വളർത്തുമൃഗങ്ങളെ റോഡിലേക്ക് വിടുന്നവർക്കെതിരേ നടപടി വേണം
Friday, July 26, 2024 12:36 AM IST
കൊഴിഞ്ഞാമ്പാറ: ഉടമസ്ഥനില്ലാതെ നിരത്തുകളിൽ വളർത്തു മൃഗങ്ങളെ മേച്ചിലിനു വിടുന്ന ഉടമസ്ഥർക്കെതിരെ നടപടുയെടുക്കണമെന്ന് യാത്രക്കാർ. ഇരുചക്രവാഹന സഞ്ചാരത്തിന് അപകട ഭീഷണയായിരിക്കുകയാണ്.

റോഡിനിരുവശത്തെ പുല്ലുതിന്നുന്നതിന് നാൽക്കാലികൾ മാറി ഓടുന്നത് പതിവ് കാഴ്ചയാണ്.

നിരത്തിൽ വളർത്ത് മൃഗങ്ങളെ മേച്ചിലിനു വിടുന്നതിനു നിരോധനമുണ്ടെങ്കിലും ഉടമസ്ഥർ ഇത് അവഗണിക്കുകയാണ്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികൾ യാത്ര സമയങ്ങളിൽ റോഡിൽ വളർത്തു മൃഗങ്ങൾ കൂട്ടമായി നിൽക്കുന്നതുകണ്ടാലും മൗനം പാലിച്ചു വരികയാണ്.ഇത് നിരോധന നിയമം ലംഘിക്കുന്നവർക്ക് സഹായമാവുകയാണ്.


മുൻകാലങ്ങളിൽ പൊതുസ്ഥലത്തു ശല്യമായ വളർത്തു മൃഗങ്ങളെ പിടികൂടി പഞ്ചായത്ത് കാര്യാലയ വളപ്പിൽ പിടിച്ചു കെട്ടാൻ പ്രത്യേകം മുറികൾ ഏർപ്പെടുത്തിയിരുന്നു.
ഉടമ പഞ്ചായത്തിലെത്തി പിഴ ഒടുക്കിയാണ് മുഗങ്ങളെ കൊണ്ടു പോവുന്നത്.

ഈ രീതി പൂർണ്ണമായും ഇല്ലാതായതോടെയാണ് ഇപ്പോൾ മൃഗങ്ങളെ റോഡിൽ മേച്ചിലിനു വിട്ടിരിക്കുന്നത്.