ശക്തമായ കാറ്റിൽ ചെറുകിട ഇരുമ്പ് ഉപകരണനിർമാണ യൂണിറ്റ് തകർന്നു
Wednesday, July 24, 2024 1:10 AM IST
ഷൊർണൂർ: ശക്തമായ കാറ്റിൽ ചെറുകിട ഇരുമ്പുപകരണ നിർമാണ കമ്പനി തകർന്നു.
ഷൊർണൂർ കാരക്കാട് 10-ാം വാർഡിലെ പനഞ്ചി കുന്നത്ത് വീട്ടിൽ പി.കെ.ശശികുമാറിന്‍റെ ഉടമസ്ഥതയിലുള്ള ശശി എൻജിനീയറിംങ്ങ് വർക്സ് എന്ന ചെറുകിട ഇരുമ്പുപകരണ കമ്പനിയാണ് ശക്തമായ കാറ്റിൽ പൂർണ്ണമായി തകർന്നത്.

ടൈലൈറ്റംഗ് കത്തിരി, വിവിധ തരം കത്തികൾ, മടവാളുകൾ, അരിവാൾ, ചട്ടുകം തുടങ്ങിയ വിവിധ തരം ചെറുകിട കാർഷിക- ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങൾ നിർമിയ്ക്കുന്ന വ്യവസായ യൂണിറ്റിന്‍റെ കമ്പനിയാണിത്. കെട്ടിടം പൂർണമായി തകരുകയും 4 ഗ്രെയിന്‍റിംഗ് മോട്ടോറുകൾ, മൂന്ന് ഡ്രില്ലിംഗ്് മെഷിനുകൾ, രണ്ട് മോട്ടോർ ബ്ലോറുകൾ, നാല് ഗ്രെയിന്‍റിംഗ് സ്പിന്‍റലുകൾ, ചാണകൾ, പണിയായുധങ്ങൾ, നിർമാണം പൂർത്തിയായി വില്പനയ്ക്കുള്ള സാധനങ്ങൾ, ഫർണ്ണീച്ചറുകൾ എന്നിവയുൾപ്പെടെ 20 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ വീടുകളിലേക്ക് പോയ സമയം ആയതിനാൽ ആളപായം ഉണ്ടായില്ല. ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, ഷൊർണൂർ പോലീസ്, ഷൊർണൂർ നഗരസഭ എൻജിനീയറിംഗ് വിഭാഗം, ഷൊർണൂർ ഒന്ന് വില്ലേജ് ഓഫീസർ, ഷൊർണൂർ വ്യവസായ വകുപ്പ് അധികൃതർ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.