കാഞ്ഞിരംകുന്നിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
Saturday, July 27, 2024 1:32 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പറമ്പ് മേഖലയിലെ കാഞ്ഞിരംകുന്ന് ആശാരിക്കുളമ്പ് മേഖലകളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചു.

പ്രദേശവാസികളുടെ തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ളവയാണ് മൂന്നുദിവസമായി കറങ്ങിനടക്കുന്ന കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കോട്ടോപ്പാടം പഞ്ചായത്തിലെ വനയോരപ്രദേശമാണു കാഞ്ഞിരംകുന്ന്.

കോലോത്തൊടി കമ്മാപ്പു, വളങ്കുണ്ടിൽ യൂസഫ്, പുളിക്കൽ അബ്ദു, കാരകുലവൻ ബഷീർ എന്നിവരുടെ നാനൂറിൽപരം കുലച്ചവാഴകളാണു കാട്ടാനകൾ നശിപ്പിച്ചത്.

വായ്പ‌യെടുത്തും മറ്റുമാണ് മിക്കകർഷകരും കൃഷിയിറക്കിയത്. ഓണവിപണി ലക്ഷ്യമിട്ടു നടത്തിയ വാഴകൃഷി നശിച്ചതോടെ കർഷകർക്കു വലിയ സാമ്പത്തികബാധ്യതയുമായി.


ഒരുമാസത്തോളമായി പ്രദേശത്ത് കാട്ടാനശല്യമുള്ളതായി പ്രദേശവാസികൾ പറയുന്നു. പാണക്കാടൻവനത്തിൽ തമ്പടിക്കുന്ന നാലു കാട്ടാനകളാണ് പ്രദേശത്തിനു ശല്യമായി തീർന്നിരിക്കുന്നത്.

കാഞ്ഞിരംകുന്ന്, കച്ചേരിപ്പറമ്പ്, കുണ്ടുകണ്ടം ഭാഗത്തായാണ് കറക്കം. തുടർന്ന് ജനവാസമേഖയിലെത്തി കൃഷിനാശവും വരുത്തുന്നു.

പാണക്കാടൻ മലയിൽനിന്നും പൂളമണ്ണ് തോട് മുറിച്ചുകടന്നാണ് ആനകൾ ജനവാസകേന്ദ്രത്തിലെത്തുന്നത്. വനപാലകരെത്തി കാട്ടിലേക്കു തുരത്താറുണ്ടെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുന്നതു പതിവാണ്.