ോതോടുപോലെ മംഗലംഡാം-മുടപ്പല്ലൂർ റോഡ്
Saturday, July 27, 2024 1:31 AM IST
മംഗലംഡാം: വെള്ളം കുത്തിയൊഴുകുന്ന തോടുപോലെയാണ് മംഗലംഡാം - മുടപ്പല്ലൂർ റോഡ്. കുടിവെള്ള പൈപ്പ് ഇടാനായി റോഡ് കുത്തിപ്പൊളിച്ച് കുഴിച്ച ചാലുകൾ ശരിയാംവണ്ണം മൂടാത്തതും മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സംവിധാനം ഇല്ലാത്തതുമാണ് വെള്ളം ഒഴുകി റോഡിലെ ശേഷിച്ച ടാറിംഗ് ഭാഗങ്ങൾകൂടി ഇളകി തകരാൻ കാരണമാകുന്നത്.

ഒടുകൂർ ശിവൻ കോവില്‍ മുതൽ ചിറ്റടി വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരം മുഴുവൻ റോഡിൽ വെള്ളമാണ്. മഴയില്ലെങ്കിലും ഏത് സമയവും ഉറവ വെള്ളം റോഡിലൂടെ കുത്തിയൊഴുകും. പത്തു കിലോമീറ്റർ ദൂരം വരുന്ന റോഡിന്‍റെ എല്ലാ ഭാഗത്തും തകർച്ചയുണ്ട്. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മുടപ്പല്ലൂരിൽ നിന്നും ആരംഭിക്കുന്ന ഈ റോഡിലൂടെ വേണം മംഗലംഡാം വിനോദസഞ്ചാരകേന്ദ്രത്തിലേക്കും പൊൻങ്കണ്ടം, കടപ്പാറ, കരിങ്കയം , ഓടംതോട്, ചൂരുപാറ തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ. നാഥനില്ലാതെ കിടക്കുന്ന മംഗലംഡാം വിനോദസഞ്ചാരകേന്ദ്രം പോലെ തന്നെയാണ് ഇപ്പോൾ റോഡിന്‍റേയും സ്ഥിതി. ആരും ശ്രദ്ധിക്കാനില്ല.


എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രത്തിൽ പിടിപാടുള്ളവരുമൊക്കെ ഉണ്ടെങ്കിലും മംഗലംഡാമിന് എന്നും അവഗണനയാണ്. മംഗലംഡാമിനോടുള്ള ഈ അവഗണനക്കെതിരെ ചടങ്ങിനെങ്കിലും സമരം ചെയ്യാൻ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾക്കും താത്പര്യമില്ല. വിനോദസഞ്ചാര കേന്ദ്രത്തിൽ ഇടയ്ക്കിടെ കോടികൾ ചെലവഴിക്കും.

ഉദ്ഘാടനം നടക്കുംമുമ്പ് എല്ലാം നശിക്കും. പരിശോധനകളോ കുറ്റക്കാർക്കെതിരെ നടപടികളോ ഇല്ല. മംഗലംഡാമിലെ മണ്ണ്നീക്കം നിലച്ച് രണ്ടുവർഷം പിന്നിടുമ്പോഴും പണികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളൊന്നും കാണുന്നില്ല. ഇതുമൂലം മംഗലംഡാം ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതിയും അനിശ്ചിതത്വത്തിലാണ്.