ഇടുക്കി മെഡി. കോളജ്: വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Monday, September 23, 2024 11:35 PM IST
ഇടുക്കി: മെഡിക്കൽ കോളജിന്‍റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോളജിലെ വിവിധ നിർമാണ പദ്ധതികൾക്കായി അനുവദിച്ച 92 കോടിയിൽനിന്നു നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, മോഡുലാർ ലാബ്, ലക്ചർ ഹാൾ, വിവിധ ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് മികച്ച വിജയശതമാനം നേടിയ മെഡിക്കൽ കോളജുകളിൽ രണ്ടാം സ്ഥാനം നേടാൻ ഇടുക്കിക്ക് കഴിഞ്ഞു. കുട്ടികളുന്നയിച്ച വിഷയങ്ങൾക്കും പ്രഥമ പരിഗണന നൽകും.

2023-ലെ ആദ്യ വർഷ ബാച്ചിൽ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച അർജുൻ കോശി, ടി.പി. ഗ്രീഷ്മ എന്നിവരെ മന്ത്രി ആദരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഇടുക്കി മെഡിക്കൽ കോളജിന്‍റെ വികസനത്തിൽ വലിയ കൂട്ടായ്മ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് പോൾ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ. മനോജ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം നിമ്മി ജയൻ, ഡോ. എസ്. ശ്രീകുമാർ, ഡോ. സുരേഷ് വർഗീസ്, ഡോ. ടി.ഒ. നവാസ്, ഷിജോ തടത്തിൽ എന്നിവർ പ്രസംഗിച്ചു.

നിർമാണം ആറു മാസത്തിനകം
പൂർത്തിയാക്കണം: മന്ത്രി

ഇടുക്കി: മെഡിക്കൽ കോളജിൽ നടന്നുവരുന്ന മുഴുവൻ നിർമാണ പ്രവൃത്തികളും 2025 മാർച്ച് ഒൻപതിനകം പൂർത്തീകരിക്കണമെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സർക്കാരിന്‍റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളജിൽ നടന്ന അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.


മെഡിക്കൽ കോളജിന് മാത്രമായി കാർഡിയാക് വിഭാഗം ഉൾപ്പെടെ 51 ഡോക്ടർ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ലക്ചർ ഹാൾ, ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. പുതുതായി അനുവദിച്ച അന്പതേക്കർ സ്ഥലം ഉപയോഗപ്പെടുത്തുന്നതിനായി മാസ്റ്റർപ്ലാൻ തയാറാക്കും. സാധ്യമായ എല്ലാ പരിഗണനയും ഇടുക്കി മെഡിക്കൽ കോളജിന്‍റെ കാര്യത്തിൽ സർക്കാരിനുണ്ട്. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷയരോഗ വിമുക്ത പഞ്ചായത്തുകൾ ഏറെയുള്ളത് ജില്ലയിൽ: മന്ത്രി

ഇടുക്കി: സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ പഞ്ചായത്തുകൾ കൂടുതലുള്ള ജില്ലയാണ് ഇടുക്കിയെന്നും പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണ് ഇതിന് കാരണമെന്നും മന്ത്രി വീണാ ജോർജ്. ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ 48 സെന്‍റ് സ്ഥലത്ത് ആരോഗ്യ കേരളം പദ്ധതി പ്രകാരം നാലു കോടി മുടക്കി നിർമിക്കുന്ന ജില്ലാ ടിബി സെന്‍ററിന്‍റ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇക്കാലത്ത് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ, വെയ്റ്റിംഗ് ഏരിയ, ഒപി, ഐപി വിഭാഗങ്ങൾ, ഫാർമസി, എക്സ്റേ, സിബിനാറ്റ്, ട്രൂനാറ്റ്‌ ലാബ്, ടിബി യൂണിറ്റ് , ഡിസ്ട്രിക്ട് ഡ്രഗ് സ്റ്റോർ, ഡിടിഒ റൂം, ഓഫീസ് റൂം, കോണ്‍ഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ ടിബി സെന്‍റർ നിർമിക്കുന്നത്.

മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ജോബിൻ ജി. ജോസഫ്, ജില്ലാ ടിബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.