പട്ടഞ്ചേരി, പെരുമാട്ടി മേഖലകളിൽ ചുഴലിക്കാറ്റ്: വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി
Thursday, July 25, 2024 12:27 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും മരങ്ങൾവീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നും ലൈനുകൾ പൊട്ടിയും വ്യാപകനാശം. നറണിയിൽ തേക്കുമരം വീണു പോസ്റ്റുകൾ തകർന്നു.

കല്ലന്തോട്ടിൽ- രണ്ട്, ചെമ്മണംതോട്ടിൽ- നാല്, വളയമ്പാറ- ഒന്ന്, മീനാക്ഷിപുരം രാമർപണ്ണ- ഒന്ന്, വേമ്പ്- രണ്ട്, എന്നിവിടങ്ങളിലും പോസ്റ്റുകൾപൊട്ടി വൈദ്യുതി നിലച്ചിരിക്കുകയാണ്. അഞ്ചാംമൈലിൽ മരം കടപുഴകി റോഡിനു കുറുകെ വീണു.

നാട്ടുകാരും യാത്രികരുംചേർന്ന് മരം മുറിച്ചുനീക്കി ഒരുമണി ക്കുറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.


ഇടയ്ക്കിടെ പെയ്തുവരുന്ന മഴ ജീവനക്കാർക്ക് വൈദ്യുതി പുനഃസ്ഥാപിക്കൽ ജോലികൾക്കു തടസമുണ്ടാക്കുന്നുണ്ട്. ഭാഗികമായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണു കണക്കാക്കുന്നത്.

രണ്ടു ദിവസം മുൻപും പട്ടഞ്ചേരി പെരുമാട്ടിയിൽ സമാനമായ രീതിയിൽ കാറ്റിൽ നിരവധി പോസ്റ്റുകൾ പൊട്ടിയിരുന്നു. ഇവയെല്ലാം ശരിയാക്കുന്നതിനിടെയാണ് വീണ്ടും ശക്തമായ കാറ്റുണ്ടായിരിക്കുന്നത്.