വരുന്നു കാറ്റും മഴയും: മാറ്റണം ഈ പടുകൂറ്റന്‍ അപകടങ്ങള്‍
Sunday, May 19, 2024 4:44 AM IST
കൊച്ചി: അതിശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതാ പ്രവചനം നിലനില്‍ക്കെ, ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന നൂറുകണക്കിന് പരസ്യബോര്‍ഡുകള്‍ ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം പരസ്യബോര്‍ഡുകളും കെട്ടിടങ്ങള്‍ക്കു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും അനധികൃതവും കാലപ്പഴക്കം ചെന്നവയുമാണ്.

ശക്തമായ കാറ്റടിച്ചാല്‍ ഇവ പലതും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. അംഗീകൃത എന്‍ജിനീയറുടെ ബലപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടം.

എന്നാല്‍ ഒരിക്കല്‍ ലൈസന്‍സ് എടുത്തവര്‍ പിന്നീട് പുതുക്കാറില്ല. സൗകര്യപൂര്‍വം ഓരോ തവണയും പുതിയ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കാറാണ് പതിവ്. ഇതിനെതിരെ ഹൈക്കോടതി തന്നെ രംഗത്തു വന്നതോടെ ചെറിയ ചലനങ്ങള്‍ ഉണ്ടായെങ്കിലും അപകടകരമായ സ്ഥിയിലില്‍ നഗരത്തിന് മുകളില്‍ നിലയുറപ്പിച്ചിട്ടുള്ളവ നിരവധിയാണ്.


സ്‌കൂള്‍ വളപ്പുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന ചട്ടവും പാലിക്കുന്നില്ല. നഗരത്തില്‍ തന്നേ സ്‌കൂളുകളോടു ചേര്‍ന്ന് പടകൂറ്റന്‍ പരസ്യബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 1000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള പരസ്യബോര്‍ഡ് വയ്ക്കാനാണ് സര്‍ക്കാര്‍ അനുമതി.

ഒരു സ്‌ക്വയര്‍ ഫീറ്റിന് 200 രൂപയാണ് സര്‍ക്കാര്‍ നികുതി നിരക്ക്. നിലവില്‍ സ്ഥാപിച്ചിട്ടുള്ളവയില്‍ എത്രയെണ്ണം നിയമം പാലിച്ചിട്ടുണ്ടെന്നും നികുതി അടയ്ക്കുന്നുണ്ടെന്നും അധികൃതര്‍ക്ക് പോലും അറിവില്ല.

നിരവധിപേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ പരസ്യബോര്‍ഡ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അപകടകരമായി നില്‍ക്കുന്ന പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നഗരവാസികള്‍ ആവശ്യപ്പെടുന്നു.