മംഗലംഡാം നേർച്ചപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം
Thursday, July 25, 2024 12:27 AM IST
മംഗലംഡാം: നേർച്ചപ്പാറ പ്രദേശത്ത് വീണ്ടും കാട്ടാനക്കൂട്ടം. തോട്ടങ്ങളിലിറങ്ങി വ്യാപകമായി വിളകളും വീടും നശിപ്പിച്ചു. ആനക്കൂട്ടങ്ങൾ പ്രദേശത്തുതന്നെ തങ്ങുന്നതു ജനങ്ങളിൽ വലിയ ഭയപ്പാടാണുണ്ടാക്കുന്നത്.

രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ ജീവനും കൃഷിയും സംരക്ഷിക്കാനുള്ള ബദ്ധപ്പാടുകളിലാണ് കർഷകർ. വലിയ ഉറപ്പില്ലാത്ത ചെറിയ വീടുകളാണ് പ്രദേശത്തു കൂടുതലും.

ആനക്കൂട്ടങ്ങൾ വീടുകൾക്കുനേരെ തിരിഞ്ഞാൽ ജനങ്ങളുടെ ജീവൻതന്നെ അപകടത്തിലാകുന്ന ഗുരുതരസ്ഥിതിയാണു പ്രദേശത്തുള്ളത്. രോഗികളും പ്രായമായവരുമൊക്കെ പല വീടുകളിലുമുണ്ട്.

മാതോളിയിൽ സുകുമാരന്‍റെ വീടിന്‍റെ മേൽക്കൂര ആന തകർത്തു. ആലുങ്കൽ ചാക്കോ, കളപറമ്പിൽ ജിജോ, കൊച്ചുകിഴക്കയിൽ ജോർജ്, രാജൻ തുടങ്ങിയവരുടെ തോട്ടങ്ങളിലാണു കൂടുതലും കൃഷിനാശമുള്ളത്. തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള വിളകളാണ് ആനകൾ കടപുഴക്കിയും കൊമ്പുകൾഒടിച്ചും ചവിട്ടി മറിച്ചും നശിപ്പിച്ചിട്ടുള്ളത്.


വനാതിർത്തികളിൽ വൈദ്യുത തൂക്കുവേലികൾ സ്ഥാപിക്കുമെന്നു എംഎൽഎയും ഡിഎഫ്ഒയും അഞ്ചുമാസംമുമ്പ് ഉറപ്പു നൽകിയിരുന്നതാണെന്നു പ്രദേശവാസികൾ പറയുന്നു.

സർവേ നടപടികളും മറ്റു സാങ്കേതിക അനുമതികളും പൂർത്തിയായി പിന്നെയും വൈകുന്ന സ്ഥിതിയാണെന്നാണു നാട്ടുകാരുടെ പരാതി. പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടുകൂടെ വനംവകുപ്പിന്‍റെ കെട്ടിടമുണ്ട്.

ഇവിടെ വനപാലകരുടെ മുഴുവൻസമയ സേവനവും ഉറപ്പുവരുത്തണമെന്നു നേർച്ചപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രാത്രികാലങ്ങളിലെ പട്രോളിംഗും ശക്തമാക്കണമെന്നാണ് ആവശ്യം.