Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

കാൽപ്പന്തിന്‍റെ നാടകശാലയിൽ

ചരിത്രത്തിന്‍റെ ശാദ്വലഭൂമിയിൽ രണ്ടായിരത്തിലേറെ വർഷം മുമ്പാണ് ഫുട്ബോൾ എന്ന മാന്ത്രികകലയുടെ കിക്കോഫ്. ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദം. കോടിക്കണക്കിന് ആരാധകരുടെ വികാരവും രാജ്യങ്ങളുടെ അഭിമാനവും. അതിലുപരി വൻ സമ്പദ്‌വ്യവസ്ഥ. കേവലവിനോദത്തിൽനിന്ന് ഒരുമയുടെ മഹാപ്രസ്ഥാനമായി വളർന്ന കാൽപ്പന്തുകളി ഇപ്പോൾ മറ്റൊരു ലോകകപ്പ് ഉന്മാദത്തിന്‍റെ ഉച്ചസ്ഥായിയിലാണ്.കാൽപ്പന്തുകളിയുടെ ചരിത്രം ഒരു കളിയുടെ ചരിത്രം മാത്രമല്ല; മനുഷ്യന്‍റെ ആവേശത്തിന്‍റെയും കൂട്ടായ്‌മയുടെയും സ്വപ്നങ്ങളുടെയും വിജയഗാഥകൂടിയാണ്.

യുദ്ധം വിസിൽ കേട്ട ദിവസം

1969. പടിഞ്ഞാറൻ ആഫ്രിക്കയിലെ   നൈജീരിയൻ മണ്ണിൽ സ്വന്തം സഹോദരങ്ങൾ തമ്മിൽ വെടിയുതിർക്കുകയായിരുന്നു. ആഭ്യന്തരയുദ്ധം അതിന്‍റെ ഏറ്റവും ക്രൂരമായ ഘട്ടത്തിൽ.ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ മരിച്ചുവീണു. ആ കനത്ത ഇരുട്ടിലേക്ക് ഒരൊറ്റ ദിവസത്തെ ആയുസുമായി ഒരു അദ്ഭുതം കടന്നുവന്നു. ഒരു അപ്രതീക്ഷിത വാർത്ത നൈജീരിയയിലെ യുദ്ധമുന്നണികളിൽ പരന്നു: "അവർ വരുന്നുണ്ട്!ആ വാർത്ത കേട്ടതും സൈനികരും വിമതരും അവിശ്വസനീയമായ ഒരു തീരുമാനത്തിലെത്തി: "അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇവിടെ ആരും ആർക്കും നേരേ വെടിയുതിർക്കരുത് ’!നൈജീരിയൻ തലസ്ഥാനമായ ലാഗോസിലെ സ്റ്റേഡിയത്തിലേക്ക് ഇരുവിഭാഗത്തിലും പെട്ട പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തി.അവർ കാത്തിരുന്നത് ബ്രസീലിൽനിന്ന് കടൽ കടന്നുവരുന്ന ഒരു ഫുട്ബോൾ ക്ലബ്ബിനെയും (സാന്‍റോസ് എഫ്സി), ആ ക്ലബ്ബിന്‍റെ പത്താം നമ്പർ ജഴ്‌സിയണിഞ്ഞ ഒരു കറുത്ത മുത്തിനെയുമായിരുന്നു.

മത്സരത്തിന്‍റെ വിസിൽ മുഴങ്ങി. ഗാലറിയിൽ ഇരുന്നവർ യുദ്ധവും പട്ടിണിയും മരണഭയവും പൂർണമായി മറന്നു. അയാൾ അവിടെ കളിച്ച ആ രണ്ട് ദിവസങ്ങളിൽ ആ ദേശത്ത് ഒരു തുള്ളി ചോരപോലും വീണില്ല.തോക്കുകളെക്കാൾ വലിയ ശക്തി കാൽപന്തിനുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ, തന്‍റെ കളി മികവുകൊണ്ട് മാത്രം ഒരു ആഭ്യന്തരയുദ്ധം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്പ്പിച്ച ആ ഫുട്ബോൾ രാജാവിന്‍റെ പേരായിരുന്നു പെലെ.

വിധിയെ തോൽപ്പിച്ച റഫറി

ഇരുപതുകളുടെ പാതിവഴിയിൽ, ജീവിതം അതിന്‍റെ എല്ലാ ഭംഗിയോടുംകൂടി മുന്നിൽ നിൽക്കേണ്ട പ്രായത്തിലായിരുന്നു അയാൾക്ക് ആ രോഗം പിടിപെടുന്നത്... അലോപേഷിയ എരിയേറ്റാ— ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം രോമകൂപങ്ങളെത്തന്നെ ശത്രുവായി കണ്ട് നശിപ്പിക്കുന്ന അവസ്ഥ.പക്ഷേ, അയാൾ ഒളിച്ചോടാൻ തയ്യാറായില്ല. തന്‍റെ കുറവുകളെ മാറ്റിനിർത്തിക്കൊണ്ട് അയാൾ നടന്നുകയറിയത് ലോകത്തിലെ വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്കാണ്. കളി നിയന്ത്രിക്കുന്ന റഫറിയുടെ വേഷത്തിൽ അയാൾ മൈതാനത്തിറങ്ങിയപ്പോൾ കളിക്കാർക്ക് അയാളെ ഭയമായിരുന്നു, അതിരറ്റ ബഹുമാനവും.ലോകത്തിലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം തുടർച്ചയായി ആറ് തവണ സ്വന്തമാക്കി റിക്കാർഡ് കുറിച്ചയാൾ. മറ്റാരുമല്ല, ലോകം ഇന്നും ആദരവോടെ വിളിക്കുന്ന പേര്: പിയർലുയിജി കൊളീന.

കണ്ണീരൊപ്പിയ ആ കിറ്റ്

2010 ലെ ഒരു ലാലിഗ മത്സരം....പ്രമുഖരടങ്ങുന്ന കളിക്കാരെല്ലാം തയ്യാറായിരിക്കുന്നു.കൊളംബിയക്കാരനായ ഫാബിയൻ വർഗസിന്‍റെ മനസ് മാത്രം കലുഷിതമായിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തം വീടും നാടുമായിരുന്നു ഉള്ളിൽ. നാട്ടിലുള്ളവർ ആ മനുഷ്യനോട് ലേലത്തിൽവയ്ക്കാനായി അവന്‍റെ ഒരു ജഴ്സി ചോദിച്ചിരുന്നു. അതിൽനിന്നു കിട്ടുന്നതുകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാമെന്നായിരുന്നു അവരുടെ മനസുനിറയെ.കളിക്കുമുമ്പേ എതിർ ടീമിൽ കളിക്കുന്ന അവനേക്കാൾ പതിന്മടങ്ങ് പ്രശസ്തനായ ആ മനുഷ്യനോടും ഈ ദുരന്തവും സങ്കടവും പറഞ്ഞ് ഫാബിയൻ ലേലത്തിനായി ഒരു ജഴ്‌സി ചോദിച്ചു"അതിനെന്താ തരാമല്ലോ...എന്ന മറുപടി അയാളുടെ മനസ് നിറച്ചു.അങ്ങനെ കളി തുടർന്നു...പക്ഷേ, കളി കഴിഞ്ഞപ്പോൾ എല്ലാം തകർന്നു പോയി. എതിരില്ലാത്ത എട്ട് ഗോളിന് അയാളുടെ ടീം തോൽക്കുന്നു. പിന്നെ ജഴ്സിയൊന്നും അയാൾ ഓർത്തില്ല. ടീം മുഴുവൻ സങ്കടത്തിലായിരുന്നു. അപ്പോൾ ഒരാൾ അയാളെ കാണാൻ വന്നു.പുറത്തിറങ്ങി ആ കാഴ്ച കണ്ട് ഫാബിയൻ ഞെട്ടി. വന്ന ആ മനുഷ്യൻ ഒരു കിറ്റ് ഫാബിയനു നീട്ടി.തുറന്നു നോക്കിയപ്പോൾ കുറെ ജഴ്സികൾ- സാവി, ഇനിയസ്റ്റാ, പീയൂൾ...ഫാബിയന്‍റെ മനസ് നിറഞ്ഞു...കൂടെയുണ്ടായിരുന്നവരുടെ സങ്കടത്തിൽ കൂടെ നിൽക്കാൻ സ്വന്തം   ജഴ്സി അടക്കം ടീമിന്‍റെ മുഴുവൻ ജഴ്‌സിയുമായി വന്ന ആ ബാഴ്സിലോണ കളിക്കാരന്‍റെ പേരായിരുന്നു- ലയണൽ മെസി.

ഹൃദയംകൊണ്ടൊരു ഒപ്പ്

ഇനി ഒരു ഒപ്പു മാത്രം മതി. എല്ലാ പേപ്പറുകളും തയ്യാർ. തനിക്കും കുടുംബത്തിനുമായി ഒരു പ്രൈവറ്റ് ജെറ്റ്. ഒത്തിരി നാളായി അയാളുടെ സ്വപ്നമായിരുന്നു അത്. അറുപത് മില്യൺ യൂറോ ആയിരുന്നു ചെലവ്.അത്താഴത്തിനിടയിൽ അമ്മ പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. മദേരയും പഴയ കാലവുമെല്ലാം. ഓർമയിൽനിന്ന് വാക്കുകളായി. വാഹനങ്ങൾ ഇല്ലാത്ത, നല്ല വഴികൾ ഇല്ലാത്ത ഒരു നാട്. പത്ത് കിലോമീറ്ററോളം കാൽനടയായി സ്കൂ‌ളിൽ പോയിരുന്ന കാലം.പിറ്റേന്ന് രാവിലെ കലുഷിതമായിരുന്നു ആ മനസ്. പ്രൈവറ്റ് ജെറ്റ് എന്ന  സ്വപ്നം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.അന്ന് വൈകുന്നേരം  ആ മനുഷ്യൻ ഒരു തീരുമാനമെടുത്തു. ബുക്കുചെയ്യുകതന്നെ!കുറച്ചുനാളുകൾക്കു ശേഷം ആ നാട് കണ്ടത് ഗ്രാമങ്ങളിലൂടെ ഓടുന്ന നൂറ് സ്കൂൾ ബസുകളായിരുന്നു. കുട്ടികൾ നിറഞ്ഞ ബസുകൾ... കണ്ണ് നിറഞ്ഞ് മാതാപിതാക്കൾ... മനസുനിറഞ്ഞ് അധ്യാപകർ...പ്രൈവറ്റ് ജെറ്റ് എന്ന ആ സ്വപ്നത്തിനു പകരമായി ഗ്രാമത്തിലെ കുട്ടികൾക്കായി ബസുകൾ വാങ്ങിനൽകിയ ആ മകനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:"Christiano, You remembered where you come from’.ജീവിതത്തിലേക്കൊരു നൃത്തച്ചുവട്അതൊരു സാധാരണ ദിവസമായിരുന്നില്ല. ആ ആശുപത്രിമുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, വെറും അഞ്ച്  വയസു മാത്രം പ്രായമുള്ള ആ കുരുന്നിന്‍റെ കണ്ണുകളിൽ പ്രത്യാശയേക്കാൾ കൂടുതൽ വേദനയായിരുന്നു. ലുക്കീമിയ (രക്താർബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന, മരുന്നുകളുടെയും കീമോതെറാപ്പിയുടെയും കഠിനമായ ലോകത്ത് തളർന്നുപോയ ഒരു കൊച്ചു മിടുക്കൻ. മാത്യൂസ്.ജീവിതത്തിനും മരണത്തിനുമിടയിലുള്ള  പോരാട്ടത്തിനിടയിലും അവന്‍റെയുള്ളിൽ  ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; തന്‍റെ ജീവനായ, ആ സൂപ്പർതാരത്തെ ഒന്നു നേരിൽ കാണണം.ഒടുവിൽ, 2011 ൽ ആ അത്ഭുതം സംഭവിച്ചു. താരം അവനെ കാണാൻ ആശുപത്രിയിലെത്തി. തന്‍റെ പ്രിയപ്പെട്ട ഹീറോയെ മുന്നിൽ കണ്ടപ്പോൾ മാത്യൂസിന്‍റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. താൻ സ്വയം കളിച്ചു ശീലിച്ച, കൈകൾ കൊണ്ടുള്ള ഒരു പ്രത്യേക നൃത്തച്ചുവട് ആ കുഞ്ഞ് ഹീറോയ്ക്ക് കാണിച്ചുകൊടുത്തു. എന്നിട്ട് പതുക്കെ ഒരു വാക്കും ചോദിച്ചു:"അടുത്ത തവണ കളിക്കളത്തിൽ ഗോളടിക്കുമ്പോൾ എനിക്കുവേണ്ടി ഈ ഡാൻസ് കളിക്കാമോ?താരം ഒട്ടും ആലോചിച്ചില്ല, ആ കുരുന്നിന് വാക്ക് കൊടുത്തു.വർഷം 2012. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കളി കാണുന്നു. പെട്ടെന്ന്, ആ മാന്ത്രികൻ എതിരാളികളുടെ പ്രതിരോധക്കോട്ടകൾ തകർത്ത് പന്ത് വലയ്ക്കുള്ളിലാക്കി! സ്റ്റേഡിയം ഇരമ്പി മറിഞ്ഞു. എന്നാൽ ആ താരം പതിവുരീതിയിൽ ഗോളാഘോഷം നടത്തിയില്ല. പകരം, അയാൾ തന്‍റെ സഹതാരങ്ങളെയും കൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നുവന്നു.ആശുപത്രി കിടക്കയിൽ ശ്വാസമടക്കിപ്പിടിച്ച് ടിവിക്ക് മുന്നിലിരുന്ന മാത്യൂസിന്‍റെ കണ്ണുകൾ വിടർന്നു. ആ താരം ഒരു അഞ്ച് വയസുകാരന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു! മാത്യൂസ് പഠിപ്പിച്ചു കൊടുത്ത അതേ നൃത്തം അയാൾ ലോകത്തിന് മുന്നിൽ കളിച്ചു കാണിച്ചു.മനുഷ്യസ്നേഹിയായ ആ മാന്ത്രിക താരത്തെ ലോകം വിളിച്ച പേരാണ് ബ്രസീലിന്‍റെ സ്വന്തം സുൽത്താൻ- നെയ്മർ ജൂണിയർ.

മരണംകുറിച്ച ഗോൾ

അമേരിക്കയിലെ കത്തുന്ന വെയിലിൽ, പതിനായിരക്കണക്കിന് കാണികളുടെ അലർച്ചയ്ക്ക് നടുവിൽ അവൻ ശ്വാസമടക്കി നിൽക്കുകയായിരുന്നു. കൊളംബിയ എന്ന കളിത്തോഴരുടെ നാട്ടിൽനിന്നും ലോകകിരീടം സ്വപ്നം കണ്ടു വന്നതായിരുന്നു അവർ. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തിലെ ആ നിർണായക മത്സരം അവരുടെ വിധി മാറ്റിമറിക്കാൻ പോവുകയായിരുന്നു.എതിരാളികളായ അമേരിക്കൻ ടീമിന്‍റെ മുന്നേറ്റനിരക്കാരൻ ഇടതുഭാഗത്തുനിന്നും ഗോൾപോസ്റ്റിന് മുന്നിലേക്ക് പന്ത് ക്രോസ് ചെയ്തു. അപകടം മണത്ത അവൻ, ഒരു മികച്ച ഡിഫെൻഡറുടെ കൃത്യതയോടെ പന്ത് തട്ടിയകറ്റാൻ മുന്നോട്ട് ഡൈവ് ചെയ്തു.പക്ഷേ, കാലം അവനായി കരുതിവച്ചത് മറ്റൊന്നായിരുന്നു. അവന്‍റെ ബൂട്ടിൽ തട്ടിയ പന്ത് തെറിച്ചുപോയത് സ്വന്തം വലയിലേക്കായിരുന്നു! സ്വന്തം ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് വലയിൽ ചുംബിച്ചപ്പോൾ അവൻ തലയിൽ കൈവച്ച് നിലത്തുകിടന്നു. ഒരു നിമിഷം മൈതാനം നിശബ്‌ദമായി. ആ ഒരൊറ്റ പിഴവിൽ കൊളംബിയ ലോകകപ്പിൽനിന്നും പുറത്തായി.കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകൾക്കും വാതുവയ്പ്പ് സംഘങ്ങൾക്കും ആ തോൽവിയിൽ കോടിക്കണക്കിന് രൂപയാണ് നഷ്‌ടമായത്. അവരുടെ കണ്ണുകളിൽ പക കത്തിനിന്നിരുന്നു. പക്ഷേ, ഒളിച്ചിരിക്കാൻ അവൻ തയ്യാറായില്ല.1994 ജൂലൈ രണ്ടിന്‍റെ ആ കറുത്ത രാത്രി. വിഷാദം മറക്കാൻ സുഹൃത്തുക്കളോടൊപ്പം അവൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ചില മാഫിയ ഗുണ്ടകൾ അവനെ തിരിച്ചറിയുകയും പരിഹസിക്കാൻ തുടങ്ങുകയും ചെയ്തു. തർക്കത്തിനൊടുവിൽ ക്ലബ്ബിൽനിന്നും പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽനിന്നും മൂന്നുപേർ അവനെ വളഞ്ഞു. അവർ പോക്കറ്റിൽനിന്നു തോക്കുകൾ പുറത്തെടുത്തു. ക്രൂരമായ ആക്രോശങ്ങളോടെ അവർ കാഞ്ചി വലിച്ചു.ഓരോ തവണ വെടിയുതിർക്കുമ്പോഴും ആ കൊലയാളികൾ ഭ്രാന്തമായി അലറിക്കൊണ്ടിരുന്നു: "ഗോൾ... ഗോൾ... ഗോൾ...!ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദാരുണമായ കൊലപാതകം!കാൽപ്പന്തുകളിയുടെ രക്തസാക്ഷിയും കണ്ണീരുമായ അവൻ മറ്റാരുമായിരുന്നില്ല. ആന്ദ്രിയാസ് എസ്കോബാർ.

ചരിത്രം കൈവിട്ട നിമിഷം

1950. ബ്രസീലിൽ ഫിഫ ലോകകപ്പ് അരങ്ങേറാൻ ഒരുങ്ങുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരുത്തരായ ടീമുകൾ മാറ്റുരയ്ക്കുന്നു. ആ ടൂർണമെന്‍റിന് ഒരു ചരിത്രപ്രാധാന്യമുണ്ടായിരുന്നു. ആദ്യമായി ഏഷ്യയിൽനിന്ന് ഒരു രാജ്യത്തിന് അവസരം ലഭിച്ചു. അത് ഇന്ത്യയായിരുന്നു!എന്നാൽ, ടൂർണമെന്‍റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യ ലോകകപ്പിൽ നിന്ന് പിന്മാറി.വർഷങ്ങളോളം ഈ തീരുമാനത്തിന് ഒരു കാരണം ലോകമെമ്പാടും പ്രചരിച്ചു: "ഇന്ത്യൻ കളിക്കാർ വെറുംകാലോടെയാണ് കളിച്ചിരുന്നത്. ഫിഫ ബൂട്ട് ധരിച്ച് കളിക്കണമെന്ന് നിർബന്ധിച്ചതിനാൽ ഇന്ത്യ പിന്മാറി. ഒളിമ്പിക്സിൽപോലും ഇന്ത്യൻ താരങ്ങൾ പലപ്പോഴും വെറുംകാലോടെ കളിച്ചിരുന്നതിനാൽ ഈ കഥ വിശ്വസിക്കാൻ എളുപ്പമായി.പിന്നീട് ചരിത്രരേഖകളും ഗവേഷണങ്ങളും മറ്റൊരു സത്യം വെളിപ്പെടുത്തി. ഇന്ത്യ പിന്മാറിയതിന്‍റെ പ്രധാന കാരണം ബ്രസീലിലേക്കുള്ള ദീർഘയാത്രയുടെ വൻ സാമ്പത്തിക ചെലവ് വഹിക്കാൻ അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞില്ല എന്നതായിരുന്നു. അതോടൊപ്പം, ലോകകപ്പിനേക്കാൾ ഒളിമ്പിക്സിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ലോകകപ്പ് ഭാവിയിൽ ഇത്രയും വലിയ ആഗോള മഹോത്സവമായി മാറുമെന്ന് അന്നത്തെ അധികൃതർ തിരിച്ചറിഞ്ഞിരുന്നില്ല.

Sunday Special

കാൽപ്പന്തിന്‍റെ നാടകശാലയിൽ

ചരിത്രത്തിന്‍റെ ശാദ്വലഭൂമിയിൽ രണ്ടായിരത്തിലേറെ വർഷം മുമ്പാണ് ഫുട്ബോൾ എന്ന മാന്ത്രികകലയുടെ കിക്കോഫ്. ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദം. കോടിക്കണക്കിന് ആരാധകരുടെ വികാരവും രാജ്യങ്ങളുടെ അഭിമാനവും. അതിലുപരി വൻ സമ്പദ്‌വ്യവസ്ഥ. കേവലവിനോദത്തിൽനിന്ന് ഒരുമയുടെ മഹാപ്രസ്ഥാനമായി വളർന്ന കാൽപ്പന്തുകളി ഇപ്പോൾ മറ്റൊരു ലോകകപ്പ് ഉന്മാദത്തിന്‍റെ ഉച്ചസ്ഥായിയിലാണ്.കാൽപ്പന്തുകളിയുടെ ചരിത്രം ഒരു കളിയുടെ ചരിത്രം മാത്രമല്ല; മനുഷ്യന്‍റെ ആവേശത്തിന്‍റെയും കൂട്ടായ്‌മയുടെയും സ്വപ്നങ്ങളുടെയും വിജയഗാഥകൂടിയാണ്.

യുദ്ധം വിസിൽ കേട്ട ദിവസം

1969. പടിഞ്ഞാറൻ ആഫ്രിക്കയിലെ   നൈജീരിയൻ മണ്ണിൽ സ്വന്തം സഹോദരങ്ങൾ തമ്മിൽ വെടിയുതിർക്കുകയായിരുന്നു. ആഭ്യന്തരയുദ്ധം അതിന്‍റെ ഏറ്റവും ക്രൂരമായ ഘട്ടത്തിൽ.ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ മരിച്ചുവീണു. ആ കനത്ത ഇരുട്ടിലേക്ക് ഒരൊറ്റ ദിവസത്തെ ആയുസുമായി ഒരു അദ്ഭുതം കടന്നുവന്നു. ഒരു അപ്രതീക്ഷിത വാർത്ത നൈജീരിയയിലെ യുദ്ധമുന്നണികളിൽ പരന്നു: "അവർ വരുന്നുണ്ട്!ആ വാർത്ത കേട്ടതും സൈനികരും വിമതരും അവിശ്വസനീയമായ ഒരു തീരുമാനത്തിലെത്തി: "അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇവിടെ ആരും ആർക്കും നേരേ വെടിയുതിർക്കരുത് ’!നൈജീരിയൻ തലസ്ഥാനമായ ലാഗോസിലെ സ്റ്റേഡിയത്തിലേക്ക് ഇരുവിഭാഗത്തിലും പെട്ട പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തി.അവർ കാത്തിരുന്നത് ബ്രസീലിൽനിന്ന് കടൽ കടന്നുവരുന്ന ഒരു ഫുട്ബോൾ ക്ലബ്ബിനെയും (സാന്‍റോസ് എഫ്സി), ആ ക്ലബ്ബിന്‍റെ പത്താം നമ്പർ ജഴ്‌സിയണിഞ്ഞ ഒരു കറുത്ത മുത്തിനെയുമായിരുന്നു.

മത്സരത്തിന്‍റെ വിസിൽ മുഴങ്ങി. ഗാലറിയിൽ ഇരുന്നവർ യുദ്ധവും പട്ടിണിയും മരണഭയവും പൂർണമായി മറന്നു. അയാൾ അവിടെ കളിച്ച ആ രണ്ട് ദിവസങ്ങളിൽ ആ ദേശത്ത് ഒരു തുള്ളി ചോരപോലും വീണില്ല.തോക്കുകളെക്കാൾ വലിയ ശക്തി കാൽപന്തിനുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ, തന്‍റെ കളി മികവുകൊണ്ട് മാത്രം ഒരു ആഭ്യന്തരയുദ്ധം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്പ്പിച്ച ആ ഫുട്ബോൾ രാജാവിന്‍റെ പേരായിരുന്നു പെലെ.

വിധിയെ തോൽപ്പിച്ച റഫറി

ഇരുപതുകളുടെ പാതിവഴിയിൽ, ജീവിതം അതിന്‍റെ എല്ലാ ഭംഗിയോടുംകൂടി മുന്നിൽ നിൽക്കേണ്ട പ്രായത്തിലായിരുന്നു അയാൾക്ക് ആ രോഗം പിടിപെടുന്നത്... അലോപേഷിയ എരിയേറ്റാ— ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം രോമകൂപങ്ങളെത്തന്നെ ശത്രുവായി കണ്ട് നശിപ്പിക്കുന്ന അവസ്ഥ.പക്ഷേ, അയാൾ ഒളിച്ചോടാൻ തയ്യാറായില്ല. തന്‍റെ കുറവുകളെ മാറ്റിനിർത്തിക്കൊണ്ട് അയാൾ നടന്നുകയറിയത് ലോകത്തിലെ വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്കാണ്. കളി നിയന്ത്രിക്കുന്ന റഫറിയുടെ വേഷത്തിൽ അയാൾ മൈതാനത്തിറങ്ങിയപ്പോൾ കളിക്കാർക്ക് അയാളെ ഭയമായിരുന്നു, അതിരറ്റ ബഹുമാനവും.ലോകത്തിലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം തുടർച്ചയായി ആറ് തവണ സ്വന്തമാക്കി റിക്കാർഡ് കുറിച്ചയാൾ. മറ്റാരുമല്ല, ലോകം ഇന്നും ആദരവോടെ വിളിക്കുന്ന പേര്: പിയർലുയിജി കൊളീന.

കണ്ണീരൊപ്പിയ ആ കിറ്റ്

2010 ലെ ഒരു ലാലിഗ മത്സരം....പ്രമുഖരടങ്ങുന്ന കളിക്കാരെല്ലാം തയ്യാറായിരിക്കുന്നു.കൊളംബിയക്കാരനായ ഫാബിയൻ വർഗസിന്‍റെ മനസ് മാത്രം കലുഷിതമായിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തം വീടും നാടുമായിരുന്നു ഉള്ളിൽ. നാട്ടിലുള്ളവർ ആ മനുഷ്യനോട് ലേലത്തിൽവയ്ക്കാനായി അവന്‍റെ ഒരു ജഴ്സി ചോദിച്ചിരുന്നു. അതിൽനിന്നു കിട്ടുന്നതുകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാമെന്നായിരുന്നു അവരുടെ മനസുനിറയെ.കളിക്കുമുമ്പേ എതിർ ടീമിൽ കളിക്കുന്ന അവനേക്കാൾ പതിന്മടങ്ങ് പ്രശസ്തനായ ആ മനുഷ്യനോടും ഈ ദുരന്തവും സങ്കടവും പറഞ്ഞ് ഫാബിയൻ ലേലത്തിനായി ഒരു ജഴ്‌സി ചോദിച്ചു"അതിനെന്താ തരാമല്ലോ...എന്ന മറുപടി അയാളുടെ മനസ് നിറച്ചു.അങ്ങനെ കളി തുടർന്നു...പക്ഷേ, കളി കഴിഞ്ഞപ്പോൾ എല്ലാം തകർന്നു പോയി. എതിരില്ലാത്ത എട്ട് ഗോളിന് അയാളുടെ ടീം തോൽക്കുന്നു. പിന്നെ ജഴ്സിയൊന്നും അയാൾ ഓർത്തില്ല. ടീം മുഴുവൻ സങ്കടത്തിലായിരുന്നു. അപ്പോൾ ഒരാൾ അയാളെ കാണാൻ വന്നു.പുറത്തിറങ്ങി ആ കാഴ്ച കണ്ട് ഫാബിയൻ ഞെട്ടി. വന്ന ആ മനുഷ്യൻ ഒരു കിറ്റ് ഫാബിയനു നീട്ടി.തുറന്നു നോക്കിയപ്പോൾ കുറെ ജഴ്സികൾ- സാവി, ഇനിയസ്റ്റാ, പീയൂൾ...ഫാബിയന്‍റെ മനസ് നിറഞ്ഞു...കൂടെയുണ്ടായിരുന്നവരുടെ സങ്കടത്തിൽ കൂടെ നിൽക്കാൻ സ്വന്തം   ജഴ്സി അടക്കം ടീമിന്‍റെ മുഴുവൻ ജഴ്‌സിയുമായി വന്ന ആ ബാഴ്സിലോണ കളിക്കാരന്‍റെ പേരായിരുന്നു- ലയണൽ മെസി.

ഹൃദയംകൊണ്ടൊരു ഒപ്പ്

ഇനി ഒരു ഒപ്പു മാത്രം മതി. എല്ലാ പേപ്പറുകളും തയ്യാർ. തനിക്കും കുടുംബത്തിനുമായി ഒരു പ്രൈവറ്റ് ജെറ്റ്. ഒത്തിരി നാളായി അയാളുടെ സ്വപ്നമായിരുന്നു അത്. അറുപത് മില്യൺ യൂറോ ആയിരുന്നു ചെലവ്.അത്താഴത്തിനിടയിൽ അമ്മ പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. മദേരയും പഴയ കാലവുമെല്ലാം. ഓർമയിൽനിന്ന് വാക്കുകളായി. വാഹനങ്ങൾ ഇല്ലാത്ത, നല്ല വഴികൾ ഇല്ലാത്ത ഒരു നാട്. പത്ത് കിലോമീറ്ററോളം കാൽനടയായി സ്കൂ‌ളിൽ പോയിരുന്ന കാലം.പിറ്റേന്ന് രാവിലെ കലുഷിതമായിരുന്നു ആ മനസ്. പ്രൈവറ്റ് ജെറ്റ് എന്ന  സ്വപ്നം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.അന്ന് വൈകുന്നേരം  ആ മനുഷ്യൻ ഒരു തീരുമാനമെടുത്തു. ബുക്കുചെയ്യുകതന്നെ!കുറച്ചുനാളുകൾക്കു ശേഷം ആ നാട് കണ്ടത് ഗ്രാമങ്ങളിലൂടെ ഓടുന്ന നൂറ് സ്കൂൾ ബസുകളായിരുന്നു. കുട്ടികൾ നിറഞ്ഞ ബസുകൾ... കണ്ണ് നിറഞ്ഞ് മാതാപിതാക്കൾ... മനസുനിറഞ്ഞ് അധ്യാപകർ...പ്രൈവറ്റ് ജെറ്റ് എന്ന ആ സ്വപ്നത്തിനു പകരമായി ഗ്രാമത്തിലെ കുട്ടികൾക്കായി ബസുകൾ വാങ്ങിനൽകിയ ആ മകനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:"Christiano, You remembered where you come from’.ജീവിതത്തിലേക്കൊരു നൃത്തച്ചുവട്അതൊരു സാധാരണ ദിവസമായിരുന്നില്ല. ആ ആശുപത്രിമുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, വെറും അഞ്ച്  വയസു മാത്രം പ്രായമുള്ള ആ കുരുന്നിന്‍റെ കണ്ണുകളിൽ പ്രത്യാശയേക്കാൾ കൂടുതൽ വേദനയായിരുന്നു. ലുക്കീമിയ (രക്താർബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന, മരുന്നുകളുടെയും കീമോതെറാപ്പിയുടെയും കഠിനമായ ലോകത്ത് തളർന്നുപോയ ഒരു കൊച്ചു മിടുക്കൻ. മാത്യൂസ്.ജീവിതത്തിനും മരണത്തിനുമിടയിലുള്ള  പോരാട്ടത്തിനിടയിലും അവന്‍റെയുള്ളിൽ  ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; തന്‍റെ ജീവനായ, ആ സൂപ്പർതാരത്തെ ഒന്നു നേരിൽ കാണണം.ഒടുവിൽ, 2011 ൽ ആ അത്ഭുതം സംഭവിച്ചു. താരം അവനെ കാണാൻ ആശുപത്രിയിലെത്തി. തന്‍റെ പ്രിയപ്പെട്ട ഹീറോയെ മുന്നിൽ കണ്ടപ്പോൾ മാത്യൂസിന്‍റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. താൻ സ്വയം കളിച്ചു ശീലിച്ച, കൈകൾ കൊണ്ടുള്ള ഒരു പ്രത്യേക നൃത്തച്ചുവട് ആ കുഞ്ഞ് ഹീറോയ്ക്ക് കാണിച്ചുകൊടുത്തു. എന്നിട്ട് പതുക്കെ ഒരു വാക്കും ചോദിച്ചു:"അടുത്ത തവണ കളിക്കളത്തിൽ ഗോളടിക്കുമ്പോൾ എനിക്കുവേണ്ടി ഈ ഡാൻസ് കളിക്കാമോ?താരം ഒട്ടും ആലോചിച്ചില്ല, ആ കുരുന്നിന് വാക്ക് കൊടുത്തു.വർഷം 2012. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കളി കാണുന്നു. പെട്ടെന്ന്, ആ മാന്ത്രികൻ എതിരാളികളുടെ പ്രതിരോധക്കോട്ടകൾ തകർത്ത് പന്ത് വലയ്ക്കുള്ളിലാക്കി! സ്റ്റേഡിയം ഇരമ്പി മറിഞ്ഞു. എന്നാൽ ആ താരം പതിവുരീതിയിൽ ഗോളാഘോഷം നടത്തിയില്ല. പകരം, അയാൾ തന്‍റെ സഹതാരങ്ങളെയും കൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നുവന്നു.ആശുപത്രി കിടക്കയിൽ ശ്വാസമടക്കിപ്പിടിച്ച് ടിവിക്ക് മുന്നിലിരുന്ന മാത്യൂസിന്‍റെ കണ്ണുകൾ വിടർന്നു. ആ താരം ഒരു അഞ്ച് വയസുകാരന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു! മാത്യൂസ് പഠിപ്പിച്ചു കൊടുത്ത അതേ നൃത്തം അയാൾ ലോകത്തിന് മുന്നിൽ കളിച്ചു കാണിച്ചു.മനുഷ്യസ്നേഹിയായ ആ മാന്ത്രിക താരത്തെ ലോകം വിളിച്ച പേരാണ് ബ്രസീലിന്‍റെ സ്വന്തം സുൽത്താൻ- നെയ്മർ ജൂണിയർ.

മരണംകുറിച്ച ഗോൾ

അമേരിക്കയിലെ കത്തുന്ന വെയിലിൽ, പതിനായിരക്കണക്കിന് കാണികളുടെ അലർച്ചയ്ക്ക് നടുവിൽ അവൻ ശ്വാസമടക്കി നിൽക്കുകയായിരുന്നു. കൊളംബിയ എന്ന കളിത്തോഴരുടെ നാട്ടിൽനിന്നും ലോകകിരീടം സ്വപ്നം കണ്ടു വന്നതായിരുന്നു അവർ. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തിലെ ആ നിർണായക മത്സരം അവരുടെ വിധി മാറ്റിമറിക്കാൻ പോവുകയായിരുന്നു.എതിരാളികളായ അമേരിക്കൻ ടീമിന്‍റെ മുന്നേറ്റനിരക്കാരൻ ഇടതുഭാഗത്തുനിന്നും ഗോൾപോസ്റ്റിന് മുന്നിലേക്ക് പന്ത് ക്രോസ് ചെയ്തു. അപകടം മണത്ത അവൻ, ഒരു മികച്ച ഡിഫെൻഡറുടെ കൃത്യതയോടെ പന്ത് തട്ടിയകറ്റാൻ മുന്നോട്ട് ഡൈവ് ചെയ്തു.പക്ഷേ, കാലം അവനായി കരുതിവച്ചത് മറ്റൊന്നായിരുന്നു. അവന്‍റെ ബൂട്ടിൽ തട്ടിയ പന്ത് തെറിച്ചുപോയത് സ്വന്തം വലയിലേക്കായിരുന്നു! സ്വന്തം ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് വലയിൽ ചുംബിച്ചപ്പോൾ അവൻ തലയിൽ കൈവച്ച് നിലത്തുകിടന്നു. ഒരു നിമിഷം മൈതാനം നിശബ്‌ദമായി. ആ ഒരൊറ്റ പിഴവിൽ കൊളംബിയ ലോകകപ്പിൽനിന്നും പുറത്തായി.കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകൾക്കും വാതുവയ്പ്പ് സംഘങ്ങൾക്കും ആ തോൽവിയിൽ കോടിക്കണക്കിന് രൂപയാണ് നഷ്‌ടമായത്. അവരുടെ കണ്ണുകളിൽ പക കത്തിനിന്നിരുന്നു. പക്ഷേ, ഒളിച്ചിരിക്കാൻ അവൻ തയ്യാറായില്ല.1994 ജൂലൈ രണ്ടിന്‍റെ ആ കറുത്ത രാത്രി. വിഷാദം മറക്കാൻ സുഹൃത്തുക്കളോടൊപ്പം അവൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ചില മാഫിയ ഗുണ്ടകൾ അവനെ തിരിച്ചറിയുകയും പരിഹസിക്കാൻ തുടങ്ങുകയും ചെയ്തു. തർക്കത്തിനൊടുവിൽ ക്ലബ്ബിൽനിന്നും പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽനിന്നും മൂന്നുപേർ അവനെ വളഞ്ഞു. അവർ പോക്കറ്റിൽനിന്നു തോക്കുകൾ പുറത്തെടുത്തു. ക്രൂരമായ ആക്രോശങ്ങളോടെ അവർ കാഞ്ചി വലിച്ചു.ഓരോ തവണ വെടിയുതിർക്കുമ്പോഴും ആ കൊലയാളികൾ ഭ്രാന്തമായി അലറിക്കൊണ്ടിരുന്നു: "ഗോൾ... ഗോൾ... ഗോൾ...!ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദാരുണമായ കൊലപാതകം!കാൽപ്പന്തുകളിയുടെ രക്തസാക്ഷിയും കണ്ണീരുമായ അവൻ മറ്റാരുമായിരുന്നില്ല. ആന്ദ്രിയാസ് എസ്കോബാർ.

ചരിത്രം കൈവിട്ട നിമിഷം

1950. ബ്രസീലിൽ ഫിഫ ലോകകപ്പ് അരങ്ങേറാൻ ഒരുങ്ങുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരുത്തരായ ടീമുകൾ മാറ്റുരയ്ക്കുന്നു. ആ ടൂർണമെന്‍റിന് ഒരു ചരിത്രപ്രാധാന്യമുണ്ടായിരുന്നു. ആദ്യമായി ഏഷ്യയിൽനിന്ന് ഒരു രാജ്യത്തിന് അവസരം ലഭിച്ചു. അത് ഇന്ത്യയായിരുന്നു!എന്നാൽ, ടൂർണമെന്‍റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യ ലോകകപ്പിൽ നിന്ന് പിന്മാറി.വർഷങ്ങളോളം ഈ തീരുമാനത്തിന് ഒരു കാരണം ലോകമെമ്പാടും പ്രചരിച്ചു: "ഇന്ത്യൻ കളിക്കാർ വെറുംകാലോടെയാണ് കളിച്ചിരുന്നത്. ഫിഫ ബൂട്ട് ധരിച്ച് കളിക്കണമെന്ന് നിർബന്ധിച്ചതിനാൽ ഇന്ത്യ പിന്മാറി. ഒളിമ്പിക്സിൽപോലും ഇന്ത്യൻ താരങ്ങൾ പലപ്പോഴും വെറുംകാലോടെ കളിച്ചിരുന്നതിനാൽ ഈ കഥ വിശ്വസിക്കാൻ എളുപ്പമായി.പിന്നീട് ചരിത്രരേഖകളും ഗവേഷണങ്ങളും മറ്റൊരു സത്യം വെളിപ്പെടുത്തി. ഇന്ത്യ പിന്മാറിയതിന്‍റെ പ്രധാന കാരണം ബ്രസീലിലേക്കുള്ള ദീർഘയാത്രയുടെ വൻ സാമ്പത്തിക ചെലവ് വഹിക്കാൻ അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞില്ല എന്നതായിരുന്നു. അതോടൊപ്പം, ലോകകപ്പിനേക്കാൾ ഒളിമ്പിക്സിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ലോകകപ്പ് ഭാവിയിൽ ഇത്രയും വലിയ ആഗോള മഹോത്സവമായി മാറുമെന്ന് അന്നത്തെ അധികൃതർ തിരിച്ചറിഞ്ഞിരുന്നില്ല.

Sunday Feature

കാസ് പീഠഭൂമിയിലെ പുഷ്പവിസ്മയം

മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന കാസ് പീഠഭൂമി അപൂർവ സസ്യലതാദികളുടെ കലവറയാണ്.മഴക്കാലത്ത് വർണാഭമായ കാട്ടുപൂക്കൾ വിരിയുന്നതിനാൽ ‘മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര’എന്നാണ് പീഠഭൂമി വിശേഷിപ്പിക്കപ്പെടുന്നത്.സഹ്രസ്രാബ്ദങ്ങൾക്കു മുൻപ് ഡെക്കാൻ ട്രാപ്പ് അഗ്നിപർവത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ലാവാശിലകളാണ് കാസ് പീഠഭൂമിയുടെ ഭൂമിശാസ്ത്ര അടിത്തറ. കാലക്രമേണ ലാവാ ശിലകൾക്കു മേൽ രൂപപ്പെട്ട നേർത്ത മണ്‍പാളി മഴക്കാലത്ത് നൂറുകണക്കിന് ഇനം കാട്ടുപൂക്കൾക്ക് വാസസ്ഥാനമാവുകയും ചെയ്തു.

കാസ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന പ്രത്യേക ഇനം കാട്ടുചെടിയിൽ നിന്നാണ് കാസ് പീഠഭൂമിക്ക് ഈ പേര് ലഭിച്ചത്. പച്ച ഇലകളും വെളുത്ത പൂക്കളുമുള്ള ചെടി ഇവിടെ ധാരാളമായി കാണപ്പെടുന്നു. ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ കാസ് തടാകം സത്താറ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസായി 100 വർഷങ്ങൾക്ക് മുൻപുതന്നെ വികസിപ്പിച്ചെടുത്തിരുന്നു.

പണ്ടുകാലം മുതൽക്കേ പീഠഭൂമി തനത് ഭൂപ്രകൃതികൊണ്ടും ജൈവവൈവിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നുവെങ്കിലും 2012ൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് കാസ് പീഠഭൂമിക്ക് ആഗോളതലത്തിൽ പ്രശസ്തി ലഭിക്കുന്നത്.മഴക്കാലം കഴിഞ്ഞ് ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് പീഠഭൂമിക്ക് അദ്ഭുതാവഹമായ രൂപാന്തരം സംഭവിക്കുന്നത്. ഇക്കാലയളവിൽ പീഠഭൂമി ലക്ഷക്കണക്കിന് കാട്ടുപൂക്കൾ പൂത്തുലഞ്ഞ് പൂമെത്തയായി മാറും. ‘മഹാരാഷ്ട്രയുടെ പൂക്കളുടെ താഴ്‌വര’ എന്നു വിളിക്കാൻ കാരണവും ഇതാണ്. കാസ് പീഠഭൂമിയിലെ 850ലധികം ഇനം പുഷ്പിക്കുന്ന സസ്യങ്ങളിൽ പലതും ലോകത്തിനുതന്നെ പുതിയതാണ്. കീടങ്ങളെ പിടിക്കുന്ന മാംസാഹാരികളായ സസ്യങ്ങളും അപൂർവ്വ ഇനം ഓർക്കിഡുകളും ഇതിൽപ്പെടുന്നു. ഇവിടെയുള്ള 624 സസ്യങ്ങൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ഒൗദ്യോഗിക പട്ടികയായ ‘റെഡ് ഡാറ്റാ ബുക്കി’ൽ ഇടംപിടിച്ചവയാണ്.ഇതിൽ 39 ഇനം സസ്യങ്ങൾ ലോകത്ത് കാസ് പീഠഭൂമിയിലും അതിന്‍റെ പരിസരപ്രദേശങ്ങളിലും മാത്രമാണ് വളരുന്നത്. അതുകൊണ്ടുതന്നെ പ്രദേശം നശിച്ചാൽ ഈ സസ്യങ്ങൾ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടും.

മഴക്കാലത്ത് സജീവമാവുന്ന 150ൽ പരം ഇനം ഉഭയജീവികൾ പീഠഭൂമിയുടെ മറ്റൊരു പ്രത്യേകതയാണ്. കടുവ വണ്ടുകൾ, മാലാഖ ചെമ്മീനുകൾ തുടങ്ങി അപൂർവ ഇനം ജീവികളും ഇവിടെയുണ്ട്. അസുലഭ ഒൗഷധസസ്യങ്ങളാണ് മറ്റൊരു പ്രത്യേകത. കാസ് പീഠഭൂമിയിലെ ചെങ്കൽ പാറകൾ സുഷിരങ്ങളുള്ളവയാണ്. മഴക്കാലത്ത് പെയ്യുന്ന വെള്ളം ഈ പാറകൾ സ്പോഞ്ചുപോലെ ആഗിരണം ചെയ്ത് സൂക്ഷിക്കുന്നു. വേനൽക്കാലത്ത് വെള്ളം സാവധാനം ഭൂമിക്കടിയിലൂടെ ഒഴുകി താഴെയുള്ള അരുവികളിലും കാസ് തടാകത്തിലും എത്തും. പീഠഭൂമിക്ക് നാശം സംഭവിച്ചാൽ അത് ജൈവവൈവിധ്യത്തെ മാത്രമല്ല പ്രദേശത്തെ കുടിവെള്ള സ്രോതസിനെയും ബാധിക്കും.വലിയൊരു വിനോദ സഞ്ചാരകേന്ദ്രമായി മാറാൻ സാധ്യതയുള്ളതാണെങ്കിലും അനിയന്ത്രിതമായ വിനോദസഞ്ചാരം ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നതിനാൽ ദിവസം മൂന്നു തവണയായി പരമാവധി 3000 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയുടെ അദ്ഭുതകരമായ ജനിതക കലവറയാണ് കാസ് പീഠഭൂമി. കഠിനമായ പാറക്കെട്ടുകൾക്ക് മുകളിൽ വിരിയുന്ന ലക്ഷക്കണക്കിന് അപൂർവ പുഷ്പങ്ങൾ പ്രകൃതിയുടെ അതിജീവനത്തിന്‍റെ പ്രതീകം കൂടിയാണ്.

Other Stories

പഴമയുടെ പ്രതാപവുമായി നാഷണൽ റെയിൽ മ്യൂസിയം

173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്. ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്‌ട്രിക്  ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന്   മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ  ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ  ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം  അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന  പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും  വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ  ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്‍റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും  നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്.

ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്‌ട്രിക്  ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന്   മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ  ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ  ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം  അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന  പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും  വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ  ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്‍റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും  നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.

ഇന്ത്യയുടെ റെയിൽ ഗതാഗതത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന  റെയിൽ മ്യൂസിയം ഡൽഹി ചാണക്യപുരിയിൽ  11 ഏക്കറിലാണ്.  കാലപ്പഴക്കം വന്ന രാജ്യത്തെ ഐതിഹാസികവും വിഭിന്നവും ചരിത്രപരവുമായ റെയിൽവേ കോച്ചുകളും എഞ്ചിനുകളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്‍റായിരുന്ന  വി.വി.ഗിരി 1971 ഒക്‌ടോബർ ഏഴിനാണ്  റെയിൽ മ്യൂസിയത്തിനു തറക്കല്ലിട്ടത്. 1977 ഫെബ്രുവരി ഒന്നിന് റെയിൽവേ മന്ത്രിയായിരുന്ന  കമലാപതി ത്രിപാഠി മ്യൂസിയം പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.നാഷണൽ റെയിൽ മ്യൂസിയം ഒരു റെയിൽവേ യാർഡിന്‍റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു വശത്ത് നാഷണൽ റെയിൽ മ്യൂസിയത്തിന്‍റെയും ഇന്ത്യൻ റെയിൽവേയുടെയും ചരിത്രവും വികാസവും കഥകളും പുരാവസ്തുക്കളും.

മ്യൂസിയത്തിനു പുറത്താണ് സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചവസ്തുക്കളുള്ളത്. റെയിൽവേ പാളങ്ങളിൽ അങ്ങിങ്ങായി തൊട്ടുരുമ്മി കിടക്കുന്ന സ്റ്റീം ലോക്കോമോട്ടീവുകളുടെയും ഡീസൽ ലോക്കോമോട്ടീവുകളുടെയും ഇലക്‌ട്രിക് ലോക്കോമോട്ടീവുകളുടെയും യഥാർഥ എഞ്ചിനുകൾ. നൂറിലധികം വർഷം പഴക്കമുള്ള പാളങ്ങളിൽ ഒരിക്കൽ കൂകിപ്പാഞ്ഞിരുന്ന എഞ്ചിനുകൾ നമ്മുടെ സ്പർശനവും കാത്ത് കിടക്കുകയാണ് നാഷണൽ റെയിൽ മ്യൂസിയം മുറ്റത്ത്.ഇന്ത്യയിലെ രാജഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ആർഭാടകരമായ ട്രെയിൻ യാത്രക്കായി നിർമിച്ചെടുത്ത  റോയൽ സലൂണുകൾ, പണ്ടുകാലത്ത് ചരക്കുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന വാഗണുകൾ,  രാഷ്‌ട്രപതിമാർ ഉപയോഗിച്ചിരുന്ന പ്രസിഡന്‍റ് സലൂണ്‍, യുദ്ധകാലത്ത് സൈനികരെ സുരക്ഷിതമായി പാളങ്ങളിലൂടെ എത്തിച്ചിരുന്ന കവചമുള്ള തീവണ്ടി എന്നിങ്ങനെ കൗതുക  കാഴ്ചകൾ റെയിൽ മ്യൂസിയത്തിലുണ്ട്. 

50 രൂപ ടിക്കറ്റെടുത്ത് അകത്തുകയറിയാൽ ഇന്ത്യൻ റെയിൽവേയുടെ 150 വർഷത്തെ ചരിത്രം നാഷണൽ റെയിൽ മ്യൂസിയത്തിൽ അനുഭവിച്ചറിയാം. അതിനോടൊപ്പം   20 രൂപ കൂടി ചെലവാക്കിയാലാകട്ടെ റെയിൽ മ്യൂസിയത്തിനു പുറത്തുള്ള ടോയ് ട്രെയിനിൽ മ്യൂസിയത്തിനു ചുറ്റും കറങ്ങുകയും ചെയ്യാം. മൊത്തത്തിൽ പാളങ്ങളെ അടുത്തറിഞ്ഞുള്ള മ്യൂസിയം സന്ദർശനം പാളങ്ങളിലെ ഒരു യാത്രയിലൂടെ  പര്യവസാനം കുറിച്ച്   ചരിത്രാന്വേഷികൾക്ക്  നാഷണൽ റെയിൽ മ്യൂസിയത്തിന്‍റെ സന്ദർശനം അവസാനിപ്പിക്കാം: ഇന്ത്യൻ റെയിൽവേയുടെ ഭൂതകാലത്തെ കൈയെത്തിപ്പിടിച്ച ഓർമകളുമായി.    

Corehub Up