വെള്ളത്തിൽ മുങ്ങി കൃഷിനശിച്ച വയലുകളിൽ വീണ്ടും നടീൽ
Wednesday, July 24, 2024 1:10 AM IST
ചിറ്റൂർ: താമരക്കുളത്തിൽ കനാൽബണ്ട് തകർന്നു കൃഷിനാശം സംഭവിച്ച ശ്രീനിവാസൻ, ശശിക്കുട്ടൻ എന്നിവരുടെ വയലുകളിൽ വീണ്ടും ഞാറുനട്ടു. അഞ്ചേക്കറിലാണ് നടീൽ നടത്തിയിരിക്കുന്നത്.

മറ്റു കർഷകരും നടീലൊരുക്കി വരികയാണ്. ആഴംതോട് കനാൽബണ്ട് മണൽചാക്കുനിരത്തി താത്കാലിക ബണ്ട് ഉടൻനിർമിക്കാമെന്നു സ്ഥലംസന്ദർശിച്ച ജലസേചന വകുപ്പധികൃതർ കർഷകർക്കു നൽകിയ ഉറപ്പിലാണ് കർഷകർ വീണ്ടും നടീൽ പണി നടത്തിയിരിക്കുന്നത്.


താമരക്കുളത്ത് 15 കർഷകരുടെ 40 ഏക്കറോളം നെൽകൃഷി കനാൽബണ്ട് തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നശിച്ചതു നേരത്തെ ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനിടെ ജലസേചന വകുപ്പ് ജീവനക്കാർ മണൽചാക്ക് നിരത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.