Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

പാലാക്കാർ അന്തംവിട്ട അന്തനാൾ

ഇന്നേക്ക് 116 വർഷം പിന്നിലെ വൻ സംഭവമായിരുന്നു അത്. മീനച്ചിലാറിന്‍റെ തീരത്തെ പാലാ അങ്ങാടിക്കവലയിലേക്ക് ദൂരങ്ങളിൽനിന്നുപോലും ജനാവലി ആ വിസ്മയം നേരിൽ കാണാൻ കാൽനടയായി എത്തിക്കൊണ്ടിരുന്നു. ഇരുന്പുവളയത്തിനു ചുറ്റും റബർ പൊതിഞ്ഞ ചക്രങ്ങൾ, പലക നിരത്തിയ പത്ത് സീറ്റുകളിലേക്ക് കയറാൻ ചവിട്ടുപടി, വശങ്ങളിൽ പടുത.

ജനം നോക്കിനിൽക്കെ കോട്ടും സ്യൂട്ടും ടൈയുമിട്ട് തൊപ്പിവച്ചയാൾ ശകടത്തിനു മുന്നിലിരുന്ന് ഗിയറിനു സമാനമായ ഇരുന്പുകന്പി മുകളിലേക്ക് ആഞ്ഞുവലിച്ചു. കൽക്കരിപ്പുക കുടുകുടാ തുപ്പി ശകടം മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഏറെപ്പേരും തലയിൽ കൈവച്ച് വിസ്മയം കൂറി. ധൈര്യശാലികൾ ശകടത്തിൽ തൊട്ടുനോക്കി. ഭയമുള്ളവർ പിന്നോട്ടു മാറി.

വന്നവരിൽ പഠിപ്പുള്ള ആരോ പറഞ്ഞു: “ഇതാണ് ബസ്. ഓടിക്കുന്നയാൾ ഡ്രൈവർ.” വണ്ടി എന്നാൽ കാളവണ്ടി, വില്ലുവണ്ടി, വലിവണ്ടി എന്നു മാത്രം കണ്ടുധരിച്ചിരുന്ന കാലം. കേരളത്തിൽ ആദ്യത്തേതെന്നു പറയാവുന്ന മോട്ടോർ സർവീസ് പാലായിൽനിന്ന് കോട്ടയം വരെ കല്ലും കുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ പതിനേഴര മൈൽ ദൂരം ഓടാൻ വേണ്ടിവന്നത് രണ്ടര മണിക്കൂർ.

കേരളത്തിലാദ്യമായി ബസ് എത്തിച്ച കഥാപുരുഷൻ ജോസഫ് ആഗസ്തി കയ്യാലയ്ക്കകം എന്ന കൊച്ചുപാപ്പന് അന്നു പ്രായം വെറും പതിനേഴു വയസ്. വിദ്യാഭ്യാസം സ്കൂൾ പഠനം. ബസ് എന്ന യന്ത്രവണ്ടി ഫ്രാൻസിൽനിന്ന് പാലായിലെത്തിക്കുന്നതിനു പിന്നിൽ ജോസഫ് ആഗസ്തിയുടെ കടുംപിടിത്തവും രണ്ടു മൂന്നു ദിവസത്തെ സത്യഗ്രഹവും വേണ്ടിവന്നു. ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം.

പിതാവ് ആഗസ്തി ജോസഫിന്‍റെ മരണത്തോടെ വിഷമത്തിലായ മക്കൾ ജോസഫ് ആഗസ്തിയെയും സഹോദരൻ തോമസിനെയും പിതൃസഹോദരൻ ആഗസ്തി മത്തായി എന്ന കൊച്ചുമത്തച്ചൻ ഈരാറ്റുപേട്ട മങ്കൊന്പിൽനിന്നു പാലായിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവന്നിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. കൃഷി, വ്യാപാര, വാണിജ്യ പ്രമുഖരായിരുന്ന കയ്യാലയ്ക്കകം കുടുംബക്കാർക്ക് തിരുവനന്തപുരം വള്ളക്കടവിൽ അക്കാലത്ത് ജൗളിവ്യാപാരമുണ്ടായിരുന്നു.

സിൽക്ക് തുണിത്തരങ്ങൾ വാങ്ങാൻ ആഗസ്തി മത്തായിയൊപ്പം ജോസഫും മധുരയിൽ പോവുക പതിവായിരുന്നു. മധുരയിൽനിന്നോ അതല്ലെങ്കിൽ പാലായിൽ മലഞ്ചരക്ക് വാങ്ങാനെത്തിയിരുന്ന വിദേശികളിൽനിന്നോ ഉള്ള കേട്ടറിവാകാം ഒരു ബസ് വാങ്ങണമെന്ന ആഗ്രഹം ജോസഫ് ആഗസ്തിയിൽ മുളയിട്ടത്. “നമുക്കൊരു ബസ് വാങ്ങിക്കൂടേ.” ആഗസ്തി മത്തായിയോട് ഒരു നാൾ പയ്യന്‍റെ ചോദ്യം. “എന്ത് ബസ്, എന്തിന് ബസ്” എന്നായിരുന്നു കാരണവരുടെ മറുചോദ്യം.

ഫ്രാൻസിൽനിന്ന് ബസ് പാലായിലേക്ക്

ബസിനായി ജോസഫ് ആഗസ്തിയുടെ പിടിവാശി ദിവസങ്ങളോളം തുടർന്നു. കടുംപിടിത്തിലൊന്നും പിതൃസഹോദരൻ വഴങ്ങുന്നില്ലതാനും. മുറിയടച്ച് രണ്ടു മൂന്നു ദിവസം കിടപ്പും മൗനവ്രതവും. തീനും കുടിയുമില്ലാതെ കിടപ്പു നീണ്ടതോടെ ആഗസ്തി മത്തായിയുടെ ഭാര്യ ക്ലാരമ്മയുടെ മനസലിഞ്ഞു. “അവന്‍റെ ആഗ്രഹം അങ്ങു സാധിച്ചു കൊടുത്തേക്കെന്ന്” കരുണാദ്രമായ ഉപദേശം. മനസില്ലാമനസോടെ ആഗസ്തി ഭാര്യയുടെ നിലപാട് അംഗീകരിച്ചു. അങ്ങനെയാണ് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും മുൻപ് നാലുവീലിൽ പാലായിൽനിന്നു കോട്ടയത്തേക്ക് കടകട ശബ്‌ദത്തോടെ ആ ശകടം ഓടിത്തുടങ്ങിയത്.

കേരളം തിരുവിതാംകൂറും കൊച്ചിയും മലബാറുമായി കിടന്ന കാലമാണത്. ഇന്ത്യയിൽ ബസ് നിർമാണ കന്പനികളൊന്നുംതന്നെയില്ല. യൂറോപ്യൻ രാജ്യങ്ങളിലേ ബസ് നിർമാണവും ഗതാഗത സർവീസുള്ളൂ. ബസ് എത്തിച്ചാൽതന്നെ വെറുതെയങ്ങ് നിരത്തിലിറക്കി ഓട്ടം തുടങ്ങാനാവില്ല. ബസ് എത്തിക്കുന്നതിനു മുന്നോടിയായി 1908ൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്ന പേരിൽ കന്പനി സർക്കാരിൽ രജിസ്റ്റർ ചെയ്തു. അത് തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നാമത്തെ കന്പനിയാണ്.

1909 അവസാനത്തോടെ ജോസഫ് ആഗസ്തിയുടെ സ്വപ്നസാക്ഷാത്കാരം ഫ്രാൻസിലെ ത്രോണിക് കന്പനി നിർമിച്ച ബസ് എന്ന യന്ത്രവണ്ടി കപ്പൽ കയറി മദിരാശിലെത്തി. മദിരാശിയിൽനിന്ന് കടലും കായലും പുഴയും താണ്ടി കപ്പലിലോ ചങ്ങാടത്തിലോ ആകാം പാലായിൽ വീലുറപ്പിച്ചത്. ചെന്നൈയിലെ സിംസണ്‍ ആൻഡ് കന്പനിയായിരുന്നു ബസ് എത്തിച്ചതിലെ ഇടനിലക്കാർ. ബസിന്‍റെ അറ്റകുറ്റപ്പണിയും ഡ്രൈവറെ പരിശീലിപ്പിക്കലും അവരുടെ ചുമതലയിലായിരുന്നു. നെൽപ്പാടങ്ങളെയും മറ്റ് കൃഷിയിടങ്ങളെയും പകുത്തുപോകുന്ന എട്ടടി നടപ്പാതയല്ലാതെ അക്കാലത്ത് ടാറിട്ടതും കല്ലുപാകിയതുമായ റോഡ് സൗകര്യമില്ല.

സഹോദരപുത്രന്‍റെ കലശലായ മോഹത്തിനും പിടിവാശിക്കും വഴങ്ങേണ്ടിവന്നപ്പോൾ ആഗസ്തി മത്തായിക്ക് പണച്ചെലവ് ചില്ലറയൊന്നുമായിരുന്നില്ല. ബസ് വാങ്ങാൻ മുടക്കിയത് അക്കാലത്തെ ആയിരം കുതിരപ്പവൻ. മലയോരത്തോ മലബാറിലോ രണ്ടായിരമോ മൂവായിരമോ ഏക്കർ സ്ഥലം വാങ്ങി കൃഷി തുടങ്ങാനുള്ള തുകയാണ് ബസിനു മുടക്കിയത്.

പാലാ അങ്ങാടി കഴിഞ്ഞ നൂറ്റാണ്ടുകളിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മലഞ്ചരക്കിന്‍റെയും പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. മീനച്ചിൽ നദീതടത്തിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് യൂറോപ്പിൽ ‘പാലാ പെപ്പർ’ എന്ന പേരിൽ പ്രതാപത്തോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം. ചുക്കും മഞ്ഞളും ജാതിക്കയും ഗ്രാന്പുവും പാലാ അങ്ങാടിയിൽ വിറ്റാൽ ഉയർന്ന വില കിട്ടുമെന്നതിനാൽ പ്രധാന വ്യാപാരവിപണിയായി ഇവിടം പേരെടുത്തിരുന്നു. അങ്ങനെ കാർഷികോത്പന്നങ്ങളുമായി കാളവണ്ടികൾ രാപകൽ പാലായിലേക്കു വന്നുപോയിക്കൊണ്ടിരുന്നു. പാലായിൽനിന്ന് മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിലും ചങ്ങാടത്തിലും മലഞ്ചരക്ക് അതിരന്പുഴ ചന്തയിലേക്കും ആലപ്പുഴ തുറമുഖത്തേക്കും കൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു.

വീണ്ടും പാലാ ബസിലേക്കു മടങ്ങാം. ബസ് ഓടിക്കാൻ സത്യസന്ധനും സദ്സ്വഭാവിയുമായ ആളെത്തന്നെ കിട്ടണമെന്നു നിർബന്ധം. ഒട്ടേറെ അപേക്ഷകൾ ലഭിച്ചെങ്കിലും ചങ്ങനാശേരിയിലെ പ്രമുഖ കുടുംബത്തിൽനിന്നുള്ള ഒരാളെയാണു ഡ്രൈവറായി നിയോഗിച്ചത്. കുടുംബത്തിന്‍റെ സാന്പത്തികനിലകൂടി പരിഗണിച്ചായിരുന്നു ഡ്രൈവർ നിയമനം. അദ്ദേഹത്തെ മദിരാശിയിലെ സിംസണ്‍ ആൻഡ് കന്പനിയിലേക്കയച്ച് ഡ്രൈവിംഗും അവശ്യം അറ്റകുറ്റപ്പണികളും പഠിപ്പിച്ചു.
വേഷവിധാനത്തിൽ വിമാന പൈലറ്റിന്‍റെ പത്രാസ് ബസ് ഡ്രൈവർക്കുണ്ടായിരുന്നു. തനി യൂറോപ്യൻ വേഷവിധാനം. അലങ്കാരത്തൊപ്പി, മുട്ടിനു താഴെ വരെയുള്ള ഷൂസ്, കുപ്പായത്തിനു മുകളിൽ നാലു വലിയ പോക്കറ്റുകളുള്ള കോട്ട്, ടൈ. കൊടുംചൂടിലും പെരുമഴയിലും ഡ്രൈവറുടെ വേഷത്തിന് ഇളവുകളുണ്ടായിരുന്നില്ല.

പാലാ-കോട്ടയം നിരക്ക് കാൽ ചക്രം

ബസിനുള്ള കൽക്കരി കൊച്ചിയിൽനിന്നു കായൽ കടന്ന് അതിരന്പുഴ വഴി മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിൽ പാലായിൽ എത്തിക്കുകയായിരുന്നു. 1910 മധ്യത്തോടെ പാലായിൽനിന്നു കോട്ടയത്തേക്കു ബസ് ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും മാത്രം ഓടിയിരുന്ന ഗ്രാമപാതയിലൂടെയുള്ള യാത്ര. രാവിലെ പാലായിൽനിന്ന് തിരിച്ചാൽ മണ്ണുറോഡിലൂടെ ഓടിച്ചാടിയും കിതച്ചും കോട്ടയത്തെത്തും. കോട്ടയം നാഗന്പടം കടവുവരെയായിരുന്നു ഈ വാഹനത്തിന്‍റെ സർവീസ് എന്നാണ് പഴമക്കാരുടെ പക്ഷം. കോട്ടയത്തെത്തി രണ്ടു മണിക്കൂർ ബസും ഡ്രൈവറും വിശ്രമിക്കും. വൈകുന്നേരത്തോടെ തിരികെ പാലായിലേക്ക്.

ബസിന്‍റെ വരവു കാണുന്പോൾ കാൽനടക്കാരും കാളവണ്ടിക്കാരും വഴിയോരത്ത് ഒതുങ്ങിനിൽക്കും. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ വേഗമെടുക്കാമെങ്കിലും പാതയുടെ പരിമിതി കാരണം 20 കിലോമീറ്ററായിരുന്നു പരമാവധി വേഗം. കറുത്ത പുക തുപ്പി സാവധാനം ഓടുന്ന ബസിൽ സഹായികൾ ആരുമുണ്ടായിരുന്നില്ല. യാത്രക്കാർ ഏറെയും സാമാന്യേന സന്പന്നരായിരുന്നു. ചിലരാകട്ടെ ബസിൽ യാത്ര ചെയ്യാനുള്ള അതിമോഹംകൊണ്ടു മാത്രം ഇറങ്ങിത്തിരിച്ചവരും. തിരുവിതാംകൂറിലെ പഴയ നാണയം കാൽ ഓട്ടചക്രമായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രക്കാരിൽനിന്ന് അതു വാങ്ങുന്നത് ഡ്രൈവർതന്നെ.

യന്ത്രശകടത്തിൽ ഒരിക്കലൊന്നു കയറി തൃപ്തിയടയാൻ വിദൂരങ്ങളിൽനിന്നു വരെ ആൾക്കാർ വഴിയോരങ്ങളിൽ വന്നു. കവലകളിൽ എഴുതിവച്ച സ്റ്റോപ്പുകളൊന്നുമില്ലാത്തതിനാൽ ബസ് നിറുത്താൻ ഉറക്കെ ഡ്രൈവറെ ‘സാർ’ എന്ന് വിളിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കൈ നീട്ടി വണ്ടി നിറുത്തിക്കുകയെന്നത് അക്കാലത്ത് നാട്ടുനിയമമായിരുന്നില്ല. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, ഈരാറ്റുപേട്ട പ്രദേശങ്ങളിൽനിന്ന് പുലർച്ചെ ചൂട്ടുവെട്ടത്തിൽ പാലാവരെ വന്ന് ബസിൽ കോട്ടയത്തിനു പോയവരേറെയുണ്ട്.

കോട്ടയത്തുനിന്ന് അവരൊക്കെ കോട്ടയം-കുമളി റോഡിലൂടെയും മറ്റും വീടുകളിലേക്കു നടന്നുപോയി. മടക്കയാത്രയിൽ മാത്രമല്ല വീട്ടിലും നാട്ടിലുമെത്തി അവരൊക്കെ ബസ് യാത്രാനുഭവം കഥയും തിരക്കഥയുമായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ബസിൽ യാത്ര ചെയ്തവർക്കും കിട്ടി നാട്ടിൽ മോശമല്ലാത്ത പ്രമാണിത്തം.

കൊല്ലത്തേക്ക് ബസ് വള്ളം കയറി

ചില്ലറ നാണയത്തിനുവരെ വിലയും നിലയുമുള്ള കാലമായിരുന്നതിനാൽ ബസിൽ പലപ്പോഴും പകുതി സീറ്റുകളിൽപ്പോലും ആളുണ്ടായില്ല. യാത്രക്കാർ ആരുമില്ലാതെ വരുന്ന ദിവസങ്ങളിൽ ബസ് സർവീസ് മുടങ്ങുന്നതും പതിവായിരുന്നു. എവിടെ പോകണമെങ്കിലും കാൽനടയാത്ര ജീവിതത്തിന്‍റെ ഭാഗമാക്കിയിരുന്ന അക്കാലത്ത് ബസിൽ പോകണമെന്ന് സാധാരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നില്ല.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസ് പ്രതിസന്ധിയിലായി. അക്കാലത്ത് ആലപ്പുഴ കഴിഞ്ഞാൽ കൊല്ലമായിരുന്നു തിരുവിതാംകൂറിലെ വാണിജ്യപ്രമാണിത്തമുള്ള പട്ടണം. അതിനാൽ സർവീസ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാക്കിയാൽ മെച്ചവും മിച്ചവും കിട്ടുമെന്ന പ്രതീക്ഷയിൽ ജോസഫ് ആഗസ്തി വള്ളങ്ങൾ ചേർത്തുകെട്ടി പലക നിരത്തി ബസ് 1912ൽ കൊല്ലത്തെത്തിച്ചു.

കൊല്ലം-തിരുവനന്തപുരം റൂട്ടിൽ പത്തു സീറ്റിലും ഫുള്ളായി യാത്രക്കാരെ കിട്ടി. 1919 വരെ ഇതേ റൂട്ടിൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ സർവീസ് തുടർന്നു. അക്കാലത്ത് മറ്റൊരു ബസ് കൂടി ജോസഫ് ഫ്രാൻസിൽനിന്ന് വാങ്ങി കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഓടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ആഗസ്തി മത്തായിയുടെ ചെറുമകൻ ജേക്കബ് സേവ്യർ പറഞ്ഞു. 1918 ജനുവരിയിൽ കൊല്ലം- തിരുവനന്തപുരം റൂട്ടിൽ തീവണ്ടി ഓടിത്തുടങ്ങിയതോടെ ബസിൽ യാത്രക്കാർ കുറഞ്ഞു. അതോടെ 1919ൽ ബസ് വീണ്ടും പാലായിലേക്ക് വള്ളത്തിൽ മടങ്ങി. തുടർന്ന് 1922 വരെ പാലാ-കോട്ടയം റൂട്ടിൽ ഓടിത്തളർന്നു.

ഒന്നാം ലോകയുദ്ധവിരാമത്തോടെ ബസിനു സ്പെയർപാർട്സ് കിട്ടാതായി. ഇതിനിടെ, ബസ് കൽക്കരിയിൽനിന്ന് പെട്രോൾ എൻജിനിലേക്കു മാറ്റിയതോടെ പെട്രോൾ ക്ഷാമവും തടസമായി. തന്നെയുമല്ല, പെട്രോൾ മദിരാശിയിൽനിന്നെത്തിക്കുന്നത് വലിയ സാന്പത്തികച്ചെലവും. ഇത്തരത്തിൽ 1922ൽ പാലാ-കോട്ടയം സർവീസിന് അവസാനമായി. കുറേക്കാലം ബസ് കയ്യാലയ്ക്കകം വീടിനു സമീപം ഓടാതെ കിടന്നു. നനഞ്ഞും തുരുന്പെടുത്തും നശിക്കുംമുന്നേ വാങ്ങിയതിലും വളരെക്കുറഞ്ഞ വിലയ്ക്ക് ബസ് ടിവിഎസ് കന്പനിക്കോ മദിരാശിയിലുള്ള മറ്റാർക്കോ വിറ്റു.

ഫ്രാൻസിൽനിന്ന് ബസ് പാലായിൽ എത്തിച്ചതിൽ തീരുന്നില്ല ജോസഫ് ആഗസ്തിയുടെ ക്രെഡിറ്റ്. ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും സൈക്കിളും ജനറേറ്ററും ആദ്യം പാലായിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. 1927ൽ പാലാ സെൻട്രൽ ബാങ്ക് സ്ഥാപിക്കുന്നതിലും പ്രധാനി ജോസഫ് ആഗസ്തിയായിരുന്നു. പാലാ മേഖലയിൽ ചുടുകട്ടകൊണ്ട് ആദ്യം പണിത കെട്ടിടം പാലാ സെൻട്രൽ ബാങ്കിന്‍റേതായിരുന്നു. പാലായിൽ ഇത്തരം പലതരം വിസ്മയങ്ങളുടെ അവതാരകനായിരുന്ന ജോസഫ് ആഗസ്തി 1968ൽ എണ്‍പത്തിനാലാം വയസിൽ അന്തരിച്ചു.

ഇദ്ദേഹം ബസ് സർവീസ് തുടങ്ങി ഇരുപത്തിയാറ് വർഷം കഴിഞ്ഞാണ് തിരുവനന്തപുരത്ത് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ അനന്തപുരിയിൽ ബസ് സർവീസ് തുടങ്ങിയത്. ലണ്ടണിൽനിന്ന് വാങ്ങി തിരുവനന്തപുരത്ത് ബോഡി ചെയ്ത് 1938 ഫെബ്രുവരി 20നാണ് സർവീസ് തുടങ്ങിയത്. തന്പാനൂരിൽനിന്ന് ഇ.ജി. സോൾട്ടർ എന്ന ബ്രിട്ടീഷ് എൻജിനിയർ ഡ്രൈവ് ചെയ്ത് മഹാരാജാവിനെയും കുടുംബാംഗങ്ങളെയും വഹിച്ച് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. പിറ്റേന്ന് തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ സർവീസ് ആരംഭിച്ചു.

Sunday Special

പാലാക്കാർ അന്തംവിട്ട അന്തനാൾ

ഇന്നേക്ക് 116 വർഷം പിന്നിലെ വൻ സംഭവമായിരുന്നു അത്. മീനച്ചിലാറിന്‍റെ തീരത്തെ പാലാ അങ്ങാടിക്കവലയിലേക്ക് ദൂരങ്ങളിൽനിന്നുപോലും ജനാവലി ആ വിസ്മയം നേരിൽ കാണാൻ കാൽനടയായി എത്തിക്കൊണ്ടിരുന്നു. ഇരുന്പുവളയത്തിനു ചുറ്റും റബർ പൊതിഞ്ഞ ചക്രങ്ങൾ, പലക നിരത്തിയ പത്ത് സീറ്റുകളിലേക്ക് കയറാൻ ചവിട്ടുപടി, വശങ്ങളിൽ പടുത.

ജനം നോക്കിനിൽക്കെ കോട്ടും സ്യൂട്ടും ടൈയുമിട്ട് തൊപ്പിവച്ചയാൾ ശകടത്തിനു മുന്നിലിരുന്ന് ഗിയറിനു സമാനമായ ഇരുന്പുകന്പി മുകളിലേക്ക് ആഞ്ഞുവലിച്ചു. കൽക്കരിപ്പുക കുടുകുടാ തുപ്പി ശകടം മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഏറെപ്പേരും തലയിൽ കൈവച്ച് വിസ്മയം കൂറി. ധൈര്യശാലികൾ ശകടത്തിൽ തൊട്ടുനോക്കി. ഭയമുള്ളവർ പിന്നോട്ടു മാറി.

വന്നവരിൽ പഠിപ്പുള്ള ആരോ പറഞ്ഞു: “ഇതാണ് ബസ്. ഓടിക്കുന്നയാൾ ഡ്രൈവർ.” വണ്ടി എന്നാൽ കാളവണ്ടി, വില്ലുവണ്ടി, വലിവണ്ടി എന്നു മാത്രം കണ്ടുധരിച്ചിരുന്ന കാലം. കേരളത്തിൽ ആദ്യത്തേതെന്നു പറയാവുന്ന മോട്ടോർ സർവീസ് പാലായിൽനിന്ന് കോട്ടയം വരെ കല്ലും കുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ പതിനേഴര മൈൽ ദൂരം ഓടാൻ വേണ്ടിവന്നത് രണ്ടര മണിക്കൂർ.

കേരളത്തിലാദ്യമായി ബസ് എത്തിച്ച കഥാപുരുഷൻ ജോസഫ് ആഗസ്തി കയ്യാലയ്ക്കകം എന്ന കൊച്ചുപാപ്പന് അന്നു പ്രായം വെറും പതിനേഴു വയസ്. വിദ്യാഭ്യാസം സ്കൂൾ പഠനം. ബസ് എന്ന യന്ത്രവണ്ടി ഫ്രാൻസിൽനിന്ന് പാലായിലെത്തിക്കുന്നതിനു പിന്നിൽ ജോസഫ് ആഗസ്തിയുടെ കടുംപിടിത്തവും രണ്ടു മൂന്നു ദിവസത്തെ സത്യഗ്രഹവും വേണ്ടിവന്നു. ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം.

പിതാവ് ആഗസ്തി ജോസഫിന്‍റെ മരണത്തോടെ വിഷമത്തിലായ മക്കൾ ജോസഫ് ആഗസ്തിയെയും സഹോദരൻ തോമസിനെയും പിതൃസഹോദരൻ ആഗസ്തി മത്തായി എന്ന കൊച്ചുമത്തച്ചൻ ഈരാറ്റുപേട്ട മങ്കൊന്പിൽനിന്നു പാലായിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവന്നിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. കൃഷി, വ്യാപാര, വാണിജ്യ പ്രമുഖരായിരുന്ന കയ്യാലയ്ക്കകം കുടുംബക്കാർക്ക് തിരുവനന്തപുരം വള്ളക്കടവിൽ അക്കാലത്ത് ജൗളിവ്യാപാരമുണ്ടായിരുന്നു.

സിൽക്ക് തുണിത്തരങ്ങൾ വാങ്ങാൻ ആഗസ്തി മത്തായിയൊപ്പം ജോസഫും മധുരയിൽ പോവുക പതിവായിരുന്നു. മധുരയിൽനിന്നോ അതല്ലെങ്കിൽ പാലായിൽ മലഞ്ചരക്ക് വാങ്ങാനെത്തിയിരുന്ന വിദേശികളിൽനിന്നോ ഉള്ള കേട്ടറിവാകാം ഒരു ബസ് വാങ്ങണമെന്ന ആഗ്രഹം ജോസഫ് ആഗസ്തിയിൽ മുളയിട്ടത്. “നമുക്കൊരു ബസ് വാങ്ങിക്കൂടേ.” ആഗസ്തി മത്തായിയോട് ഒരു നാൾ പയ്യന്‍റെ ചോദ്യം. “എന്ത് ബസ്, എന്തിന് ബസ്” എന്നായിരുന്നു കാരണവരുടെ മറുചോദ്യം.

ഫ്രാൻസിൽനിന്ന് ബസ് പാലായിലേക്ക്

ബസിനായി ജോസഫ് ആഗസ്തിയുടെ പിടിവാശി ദിവസങ്ങളോളം തുടർന്നു. കടുംപിടിത്തിലൊന്നും പിതൃസഹോദരൻ വഴങ്ങുന്നില്ലതാനും. മുറിയടച്ച് രണ്ടു മൂന്നു ദിവസം കിടപ്പും മൗനവ്രതവും. തീനും കുടിയുമില്ലാതെ കിടപ്പു നീണ്ടതോടെ ആഗസ്തി മത്തായിയുടെ ഭാര്യ ക്ലാരമ്മയുടെ മനസലിഞ്ഞു. “അവന്‍റെ ആഗ്രഹം അങ്ങു സാധിച്ചു കൊടുത്തേക്കെന്ന്” കരുണാദ്രമായ ഉപദേശം. മനസില്ലാമനസോടെ ആഗസ്തി ഭാര്യയുടെ നിലപാട് അംഗീകരിച്ചു. അങ്ങനെയാണ് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും മുൻപ് നാലുവീലിൽ പാലായിൽനിന്നു കോട്ടയത്തേക്ക് കടകട ശബ്‌ദത്തോടെ ആ ശകടം ഓടിത്തുടങ്ങിയത്.

കേരളം തിരുവിതാംകൂറും കൊച്ചിയും മലബാറുമായി കിടന്ന കാലമാണത്. ഇന്ത്യയിൽ ബസ് നിർമാണ കന്പനികളൊന്നുംതന്നെയില്ല. യൂറോപ്യൻ രാജ്യങ്ങളിലേ ബസ് നിർമാണവും ഗതാഗത സർവീസുള്ളൂ. ബസ് എത്തിച്ചാൽതന്നെ വെറുതെയങ്ങ് നിരത്തിലിറക്കി ഓട്ടം തുടങ്ങാനാവില്ല. ബസ് എത്തിക്കുന്നതിനു മുന്നോടിയായി 1908ൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്ന പേരിൽ കന്പനി സർക്കാരിൽ രജിസ്റ്റർ ചെയ്തു. അത് തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നാമത്തെ കന്പനിയാണ്.

1909 അവസാനത്തോടെ ജോസഫ് ആഗസ്തിയുടെ സ്വപ്നസാക്ഷാത്കാരം ഫ്രാൻസിലെ ത്രോണിക് കന്പനി നിർമിച്ച ബസ് എന്ന യന്ത്രവണ്ടി കപ്പൽ കയറി മദിരാശിലെത്തി. മദിരാശിയിൽനിന്ന് കടലും കായലും പുഴയും താണ്ടി കപ്പലിലോ ചങ്ങാടത്തിലോ ആകാം പാലായിൽ വീലുറപ്പിച്ചത്. ചെന്നൈയിലെ സിംസണ്‍ ആൻഡ് കന്പനിയായിരുന്നു ബസ് എത്തിച്ചതിലെ ഇടനിലക്കാർ. ബസിന്‍റെ അറ്റകുറ്റപ്പണിയും ഡ്രൈവറെ പരിശീലിപ്പിക്കലും അവരുടെ ചുമതലയിലായിരുന്നു. നെൽപ്പാടങ്ങളെയും മറ്റ് കൃഷിയിടങ്ങളെയും പകുത്തുപോകുന്ന എട്ടടി നടപ്പാതയല്ലാതെ അക്കാലത്ത് ടാറിട്ടതും കല്ലുപാകിയതുമായ റോഡ് സൗകര്യമില്ല.

സഹോദരപുത്രന്‍റെ കലശലായ മോഹത്തിനും പിടിവാശിക്കും വഴങ്ങേണ്ടിവന്നപ്പോൾ ആഗസ്തി മത്തായിക്ക് പണച്ചെലവ് ചില്ലറയൊന്നുമായിരുന്നില്ല. ബസ് വാങ്ങാൻ മുടക്കിയത് അക്കാലത്തെ ആയിരം കുതിരപ്പവൻ. മലയോരത്തോ മലബാറിലോ രണ്ടായിരമോ മൂവായിരമോ ഏക്കർ സ്ഥലം വാങ്ങി കൃഷി തുടങ്ങാനുള്ള തുകയാണ് ബസിനു മുടക്കിയത്.

പാലാ അങ്ങാടി കഴിഞ്ഞ നൂറ്റാണ്ടുകളിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മലഞ്ചരക്കിന്‍റെയും പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. മീനച്ചിൽ നദീതടത്തിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് യൂറോപ്പിൽ ‘പാലാ പെപ്പർ’ എന്ന പേരിൽ പ്രതാപത്തോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം. ചുക്കും മഞ്ഞളും ജാതിക്കയും ഗ്രാന്പുവും പാലാ അങ്ങാടിയിൽ വിറ്റാൽ ഉയർന്ന വില കിട്ടുമെന്നതിനാൽ പ്രധാന വ്യാപാരവിപണിയായി ഇവിടം പേരെടുത്തിരുന്നു. അങ്ങനെ കാർഷികോത്പന്നങ്ങളുമായി കാളവണ്ടികൾ രാപകൽ പാലായിലേക്കു വന്നുപോയിക്കൊണ്ടിരുന്നു. പാലായിൽനിന്ന് മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിലും ചങ്ങാടത്തിലും മലഞ്ചരക്ക് അതിരന്പുഴ ചന്തയിലേക്കും ആലപ്പുഴ തുറമുഖത്തേക്കും കൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു.

വീണ്ടും പാലാ ബസിലേക്കു മടങ്ങാം. ബസ് ഓടിക്കാൻ സത്യസന്ധനും സദ്സ്വഭാവിയുമായ ആളെത്തന്നെ കിട്ടണമെന്നു നിർബന്ധം. ഒട്ടേറെ അപേക്ഷകൾ ലഭിച്ചെങ്കിലും ചങ്ങനാശേരിയിലെ പ്രമുഖ കുടുംബത്തിൽനിന്നുള്ള ഒരാളെയാണു ഡ്രൈവറായി നിയോഗിച്ചത്. കുടുംബത്തിന്‍റെ സാന്പത്തികനിലകൂടി പരിഗണിച്ചായിരുന്നു ഡ്രൈവർ നിയമനം. അദ്ദേഹത്തെ മദിരാശിയിലെ സിംസണ്‍ ആൻഡ് കന്പനിയിലേക്കയച്ച് ഡ്രൈവിംഗും അവശ്യം അറ്റകുറ്റപ്പണികളും പഠിപ്പിച്ചു.
വേഷവിധാനത്തിൽ വിമാന പൈലറ്റിന്‍റെ പത്രാസ് ബസ് ഡ്രൈവർക്കുണ്ടായിരുന്നു. തനി യൂറോപ്യൻ വേഷവിധാനം. അലങ്കാരത്തൊപ്പി, മുട്ടിനു താഴെ വരെയുള്ള ഷൂസ്, കുപ്പായത്തിനു മുകളിൽ നാലു വലിയ പോക്കറ്റുകളുള്ള കോട്ട്, ടൈ. കൊടുംചൂടിലും പെരുമഴയിലും ഡ്രൈവറുടെ വേഷത്തിന് ഇളവുകളുണ്ടായിരുന്നില്ല.

പാലാ-കോട്ടയം നിരക്ക് കാൽ ചക്രം

ബസിനുള്ള കൽക്കരി കൊച്ചിയിൽനിന്നു കായൽ കടന്ന് അതിരന്പുഴ വഴി മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിൽ പാലായിൽ എത്തിക്കുകയായിരുന്നു. 1910 മധ്യത്തോടെ പാലായിൽനിന്നു കോട്ടയത്തേക്കു ബസ് ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും മാത്രം ഓടിയിരുന്ന ഗ്രാമപാതയിലൂടെയുള്ള യാത്ര. രാവിലെ പാലായിൽനിന്ന് തിരിച്ചാൽ മണ്ണുറോഡിലൂടെ ഓടിച്ചാടിയും കിതച്ചും കോട്ടയത്തെത്തും. കോട്ടയം നാഗന്പടം കടവുവരെയായിരുന്നു ഈ വാഹനത്തിന്‍റെ സർവീസ് എന്നാണ് പഴമക്കാരുടെ പക്ഷം. കോട്ടയത്തെത്തി രണ്ടു മണിക്കൂർ ബസും ഡ്രൈവറും വിശ്രമിക്കും. വൈകുന്നേരത്തോടെ തിരികെ പാലായിലേക്ക്.

ബസിന്‍റെ വരവു കാണുന്പോൾ കാൽനടക്കാരും കാളവണ്ടിക്കാരും വഴിയോരത്ത് ഒതുങ്ങിനിൽക്കും. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ വേഗമെടുക്കാമെങ്കിലും പാതയുടെ പരിമിതി കാരണം 20 കിലോമീറ്ററായിരുന്നു പരമാവധി വേഗം. കറുത്ത പുക തുപ്പി സാവധാനം ഓടുന്ന ബസിൽ സഹായികൾ ആരുമുണ്ടായിരുന്നില്ല. യാത്രക്കാർ ഏറെയും സാമാന്യേന സന്പന്നരായിരുന്നു. ചിലരാകട്ടെ ബസിൽ യാത്ര ചെയ്യാനുള്ള അതിമോഹംകൊണ്ടു മാത്രം ഇറങ്ങിത്തിരിച്ചവരും. തിരുവിതാംകൂറിലെ പഴയ നാണയം കാൽ ഓട്ടചക്രമായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രക്കാരിൽനിന്ന് അതു വാങ്ങുന്നത് ഡ്രൈവർതന്നെ.

യന്ത്രശകടത്തിൽ ഒരിക്കലൊന്നു കയറി തൃപ്തിയടയാൻ വിദൂരങ്ങളിൽനിന്നു വരെ ആൾക്കാർ വഴിയോരങ്ങളിൽ വന്നു. കവലകളിൽ എഴുതിവച്ച സ്റ്റോപ്പുകളൊന്നുമില്ലാത്തതിനാൽ ബസ് നിറുത്താൻ ഉറക്കെ ഡ്രൈവറെ ‘സാർ’ എന്ന് വിളിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കൈ നീട്ടി വണ്ടി നിറുത്തിക്കുകയെന്നത് അക്കാലത്ത് നാട്ടുനിയമമായിരുന്നില്ല. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, ഈരാറ്റുപേട്ട പ്രദേശങ്ങളിൽനിന്ന് പുലർച്ചെ ചൂട്ടുവെട്ടത്തിൽ പാലാവരെ വന്ന് ബസിൽ കോട്ടയത്തിനു പോയവരേറെയുണ്ട്.

കോട്ടയത്തുനിന്ന് അവരൊക്കെ കോട്ടയം-കുമളി റോഡിലൂടെയും മറ്റും വീടുകളിലേക്കു നടന്നുപോയി. മടക്കയാത്രയിൽ മാത്രമല്ല വീട്ടിലും നാട്ടിലുമെത്തി അവരൊക്കെ ബസ് യാത്രാനുഭവം കഥയും തിരക്കഥയുമായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ബസിൽ യാത്ര ചെയ്തവർക്കും കിട്ടി നാട്ടിൽ മോശമല്ലാത്ത പ്രമാണിത്തം.

കൊല്ലത്തേക്ക് ബസ് വള്ളം കയറി

ചില്ലറ നാണയത്തിനുവരെ വിലയും നിലയുമുള്ള കാലമായിരുന്നതിനാൽ ബസിൽ പലപ്പോഴും പകുതി സീറ്റുകളിൽപ്പോലും ആളുണ്ടായില്ല. യാത്രക്കാർ ആരുമില്ലാതെ വരുന്ന ദിവസങ്ങളിൽ ബസ് സർവീസ് മുടങ്ങുന്നതും പതിവായിരുന്നു. എവിടെ പോകണമെങ്കിലും കാൽനടയാത്ര ജീവിതത്തിന്‍റെ ഭാഗമാക്കിയിരുന്ന അക്കാലത്ത് ബസിൽ പോകണമെന്ന് സാധാരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നില്ല.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസ് പ്രതിസന്ധിയിലായി. അക്കാലത്ത് ആലപ്പുഴ കഴിഞ്ഞാൽ കൊല്ലമായിരുന്നു തിരുവിതാംകൂറിലെ വാണിജ്യപ്രമാണിത്തമുള്ള പട്ടണം. അതിനാൽ സർവീസ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാക്കിയാൽ മെച്ചവും മിച്ചവും കിട്ടുമെന്ന പ്രതീക്ഷയിൽ ജോസഫ് ആഗസ്തി വള്ളങ്ങൾ ചേർത്തുകെട്ടി പലക നിരത്തി ബസ് 1912ൽ കൊല്ലത്തെത്തിച്ചു.

കൊല്ലം-തിരുവനന്തപുരം റൂട്ടിൽ പത്തു സീറ്റിലും ഫുള്ളായി യാത്രക്കാരെ കിട്ടി. 1919 വരെ ഇതേ റൂട്ടിൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ സർവീസ് തുടർന്നു. അക്കാലത്ത് മറ്റൊരു ബസ് കൂടി ജോസഫ് ഫ്രാൻസിൽനിന്ന് വാങ്ങി കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഓടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ആഗസ്തി മത്തായിയുടെ ചെറുമകൻ ജേക്കബ് സേവ്യർ പറഞ്ഞു. 1918 ജനുവരിയിൽ കൊല്ലം- തിരുവനന്തപുരം റൂട്ടിൽ തീവണ്ടി ഓടിത്തുടങ്ങിയതോടെ ബസിൽ യാത്രക്കാർ കുറഞ്ഞു. അതോടെ 1919ൽ ബസ് വീണ്ടും പാലായിലേക്ക് വള്ളത്തിൽ മടങ്ങി. തുടർന്ന് 1922 വരെ പാലാ-കോട്ടയം റൂട്ടിൽ ഓടിത്തളർന്നു.

ഒന്നാം ലോകയുദ്ധവിരാമത്തോടെ ബസിനു സ്പെയർപാർട്സ് കിട്ടാതായി. ഇതിനിടെ, ബസ് കൽക്കരിയിൽനിന്ന് പെട്രോൾ എൻജിനിലേക്കു മാറ്റിയതോടെ പെട്രോൾ ക്ഷാമവും തടസമായി. തന്നെയുമല്ല, പെട്രോൾ മദിരാശിയിൽനിന്നെത്തിക്കുന്നത് വലിയ സാന്പത്തികച്ചെലവും. ഇത്തരത്തിൽ 1922ൽ പാലാ-കോട്ടയം സർവീസിന് അവസാനമായി. കുറേക്കാലം ബസ് കയ്യാലയ്ക്കകം വീടിനു സമീപം ഓടാതെ കിടന്നു. നനഞ്ഞും തുരുന്പെടുത്തും നശിക്കുംമുന്നേ വാങ്ങിയതിലും വളരെക്കുറഞ്ഞ വിലയ്ക്ക് ബസ് ടിവിഎസ് കന്പനിക്കോ മദിരാശിയിലുള്ള മറ്റാർക്കോ വിറ്റു.

ഫ്രാൻസിൽനിന്ന് ബസ് പാലായിൽ എത്തിച്ചതിൽ തീരുന്നില്ല ജോസഫ് ആഗസ്തിയുടെ ക്രെഡിറ്റ്. ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും സൈക്കിളും ജനറേറ്ററും ആദ്യം പാലായിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. 1927ൽ പാലാ സെൻട്രൽ ബാങ്ക് സ്ഥാപിക്കുന്നതിലും പ്രധാനി ജോസഫ് ആഗസ്തിയായിരുന്നു. പാലാ മേഖലയിൽ ചുടുകട്ടകൊണ്ട് ആദ്യം പണിത കെട്ടിടം പാലാ സെൻട്രൽ ബാങ്കിന്‍റേതായിരുന്നു. പാലായിൽ ഇത്തരം പലതരം വിസ്മയങ്ങളുടെ അവതാരകനായിരുന്ന ജോസഫ് ആഗസ്തി 1968ൽ എണ്‍പത്തിനാലാം വയസിൽ അന്തരിച്ചു.

ഇദ്ദേഹം ബസ് സർവീസ് തുടങ്ങി ഇരുപത്തിയാറ് വർഷം കഴിഞ്ഞാണ് തിരുവനന്തപുരത്ത് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ അനന്തപുരിയിൽ ബസ് സർവീസ് തുടങ്ങിയത്. ലണ്ടണിൽനിന്ന് വാങ്ങി തിരുവനന്തപുരത്ത് ബോഡി ചെയ്ത് 1938 ഫെബ്രുവരി 20നാണ് സർവീസ് തുടങ്ങിയത്. തന്പാനൂരിൽനിന്ന് ഇ.ജി. സോൾട്ടർ എന്ന ബ്രിട്ടീഷ് എൻജിനിയർ ഡ്രൈവ് ചെയ്ത് മഹാരാജാവിനെയും കുടുംബാംഗങ്ങളെയും വഹിച്ച് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. പിറ്റേന്ന് തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ സർവീസ് ആരംഭിച്ചു.

Sunday Feature

ജസിന്‍ഡയുടെ സ്റ്റെതസ്കോപ്പില്‍ ഐസക്കിന്‍റെ ഹൃദയസ്പന്ദനം

2026 മേയ് 24. പശ്ചിമ ബംഗാളിലെ സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ എംബിബിഎസ് ബിരുദദാനം നടക്കുന്നു. വേദിയില്‍ ഒരോ പേരുകള്‍ വിളിച്ചു പറയുമ്പോഴും കൈയടികള്‍. അക്കൂട്ടത്തില്‍ ഒരു പേര് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച. സാന്പത്തിക ക്ലേശംമൂലം ഒരു കാലത്ത് സ്കൂൾപഠനം തുടരാനാകുമോ എന്നറിയാതെ നിന്ന ഏഴാം ക്ലാസുകാരി. ദാരിദ്ര്യവും സാഹചര്യങ്ങളും അവള്‍ക്കു മുന്നില്‍ കനത്ത മതിലായിരുന്നു.

ചടങ്ങിന്‍റെ മുന്‍നിരയില്‍ ജസിന്‍ഡയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. ഐസക് തോമസ്. ജസിന്‍ഡയുടെ സ്വന്തം അച്ഛനല്ലെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് കരുതലൊരുക്കിയ പോറ്റച്ഛനായിരുന്നു ഐസക്. 2016നു പത്തു വർഷം ശേഷമാണ് ഐസക് ജസിന്‍ഡയെ നേരില്‍ കാണുന്നത്. അവള്‍ ഡോക്‌ടറായി സ്റ്റെതസ്കോപ്പണിഞ്ഞ ദിവസം.

ദാരിദ്ര്യത്തോട് പൊരുതിയ വിജയം

കണ്ണൂര്‍ മാമ്പൊയിലിൽ ഓലിക്കല്‍ കുടുംബാംഗമായ ഐസക്കിന്‍റെ ബാല്യം ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു. മാതാപിതാക്കളായ തോമസും മേരിയും രാപകല്‍ അധ്വാനിച്ചിട്ടും വീട്ടിലെ ദുരിതങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അറുതിയുണ്ടായിരുന്നില്ല. വിശപ്പിന്‍റെ വിളി നന്നായി അറിഞ്ഞായിരുന്നു ഐസക്കിന്‍റെയും സഹോദരങ്ങളുടെയും ബാല്യം. സ്കൂള്‍ പഠനത്തിനുശേഷം ഐസക് സെമിനാരിയില്‍ ചേര്‍ന്നു. ഭരണങ്ങാനത്തും വിശാഖപട്ടണത്തും ഉജ്ജയിനിലും സെമിനാരി പരിശീലനം തുടര്‍ന്നു. പക്ഷേ, സഹോദരങ്ങളുടെ കടുത്ത ദാരിദ്ര്യത്തിന് അറുതിയുണ്ടാകാത്ത സാഹചര്യത്തില്‍ സെമിനാരി പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി കുടുംബത്തിന് താങ്ങാകാന്‍ വീട്ടിലേക്കു മടങ്ങി.

പിന്നീട്, എംജി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സില്‍ സാമൂഹിക പഠനത്തില്‍ പിജിക്ക് ചേര്‍ന്നു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയി പണം കണ്ടെത്തി കോഴ്സ് പൂര്‍ത്തിയാക്കി. യുജിസി, നെറ്റ്, എംഫില്‍, പിഎച്ച്ഡിയൊക്കെ കഠിനാധ്വാനത്തില്‍ കരസ്ഥമാക്കി. തുടര്‍ന്ന് മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ലഭിച്ചു. പിന്നീട് കരിയര്‍ ഗൈഡന്‍സും മെന്‍ററിംഗും ജീവിതത്തിന്‍റെ ഭാഗമാക്കി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കാന്‍ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു.

ജസിന്‍ഡയുടെ കാവലാള്‍

ആ യാത്രകള്‍ക്കിടയില്‍ പശ്ചിമ ബംഗാള്‍ സിലിഗുരിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളില്‍ വിദ്യാർഥികളോടു സംസാരിക്കുകയായിരുന്നു ഡോ. ഐസക്. ബില്‍ ഗേറ്റ്സിന്‍റെയും പൗലോ കൊയ്‌ലോയുടെയും വാക്കുകള്‍ അദ്ദേഹം പങ്കുവച്ചു. “ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ഒരാളുടെയും തെറ്റല്ല. എന്നാല്‍, ദാരിദ്ര്യത്തെ ജീവിതത്തിന്‍റെ അവസാന വിധിയായി കരുതരുത്” എന്ന ബില്‍ ഗേറ്റ്സിന്‍റെ സന്ദേശവും “ഒരു കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് നേടാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളോടൊപ്പം നില്‍ക്കക്കും” എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളും അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സ്വന്തം ജീവിതാനുഭവങ്ങളും കുട്ടികളോട് പങ്കുവയ്ക്കുമായിരുന്നു. വിശപ്പില്‍നിന്ന് പുസ്തകങ്ങളിലേക്കും കൂലിപ്പണിയില്‍നിന്ന് പിഎച്ച്ഡിയിലേക്കും നടന്നുകയറിയ സ്വന്തം വഴികള്‍.

സ്കൂളില്‍ സംസാരിക്കുമ്പോഴാണ് ഐസക്കിന്‍റെ മനസില്‍ മറ്റൊരു മുഖം തെളിഞ്ഞത്. ഒന്നര വയസുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ തന്‍റെ മകള്‍ എസ്തേറിന്‍റെ മുഖം. ഇന്നവള്‍ ജീവിച്ചിരുന്നെങ്കില്‍, ഈ കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും നടക്കുമായിരുന്നില്ലേ. ഓര്‍മയില്‍ ജീവിക്കുന്ന മകളെക്കുറിച്ചും ഐസക് കുട്ടികളോട് പറഞ്ഞു. ആ വിദ്യാർഥികൾക്കിടയിൽ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു- ജസിന്‍ഡ. പക്ഷേ, ആ ദിവസം അവള്‍ അറിഞ്ഞിരുന്നില്ല സംസാരിച്ചുകൊണ്ടിരിക്കുന്നയാള്‍ ഒരുനാള്‍ അവളുടെ ജീവിതത്തിലെ വലിയ താങ്ങും തണലുമായി മാറുമെന്ന്.

വര്‍ഷങ്ങള്‍ കഴിഞ്ഞു. സിലിഗുരി അല്‍ഫോന്‍സ സ്കൂളിലെ മലയാളിയും നാട്ടുകാരിയുമായ കൗണ്‍സലര്‍ ജോബിത ജോസ് ഐസക്കിനെ ഒരു ദിവസം ഫോണില്‍ വിളിച്ചു. “സ്കൂളില്‍ നന്നായി പഠിക്കുന്ന ചില കുട്ടികളുണ്ട്. പക്ഷേ, സാമ്പത്തിക പരിമിതി കാരണം തുടര്‍പഠനം സാധ്യമാകുന്നില്ല. ഇവരെ പഠിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിക്കുമോ” എന്ന ചോദ്യം ഐസക്കിന്‍റെ ചിന്തകളെ തന്‍റെ ബാല്യത്തിലേക്ക് കൊണ്ടുപോയി. ഐസക് പഠനസഹായം പലരോടും ചോദിച്ചെങ്കിലും ആരും പിന്തുണ അറിയിച്ചില്ല. ഒടുവില്‍, ഒരു കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് ഐസക്ക് അറിയിച്ചു.

ജോബിത ഒരു കുട്ടിയുടെ പേര് നിര്‍ദേശിച്ചു. ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിൽ ഏഴാം ക്ലാസില്‍ പഠിക്കുന്ന ജസിൻഡ. അവളെ കൈവിടരുതെന്ന് ഐസക് തീരുമാനിച്ചു. അങ്ങനെയാണ് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച, ഐസക്കിന്‍റെ കരുതലായി മാറുന്നത്. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമായിരുന്നു ജസിന്‍ഡയുടേത്. ഫ്രാന്‍സിസ് മാര്‍ഷല്‍ ലപ്ചയുടെയും ശര്‍മിളയുടെയും മകള്‍. പഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത മാതാപിതാക്കള്‍.

എന്നാല്‍, ജസിന്‍ഡ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അങ്ങനെ ഐസക് പഠനത്തില്‍ അവളുടെ രക്ഷാകര്‍ത്താവായി. സ്കൂള്‍ പഠനകാര്യങ്ങള്‍ ഫോണിലൂടെ ഇരുവരും പതിവായി പങ്കുവച്ചുകൊണ്ടിരുന്നു. ജസിന്‍ഡ ഐസിഎസ്ഇ ഫൈനല്‍ പരീക്ഷ 92 ശതമാനം മാര്‍ക്കോടെ പാസായി. ഉയര്‍ന്ന മാര്‍ക്ക് നേടിയതില്‍ അഭിനന്ദനം അറിയച്ചപ്പോള്‍ ഐസക് ചോദിച്ചു; “എന്താണ് ഭാവി ആഗ്രഹം ?.” “എനിക്കു ഡോക്ടറാകണം”. ജസിന്‍ഡയുടെ മറുപടി.

എന്താണ് ഡോക്‌ടറാകാന്‍ താല്‍പര്യമെന്നു ചോദിച്ചപ്പോള്‍ ജസിന്‍ഡ തന്‌റെ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസമില്ലാത്തവരുടെ ഒരു ഗ്രാമം. അവിടെ ആശുപത്രിയോ ഡോക്‌ടറോ ഇല്ല. അവരുടെ ദുരിതജീവിതം കണ്ടാണ് ചെറുപ്പം മുതല്‍ ഡോക്‌ടറാകണമെന്ന ആഗ്രഹം മനസില്‍ വളര്‍ത്തുന്നതെന്ന് അവള്‍ പറഞ്ഞു. ആ പെണ്‍കുട്ടിയുടെ സ്വപ്നത്തിനൊപ്പം നില്‍ക്കണമെന്ന് ഐസക് തീരുമാനിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി ജസിന്‍ഡയെ ഐസക് ഒരുക്കി.

ആദ്യശ്രമത്തില്‍തന്നെ ജസിന്‍ഡ എൻട്രൻസ് വിജയിച്ചു. 2020ലെ കോവിഡ് കാലത്തായിരുന്നു മെഡിക്കല്‍ പഠനത്തിന് പ്രവേശനം. 200 വിദ്യാര്‍ഥികളുള്ള സിലിഗുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അവള്‍ മെഡിസിന്‍ പഠനം ആരംഭിച്ചു. അവൾ നേട്ടങ്ങളും വിശേഷങ്ങളും ഐസക്കിനെ ഫോണിൽ അറിയിച്ചുകൊണ്ടിരുന്നു. ഓരോ വിജയവാര്‍ത്തയും ഐസക്കിന്് സ്വന്തം മകളുടെ വിജയവാര്‍ത്ത പോലെയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഐസക്കിന്‍റെ വരുമാനം നിലച്ചു. ജസിന്‍ഡയുടെ പഠനം മുടങ്ങുമോ എന്ന ആശങ്ക വല്ലാതെ ആശങ്കയിലാഴ്ത്തി. നാട്ടില്‍ പല ജോലികളും അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. അപ്പോഴാണ് ന്യൂസിലന്‍ഡില്‍ കരിയര്‍ കൗണ്‍സലറുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. ജസിന്‍ഡയുടെ പഠനം തുടരാന്‍ ആ ജോലി എങ്ങനെയും ലഭിക്കണമെന്നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥനയ്ക്ക് അനുകൂലമായ ഉത്തരം ലഭിച്ചു. രണ്ടു വര്‍ഷത്തെ വര്‍ക്ക് വീസയില്‍ ഐസക് ന്യൂസിലന്‍ഡിലെത്തി. ആ വരുമാനത്തില്‍നിന്നു ഒരു വിഹിതം ജസിന്‍ഡയുടെ മെഡിക്കല്‍ പഠനത്തിനായി ചെലവഴിച്ചു. 2025 മാര്‍ച്ചില്‍ വീസ കാലാവധി അവസാനി ച്ചു. അതേ വര്‍ഷം മേയില്‍ ജസിന്‍ഡ മെഡിസിന്‍ കോഴ്സും പൂര്‍ത്തിയാക്കി.

പത്താം വര്‍ഷം സംഭവിച്ചത്

ബംഗാളിലെ ഒരു സ്കൂളില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി പത്തു വര്‍ഷങ്ങള്‍ക്കുശേഷം, സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ഡോക്‌ടറുടെ കുപ്പായത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഡോ. ഐസക് അഭിമാനത്തോടെ അവളെ നോക്കിനിന്നു. 2016നുശേഷം ജസിന്‍ഡയെ നേരില്‍ കാണുകയാണ്. നീണ്ട ഇടവേള. പക്ഷേ, ആ ഇടവേളയ്ക്കിടയില്‍ ഫോണ്‍ കോളുകളുണ്ടായിരുന്നു. സന്ദേശങ്ങളുണ്ടായിരുന്നു. പരീക്ഷാഫലങ്ങളുണ്ടായിരുന്നു. പ്രാര്‍ഥനകളുണ്ടായിരുന്നു.

അവരുടെ ആത്മബന്ധത്തിന് ദൂരമുണ്ടായിരുന്നില്ല. ജസിന്‍ഡയുടേത് ഒരു പെണ്‍കുട്ടിയുടെ സ്വപ്നസാക്ഷാത്കാരം മാത്രമായിരുന്നില്ല, മറ്റൊരാളുടെ നന്‍മയുടെ സാഫല്യംകൂടിയായിരുന്നു. ബാല്യത്തില്‍ ദാരിദ്ര്യം അനുഭവിച്ച ഒരാള്‍, മറ്റൊരു കുട്ടിയുടെ ദാരിദ്ര്യം കണ്ടപ്പോള്‍ മുഖം തിരിക്കാതെ നിന്നതിന്‍റെ ഫലം. ഐസക് പണം മാത്രമല്ല ജസിന്‍ഡയ്ക്ക് നല്കിയത്, മറിച്ച് അവൾക്ക് വിജയിക്കാനും ലക്ഷ്യം നേടാനും കഴിയും എന്ന ആത്മബലവുമാണ് സമ്മാനിച്ചത്. “ നീ പഠിക്കണം. നിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന് ഞാന്‍ ഒപ്പമുണ്ട്” എന്ന ഐസക്കിന്‍റെ വാക്കുകളുടെ ബലത്തിലാണ് ജസി‍ൻഡ മാര്‍ഷല്‍ ലപ്ച ഡോക്്‌ടറായിരിക്കുന്നത്. ഇന്ന് അവള്‍ക്കൊരു മെഡിക്കല്‍ ബിരുദമുണ്ട്. നാളെ അവള്‍ക്കായി ഒരു ആശുപത്രിയുടെ വാതില്‍ തുറക്കും, ഒരു ഗ്രാമത്തിന്‍റെ പ്രതീക്ഷയായി.

ജസിന്‍ഡ തന്‍റെ ജീവിതസ്വപ്നം പൂവണിഞ്ഞപ്പോള്‍ ഡോ. ഐസക്കിന് ഇങ്ങനെ എഴുതി. “സര്‍, ഓരോ വിദ്യാര്‍ഥിയും സ്വന്തം കഴിവിലും സ്വപ്നങ്ങളിലും വിശ്വസിക്കണം എന്നതാണ് എന്‍റെ ആഗ്രഹം. നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ഥമായി നേടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അത് സാധ്യമാക്കാനുള്ള വഴികള്‍ ദൈവം തുറന്നുതരുമെന്ന് ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്നു. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് എല്ലാമായിരുന്നു. യേശു നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”. ജസിന്‍ഡയുടെ സഹോദരങ്ങളായ അന്‍കിതും, അശ്വിനും നാട്ടില്‍ കമ്പനികളില്‍ ജോലി ചെയ്യുന്നു.

കോട്ടയത്തെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും മനഃശാസ്ത്ര കൗണ്‍സലറുമാണ് ഡോ. ഐസക് തോമസ്. എംജി യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും മനശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും എം ഫിലും നേടി. ഭാര്യ അനീറ്റ് പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററില്‍ കൗണ്‍സലറാണ്. മകന്‍ ഐന്‍സ്റ്റീന്‍ ബ്രില്ല്യന്‍റിലെ കരിയര്‍ കൗണ്‍സലര്‍ മേധാവിയാണ്.

Other Stories

തുറക്കേണ്ടതു ഹൃദയവാതിൽ

ചിന്താവിഷയം

രണ്ടായിരം വർഷംമുന്പ് ജീവിച്ചിരുന്ന റോമൻ കവിയാണ് ഓവിഡ്. അദ്ദേഹം തന്‍റെ പ്രസിദ്ധമായ മെറ്റമോർഫോസസ് എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ ഒരു ഗ്രീക്ക് പുരാണകഥയുണ്ട്. ഫ്രിജിയയിലെ ഒരു കൊച്ചുകുടിലിൽ ജീവിച്ചിരുന്ന വൃദ്ധദന്പതികളായിരുന്നു ബൗഡിസും ഫിലേമോനും.

ഭൗതികസന്പത്ത് അവർക്കു കുറവായിരുന്നെങ്കിലും മറ്റുള്ളവരെ സ്വാഗതം ചെയ്യാൻ കഴിവുള്ള വിശാലഹൃദയം അവർക്കുണ്ടായിരുന്നു. കഥയനുസരിച്ച്, ദേവന്മാരായ ഡ്യൂസും ഹെർമിസും - റോമാക്കാർ അവരെ ജൂപ്പിറ്റർ എന്നും മെർക്കുറി എന്നും വിളിച്ചു - ഒരിക്കൽ സാധാരണക്കാരുടെ വേഷത്തിൽ ഫ്രിജിയയിലെത്തി രാത്രിയിൽ താമസിക്കാൻ ഒരിടം തേടി. ആയിരത്തോളം വീടുകളുടെ വാതിലുകളിൽ മുട്ടിയെങ്കിലും ആരും അവർക്കായി വാതിൽ തുറന്നില്ല.

എന്നാൽ, ഒടുവിൽ അവർ ബൗഡിസിന്‍റെയും ഫിലേമോന്‍റെയും കുടിലിലെത്തിയപ്പോൾ ആ ദന്പതികൾ അവർക്കായി വാതിൽ തുറന്നുകൊടുത്തു. എന്നു മാത്രമല്ല, തങ്ങളുടെ ഇല്ലായ്മയിൽനിന്ന് ഉള്ളതുപോലെ അവരെ സൽക്കരിക്കുകയും ചെയ്തു. അവർ മേശപ്പുറത്തു വിളന്പിയതു ലളിതമായ ഭക്ഷണമായിരുന്നു. വീട്ടിലുണ്ടായിരുന്ന വീഞ്ഞും അവർ വിളന്പി. വിഭവങ്ങളുടെ സമൃദ്ധിയിലല്ല, സ്നേഹത്തിന്‍റെ സമൃദ്ധിയിലായിരുന്നു അവരുടെ ആതിഥ്യമര്യാദ. അപ്പോഴാണ്, ബൗഡിസ് അദ്ഭുതകരമായ ഒരു കാര്യം ശ്രദ്ധിച്ചത്. പാത്രത്തിൽനിന്ന് എത്ര വീഞ്ഞ് ഒഴിച്ചുകൊടുത്തിട്ടും അതു തീരുന്നില്ല. ഒഴിക്കുംതോറും വീഞ്ഞുപാത്രം വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു.

തങ്ങളുടെ മുന്നിലിരിക്കുന്നവർ സാധാരണക്കാരല്ലെന്ന് വൃദ്ധദന്പതികൾക്ക് അപ്പോൾ മനസിലായി. ദൈവികരായ അതിഥികൾക്ക് തങ്ങൾ ഒരുക്കിയ ഭക്ഷണം ശരിയായില്ല എന്നു കരുതി അവർ പരിഭ്രമിച്ചു. ഉടനെതന്നെ, വീട്ടിൽ അവശേഷിച്ചിരുന്ന ഏക പാത്തയെകൊണ്ട് അവരെ സൽക്കരിക്കാൻ വൃദ്ധദന്പതികൾ തീരുമാനിച്ചു. അപകടം മനസിലാക്കിയ പാത്ത കുടിലിനുള്ളിലൂടെ ഓടി ദേവന്മാരുടെ അടുത്തുതന്നെ അഭയം പ്രാപിച്ചു. അപ്പോൾ, അതിനെ കൊല്ലേണ്ടതില്ലെന്നു ജൂപ്പിറ്റർ പറഞ്ഞു. ബൗഡിസിന്‍റെയും ഫിലേമോന്‍റെയും ഔദാര്യം അതിനകം തെളിയിക്കപ്പെട്ടിരുന്നു.

തുടർന്ന്, ദേവന്മാർ തങ്ങളുടെ യഥാർഥ രൂപം വെളിപ്പെടുത്തി. അതിനു പിന്നാലെ, ആ വൃദ്ധദന്പതികളുടെ കുടിൽ മനോഹരമായ ഒരു ക്ഷേത്രമായി രൂപാന്തരപ്പെടുത്തി. തങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിക്കാമെന്നു ദേവന്മാർ അവരോട് പറഞ്ഞു. അപ്പോൾ, അവർക്ക് സന്പത്ത് ചോദിക്കാമായിരുന്നു. ദീർഘായുസ് ചോദിക്കാമായിരുന്നു. തങ്ങൾക്ക് നഷ്‌ടപ്പെട്ട യൗവനം തിരിച്ചുകിട്ടണമെന്നു ചോദിക്കാമായിരുന്നു. എന്നാൽ, അവർ ചോദിച്ചതു അതൊന്നുമായിരുന്നില്ല. ആ ക്ഷേത്രത്തിൽ ഒരുമിച്ച് താമസിക്കാൻ കഴിയണമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിഞ്ഞ തങ്ങളിൽ ഒരാൾ മറ്റെയാളുടെ മരണം കാണേണ്ടിവരരുതെന്നും മാത്രമാണ് അവർ അപേക്ഷിച്ചത്.

അവരുടെ ആ ആഗ്രഹം സാധിച്ചു എന്നാണ് കഥ. വർഷങ്ങൾക്കുശേഷം ജീവിതസായാഹ്നത്തിൽ അവർ പരസ്പരം നോക്കിനിൽക്കെ രണ്ടു വൃക്ഷങ്ങളായി മാറിത്തുടങ്ങി. അവരുടെ ശാഖകൾ പരസ്പരം ചേർന്നു വളർന്നു. ജീവിതകാലം മുഴുവൻ സ്നേഹത്തിൽ ഒരുമിച്ചു നിന്നവരെ മരണംപോലും വേർപെടുത്തിയില്ല എന്ന മനോഹരമായ ഭാവനയിലാണ് കഥ അവസാനിക്കുന്നത്.

ഇതൊരു പുരാതനകഥ മാത്രമാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാം. എന്നാൽ, ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷവും ഇത്തരം കഥകൾ മനുഷ്യർ ഓർമിക്കുന്നുവെങ്കിൽ അതിനു കാരണമുണ്ട്. ഭാവനയുടെ ആവരണത്തിനുള്ളിൽ മനുഷ്യജീവിതത്തെക്കുറിച്ചുള്ള വലിയ സത്യങ്ങൾ അവ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ബൗഡിസിന്‍റെയും ഫിലേമോന്‍റെയും കഥ അപരിചിതർക്കായി വാതിൽ തുറക്കണമെന്നു മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. പ്രത്യുത, മറ്റൊരു മനുഷ്യനുവേണ്ടി ഇടം കണ്ടെത്താനുള്ള കലയാണ് യഥാർഥ ആതിഥ്യമര്യാദ എന്നു അതു നമ്മെ ഓർമിപ്പിക്കുന്നു.

ഭാരതീയ സംസ്കാരം ഈ സത്യം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് അതിഥി ദേവോഭവ, അതായത്, അതിഥിയെ ദൈവത്തെപ്പോലെ കരുതുക എന്നു പറഞ്ഞുകൊണ്ടാണ്. ബൈബിളിലും അദ്ഭുതകരമായി സമാനമായ ഒരു ഉപദേശമുണ്ട്. അതിഥിസൽക്കാരം വിസ്മരിക്കരുത്; അതുവഴി ചിലർ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ട് (എബ്രായർ 13:2). മാമ്രേയിലെ ഓക്കുമരത്തിനരികിൽ അബ്രാഹം മൂന്ന് അപരിചിതരെ സ്വാഗതം ചെയ്തു. വെള്ളവും വിശ്രമവും ഭക്ഷണവും നൽകി. ആ അപരിചിതർ തന്‍റെ ജീവിതത്തിലേക്ക് വലിയൊരു അനുഗ്രഹവുമായാണ് എത്തിയതെന്ന് പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത് (ഉൽപത്തി 18). യേശു ഒരുപടികൂടി മുന്നോട്ടു പോയി പറഞ്ഞു. ""ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു'' (മത്തായി 25:35).

എന്നാൽ, ആതിഥ്യമര്യാദയുടെ മറ്റൊരുവശം നാം മറന്നുപോകുന്നു. അപരിചിതരോട് വളരെ സ്നേഹപൂർവം പെരുമാറുന്ന നമുക്ക് ഏറ്റവും അടുത്തവരോട് അതേ സ്നേഹം പ്രകടിപ്പിക്കുവാൻ ചിലപ്പോൾ കഴിയാതെ പോകുന്നു. വീട്ടിലേക്ക് ഒരു അതിഥി വന്നാൽ നാം പുഞ്ചിരിയോടെയേ സ്വീകരിക്കൂ. സ്നേഹത്തോടെ സംസാരിക്കും. ക്ഷമയോടെ കേൾക്കും. ഏറ്റവും നല്ല ഇരിപ്പിടവും ഭക്ഷണവും നൽകും. അയാൾക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കും. എന്നാൽ, അതിഥി പോയികഴിഞ്ഞാൽ അതേ വീട്ടിൽ താമസിക്കുന്നവർക്ക് ലഭിക്കുന്നതു ചിലപ്പോൾ‌ നമ്മുടെ അക്ഷമയും ദേഷ്യവും അവഗണനയുമായിരിക്കും.

അപരിചിതരോട് സംസാരിക്കുന്നതിനെക്കാൾ പരുഷമായി ഭർത്താവ് ഭാര്യയോടോ ഭാര്യ ഭർത്താവിനോടോ സംസാരിച്ചേക്കാം. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്നവർക്ക് സ്വന്തം മക്കളുടെ വാക്കു കേൾക്കാൻ സമയമില്ലാതാകാം. കൂട്ടുകാരോട് അതീവ സൗഹൃദത്തോടെ പെരുമാറുന്ന മക്കൾക്ക് പ്രായമായ മാതാപിതാക്കളോട് രണ്ടു വാക്കു സംസാരിക്കാൻ പോലും സമയമില്ലാതാകാം. പുറത്തുള്ളവരുടെ വലിയ തെറ്റുകൾ ക്ഷമിക്കുന്ന നാം സ്വന്തക്കാരുടെ ചെറിയ കുറവുകൾപോലും വലിയ കുറ്റങ്ങളാക്കി മാറ്റിയേക്കാം. തന്മൂലം നമ്മെ സ്നേഹിക്കുന്നവർക്ക് നമ്മുടെ സ്നേഹത്തിന്‍റെ ഏറ്റവും നല്ല ഭാഗം ലഭിക്കേണ്ടതിനു പകരം, മറ്റുള്ളവർക്കു നൽകിയശേഷം അവശേഷിക്കുന്നതു നാം അവർക്കു നൽകുന്നു.

അടുപ്പത്തിന് ഒരു അപകടമുണ്ട്. എന്നും കൂടെയുള്ളവരുടെ സാന്നിധ്യം നമ്മുടെ ശീലമാകുന്പോൾ അവർ നമ്മുടെ ജീവിതത്തിലെ അനുഗ്രഹമാണെന്ന ബോധം പതുക്കെ നഷ്‌ടപ്പെട്ടേക്കാം. ജീവിതപങ്കാളി എന്നും കൂടെയുണ്ടാകുമെന്നു കരുതുന്നു. മാതാപിതാക്കൾ എന്നും മക്കളെ മനസിലാക്കുമെന്നു കരുതുന്നു. സുഹൃത്തുക്കൾ എപ്പോഴും സഹായത്തിനുണ്ടാകുമെന്നു വിശ്വസിക്കുന്നു. അങ്ങനെ അവരുടെ സാന്നിധ്യത്തെ നിസാരമായി കാണാൻ തുടങ്ങുന്ന നാം, ഒടുവിൽ അവരുടെ സ്നേഹത്തെയും നിസാരമായി വീക്ഷിച്ചെന്നിരിക്കും.

തന്മൂലം, ആതിഥ്യമര്യാദ എന്നത് അപരിചിതനു ഭക്ഷണവും താമസസൗകര്യവും നൽകുന്നതിൽ അവസാനിക്കുന്നില്ല എന്നതു നാം മറക്കരുത്. മറ്റൊരാൾക്കായി നമ്മുടെ സമയത്തിലും ശ്രദ്ധയിലും സംഭാഷണത്തിലും ഹൃദയത്തിലും ഇടം നൽകുന്നതാണ് അതിന്‍റെ ആഴമേറിയ അർഥം. തിരക്കിനിടയിലും ഒരാളുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്പോൾ നാം ആതിഥ്യമര്യാദ കാണിക്കുന്നു. മറ്റൊരാളുടെ ക്ഷീണം തിരിച്ചറിയുന്പോഴും തെറ്റുകൾ ക്ഷമിക്കുന്പോഴും ദേഷ്യമുണ്ടെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്പോഴും, നമ്മുടെ സാന്നിധ്യത്തിൽ മറ്റൊരാൾക്ക് താൻ വിലപ്പെട്ടവനാണെന്നു തോന്നുന്പോഴും നാം യഥാർഥ ആതിഥേയരാകുന്നു.

അതിഥിക്ക് ഏതാനും മണിക്കൂർ സ്വാഗതം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഒരു വീട് ആതിഥ്യമര്യാദയുള്ളതാകുന്നത്. പ്രത്യുത, അവിടെ ജീവിക്കുന്നവർക്ക് ഓരോ ദിവസവും തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നവരാണ് എന്ന അനുഭവം പരസ്പരം ഉണ്ടാകുന്പോഴാണ്.

ബൗഡിസിന്‍റെയും ഫിലേമോന്‍റെയും കഥയിലെ ഏറ്റവും മനോഹരമായ പാഠവും ഒരുപക്ഷേ ഇതുതന്നെയാണ്. ആ രാത്രിയിൽ രണ്ട് അപരിചിതരോട് കാണിച്ച സ്നേഹം പെട്ടെന്നുണ്ടായ ഒരു വികാരമായിരുന്നില്ല. ജീവിതകാലം മുഴുവൻ അവർ പരസ്പരം നൽകിയിരുന്ന സ്നേഹത്തിന്‍റെ ബഹിർസ്ഫുരണം മാത്രമായിരുന്നു അത്.

വലിയ വീടുണ്ടായതുകൊണ്ട് അത് ആതിഥ്യമര്യാദയുള്ള ഭവനമാകുന്നില്ല. ഒരു ഹൃദയം മറ്റൊരു ഹൃദയത്തോട് "നിനക്കായി ഇവിടെ ഇടമുണ്ട്' എന്നു പറയുന്നിടത്താണ് യഥാർഥ ആതിഥ്യമര്യാദ ആരംഭിക്കുന്നത്. അപരിചിതർ, വല്ലപ്പോഴുമേ നമ്മുടെ വീടിന്‍റെ വാതിലിൽ മുട്ടുകയുള്ളൂ. എന്നാൽ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓരോ ദിവസവും നമ്മുടെ ഹൃദയവാതിലിലാണ് മുട്ടുന്നത്. അവർക്കായി നമ്മുടെ ഹൃദയവാതിൽ എപ്പോഴും തുറക്കാൻ നമുക്കു കഴിയണം. അപ്പോൾ മാത്രമെ, നമ്മുടെ ആതിഥ്യമര്യാദ പൂർണമാവുകയുള്ളൂ.

Corehub Up