കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്
Monday, September 23, 2024 11:35 PM IST
മറയൂർ: കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. പാമ്പുംപാറ സ്വദേശി കുഞ്ഞാപ്പി എന്ന് വിളിക്കുന്ന തോമസിനാ (71) ണ് പരിക്കേറ്റത്.

രാവിലെ ഏഴോടെ വീട്ടുവളപ്പിലെ പുളിമരത്തിൽനിന്ന് പുളികൾ ശേഖരിക്കുന്നതിനായി ഭാര്യയുമൊത്ത് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഒറ്റയാൻ ആക്രമിച്ചത്. കാട്ടാനയുടെ അടിയേറ്റു തോമസിന്‍റെ കുടൽ പുറത്തുവന്നു. സമീപത്ത് നിർമാണ ജോലിക്കായി എത്തിയവരാണ് പരിക്കേറ്റ തോമസിനെയും ഭാര്യ സിസിലിയെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഒരാഴ്ച മുമ്പ് റിസോർട്ട് വളപ്പിൽ കയറി കാട്ടാന നാശനഷ്ടം ഉണ്ടാക്കിയപ്പോൾ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഡീസൽ അടിക്കാൻ സർക്കാർ പണം നൽകുന്നില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറിയ സംഭവമുണ്ടായി.


പുളിമരത്തിന്‍റെ ചുവട്ടിൽ നിൽക്കുമ്പോൾ ചിഹ്നം വിളിച്ച് എത്തിയ കാട്ടാന തോമസിനെ ആക്രമിക്കുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിൽ ഭാര്യ സിസിലിക്ക് വീണു പരിക്കേറ്റു. മറയൂരിൻനിന്ന് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച തോമസിന്‍റെ നില ഗുരുതരമാണ്. കാട്ടാന ശല്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന മറയൂർ ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചു.