ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലുളള ബിവറേജ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കാട്ടൂര്‍ ലേബര്‍ സെന്‍റര്‍ ഒറ്റാലി വീട്ടില്‍ സതീശന്‍ (53) എന്നയാളെ വെട്ടുകത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. പൊറത്തിശേരി സ്വദേശി കണ്ണമ്പുള്ളി വീട്ടില്‍ ഓലപീപ്പി സജീവന്‍ എന്നു വിളിക്കുന്ന സജീവന്‍ (45 ), പോട്ട പടിഞ്ഞാറെത്തല വീട്ടില്‍ ഫ്രിജോ (38 ) എന്നിവരാണ് അറസ്റ്റിലായത്.

ഷോപ്പിന്‍റെ കൗണ്ടര്‍ക്ലോസ്സ് ചെയ്ത് ഷട്ടര്‍ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന സജീവന്‍, ഫ്രിജോ എന്നിവരോട് ഷോപ്പില്‍ നിന്നും പുറത്തേക്ക് പോകാന്‍ പറഞ്ഞതിലുളള വിരോധത്താലാണ് പ്രതികള്‍ ജീവനക്കാരനെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ് കുമാര്‍, മുഹമ്മദ് റാഷി, പ്രൊബേഷന്‍ എസ് ഐ സുബിന്‍, എഎസ്ഐ ഉമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിനുലാല്‍ സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.