നിജിലിന് ഇനിയും പാടാൻ സുമനസുകൾ സഹായിക്കണം
Sunday, May 19, 2024 6:48 AM IST
ഷൊർണൂർ: സംഗീത ലോകത്ത് ഷൊർണൂരിന്‍റെ കൈയൊപ്പു ചാർത്തിയ യുവഗായകന്‍റെ ജീവന് വേണ്ടി ജന്മനാടിന്‍റെ കരുതൽ. 19 കാരനായ ഷൊർണൂർ നിജിലിന്ന് വേദനയുടെ ലോകത്താണ്. മലബാർ കാൻസർ സെന്‍ററിന്‍റെ വിജനമായ മുറിയിൽ മൂളിപ്പാട്ടു പോലും വഴിപിരിഞ്ഞ ജീവിതത്തിന്‍റെ നിസഹായതയിലാണീ ചെറുപ്പക്കാരൻ. നിജിലിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ദൗത്യവുമായി പ്രദേശത്തെ യുവാക്കൾ മുന്നോട്ടിറങ്ങിയത് മാത്രമാണ് നിജിലിന്‍റെ ഏക ആശ്വാസം.

രണ്ടുവർഷം മുമ്പാണ് നാടൻപാട്ടു കലാകാരനായ നിജിലിനെ രോഗം ബാധിച്ചത് തിരിച്ചറിഞ്ഞത്. ഷൊർണൂർ ഗണേശ്ഗിരി മുണ്ടായ പെരുമനത്ത് പറമ്പിൽ ഹരിനാരായണന്‍റെ മകനാണ്. പ്ലസ്‌വൺ പഠനസമയത്ത് പനിയുടെ രൂപത്തിലായിരുന്നു തുടക്കം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽനിന്നു രോഗം സ്ഥിരീകരിച്ചു.

ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന മാരകമായ അർബുദമാണ് നിജിലിനെ ബാധിച്ചത്. ഒന്നരവർഷത്തോളം അച്ഛൻ ഹരിനാരായണനും അമ്മ നിഷയും ചേർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സിച്ചു. ഇതിനിടെ 24 റേഡിയേഷനും കീമോയുമെല്ലാമായി ആ 19 കാരൻ വേദനകളേറെ സഹിച്ചു.

സംഗീതത്തെ ഏറെ സ്‌നേഹിച്ച നിജിൽ പാടാൻ കയറിയ വേദികളിൽ പാടാനാവാതെ തളർന്നുവീണു. ആദ്യമൊന്നിടറിയെങ്കിലും രോഗം ബാധിച്ചതിന്‍റെ വിഷമമില്ലാതെ വീണ്ടും നിജിൽ വേദികളിൽ പാട്ടുകൾ പാടി തിമിർത്തു. ഷൊർണൂർ ‘കൂട്ട്’ കലാസാംസ്‌കാരിക വേദിയിലെ കലാകാരനാണ് നിജിൽ.


രണ്ട് ആൽബങ്ങളും നിജിൽ പാടി റിലീസ് ചെയ്തിട്ടുണ്ട്. വിഷുവിന് തൃശൂരിലാണ് ഒടുവിൽ നിജിൽ പാടിനിർത്തിയത്. പിന്നീട് മലബാർ കാൻസർ സെന്‍ററിലെ ചികിത്സയിലേക്ക്. 80 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അച്ഛൻ ഹരിനാരായണൻ പെയിന്‍റിംഗ് തൊഴിലാളിയാണ്. ഇത്രയും വലിയൊരുതുക കണ്ടെത്താൻ ഈ കുടുംബത്തിനാവില്ല. അതുകൊണ്ടുതന്നെ നിജിലിന്‍റെ ചികിത്സാചെലവ് കണ്ടെത്താൻ ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളും കൈകോർക്കുന്നുണ്ട്.
എത്രയും വേഗത്തിൽ ചികിത്സ നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.ഇതിനായി നിജിൽ ചികിത്സാസഹായ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. എസ്ബിഐ ഷൊർണൂർ ടൗൺ ബ്രാഞ്ചിൽ നിജിൽ ചികിത്സാസഹായനിധി എന്ന പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പർ: 42971561594. ഐഎഫ്എസ്ഇ കോഡ്: sbin0070787,
upi id nijilchikithsasahaya nidhi@sbi.