൂടി ഞാന്‍ ശ്രമിക്കാം സാര്‍ എന്ന് പറഞ്ഞപ്പോള്‍ സംവിധായകൻ ഒരു റിഹേഴ്സല്‍കൂടി നടത്തി. അങ്ങനെ ഒരുവിധത്തില്‍ ആ ഷോട്ട് എടുത്തു.

പേരു മാറ്റിയ മമ്മൂട്ടി

തന്‍റെ പേരിനോട് മമ്മൂട്ടിക്ക് ആദ്യകാലത്ത് ഒട്ടും താത്പര്യമില്ലായിരുന്നു. മുഹമ്മദ്കുട്ടിയെ ചുരുക്കി മമ്മൂട്ടി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. എന്നാൽ സിനിമയ്ക്കുവേണ്ടി സജിൻ എന്ന പേരു മാറ്റിനോക്കി. ബ്രാക്കറ്റിൽ മമ്മൂട്ടിയെന്നും വച്ചു. പി.ജി. വിശ്വംഭരന്‍റെ സ്ഫോടനത്തിൽ അഭിനയിക്കുന്പോഴൊക്കെ ഈ പേരാണ് ഉപയോഗിച്ചത്. എന്നാൽ മമ്മൂട്ടി എന്ന പേരിൽത്തന്നെ ലോകമെമ്പാടും അറിയപ്പെടാനായിരുന്നു വിധി.

മമ്മൂട്ടിയും ജാഡയും

മമ്മൂട്ടി വലിയ ജാഡക്കാരനാണെന്ന് പണ്ട് പൊതുവേ സംസാരമുണ്ടായിരുന്നു. എന്നാൽ അടുത്തറിയുന്നവർക്കറിയാം അതിൽ കഥയൊന്നുമില്ലെന്ന്. അതിനെക്കുറിച്ച് മമ്മൂട്ടിതന്നെ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. മലയാളികൾക്ക് പൊതുവേ ജാഡയുണ്ട്. പക്ഷേ, നമ്മൾ എത്ര ചെറുതാണെന്ന് എനിക്ക് മനസിലാക്കിത്തന്നത് അമിതാഭ് ബച്ചനാണ്. അദ്ദേഹവുമായി ഒരിക്കൽ വേദി പങ്കിട്ടപ്പോഴുള്ള പെരുമാറ്റം തന്നെ വല്ലാതെ ആകർഷിച്ചെന്നും ബച്ചനെ ഓർക്കുമ്പോളെല്ലാം സ്വയം തിരുത്താൻ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.

നെഗറ്റീവിൽനിന്ന് പോസിറ്റീവിലേക്ക്

ഒരു നടനെന്ന നിലയിൽ തനിക്ക് പോസിറ്റീവ് ആയ ഗുണങ്ങൾ ഒന്നുംതന്നെയില്ലെന്നും കഠിനാധ്വാനവും നിരന്തരമായ ശ്രമങ്ങളും മാത്രമാണ് മുന്നോട്ടു നയിക്കുന്നതെന്നും ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു. “ആളുകൾ പറയുന്നതുപോലെ എനിക്ക് നൃത്തം ചെയ്യാനോ പാടാനോ കോമഡി ചെയ്യാനോ അറിയില്ല. നടപ്പിൽപ്പോലും പ്രശ്നങ്ങൾ ഉണ്ട്. എന്നിൽ നിറയെ നെഗറ്റീവുകൾ മാത്രമേ ഞാൻ കാണുന്നുള്ളൂ. പോസിറ്റീവ് ആയി ഒന്നും തോന്നിയിട്ടില്ല. ഒരേയൊരു നല്ല ഗുണം ചെയ്യുന്ന കഥാപാത്രമായി ഞാൻ പൂർണമായും മാറും എന്നതാണ്.’’ സ്വന്തം വ്യക്തിത്വവുമായി കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ താൻ ഒരു പരാജയമാണെെന്നും മമ്മൂട്ടി പറയുന്നു.

ബോൺ ആക്‌ടറല്ല, പക്ഷേ...

മമ്മൂട്ടിയെക്കുറിച്ച് സിനിമാ വിശാരദന്മാർ കണ്ടെത്തുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു ബോൺ ആക്‌ടറല്ല. പരിശ്രമത്തിലൂടെ വളർന്നുവന്ന നടനാണെന്ന്. മമ്മൂട്ടിയും താനൊരു ബോൺ ആക്ടറല്ല എന്നു പറയാനുള്ള ആർജവം കാട്ടിയിട്ടുണ്ട്. പക്ഷേ, ഈ വാക്കുകൾ തമ്മിലുള്ള അതിർവരന്പുകൾ ഇല്ലാതാക്കുന്നതായി അദ്ദേഹത്തിന്‍റെ പിന്നീടുള്ള പ്രകടനങ്ങൾ. എൺപതുകളുടെ തുടക്കത്തിലെ കഥാപാത്രങ്ങളിൽ ഈ കൃത്രിമത്വം നമുക്ക് കാണാനാകുമെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ അതിനെ മറികടക്കുന്ന മികവ് അദ്ദേഹം പ്രകടമാക്കി. ഹാസ്യം മമ്മൂട്ടിക്ക് വഴങ്ങില്ല എന്നു പറഞ്ഞവർക്ക് കോട്ടയം കുഞ്ഞച്ചനിലൂടെ ആദ്യകാലത്തുതന്നെ അദ്ദേഹം മറുപടി നൽകി.

പിന്നീട് രാജമാണിക്യവും പ്രാഞ്ചിയേട്ടനുമുൾപ്പടെ എത്രയെത്ര സിനിമകൾ. അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളെ പ്രേക്ഷരുടെ മനസുല‍യ്ക്കുന്ന രീതിയിലുള്ള ശബ് ദ മോഡുലേഷനിലൂടെ ഗംഭീരമാക്കിയ സിനിമകളായിരുന്നു യാത്രയും അമരവും തനിയാവർത്തനവുമെല്ലാം. പൊലിസ്-പട്ടാള കഥാപാത്രങ്ങളും ഇത്രത്തോളം ഗംഭീരമാക്കിയ നടന്മാർ ചുരുക്കം. ആവനാഴിയിലെയും ഇൻസ്പെക്‌ടർ ബൽറാമിലെയുമൊക്കെ പരുക്കൻ പൊലിസ് വേഷങ്ങളും സിബിഐ ഡയറിക്കുറിപ്പിലെ സാത്വികനായ പൊലീസും വേഷപ്പകർച്ചയുടെ സുന്ദരമായ അനുഭവങ്ങളാണ്. സൈന്യവും നായർസാബുമൊക്കെ പട്ടാളവേഷങ്ങളുടെ മാസ്റ്റർപീസുകളായി.

റിലീസ് ചെയ്ത് വർഷങ്ങൾക്കുശേഷവും പല സിനിമകളിലെയും മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരും മാനറിസങ്ങളും പ്രേക്ഷകർക്ക് മറക്കാനാവുന്നില്ല. മമ്മൂട്ടിയേക്കാളുപരി കഥാപാത്രമാണ് പ്രേക്ഷക മനസിൽ നിൽക്കുന്നത്. ഒരു നടനെ സംബന്ധിച്ച് ഇതിൽപരം വിജയം മറ്റൊന്നില്ല. ഒരു വടക്കൻവീരഗാഥയിലെ ചന്തു, വിധേയനിലെ ഭാസ്കര പട്ടേലർ, മൃഗയയിലെ വാറുണ്ണി, ന്യൂഡൽഹിയിലെ ജി.കെ, സംഘത്തിലെ കുട്ടപ്പായി, കാണാമറയത്തിലെ റോയിച്ചൻ, കൂടെവിടെയിലെ തോമസ് കുട്ടി, പ്രാഞ്ചിയേട്ടനിലെ അരിപ്രാഞ്ചി, തനിയാവർത്തനത്തിലെ ബാലൻമാഷ്, അമരത്തിലെ അച്ചൂട്ടി, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി, റോഷാക്കിലെ ലൂക്ക് ആന്‍റണി തുടങ്ങി പതിറ്റാണ്ടുകളിലൂടെ നമ്മൾ കണ്ട എത്രയെത്ര കഥാപാത്രങ്ങൾ.

മമ്മൂട്ടി ഇപ്പോഴും സ്വപ്നം കാണുകയാണ് എവിടെയോ തനിക്കായി ഒരു വേഷം കാത്തിരിപ്പുണ്ടെന്ന്, ഒരു തുടക്കക്കാരന്‍റെ ത്രില്ലോടെ അതിനെ സ്വീകരിക്കാൻ. ഇതുവരെ തനിക്കു ലഭിക്കാത്ത ആ വേഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്, ആ കാത്തിരിപ്പിൽ മടുപ്പില്ല, പ്രായം ഒരു ഘടകമേയല്ല... മമ്മൂട്ടിയെ ഇതുവരെയെത്തിച്ചത് ഇത്തരം സ്വപ്നങ്ങളാണ്. മമ്മൂട്ടി പലപ്പോഴും പറയാറുള്ളതുപോലെ സിനിമയ്ക്ക് നമ്മളെയല്ല ആവശ്യം, നമുക്ക് സിനിമയെയാണ് ആവശ്യം. മമ്മൂട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിനായി കാലവും പ്രായവുമെല്ലാം ഇത്രയും കാലം കൂടെനിന്നു. ഇനിയും അതു തുടരുമെന്നു പ്രതീക്ഷിക്കാം. നന്ദി കാലമേ....

Sunday Special

കാലമേ നന്ദി...

1971 അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ചിത്രീകരണം ചേർത്തലയിൽ നടക്കുന്നു. ഒരു കയർ ഫാക്‌ടറിയിലെ സമരരംഗമാണ് കാമറയിൽ പകർത്തുന്നത്.. സത്യൻ, പ്രേംനസീർ, ബഹദൂർ തുടങ്ങി അന്നത്തെ വന്പൻ താരങ്ങളെല്ലാം സെറ്റിലുണ്ട്. അവിടേക്കു വെളുത്ത് കൊലുന്നനെയുള്ള ഒരു പയ്യൻ ഭയാശങ്കകളോടെ കയറിവരുന്നു. സംവിധായകൻ സേതുമാധവൻ, ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്‍റെ ഷൂട്ടിംഗിലുണ്ടാകുന്ന തിരക്കിലും ടെൻഷനിലുമാണ്. ആ പയ്യൻ രണ്ടും കൽപിച്ച് സേതുമാധവന്‍റെ അരികിലെത്തി പതുക്കെ പറഞ്ഞു. ‘ ഇന്നലെ കോട്ടയത്ത് വന്നിരുന്നു. ചാൻസിന്‍റെ കാര്യം...’

ഇതു പറഞ്ഞതും സേതുമാധവൻ തലയുയർത്തി പയ്യനെ അടിമുടി നോക്കിയിട്ട് പറഞ്ഞു... ‘കൊള്ളാം, പക്ഷേ ശരീരം പോരാ. നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലേ ആയുളളൂ. എന്തായാലും കുറച്ചുനേരം വെയ്റ്റ് ചെയ്യൂ’. എന്നാല്‍ അന്ന് സന്ധ്യവരെ അവിടെ നിന്നെങ്കിലും സംവിധായകനെ കാണാൻ അവസരം ലഭിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകന്‍ ആ ചെറുപ്പക്കാരനെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളില്‍ അഭിനയിക്കണം എന്നു പറഞ്ഞു. സ്വർഗം കിട്ടിയ സന്തോഷം. അങ്ങനെ സിനിമയിൽ മുഖം കാണിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലമായി. അപ്പോഴാണ് ലൊക്കേഷനില്‍ ഉറങ്ങുകയായിരുന്ന നടൻ സത്യനെ കണ്ടത്. സത്യൻപോലും അറിയാതെ അദ്ദേഹത്തിന്‍റെ കാൽതൊട്ട് വണങ്ങി ആ ചെറുപ്പക്കാരൻ അനുഗ്രഹം തേടി. ‌

അങ്ങനെ വിശ്രുത ഛായാഗ്രഹകൻ മെല്ലി ഇറാനിയുടെ കാമറയിൽ ആദ്യമായി ആ യുവാവിന്‍റെ മുഖം പതിഞ്ഞു. ഇവിടെ ഒരു താരം ജനിക്കുകയായിരുന്നു. പേരോ സംഭാഷണമോ ഒന്നുമില്ലാത്ത രണ്ടോ മൂന്നോ ഷോട്ടുകളിൽ വന്നുപോകുന്ന കഥാപാത്രം. മമ്മൂട്ടി എന്ന മഹാനടന്‍റെ പിറവി എങ്ങനെയായിരുന്നു എന്നതിന്‍റെ ഉത്തരം ഇതാണ്. നിരന്തരമായ പരിശ്രമത്തിലൂടെയും അദമ്യമായ ആഗ്രഹത്തിലൂടെയും നേടിയെടുത്ത താരസിംഹാസനം.

കാലവും പ്രായവുമെല്ലാം അദ്ദേഹത്തിനു മുന്നിൽ വണങ്ങുന്നതു നാം കണ്ടു. മമ്മൂട്ടിയെ സംബന്ധിച്ച് അതൊക്കെയും ക്ലീഷേ പ്രയോഗങ്ങളായി. ജീവിതചക്രം 75 സംവത്സരങ്ങൾ പൂർത്തിയാക്കുന്പോൾ ഈ പ്രതിഭയുടെ കരിയറും ജീവിതവുമൊക്കെ മലയാളികൾക്ക് മനഃപാഠമാണ്. അതുകൊണ്ടുതന്നെ ചില ഓർമപ്പെടുത്തലുകൾ ആവർത്തന വിരസതയാകാമെങ്കിലും സിനിമയുടെയും ജീവിതത്തിന്‍റെയും ഗൃഹാതുരത്വത്തിലേക്ക് അതു നമ്മെ കൊണ്ടുപോകും. വൃദ്ധനെന്നോ മധ്യവയസ്കനെന്നോ യുവാവെന്നോ ജെൻസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും വേരുറച്ച ഈ മൂന്നക്ഷരം.... ‌

കാലത്തിന്‍റെ മഹാപ്രവാഹത്തിൽ എത്രയെത്ര താരങ്ങളാണ് പൊലിഞ്ഞത്. അവിടെ അതിജീവനത്തിന്‍റെ കരുത്തുമായി മമ്മൂട്ടി എന്ന മഹാനടൻ നമുക്കെല്ലാം പ്രചോദനവും ആശയുമായി മാറുകയാണ്. 75 വയസുകാരന് ഇനിയും ഏറെക്കാലം അടിപൊളിയായി ജീവിക്കാനുണ്ട് എന്ന തോന്നലാണ് മമ്മൂട്ടി നല്കുന്നത്. യുവാക്കൾക്ക് ആകട്ടെ, പരിശ്രമിച്ചാൽ നേടാനാവാത്തതായി ഒന്നുമില്ല എന്ന വലിയൊരു സന്ദേശവും.

വർഷങ്ങൾ പറയുന്ന കഥകൾ
1951- 1971

1951 സെപ്റ്റംബർ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ഇസ്മായിലിന്‍റെയും ഫാത്തിമയുടെയും സീമന്തപുത്രനായി ഇടത്തരം കുടുംബത്തിൽ ജനനം. പിന്നീട് ഇവർ വൈക്കത്തിനടുത്ത് ചെന്പിലേക്കു താമസം മാറ്റി. മമ്മൂട്ടി എന്ന നടന്‍റെ ബാല്യകൗമാരങ്ങൾ ഈ ഗ്രാമത്തിലായിരുന്നു. മഹാരാജാസ് കോളജിലെ ബിരുദ പഠന സമയത്തായിരുന്നു 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാണിച്ചത്.

1979

സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിലേക്കു കടന്നുവന്ന വർഷം. അവിടെ അദ്ദേഹത്തിന്‍റെ ജീവിതത്തിനു പുതുശോഭയുണ്ടാകുകയായിരുന്നു. ഭർത്താവിന്‍റെ വിജയത്തിനു പിന്നിൽ നിശബ്‌ദയായി പ്രവർത്തിച്ച വനിത. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ സിനിമാതിരക്കുകളിലേക്കു മമ്മൂട്ടി നീങ്ങിയപ്പോൾ കുടുംബകാര്യങ്ങൾ സുൽഫത്തിന്‍റെ കൈകളിൽ ഭദ്രമായി. ഒരു മഹാനടന് സ്വതന്ത്രമായി പറക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കിക്കൊടുത്തു.

1980- 86

എൽഎൽബി പഠനത്തിനുശേഷം മഞ്ചേരി കോടതിയിൽ വക്കീലായി പ്രാക് ടീസ് ചെയ്യുന്ന സമയത്താണ് മമ്മൂട്ടിക്ക് സിനിമയിൽ വീണ്ടും അവസരം ലഭിക്കുന്നത്. എക്കാലത്തും മമ്മൂട്ടിയെ പ്രോത്സാഹിപ്പിച്ച എം.ടി. വാസുദേവൻനായരുടെ ദേവലോകം എന്ന ചിത്രം. 1979ലായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം നിന്നുപോയി. എംടി തന്നെ 1980ൽ തന്‍റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ചെറിയൊരു റോൾ നൽകി. അങ്ങനെ ആദ്യമായി പേരും സംഭാഷണവുമുള്ള ഒരു കഥാപാത്രം ലഭിച്ചു. പതുക്കെ പതുക്കെ മമ്മൂട്ടി എന്ന നടൻ പിച്ചവച്ചു തുടങ്ങി.

1981ൽ കെ.ജി. ജോർജിന്‍റെ മേളയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് കൊമേഴ്സ്യൽ സിനിമയിൽ ചുവടുറപ്പിച്ചു. ആ വർഷംതന്നെ ഐ.വി. ശശിയുടെ തൃഷ്ണ, പി.ജി. വിശ്വംഭരന്‍റെ സ്ഫോടനം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പ്രേംനസീറിനുശേഷം സൗന്ദര്യവും പൗരുഷവും ഒത്തിണങ്ങിയ നടനെ പ്രേക്ഷകർ കണ്ടെത്തിത്തുടങ്ങുകയായിരുന്നു . 1981ൽ റിലീസായ ഐ.വി. ശശിയുടെ മറ്റൊരു ചിത്രമായ അഹിംസയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1982ൽ കെ.ജി. ജോർജിന്‍റെ യവനിക ഉൾപ്പടെ 23 സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്.

84ൽ പി.ജി. വിശ്വംഭരന്‍റെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, പിൻനിലാവ് എന്നീ സിനിമകൾ 150 ദിവസം തിയറ്റർ നിറഞ്ഞോടി. അതോടെ മമ്മൂട്ടിക്ക് താരപരിവേഷം ലഭിച്ചുതുടങ്ങി. കൂടെവിടെ, ആ രാത്രി, അതിരാത്രം, കാണാമറയത്ത്, തുടങ്ങിയ വന്പൻ ഹിറ്റുകളാണ് ആ വർഷം വന്നത്. ഒപ്പം ഐ.വി.ശശിയുടെ അടിയൊഴുക്കുകളിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 85ൽ യാത്ര, നിറക്കൂട്ട്, അനുബന്ധം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു.

പ്രതിസന്ധിയുടെ കാലഘട്ടം

മമ്മൂട്ടിക്ക് കരിയറിൽ അസാധാരണ പ്രതിസന്ധി നേരിട്ട കാലമായിരുന്നു എൺപതുകളുടെ പകുതി. ഒന്നിനുപിറകേ ഒന്നായി സിനിമകൾ പരാജയപ്പെട്ടു. സിനിമയിൽ നിന്ന് ഔട്ടാകുമെന്നുവരെ ചിലർ പ്രവചിച്ചു. പക്ഷേ അത്തരം പ്രതിസന്ധികളിൽ ഭാഗ്യവും കഴിവും ഒരുപോലെ മമ്മൂട്ടിയെ തുണയ്ക്കുന്നതായി കാണാം. 1987ൽ ജോഷിയുടെ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്.

ചിത്രത്തിലെ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രം സൃഷ്‌ടിച്ച തരംഗം അദ്ദേഹത്തിന്‍റെ കരിയറിലെ സുവർണരേഖയായി. പിന്നീടൊരിക്കലും മമ്മൂട്ടിക്ക് വലിയ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നില്ല. സിനിമ വ്യവസായം നേരിട്ട പൊതുവായ പ്രശ്നങ്ങളെല്ലാം അദ്ദേഹത്തെയും ബാധിച്ചുവെന്നതൊഴിച്ചാൽ തൊണ്ണൂറുകളും രണ്ടായിരവും ഇപ്പോൾ 2026 വരെയും മമ്മൂട്ടിയുടെ യുവത്വം കൊണ്ടാടുകയാണ് പ്രേക്ഷകർ.

സ്റ്റൈൽ, ഫാഷൻ മന്നൻ

സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ മമ്മൂട്ടിയെ വെല്ലാൻ മലയാളത്തിലാരുമില്ല. മമ്മൂട്ടിയുടെ ഫാഷൻ സെൻസിനെക്കുറിച്ച് മുൻപ് നടൻ അനൂപ് മേനോൻ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം ഞാൻ ദുബായിലെ ഒരു വാച്ച്കടയിൽ പോയപ്പോൾ, 90കളുടെ തുടക്കത്തിൽ പഴയ ബുർജ്മാൻ സെന്‍ററിൽ IWC, Patek തുടങ്ങിയ വാച്ചുകൾ അന്വേഷിച്ചു വരാറുണ്ടായിരുന്ന ഒരു ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറിനെക്കുറിച്ച് അവിടുത്തെ മുതിർന്ന സ്റ്റാഫുകളിൽ ഒരാൾ എന്നോട് പറഞ്ഞു.

വാച്ചുകളെക്കുറിച്ച് അവിടുത്തെ സമ്പന്നരായ ഷെയ്ഖുകൾക്ക് പോലുമില്ലാത്ത അറിവും അവയോടുള്ള പാഷനും കാണിച്ച ആ സൂപ്പർസ്റ്റാർ കടയിലുള്ളവരെ വിസ്മയിപ്പിച്ചു. അയാൾക്ക് ആ സൂപ്പർസ്റ്റാറിന്‍റെ പേര് ഓർക്കാൻ കഴിഞ്ഞില്ല, പക്ഷേ, അതീവസുന്ദരനായൊരു നടനായിരുന്നു അതെന്ന് അയാൾ ഓർത്തെടുത്തു. എനിക്കറിയാമായിരുന്നു, അത് മറ്റാരുമാകാൻ വഴിയില്ലെന്ന് എന്നാണ് അനൂപ് മേനോൻ കുറിച്ചത്.

ആദ്യ സീനിൽ പതറിയപ്പോൾ 

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ രണ്ടു സീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച മമ്മൂട്ടി പക്ഷേ, ആദ്യ അഭിനയത്തിൽ പല തവണ റിഹേഴ്സൽ എടുത്തിട്ടും ഓകെ ആയില്ല. ബഹദൂറിനൊപ്പം ഓടിക്കിതച്ചുവരുന്ന സീനാണ് ആദ്യമെടുത്തത്..ആദ്യ റിഹേഴ്സലിന്‍റെ സമയത്ത് കണ്ണ് ഇറുക്കിപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണ് മമ്മൂട്ടി ഓടി വരുന്നത്. റിഫ്ളക്‌്ടറിന്‍റെ ചൂടും പ്രകാശവും കാരണം കണ്ണ് തുറക്കാനാവുന്നില്ല.

ഇത് കണ്ട് നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്, ശരിക്കും ഓടി വരൂ എന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ രണ്ട് റിഹേഴ്സല്‍ കഴിഞ്ഞിട്ടും പ്രകടനം ശരിയായില്ല. തുടര്‍ന്ന് നിങ്ങളങ്ങോട്ട് മാറിനില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം എന്ന് സംവിധായകൻ സേതുമാധവന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി തളര്‍ന്നുപോയി. ഒരു പ്രാവശ്യംകൂടി ഞാന്‍ ശ്രമിക്കാം സാര്‍ എന്ന് പറഞ്ഞപ്പോള്‍ സംവിധായകൻ ഒരു റിഹേഴ്സല്‍കൂടി നടത്തി. അങ്ങനെ ഒരുവിധത്തില്‍ ആ ഷോട്ട് എടുത്തു.

പേരു മാറ്റിയ മമ്മൂട്ടി

തന്‍റെ പേരിനോട് മമ്മൂട്ടിക്ക് ആദ്യകാലത്ത് ഒട്ടും താത്പര്യമില്ലായിരുന്നു. മുഹമ്മദ്കുട്ടിയെ ചുരുക്കി മമ്മൂട്ടി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. എന്നാൽ സിനിമയ്ക്കുവേണ്ടി സജിൻ എന്ന പേരു മാറ്റിനോക്കി. ബ്രാക്കറ്റിൽ മമ്മൂട്ടിയെന്നും വച്ചു. പി.ജി. വിശ്വംഭരന്‍റെ സ്ഫോടനത്തിൽ അഭിനയിക്കുന്പോഴൊക്കെ ഈ പേരാണ് ഉപയോഗിച്ചത്. എന്നാൽ മമ്മൂട്ടി എന്ന പേരിൽത്തന്നെ ലോകമെമ്പാടും അറിയപ്പെടാനായിരുന്നു വിധി.

മമ്മൂട്ടിയും ജാഡയും

മമ്മൂട്ടി വലിയ ജാഡക്കാരനാണെന്ന് പണ്ട് പൊതുവേ സംസാരമുണ്ടായിരുന്നു. എന്നാൽ അടുത്തറിയുന്നവർക്കറിയാം അതിൽ കഥയൊന്നുമില്ലെന്ന്. അതിനെക്കുറിച്ച് മമ്മൂട്ടിതന്നെ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. മലയാളികൾക്ക് പൊതുവേ ജാഡയുണ്ട്. പക്ഷേ, നമ്മൾ എത്ര ചെറുതാണെന്ന് എനിക്ക് മനസിലാക്കിത്തന്നത് അമിതാഭ് ബച്ചനാണ്. അദ്ദേഹവുമായി ഒരിക്കൽ വേദി പങ്കിട്ടപ്പോഴുള്ള പെരുമാറ്റം തന്നെ വല്ലാതെ ആകർഷിച്ചെന്നും ബച്ചനെ ഓർക്കുമ്പോളെല്ലാം സ്വയം തിരുത്താൻ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.

നെഗറ്റീവിൽനിന്ന് പോസിറ്റീവിലേക്ക്

ഒരു നടനെന്ന നിലയിൽ തനിക്ക് പോസിറ്റീവ് ആയ ഗുണങ്ങൾ ഒന്നുംതന്നെയില്ലെന്നും കഠിനാധ്വാനവും നിരന്തരമായ ശ്രമങ്ങളും മാത്രമാണ് മുന്നോട്ടു നയിക്കുന്നതെന്നും ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു. “ആളുകൾ പറയുന്നതുപോലെ എനിക്ക് നൃത്തം ചെയ്യാനോ പാടാനോ കോമഡി ചെയ്യാനോ അറിയില്ല. നടപ്പിൽപ്പോലും പ്രശ്നങ്ങൾ ഉണ്ട്. എന്നിൽ നിറയെ നെഗറ്റീവുകൾ മാത്രമേ ഞാൻ കാണുന്നുള്ളൂ. പോസിറ്റീവ് ആയി ഒന്നും തോന്നിയിട്ടില്ല. ഒരേയൊരു നല്ല ഗുണം ചെയ്യുന്ന കഥാപാത്രമായി ഞാൻ പൂർണമായും മാറും എന്നതാണ്.’’ സ്വന്തം വ്യക്തിത്വവുമായി കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ താൻ ഒരു പരാജയമാണെെന്നും മമ്മൂട്ടി പറയുന്നു.

ബോൺ ആക്‌ടറല്ല, പക്ഷേ...

മമ്മൂട്ടിയെക്കുറിച്ച് സിനിമാ വിശാരദന്മാർ കണ്ടെത്തുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു ബോൺ ആക്‌ടറല്ല. പരിശ്രമത്തിലൂടെ വളർന്നുവന്ന നടനാണെന്ന്. മമ്മൂട്ടിയും താനൊരു ബോൺ ആക്ടറല്ല എന്നു പറയാനുള്ള ആർജവം കാട്ടിയിട്ടുണ്ട്. പക്ഷേ, ഈ വാക്കുകൾ തമ്മിലുള്ള അതിർവരന്പുകൾ ഇല്ലാതാക്കുന്നതായി അദ്ദേഹത്തിന്‍റെ പിന്നീടുള്ള പ്രകടനങ്ങൾ. എൺപതുകളുടെ തുടക്കത്തിലെ കഥാപാത്രങ്ങളിൽ ഈ കൃത്രിമത്വം നമുക്ക് കാണാനാകുമെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ അതിനെ മറികടക്കുന്ന മികവ് അദ്ദേഹം പ്രകടമാക്കി. ഹാസ്യം മമ്മൂട്ടിക്ക് വഴങ്ങില്ല എന്നു പറഞ്ഞവർക്ക് കോട്ടയം കുഞ്ഞച്ചനിലൂടെ ആദ്യകാലത്തുതന്നെ അദ്ദേഹം മറുപടി നൽകി.

പിന്നീട് രാജമാണിക്യവും പ്രാഞ്ചിയേട്ടനുമുൾപ്പടെ എത്രയെത്ര സിനിമകൾ. അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളെ പ്രേക്ഷരുടെ മനസുല‍യ്ക്കുന്ന രീതിയിലുള്ള ശബ് ദ മോഡുലേഷനിലൂടെ ഗംഭീരമാക്കിയ സിനിമകളായിരുന്നു യാത്രയും അമരവും തനിയാവർത്തനവുമെല്ലാം. പൊലിസ്-പട്ടാള കഥാപാത്രങ്ങളും ഇത്രത്തോളം ഗംഭീരമാക്കിയ നടന്മാർ ചുരുക്കം. ആവനാഴിയിലെയും ഇൻസ്പെക്‌ടർ ബൽറാമിലെയുമൊക്കെ പരുക്കൻ പൊലിസ് വേഷങ്ങളും സിബിഐ ഡയറിക്കുറിപ്പിലെ സാത്വികനായ പൊലീസും വേഷപ്പകർച്ചയുടെ സുന്ദരമായ അനുഭവങ്ങളാണ്. സൈന്യവും നായർസാബുമൊക്കെ പട്ടാളവേഷങ്ങളുടെ മാസ്റ്റർപീസുകളായി.

റിലീസ് ചെയ്ത് വർഷങ്ങൾക്കുശേഷവും പല സിനിമകളിലെയും മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരും മാനറിസങ്ങളും പ്രേക്ഷകർക്ക് മറക്കാനാവുന്നില്ല. മമ്മൂട്ടിയേക്കാളുപരി കഥാപാത്രമാണ് പ്രേക്ഷക മനസിൽ നിൽക്കുന്നത്. ഒരു നടനെ സംബന്ധിച്ച് ഇതിൽപരം വിജയം മറ്റൊന്നില്ല. ഒരു വടക്കൻവീരഗാഥയിലെ ചന്തു, വിധേയനിലെ ഭാസ്കര പട്ടേലർ, മൃഗയയിലെ വാറുണ്ണി, ന്യൂഡൽഹിയിലെ ജി.കെ, സംഘത്തിലെ കുട്ടപ്പായി, കാണാമറയത്തിലെ റോയിച്ചൻ, കൂടെവിടെയിലെ തോമസ് കുട്ടി, പ്രാഞ്ചിയേട്ടനിലെ അരിപ്രാഞ്ചി, തനിയാവർത്തനത്തിലെ ബാലൻമാഷ്, അമരത്തിലെ അച്ചൂട്ടി, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി, റോഷാക്കിലെ ലൂക്ക് ആന്‍റണി തുടങ്ങി പതിറ്റാണ്ടുകളിലൂടെ നമ്മൾ കണ്ട എത്രയെത്ര കഥാപാത്രങ്ങൾ.

മമ്മൂട്ടി ഇപ്പോഴും സ്വപ്നം കാണുകയാണ് എവിടെയോ തനിക്കായി ഒരു വേഷം കാത്തിരിപ്പുണ്ടെന്ന്, ഒരു തുടക്കക്കാരന്‍റെ ത്രില്ലോടെ അതിനെ സ്വീകരിക്കാൻ. ഇതുവരെ തനിക്കു ലഭിക്കാത്ത ആ വേഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്, ആ കാത്തിരിപ്പിൽ മടുപ്പില്ല, പ്രായം ഒരു ഘടകമേയല്ല... മമ്മൂട്ടിയെ ഇതുവരെയെത്തിച്ചത് ഇത്തരം സ്വപ്നങ്ങളാണ്. മമ്മൂട്ടി പലപ്പോഴും പറയാറുള്ളതുപോലെ സിനിമയ്ക്ക് നമ്മളെയല്ല ആവശ്യം, നമുക്ക് സിനിമയെയാണ് ആവശ്യം. മമ്മൂട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിനായി കാലവും പ്രായവുമെല്ലാം ഇത്രയും കാലം കൂടെനിന്നു. ഇനിയും അതു തുടരുമെന്നു പ്രതീക്ഷിക്കാം. നന്ദി കാലമേ....

Sunday Feature

രവിവർമ ചിത്രങ്ങളുടെ മികവിനും മിഴിവിനും മങ്ങലില്ല 

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ രാജാ രവിവര്‍മ ആര്‍ട്ട് ഗാലറിയിലെ ശീതീകരിച്ച ഹാളിലേക്ക് കടന്നാല്‍ വിസ്മയചിത്രങ്ങളുടെ ലോകമായി. അവിടം അലങ്കരിച്ചിരിക്കുന്ന രവിവര്‍മ ചിത്രങ്ങള്‍ മനസിനു നല്‍കുന്ന കുളിര്‍മ ചെറുതല്ല. ഓരോ ചിത്രവും എത്ര കണ്ടാലും മതിവരികയുമില്ല. ചരിത്രത്തിന്‍റെയും കലയുടെയും ഓര്‍മകളുടെയും ധന്യമായ ലോകത്തേക്കാണ് രവിവര്‍മ ചിത്രങ്ങള്‍ തലമുറകളെ നയിക്കുക. ഭാരതീയ ചിത്രകലയില്‍ തനതായൊരു കാലഘട്ടം വരച്ചുചേര്‍ത്ത രവിവര്‍മയുടെ സൃഷ്‌ടികള്‍ ദിവസവും കാണാനെത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെ അനേകരാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചായം പതിഞ്ഞ ചിത്രീകരണങ്ങള്‍ ഗാലറിയുടെ അലങ്കാരമാണ്.

നാടോടി ജീവിതത്തില്‍നിന്ന് രാജകീയ പ്രൗഢിയിലേക്കും അവിടെനിന്ന് പുരാണലോകത്തേക്കും സാധാരണ മനുഷ്യരുടെ മുഖങ്ങളിലേക്കും ആ ചിത്രങ്ങൾ സഞ്ചരിച്ചു. അത്തരത്തില്‍ ആര്‍ട്ട് ഗാലറിയിലെ ഓരോ ചിത്രവും വ്യത്യസ്തമായ കഥകളാണ് ആസ്വാദകരോടു പറയുന്നത്. മ്യൂസിയംവളപ്പിലെ ശ്രീചിത്തിര ആര്‍ട്ട് ഗാലറിയോടുചേര്‍ന്നു 2025ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ട്ട് ഗാലറിയില്‍ മലയാളികളുടെ അഭിമാനമായ രവിവര്‍മയുടെ 54 അമൂല്യചിത്രങ്ങളാണ് പ്രദേശിപ്പിച്ചിരിക്കുന്നത്.

സഹോദരന്‍ സി. രാജരാജവര്‍മയുമായി ചേര്‍ന്ന് ജന്‍മനാട്ടില്‍ ഒരു ആര്‍ട്ട് ഗാലറി സ്ഥാപിക്കണമെന്ന് രവിവര്‍മയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല. എന്നാല്‍ 1935ല്‍ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാള്‍ ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. 90 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രവിവര്‍മ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് രാജാ രവിവര്‍മ ആര്‍ട്ട് ഗാലറിയും സജ്ജമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഗാലറിയിൽ ഏറെ കരുതലോടെയാണ് രവിവര്‍മ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത്.

ഇന്ത്യന്‍ പാരമ്പര്യവും യൂറോപ്യന്‍ ചിത്രകലയുടെ സാങ്കേതിക മികവും സമന്വയിപ്പിച്ച ചിത്രകാരനായിരുന്നു രവിവര്‍മ. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളെ കാന്‍വാസിലേക്ക് കൊണ്ടുവന്നപ്പോള്‍ അവ കേവലം ദൈവിക കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല. മനുഷ്യരുടെ വികാരങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും അദ്ദേഹം നിറങ്ങളില്‍ ചാലിച്ചു. ആര്‍ട്ട് ഗാലറിയിലെ ‘ജിപ്സി ഓഫ് സൗത്ത് ഇന്ത്യ’ എന്ന ചിത്രം അമേരിക്കയില്‍ നടന്ന ലോകസമാധന സമ്മേളനത്തില്‍ കൊളമ്പിയന്‍ കമ്മീഷന്‍റെ അവാര്‍ഡിന് അര്‍ഹമായിരുന്നു. ഈ ചിത്രവും പുരസ്കാര സര്‍ട്ടിഫിക്കറ്റും ഗാലറിയില്‍ ഏറെ കരുതലോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ നാടോടികളുടെ വേഷവിധാനവും മുഖഭാവവും ശരീരഭാഷയും ശ്രദ്ധേയമായി പകര്‍ത്തിയിരിക്കുന്നു. ആ കാലഘട്ടത്തിലെ സാമൂഹികജീവിതത്തിന്‍റെ ‍ ദൃശ്യരേഖയായി ഈ ചിത്രം മാറുന്നു. 1893ല്‍ വരച്ച ചിത്രം വഴിയരികില്‍ ഇരിക്കുന്ന ഒരു നാടോടി കുടുംബത്തെ കേന്ദ്രീകരിച്ചുള്ള രചനയാണ്. 1890ല്‍ ഓയില്‍ പെയിന്‍റില്‍ വരച്ച കേരളവര്‍മ വലിയകോയിത്തമ്പുരാന്‍റെ ചിത്രങ്ങള്‍, ദാദാബായ് നവ്റോജിയുടെ എണ്ണച്ചായാചിത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

ചിത്രങ്ങളില്‍ ശകുന്തളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. പിന്നിലേക്ക് തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ നോട്ടത്തില്‍ പ്രണയവും കാത്തിരിപ്പും ഒരേസമയം വായിച്ചെടുക്കാം. ഒരു പുരാണകഥാപാത്രത്തെ ചിത്രീകരിക്കുകയെന്നതിനപ്പുറം ഒരു സ്ത്രീയുടെ മനസിന്‍റെ വൈകാകാരികതയാണ് രവിവര്‍മ വിഖ്യാത ചിത്രത്തില്‍ പകര്‍ത്തി‍യിരിക്കുന്നത്. ദ്രൗപതിയും സിംഹികയും തുടങ്ങിയ പെയിന്‍റിംഗുകളിലൂടെ കഥ പറയാനുള്ള രവിവര്‍മയുടെ അപാരപ്രതിഭ പ്രകടമാണ്. ഒരു ചിത്രത്തെ നോക്കുമ്പോള്‍ പിന്നിലെ കഥ അറിയണമെന്ന കൗതുകം ജനിപ്പിക്കുകയാണ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. പുരാണവും ചരിത്രവും സാഹിത്യവും ചിത്രങ്ങളിലൂടെ സാധാരണ മനുഷ്യരിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പുരാണചിത്രങ്ങള്‍ക്കൊപ്പം ഛായാചിത്രങ്ങളിലും രവിവര്‍മ തതത് മികവ് തെളിയിച്ചു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഉള്‍പ്പെടെ വ്യക്തികളുടെ ഛായാചിത്രങ്ങള്‍ ഈ മികവിന്‍റെ ഉദാഹരണങ്ങളാണ്. മനുഷ്യരുടെ മുഖം ഒരു കഥ പറയുന്ന തരത്തിലാണ് പല ചിത്രങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. എണ്ണച്ചായാ ചിത്രങ്ങള്‍ക്കൊപ്പം പെന്‍സില്‍ സ്കെച്ചുകളും ക്രോമോലിത്തോഗ്രാഫുകളും ചിത്രരചനയെ കൂടുതല്‍ അഴത്തില്‍ അറിയാന്‍ സഹായിക്കുന്നു.

ലോകോത്തര പ്രതിഭ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ഈസലും മറ്റ് പ്രദര്‍ശനവസ്തുക്കളും സാധാരണ ചിത്രപ്രദര്‍ശന അനുഭവത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നു. രവിവര്‍മയുടെ ചിത്രങ്ങള്‍ മാത്രമല്ല, ഒരു കലാകാരന്‍റെ സൃഷ്‌ടിപ്രക്രിയയിലേക്കുള്ള എത്തിനോട്ടം കൂടിയാണ് സാധ്യമാകുന്നത്. വ്യക്തിഗത പ്രതിഭയ്ക്കൊപ്പം അദ്ദേഹത്തില്‍നിന്നും വളര്‍ന്നുവന്ന ഒരു കലാപാരമ്പര്യത്തെയും ഗാലറി പരിചയപ്പെടുത്തുന്നു. കാലം മാറിയെങ്കിലും രവിവര്‍മയുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന വിസ്മയത്തിന് ഒരിക്കലും മങ്ങലില്ല. കാന്‍വാസിലെ നിറങ്ങളുടെയും കഥാപാത്രങ്ങളുടെ കണ്ണുകളിലെയും തിളക്കം ഇന്നും അവസാനിച്ചിട്ടില്ല.

മൈസൂര്‍ കളക്‌ഷന്‍

മൈസൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ രവിവര്‍മയുടെ പോര്‍ട്രെയ്റ്റ് കലയുടെ മികവ് വ്യക്തമായി കാണാം. ഗാലറിയിലെ മൈസൂര്‍ കളക്ഷന്‍ ശേഖരത്തിലെ ചിത്രങ്ങളില്‍ രാജകീയ വേഷവിധാനം, ആഭരണങ്ങള്‍, അലങ്കാരങ്ങള്‍, ഭാവങ്ങള്‍ എന്നിവ അതിസൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുഖസാദൃശ്യം നിലനിര്‍ത്തുന്നതിനൊപ്പം അവരുടെ പദവിയും വ്യക്തിത്വവും ചിത്രത്തില്‍ പ്രകടമാക്കുകയാണ്. വസ്ത്രങ്ങളിലെ മടക്കുകളും ആഭരണങ്ങളിലെ തിളക്കവും പശ്ചാത്തലത്തിലെ ക്രമീകരണവുമെല്ലാം രാജകീയ പ്രൗഢി നല്‍കുന്നു. കാട്ടാനകളെ തുരത്തുന്ന രംഗമാണ് മൈസൂര്‍ ഖെദ്ദ എന്ന പെയിന്‍റിംഗില്‍ വ്യക്തമാകുന്നത്. 1906ലാണ് ഈ ചിത്രം വരച്ചത്. അവസാന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുന്നത്

മിത്തോളജി കാന്‍വാസിലൂടെ

രവിവര്‍മ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്ന പ്രധാന മേഖല പുരാണചിത്രങ്ങളാണ്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയിലെ കഥാപാത്രങ്ങളെ അദ്ദേഹം മനുഷ്യസഹജമായ വികാരങ്ങളോടെയാണ് അവതരിപ്പിച്ചത്. ശകുന്തള, ദമയന്തി, സീത, ദ്രൗപതി തുടങ്ങിയ കഥാപാത്രങ്ങളുടെ സന്തോഷം, ദുഃഖം, പ്രണയം, വിരഹം തുടങ്ങിയ വികാരങ്ങള്‍ ആസ്വാദക മനസിലേക്ക് നേരിട്ടെത്തുന്നു. ദൈവികവും ഇതിഹാസപരവുമായ കഥാപാത്രങ്ങളെ സാധാരണ മനുഷ്യര്‍ക്ക് പരിചിതമായ രൂപത്തിലും വേഷത്തിലും അവതരിപ്പിച്ചതാണ് രവിവര്‍മയുടെ പുരാണചിത്രങ്ങളെ ജനപ്രിയമാക്കിയത്.

പോര്‍ട്രെയ്റ്റുകള്‍

രവിവര്‍മ പോര്‍ട്രെയ്റ്റുകള്‍ നിരീക്ഷണപാടവത്തിന്‍റെ മകുടോദാഹരണങ്ങളാണ്. രാജാക്കന്മാര്‍, രാജകുടുംബാംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി വിവിധ സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരുടെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. കണ്ണുകളിലെ ഭാവവും മുഖത്തെ സൂക്ഷ്മമായ ചലനങ്ങളും വസ്ത്രധാരണവും പശ്ചാത്തലവും ചേര്‍ന്നാണ് ഓരോ പോര്‍ട്രെയ്റ്റും രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ രവിവര്‍മയുടെ പോര്‍ട്രെയ്റ്റുകള്‍ കേവലം വ്യക്തിചിത്രങ്ങളല്ല; ഒരു കാലഘട്ടത്തിലെ മനുഷ്യരുടെയും സാമൂഹിക ജീവിതത്തിന്‍റെയും ദൃശ്യരേഖകള്‍ കൂടിയാണ്.

Jeevitha Vijayam

മരുഭൂമിയിലെ സാൽമൺ വിപ്ലവം; ഇതൊരു ഇസ്രേലി വിജയഗാഥ

തണുത്തുറഞ്ഞ സമുദ്രജലത്തിൽ മാത്രം വളരുന്ന സാൽമൺ മത്സ്യങ്ങളെ മരുഭൂമിയുടെ അന്തരീക്ഷത്തിൽ, ആന്‍റിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാതെ വളർത്തിയെടുക്കാമെന്ന് തെളിയിക്കുകയാണ് ഒരു ഇസ്രേലി സ്റ്റാർട്ടപ്പ്. പരമ്പരാഗതരീതികളെ മാറ്റിമറിച്ച് ആഗോള മത്സ്യകമ്പോളത്തെത്തന്നെ പുനർനിർവചിക്കാനുള്ള ഈ സ്റ്റാർട്ടപ്പിന്‍റെ കഥ അത്യന്തം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് സാൽമൺ. മികച്ച പോഷകഗുണവും രുചിയുമുള്ള ഈ മത്സ്യം പക്ഷേ, ഉത്പാദിപ്പിക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല. നോർവേ, ചിലി തുടങ്ങിയ തണുത്തുറഞ്ഞ സമുദ്രമേഖലകളിലാണ് സാൽമൺ മത്സ്യകൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് ഇസ്രയേലിൽനിന്നുള്ള സ്പ്രിംഗ് സാൽമൺ എന്ന സ്റ്റാർട്ടപ്പ് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടത്.

മരുഭൂമിയിലെ അത്ഭുതം

ലോകത്തിൽത്തന്നെ സാൽമൺ മത്സ്യം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇസ്രയേലി ജനതയാണ്. രാജ്യത്തെ വിപണിയിലുള്ള സാൽമണിന്‍റെ ഭൂരിഭാഗവും വൻതുക ചെലവഴിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരവുമായിട്ടാണ് ഇസ്രേലി സ്റ്റാർട്ടപ്പ് രംഗത്തെത്തിയിരിക്കുന്നത്.

തണുത്ത കടൽവെള്ളത്തിൽ മാത്രം ജീവിക്കുന്ന ഈ ഇനത്തെ ഇസ്രയേലിന്‍റെ പ്രാദേശിക അന്തരീക്ഷത്തിൽ കൃത്രിമമായി ഉത്പാദിപ്പിച്ചു ടാങ്കുകളിൽ വിജയകരമായി വളർത്താൻ ഇവർക്ക് സാധിച്ചു. ഇസ്രയേലിലെ സദെ എലിയാഹു എന്ന സ്ഥലത്ത്, വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാവുന്ന അന്തരീക്ഷത്തിലാണ് ഇവർ ഇതിനായി പ്രത്യേക ഫാക്‌ടറി സ്ഥാപിച്ചത്.

കമ്പനി വികസിപ്പിച്ചെടുത്ത ആർഎഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജലത്തിന്‍റെ താപനിലയും ഗുണനിലവാരവും സാൽമൺ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ നിയന്ത്രിക്കുന്നത്. അതികഠിനമായ ചൂടിലും കുറഞ്ഞ ഊർജ ഉപഭോഗത്തിലൂടെ ജലം തണുപ്പിച്ചുനിർത്താൻ കഴിവുള്ള എനർജി ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്.പരമ്പരാഗത സമുദ്ര അക്വാകൾച്ചർ നേരിടുന്ന പ്രധാന വിമർശനങ്ങളിലൊന്നാണ് കടലിലെ മലിനീകരണവും രോഗപ്രതിരോധത്തിനായി വൻതോതിൽ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകളും ഹോർമോണുകളും.

എന്നാൽ, പുതിയ ആഎഎസ് രീതിയിൽ ആന്‍റിബയോട്ടിക്കുകളും ഹോർമോണുകളും പൂർണമായി ഒഴിവാക്കുന്നു. ഇതുവഴി പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ തോതിലാക്കി സുരക്ഷിതവും ശുദ്ധവുമായ സൂഷി ഗ്രേഡ് സാൽമൺ ഉത്പാദിക്കാൻ ഇവർക്ക് സാധിക്കുന്നു.

പരീക്ഷണത്തിൽനിന്ന് വിജയത്തിലേക്ക്

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ, അഞ്ചു ഘട്ടങ്ങളിലായി ഏകദേശം 20,000 മത്സ്യങ്ങളെ കമ്പനി വിജയകരമായി വളർത്തിയെടുത്തിരുന്നു. അതിൽ ആദ്യബാച്ചിലെ മത്സ്യങ്ങൾ ഏകദേശം അഞ്ചു കിലോ വരെ തൂക്കം കൈവരിച്ചിരുന്നു. ഭാവിയിൽ പ്രതിവർഷം 1500 ടൺ ഉത്പാദനശേഷിയുള്ള വൻകിട വാണിജ്യഫാം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംരംഭകർ.

വാണിജ്യഫാം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിനോടകം ലഭ്യമാണെന്ന് സ്പ്രിംഗ് സാൽമൺ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബരാക് ഗോൾഡ്ഷ്മിറ്റ് പറയുന്നു. നിലവിലെ പൈലറ്റ് പ്ലാന്‍റ് ഭാവിയിൽ വൻകിട പദ്ധതിയുടെ നഴ്‌സറിയാക്കി പരിവർത്തനപ്പെടുത്താനാണ് ഇവരുടെ ലക്ഷ്യം. ഇസ്രയേൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലാണ് പ്ലാന്‍റിന്‍റെ പ്രവർത്തനം. പ്ലാന്‍റിന്‍റെ എൻജിനിയറിംഗ് ഡിസൈൻ അമേരിക്കയുടേതാണ്. ഐസ്‌ലൻഡിൽനിന്നാണ് മികച്ച ഗുണനിലവാരമുള്ള സാൽമൺ മത്സ്യമുട്ടകൾ എത്തിക്കുന്നത്.

എന്തുകൊണ്ട് ഇതൊരു ആഗോള വിപ്ലവം

ലോകമെമ്പാടും കടലിലെ സാൽമൺ കൃഷി പരിസ്ഥിതിനാശത്തിനും കടൽമലിനീകരണത്തിനും കാരണമാകുന്നുവെന്ന വിമർശനം ഉയരുന്ന സമയത്താണ് ഇസ്രയേലിലെ ഈ പുതിയ ഉദ്യമം. സാൽമൺ മത്സ്യകൃഷിയുടെ കേന്ദ്രങ്ങൾ നിലവിൽ നോർവേ പോലുള്ള കുറച്ചു വികസിതരാജ്യങ്ങളിൽ മാത്രം പരിമിതപ്പെട്ടിരിക്കുകയാണ്. അവിടെനിന്ന് ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് വിമാനത്തിലാണ് ഇവയെത്തിക്കുന്നത്. ഇതു ചെലവേറിയതാണ്.

ഇസ്രേലി സ്റ്റാർട്ടപ്പിന്‍റെ ഈ സാങ്കേതികവിദ്യ വിജയം കാണുന്നതോടെ, ലോകത്തിലെ ഏതു കാലാവസ്ഥയിലുള്ള രാജ്യത്തും സ്വന്തം ആവശ്യത്തിനുള്ള സാൽമൺ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതുവഴി ഇറക്കുമതിച്ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മണിക്കൂറുകൾക്കകം മത്സ്യം ലഭ്യമാക്കാനും വഴിതെളിക്കും.

പുതിയ സാങ്കേതികവിദ്യ പരിസ്ഥിതിയോട് ഏറെ ചേർന്നുനിൽക്കുന്നതാണ്. സമുദ്രങ്ങളിലെ അമിത മത്സ്യബന്ധനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനും സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇസ്രയേലി കണ്ടെത്തൽ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പരമ്പരാഗത മത്സ്യബന്ധന രീതികളെ അട്ടിമറിച്ചുകൊണ്ട് സുസ്ഥിര ആഹാര ഉത്പാദനത്തിന്‍റെ ഭാവി ഇനി കരയിലെ ഫാമുകളായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് സ്പ്രിംഗ് സാൽമൺ എന്ന സംരംഭം ലോകത്തിന് നൽകുന്ന സന്ദേശം.

ആഎഎസിന്‍റെ പ്രവർത്തനം എങ്ങനെ‍

റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്) എന്നത് വളർത്തുമത്സ്യങ്ങൾ കിടക്കുന്ന വെള്ളം പുറത്തേക്കു കളയാതെ അതു നിരന്തരം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന ഒരു ഇൻഡോർ സാങ്കേതികവിദ്യയാണ്. വെള്ളത്തിന്‍റെ ഉപഭോഗം 90 ശതമാനം വരെ കുറയ്ക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ജലത്തിലെ മാലിന്യം വേർതിരിക്കാൻ ഇതിൽ പ്രത്യേക സംവിധാനമുണ്ട്. മത്സ്യങ്ങൾ പുറന്തള്ളുന്ന വിഷാംശം കലർന്ന അമോണിയ വെള്ളത്തിൽ കലരുന്നത് തടയാനും പ്രത്യേക സാങ്കേതികവിദ്യയുണ്ട്. ഇതിനുപുറമെ ജലത്തിൽ ഓക്‌സിജൻ സമൃദ്ധി ഉറപ്പാക്കാനും മത്സ്യങ്ങൾ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് വെള്ളത്തിൽനിന്നു നീക്കം ചെയ്യാനുള്ള സംവിധാനവുമുണ്ട്. അണുനശീകരണത്തിനും താപനില ക്രമീകരിക്കാനും വേണ്ട സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

അടിമുടി ഗുണമുള്ള സാൽമൺ

ലോകത്തിലെതന്നെ ഏറ്റവുമധികം പോഷകസമ്പുഷ്‌ടമായ മത്സ്യമാണ് സാൽമൺ. തലമുടി, സന്ധികൾ, ചർമം, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രൊട്ടീൻ, വൈറ്റമിൻ എന്നിവയുടെ കലവറയാണു സാൽമൺ. ഹൃദ്‌രോഗസാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്. കൂടാതെ മെറ്റബോളിസം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സാൽമൺ കഴിക്കുന്നത് ഗുണകരമാണ്.
സാൽമണിൽ ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Other Stories

കഥ ഇനിയും തീർന്നിട്ടില്ല

ചിന്താവിഷയം

ഒരു യുവതി തന്‍റെ വിവാഹത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ പിതാവ് എല്ലാം ശ്രദ്ധാപൂർവം ക്രമീകരിച്ചിരുന്നു. വിവാഹത്തിനുള്ള സമയം കൃത്യമായി നിർണയിക്കാൻ അന്നത്തെ രീതിയനുസരിച്ച് ഒരു ജലഘടികാരവും ഒരുക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒരു ചെറിയ സംഭവം എല്ലാം മാറ്റിമറിച്ചുവെന്നാണ് നൂറ്റാണ്ടുകളായി പ്രചരിക്കുന്ന കഥ.

ജലഘടികാരം കാണാനിടയായ യുവതി കൗതുകത്തോടെ അതിലേക്കു കുനിഞ്ഞുനോക്കി. അപ്പോൾ ആ യുവതിയുടെ ആഭരണത്തിൽനിന്ന് ഒരു ചെറിയ മുത്ത് അറിയാതെ അതിലേക്കു വീണു. അത് ജലഘടികാരത്തിലെ ചെറിയ ദ്വാരം അടച്ചുകളഞ്ഞു. തന്മൂലം വെള്ളത്തിന്‍റെ ഒഴുക്കു നിലച്ചു. കണക്കുകൂട്ടിയിരുന്ന സമയം അറിയാതെ കടന്നുപോയി. അതേത്തുടർന്ന്, വിവാഹം പ്രതീക്ഷിച്ചിരുന്നതുപോലെ നടന്നില്ല. ആ യുവതിയുടെ പേര് ലീലാവതി. പിതാവ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരിലും ജ്യോതിശാസ്ത്രജ്ഞരിലും ഒരാളായ ഭാസ്കരാചാര്യരും.

ഇവിടെ ചരിത്രവും ഐതിഹ്യവും നാം വേർതിരിച്ചറിയണം. മുത്തും ജലഘടികാരവും വിവാഹവും ഉൾപ്പെടുന്ന ഈ കഥ ഭാസ്കരാചാര്യരുടെ കാലത്തിനുശേഷം പ്രചരിച്ച ഐതിഹ്യമാണ്. അത് ചരിത്രസംഭവമാണ് എന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ല. അക്കാലത്തു നിലവിലുണ്ടായിരുന്ന ജ്യോതിഷവിശ്വാസങ്ങളുടെ പശ്ചാത്തലവും കഥയിലുണ്ട്. നക്ഷത്രങ്ങളുടെ സ്ഥാനംനോക്കി മനുഷ്യന്‍റെ ഭാവി പ്രവചിക്കാമെന്ന അത്തരം വിശ്വാസങ്ങളെ ശാസ്ത്രീയമായ ജ്യോതിശാസ്ത്രവുമായി നാം കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

എന്നാൽ, ചരിത്രം ഉറപ്പിച്ച മറ്റൊരു ലീലാവതിയുണ്ട്. 1114ൽ മഹാരാഷ്‌ട്രയിൽ ജനിച്ച ഭാസ്കരാചാര്യരുടെ മഹത്തായ കൃതിയായ സിദ്ധാന്ത ശിരോമണിയിലെ ആദ്യഭാഗത്തിന്‍റെ പേരാണ് ലീലാവതി. ഗണിതത്തെ വരണ്ട കണക്കുകളുടെ ലോകമായി അവതരിപ്പിക്കാതെ പൂക്കളും തേനീച്ചകളും പക്ഷികളും വ്യാപാരികളും യാത്രക്കാരുമെല്ലാം നിറഞ്ഞ മനോഹരമായ പ്രശ്നങ്ങളിലൂടെയാണ് അദ്ദേഹം പഠിപ്പിച്ചത്. ലീലാവതി യഥാർഥത്തിൽ അദ്ദേഹത്തിന്‍റെ മകളാണോ എന്നുപോലും ഉറപ്പില്ല. എന്നാൽ, ഒമ്പതു നൂറ്റാണ്ടുകൾക്കുശേഷവും ആ പേര് നിലനിൽക്കുന്നു.

ഈ പഴയ ഐതിഹ്യത്തിനുള്ളിൽ മനോഹരമായ ഒരു ജീവിതസത്യമുണ്ട്. കഥയിൽ പറയുന്നതുപോലെ ലീലാവതിയുടെ ജീവിതത്തിൽ വലിയൊരു ദുരന്തം നടന്നുവെന്നു കരുതുക. ആ ദുരന്തം ഒഴിവാക്കാൻ ലീലാവതിയുടെ പിതാവിനു കഴിഞ്ഞില്ല. ഘടികാരംതന്നെ പിറകോട്ടു തിരിക്കാനോ നഷ്‌ടപ്പെട്ട അവസരം തിരിച്ചുകൊണ്ടുവരാനോ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാൽ, ഐതിഹ്യം അനുസരിച്ച്, അദ്ദേഹം മറ്റൊന്നു ചെയ്തു.

പുത്രിയെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ആ പിതാവിനു സാധിച്ചില്ലെങ്കിലും അവളുടെ ഓർമ എന്നും നിലനിർത്താനായി തന്‍റെ ഗണിതഗ്രന്ഥത്തിന് ലീലാവതി എന്ന് അദ്ദേഹം പേരിട്ടു. ജീവിതത്തിലെ ഏറ്റവും വലിയ കലകളിലൊന്നാണിത്. സംഭവിക്കുന്നതെല്ലാം മുൻകൂട്ടി തെരഞ്ഞെടുക്കുവാൻ നമുക്കു സാധിക്കുകയില്ല. എന്നാൽ, ജീവിതത്തിൽ സംഭവിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കണമെന്നുള്ളത് നമുക്കു തീരുമാനിക്കാനാകും.

നമ്മുടെയെല്ലാം ജീവിതത്തിൽ വീണുപോകുന്ന ചില മുത്തുകളുണ്ട്. ഏറെക്കാലമായി കൊണ്ടുനടന്ന ഒരു സ്വപ്നം തകർന്നുപോകാം. പ്രതീക്ഷിച്ച ജോലി കിട്ടാതിരിക്കാം. പരീക്ഷയിൽ പരാജയപ്പെടാം. വിശ്വസിച്ച ഒരാൾ നമ്മെ നിരാശപ്പെടുത്താം. സൗഹൃദത്തിനു കോട്ടം സംഭവിക്കാം. സാമ്പത്തികനഷ്‌ടമുണ്ടാകാം. രോഗം പദ്ധതികളെ മാറ്റിമറിക്കാം. പ്രിയപ്പെട്ട ഒരാളുടെ വേർപാട് ഭാവിയെക്കുറിച്ച് നാം വിഭാവന ചെയ്ത ചിത്രത്തെ ഒറ്റനിമിഷംകൊണ്ട് മാറ്റിമറിക്കാം.

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ, എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു എന്നു നാം ചോദിക്കുക സ്വാഭാവികമാണ്. എന്നാൽ, അതിലും പ്രധാനപ്പെട്ട ചോദ്യം സംഭവിച്ചതിനോട് എനിക്കെങ്ങനെ ക്രിയാത്മകമായി പ്രതികരിക്കാൻ സാധിക്കും എന്നതാണ്. കാരണം, വലിയൊരു നഷ്‌ടമോ പരാജയമോ സംഭവിക്കുമ്പോൾ അതിനോടുള്ള പ്രതികരണമാണ് നമ്മുടെ ജീവിതത്തിന്‍റെ ഭാവി പലപ്പോഴും നിർണയിക്കുന്നത്. നിരാശ മനസിൽ വളരാൻ അനുവദിച്ചാൽ അതു ക്രമേണ അസൂയയായും വിദ്വേഷമായും പ്രതികാരചിന്തയായും മാറാം. ഒരു നിമിഷത്തെ വേദന ജീവിതകാലത്തെ ഏറ്റവും തെറ്റായ തീരുമാനത്തിലേക്കുപോലും നയിച്ചേക്കാം.

എന്നാൽ, അതേ നിരാശയെ ആത്മപരിശോധനയ്ക്കും പുതിയ തുടക്കത്തിനും മറ്റുള്ളവരെ കൂടുതൽ മനസിലാക്കുന്നതിനുമുള്ള അവസരമാക്കി മാറ്റാനും നമുക്കു കഴിയും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ എപ്പോഴും നമുക്ക് നിയന്ത്രണമുണ്ടായിരിക്കുകയില്ല. അതേസമയം, സംഭവിച്ചതിനുശേഷം നാം എന്തായിത്തീരുന്നു എന്ന കാര്യത്തിൽ നമുക്ക് വലിയൊരു പങ്കുണ്ട്.

പരാജയം നമ്മെ കൂടുതൽ വിവേകമുള്ളവരാക്കാം. തിരസ്കാരം നാം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത മറ്റൊരു വഴിയിലേക്കു നമ്മെ നയിക്കാം. സ്വന്തം മുറിവുകൾ മറ്റുള്ളവരുടെ മുറിവുകൾ തിരിച്ചറിയാനുള്ള കരുണ നമുക്ക് പ്രദാനം ചെയ്യാം. സാമ്പത്തികനഷ്‌ടം പണത്തിന് ഒരിക്കലും പഠിപ്പിക്കാനാകാത്ത ജീവിതസത്യം നമ്മെ പഠിപ്പിച്ചേക്കും. തകർ‌ന്നുപോയ സ്വപ്നം നാം ഒരിക്കലും കണ്ടെത്തുമായിരുന്നില്ലാത്ത ആ ദൗത്യത്തിലേക്കു നമ്മെ നയിച്ചേക്കാം.

വിശുദ്ധ പൗലോസ് പറയുന്ന വാക്കുകൾ ഇവിടെ എത്ര അർഥവത്താണ്: ""ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കുന്നു'' (റോമാ 8:28). എല്ലാം നല്ലതാണ് എന്നല്ല പൗലോസ് പറയുന്നത്. വഞ്ചന നല്ലതല്ല. രോഗം നല്ലതല്ല. പരാജയവും വേദനയും അവയിൽത്തന്നെ നന്മയല്ല. എന്നാൽ, തിന്മയ്ക്കും വേദനയ്ക്കും നഷ്‌ടത്തിനുംപോലും നമ്മുടെ ജീവിതത്തിന്‍റെ അവസാന വാക്കാകാൻ സാധിക്കില്ല. കാരണം, അവയിൽനിന്നുപോലും നന്മ സൃഷ്‌ടിക്കാൻ ദൈവത്തിനു കഴിയും.

മണ്ണിനടിയിൽ കുഴിച്ചിടുന്ന വിത്തിനെക്കുറിച്ച് ചിന്തിക്കുക. അതു നശിച്ചുപോകുന്നുവെന്ന് തോന്നാം. എന്നാൽ, മണ്ണിനടിയിൽ അതു രൂപാന്തരം പ്രാപിക്കുന്നു. പിന്നീട്, മണ്ണ് പിളർന്ന് ഒരു പുതിയ നാമ്പ് പുറത്തുവരുന്നു. നഷ്‌ടപ്പെട്ടുവെന്നു കരുതിയത് മറ്റൊരു രൂപത്തിൽ തിരിച്ചുവരുന്നു. നമ്മുടെ ചില നഷ്‌ടങ്ങളും അങ്ങനെയായിരിക്കും.

നമ്മുടെ ജീവിതത്തിൽ വീണുപോയ മുത്തിനെത്തന്നെ നോക്കിയിരുന്നാൽ മറ്റൊരു സൃഷ്‌ടിക്കായുള്ള അവസരം നമുക്ക് നഷ്‌ടപ്പെടും. പ്രതീക്ഷിച്ച വിവാഹം നടന്നില്ലായിരിക്കാം. മകളുടെ ജീവിതം മാതാപിതാക്കൾ സ്വപ്നം കണ്ടതുപോലെ ആയില്ലായിരിക്കാം. വിരമിച്ചതിനുശേഷമുള്ള ജീവിതം പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായിരിക്കാം. നാൽപ്പതാം വയസിൽ വരച്ച ജീവിതചിത്രമല്ല എഴുപതാം വയസിൽ നമ്മുടെ മുമ്പിലുള്ളത്. അപ്പോൾ ചോദിക്കേണ്ടത്, പഴയ സ്വപ്നം മനോഹരമായിരുന്നോ എന്നല്ല. തീർച്ചയായും അത് മനോഹരമായിരുന്നിരിക്കാം.

നാം ചോദിക്കേണ്ടത് ഇപ്രകാരമാണ്: ആ സ്വപ്നം മാത്രമായിരുന്നോ ദൈവത്തിനു നമ്മുടെ ജീവിതത്തിൽ സൃഷ്‌ടിക്കാൻ കഴിയുമായിരുന്ന ഒരേയൊരു മനോഹരമായ കാര്യം? ദുഃഖവെള്ളിയാഴ്ച യേശുവിന്‍റെ ശിഷ്യൻമാർ കണ്ടതു കുരിശുമരണവും അടയ്ക്കപ്പെട്ട കല്ലറയുമായിരുന്നു. എല്ലാം അവസാനിച്ചുവെന്നാണ് അവർ കരുതിയത്. എന്നാൽ, ഈസ്റ്റർ പ്രഖ്യാപിച്ചത് മറ്റൊന്നായിരുന്നു. ദൈവം കഥ എഴുതിത്തീർന്നിരുന്നില്ല. കുരിശു യാഥാർഥ്യമായിരുന്നു. വേദന യാഥാർഥ്യമായിരുന്നു. നഷ്‌ടവും യാഥാർഥ്യമായിരുന്നു. എന്നാൽ, കഷ്‌ടനഷ്‌ടങ്ങൾക്കായിരുന്നില്ല അവസാന വാക്ക്... തന്മൂലമാണ്, മരിച്ച് അടക്കപ്പെട്ട യേശു ഉത്ഥാനം ചെയ്തത്.

ഭാസ്കരാചാര്യർ "ലീലാവതി' രചിച്ചിട്ട് നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞു. ഒരു മുത്ത് യഥാർഥത്തിൽ ജലഘടികാരത്തിൽ വീണിരുന്നോ എന്ന് നമുക്കറിയില്ല. എന്നാൽ, ആ പഴയ കഥ നൽകുന്ന സന്ദേശം നമുക്ക് മറക്കാതിരിക്കാം. ജീവിതത്തിൽ ചിലപ്പോൾ നമ്മുടെ കൈകളിൽനിന്ന് ഒരു മുത്ത് വീണുപോയേക്കാം. എത്ര ശ്രമിച്ചാലും അതു തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ, ജീവിതകാലം മുഴുവൻ അതു വീണുപോയ സ്ഥലത്തേക്കു നാം നോക്കിയിരിക്കരുത്. അതിനുപകരം, ദൈവം നമുക്കു കാണിച്ചുതരുന്ന പുതിയ വഴിയെ നാം പോകുകയാണു വേണ്ടത്.

Corehub Up