ചിനക്കത്തൂരിൽ തിറകെട്ടിയാടാൻ കുഞ്ഞു കലാകാരന്മാരും
Tuesday, February 20, 2024 6:56 AM IST
ഒറ്റപ്പാലം: പറയുടെ ദ്രുതതാളത്തിനൊത്ത് ഇത്തവണ ചിനക്കത്തൂരിൽ തിറകെട്ടിയാടാൻ പുതു തലമുറയുടെ പ്രതിനിധികളായി നാലു ചെറു ബാല്യങ്ങളെത്തും. അനുഷ്ഠാന കലാരൂപമായതിറകെട്ടലിന് കലാകാരൻമാരില്ലാത്ത നാൾവഴികളിലേക്ക് കാലം കടക്കുന്നിടത്തു നിന്നാണ് ഇതിനൊരു അപവാദമായി പുതു തലമുറയെത്തുന്നത്.

പൂരദിവസം രാവിലെ ഇവർ കാവിലെത്തും. പൂതൻ, തിറ കലാകാരൻമാർക്കിടയിൽ കുഞ്ഞൻ ചിലമ്പിന്‍റേയും അരമണിയുടെയുടെയും പറയുടെയും താളത്തിൽ കൊച്ചുതിറ രൂപങ്ങൾ തലയിലേന്തി മതിമറന്നാടാനാണാ വരവ്. കുട്ടികളാണ് ഇത്തവണ തിറരൂപംകെട്ടി ദേവീസന്നിധിയിലെത്തുന്നത്. കഴിഞ്ഞവർഷം തിറകെട്ടിയാടിയിരുന്ന ഒറ്റപ്പാലം പല്ലാർമംഗലം കാരക്കാട്ട് പറമ്പിൽ ബാബുവിന്‍റേയും രമ്യയുടെയും മകൻ അനന്തകൃഷ്ണൻ (അമ്പാടി -11), ലക്കിടി മൂന്നുണ്ണിക്കാവ് മേലേപ്പുരയ്ക്കൽ പ്രമോദിന്‍റേയും നിഷയുടെയും മകൻ ശ്രീരാഗ് (11), മീറ്റ്‌ന മുല്ലയ്ക്കൽ ഉണ്ണിക്കൃഷ്ണന്‍റേയും സിന്ധുവിന്‍റേയും മകൻ നിരഞ്ജൻ (13), മുല്ലയ്ക്കൽ മണികണ്ഠന്‍റേയും പ്രിയയുടെയും മകൻ ആദിത്ത് (13) എന്നിവരാണ് ഇത്തവണ കാവിൽ കുഞ്ഞുതിറയായി എത്തുക.


പാരമ്പര്യമായി പൂതനും തിറയും കെട്ടിയാടാറുള്ളവരാണ് നാലു കുട്ടികളുടെയും കുടുംബങ്ങൾ. ഇത്ര ചെറുപ്രായത്തിൽ ഇതുവരെ തിറകെട്ടാൻ കുട്ടികളൊരുങ്ങിയിരുന്നില്ല. പലരും 17 വയസു മുതലൊക്കെയാണ് തിറകെട്ടിയിരുന്നത്. എന്നാൽ, മുതിർന്നവരുടെ ചുവടുകൾകണ്ട്‌ ഇഷ്ടപ്പെട്ടതോടെ ഇവർ തിറകെട്ടാൻ താത്‌പര്യത്തോടെ മൂന്നോട്ടുവന്നു. അനന്തകൃഷ്ണന് തിറകെട്ടുന്ന മൂന്നാമത്തെ പൂരമാണ് വരാനിരിക്കുന്നത്.

ശ്രീരാഗ് കഴിഞ്ഞതവണ രംഗത്തുണ്ടായിരുന്നു. രണ്ടുവർഷമായി നിരഞ്ജനും ആദിത്തും പരിശീലനം തുടങ്ങിയിട്ട്. പൂതൻ -തിറ കളിക്കാൻ അതിന്‍റേതായ മുദ്രയും ചുവടുകളുമുണ്ട്. ഇതിനൊത്തുവേണം കളിക്കാൻ. പൂതനും തിറയും ഒരുമിച്ചാണ് വീടുകളിൽ എത്തുക. തിറരൂപം പൂരം ദിവസം മാത്രമാണ് ചിനക്കത്തൂർ തട്ടകത്ത് ഇറങ്ങുന്ന പതിവുള്ളത്. വള്ളുവനാടിന്‍റെ അനുഷ്ഠാന കലാരൂപമാണ് പൂതനും തിറയും. തിറയാട്ടത്തിന്‍റെ കാര്യങ്ങളെല്ലാം ഹൃദ്യസ്തമാക്കിയാണ് നാൽവർ സംഘത്തിന്‍റെ വരവ്.