കൊച്ചിയിലെ ലഹരിക്കേസ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്
Monday, May 20, 2024 4:49 AM IST
കൊച്ചി: കൊച്ചിയില്‍ മോഡലുള്‍പ്പെട്ട ലഹരിക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ബുക്കിലെ പേരുകാരിലേക്ക് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചു.
നല്‍കാനുള്ള പണത്തിന്‍റെ കണക്കിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള ഇക്ക, ബോസ്, സൂരജ്, സല്‍മ, വിജയ്, അഗോരി, കെപി, എമിറിറ്റസ് എന്നിങ്ങനെ തുടങ്ങുന്ന പേരുകാരിലേക്കാണ് പുതിയ അന്വേഷണം. ഇക്കയും ബോസും ബംഗളൂരുവിലുള്ള ലഹരി ഇടപാടുകാരായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

അജിത്ത്, മിഥുന്‍ മാധവ് എന്നീ യുവാക്കളാണ് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത്. പോലീസ് എത്തുന്നതിന് മുന്‍പ് രണ്ടുപേരും ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇവരെ വൈകാതെ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അന്‍സാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസര്‍ (18), തൃശൂര്‍ സ്വദേശി എബിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. വീര്യം കൂടിയ കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.


കറുകപ്പള്ളിയിലെ വൈറ്റ്ഹൗസ് ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. പോലീസ് സംഘം ലോഡ്ജില്‍ എത്തുമ്പോള്‍ ആറുപേരും ലഹരിയുടെ ഉന്മാദത്തിലായിരുന്നു. അഞ്ചു യുവാക്കള്‍ കൊക്കൈയ്ന്‍ ഉപയോഗിച്ചെങ്കിലും അല്‍ക്കയ്ക്ക് ഇതു നല്‍കിയില്ല. വീര്യം കൂടുതലായതിനാലാണ് നല്‍കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

മോഡല്‍ അല്‍ക്ക ബോണി മോഡലിംഗ് രംഗത്തുള്ളവര്‍ക്കും ലഹരി കച്ചവടം നടത്തിയതായാണ് സംശയിക്കുന്നത്. പങ്കാളികളായി പ്രവര്‍ത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളാണെന്നും വ്യക്തമായിട്ടുണ്ട്.

പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ആറു ഫോണുകളുടെ സിഡിആര്‍ പരിശോധിക്കും. ഇതിലൂടെ കണ്ണികളെ പൂട്ടാനാകുമെന്നാണ് കരുതുന്നത്. പിടിയിലായ രഞ്ജിത്ത് മൂന്നു കൊലപാതകശ്രമ കേസുകളിലും പ്രതിയാണ്. സൂരജിന് വിവിധ സ്റ്റേഷനുകളിലായി നാലു മോഷണക്കേസുകളുണ്ട്.