മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വാഹനപാർക്കിംഗിലേക്കുള്ള റോഡ് തകർന്ന നിലയിൽ
Friday, May 17, 2024 4:40 AM IST
മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലത്തേക്കുള്ള റോഡിന്‍റെ ശോചയനീയാവസ്ഥക്ക് അറുതിയായില്ല. നഗരസഭാ പരിധിക്കുള്ളിൽ വർഷങ്ങൾക്ക് മുന്പ് നിർമിച്ച റോഡ് ഇന്നും മണ്‍പാതയായി തുടരുന്നു.

മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ആശുപത്രിയിയുടെ പാർക്കിംഗ് സ്ഥലത്തേക്കുള്ള റോഡ് വലുതും ചെറുതുമായ കല്ലുകളും, കുഴികളും നിറഞ്ഞ് അപകടപാതയായി മാറി.

മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറയുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പാർക്കിംഗ് സ്ഥലത്തിലെ റോഡിൽ ഉയർന്നുനിൽക്കുന്ന കല്ലുകളുടെ മുകളിലൂടെ വാഹനങ്ങൾ കയറി ഇറങ്ങുന്പോൾ വാഹനത്തിന്‍റെ ഒരു ഭാഗം ഉയരുന്നത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നതിനും കാരണമാകുന്നുണ്ട്.

റോഡ് ശോച്യാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ കൂടുതലായും പ്രവേശന കവാടത്തിലൂടെ സഞ്ചരിക്കുകയും, ഇരുചക്ര വാഹനങ്ങൾ അവിടെ തന്നെ പാർക്ക് ചെയ്യുന്നതുമായ സഹചര്യമാണ് നിലവിൽ. ഇത് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തിരക്കനുഭവപ്പെടുത്തുന്നതിന് കാരണമാകുന്നു.

എല്ലാവിധ സൗകര്യങ്ങളോടും, നിലവാരത്തോടും കൂടി പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഈ ഭാഗം മാത്രം ശ്രദ്ധിക്കാൻ നഗരസഭാ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. 100 മീറ്ററോളം ദൈർഘ്യമുള്ള റോഡ് അപകടാവസ്ഥയിൽ തുടരുന്നതിനാൽ ഇരുചക്ര വാഹനങ്ങളുമായി ആശുപത്രിയിലെത്തുന്നവരാണ് കൂടുതൽ ദുരിതത്തിലാകുന്നത്.

മഴ കനക്കുന്നതിനു മുന്പ് റോഡ് ടാർ ചെയ്ത് അപകട സാധ്യത ഒഴിവാക്കാൻ നഗരസഭ തയാറാകണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം റോഡ് ടാർ ചെയ്യുന്നതിനായി നഗരസഭ തുക അനുവദിച്ചിരുന്നു.

എന്നാൽ ആശുപത്രിയിൽ ട്രാൻഫോമർ സ്ഥാപിക്കുന്നതിനായി തുക അപര്യാപ്തമായി വന്നതോടെ റോഡ് നവീകരണത്തിനും, മറ്റ് പദ്ധതികൾക്കുമായി അനുവദിച്ചിരുന്ന തുക അതിലേക്കായി ഉൾക്കൊള്ളിക്കേണ്ടി വന്നു. 2024-25 സാന്പത്തിക വർഷം റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിനായി 12 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വാദം.