ഹൃദയത്തിന് കരുതലായി സെന്റ് മേരീസ് ആശുപത്രി
1591258
Saturday, September 13, 2025 4:45 AM IST
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആന്ജിയോപ്ലാസ്റ്റികള് നടക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയെന്ന നേട്ടം തൊടുപുഴ സെന്റ് മേരീസ് ആശുപത്രി സ്വന്തമാക്കി. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
ഏഴു പതിറ്റാണ്ടിലേറെയായി ആതുരസേവന രംഗത്ത് മുന്‍നിരയിലുള്ള ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. മാത്യു ഏബ്രഹാം, സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. മുസ്ന ജമാല്‍, ഡോ. ബിജോയ് വി. ഏലിയാസ്, ക്ലിനിക്കല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നിതിന്‍ പരീത് എന്നിവരാണ്.
ഹൃദ്രോഗ നിര്‍ണയത്തിനായുള്ള എക്കോ കാര്‍ഡിയോഗ്രഫി, സ്ട്രെസ് എക്കോ കാര്‍ഡിയോഗ്രഫി, കോണ്ട്രാസ്റ്റ് എക്കോ കാര്‍ഡിയോഗ്രഫി, ട്രെഡ്മില് ടെസ്റ്റ്, ഹോള്‍ട്ടര്‍, ഇഎല്‍ആര്‍, എബിപിഎം എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. അത്യാധുനിക കാത്ത്ലാബും കൊറോണറി കെയര്‍ യൂണിറ്റും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.
പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, കോംപ്ലക്സ് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, സിടിഒ, ബൈപ്യൂരിഫിക്കേഷന് ആന്‍ജിയോപ്ലാസ്റ്റി, ഒസിടി ഇമേജിംഗ്, ഐഎബിപി എന്നീ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളും ടെമ്പററി ആൻഡ് പെര്‍മനന്റ് പേസ്മേക്കര്‍ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി 1963-ല്‍ ഡോ. എബ്രഹാം തേക്കുംകാട്ടില്‍ സ്ഥാപിച്ച സെന്റ് മേരീസ് ആശുപത്രി ഇന്ന് ഇടുക്കിയിലെയും സമീപ ജില്ലകളിലെയും ജനങ്ങളുടെ ആശ്രയകേന്ദ്രമാണ്.