വോൾട്ടേജ് വ്യതിയാനം പരിഹരിക്കുന്നില്ല; വൈദ്യുതോപകരണങ്ങൾ തകരാറിൽ
Wednesday, July 24, 2024 1:10 AM IST
കരിമ്പ: മൂന്നേക്കർ കരിയട്ടിയിലുള്ള ട്രാൻസ്ഫോർമറിലെ തകരാർ മൂലം വൈദ്യുതി ഉപഭോക്താക്കൾ ദുരിതത്തിലാകുന്നു. വോൾട്ടേജിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിമിത്തം വൈദ്യുതോപകരണങ്ങൾ തകരാറിലാകുന്നതാണ് ജനങ്ങളെ ഏറെ വിഷമത്തിലാക്കുന്നത്.

ചുള്ളിയാംകുളം ദേവാലയമുൾപ്പടെ മൂന്നേക്കർ മുതൽ കരിമല വരെയുള്ള മുപ്പതിലധികം ഉപഭോക്താക്കളെയാണ് ഈ പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്.

വോൾട്ടേജിലുണ്ടാകുന്ന വ്യതിയാനം സംബന്ധിച്ച് ദിനംപ്രതി ഫോണിലൂടെ പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരമുണ്ടാകാതിരുന്നതോടെ ഉപഭോക്താക്കളൊന്നായി ഒപ്പുവെച്ച നിവേദനം തച്ചമ്പാറ കെഎസ്ഇബി ഓഫീസിൽ സമർപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം താൽക്കാലികമായി ഇത് പരിഹരിക്കുമെങ്കിലും അധികം വൈകാതെ സ്ഥിതി പഴയ നിലയിലെത്തുന്നുവെന്ന് ഉപഭോക്താക്കൾ പറയുന്നു.


പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയല്ലാതെ ഇതിന് പരിഹാരമില്ലെന്ന് കെഎസ്ഇബി അധികൃതർ തന്നെ പറയുമ്പോഴും ഇവർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നില്ല.

നാലുമാസക്കാലമായി തുടരുന്ന ഈ അനാസ്ഥ വൈദ്യുത മന്ത്രിയുൾപ്പടെയുള്ള ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.