അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷം; സുരക്ഷ ഉറപ്പാക്കാതെ വനംവകുപ്പ്
Thursday, July 25, 2024 12:27 AM IST
അഗളി: കാട്ടാനശല്യത്താൽ കർഷകർ പൊറുതിമുട്ടിയിട്ടും വനംവകുപ്പ് സുരക്ഷ ഒരുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.

അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ കുറവൻപാടി, പുലിയറ ഭാഗങ്ങളിൽ ഒരുമാസമായി രൂക്ഷമായ കാട്ടാനശല്യം തുടരുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ കൃഷികളും മറ്റു വസ്തുക്കളും കാട്ടാന നശിപ്പിച്ചു.

ഇതുസംബന്ധിച്ചു മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടും വനംവകുപ്പ് അനങ്ങാപ്പാറനയം സ്വീകരിച്ചുവരുകയാണെന്നു കർഷകർ കുറ്റപ്പെടുത്തി.

കർഷകരുടെ നാശനഷ്ടങ്ങൾ നേരിൽകാണാനോ കാട്ടാനയെ തുരത്താൻ ശാശ്വതമാർഗം സ്വീകരിക്കാനോ ഇതുവരെ സർക്കാർ തയാറായിട്ടില്ല. കഴിഞ്ഞദിവസം രാത്രി ഉണ്ണിമല പള്ളിക്കു സമീപമുള്ള നിരവധികൃഷിയിടങ്ങളിൽ കാട്ടാനകളെത്തി. എസ്എച്ച് കോൺവെന്‍റിന്‍റെ വൈദ്യുതിവേലി തകർത്ത് കൃഷികൾ നശിപ്പിച്ചു.

സമീപത്തെ പീറ്റർ താന്നിക്കൽ, കെ.എം. മാത്യു കോറോത്ത്, ജോസ് ഇഞ്ചയാനിയിൽ, പൊൻമശേരിയിൽ ജോയ്, രാജു പൂക്കുന്നേൽ, ബിജു പാറക്കുടിയിൽ, സെബാസ്റ്റ്യൻ കുരുവിക്കാട്ടിൽ തുടങ്ങി നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക്, കുരുമുളക്, കപ്പ തുടങ്ങി വിവിധ കൃഷികൾ വലിച്ച് ഒടിച്ചും ചവിട്ടിയും നശിപ്പിച്ചു.


ഇറിഗേഷൻവകുപ്പിന്‍റെ കാടുകളിലും കൊല്ലംകാട്ടിലുള്ള 20 ഓളം വരുന്ന കുട്ടിവനത്തിലും എൻഎസ്എസ് കാടുകളിലും പകൽ വിശ്രമിക്കുന്ന കാട്ടാനകൾ വൈകുന്നേരത്തോടെ കൃഷിയിടത്തിലേക്കു കടക്കുകയാണ് പതിവ്. മുത്തികുളം വനമേഖലകളിൽ നിന്നുംകാട്ടാനങ്ങൾ പ്രവേശിക്കുന്നുണ്ട്.

കാടും മലയും നിറഞ്ഞ ഈ കാർഷിക മേഖലകളിൽ ശക്തമായ മഴയും നിലനിൽക്കുന്നുണ്ട്. അധികം ദിവസങ്ങളും വൈദ്യുതി മുടങ്ങി പ്രദേശം ഇരുട്ടിലാകും. വീട്ടിൽനിന്ന് പുറത്തിറങ്ങാനാകാതെ ഭീതിയോടെയാണു ജനങ്ങൾ കഴിഞ്ഞു കൂടുന്നത്. ജോലികഴിഞ്ഞു രാത്രി വീട്ടിലേക്കു എത്തുന്നവർക്കും കാട്ടാന ഭീഷണിയുണ്ട്.

ആനപ്പേടിയിലുള്ള കർഷകരുടെ ജീവിതവും കൃഷിനാശവും വനംവകുപ്പ് ഉൾക്കൊള്ളണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. അട്ടപ്പാടിയുടെ മുഴുവൻ മേഖലകളിലും ഇത്തരം വന്യമൃഗശല്യം അടിക്കടി വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്.