Fri, 24 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Sunday Deepika

Other Stories

പാട്ടുകളിലെ ആയിരം പൗര്‍ണമികള്‍

<b> കവിയും നാടകഗാന രചയിതാവുമായ പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേകനിറവിലാണ്. മുന്നൂറോളം നാടകങ്ങള്‍ക്കുവേണ്ടി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്‍റെ കലാജീവിതത്തെക്കുറിച്ച്...</b>

വര്‍ഷം 1957.
ആലപ്പുഴ ശീമാട്ടി തിയറ്ററില്‍ അന്ന് ശിവാജി ഗണേശന്‍ അഭിനയിച്ച നാടകമുണ്ട്. നാല്പതു കിലോമീറ്റര്‍ അകലെ പൂച്ചാക്കലിലുള്ള വലിയ കലാസ്നേഹിയായ കെ. അബു ഹനീഫ മകനെയും കൂട്ടി നാടകത്തിനു പോകാന്‍ തീരുമാനിക്കുന്നു.

ബസിലോ തീവണ്ടിയിലോ അല്ല, അത്രയും ദൂരം പിന്നിട്ട് അവരെത്തിയത് സൈക്കിള്‍ ചവിട്ടിയാണ്! ഒരുപക്ഷേ ശ്രമകരമായ ആ യാത്രയിലും നാടകവും സംഗീതവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച പ്രിയപ്പെട്ട അത്താ നാടകഗാനങ്ങള്‍ ഈണത്തോടെ പാടുന്നത് ബാല്യംവിടാത്ത മകന്‍ കേട്ടിരിക്കണം.

ആ മകനിന്ന് ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട സാഫല്യത്തിലാണ്. മുന്നൂറോളം നാടകങ്ങളിലായി അത്രയും തിളക്കമുള്ള ആയിരത്തഞ്ഞൂറോളം ഗാനങ്ങള്‍ ഇതിനകം അദ്ദേഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ ഉദിച്ചു. ആ പ്രതിഭയാണ് പൂച്ചാക്കല്‍ ഷാഹുല്‍- നാടകഗാന രചയിതാക്കളിലെ തലയെടുപ്പുള്ള കാരണവര്‍.

<b> കവിത വിതച്ച പാട്ടുകള്‍</b>

പിതാവ് അബു ഹനീഫയും നാടന്‍പാട്ടുകാരനായിരുന്ന അമ്മാവന്‍ പൂച്ചാക്കല്‍ അബ്ദുല്‍ ഖാദറും കുട്ടിക്കാലത്തുതന്നെ ഷാഹുല്‍ ഹമീദിനുചുറ്റും പാട്ടുകളുടെ ഒരു ലോകം ഒരുക്കിയിരുന്നു. വൈകാതെ ഷാഹുല്‍ കവിതകള്‍ എഴുതിത്തുടങ്ങി. കോട്ടയം സിഎംഎസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്നകാലത്ത് ആദ്യമായി ഒരു മാസികയില്‍ കവിത അച്ചടിച്ചുവന്നു. 1969ല്‍ മലയാളത്തില്‍ ബിരുദം നേടി. പിറ്റേക്കൊല്ലം മൂത്തകുന്നം ട്രെയിനിംഗ് കോളജില്‍ ബിഎഡിനു ചേര്‍ന്നു.

സാക്ഷാല്‍ സുകുമാര്‍ അഴീക്കോടാണ് അന്നവിടെ പ്രിന്‍സിപ്പല്‍. മട്ടാഞ്ചേരിയിലെ അധ്യാപക പരിശീലനകാലത്ത് മലയാളം അധ്യാപകനായിരുന്ന മുരളീധരന്‍ മാസ്റ്ററാണ് ഷാഹുലിന്‍റെ എഴുത്തിന് ദിശാബോധം പകര്‍ന്നത്. അങ്ങനെ കവിതയും പ്രഭാഷണകലയും ഷാഹുലിനൊപ്പം ചേര്‍ന്നു.1972 മുതല്‍ നാടകഗാന രചനാരംഗത്ത് പൂച്ചാക്കല്‍ ഷാഹുല്‍ സുന്ദരസാന്നിധ്യമാണ്. നാടകഗാന രചനയിലേക്കു വരാനുണ്ടായ സാഹചര്യം രസകരമാണ്. ആ കഥ ഇങ്ങനെ:

പൂച്ചാക്കലില്‍ ആര്‍ട്ടിസ്റ്റ് കേശപ്പന്‍ മിനര്‍വ തിയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ച കാലം. എന്‍.എന്‍. പിള്ളയുടെ ആത്മബലി, പെരുമ്പടവത്തിന്‍റെ ബോധിവൃക്ഷം എന്നീ നാടകങ്ങള്‍ സമിതി രംഗത്തവതരിപ്പിച്ചപ്പോള്‍ ഷാഹുല്‍ അഭിനേതാവായി. അന്ന് ക്യാമ്പില്‍വച്ച് അദ്ദേഹം രണ്ടു ഗാനങ്ങളെഴുതി. അല്പം മടിയോടെയാണെങ്കിലും ഇത് നാടകത്തിനു പറ്റുമോയെന്ന് ആര്‍ട്ടിസ്റ്റ് കേശപ്പനോടു ചോദിച്ചു. വരികളില്‍ കണ്ണോടിച്ച അദ്ദേഹം ആശ്ചര്യത്തോടെ ഷാഹുലിനെ നോക്കി. കൊള്ളാം, നന്നായിരിക്കുന്നുവെന്ന് മറുപടി.

ക്ഷണവേഗത്തില്‍ ഒരീണമിട്ട് പാടിക്കേള്‍പ്പിച്ചശേഷം നാടകത്തില്‍ ചേര്‍ക്കാന്‍ ഹാര്‍മോണിസ്റ്റിന്‍റെ കൈവശം ഏല്പിച്ചു. ആകാംക്ഷയോടെ അവതരണത്തിനു കാത്തിരുന്ന ഷാഹുലിന് നിരാശയായിരുന്നു സമ്മാനം- നാടകത്തില്‍ തന്‍റെ പാട്ടില്ല! അന്നു കയറിയതാണ് അറിയപ്പെടുന്ന നാടകഗാന രചയിതാവണം എന്ന വാശി. അതദ്ദേഹം ആവുകയും ചെയ്തു!

വൈക്കം മാളവിക നാടകസമിതിയുടെ ഉടമയും മുഖ്യനടനുമായിരുന്ന ടി.കെ. ജോണ്‍ ആണ് സിന്ധുഗംഗ എന്ന നാടകത്തില്‍ ഒരു പാട്ടെഴുതാന്‍ ഷാഹുലിന് അവസരം നല്‍കിയത്. നാടകത്തില്‍ മൊത്തം ആറു പാട്ടുകളാണ്.

ഷാഹുലിനെക്കൊണ്ട് എഴുതിച്ചത് മാളവികയുടെ സ്ഥിരം ഗാനരചയിതാവിന് അത്ര ഇഷ്ടമായില്ല. അദ്ദേഹം പിണങ്ങിപ്പോവുകയും ചെയ്തു. ആ വാശിക്ക് ആറു പാട്ടുകളും ഷാഹുലിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു ടി.കെ. ജോണ്‍. ഈണമൊരുക്കിയത് അര്‍ജുനന്‍ മാസ്റ്റര്‍. അങ്ങനെ മഹത്തായ തുടക്കമാണ് തനിക്കു കിട്ടിയതെന്ന് ഷാഹുല്‍ പറയുന്നു.

നാടകകൃത്ത് സുന്ദരന്‍ കല്ലായിയെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ എല്ലാ നാടകങ്ങള്‍ക്കും പാട്ടെഴുതാന്‍ ഷാഹുലിന് ക്ഷണമെത്തി. പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി.

<b> മഹാപ്രതിഭകള്‍ക്കൊപ്പം</b>

എഴുതിയ വരികള്‍ പ്രഗത്ഭരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കു കൂട്ടാവുന്നത് തുടക്കംമുതല്‍തന്നെ പൂച്ചാക്കല്‍ ഷാഹുല്‍ കേട്ടറിഞ്ഞു.

ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, ആര്‍.കെ. ശേഖര്‍ എന്നിവരില്‍ തുടങ്ങുന്ന ആ നിര ആലപ്പി രംഗനാഥ്, ജയവിജയ, അയിരൂര്‍ സദാശിവന്‍, കുമരകം രാജപ്പന്‍, ആലപ്പി ഋഷികേശ്, പാപ്പച്ചന്‍ മാസ്റ്റര്‍, ആലപ്പി വിവേകാനന്ദന്‍, ഫ്രാന്‍സിസ് വലപ്പാട്, പള്ളുരുത്തി അപ്പച്ചന്‍, ഉദയകുമാര്‍ അഞ്ചല്‍, കൊച്ചിന്‍ വര്‍ഗീസ് എന്നിങ്ങനെ നീളും. അര്‍ജുനന്‍ മാസ്റ്റര്‍, കുമരകം രാജപ്പന്‍ എന്നിവരൊന്നിച്ചാണ് ഏറ്റവുമധികം തവണ സുന്ദരമായ ഗാനങ്ങള്‍ ഒരുക്കിയത്. അര്‍ജുനന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു: "പ്രണയഗാനങ്ങള്‍ എഴുതാന്‍ ഷാഹുലിന് ഒരു നിമിഷം മതി. മനസു മുഴുവന്‍ പ്രണയം നിറച്ചിരിക്കുന്നതുകൊണ്ടാണ്..!'

അര്‍ജുനന്‍ മാസ്റ്ററുമായി ചേര്‍ന്ന് ഒരുക്കിയ നാടകഗാനങ്ങളില്‍ പത്തെണ്ണം തെരഞ്ഞെടുത്ത് "അര്‍ജുനപ്പത്ത്' എന്ന പേരിലും ദക്ഷിണാമൂര്‍ത്തിക്കൊപ്പം ഒരുക്കിയ ഗാനങ്ങള്‍ നാലു പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത് "ദക്ഷിണായനം' എന്ന പേരിലും സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചിരുന്നു. എം.എസ്. ബാബുരാജിനൊപ്പം ചെയ്ത പാട്ടുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

<b> സിനിമയുടെ അഴിമുഖം</b>

1972ല്‍ സിനിമയ്ക്കു പാട്ടെഴുതാനുള്ള അവസരം ഷാഹുലിനെ തേടിയെത്തി. "അഴിമുഖം' എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ഈണങ്ങളൊരുക്കിയത് എം.എസ്. ബാബുരാജ്.

അഴിമുഖം കണികാണും പെരുമീനോ, എന്‍റെ കരളില്‍ ചാടിവീണ കരിമീനോ എന്നുതുടങ്ങുന്ന പാട്ട് സിനിമയില്‍ പാടിയത് ബാബുരാജ് തന്നെ. എസ്. ജാനകി, സി.ഒ. ആന്‍റോ തുടങ്ങിയവരുടെ സ്വരങ്ങളിലായിരുന്നു മറ്റു പാട്ടുകള്‍. മൂന്നു സിനിമകള്‍ക്കുകൂടി അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്.

<b> പ്രിയപ്പെട്ട അധ്യാപകന്‍</b>

മൂന്നര പതിറ്റാണ്ടുകാലം മലയാളം ഭാഷാധ്യാപകനായിരുന്നു പൂച്ചാക്കല്‍ ഷാഹുല്‍. ശിഷ്യസമ്പത്ത് വേണ്ടുവോളം. നാടകഗാന രചയിതാവ് എന്ന നിലയ്ക്ക് ഒരിക്കലും പ്രതിഫലത്തിനുവേണ്ടി ശാഠ്യം പിടിച്ചിട്ടില്ല അദ്ദേഹം. "സാറിനും ഭാര്യയ്ക്കും സര്‍ക്കാര്‍ ശമ്പളമുണ്ടല്ലോ, ഞങ്ങള്‍ക്ക് അങ്ങനെയാണോ' എന്നു കൈമലര്‍ത്താറുള്ള ട്രൂപ്പ് ഉടമകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

പത്നി മറിയം ബീവിയും (അമ്പി ടീച്ചര്‍) അധ്യാപികയായിരുന്നു.ഒരുദിവസം രാവിലെ ഒരു ട്രൂപ്പുടമ വീട്ടിലെത്തിയ കാര്യം അദ്ദേഹം തന്‍റെ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. നാടകവണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്‍റ് അടയ്ക്കാന്‍ രണ്ടായിരം രൂപ തേടിയാണ് വരവ്.

"എനിക്കു മാസം പിടിവലി കഴിഞ്ഞുകിട്ടുന്ന ശമ്പളം 615 രൂപയാണ്. ടീച്ചര്‍ക്ക് 550ഉം. ഏതായാലും ആയിരം രൂപയും രണ്ടരപ്പവന്‍ വരുന്ന രണ്ടു വളകളും അദ്ദേഹത്തിനു വായ്പ നല്‍കി.' -ഷാഹുൽ എഴുതുന്നു. പാട്ടെഴുത്തുകാരനിലെ മനുഷ്യസ്നേഹിയുടെ മുഖം.

രംഗഗീതങ്ങള്‍, മഞ്ചലേറ്റിയ ഗീതങ്ങള്‍ എന്നിവ കൂടാതെ കഥകള്‍, നോവല്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ എട്ടു പുസ്തകങ്ങള്‍ പൂച്ചാക്കല്‍ ഷാഹുല്‍ എഴുതിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കും നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുമുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.

ചേര്‍ത്തല പാണാവള്ളിയിലുള്ള ഷാലിമാര്‍ എന്ന വീട്ടിലും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇന്നലെയും ഇന്നുമായാണ് ശതാഭിഷേക ആഘോഷ പരിപാടികള്‍ നടക്കുന്നത്.മാധ്യമപ്രവര്‍ത്തകനായ റസല്‍ ഷാഹുല്‍, റഫി ഷാഹുല്‍ എന്നിവരാണ് മക്കള്‍.

Sunday Special

BULLET മണി റോയൽ!

 

 

റോയൽ എൻഫീൽഡ് നടത്തിയ സർവേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ നാട് കൊല്ലമാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബ്. കൊല്ലം അയത്തില്‍ റോഡില്‍ വിമലഹൃദയ സ്കൂളിനു സമീപത്തെ രണ്ടു മുറികളുള്ള വർക്ക്ഷോപ്പില്‍ ഒരാൾ ഒരു ബുള്ളറ്റ് സാമ്രാജ്യംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ബുള്ളറ്റ് മണി എന്ന തങ്കമണിയുടെ ജീവിതകഥ...

 

""തങ്കമണിക്കു രണ്ടു ഭാഷകൾ മാത്രമേ അറിയൂ. ഒന്ന് മലയാളം. രണ്ട് റോയല്‍ എന്‍ഫീല്‍ഡ്. റോയൽ എൻഫീൽഡിന്‍റെ ഭാഷ തങ്കമണിക്കു മാത്രമേ മനസിലാകൂ. അതുപോലെ തിരിച്ചും. ഈ രഹസ്യം ആരോടും പറയില്ല.'

സീനിയർ ബിസിനസ് ജേർണലിസ്റ്റായ അമൃത് രാജിന്‍റെ "ഇന്ത്യൻ ഐക്കൺ- എ കൾട്ട് കോൾഡ് റോയൽ എൻഫീൽഡ്’ എന്ന പുസ്തകത്തിൽ തങ്കമണി എന്ന മെക്കാനിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നതാണ് മുകളിൽ വായിച്ചത്. നിരത്തുകളിൽ പ്രകന്പനം കൊള്ളിക്കുന്ന ബുള്ളറ്റിന്‍റെ ശബ്ദം തങ്കമണി എന്ന ബാലന്‍റെ കാതിലും ഹൃദയത്തിലും ഒരേസമയം ആർത്തിരന്പിയ കഥയാണിത്. ആരാണ് തങ്കമണി എന്ന ചോദ്യം സ്വാഭാവികം. തങ്കമണി എന്നത് അച്ഛനിട്ട പേരാണ്.

കൊല്ലംകാർ വിളിച്ചതും ലോകം ഏറ്റുവിളിക്കുന്നതുമായ പേര് ബുള്ളറ്റ് മണി എന്നാണ്. ശിഷ്യന്മാരുടെ പ്രിയപ്പെട്ട മണിയാശാൻ. നാഡിമിടിപ്പ് നോക്കി രോഗം മനസിലാക്കുന്ന വൈദ്യനെപ്പോലെ ബുള്ളറ്റിന്‍റെ ഓരോ മിടിപ്പും നോക്കി തകരാറു കണ്ടെത്തുന്ന മണിയെത്തേടി കടലുകടന്നും ആളെത്തുന്നു. മൊബൈൽ ഫോണിൽ വാഹനത്തിന്‍റെ ശബ്ദം കേൾപ്പിച്ചാൽ പോലും മണി തകരാർ കൃത്യമായി പറഞ്ഞുതരും.

മണി കഥയുടെ ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നു:

ശ്രീനാരായണഗുരുവിന്‍റെ ചെന്പഴന്തി കുടുംബാംഗമാണ് പി. തങ്കമണി. തിരുവനന്തപുരത്തായിരുന്നു താമസം. മാതാപിതാക്കൾക്ക് എട്ടു മക്കളായിരുന്നു. എല്ലാവരും ആൺകുട്ടികൾ. പെൺകുട്ടിക്കുവേണ്ടി കാത്തിരുന്ന അച്ഛനുമമ്മയും അഞ്ചാമതു ജനിക്കുന്ന കുട്ടിക്ക് തങ്കമണി എന്ന പേര് കാത്തുവച്ചു. ആൺകുട്ടിയായിട്ടും അച്ഛൻ പേരു മാറ്റിയില്ല. പക്ഷേ, ലോകം അവന്‍റെ വിളിപ്പേരു മാറ്റിയത് ചരിത്രം. ഈ പട്ടം ചാർത്തപ്പെട്ടത് കൊല്ലത്തു കാലുകുത്തിയതിനു ശേഷമാണെന്നുമാത്രം. അങ്ങനെ കൊല്ലത്തിന്‍റെ മനസിൽ ബുള്ളറ്റ് മണി എന്ന പേര് മുഴങ്ങിത്തുടങ്ങി.

ബുള്ളറ്റ് മണി

ബുള്ളറ്റ് മണിക്ക് പ്രായം എഴുപത്. ബുള്ളറ്റിനോടുള്ള പ്രണയം ഈ മനസിൽ നിറഞ്ഞുനിൽക്കുകയാണ്. മണിയൊന്നു നോക്കിയാൽ ബുള്ളറ്റിന്‍റെ രോഗം മാറും. ചിലരുടെ വിശേഷമായ കൈപ്പുണ്യത്തെക്കുറിച്ചു പറയാറുണ്ടല്ലോ. അതുപോലെയൊരു കൈപ്പുണ്യം നോട്ടത്തിൽ പോലുമുള്ള മെക്കാനിക്കാണ് മണി. 1955ൽ തിരുവനന്തപുരത്ത് തങ്കമണി ജനിച്ചകാലത്ത് ഇന്ത്യയിൽ ബുള്ളറ്റുകൾ നിർമിക്കാൻ ഇംഗ്ലണ്ടിലെ റോയൽ എൻഫീൽഡ് കമ്പനി ചെന്നൈയിലുള്ള മദ്രാസ് മോട്ടോഴ്സുമായി കരാറിലേർപ്പെട്ടതു യാദൃച്ഛികമാകാം. സ്കൂളില്‍ പഠിക്കുമ്പോൾ ബുള്ളറ്റിനോട് തോന്നിയ ആരാധനയാണ് തങ്കമണിയെ മെക്കാനിക്കാക്കിയത്. ബുള്ളറ്റുകളുമായി 60 വർഷത്തെ ബന്ധം. ഒന്നു നോക്കിയാൽമതി ബുള്ളറ്റിന്‍റെ മനസും കുറവും ആശാൻ പറയുമെന്നു ശിഷ്യൻമാർ അഭിമാനത്തോടെ പറയുന്നു.

ബുള്ളറ്റ് മണിയുടെ വിശേഷണങ്ങളിൽ ചിലത്: എണ്ണൂറോളം ശിഷ്യന്മാരുടെ ആശാൻ, പുതുജീവന്‍ നൽകിയത് മൂന്നുലക്ഷത്തോളം ബുള്ളറ്റുകൾക്ക്, സൈനികക്യാന്പിൽവരെ കയറിച്ചെല്ലാൻ അനുമതി, റോയൽ എൻഫീൽഡ് കന്പനി നേരിട്ടു പരിശീലനം നൽകിയ വ്യക്തി, കൊല്ലം ജില്ലയിൽ മാത്രം 500 കസ്റ്റമേഴ്സ്്, റോയൽ എൻഫീൽഡ് ഫാൻസ് ക്ലബ്ബിൽ അംഗം, റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ബുള്ളറ്റ് മെക്കാനിക്കുകളിൽ രണ്ടാംസ്ഥാനം നേടിയ മേസ്തിരി, 1985 മുതൽ ബുള്ളറ്റ് യാത്ര നടത്തുന്ന മുപ്പതംഗ സംഘത്തിലെ പ്രധാനി, 1,600 അംഗങ്ങളുള്ള ബുള്ളറ്റ് യൂസേഴ്സ് ക്ലബ്ബിന്‍റെ സെക്രട്ടറി, സംഗീതത്തെ ഇഷ്ടപ്പെടുന്ന, യാത്രയെ സ്നേഹിക്കുന്ന, സൗഹൃദത്തിനു വിലകല്പിക്കുന്ന പച്ചയായ മനുഷ്യൻ... ഇതെല്ലാമാണ് ബുള്ളറ്റ് മണി എന്ന മണിയാ ശാൻ.

ഗുരു ഗോപാലൻ മേസ്തിരി

കളിപ്പാട്ടങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ചെറുപ്രായത്തിലേ മകനിൽ കണ്ടെത്തിയത് അച്ഛൻ പൊന്നൻ പണിക്കർതന്നെയാണ്. അച്ഛന് തിരുവനന്തപുരത്തൊരു ചായക്കടയുണ്ടായിരുന്നു. പേര് എവറസ്റ്റ്. ചായക്കടയിൽ എത്തുന്നവരെല്ലാം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ മണിക്കു വണ്ടിപ്രേമം തലയ്ക്കുപിടിച്ചു. പത്തുവയസുള്ളപ്പോഴാണ് മെക്കാനിക് ആകണമെന്ന് അച്ഛനോടു പറഞ്ഞത്. അങ്ങനെ കിഴക്കേകോട്ട കെഎസ്ആർടിസിക്കു സമീപമുള്ള വർക്ക്ഷോപ്പിൽ ഗോപാലൻ മേസ്തിരിയുടെ സഹായിയായി മണി. ഗോപാലൻ മേസ്തിരിയും ഭാര്യാസഹോദരൻ പരമേശ്വരനും സഹായിച്ചതോടെ കൊച്ചു തങ്കമണി പണി പഠിച്ചുതുടങ്ങി.

ഇതിനിടയിൽ മൂത്തസഹോദരങ്ങൾക്ക് തങ്കമണി മേസ്തിരിയാണെന്നു പറയുന്നത് നാണക്കേടായി. അവനെ മേസ്തിരിയെന്നു വിളിക്കരുതെന്നു കൂട്ടുകാരെ വിലക്കി. ഈ പണി നിർത്താൻ സഹോദരങ്ങളുടെ കല്പനയും ഭീഷണിയും. ബുള്ളറ്റിനെ പ്രേമിച്ചവൻ അതിൽനിന്നു മാറിയില്ല. സഹോദരൻമാർചേർന്ന് ഒരർധരാത്രി വീട്ടിൽനിന്ന് ഇറക്കിവിട്ടു. എവിടെ പോകുമെന്നറിയാതെ വിഷമിച്ച തങ്കമണിക്ക് അഭയമായത് ഗോപാലൻ മേസ്തിരിതന്നെ. 1976വരെ ഗോപാലൻമേസ്തിരിയുടെ കൂടെനിന്നു. ഇതിനിടയിൽ ഐടിഐയിൽ പഠിച്ചതും മെക്കാനിക് കോഴ്സ്. ഗോപാലൻ മേസ്തിരി കൈയിൽവച്ചു നൽകിയ ബുള്ളറ്റ് ജീവിതമാണ് തന്‍റേതെന്ന് മണി പറയും.

76ൽ കൊല്ലം മരയ്ക്കാർ മോട്ടോഴ്സിൽ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചതോടെ തങ്കമണിയുടെ തലവര മാറി. മണിയ.ുടെ മികവും ആത്മാർഥതയും തിരിച്ചറിഞ്ഞ മരയ്ക്കാർ മോട്ടോഴ്സ് തന്നെ 77ൽ റോയൽ എൻഫീൽഡ് കന്പനിയിൽ ട്രെയിനിംഗിന് അയച്ചു. മരയ്ക്കാറിന്‍റെ 11 ബ്രാഞ്ചുകളിൽനിന്നു വന്നവരിൽ റോയൽ എൻഫീൽഡ് സ്പെഷൽ ട്രെയിനിംഗിനായി തെരഞ്ഞെടുത്തത് തങ്കമണിയെ മാത്രം.

1996വരെ മരയ്ക്കാറിൽ സർവീസ് പോയിന്‍റ് നടത്തി. തുടർന്നാണ് സ്വന്തമായി വാടകയ്ക്കൊരു മുറിയെടുത്ത് കൊല്ലത്ത് വർക്ക്ഷോപ്പ് ആരംഭിച്ചത്.

എൻഫീൽഡ് ഇന്ത്യ ഓട്ടോ ഗാരേജ്

എൻഫീൽഡ് ഇന്ത്യ ഓട്ടോ ഗാരേജ് എന്ന വർക്ക്ഷോപ്പിൽ നിന്നാണ് ബുള്ളറ്റ് മണി എന്ന പേരു കിട്ടിയത്. വാടകകെട്ടിടത്തിലൊരു വർക്ക്ഷോപ്പ്. ഇന്നും അതിനു മാറ്റമില്ല, വാടകയ്ക്കുതന്നെ. ഇവിടെനിന്നാണ് ബുള്ളറ്റ് യൂസേഴ്സ് ക്ലബ് ആരംഭിച്ചത്.. അഞ്ഞൂറോളം കസ്റ്റമേഴ്സ് പ്രിയപ്പെട്ട കൂട്ടുകാരായി മാറിയത്... ദിവസേന 15 മുതൽ 20 വരെ ബുള്ളറ്റുകൾ ഈ വർക്ക്ഷോപ്പിൽ എത്തുന്നുവെന്ന് സർവേയിലൂടെ കണ്ടെത്തിയത് റോയൽ എൻഫീൽഡ് കന്പനിയാണ്.

വാഹനനിർമാതാക്കളെപ്പോലും അമ്പരപ്പിക്കുന്ന മോഡിഫിക്കേഷൻ വർക്കുകളാണ് ബുള്ളറ്റ് മണിയുടെ ട്രേഡ് മാർക്ക്. അതിൽ പലതും രഹസ്യവുമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസവും സംശയങ്ങളുമായി നിരവധിപേർ വിളിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് മണി ഒന്നു നോക്കാൻ മാത്രമായി ബുള്ളറ്റുകൾ എത്തുന്നു.

ദിവസവും പത്തും പതിനൊന്നും മണിക്കൂറുകൾ പണിശാലയിൽ ചെലവഴിക്കാൻ മടിയില്ല. മണി ആശാൻ ഒന്നുകണ്ട് കൈവച്ചാല്‍ പിന്നെ ഒരു പേടിയും വേണ്ടെന്ന് ഇവിടെ പാട്ടാണ്.
ദീർഘദൂര റൈഡുകൾ പോകുന്നവർക്കായി 24 മണിക്കൂറും ഫോണിലൂടെ സേവനമുണ്ടാകും. സ്വന്തം ശരീരംനോക്കുന്ന ശ്രദ്ധയോടെ വാഹനത്തെയും നോക്കണമെന്നതാണ് മണിയുടെ ഉപദേശം. കോവിഡ് കാലത്തും പ്രളയകാലത്തും ബുള്ളറ്റ് മണിയും ബുള്ളറ്റ് യൂസേഴ്സ് ക്ലബ്ബും നടത്തിയ ജീവകാരുണ്യപ്രവർത്തനം ഈ നാട് അറിഞ്ഞതാണ്. 1,600 അംഗങ്ങൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങി. ഇതിൽ 30 പേർ വനിതകളാണ്.

മണിയുടെ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സിനിമയിലും അഭിനയിച്ചു- അതും മമ്മൂട്ടിക്കൊപ്പം! മാസ്റ്റർപീസ് എന്ന സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ചത് മണിയുടെ ബുള്ളറ്റാണ്.

അധ്യാപകൻ

കോളജിൽ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസമൊന്നും മണി ആശാനില്ല. ആശാന്‍റെ ഉയർന്ന വിദ്യാഭ്യാസയോഗ്യത ഐടിഐയാണ്. എങ്കിലും റോയൽ എൻഫീൽഡ് കന്പനിയുടെ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള മെക്കാനിക്കുകൾക്കു ക്ലാസുകളും പരിശീലനവും മണി നൽകുന്നുണ്ട്. 150 പേരുള്ള മെക്കാനിക്കുകളുടെ കൂട്ടായ്മയായ എംഎംടി (മോട്ടോർ മെക്കാനിക്കൽ ടെക്നീഷ്യൻ) അംഗങ്ങൾക്കുവേണ്ടിയും മണി ക്ലാസുകളെടുക്കുന്നു.

വേണ്ട, വിദേശജോലി

എന്താണ് അറുപതു വർഷത്തെ സന്പാദ്യമെന്നു ചോദിച്ചാൽ മണി ഒന്നു ചിരിക്കും. എന്‍റെ സന്പാദ്യം സൗഹൃദമാണെന്നു പുഞ്ചിരിച്ചുകൊണ്ടു പറയും. ബുള്ളറ്റ് മണി എന്ന പേരു ലഭിച്ചത്, റോയൽ എൻഫീൽഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ ലാലുമായുള്ള സൗഹൃദം, കൂടാതെ ആയിരക്കണക്കിനു സുഹൃത്തുക്കൾ... ഇവയെല്ലാമാണ് തനിക്കു സ്വന്തമെന്നു നിഷ്കളങ്കനായി പറയുന്ന മനുഷ്യൻ. ബാല്യകാലസുഹൃത്തുക്കളായ ഗായകൻ കെ.ജി. മാർക്കോസും നടൻ ഇന്ദ്രൻസും ഇപ്പോഴും കൂട്ടുകാരാണ്്. ഒന്നു പരിചയപ്പെട്ടാൽ ഈ മനുഷ്യൻ തനിയെ ഹൃദയത്തിൽ കയറിക്കൂടും.

അമേരിക്കയിലെ ഇന്ത്യൻ മോട്ടോർസൈക്കിൾ കന്പനിയും ഹാർലി ഡേവിഡ്സൺ എന്ന പ്രശസ്തമായ അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാണ കന്പനിയും മണിയെ ജോലിവാഗ്ദാനവുമായി സമീപിച്ചതാണ്. പക്ഷേ, പോയില്ല.

""ആകെ അറിയാവുന്ന ഇംഗ്ലീഷ് വാക്ക് നോ എന്നതാണ്. അതു ഞാൻ അവരോടു പറഞ്ഞു''- പുഞ്ചിരിച്ചുകൊണ്ട് മണി പറയുന്നു.

കുടുംബം

കൊല്ലം പട്ടത്താനം അമ്മന്‍തട ഒറിയന്‍റ് നഗർ 74ലെ മണിനാദത്തിലാണ് മണിയും ഭാര്യ സൂസിയും താമസിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന മകൻ കലേഷ് 13 വർഷംമുന്പ് ഒരപകടത്തിൽ മരിച്ചു. കവിത, സുമ എന്നീ പെൺമക്കൾ വിവാഹിതരാണ്. കൊല്ലത്ത് എസ്ബിഐയിൽ ജോലിചെയ്യുന്ന സുമ ബുള്ളറ്റ് മെക്കാനിക്കുമാണ്. തന്‍റെ കഴിവ് മകൾക്കുണ്ടെന്ന് മണി അഭിമാനത്തോടെ പറയുന്നു.

പണമില്ലാത്തതിന്‍റെ പേരിൽ ആരുടെയും വാഹനം നന്നാക്കാതിരിക്കരുത്. ഒരു സഞ്ചി വയ്ക്കുക, ഇഷ്ടമുള്ള തുക അവർ ഇട്ടിട്ടുപോകട്ടെ. ഈ പണമെടുത്ത് പറ്റുന്പോഴൊക്കെ പാവങ്ങളെ സഹായിക്കണം- അച്ഛൻ മകൾക്കു നൽകുന്ന ഉപദേശം.

RIDING VIBES!

നാടും നഗരവും കുന്നുകളും കാടുകളും കടന്നുള്ള യാത്ര... ബുള്ളറ്റിൽ യാത്രപോകാൻ ആഗ്രഹിക്കാത്ത ഇരുചക്രവാഹനപ്രേമികൾ കുറവാകും. ദുർഘടപാതകൾ താണ്ടി മുന്നേറുന്നത് അവർക്ക് എന്നും ആഹ്ലാദമാണ്. 1985ൽ കൊല്ലത്തുനിന്ന് ആദ്യം ആരംഭിച്ചതു ഡെഹ്റാഡൂൺ യാത്രയാണ്. മൂന്നു വനിതകൾ അടക്കമുള്ള മുപ്പതംഗ സംഘം. പിന്നീട് ഈ സംഘം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു വണ്ടിയോടിച്ചു. മണിയാണ് യാത്രകളുടെ ക്യാപ്റ്റൻ. ഓരോ യാത്രയിലും അതതു സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങൾ നടും.

നേപ്പാൾ താണ്ടി ഹിമാലയത്തിലേക്കുള്ള അടുത്ത യാത്ര പ്ലാൻ ചെയ്തുകഴിഞ്ഞു. അതിനുമുന്പ് അടുത്ത മാസം റോയൽ എൻഫീൽഡ് കന്പനി ഗോവയിൽ ഒരുക്കുന്ന റോയൽ എൻഫീൽഡ് മാനിയാ റൈഡേഴ്സ് കൂട്ടായ്മയിൽ വിശിഷ്ടാതിഥിയായി ബുള്ളറ്റ് മണി പങ്കെടുക്കും.

Sunday Feature

ശേഷം കാഴ്ചയിൽ ഓർമയിൽ...

റെജി ജോസഫ്

<b> ലൗഡ് സ്പീക്കറുകളിലൂടെ എത്തുന്ന ചിലന്പിച്ച ശബ്ദത്തിലുള്ള പാട്ടുകൾ.., അനൗൺസ്മെന്‍റുകൾ.., വാരിവിതറുന്ന നോട്ടീസുകൾ... കൊട്ടകയിലെ മണൽനിറഞ്ഞ തറ... മലയാളിയുടെ കഴിഞ്ഞുപോയ സിനിമാക്കാലം ഓർമയുടെ തിരശീലയിൽ തെളിയുന്പോൾ...</b>

 

<b> ലൗഡ് സ്പീക്കറുകളിലൂടെ എത്തുന്ന ചിലന്പിച്ച ശബ്ദത്തിലുള്ള പാട്ടുകൾ.., അനൗൺസ്മെന്‍റുകൾ.., വാരിവിതറുന്ന നോട്ടീസുകൾ... കൊട്ടകയിലെ മണൽനിറഞ്ഞ തറ... മലയാളിയുടെ കഴിഞ്ഞുപോയ സിനിമാക്കാലം ഓർമയുടെ തിരശീലയിൽ തെളിയുന്പോൾ...</b>

ടെലിവിഷനും മൊബൈല്‍ ഫോണുമൊന്നും ആരുടെയും ഭാവനയിലോ സ്വപ്നത്തിലോ വരാത്ത കാലം. പരമ്പുമറയ്ക്കു മുകളില്‍ മുളനിരത്തി അതില്‍ ഓലമേഞ്ഞ കൊട്ടക. പടം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്പേ കൊട്ടകയുടെ ഉച്ചിയിലും മരത്തിലും കെട്ടിയ കോളാമ്പി സ്പീക്കറുകളിലൂടെ പറപറാ ശബ്ദത്തില്‍ പഴയകാല മലയാളം, തമിഴ്പാട്ടുകള്‍ ഒഴുകിത്തുടങ്ങുന്നു..ആ പാട്ടുകൾ കേള്‍ക്കാന്‍മാത്രം കൊട്ടകയ്ക്കു ചുറ്റും ആളുകൂടിയിരിക്കും. യേശുദാസിന്‍റെയും പി. ലീലയുടെയും കമുകറ പുരുഷോത്തമന്‍റെയുമൊക്ക ഭക്തിഗാനങ്ങളായിരിക്കും ആദ്യം.

പാട്ടുകളുടെ ഇടവേളകളില്‍ സിനിമയുടെയും താരനിരയുടെയും പേരും കഥയുടെ ചുരുക്കവും അനൗണ്‍സ് ചെയ്യുന്നുണ്ടാവും. തിയറ്റര്‍ ബെല്ലില്‍ കിറുകിറാ ശബ്ദം മുഴങ്ങിയാലുടന്‍ മുന്‍വശത്തെ ടിക്കറ്റു"കള്ളി'ക്കു മുന്നില്‍ തുടങ്ങും ഉന്തും തള്ളും. ക്യൂവിന് പുല്ലുവിലപോലും കല്പിക്കാത്ത കരുത്തന്‍മാര്‍ ഇടിച്ചുകയറി ടിക്കറ്റു വാങ്ങും.

തറ ടിക്കറ്റിന് 50 പൈസയും ബഞ്ചിന് ഒരു രൂപയും കസേരയ്ക്ക് രണ്ടു രൂപയുമൊക്കെ നിരക്കുള്ള കാലമായിരുന്നു അത്.ടിക്കറ്റെടുത്ത് നിരക്ക് എഴുതിയിരിക്കുന്ന വാതിലിനടുത്ത് അത് കീറുന്നയാളുടെ അടുത്തേക്കു പോകണം. അയാള്‍ ടിക്കറ്റ് പാതി കീറിയെടുത്തിട്ടേ അകത്തേക്കുവിടൂ. മുന്നിലെ തറ ടിക്കറ്റുകാര്‍ പൂഴി തെളിഞ്ഞ മണലില്‍ ഇരിക്കണം.

അതിനു പിന്നില്‍ ബെഞ്ച്. അതിനും പിന്നില്‍ കസേര. തേക്കുതൂണില്‍ പലക നിരത്തിയ ബാല്‍ക്കണി അപൂര്‍വം കൊട്ടകകളില്‍ മാത്രം. കൊട്ടകയെ താങ്ങിനിർത്തുന്ന നടുത്തൂണുകള്‍ പലപ്പോഴും കാഴ്ചമറയ്ക്കും. അതിനാല്‍ തൂണിനു പിന്നില്‍ ഇരിപ്പിടം കിട്ടിയാൽ രസം പോയി. മേല്‍ക്കൂരയിലെ ഓലകള്‍ പഴകുംതോറും മഴവെള്ളവും വെയിലും തലയില്‍ പതിക്കും. മുന്നിലിക്കുന്നയാള്‍ പൊക്കക്കാരനെങ്കില്‍ പിന്നിലിരിക്കുന്നയാളുടെ കാര്യം പറയേണ്ടതുമില്ല.

സിനിമ തുടങ്ങുന്നതിനു മുന്നോടിയായി പരസ്യങ്ങള്‍ വരും. ലൈഫ് ബോയ് സോപ്പ്, ഗണേശ് ബീഡി, കുട്ടിക്യൂറ പൗഡര്‍, 501 ബാര്‍ സോപ്പ് തുടങ്ങിയവയുടെ പോറല്‍വീണ സ്ലൈഡുകള്‍. പരസ്യങ്ങള്‍ കണ്ടുകണ്ടു ക്ഷമകെട്ടവരുടെ കൂക്കുവിളിയും ചൂളമടിയും അസഹനീയമാകുമ്പോഴാണ് അതു നിർത്തി പടം ഓടിക്കാന്‍ തുടങ്ങുക.

നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും പേരെടുത്ത തിയറ്ററുകളില്‍ മാസങ്ങള്‍ കളിച്ചശേഷം പടം ഗ്രാമത്തിലെ കൊട്ടകയില്‍ തെളിയുമ്പോള്‍ സ്ക്രീനില്‍ പൊട്ടലും ചീറ്റലും മിന്നലും സ്വാഭാവികം. ഫിലിം റീലിനു മാത്രമല്ല പ്രൊജക്ടറിനുമുണ്ടായിരിക്കും മോശമല്ലാത്ത പഴക്കം.

കണ്ണുരുട്ടുന്ന കൊമ്പന്‍മീശക്കാരന്‍ പോലീസിന്‍റെ ചിത്രം ഉള്‍പ്പെടെ "പുകവലി പാടില്ല' എന്ന സ്ലൈഡ് ആവര്‍ത്തിച്ചു കാണിച്ചാലും പേടിക്കുന്നവരായിരുന്നില്ല പതിവുപ്രേക്ഷകര്‍. ബീഡിവെട്ടവും അതിന്‍റെ പുകയുമില്ലാതെ കൊട്ടകയില്‍ ഇരിക്കാനാവില്ല. സിനിമ ഓടുമ്പോഴും കടലപ്പൊതി വില്പനയ്ക്ക് ഇടവേളയില്ല.

<b> മറക്കാനാകുമോ ഫിലിം പെട്ടി</b>

കൊട്ടകയിലേക്കുള്ള ഫിലിം പെട്ടിയുടെ വരവുപോക്കിനുമുണ്ടായിരുന്നു നല്ല ശേല്. തിളങ്ങുന്ന അലുമിനിയം പെട്ടിയില്‍ ഫിലിം റോള്‍ വെള്ളിയാഴ്ച ഓടിച്ചുതുടങ്ങാൻ പാകത്തിന് തലേന്നു ബസിന്‍റെ മുകളിൽകയറിയാണ് വരിക.

പെട്ടി തലയില്‍വച്ച് ബസിന്‍റെ ഗോവണിയിലൂടെ സാഹസികമായി ഇറങ്ങുന്ന ചുമട്ടുകാരന്‍. പെട്ടി തിയറ്ററിലെത്തിച്ചാല്‍ ഓപ്പറേറ്ററുടെ നിയന്ത്രണത്തിലാണ്. റീലുകള്‍ വെട്ടത്തിലേക്കു പിടിച്ച് പൊട്ടലോ മുറിവോ ചതവോ ഉണ്ടോയെന്നു സൂക്ഷ്മപരിശോധന.

പൊട്ടിയവ മുറിച്ചുമാറ്റി ഒട്ടിക്കും. ഒരു സിനിമ ഓടിത്തീരാന്‍ ആറും ഏഴും റീലുകള്‍ മാറ്റണം. കറന്‍റു പോവുകയോ ഫിലിം പൊട്ടുകയോ ചെയ്താല്‍ അകത്ത കൂക്കുവിളി മുറുകും. പഴയകാലമല്ലേ, കൊട്ടകയിലെത്തുന്നവര്‍ക്ക് ഷര്‍ട്ടും മുണ്ടും നിര്‍ബന്ധമില്ല. കൈലിയും തോര്‍ത്തും ധാരാളം. പഴയകാല വടക്കന്‍പാട്ട് സിനിമകള്‍ക്കും പുണ്യപുരാണ കഥകള്‍ക്കും ആസ്വാദകരേറെയായിരുന്നു.

ആക്‌ഷന്‍ സ്റ്റണ്ട് സീനുകള്‍ വരുമ്പോള്‍ ആവേശം അതിരുവിട്ട് എഴുന്നേറ്റ് കൈയടിക്കുന്നവര്‍ പലരുണ്ടാകും.പടം മാറുന്നതിനു തലേന്ന് ജീപ്പില്‍ കോളാമ്പി സ്പീക്കർ കെട്ടി ഗ്രാമാന്തരങ്ങളിലൂടെ അനൗണ്‍സ്മെന്‍റുണ്ടാകും. കൂടെ നോട്ടീസ് വിതരണവും. കാളവണ്ടിയിൽ കറങ്ങി നോട്ടീസ് വിതറിയിരുന്ന കാലമുണ്ടായിരുന്നെന്നും ഓർക്കണം.

<b> ഇതാ, ഇന്നുമുതൽ... </b>

വാക്കുകള്‍ മുത്തുമാലപോലെ കോര്‍ത്ത് നാട്ടുകാരെ വിസ്മയത്തില്‍ ആറാടിക്കാന്‍ സിദ്ധിയുള്ള ശബ്ദക്കാരനായിരുന്നു പതിവ് അനൗണ്‍സര്‍. ചുവപ്പും പച്ചയും മഞ്ഞയും വെള്ളയും നിറങ്ങളില്‍ അടിച്ചുവരുന്ന നോട്ടീസുകളില്‍ സിനിമയുടെ പേരും താരങ്ങളുടെ ഫോട്ടോകളുമുണ്ടാകും.

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം, നിര്‍മാണം എന്നിവ നിർവഹിച്ചവരുടെ പേരുകളും കഥാ സംഗ്രഹവും "ശേഷം സ്ക്രീനില്‍' എന്നൊരു അടിക്കുറിപ്പുമുള്ള നോട്ടീസിനായി കുട്ടികള്‍ ജീപ്പിനു പിന്നാലെ ഓടും.കവലകളില്‍ നാലഞ്ചു മിനിറ്റ് ജീപ്പ് നിർത്തിയിടും. അനൗൺസറുടെ വാക്ധോരണിയുടെ മികവിലാണ് പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെടുക.

മിന്നുംതാരങ്ങളായ സത്യനും നസീറും ജയനും ഷീലയും ശാരദയും മത്സരിച്ചഭിനയിച്ച അനശ്വര ചിത്രം, മനോഹര കുടുംബകഥ, ഇത് നിങ്ങളുടെയും കഥ തുടങ്ങിയ വാക്കുകളുടെ ഇടവേളകളില്‍ ഹിറ്റുപാട്ടുകളുടെ നാലു വരിയും.പടത്തിന്‍റെ വരവറിയിച്ച് തലേന്നുതന്ന പോസ്റ്ററുകള്‍ ചുവരുകളിലും പീടിക പലക ഭിത്തിയിലും സ്ഥാനംപിടിക്കും. ചൂടുവെള്ളത്തില്‍ മൈദ കലക്കി പോസ്റ്റര്‍ ഒട്ടിക്കുന്നതിലുമുണ്ടായിരുന്നു രസക്കാഴ്ച.

ശനി, ഞായര്‍ മോര്‍ണിംഗ് ഷോ. ഹിറ്റ് സിനിമകള്‍ക്ക് ദിവസവും മോര്‍ണിംഗ് ഷോ. സാധാരണ ദിവസങ്ങളില്‍ മാറ്റിനിയും ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും. മൂന്നു മണിക്കൂര്‍വരെ ദൈര്‍ഘ്യമുണ്ടായിരുന്നു പഴയകാല സിനിമകള്‍ക്ക്. സ്കൂള്‍ കുട്ടികളെ സിനിമ കാണിക്കാന്‍ അധ്യാപകര്‍ ലൈന്‍ ബസില്‍ എത്തിക്കുന്നതും കുട്ടികള്‍ക്കായി സ്പെഷല്‍ ഷോയും പതിവായിരുന്നു.

<b> കാലം മായ്ക്കാത്ത ഹിറ്റുകള്‍</b>

കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫോട്ടോ ഫോണ്‍ പ്രൊജക്ടര്‍ മുറിയിലെ രണ്ടുമൂന്നു ചതുരപ്പൊത്തുകളില്‍നിന്ന് പുകയും പൊടിയുംനിറഞ്ഞ വെളിച്ചമായാണ് സ്ക്രീനില്‍ സിനിമക്കാഴ്ചകള്‍ പതിയുക.

ഭാര്യ, കുട്ടിക്കുപ്പായം, ജീസസ്, സ്നാപകയോഹന്നാന്‍, ഭക്തകുചേല, ആന വളര്‍ത്തിയ വാനമ്പാടി, അള്‍ത്താര, അധ്യാപിക, ജ്ഞാനസുന്ദരി, ജീവിതനൗക, ശ്രീരാമ പട്ടാഭിഷേകം, ഭക്തരാമായണം, നദി തുടങ്ങി എത്രയോ സിനിമകള്‍. പ്രദര്‍ശനത്തിന്‍റെ അന്പതാം ദിവസം, നൂറാം ദിവസം, നൂറ്റന്പതാം ദിവസം, ഇരുനൂറാം ദിവസം തുടങ്ങിയ പോസ്റ്ററുകളും പരസ്യങ്ങളും കണ്ടാണ് പ്രേക്ഷകര്‍ സിനിമകളുടെ ജയപരാജയം വിധിച്ചിരുന്നത്.

ഉമ്മ, കുട്ടിക്കുപ്പായം, ഭാര്യ, ഉണ്ണിയാര്‍ച്ച, നീലക്കുയില്‍, ഭാര്‍ഗവീനിലയം, മുടിയനായ പുത്രന്‍, ചെമ്മീന്‍ തുടങ്ങിയവയൊക്കെ ഒരേ തിയറ്ററില്‍ മാസങ്ങള്‍ ഓടി. ആക്ഷന്‍ ഹീറോ ജയന്‍റെ അവതാരത്തോടെ അങ്ങാടി, കരിമ്പന, മൂര്‍ഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾ പതിവായി.

കൊട്ടകയിലേക്ക് കാറിലും ജീപ്പിലും വരുന്നവര്‍ വിരളം. ഏറെപ്പേരും നടന്നോ സൈക്കിളിലോ ആവും എത്തുക. മുറ്റത്ത് തകരപ്പാളി മേഞ്ഞ സൈക്കിള്‍ ഷെഡ്ഡുണ്ടാകും. കാരിയറിലും തണ്ടിലുമിരുന്ന് രണ്ടും മൂന്നും പേർ എത്തുന്ന സൈക്കിളുകൾ. അക്കാലത്തൊക്കെ സൈക്കിളുകള്‍ കൂടുതലായി മോഷണംപോയിരുന്നത് സിനിമാ കൊട്ടകകളില്‍ നിന്നാണ്!

പടം കണ്ടുവരുന്നവര്‍ മാടക്കടയിലും പീടികയിലും മരത്തണലിലും പണിയിടത്തുമൊക്കെ സിനിമാക്കഥ പറയുമ്പോള്‍ കാണാത്തവര്‍ വിസ്മയത്തോടെ കേട്ടിരിക്കും. സിനിമാക്കഥ പറച്ചില്‍ പഴയകാലത്ത അത്യുഗ്രൻ നേരമ്പോക്കായിരുന്നു. അന്നും താരാരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. ചെറുപ്പക്കാരുടെ മുടിവെട്ട്, മുടികെട്ട്, കൃതാവ്, മീശ, ഷര്‍ട്ട്, പാന്‍റ് എന്നിവയൊക്കെ താരങ്ങളെ അനുകരിച്ചായിരുന്നു.

<b> ജീവനും ജീവിതവും സിനിമ</b>

ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നൊന്നും കൊട്ടകഭാഷയിലില്ല. തറ, ബഞ്ച്, കസേര എന്നൊക്കെയേ പറയൂ. നല്ല പടത്തിന് ദിവസങ്ങളോളം കാഴ്ചക്കാരുണ്ടാകും. ഇഷ്ടതാരങ്ങളുടെ സിനിമ ഒന്നിലേറെ തവണ കാണുന്നവരുമുണ്ടായിരുന്നു. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമാണ് കൂടുതല്‍ ആസ്വാദകർ. ഹിറ്റ് പടങ്ങള്‍ വരുന്ന ദിവസം പലര്‍ക്കും ടിക്കറ്റ് കിട്ടാതെവരും.

പടംകണ്ടാലേ അടക്കംവരൂ എന്നുള്ളവരും കാര്യമായ പണിയില്ലാത്തവരും കവല വര്‍ത്തമാനക്കാരും അടുത്ത ഷോ തുടങ്ങുംവരെ കാലിച്ചായ കുടിച്ചും കട്ടന്‍ബീഡി വലിച്ചും സൊറപറഞ്ഞിരിക്കും. കൊട്ടകയില്‍ നാലുചുറ്റും കറുത്ത പടിയുള്ള വെള്ളത്തുണിയില്‍ മിന്നിമറിയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീനുകളില്‍ തെളിയുന്ന കഥയും പാട്ടും തമാശയും ആസ്വദിക്കുന്നതിന്‍റെ മാസ്മരിക രസം ഒന്നു വേറെയായിരുന്നു.

 

കൊട്ടകയുടെ പുറകില്‍ നടീനടന്‍മാര്‍ നേരിട്ടെത്തി അഭിനയിക്കുകയാണെന്നുപോലും ചില കുട്ടികള്‍ വിശ്വസിച്ചുപോയിരുന്നു.ചിരിപ്പടം, കണ്ണീര്‍പ്പടം, ഇടിപ്പടം എന്നൊക്കെയാണ് ഓരോ സിനിമയ്ക്കും അക്കാലത്ത വിശേഷണം. പ്രേംനസീര്‍, സത്യന്‍, ഷീല, മിസ് കുമാരി, ശാരദ, അടൂര്‍ ഭാസി, എസ്.പി. പിള്ള, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയ സ്ഥിരംനിരയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകൾ‍.

"കണ്ടംബെച്ച കോട്ട്' 1961ല്‍ ഇറങ്ങിയപ്പോഴാണ് മലയാളികള്‍ ആദ്യമായി ഒരു കളര്‍ സിനിമ ആസ്വദിച്ചതെന്നോര്‍ക്കണം. 1965ലെ ഓണത്തിന് കളറില്‍ ഇറങ്ങിയ "ചെമ്മീന്‍' നഗരങ്ങളിൽനിന്ന് കൊട്ടകകളിലെത്താന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇക്കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ ശതകോടി പ്രതിഫലം പറ്റുമ്പോള്‍ അന്നത്തെ താരങ്ങളുടെ നിരക്കുകൂടി അറിഞ്ഞോളൂ. ആറേഴു മാസമെടുത്തു ചിത്രീകരിച്ച ചെമ്മീനില്‍ സത്യന്‍ വാങ്ങിയത് പന്തീരായിരം രൂപ, മധുവിന് രണ്ടായിരം രൂപ.

ഗ്രാമക്കവലകളുടെ സ്പന്ദനമായിരുന്ന കൊട്ടകകളില്‍ സിനിമ ആസ്വദിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലായിരുന്നു. നഗര തിയറ്ററുകളെ എ ക്ലാസ്, ബി ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഗ്രാമീണ കൊട്ടകകള്‍ സി ക്ലാസില്‍ എണ്ണപ്പെട്ടു. എന്നാല്‍ പല സിനിമകളും സാമ്പത്തികമായി പച്ചപിടിച്ചത് ഗ്രാമക്കൊട്ടകകളില്‍ നിറഞ്ഞ സദസില്‍ കളിച്ചതുകൊണ്ടായിരുന്നു.

<b> ഓർമയിൽ ഒരു "ശുഭം'</b>

ചെറുപട്ടണങ്ങളില്‍വരെ തിയറ്റര്‍ സമുച്ചയങ്ങള്‍ വന്നതോടെ കൊട്ടക പ്രഭാവം അസ്തമിച്ചുതുടങ്ങി. പഴമക്കാരുടെ മനസില്‍ ഒട്ടേറെ കൊട്ടകകളുടെ പേരുകള്‍ ഇപ്പോഴും മിന്നുന്നുണ്ട്. കൊട്ടകകൾ ആളനക്കമില്ലാതെ ഓരോന്നായി പൂട്ടി. കാടുകയറിയതോടെ കൊട്ടകകൾ ഉടമകൾ വിറ്റൊഴിവാക്കി. പ്രൊജക്ടറും കസേരകളും ആക്രി സാധനങ്ങളായി. ആര്‍ത്തുകയറിയ പച്ചപ്പടർപ്പുകൾക്കു നടുവില്‍ നൊമ്പരക്കാഴ്ചയായി അപൂര്‍വം ഇടങ്ങളില്‍ അസ്ഥിപഞ്ജരംപോലെ കൊട്ടകത്തറകള്‍ ശേഷിക്കുന്നുണ്ട്.

ഡോള്‍ബി അറ്റ്മോസ് ശബ്ദം മുഴങ്ങുന്ന ഇക്കാലത്തെ മൾട്ടിപ്ലെക്സുകളുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് ഓലക്കൊട്ടകയുടെ കഥ അവിശ്വസനീയമായി തോന്നാം. ഇന്നത്തെ കുട്ടികള്‍ക്ക് കണ്ടു പരിചയപ്പെടാനാവാത്ത വിധം, കവലകളുടെ അടയാളമായിരുന്ന ടാക്കീസുകള്‍ കല്യാണ മണ്ഡപങ്ങളോ മാളുകളോ പുത്തൻ തിയറ്റര്‍ കോംപ്ലക്സുകളോ ഒക്കെയായി മാറിക്കഴിഞ്ഞിരിക്കുന്നു. നോട്ടീസുകളിൽ എഴുതാറുള്ളതുപോലെ, ശേഷം കാഴ്ചയിൽ.. അല്ല, ഓർമയിൽ...

Jeevitha Vijayam

നാം ദിശയറിയാതെ വലയുന്നവരോ?

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ

"എ ഗൈഡ് ടു ദ പാരബിൾസ് ഓഫ് ജീസസ്' എന്ന പേരിൽ എച്ച്.എച്ച്. സ്ട്രാറ്റണ്‍ 1958ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിനുണ്ടായ ഒരനുഭവം ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

സ്ട്രാറ്റണ്‍ ഒരിക്കൽ മിഡിൽ ഈസ്റ്റിലേക്ക് കപ്പൽയാത്ര നടത്തുകയായിരുന്നു. യാത്രതുടങ്ങി 900 മൈൽ കഴിഞ്ഞപ്പോഴേക്കും ഒരു സെയിൽ ബോട്ട് കാണാനിടയായി. ടർക്കിഷ് ദേശീയപതാക പറത്തിയിരുന്ന ആ ബോട്ട് ദിശയറിയാതെ വഴിതെറ്റി അലയുകയായിരുന്നു. ആ ബോട്ടിലെ ക്രോണോമീറ്ററിന്‍റെ തകരാറുമൂലം ലക്ഷ്യത്തിലെത്താനുള്ള ദിശ മാറിയാണ് അതു സഞ്ചരിച്ചുകൊണ്ടിരുന്നത്.

അക്കാര്യം അറിയിക്കുന്നതിനുള്ള പതാകകളും ആ ബോട്ടിൽ പറത്തിയിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള ജിപിഎസ് പോലുള്ള ആധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ. രേഖാംശവും അക്ഷാംശവും അറിയാതെ അലഞ്ഞിരുന്ന ആ ബോട്ടിലെ ക്യാപ്റ്റന് അക്കാര്യം വ്യക്തമാക്കിക്കൊടുക്കാൻ കപ്പലിലെ ജീവനക്കാർക്ക് ഏറെ സമയംവേണ്ടിവന്നു.

ഭൂമിയിലെ ഒരു സ്ഥാനം ഭൂമധ്യരേഖയ്ക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം. അക്ഷാംശമാകട്ടെ ഭൂപടത്തിൽ ഭൂമിയിലുള്ള ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലും. ഇവ രണ്ടും അറിഞ്ഞാൽ മാത്രമേ വഴിതെറ്റിയ ആ ബോട്ടിന് ലക്ഷ്യത്തിലേക്കു യാത്രചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.

സെയിൽ ബോട്ടിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ കപ്പൽയാത്രക്കാരുടെയിടയിൽ അത് സംഭാഷണവിഷയമായി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പന്ത്രണ്ടുവയസുകാരൻ പറഞ്ഞു: ""വഴിതെറ്റാൻ വളരെ എളുപ്പമുള്ള വലിയൊരു സമുദ്രമാണിത്.''

ജീവിതമെന്നത് വലിയൊരു സമുദ്രസഞ്ചാരം പോലെയാണ്. ഈ സഞ്ചാരത്തിനിടയിൽ ദിശയറിയാതെ വഴിതെറ്റിപ്പോവുക വളരെ എളുപ്പമാണ്. അത് മിക്കപ്പോഴും സംഭവിക്കുന്നതാകട്ടെ നമ്മുടെ ആധ്യാത്മികവും ധാർമികവും വൈകാരികവുമായ രംഗങ്ങളിലും.

ഓരോ ദിവസവും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ആ മാറ്റങ്ങളെല്ലാം പലപ്പോഴും നമ്മുടെ ആധ്യാത്മികജീവിതത്തെ തളർത്തുകയും ധാർമികതയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. തന്മൂലം നാം എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പാളിപ്പോകുന്നു.

അതുവഴി നാം തിന്മയ്ക്ക് അടിമകളായി മാറുന്നു. ഇതേക്കുറിച്ച് ദൈവവചനം പറയുന്നു: ""എല്ലാവരും പാപം ചെയ്തു. ദൈവത്തിന്‍റെ മഹത്വത്തിനു അയോഗ്യരായി'' (റോമ 3:23). ജീവിതമാകുന്ന മഹാസമുദ്രത്തിൽ നാം വഴിതെറ്റി അലയാനിടയാകുന്നു എന്നു സാരം. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നാം എങ്ങനെയാണ് രക്ഷപ്പെടുക? നമുക്ക് വഴികാട്ടാൻ ഒരു ജിപിഎസ് സംവിധാനം ഉണ്ടോ?

ടർക്കിഷ് സെയിൽ ബോട്ട് ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങിയപ്പോൾ അവരെ രക്ഷിക്കാനായി ഒരു കപ്പൽ എത്തുകയുണ്ടായി. ആ കപ്പൽ അവർക്ക് അയച്ചുകൊടുക്കുന്നതാകട്ടെ പരമകാരുണികനായ ദൈവവും. ഇതുപോലെത്തന്നെ, നാം വഴിതെറ്റി അലയുന്പോൾ നമ്മെ സഹായിക്കാൻ അവിടുന്ന് ഓടിയെത്തുന്നുണ്ട്.

ദൈവവചനം പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്‍റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി; ഇതിലേ പോവുക'' (ഏശ 30:21). ദൈവത്തിന്‍റെ ഈ സ്വരം ശ്രവിച്ചാൽ നമുക്കൊരിക്കലും ഈ ജീവിതസാഗരത്തിൽ വഴിതെറ്റുകയില്ലെന്നു തീർച്ചയാണ്.

എന്നാൽ ദൈവത്തിന്‍റെ സ്വരം ശരിയായി ശ്രവിക്കണമെങ്കിൽ നാം നമ്മുടെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു പശ്ചാത്തപിക്കണം. ദൈവവചനം പറയുന്നു: ""നീ ഏതവസ്ഥയിൽനിന്ന് അധഃപതിച്ചു എന്നു ചിന്തിക്കുക; അതനുസരിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക'' (വെളിപാട് 2:5). നാം പശ്ചാത്തപിച്ച് ദൈവം കാണിച്ചുതരുന്ന ശരിയായ വഴിയിലേക്ക് തിരിയണമെന്നു സാരം.

ദൈവത്തോടൊപ്പമായിരിക്കാൻ അവിടുന്നു കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ മനുഷ്യൻ സ്വന്തം ഇഷ്ടംതേടി തങ്ങൾ തെരഞ്ഞെടുത്ത വഴിയിലൂടെ നടന്നപ്പോൾ ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങി. അങ്ങനെയാണ് അവരെ രക്ഷിക്കാനായി ദൈവം തന്‍റെ പുത്രനെ അയച്ചത്.

ലോകത്തിലേക്കു വന്ന ദൈവപുത്രൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് നമുക്കു നവജീവൻ നൽകാനായി ഉയിർത്തെഴുന്നേറ്റു. ഉത്ഥിതനായ യേശു നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകാനുമായി (യോഹ 10:10) ലോകാവസാനംവരെ നമ്മോടൊപ്പമുണ്ടായിരിക്കും (മത്താ 28:20) എന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.

അതുമാത്രമല്ല, വഴിതെറ്റി നാം അലഞ്ഞുതിരിയാനിടയായാൽ നമ്മെത്തേടി പിന്നാലെ വരുമെന്ന് കാണാതെപോയ ആടിന്‍റെ ഉപമയിലൂടെയും കാണാതെപോയ നാണയത്തിന്‍റെ ഉപമയിലൂടെയും യേശു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:1-10). അതുപോലെതന്നെ നാം ശരിയായ വഴിയിലേക്കു തിരിച്ചുവരുന്നതു നോക്കി കാത്തിരിക്കുന്നവനാണു ദൈവമെന്നു ധൂർത്തപുത്രന്‍റെ ഉപമയിലൂടെയും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:11-32).

നമ്മെ തകർക്കാൻ പോരുന്നവിധം തിരമാലകൾ ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ മാർഗഭ്രംശം സംഭവിക്കാതിരിക്കാൻ നമുക്കൊരു ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും തന്നിട്ടുണ്ട്. അതാണ് ദൈവവചനം. തന്മൂലമാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്- ""അങ്ങയുടെ വചനം എന്‍റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീ 119:105) എന്ന്.

വഴിനയിക്കുന്ന ദൈവത്തിന്‍റെ വചനം പാലിച്ചാൽ നാം യഥാർഥത്തിൽ ഭാഗ്യവാന്മാരാകുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്ക 11:28). അതായത് അവിടുത്തെ വചനം പാലിച്ച് മുന്നോട്ടുപോയാൽ നാം ദിശയറിയാതെ ക്ലേശിക്കുകയില്ല. മാത്രമല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ നാം എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും.

Other Stories

പാട്ടുകളിലെ ആയിരം പൗര്‍ണമികള്‍

<b> കവിയും നാടകഗാന രചയിതാവുമായ പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേകനിറവിലാണ്. മുന്നൂറോളം നാടകങ്ങള്‍ക്കുവേണ്ടി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്‍റെ കലാജീവിതത്തെക്കുറിച്ച്...</b>

വര്‍ഷം 1957.
ആലപ്പുഴ ശീമാട്ടി തിയറ്ററില്‍ അന്ന് ശിവാജി ഗണേശന്‍ അഭിനയിച്ച നാടകമുണ്ട്. നാല്പതു കിലോമീറ്റര്‍ അകലെ പൂച്ചാക്കലിലുള്ള വലിയ കലാസ്നേഹിയായ കെ. അബു ഹനീഫ മകനെയും കൂട്ടി നാടകത്തിനു പോകാന്‍ തീരുമാനിക്കുന്നു.

ബസിലോ തീവണ്ടിയിലോ അല്ല, അത്രയും ദൂരം പിന്നിട്ട് അവരെത്തിയത് സൈക്കിള്‍ ചവിട്ടിയാണ്! ഒരുപക്ഷേ ശ്രമകരമായ ആ യാത്രയിലും നാടകവും സംഗീതവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച പ്രിയപ്പെട്ട അത്താ നാടകഗാനങ്ങള്‍ ഈണത്തോടെ പാടുന്നത് ബാല്യംവിടാത്ത മകന്‍ കേട്ടിരിക്കണം.

ആ മകനിന്ന് ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട സാഫല്യത്തിലാണ്. മുന്നൂറോളം നാടകങ്ങളിലായി അത്രയും തിളക്കമുള്ള ആയിരത്തഞ്ഞൂറോളം ഗാനങ്ങള്‍ ഇതിനകം അദ്ദേഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ ഉദിച്ചു. ആ പ്രതിഭയാണ് പൂച്ചാക്കല്‍ ഷാഹുല്‍- നാടകഗാന രചയിതാക്കളിലെ തലയെടുപ്പുള്ള കാരണവര്‍.

<b> കവിത വിതച്ച പാട്ടുകള്‍</b>

പിതാവ് അബു ഹനീഫയും നാടന്‍പാട്ടുകാരനായിരുന്ന അമ്മാവന്‍ പൂച്ചാക്കല്‍ അബ്ദുല്‍ ഖാദറും കുട്ടിക്കാലത്തുതന്നെ ഷാഹുല്‍ ഹമീദിനുചുറ്റും പാട്ടുകളുടെ ഒരു ലോകം ഒരുക്കിയിരുന്നു. വൈകാതെ ഷാഹുല്‍ കവിതകള്‍ എഴുതിത്തുടങ്ങി. കോട്ടയം സിഎംഎസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്നകാലത്ത് ആദ്യമായി ഒരു മാസികയില്‍ കവിത അച്ചടിച്ചുവന്നു. 1969ല്‍ മലയാളത്തില്‍ ബിരുദം നേടി. പിറ്റേക്കൊല്ലം മൂത്തകുന്നം ട്രെയിനിംഗ് കോളജില്‍ ബിഎഡിനു ചേര്‍ന്നു.

സാക്ഷാല്‍ സുകുമാര്‍ അഴീക്കോടാണ് അന്നവിടെ പ്രിന്‍സിപ്പല്‍. മട്ടാഞ്ചേരിയിലെ അധ്യാപക പരിശീലനകാലത്ത് മലയാളം അധ്യാപകനായിരുന്ന മുരളീധരന്‍ മാസ്റ്ററാണ് ഷാഹുലിന്‍റെ എഴുത്തിന് ദിശാബോധം പകര്‍ന്നത്. അങ്ങനെ കവിതയും പ്രഭാഷണകലയും ഷാഹുലിനൊപ്പം ചേര്‍ന്നു.1972 മുതല്‍ നാടകഗാന രചനാരംഗത്ത് പൂച്ചാക്കല്‍ ഷാഹുല്‍ സുന്ദരസാന്നിധ്യമാണ്. നാടകഗാന രചനയിലേക്കു വരാനുണ്ടായ സാഹചര്യം രസകരമാണ്. ആ കഥ ഇങ്ങനെ:

പൂച്ചാക്കലില്‍ ആര്‍ട്ടിസ്റ്റ് കേശപ്പന്‍ മിനര്‍വ തിയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ച കാലം. എന്‍.എന്‍. പിള്ളയുടെ ആത്മബലി, പെരുമ്പടവത്തിന്‍റെ ബോധിവൃക്ഷം എന്നീ നാടകങ്ങള്‍ സമിതി രംഗത്തവതരിപ്പിച്ചപ്പോള്‍ ഷാഹുല്‍ അഭിനേതാവായി. അന്ന് ക്യാമ്പില്‍വച്ച് അദ്ദേഹം രണ്ടു ഗാനങ്ങളെഴുതി. അല്പം മടിയോടെയാണെങ്കിലും ഇത് നാടകത്തിനു പറ്റുമോയെന്ന് ആര്‍ട്ടിസ്റ്റ് കേശപ്പനോടു ചോദിച്ചു. വരികളില്‍ കണ്ണോടിച്ച അദ്ദേഹം ആശ്ചര്യത്തോടെ ഷാഹുലിനെ നോക്കി. കൊള്ളാം, നന്നായിരിക്കുന്നുവെന്ന് മറുപടി.

ക്ഷണവേഗത്തില്‍ ഒരീണമിട്ട് പാടിക്കേള്‍പ്പിച്ചശേഷം നാടകത്തില്‍ ചേര്‍ക്കാന്‍ ഹാര്‍മോണിസ്റ്റിന്‍റെ കൈവശം ഏല്പിച്ചു. ആകാംക്ഷയോടെ അവതരണത്തിനു കാത്തിരുന്ന ഷാഹുലിന് നിരാശയായിരുന്നു സമ്മാനം- നാടകത്തില്‍ തന്‍റെ പാട്ടില്ല! അന്നു കയറിയതാണ് അറിയപ്പെടുന്ന നാടകഗാന രചയിതാവണം എന്ന വാശി. അതദ്ദേഹം ആവുകയും ചെയ്തു!

വൈക്കം മാളവിക നാടകസമിതിയുടെ ഉടമയും മുഖ്യനടനുമായിരുന്ന ടി.കെ. ജോണ്‍ ആണ് സിന്ധുഗംഗ എന്ന നാടകത്തില്‍ ഒരു പാട്ടെഴുതാന്‍ ഷാഹുലിന് അവസരം നല്‍കിയത്. നാടകത്തില്‍ മൊത്തം ആറു പാട്ടുകളാണ്.

ഷാഹുലിനെക്കൊണ്ട് എഴുതിച്ചത് മാളവികയുടെ സ്ഥിരം ഗാനരചയിതാവിന് അത്ര ഇഷ്ടമായില്ല. അദ്ദേഹം പിണങ്ങിപ്പോവുകയും ചെയ്തു. ആ വാശിക്ക് ആറു പാട്ടുകളും ഷാഹുലിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു ടി.കെ. ജോണ്‍. ഈണമൊരുക്കിയത് അര്‍ജുനന്‍ മാസ്റ്റര്‍. അങ്ങനെ മഹത്തായ തുടക്കമാണ് തനിക്കു കിട്ടിയതെന്ന് ഷാഹുല്‍ പറയുന്നു.

നാടകകൃത്ത് സുന്ദരന്‍ കല്ലായിയെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ എല്ലാ നാടകങ്ങള്‍ക്കും പാട്ടെഴുതാന്‍ ഷാഹുലിന് ക്ഷണമെത്തി. പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി.

<b> മഹാപ്രതിഭകള്‍ക്കൊപ്പം</b>

എഴുതിയ വരികള്‍ പ്രഗത്ഭരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കു കൂട്ടാവുന്നത് തുടക്കംമുതല്‍തന്നെ പൂച്ചാക്കല്‍ ഷാഹുല്‍ കേട്ടറിഞ്ഞു.

ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, ആര്‍.കെ. ശേഖര്‍ എന്നിവരില്‍ തുടങ്ങുന്ന ആ നിര ആലപ്പി രംഗനാഥ്, ജയവിജയ, അയിരൂര്‍ സദാശിവന്‍, കുമരകം രാജപ്പന്‍, ആലപ്പി ഋഷികേശ്, പാപ്പച്ചന്‍ മാസ്റ്റര്‍, ആലപ്പി വിവേകാനന്ദന്‍, ഫ്രാന്‍സിസ് വലപ്പാട്, പള്ളുരുത്തി അപ്പച്ചന്‍, ഉദയകുമാര്‍ അഞ്ചല്‍, കൊച്ചിന്‍ വര്‍ഗീസ് എന്നിങ്ങനെ നീളും. അര്‍ജുനന്‍ മാസ്റ്റര്‍, കുമരകം രാജപ്പന്‍ എന്നിവരൊന്നിച്ചാണ് ഏറ്റവുമധികം തവണ സുന്ദരമായ ഗാനങ്ങള്‍ ഒരുക്കിയത്. അര്‍ജുനന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു: "പ്രണയഗാനങ്ങള്‍ എഴുതാന്‍ ഷാഹുലിന് ഒരു നിമിഷം മതി. മനസു മുഴുവന്‍ പ്രണയം നിറച്ചിരിക്കുന്നതുകൊണ്ടാണ്..!'

അര്‍ജുനന്‍ മാസ്റ്ററുമായി ചേര്‍ന്ന് ഒരുക്കിയ നാടകഗാനങ്ങളില്‍ പത്തെണ്ണം തെരഞ്ഞെടുത്ത് "അര്‍ജുനപ്പത്ത്' എന്ന പേരിലും ദക്ഷിണാമൂര്‍ത്തിക്കൊപ്പം ഒരുക്കിയ ഗാനങ്ങള്‍ നാലു പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത് "ദക്ഷിണായനം' എന്ന പേരിലും സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചിരുന്നു. എം.എസ്. ബാബുരാജിനൊപ്പം ചെയ്ത പാട്ടുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

<b> സിനിമയുടെ അഴിമുഖം</b>

1972ല്‍ സിനിമയ്ക്കു പാട്ടെഴുതാനുള്ള അവസരം ഷാഹുലിനെ തേടിയെത്തി. "അഴിമുഖം' എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ഈണങ്ങളൊരുക്കിയത് എം.എസ്. ബാബുരാജ്.

അഴിമുഖം കണികാണും പെരുമീനോ, എന്‍റെ കരളില്‍ ചാടിവീണ കരിമീനോ എന്നുതുടങ്ങുന്ന പാട്ട് സിനിമയില്‍ പാടിയത് ബാബുരാജ് തന്നെ. എസ്. ജാനകി, സി.ഒ. ആന്‍റോ തുടങ്ങിയവരുടെ സ്വരങ്ങളിലായിരുന്നു മറ്റു പാട്ടുകള്‍. മൂന്നു സിനിമകള്‍ക്കുകൂടി അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്.

<b> പ്രിയപ്പെട്ട അധ്യാപകന്‍</b>

മൂന്നര പതിറ്റാണ്ടുകാലം മലയാളം ഭാഷാധ്യാപകനായിരുന്നു പൂച്ചാക്കല്‍ ഷാഹുല്‍. ശിഷ്യസമ്പത്ത് വേണ്ടുവോളം. നാടകഗാന രചയിതാവ് എന്ന നിലയ്ക്ക് ഒരിക്കലും പ്രതിഫലത്തിനുവേണ്ടി ശാഠ്യം പിടിച്ചിട്ടില്ല അദ്ദേഹം. "സാറിനും ഭാര്യയ്ക്കും സര്‍ക്കാര്‍ ശമ്പളമുണ്ടല്ലോ, ഞങ്ങള്‍ക്ക് അങ്ങനെയാണോ' എന്നു കൈമലര്‍ത്താറുള്ള ട്രൂപ്പ് ഉടമകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

പത്നി മറിയം ബീവിയും (അമ്പി ടീച്ചര്‍) അധ്യാപികയായിരുന്നു.ഒരുദിവസം രാവിലെ ഒരു ട്രൂപ്പുടമ വീട്ടിലെത്തിയ കാര്യം അദ്ദേഹം തന്‍റെ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. നാടകവണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്‍റ് അടയ്ക്കാന്‍ രണ്ടായിരം രൂപ തേടിയാണ് വരവ്.

"എനിക്കു മാസം പിടിവലി കഴിഞ്ഞുകിട്ടുന്ന ശമ്പളം 615 രൂപയാണ്. ടീച്ചര്‍ക്ക് 550ഉം. ഏതായാലും ആയിരം രൂപയും രണ്ടരപ്പവന്‍ വരുന്ന രണ്ടു വളകളും അദ്ദേഹത്തിനു വായ്പ നല്‍കി.' -ഷാഹുൽ എഴുതുന്നു. പാട്ടെഴുത്തുകാരനിലെ മനുഷ്യസ്നേഹിയുടെ മുഖം.

രംഗഗീതങ്ങള്‍, മഞ്ചലേറ്റിയ ഗീതങ്ങള്‍ എന്നിവ കൂടാതെ കഥകള്‍, നോവല്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ എട്ടു പുസ്തകങ്ങള്‍ പൂച്ചാക്കല്‍ ഷാഹുല്‍ എഴുതിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കും നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുമുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.

ചേര്‍ത്തല പാണാവള്ളിയിലുള്ള ഷാലിമാര്‍ എന്ന വീട്ടിലും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇന്നലെയും ഇന്നുമായാണ് ശതാഭിഷേക ആഘോഷ പരിപാടികള്‍ നടക്കുന്നത്.മാധ്യമപ്രവര്‍ത്തകനായ റസല്‍ ഷാഹുല്‍, റഫി ഷാഹുല്‍ എന്നിവരാണ് മക്കള്‍.

Up