Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

കറുത്ത പേമാരിയിൽ പൊള്ളിയവർ

പുലർച്ചെ 4.15ന് ഖത്തർ എയർവേസിന്‍റെ വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ മീര കണ്ണടച്ചു. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ അനുഭൂതികൾ ഉള്ളിൽ തിങ്ങിനിറയുന്നു. വിമാനം വേഗമാർജിച്ച് ചെറിയൊരു കുലുക്കത്തോടെ ആകാശത്തേക്കുയർന്നപ്പോൾ മീര അമലിന്‍റെ കൈയിൽ മുറുകെ പിടിച്ചു. ജനാലയ്ക്കപ്പുറം കൊച്ചിയുടെ നഗരവെളിച്ചങ്ങൾ ചെറിയ മിന്നാമിനുങ്ങുകളെപ്പോലെ അകന്നുപോകുന്നത് നോക്കിയിരിക്കുമ്പോൾ രണ്ടുപേരും എന്തിനെന്നറിയാതെ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.

മേഘങ്ങൾക്കും മുകളിലെ ശാന്തതയിലെത്തിയപ്പോൾ അവൾ അമലിന്‍റെ തോളിലേക്കു ചാരി ചോദിച്ചു, " ഡാ... നമ്മൾ ശരിക്കും അമേരിക്കയിലേക്ക് പോവുകയാണല്ലേ? ഹോളിവുഡ് സിനിമകളും സോഷ്യൽ മീഡിയയും ചിരപരിചിതമാക്കിയ അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്താൻ പോകുന്നു. വിമാനത്തേക്കാൾ വേഗത്തിൽ അവളുടെ ആവേശം കടൽ കടന്നു. നിരവധി സമയമേഖലകൾ കടന്നുള്ള 22 മണിക്കൂറോളം നീളുന്ന യാത്രതന്നെ അവളെ ത്രില്ലടിപ്പിച്ചു.

ഷിക്കാഗോയാണ് അവരുടെ ആദ്യ ലക്ഷ്യസ്ഥാനം. അവിടുന്ന് ഓഹോയോ സ്റ്റേറ്റിലെ ഡെയ്റ്റൺ. അമേരിക്കൻ കാഴ്ചകളുടെ തുടക്കം അവിടെനിന്ന്. നാഷണൽ മ്യൂസിയം ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഡെയ്റ്റണിലാണ്. ഒരു ഗവേഷണപ്രബന്ധം തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ഈ യാത്ര.

നീണ്ട യാത്രയ്ക്കുശേഷം ഷിക്കാഗോ വിമാനത്താവളത്തിൽ നിലംതൊടുമ്പോൾ ആവേശം പരകോടിയിലായിരുന്നു. ഇനി ഡെയ്റ്റണിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരൻമാരുടെ നാടാണ് ഡെയ്റ്റൺ. യാത്രാക്ഷീണമെല്ലാം മാറ്റി പിറ്റേ ദിവസമാണ് അവർ എയർഫോഴ്സ് മ്യൂസിയം കാണാനിറങ്ങിയത്. ആദ്യത്തെ ആവേശമടങ്ങി അമേരിക്കൻ അന്തരീക്ഷത്തിലേക്ക് രണ്ടുപേരും ഏതാണ്ട് പരുവപ്പെട്ടിരുന്നു.

മിലിട്ടറി ഏവിയേഷൻ മ്യൂസിയം

ഗ്ലാസ് കവർ ചെയ്ത മനോഹരമായ വലിയ കമാനത്തിനു താഴെയുള്ള പ്രധാന പ്രവേശനകവാടത്തിനു താഴെ അവരെത്തുമ്പോൾ രാവിലെ ഒമ്പതു മണി. മ്യൂസിയം തുറക്കുന്നതിനു മുമ്പുതന്നെ സന്ദർശകർ എത്തിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോൾ അമൽ മ്യൂസിയത്തെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തു.

1923ൽ ചെറിയൊരു എൻജിനിയറിംഗ് പഠനശേഖരമായാണ് തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ മ്യൂസിയം. 350ലധികം എയ്‌റോസ്‌പേസ് വാഹനങ്ങളും മിസൈലുകളും ആയിരക്കണക്കിന് മറ്റ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. 20 ഏക്കറിലധികം വരുന്ന ഇൻഡോർ സൗകര്യങ്ങൾ. കൂടാതെ ഔട്ട്ഡോർ എയർ, മെമ്മോറിയൽ പാർക്കുകളും ഇതിലുണ്ട്.

അമൽ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ മീര നാലു കൂറ്റൻ വിമാന ഹാംഗറുകളുടെ രൂപത്തിലുള്ള മ്യൂസിയത്തിന്‍റെ ഗാംഭീര്യം ആസ്വദിക്കുകയായിരുന്നു. വലിയ ബോംബർ വിമാനങ്ങളും മിസൈലുകളും പ്രദർശിപ്പിക്കേണ്ടതിനാൽ ഉള്ളിൽ തൂണുകളില്ലാത്ത വിശാലമായ ആർച്ച് ആകൃതിയിലുള്ള മേൽക്കൂരകളാണ് ഈ ഗാലറികൾക്കുള്ളത്. റൈറ്റ് സഹോദരന്മാരുടെ കാലം മുതലുള്ള വ്യോമയാന ചരിത്രം പറയുന്നതാണ് ഫസ്റ്റ് ഫ്ലൈറ്റ് ഗാലറി. ചരിത്രപ്രസിദ്ധമായ ബി-29 പോലുള്ള വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രണ്ടാം ലോകമഹായുദ്ധ ഗാലറി.

ശീതയുദ്ധകാലത്തെ പോർവിമാനങ്ങളുടെ ശേഖരം കൊറിയൻ/വിയറ്റ്നാം യുദ്ധ ഗാലറികളെ സമ്പന്നമാക്കുന്നു. ഏറ്റവും പുതിയതും അത്യാധുനികവുമാണ് നാലാമത്തെ ഗാലറി. ഇവിടെയാണ് പ്രശസ്തമായ പ്രസിഡൻഷ്യൽ വിമാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ബഹിരാകാശ വാഹനങ്ങളും ആഗോള ഗവേഷണ വിമാനങ്ങളും ഈ ഗാലറിയിലാണ്.

ചിന്തകളിൽ മുഴുകി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മീരയും അമലും സന്ദർശകരുടെ ആശ്ചര്യസൂചകമായ ശബ്ദങ്ങൾ കേട്ടാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന, പരസ്പരം ബന്ധിപ്പിച്ച, ഭീമാകാരമായ ഹാംഗറുകളിൽ ആദ്യത്തേതിന്‍റെ മുന്നിലാണ് അവരിപ്പോൾ. വിന്‍റേജ് യന്ത്രങ്ങളിൽ നിന്നുള്ള പഴമയുടെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നുണ്ട്. ഹൈഡ്രോളിക് ഫ്ലൂയിഡ്, പഴകിയ റബർ, തണുത്തുറഞ്ഞ ലോഹത്തകിടുകൾ എന്നിവയുടെ മിശ്രിതഗന്ധത്തിലലിഞ്ഞ് അവർ അദ്ഭുതങ്ങളുടെ ചരിത്രവേദിയിലേക്ക് കടന്നു.

വായുവിൽ തൂക്കിയിട്ടിരിക്കുന്ന, ഒറ്റനോട്ടത്തിൽ ദുർബലമെന്നു തോന്നിക്കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം അവരുടെ കണ്ണിൽപ്പെട്ടത്. മനുഷ്യചരിത്രത്തിലെ സുപ്രധാന നിമിഷത്തിന്‍റെ സ്മാരകമാണത്. 1903ൽ റൈറ്റ് സഹോദരർ പറത്തിയ "റൈറ്റ് ഫ്ലയറി'ന്‍റെ പുനർനിർമിതി. ഈ സമുച്ചയത്തിലെ എല്ലാ അദ്ഭുതങ്ങളും വികസിച്ചുവന്നത് സ്പ്രൂസ് മരത്തിന്‍റെയും തുണിയുടെയും കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചെറിയ അസ്ഥികൂടത്തിൽനിന്നാണെന്ന് അമൽ കൗതുകത്തോടെ ഓർത്തു.

റൈറ്റ് സഹോദരർക്കു മനസാ നന്ദി പറഞ്ഞുകൊണ്ട് അവർ വീണ്ടും നടന്നു. ചുറ്റും ഇരുളിമ പടർന്നതായി പെട്ടെന്നവർക്കു തോന്നി. പഴയകാല ബിഗ് ബാൻഡ് ജാസ് സംഗീതത്തിന്‍റെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതായൊരു ഫീൽ. അമൽ മീരയെ ചേർത്തുപിടിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ വേദിയിലേക്കാണ് അവർ പ്രവേശിച്ചത്. കനമേറിയ വിമാനങ്ങൾ. യുദ്ധത്തിന്‍റെ മുറിപ്പാടുകൾ. വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന പി-51 മസ്താംഗ് വിമാനത്തിന്‍റെ വശത്തുകൂടെ അവർ നടന്നുനീങ്ങി. പെട്ടെന്ന് ഒരു തിരിവിനപ്പുറം അവർ സ്തംഭിച്ചുനിന്നു. ഒരു ഭീമൻ മുന്നിൽ. ബി-29 സൂപ്പർ ഫോർട്രസ്. പൊടുന്നനെ ചരിത്രത്തിന്‍റെ ഭയാനകമായ ആ കനത്ത ഭാരം അവരുടെ തോളിലമർന്നു. മനുഷ്യത്വത്തെ കുരുതി കഴിച്ച ആ നിമിഷത്തിലേക്ക് അവർ തലയുംകുത്തി വീണു.

1945 ഓഗസ്റ്റ് ആറ്. പുലർച്ചെ 2.45. "ഇനോള ഗേ' എന്നു പേരിട്ട പരിഷ്കരിച്ച ഒരു ബോയിംഗ് ബി-29 സൂപ്പർ ഫോർട്രസ് വിമാനം ടിനിയൻ ദ്വീപിലെ റൺവേയിലൂടെ ഓടിത്തുടങ്ങി. അതുവരെ ചുമന്നിട്ടില്ലാത്ത ഭാരത്താൽ അതിന്‍റെ ടയറുകൾ തേങ്ങിഞരങ്ങി. ആ ബോംബർ വിമാനത്തിന്‍റെ ഉള്ളറയിൽ ഭൗതികശാസ്ത്രത്തിന് അതുവരെ അപരിചിതമായിരുന്ന നാലു ടൺ ഭാരമുള്ള മാരകായുധം അവസരം കാത്തു കിടന്നിരുന്നു. "ലിറ്റിൽ ബോയ്'എന്നായിരുന്നു അതിന്‍റെ രഹസ്യനാമം.

ശാന്തസമുദ്രത്തിനു മുകളിലെ ഇരുണ്ട ആകാശത്തിലേക്ക് വിമാനം ഉയർന്നപ്പോൾ ജീവനക്കാർ പൂർണ നിശബ്‌ദതയിലായിരുന്നു. അവരുടെ മുന്നിൽ പ്രഭാതമഞ്ഞിൽ പൊതിഞ്ഞുനിന്ന ഹിരോഷിമ എന്ന നഗരമുണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാത്ത മൂന്നു ലക്ഷം മനുഷ്യർ അവർക്കു താഴെ ചലിച്ചുകൊണ്ടിരുന്നു.

രാവിലെ 8.15 

ഹിരോഷിമയിലെ ആ പ്രഭാതത്തിന് തിളക്കമേറെയായിരുന്നു. തെളിഞ്ഞ ആകാശം. ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് നടക്കുകയായിരുന്നു. കുട്ടികൾ തീപിടിത്തം തടയാനായി യുദ്ധാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലിയിൽ. ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളിൽ തെരുവുകൾ ഇരമ്പി.

31,000 അടി ഉയരത്തിൽ "ഇനോള ഗേ' അതിന്‍റെ ലക്ഷ്യസ്ഥാനം കണ്ടെത്തി. കുരിശാകൃതിയിലുള്ള അയോയ് പാലത്തിനു മുകളിൽ വട്ടമിട്ടു. വിമാനത്തിന്‍റെ താഴ്ഭാഗത്തെ അറയുടെ വാതിലുകൾ പെട്ടെന്ന് തുറന്നു. ആ മാരകായുധം താഴേക്ക് പതിച്ചു. 43 സെക്കൻഡുകൾ. വിമാനജോലിക്കാർ കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക ഗ്ലാസുകൾ ധരിച്ചു. വരാനിരിക്കുന്ന ആഘാത തരംഗത്തിൽനിന്ന് രക്ഷപ്പെടാനായി 155 ഡിഗ്രിയിൽ വന്യമായി ചരിഞ്ഞ് കുതിച്ചുമാറി.

കൃത്യം 8.16ന് ഷിമ ആശുപത്രിക്ക് തൊട്ടുമുകളിൽ, 1900 അടി ഉയരത്തിൽവച്ച് കൗണ്ട്ഡൗൺ അവസാനിച്ചു. ഒരു റഡാർ ട്രിഗർ അതിന്‍റെ സർക്യൂട്ട് പൂർത്തിയാക്കി. ഒരു മില്ലിസെക്കൻഡിന്‍റെ ചെറിയൊരംശംകൊണ്ട് ആറ്റങ്ങൾ പിളർന്നു. നക്ഷത്രങ്ങൾക്ക് ഊർജം നൽകുന്ന പ്രപഞ്ചശക്തി സ്വതന്ത്രമായി!
വെളിച്ചത്തോടെയായിരുന്നു തുടക്കം. നഗരത്തിന്‍റെ നിഴലുകളെപ്പോലും അലിയിച്ചുകളയുന്ന തരത്തിൽ അത്രമേൽ അന്ധത വരുത്തുന്ന ശുദ്ധമായ വെളിച്ചം. അപ്പോൾ, സ്ഫോടനത്തിന്‍റെ കേന്ദ്രബിന്ദുവിന് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ചൂടായിരുന്നു!

സ്ഫോടനകേന്ദ്രത്തിനു സമീപം നിന്നിരുന്ന ആയിരക്കണക്കിനാൾക്കാർ ആ നിമിഷം ഇല്ലാതായി. കൽച്ചുമരുകളിലും നടപ്പാതകളിലും പതിഞ്ഞ കറുത്ത നിഴലുകൾ മാത്രം അവശേഷിച്ചു. തൊട്ടുപിന്നാലെ ആഘാത തരംഗം. 4000 മൈലിലധികം വേഗത്തിൽ ആഞ്ഞടിച്ച വായുവിന്‍റെ മതിൽ നഗരത്തെ തകർത്തെറിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങൾ ചില്ലുകൂടാരംപോലെ പൊടിഞ്ഞു.

വൈദ്യുതിപോസ്റ്റുകൾ ചുള്ളിക്കമ്പുകൾപോലെ ഒടിഞ്ഞുതൂങ്ങി. നാലു മൈൽ ചുറ്റളവിൽ ഒന്നും അവശേഷിച്ചില്ല. കറുത്ത പുകയുടെ ഗോപുരം പ്രഭാതസൂര്യനെ പൂർണമായും മറച്ചു. വസ്ത്രങ്ങൾ കരിഞ്ഞുപോയ, ജീവൻ മാത്രം ബാക്കിയായ കുറേ മനുഷ്യർ വിറച്ചുകൊണ്ട് നടന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ വിളിച്ച് അലമുറയിട്ടു. വൈകാതെ അവശിഷ്‌ടങ്ങളുടെയും അതിജീവിച്ച മനുഷ്യരുടെയും മേൽ ഭയാനകമായ "കറുത്ത മഴ' പെയ്തിറങ്ങി.

മീരയും അമലും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ആ ഭയാനക നിമിഷത്തിൽ കരിഞ്ഞുപോയ മനുഷ്യത്വത്തിനുവേണ്ടി ഭൂമിയോടു മാപ്പുചോദിക്കുന്ന ആധുനികമനുഷ്യരുടെ പ്രതീകമായി.
ഹിരോഷിമ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം വിനാശത്തിന്‍റെ ആകാശം ആവശ്യപ്പെട്ട മറ്റൊരു ബലിയായിരുന്നു അവരുടെ തൊട്ടടുത്ത് വിറങ്ങലിച്ചുനിന്ന ജപ്പാൻ സഞ്ചാരിയുടെയുള്ളിൽ. പൊലിഞ്ഞുപോയ പൂർവികർ അയാളുടെയുള്ളിൽ ദാഹനീരിനായി പിടഞ്ഞുകൊണ്ടിരുന്നു.

നാഗസാക്കിയിൽ സംഭവിച്ചത് 

 "ഫാറ്റ് മാൻ' ലിറ്റിൽ ബോയ് യിൽനിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ്കാർ എന്നു പേരിട്ട വിമാനത്തിന്‍റെ ആ ദിവസത്തെ ലക്ഷ്യം കൊക്കുറ നഗരമായിരുന്നു. ആ നഗരാകാശം പുക മൂടിയിരുന്നു. കാഴ്ച തീരെ കുറവ്. വിമാനം കുറച്ചുനേരം വട്ടമിട്ടു പറന്നശേഷം ലക്ഷ്യം മാറ്റി. തെക്കോട്ടു പറന്നു. പുതിയ ലക്ഷ്യം കണ്ടെത്തി. അതായിരുന്നു നാഗസാക്കി.

രാവിലെ 11.02. മേഘപാളികൾക്കിടയിൽ കണ്ടെത്തിയ ചെറിയൊരു വിടവിലൂടെ വൈമാനികർ ഉറകാമി നദീതീരത്തുള്ള മിത്‌സുബിഷി ആയുധനിർമാണശാല കൃത്യമായി കണ്ടു. 10,000 പൗണ്ട് ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് താഴ്‌വരയിലേക്ക് പതിച്ചു. ആ 47 സെക്കൻഡ് നഗരം പതിവുപോലെ ശ്വസിച്ചു. ഫാക്‌ടറിയിൽ തൊഴിലാളികൾ ജാഗ്രതയോടെ ജോലിയിലേർപ്പെട്ടു. അമ്മമാർ ഉച്ചഭക്ഷണം തയാറാക്കുകയായിരുന്നു. ഉറകാമി കത്തീഡ്രലിൽ പ്രാർഥനാനിരതമായ കൈകൾ ആകാശത്തേക്കുയർന്നു.
തറനിരപ്പിൽനിന്ന് 1650 അടിഉയരത്തിൽ വച്ച് കൗണ്ട്ഡൗൺ പൂജ്യം തൊട്ടു.

രാക്ഷസീയമായ പ്രപഞ്ചശക്തി ഉണർന്നു. ചുറ്റുമുള്ള മലനിരകൾ സ്ഫോടനതരംഗത്തെ പ്രതിഫലിപ്പിച്ചു. വിനാശകരമായ ഊർജം ഇരട്ടിശക്തിയോടെ ഉറകാമി പ്രദേശത്തെ മുഴുവൻ തരിപ്പണമാക്കി. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്ന, മനോഹമായ ഉറകാമി കത്തീഡ്രൽ ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. ആഘാതതരംഗത്തിൽ മനുഷ്യരുടെ വസ്ത്രങ്ങളും ചർമവും ഓർമകളും ആവിയായി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.

മുട്ടിൽ വീണു വിലപിക്കുന്ന ജപ്പാൻകാരനെ കടന്ന്, കൈകോർത്തുപിടിച്ച് അമലും മീരയും യാന്ത്രികമായി മുന്നോട്ടു നടന്നു. കോൾഡ് വാർ ഗാലറിയുടെ തണുപ്പ് അവരെ കൂടുതൽ വിഷാദികളാക്കി. പ്രസിഡൻഷ്യൽ ഗാലറിയിൽ ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുംമുമ്പ് യാത്ര ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിനകത്തുറഞ്ഞ ചരിത്രം അവരെ സ്പർശിച്ചില്ല.

1960 നവംബർ 22ന് ലിൻഡൻ ബി. ജോൺസൺ ദുഃഖഭാരത്തോടെ അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത വിമാനത്തിന്‍റെ പിൻഭാഗത്ത് നിൽക്കുമ്പോൾ, അന്ന് രക്തംപുരണ്ട പിങ്ക് സ്യൂട്ടണിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുനിന്ന ജാക്വിലിൻ കെന്നഡിയുടെ ഓർമ അവരെ വികാരം കൊള്ളിച്ചില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്തെ നിശബ്‌ദതയ്ക്ക് അത്രമേൽ ആഴമുണ്ടായിരുന്നു.

മ്യൂസിയത്തിനു പുറത്തേക്കു നടക്കുമ്പോൾ അവരുടെ കാലുകളിൽ ഭാരം തൂങ്ങി. " മനുഷ്യൻ എത്ര വിചിത്രമായ ജീവിയാണ്.' മീരയുടെ ഉള്ളുലഞ്ഞു. "ആകാശത്തോളം ഉയരത്തിൽ പറക്കാൻ പഠിച്ചു. എന്നിട്ടും അതേ ആകാശത്തുനിന്ന് സഹജീവികളുടെമേൽ മരണം വർഷിക്കാനും മടിച്ചില്ല. ഈ ചിറകുകൾ ലോകത്തെ പരസ്പരം ബന്ധിക്കാനായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.'

ഓരോ വർഷവും ഓഗസ്റ്റ് കടന്നുവരുമ്പോൾ ശവകുടീരങ്ങൾക്കു മുകളിൽ വിരിയുന്ന വെള്ളപ്പൂക്കളുടെ ദൃശ്യമായിരുന്നു അപ്പോൾ അമലിന്‍റെയുള്ളിൽ. അടക്കാനാകാത്ത ഏതോ കുറ്റബോധത്താൽ അയാളുടെ കണ്ണുനിറഞ്ഞു. മീരയുടെ കൈ അയാളുടെ തോളിൽ അഭയംതേടി.

Sunday Special

കറുത്ത പേമാരിയിൽ പൊള്ളിയവർ

പുലർച്ചെ 4.15ന് ഖത്തർ എയർവേസിന്‍റെ വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ മീര കണ്ണടച്ചു. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ അനുഭൂതികൾ ഉള്ളിൽ തിങ്ങിനിറയുന്നു. വിമാനം വേഗമാർജിച്ച് ചെറിയൊരു കുലുക്കത്തോടെ ആകാശത്തേക്കുയർന്നപ്പോൾ മീര അമലിന്‍റെ കൈയിൽ മുറുകെ പിടിച്ചു. ജനാലയ്ക്കപ്പുറം കൊച്ചിയുടെ നഗരവെളിച്ചങ്ങൾ ചെറിയ മിന്നാമിനുങ്ങുകളെപ്പോലെ അകന്നുപോകുന്നത് നോക്കിയിരിക്കുമ്പോൾ രണ്ടുപേരും എന്തിനെന്നറിയാതെ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.

മേഘങ്ങൾക്കും മുകളിലെ ശാന്തതയിലെത്തിയപ്പോൾ അവൾ അമലിന്‍റെ തോളിലേക്കു ചാരി ചോദിച്ചു, " ഡാ... നമ്മൾ ശരിക്കും അമേരിക്കയിലേക്ക് പോവുകയാണല്ലേ? ഹോളിവുഡ് സിനിമകളും സോഷ്യൽ മീഡിയയും ചിരപരിചിതമാക്കിയ അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്താൻ പോകുന്നു. വിമാനത്തേക്കാൾ വേഗത്തിൽ അവളുടെ ആവേശം കടൽ കടന്നു. നിരവധി സമയമേഖലകൾ കടന്നുള്ള 22 മണിക്കൂറോളം നീളുന്ന യാത്രതന്നെ അവളെ ത്രില്ലടിപ്പിച്ചു.

ഷിക്കാഗോയാണ് അവരുടെ ആദ്യ ലക്ഷ്യസ്ഥാനം. അവിടുന്ന് ഓഹോയോ സ്റ്റേറ്റിലെ ഡെയ്റ്റൺ. അമേരിക്കൻ കാഴ്ചകളുടെ തുടക്കം അവിടെനിന്ന്. നാഷണൽ മ്യൂസിയം ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഡെയ്റ്റണിലാണ്. ഒരു ഗവേഷണപ്രബന്ധം തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ഈ യാത്ര.

നീണ്ട യാത്രയ്ക്കുശേഷം ഷിക്കാഗോ വിമാനത്താവളത്തിൽ നിലംതൊടുമ്പോൾ ആവേശം പരകോടിയിലായിരുന്നു. ഇനി ഡെയ്റ്റണിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരൻമാരുടെ നാടാണ് ഡെയ്റ്റൺ. യാത്രാക്ഷീണമെല്ലാം മാറ്റി പിറ്റേ ദിവസമാണ് അവർ എയർഫോഴ്സ് മ്യൂസിയം കാണാനിറങ്ങിയത്. ആദ്യത്തെ ആവേശമടങ്ങി അമേരിക്കൻ അന്തരീക്ഷത്തിലേക്ക് രണ്ടുപേരും ഏതാണ്ട് പരുവപ്പെട്ടിരുന്നു.

മിലിട്ടറി ഏവിയേഷൻ മ്യൂസിയം

ഗ്ലാസ് കവർ ചെയ്ത മനോഹരമായ വലിയ കമാനത്തിനു താഴെയുള്ള പ്രധാന പ്രവേശനകവാടത്തിനു താഴെ അവരെത്തുമ്പോൾ രാവിലെ ഒമ്പതു മണി. മ്യൂസിയം തുറക്കുന്നതിനു മുമ്പുതന്നെ സന്ദർശകർ എത്തിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോൾ അമൽ മ്യൂസിയത്തെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തു.

1923ൽ ചെറിയൊരു എൻജിനിയറിംഗ് പഠനശേഖരമായാണ് തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ മ്യൂസിയം. 350ലധികം എയ്‌റോസ്‌പേസ് വാഹനങ്ങളും മിസൈലുകളും ആയിരക്കണക്കിന് മറ്റ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. 20 ഏക്കറിലധികം വരുന്ന ഇൻഡോർ സൗകര്യങ്ങൾ. കൂടാതെ ഔട്ട്ഡോർ എയർ, മെമ്മോറിയൽ പാർക്കുകളും ഇതിലുണ്ട്.

അമൽ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ മീര നാലു കൂറ്റൻ വിമാന ഹാംഗറുകളുടെ രൂപത്തിലുള്ള മ്യൂസിയത്തിന്‍റെ ഗാംഭീര്യം ആസ്വദിക്കുകയായിരുന്നു. വലിയ ബോംബർ വിമാനങ്ങളും മിസൈലുകളും പ്രദർശിപ്പിക്കേണ്ടതിനാൽ ഉള്ളിൽ തൂണുകളില്ലാത്ത വിശാലമായ ആർച്ച് ആകൃതിയിലുള്ള മേൽക്കൂരകളാണ് ഈ ഗാലറികൾക്കുള്ളത്. റൈറ്റ് സഹോദരന്മാരുടെ കാലം മുതലുള്ള വ്യോമയാന ചരിത്രം പറയുന്നതാണ് ഫസ്റ്റ് ഫ്ലൈറ്റ് ഗാലറി. ചരിത്രപ്രസിദ്ധമായ ബി-29 പോലുള്ള വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രണ്ടാം ലോകമഹായുദ്ധ ഗാലറി.

ശീതയുദ്ധകാലത്തെ പോർവിമാനങ്ങളുടെ ശേഖരം കൊറിയൻ/വിയറ്റ്നാം യുദ്ധ ഗാലറികളെ സമ്പന്നമാക്കുന്നു. ഏറ്റവും പുതിയതും അത്യാധുനികവുമാണ് നാലാമത്തെ ഗാലറി. ഇവിടെയാണ് പ്രശസ്തമായ പ്രസിഡൻഷ്യൽ വിമാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ബഹിരാകാശ വാഹനങ്ങളും ആഗോള ഗവേഷണ വിമാനങ്ങളും ഈ ഗാലറിയിലാണ്.

ചിന്തകളിൽ മുഴുകി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മീരയും അമലും സന്ദർശകരുടെ ആശ്ചര്യസൂചകമായ ശബ്ദങ്ങൾ കേട്ടാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന, പരസ്പരം ബന്ധിപ്പിച്ച, ഭീമാകാരമായ ഹാംഗറുകളിൽ ആദ്യത്തേതിന്‍റെ മുന്നിലാണ് അവരിപ്പോൾ. വിന്‍റേജ് യന്ത്രങ്ങളിൽ നിന്നുള്ള പഴമയുടെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നുണ്ട്. ഹൈഡ്രോളിക് ഫ്ലൂയിഡ്, പഴകിയ റബർ, തണുത്തുറഞ്ഞ ലോഹത്തകിടുകൾ എന്നിവയുടെ മിശ്രിതഗന്ധത്തിലലിഞ്ഞ് അവർ അദ്ഭുതങ്ങളുടെ ചരിത്രവേദിയിലേക്ക് കടന്നു.

വായുവിൽ തൂക്കിയിട്ടിരിക്കുന്ന, ഒറ്റനോട്ടത്തിൽ ദുർബലമെന്നു തോന്നിക്കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം അവരുടെ കണ്ണിൽപ്പെട്ടത്. മനുഷ്യചരിത്രത്തിലെ സുപ്രധാന നിമിഷത്തിന്‍റെ സ്മാരകമാണത്. 1903ൽ റൈറ്റ് സഹോദരർ പറത്തിയ "റൈറ്റ് ഫ്ലയറി'ന്‍റെ പുനർനിർമിതി. ഈ സമുച്ചയത്തിലെ എല്ലാ അദ്ഭുതങ്ങളും വികസിച്ചുവന്നത് സ്പ്രൂസ് മരത്തിന്‍റെയും തുണിയുടെയും കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചെറിയ അസ്ഥികൂടത്തിൽനിന്നാണെന്ന് അമൽ കൗതുകത്തോടെ ഓർത്തു.

റൈറ്റ് സഹോദരർക്കു മനസാ നന്ദി പറഞ്ഞുകൊണ്ട് അവർ വീണ്ടും നടന്നു. ചുറ്റും ഇരുളിമ പടർന്നതായി പെട്ടെന്നവർക്കു തോന്നി. പഴയകാല ബിഗ് ബാൻഡ് ജാസ് സംഗീതത്തിന്‍റെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതായൊരു ഫീൽ. അമൽ മീരയെ ചേർത്തുപിടിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ വേദിയിലേക്കാണ് അവർ പ്രവേശിച്ചത്. കനമേറിയ വിമാനങ്ങൾ. യുദ്ധത്തിന്‍റെ മുറിപ്പാടുകൾ. വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന പി-51 മസ്താംഗ് വിമാനത്തിന്‍റെ വശത്തുകൂടെ അവർ നടന്നുനീങ്ങി. പെട്ടെന്ന് ഒരു തിരിവിനപ്പുറം അവർ സ്തംഭിച്ചുനിന്നു. ഒരു ഭീമൻ മുന്നിൽ. ബി-29 സൂപ്പർ ഫോർട്രസ്. പൊടുന്നനെ ചരിത്രത്തിന്‍റെ ഭയാനകമായ ആ കനത്ത ഭാരം അവരുടെ തോളിലമർന്നു. മനുഷ്യത്വത്തെ കുരുതി കഴിച്ച ആ നിമിഷത്തിലേക്ക് അവർ തലയുംകുത്തി വീണു.

1945 ഓഗസ്റ്റ് ആറ്. പുലർച്ചെ 2.45. "ഇനോള ഗേ' എന്നു പേരിട്ട പരിഷ്കരിച്ച ഒരു ബോയിംഗ് ബി-29 സൂപ്പർ ഫോർട്രസ് വിമാനം ടിനിയൻ ദ്വീപിലെ റൺവേയിലൂടെ ഓടിത്തുടങ്ങി. അതുവരെ ചുമന്നിട്ടില്ലാത്ത ഭാരത്താൽ അതിന്‍റെ ടയറുകൾ തേങ്ങിഞരങ്ങി. ആ ബോംബർ വിമാനത്തിന്‍റെ ഉള്ളറയിൽ ഭൗതികശാസ്ത്രത്തിന് അതുവരെ അപരിചിതമായിരുന്ന നാലു ടൺ ഭാരമുള്ള മാരകായുധം അവസരം കാത്തു കിടന്നിരുന്നു. "ലിറ്റിൽ ബോയ്'എന്നായിരുന്നു അതിന്‍റെ രഹസ്യനാമം.

ശാന്തസമുദ്രത്തിനു മുകളിലെ ഇരുണ്ട ആകാശത്തിലേക്ക് വിമാനം ഉയർന്നപ്പോൾ ജീവനക്കാർ പൂർണ നിശബ്‌ദതയിലായിരുന്നു. അവരുടെ മുന്നിൽ പ്രഭാതമഞ്ഞിൽ പൊതിഞ്ഞുനിന്ന ഹിരോഷിമ എന്ന നഗരമുണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാത്ത മൂന്നു ലക്ഷം മനുഷ്യർ അവർക്കു താഴെ ചലിച്ചുകൊണ്ടിരുന്നു.

രാവിലെ 8.15 

ഹിരോഷിമയിലെ ആ പ്രഭാതത്തിന് തിളക്കമേറെയായിരുന്നു. തെളിഞ്ഞ ആകാശം. ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് നടക്കുകയായിരുന്നു. കുട്ടികൾ തീപിടിത്തം തടയാനായി യുദ്ധാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലിയിൽ. ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളിൽ തെരുവുകൾ ഇരമ്പി.

31,000 അടി ഉയരത്തിൽ "ഇനോള ഗേ' അതിന്‍റെ ലക്ഷ്യസ്ഥാനം കണ്ടെത്തി. കുരിശാകൃതിയിലുള്ള അയോയ് പാലത്തിനു മുകളിൽ വട്ടമിട്ടു. വിമാനത്തിന്‍റെ താഴ്ഭാഗത്തെ അറയുടെ വാതിലുകൾ പെട്ടെന്ന് തുറന്നു. ആ മാരകായുധം താഴേക്ക് പതിച്ചു. 43 സെക്കൻഡുകൾ. വിമാനജോലിക്കാർ കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക ഗ്ലാസുകൾ ധരിച്ചു. വരാനിരിക്കുന്ന ആഘാത തരംഗത്തിൽനിന്ന് രക്ഷപ്പെടാനായി 155 ഡിഗ്രിയിൽ വന്യമായി ചരിഞ്ഞ് കുതിച്ചുമാറി.

കൃത്യം 8.16ന് ഷിമ ആശുപത്രിക്ക് തൊട്ടുമുകളിൽ, 1900 അടി ഉയരത്തിൽവച്ച് കൗണ്ട്ഡൗൺ അവസാനിച്ചു. ഒരു റഡാർ ട്രിഗർ അതിന്‍റെ സർക്യൂട്ട് പൂർത്തിയാക്കി. ഒരു മില്ലിസെക്കൻഡിന്‍റെ ചെറിയൊരംശംകൊണ്ട് ആറ്റങ്ങൾ പിളർന്നു. നക്ഷത്രങ്ങൾക്ക് ഊർജം നൽകുന്ന പ്രപഞ്ചശക്തി സ്വതന്ത്രമായി!
വെളിച്ചത്തോടെയായിരുന്നു തുടക്കം. നഗരത്തിന്‍റെ നിഴലുകളെപ്പോലും അലിയിച്ചുകളയുന്ന തരത്തിൽ അത്രമേൽ അന്ധത വരുത്തുന്ന ശുദ്ധമായ വെളിച്ചം. അപ്പോൾ, സ്ഫോടനത്തിന്‍റെ കേന്ദ്രബിന്ദുവിന് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ചൂടായിരുന്നു!

സ്ഫോടനകേന്ദ്രത്തിനു സമീപം നിന്നിരുന്ന ആയിരക്കണക്കിനാൾക്കാർ ആ നിമിഷം ഇല്ലാതായി. കൽച്ചുമരുകളിലും നടപ്പാതകളിലും പതിഞ്ഞ കറുത്ത നിഴലുകൾ മാത്രം അവശേഷിച്ചു. തൊട്ടുപിന്നാലെ ആഘാത തരംഗം. 4000 മൈലിലധികം വേഗത്തിൽ ആഞ്ഞടിച്ച വായുവിന്‍റെ മതിൽ നഗരത്തെ തകർത്തെറിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങൾ ചില്ലുകൂടാരംപോലെ പൊടിഞ്ഞു.

വൈദ്യുതിപോസ്റ്റുകൾ ചുള്ളിക്കമ്പുകൾപോലെ ഒടിഞ്ഞുതൂങ്ങി. നാലു മൈൽ ചുറ്റളവിൽ ഒന്നും അവശേഷിച്ചില്ല. കറുത്ത പുകയുടെ ഗോപുരം പ്രഭാതസൂര്യനെ പൂർണമായും മറച്ചു. വസ്ത്രങ്ങൾ കരിഞ്ഞുപോയ, ജീവൻ മാത്രം ബാക്കിയായ കുറേ മനുഷ്യർ വിറച്ചുകൊണ്ട് നടന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ വിളിച്ച് അലമുറയിട്ടു. വൈകാതെ അവശിഷ്‌ടങ്ങളുടെയും അതിജീവിച്ച മനുഷ്യരുടെയും മേൽ ഭയാനകമായ "കറുത്ത മഴ' പെയ്തിറങ്ങി.

മീരയും അമലും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ആ ഭയാനക നിമിഷത്തിൽ കരിഞ്ഞുപോയ മനുഷ്യത്വത്തിനുവേണ്ടി ഭൂമിയോടു മാപ്പുചോദിക്കുന്ന ആധുനികമനുഷ്യരുടെ പ്രതീകമായി.
ഹിരോഷിമ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം വിനാശത്തിന്‍റെ ആകാശം ആവശ്യപ്പെട്ട മറ്റൊരു ബലിയായിരുന്നു അവരുടെ തൊട്ടടുത്ത് വിറങ്ങലിച്ചുനിന്ന ജപ്പാൻ സഞ്ചാരിയുടെയുള്ളിൽ. പൊലിഞ്ഞുപോയ പൂർവികർ അയാളുടെയുള്ളിൽ ദാഹനീരിനായി പിടഞ്ഞുകൊണ്ടിരുന്നു.

നാഗസാക്കിയിൽ സംഭവിച്ചത് 

 "ഫാറ്റ് മാൻ' ലിറ്റിൽ ബോയ് യിൽനിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ്കാർ എന്നു പേരിട്ട വിമാനത്തിന്‍റെ ആ ദിവസത്തെ ലക്ഷ്യം കൊക്കുറ നഗരമായിരുന്നു. ആ നഗരാകാശം പുക മൂടിയിരുന്നു. കാഴ്ച തീരെ കുറവ്. വിമാനം കുറച്ചുനേരം വട്ടമിട്ടു പറന്നശേഷം ലക്ഷ്യം മാറ്റി. തെക്കോട്ടു പറന്നു. പുതിയ ലക്ഷ്യം കണ്ടെത്തി. അതായിരുന്നു നാഗസാക്കി.

രാവിലെ 11.02. മേഘപാളികൾക്കിടയിൽ കണ്ടെത്തിയ ചെറിയൊരു വിടവിലൂടെ വൈമാനികർ ഉറകാമി നദീതീരത്തുള്ള മിത്‌സുബിഷി ആയുധനിർമാണശാല കൃത്യമായി കണ്ടു. 10,000 പൗണ്ട് ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് താഴ്‌വരയിലേക്ക് പതിച്ചു. ആ 47 സെക്കൻഡ് നഗരം പതിവുപോലെ ശ്വസിച്ചു. ഫാക്‌ടറിയിൽ തൊഴിലാളികൾ ജാഗ്രതയോടെ ജോലിയിലേർപ്പെട്ടു. അമ്മമാർ ഉച്ചഭക്ഷണം തയാറാക്കുകയായിരുന്നു. ഉറകാമി കത്തീഡ്രലിൽ പ്രാർഥനാനിരതമായ കൈകൾ ആകാശത്തേക്കുയർന്നു.
തറനിരപ്പിൽനിന്ന് 1650 അടിഉയരത്തിൽ വച്ച് കൗണ്ട്ഡൗൺ പൂജ്യം തൊട്ടു.

രാക്ഷസീയമായ പ്രപഞ്ചശക്തി ഉണർന്നു. ചുറ്റുമുള്ള മലനിരകൾ സ്ഫോടനതരംഗത്തെ പ്രതിഫലിപ്പിച്ചു. വിനാശകരമായ ഊർജം ഇരട്ടിശക്തിയോടെ ഉറകാമി പ്രദേശത്തെ മുഴുവൻ തരിപ്പണമാക്കി. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്ന, മനോഹമായ ഉറകാമി കത്തീഡ്രൽ ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. ആഘാതതരംഗത്തിൽ മനുഷ്യരുടെ വസ്ത്രങ്ങളും ചർമവും ഓർമകളും ആവിയായി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.

മുട്ടിൽ വീണു വിലപിക്കുന്ന ജപ്പാൻകാരനെ കടന്ന്, കൈകോർത്തുപിടിച്ച് അമലും മീരയും യാന്ത്രികമായി മുന്നോട്ടു നടന്നു. കോൾഡ് വാർ ഗാലറിയുടെ തണുപ്പ് അവരെ കൂടുതൽ വിഷാദികളാക്കി. പ്രസിഡൻഷ്യൽ ഗാലറിയിൽ ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുംമുമ്പ് യാത്ര ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിനകത്തുറഞ്ഞ ചരിത്രം അവരെ സ്പർശിച്ചില്ല.

1960 നവംബർ 22ന് ലിൻഡൻ ബി. ജോൺസൺ ദുഃഖഭാരത്തോടെ അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത വിമാനത്തിന്‍റെ പിൻഭാഗത്ത് നിൽക്കുമ്പോൾ, അന്ന് രക്തംപുരണ്ട പിങ്ക് സ്യൂട്ടണിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുനിന്ന ജാക്വിലിൻ കെന്നഡിയുടെ ഓർമ അവരെ വികാരം കൊള്ളിച്ചില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്തെ നിശബ്‌ദതയ്ക്ക് അത്രമേൽ ആഴമുണ്ടായിരുന്നു.

മ്യൂസിയത്തിനു പുറത്തേക്കു നടക്കുമ്പോൾ അവരുടെ കാലുകളിൽ ഭാരം തൂങ്ങി. " മനുഷ്യൻ എത്ര വിചിത്രമായ ജീവിയാണ്.' മീരയുടെ ഉള്ളുലഞ്ഞു. "ആകാശത്തോളം ഉയരത്തിൽ പറക്കാൻ പഠിച്ചു. എന്നിട്ടും അതേ ആകാശത്തുനിന്ന് സഹജീവികളുടെമേൽ മരണം വർഷിക്കാനും മടിച്ചില്ല. ഈ ചിറകുകൾ ലോകത്തെ പരസ്പരം ബന്ധിക്കാനായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.'

ഓരോ വർഷവും ഓഗസ്റ്റ് കടന്നുവരുമ്പോൾ ശവകുടീരങ്ങൾക്കു മുകളിൽ വിരിയുന്ന വെള്ളപ്പൂക്കളുടെ ദൃശ്യമായിരുന്നു അപ്പോൾ അമലിന്‍റെയുള്ളിൽ. അടക്കാനാകാത്ത ഏതോ കുറ്റബോധത്താൽ അയാളുടെ കണ്ണുനിറഞ്ഞു. മീരയുടെ കൈ അയാളുടെ തോളിൽ അഭയംതേടി.

Sunday Feature

ചരിത്രം കുറിച്ച ഭൂഖണ്ഡാന്തര ആകാശപ്പറക്കല്‍

മൂന്നു ഭൂഖണ്ഡങ്ങളും രണ്ടു മഹാസമുദ്രങ്ങളും കടന്ന്, ഒരു രാവും പകലും കൊണ്ട് രാജ്യാന്തര ദിനരേഖ മുറിച്ചുള്ള പറക്കലില്‍ രണ്ടു സൂര്യോദയങ്ങളും രണ്ടു സൂര്യാസ്തമനങ്ങളും കണ്ടു ചരിത്രം കുറിച്ച വിമാനയാത്രയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത് ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍നിന്ന് ഫ്രാന്‍സിലെ തുളൂസിലേക്കു നിര്‍ത്താതെ പറന്ന എയര്‍ബസ് എ350-1000 യുഎല്‍ആര്‍ വിമാനം, പ്രോജക്‌ട് സണ്‍റൈസ് എന്ന പേരിട്ട പരീക്ഷണപ്പറക്കല്‍ നടത്തിയത് ഓസ്ട്രേലിയയിലെ ഖാന്‍റാസ് എയര്‍ലൈന്‍ രാജ്യത്തിന്‍റെ കിഴക്കന്‍ നഗരങ്ങളില്‍നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം ആരംഭിക്കുന്ന നേരിട്ടുള്ള സര്‍വീസുകള്‍ക്ക് മുന്നോടിയായിട്ടായിരുന്നു.

സമയവും ദൂരവും തീര്‍ക്കുന്ന അതിര്‍ത്തിവേലികള്‍ ലംഘിച്ചു മുന്നേറുന്ന മാനവയാത്രാചരിതത്തിലെ പുതിയൊരു ഏടായ പ്രോജക്‌ട് സണ്‍റൈസിന്‍റെ വിശദാംശങ്ങള്‍ ഏറെ കൗതുകകരമാണ്. പറക്കലിന് ഉപയോഗിച്ച വിമാനത്തെപ്പോലെതന്നെ. ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കുമെല്ലാം നേരിട്ടു പറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഖാന്‍റാസ്, വിമാന നിര്‍മാതാക്കളായ എയര്‍ബസുമായി ചേര്‍ന്ന് ആരംഭിച്ചത് 2017ല്‍ ആയിരുന്നു. നിലവിലുള്ള എയര്‍ബസ് എ350 വിമാനം അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എ350-1000യുഎല്‍ആര്‍ (അള്‍ട്രാ ലോംഗ് റേഞ്ച്) എന്ന 12 വിമാനങ്ങള്‍ക്ക് ഖാന്‍റാസ് എയര്‍ബസിന് ഓര്‍ഡര്‍ കൊടുക്കുന്നത് 2022ല്‍.

വീഗ എന്നു പേരിട്ട ആദ്യവിമാനം 2027 ഏപ്രിലില്‍ ഖാന്‍റാസ് പറത്തിത്തുടങ്ങും മുമ്പേ, യാത്രാവിമാനങ്ങള്‍ ഇതേവരെ പറന്നിട്ടില്ലാത്തത്രയും ദൂരം നിര്‍ത്താതെ പറക്കുന്നതിനുള്ള എ350-1000യുഎല്‍ആര്‍ പരീക്ഷണപ്പറക്കലാണ്, കഴിഞ്ഞ തിങ്കളും ചൊവ്വയുമായി നടത്തിയത്. ഫ്രാന്‍സില്‍ എയര്‍ബസ് ആസ്ഥാനമായ തുളൂസിലെ ബ്ലാന്‍യാക്ക് വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത് ജൂലൈ 23ന് ആയിരുന്നു. പ്രാദേശികസമയം രാവിലെ 7.30നു ടേക്കോഫ് ചെയ്ത വിമാനം 19 മണിക്കൂര്‍, 13 മിനിറ്റുകൊണ്ട്, 17,000 കിലോമീറ്റര്‍ താണ്ടി ജൂലൈ 24ന് രാവിലെ 10.45ന് മെല്‍ബണില്‍ ഇറങ്ങി.

തിരിച്ചുള്ള പറക്കലിന് മെല്‍ബണില്‍നിന്ന് ടേക്കോഫ് ചെയ്തത് ജൂലൈ 27ന് വൈകുന്നേരം 5.27ന്. 24 മണിക്കൂറും 25 മിനിറ്റും കഴിഞ്ഞ് 23,075 കിലോമീറ്റര്‍ പറന്ന് ഫ്രാന്‍സിലെ തുളൂസിൽ ‍ ഇറങ്ങിയത് 28ന് രാവിലെ 9.52ന്. ഇങ്ങോട്ടു വന്നതുപോലെ, മെല്‍ബണില്‍നിന്ന് പടിഞ്ഞാറോട്ടു പറന്ന് ശ്രീലങ്കയും ഇന്ത്യയും ഒമാനും സൗദിയും ഈജിപ്തും ഇറ്റലിയും കടന്ന് 17,000 കിലോമീറ്റര്‍ താണ്ടിയാല്‍ ഫ്രാന്‍സില്‍ എത്താമായിരുന്നു എന്നിരിക്കേ, കിഴക്കോട്ടു പറന്ന് യുഎസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, യുകെ രാജ്യങ്ങള്‍ക്കു മീതേകൂടി 23,075 പറന്നത്, ദൂരം കൂട്ടാനും പറക്കല്‍സമയം 24 മണിക്കൂറിന് അപ്പുറമെത്തിക്കാനും വേണ്ടിത്തന്നെ.

പറന്നെത്തിയ ദൂരത്തിന് ആനുപാതികമാണ്, വിമാനത്തില്‍ നിറച്ചതും യാത്രയില്‍ എരിച്ചു തീര്‍ത്തതുമായ ഇന്ധനത്തിന്‍റെ അളവ്. പരമാവധി 1,68,300 ലിറ്റര്‍ ഇന്ധനം നിറയ്ക്കാവുന്ന വിമാനത്തില്‍, ഈ യാത്രയ്ക്കായി 20,900 ലിറ്റര്‍ കൊള്ളുന്ന ഒരു ഇന്ധനടാങ്കുകൂടി പിടിപ്പിച്ചിരുന്നു. അങ്ങനെ മൊത്തം 1,89,000 ലിറ്റര്‍ നിറയ്ക്കാന്‍ ശേഷിയുണ്ടായിരുന്ന വിമാനത്തില്‍ ശരിക്കും എത്ര ഇന്ധനമാണ്, മെല്‍ബണില്‍നിന്ന് പറന്നുയര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതെന്ന് എയര്‍ബസ് വ്യക്തമാക്കിയിട്ടില്ല. ഫുള്‍ ടാങ്ക് ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍, 152 ടണ്ണായിരുന്നു പറന്നുയര്‍ന്ന വേളയില്‍ ഇന്ധനം എന്നു കണക്കാക്കാം. ഇതനുസരിച്ച്, വിമാനത്തിന്‍റെ മൊത്തം ഭാരം 319 ടണ്‍.

ഇന്ധനത്തിന്‍റെ മാത്രം ഭാരമായിരുന്ന 152 ടണ്‍ എത്രയെന്നു ധാരണ കിട്ടാന്‍, പെട്ടെന്ന് മനസിലാകുന്ന ഒരു ഉദാഹരണമുണ്ട്. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് പല എയര്‍ലൈനുകളും ഉപയോഗിക്കുന്ന വിമാനമാണ് ബോയിംഗ് 737-800. വിമാനത്തിന്‍റെയും അതില്‍ കയറ്റാവുന്ന 189 യാത്രക്കാരുടെയും ലഗേജിന്‍റെയും ‍ നിറയ്ക്കുന്ന ഇന്ധനത്തിന്‍റെയും മൊത്തം ഭാരം പരമാവധി 75 ടണ്ണായിരിക്കും.

രണ്ട് ബോയിംഗ് 737-800 വിമാനങ്ങളുടെ മൊത്തം ഭാരത്തേക്കാള്‍ രണ്ടു ടണ്‍ കൂടുതലായ 152 ടണ്‍ ഇന്ധനവുമായി ടേക്കോഫ് ചെയ്ത വിമാനം 24 മണിക്കൂറും 25 മിനിറ്റുംകൊണ്ട് 23,075 കിലോമീറ്റര്‍ താണ്ടി തുളൂസില്‍ ഇറങ്ങിയപ്പോള്‍ ശേഷിച്ചത് രണ്ടു ടണ്‍ ഇന്ധനമായിരുന്നിരിക്കാം. കത്തിച്ചുതീര്‍ത്തത് 150 ടണ്‍. ഒരു രാവും ഒരു പകലും നിര്‍ത്താതെയുള്ള പറക്കലിന്‍റെ ഓരോ സെക്കന്‍ഡിലും ഏകദേശം ഒരു ലിറ്റര്‍ വീതം ഇന്ധനമാണ്, രണ്ടു എന്‍ജിനുകള്‍ ഓരോന്നും കത്തിച്ചുകൊണ്ടിരുന്നത് എന്നര്‍ഥം.

24 മണിക്കൂര്‍ ഭൂഖണ്ഡാന്തര യാത്രയ്ക്കായി പ്രത്യേകം കരുതലോടെ ക്രമീകരിച്ചതാണ്, വിമാനത്തിനുള്ളിലെ സൗകര്യങ്ങളും. സിഡ്നി യൂണിവേഴ്സിറ്റിയിലെ ചാള്‍സ് പെര്‍ക്കിന്‍സ് സെന്‍റർ ‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്ത പാസഞ്ചര്‍ കാബിനുകള്‍, യാത്രക്കാരുടെ സ്വാഭാവികമായ ഉറക്കത്തിനും ഉണര്‍വിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നതാണ്.

സാധാരണ 300 യാത്രക്കാരെ കയറ്റാവുന്ന എ350 വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായി 238 പേര്‍ക്കു മാത്രമായി വിന്യസിച്ചിരിക്കുന്ന സീറ്റുകള്‍ക്കിടയില്‍ നടക്കാനും കാലുകള്‍ നീട്ടിവയ്ക്കാനും കൂടുതല്‍ സൗകര്യമുണ്ട്. ആറ് ഫസ്റ്റ് ക്ലാസ് സ്വീറ്റുകളും 52 ബിസിനസ് സ്വീറ്റുകളും 40 പ്രീമിയം ഇക്കോണമി സീറ്റുകളും 140 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുള്ളത്. ഇരുന്നു മടുക്കുമ്പോള്‍ എഴുന്നേറ്റുനടന്ന്് എന്തെങ്കിലും എടുത്ത് കഴിക്കാനും കുടിക്കാനും ചെറുവ്യായാമങ്ങള്‍ ചെയ്യാനും സൗകര്യമുള്ള ‘വെല്‍ബീയറിംഗ് സോണ്‍’ എല്ലാ യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണ്.

യാത്ര നീളുംതോറും മാറിക്കൊണ്ടിരിക്കുന്ന തരത്തില്‍, രാപകലുകളിലെ വെളിച്ചവുമായി പൊരുത്തപ്പെടുംവിധം ഏര്‍പ്പെടുത്തിയിരിക്കുന്ന വെളിച്ച വിന്യാസം ദീര്‍ഘയാത്രയുടെ അസ്വസ്ഥതകള്‍ കുറയ്ക്കും. ഉറങ്ങാത്തവര്‍ക്കും ഉറക്കം വരാത്തവര്‍ക്കും മൊബൈല്‍ നോക്കാന്‍ ഇടമുറിയാത്ത വൈഫൈ കണക്‌ഷനുമുണ്ട്.

പരീക്ഷണ പറക്കലില്‍ അഞ്ചു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ബസിന്‍റെ മൂന്ന് ടെസ്റ്റ് പൈലറ്റുമാരും ഖാന്‍റാസിന്‍റെ രണ്ടു പേരും. കൂടാതെ അഞ്ച് ഫ്ളൈറ്റ് ടെസ്റ്റ് എന്‍ജിനീയര്‍മാരും പറക്കലിനുണ്ടായിരുന്നു. ഇനി സാധാരണ യാത്രാ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഉണ്ടാവുക നാലു പൈലറ്റുമാര്‍ ആയിരിക്കും. ഒരു ക്യാപ്റ്റനും ഒരു ഫസ്റ്റ് ഓഫീസറും കൂടാതെ രണ്ട് റിലീഫ് പൈലറ്റുമാരും. ഫ്ളൈറ്റ് അറ്റന്‍ഡന്‍റുമാര്‍ 12 പേരായിരിക്കും ഉണ്ടാവുക.

Other Stories

മൂല്യം നഷ്ടപ്പെട്ട മെഡല്‍ 

ചിന്താവിഷയം 

കവി, നോവലിസ്റ്റ്, നാടകകൃത്ത്, തത്വചിന്തകന്‍, സംഗീത സംവിധായകന്‍, ചിത്രകാരന്‍, വിദ്യാഭ്യാസ പരിഷ്കര്‍ത്താവ്, സാമൂഹിക ചിന്തകന്‍ എന്നിങ്ങനെ വിവിധ രീതികളില്‍ പ്രശോഭിച്ച മഹാത്മാവാണ് രവീന്ദ്രനാഥ ടാഗോര്‍. ആധുനിക ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്  ഏറ്റവും ശക്തമായ ദിശാബോധം നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. 1913ല്‍ ഗീതാഞ്ജലി എന്ന കൃതിയിലൂടെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ഏഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി ആ ബഹുമതി കരസ്ഥമാക്കിയ വ്യക്തിയായി അദ്ദേഹം മാറി. 

ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ദേശീയഗാനങ്ങള്‍ ടാഗോറിന്‍റെ    രചനകളാണ് എന്നത് അദ്ദേഹത്തിന്‍റെ    പ്രതിഭയുടെ അപൂര്‍വത വ്യക്തമാക്കുന്നു. വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ മനഃപാഠമാക്കാനുള്ള പ്രക്രിയയല്ലെന്നും അതു പ്രകൃതിയോടും കലകളോടും സ്വതന്ത്ര ചിന്തയോടും ചേര്‍ന്നു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഒരു ജീവിതാനുഭവമായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ശാന്തിനികേതനില്‍ അദ്ദേഹം ആരംഭിച്ച വിദ്യാഭ്യാസ സംരംഭമാണു പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി വളര്‍ന്നത്. 

സാഹിത്യത്തിലും സംഗീതത്തിലും വിദ്യാഭ്യാസത്തിലും കലാസാംസ്കാരിക രംഗങ്ങളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ 1915ല്‍ ബ്രിട്ടീഷ് രാജാവ് അദ്ദേഹത്തിന് ‘നൈറ്റ്’ പദവി നല്‍കി ആദരിച്ചപ്പോള്‍ ആരും അദ്ഭുതപ്പെട്ടില്ല. അന്നു മുതല്‍ അദ്ദേഹം സര്‍ രവീന്ദ്രനാഥ ടാഗോര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു അത്. 

അത്തരം ഒരു ബഹുമതി ലഭിച്ചാല്‍ ജീവിതം ധന്യമാണെന്നു കരുതുന്നവരാണ് അധികവും. കാരണം, ഈ ബഹുമതികള്‍ പ്രശസ്തിയുടെയും സാമൂഹിക അംഗീകാരത്തിന്‍റെയും അധികാരത്തിന്‍റെയും പ്രതീകങ്ങളാണ്. എന്നാല്‍, ഒരു മെഡലിന്‍റെ   യഥാര്‍ഥ മൂല്യം അടങ്ങിയിരിക്കുന്നത് അതു നിര്‍മിച്ച സ്വര്‍ണത്തിലല്ല. പ്രത്യുത, അതു ധരിക്കുന്ന മനുഷ്യന്‍റെ   സ്വഭാവത്തിലാണ്. 

നൈറ്റ് പദവി സ്വീകരിച്ചിട്ട് നാലുവര്‍ഷം കഴിയുന്നതിനു മുന്‍പ് ടാഗോര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആ പദവി ബ്രിട്ടീഷ് സാമ്രാജ്യത്തിനു തിരികെ നല്‍കി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ 1919 ഏപ്രില്‍ മാസത്തിലേക്ക്  തിരിഞ്ഞുനോക്കണം. 1919 ഏപ്രില്‍ 13 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദിവസങ്ങളിലൊന്നാണ്. 

പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയന്‍ വാലാബാഗില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. ചിലര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ   അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു വന്നത്. എന്നാല്‍, ഭൂരിഭാഗവും ബൈശാഖി ഉത്സവം ആഘോഷിക്കാനെത്തിയ സാധാരണക്കാരായിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ ആ ജനസമൂഹത്തിലാരും ഒരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല. 

ബ്രിഗേഡിയര്‍ ജനറല്‍ റെജിനോള്‍ഡ് ഡയര്‍ തന്‍റെ   സൈനികരുമായി അവിടെയെത്തി നിരായുധരായ ജനങ്ങളുടെ നേരേ തുടര്‍ച്ചയായി വെടിയുണ്ടകള്‍ പായിച്ചു. മുന്നറിയിപ്പൊന്നും നല്‍കാതെ പുറത്തേക്കുള്ള പ്രധാനവഴി അടച്ചതിനുശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്. ഭീതിയിലായ ആളുകള്‍ നാലുപാടും ഓടി. രക്ഷപ്പെടാന്‍ വഴിയില്ലാതെ പലരും സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കു ചാടി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതിലും അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോകമന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 

ആ വാര്‍ത്ത രവീന്ദ്രനാഥ ടാഗോറിന്‍റെയും ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അതൊരു രാഷ്‌ട്രീയസംഭവമായി മാത്രം അദ്ദേഹം കരുതിയില്ല. മനുഷ്യന്‍റെ അന്തസിനും മാനവികതയ്ക്കുമേറ്റ ക്രൂരമായ പ്രഹരമായിട്ടാണു അദ്ദേഹം അതിനെ വീക്ഷിച്ചത്. കുറേ ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. അവസാനം അദ്ദേഹം പേനയെടുത്തു. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് ചെംസ്ഫോര്‍ഡിന് ഒരു കത്തെഴുതി. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കത്തുകളില്‍ ഒന്നായി അതു മാറി. ആ കത്തില്‍ ടാഗോര്‍ ഇപ്രകാരം എഴുതി:

“അപമാനത്തിന്‍റെ  ഒരു കാലഘട്ടത്തില്‍ ബഹുമതിയുടെ ചിഹ്നങ്ങള്‍ നമ്മുടെ നാണക്കേടിനെ കൂടുതല്‍ പ്രകടമാക്കുന്നു.’’ ഈ വാക്കുകളോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ സര്‍   ബഹുമതി അദ്ദേഹം തിരികെ നല്‍കി. അദ്ദേഹം ജനങ്ങളെ തെരുവിലിറക്കിയില്ല. പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയില്ല. ആരെയും അധിക്ഷേപിച്ചില്ല. സ്വന്തം മനഃസാക്ഷിയുടെ ശബ്‌ദമനുസരിച്ച്  പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. ആ തീരുമാനമാണ് അദ്ദേഹത്തിന്‍റെ  ജീവിതത്തിലെ ഏറ്റവും വലിയ ധീരകൃത്യമായി മാറിയത്!

ടാഗോറിന്‍റെ  ജീവിതം നമ്മെ വലിയ ഒരു പാഠം പഠിപ്പിക്കുന്നു. പുരസ്കാരങ്ങളും മെഡലുകളും മനുഷ്യന്‍റെ  നേട്ടങ്ങളെ അംഗീകരിക്കുന്നവയാണ്. അവ പ്രോത്സാഹനം നല്‍കുകയും സമൂഹത്തിന്‍റെ  ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, മനുഷ്യന്‍റെ  യഥാര്‍ഥ മഹത്വം അടങ്ങിയിരിക്കുന്നത് അവന്‍റെ മനഃസാക്ഷിയിലും സ്വഭാവത്തിലുമാണ്. അല്ലാതെ, അവന്‍ ധരിക്കുന്ന ബഹുമതികളിലല്ല. തന്മൂലമാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നത്, “സല്‍കീര്‍ത്തി സമ്പത്തിനെയും പൊന്നിനെയുംകാള്‍ വിലയേറിയതാണ് ’’ (സുഭാഷിതങ്ങള്‍ 22:1) എന്ന്. 

ജീവിതത്തിന്‍റെ  യഥാര്‍ഥ മൂല്യം അളക്കാനുള്ള അളവുകോല്‍ സമ്പത്തോ പ്രശസ്തിയോ ബഹുമതികളോ അല്ല; പ്രത്യുത നല്ല സ്വഭാവമാണെന്ന് ഈ വചനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഇത് സത്യം തന്നെയാണ്. ദൈവപുത്രനായ യേശുവും മറ്റൊരു രീതിയില്‍ ചോദിക്കുന്നതു: “ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍റെ   ആത്മാവിനെ  നഷ്‌ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം?” (മര്‍ക്കോസ് 8:35).

ടാഗോറിന്‍റെ  ഏറ്റവും വലിയ നേട്ടം നൊബേല്‍ സമ്മാനം നേടിയതോ സര്‍ പദവിക്ക് അര്‍ഹനായതോ അല്ല. പ്രത്യുത, സത്യത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കുംവേണ്ടി തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതി പോലും ത്യജിക്കാന്‍ തയാറായി എന്നതിലാണ്. ഭരണകൂടങ്ങള്‍ക്ക് ബഹുമതികള്‍ നല്‍കാനാവും. എന്നാല്‍, നമ്മുടെ വ്യക്തിത്വത്തിന് ഏറ്റവും വലിയ ബഹുമതി നല്‍കുന്നത് നമ്മുടെ മനഃസാക്ഷിയും നമ്മുടെ സ്വഭാവവുമാണെന്നതു   മറക്കാതിരിക്കാം. 

Corehub Up