കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ പ്രതിസന്ധി തുടരും
Friday, July 26, 2024 12:36 AM IST
ഒറ്റപ്പാലം: കുഞ്ചൻ നമ്പ്യാർ സ്മാരകം നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാതെ ഭരണ സമിതി യോഗം ചേർന്ന് പിരിഞ്ഞു.

ഇന്നലെയാണ് സ്ഥലം എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ സ്മാരക ഭരണസമിതി കലക്കത്ത് ഭവനത്തിൽ യോഗം ചേർന്നത്.

കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ തുള്ളൽ പഠനവും അനുബന്ധ പാഠ്യ പദ്ധതികളും നിലച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനോ പ്രതിസന്ധിക്ക് പരിഹാരം കണ്ട് പഠനം തുടങ്ങുന്നതിനോ ഭരണസമിതി ഒരു നടപടിയും സ്വീകരിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ നിന്നെത്തിയ തുള്ളൽ കലാകാരന്മാർ കുഞ്ചൻ നമ്പ്യാർ ജന്മഗൃഹത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

ഇക്കാര്യം പോലും ചർച്ച ചെയ്യാൻ സ്മാരക ഭരണസമിതി തയ്യാറായില്ലെന്നാണ് സൂചന.
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്മാരകത്തിലെ തുള്ളൽ അധ്യാപകരും മറ്റും ജോലിക്ക് വരുന്നത് നിർത്തിവച്ചിരിക്കുകയാണ്.

സ്മാരകത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തെ കുറിച്ചാണ് ഭരണസമിതി പ്രധാനമായും ചർച്ചചെയ്തത് എന്നാണ് വിവരം ഈ മാസം 28ന് കുഞ്ചൻ നമ്പ്യാർ സ്മാരത്തിൽ വച്ച് കലാകാരന്മാരുടെ അരങ്ങേറ്റം നടത്താനാണ് തീരുമാനം. 21 കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്.

സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി 96 ലക്ഷം രൂപയുടെ പ്രവർത്തികളുടെ അനുമതി ഹാബിറ്റാറ്റ് ഏജൻസിയെ ഏൽപ്പിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.


മൂന്ന് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന മലബാർ ലിറ്റററി സർക്യൂട്ടിന്‍റെ ഭാഗമായി കുഞ്ചൻ നമ്പ്യാർ സ്മാരകത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിന്‍റെ ഭാഗമായി അരക്കോടി രൂപയോളം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങളും സ്മാരകത്തിൽ നടക്കും.

ഈ പ്രവർത്തനങ്ങൾ എത്രയും വേഗം ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനാണ് യോഗം തീരുമാനിച്ചു പിരിഞ്ഞത്.

ദേശീയ സ്മാരകമായ കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്ത് ഭവനം ഇന്ന് വറുതിയുടെ പിടിയിലമർന്നിരിക്കുകയാണ്.

ആറു മാസത്തിൽ അധികമായി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ കലാ പഠനങ്ങൾ നിലച്ചിട്ട്.
ഓട്ടൻതുള്ളൽ, മൃദംഗം, നൃത്ത വാദ്യോപകരണങ്ങൾ, സംസ്കൃതം എന്നിവയാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്.

കേരള കലാമണ്ഡലത്തിന്‍റെ അനുബന്ധ സ്ഥാപനം ആയിട്ടാണ് ഇപ്പോൾ കലക്കത്ത് ഭവനം പ്രവർത്തിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ചൻ സ്മാരകം നേരിടുന്നത്.
സ്മാരകത്തിന്‍റെ വികസനം പൂർണമായി മുരടിച്ച അവസ്ഥയാണ്.

ഭീമമായ ശമ്പളകുടിശിക വന്നതോടെ കുഞ്ചൻ നമ്പ്യാർ കലാപീഠത്തിൽ അധ്യാപനം നടത്തിയിരുന്നവർ സമരത്തിന്‍റെ പാതയിലാണ്.

ഇതോടുകൂടി ഇവിടെ പഠനം നടത്തിവന്നിരുന്ന വിദ്യാർഥികളും കഷ്ടത്തിലായിരിക്കുകയാണ്.