ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു പുതിയ മുഖശ്രീ
Wednesday, July 24, 2024 1:10 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേസ്റ്റേഷനു ഇനി പുതിയ മുഖശ്രീ. സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലെത്തി. ഈമാസം അവസാനംതന്നെ ആദ്യഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണു റെയിൽവേയുടെ ലക്ഷ്യം.

12.94 കോടിയുടെ പദ്ധതിയാണിപ്പോൾ പൂർത്തിയായത്. റെയിൽവേസ്റ്റേഷന്‍റെ മുഖച്ഛായതന്നെ മാറ്റിയ നവീകരണമാണ് അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്നത്.

യാത്രക്കാരുടെ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം, സ്റ്റേഷന്‍റെ പ്രവേശന കവാടം വിപുലീകരിക്കൽ, മുൻവശത്തെ സൗന്ദര്യവത്കരണം തുടങ്ങിയവയാണിപ്പോൾ നടപ്പാക്കിയത്. അയ്യായിരം ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിംഗ് കേന്ദ്രവും കാത്തിരിപ്പുകേന്ദ്രവും നിർമിച്ചു.
അകത്തേക്കും പുറത്തേക്കും പോകാനുള്ള വഴിയും പ്രവേശനകവാടത്തിൽ ഉയരവിളക്കുകളും നിർമിച്ചു. മുൻവശത്തെ പാതനിർമാണം പുരോഗമിക്കയാണ്.


നിലവിലെ പാതയുടെ ഗതിമാറ്റിയാണ് നിർമിക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണം, സുരക്ഷാഭിത്തി നിർമാണം തുടങ്ങിയവ പൂർത്തിയാക്കാനുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

മുൻവശത്തെ കെട്ടിടനിർമാണവും ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലെ ശീതീകരിച്ച വിശ്രമകേന്ദ്ര നിർമാണവും പൂർത്തിയാക്കി. പ്ലാറ്റ്‌ഫോമുകൾക്ക് മുകളിലൂടെയുള്ള രണ്ടാം മേൽപ്പാലത്തിന്‍റെ പണിയും കഴിഞ്ഞു.

മുൻവശത്തെ പാതയുടെ നിർമാണം കഴിയുന്നതോടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് രണ്ടാംഘട്ട നിർമാണവും ആരംഭിച്ചേക്കും. 24 കോടിരൂപയുടെ പദ്ധതിയാണ് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്.