സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Monday, May 20, 2024 1:48 AM IST
പാലിയേക്കര: ചവളർ സൊസൈറ്റിയുടെ സമ്മേളനത്തിനുവന്ന വാഹനങ്ങൾ പാലിയേക്കര ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

സമ്മേളന വാഹനങ്ങൾ ടോൾ ബൂത്തുകളിൽ നിരത്തിയിട്ടതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ പ്ലാറ്റിനംജൂബിലി സമ്മേളനത്തിന് തൃശൂരിലേക്കുപോയ ബസുകളാണ് ടോൾപ്ലാസയിൽ തടഞ്ഞത്. അതോടെ എല്ലാ ട്രാക്കുകളിലും സമ്മേളനവാഹനങ്ങള്‍ നിര്‍ത്തിയിട്ടു പ്രതിഷേധിച്ചു. അവധി ദിവസമായതിനാൽ മണലിപാലം വരെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു.

അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതതടസമുണ്ടായി. തൃശൂരിലേക്ക് സമ്മേളനത്തിനു പോകുന്ന ബസുകളെ ടോളില്‍നിന്നു ഒഴിവാക്കാമെന്ന് ടോൾപ്ലാസ അധികൃതര്‍ പറഞ്ഞിരുന്നതായി സംഘടനാ പ്രവര്‍ത്തകര്‍ ജീവനക്കാരെ അറിയിച്ചെങ്കിലും തങ്ങള്‍ക്ക് പ്രത്യേക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്.


ഇതോടെ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകളില്‍ ബസുകള്‍ നിറുത്തിയിട്ട് ടോള്‍പ്ലാസയില്‍ ഇറങ്ങിനിന്നു. തുടർന്ന് പിറകെവന്ന വാഹനങ്ങളും നിര്‍ത്തിയിടേണ്ടിവന്നു. പിന്നീട് ടോള്‍ ജീവനക്കാര്‍ മാനേജ്‌മെന്‍റ് പ്രതിനിധികളുമായി സംസാരിച്ചശേഷം ബസുകള്‍ കടത്തിവിട്ടാണ് ഗതാഗതതടസം ഒഴിവായത്. ഈസമയം നൂറുകണക്കിന് വാഹനങ്ങൾ ടോള്‍പ്ലാസയില്‍ കുടുങ്ങി.