പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച് എസ്‌ഐക്ക് പരിക്കേറ്റ സംഭവം : വാഹനം ഓടിച്ചിരുന്ന യുവാവ് അറസ്റ്റില്‍
Friday, May 10, 2024 4:29 AM IST
കൊച്ചി: മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയും എസ്‌ഐയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൂട്ടു പ്രതി അറസ്റ്റില്‍.

ആലുവ തായിക്കാട്ടുകര കരിപ്പായില്‍ വീട്ടില്‍ കെ.എന്‍. മുഹമ്മദ് സുഹൈലിനെ(24)യാണ് മട്ടാഞ്ചേരി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവയില്‍ നിന്നു അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് ഇയാളായിരുന്നു വാഹനം ഓടിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി ആഷിഖി(30)നെ മട്ടാഞ്ചേരിയില്‍ നിന്നു പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അപകടത്തില്‍ തോപ്പുംപടി എസ്‌ഐ ടിജോയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെ തോപ്പുംപടി പാലത്തിലായിരുന്നു സംഭവം.

ആലുവ ചെങ്ങമനാട് വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാന്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ മയക്കുമരുന്ന് സംഘമാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ കരിയാട് ഭാഗത്തു നടന്ന പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

നഗരത്തില്‍ രാത്രിയില്‍ വിവിധ പോലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനയും വെട്ടിച്ചാണ് പ്രതികള്‍ തോപ്പുംപടിയിലേക്ക് എത്തിയത്. തോപ്പുംപടി പഴയപാലത്തിലേക്ക് കാര്‍ കടന്നതോടെ എസ്‌ഐ ടിജോയും സംഘവും ജീപ്പ് റോഡിന് കുറുകെയിട്ടു. ജീപ്പിലേക്ക് കാര്‍ ഇടിപ്പിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് സംഘം പിന്തുടര്‍ന്നാണ് ആഷിഖിനെ പിടികൂടിയത്. സംഭവത്തിനുശേഷം മുഹമ്മദ് സുഹൈല്‍ ഒളിവില്‍ പോയി.

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ പോലീസ് ജീപ്പിന്‍റെ മുന്‍ഭാഗവും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും തകർന്നു.