വിദ്യാർഥികൾക്കു ഭീഷണിയായി ചെറുപുഷ്പം സ്കൂളിൽ തന്പടിച്ച് തെരുവുനായക്കൂട്ടം
Thursday, July 25, 2024 12:27 AM IST
വടക്കഞ്ചേരി: തെരുവുനായ്ക്കൾ പെരുകിയതുനാൽ ചെറുപുഷ്പം സ്കൂളിൽ കുട്ടികൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി. ഇന്‍റർവെൽ സമയങ്ങളിലും മറ്റും പുറത്തിറങ്ങുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കാൻ ഓടിയെത്തുന്ന സ്ഥിതിയാണെന്ന് അധ്യാപകർ പറഞ്ഞു. നായ്ക്കളെ പേടിച്ച് കുട്ടികൾക്ക് ബാത്ത്റൂമിൽ പോലും പോകാനാവാത്ത സ്ഥിതിയായിട്ടുണ്ട്.

സ്കൂൾ കെട്ടിടങ്ങളുടെ പല ഭാഗത്തും നായ് കൂട്ടങ്ങളാണ്. പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും നായ്ക്കളെ പിടികൂടാനുള്ള നടപടി വൈകുകയാണെന്നാണ് സ്കൂൾ അധികൃതരുടെ ആക്ഷേപം.

യുപി സെക‌്ഷൻ പ്രവർത്തിക്കുന്ന ഭാഗങ്ങളിലാണ് നായ്ക്കൾ കൂടുതലുള്ളത്. വടക്കഞ്ചേരി ടൗണിലും നായ്ക്കളുടെ മഹാപടയാണ്.

മെയിൻ റോഡിലും ബസ് സ്റ്റാൻഡിലും ഗ്രാമം റോഡിലുമെല്ലാം എട്ടും പത്തും എണ്ണം വരുന്ന തെരുവുനായ്ക്കളുടെ കൂട്ടങ്ങളുണ്ട്.


വന്ധ്യംകരണം ശസ്ത്രക്രിയയ്ക്ക് വിധേയരായവരും കൂട്ടത്തിലുണ്ടെങ്കിലും അക്രമാസമാകുന്നതിന് ഇവയ്ക്ക് അതൊന്നും തടസമല്ല.

കോഴി, ബീഫ്, പോർക്ക് തുടങ്ങിയ മാംസ വിൽപ്പന നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ കൂട്ടമായി വിലസുന്നത്.

തെരുനായ്ക്കളുടെ എണ്ണം കുറച്ച് ആളുകൾക്ക് സമാധാനമായി ടൗണിൽ സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആവശ്യം.

ഏതെങ്കിലും ഒന്നിന് പേവിഷബാധയേറ്റാൽ കൂട്ടത്തോടെ പടരുന്ന സ്ഥിതിയാണുള്ളത്.
വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടകരമാകുന്ന തെരുവുനായ്ക്കളെ പിടികൂടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് സ്കൂൾ അധികൃതരുടെയും പ്രദേശവാസികളുടെയും ആവശ്യം.