പാഞ്ചാലിമല തുരന്ന് റോഡ് നിർമാണം : റവന്യു വകുപ്പ് അന്വേഷണം തുടങ്ങി
Monday, September 23, 2024 11:35 PM IST
ഉപ്പുതറ: വാഗമൺ വില്ലേജിലെ പഞ്ചാലിമലയിലെ റവന്യു ഭൂമിയിൽ കൈയേറ്റ ശ്രമം. മലയിടിച്ച് ഹിറ്റാച്ചി ഉപയോഗിച്ച് ഇവിടേക്ക് റോഡു വെട്ടുകയാണ്. ഉപ്പുതറ പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട പ്രദേശമാണ് വളകോട് മാമരത്തുംമൊട്ടയിലെ പാഞ്ചാലി മല. ഓണാവധിക്കാണ് സ്വകാര്യ വ്യക്തി റോഡ് നിർമാണം തുടങ്ങിയത്.

ഇതിനുശേഷം കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ വീണ്ടും നിർമാണം നടത്തി. അപ്പോഴാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 10 മീറ്ററോളം വീതിയിലാണ് മല തുരന്ന് റോഡു നിർമിക്കുന്നത്.

വിലയ്ക്കു വാങ്ങിയ ഭൂമിയിലാണ് റോഡു വെട്ടുന്നതെന്നാണ് സ്വകാര്യ വ്യക്തി നാട്ടുകാരോട് പറഞ്ഞത്. എന്നാൽ അവധി ദിവസങ്ങളിൽ മാത്രം റോഡു നിർമാണം നടത്തുന്നത് സംശയത്തിനിടയാക്കി. വർഷങ്ങളായി മലയടിവാരഞ്ഞു ജനവാസമുള്ളതാണ്. ഇവിടെ പട്ടയ ഭൂമിയില്ലന്നും നിർമാണം നടക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും നാട്ടുകാർ പറയുന്നു.

ഞായറാഴ്ച രാവിലെ വിവരം പീരുമേട് തഹസീർദാരെ അറിയിച്ചു. എന്നാൽ തണുത്ത പ്രതികരണമാണ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്.

വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് വിവരം തിരക്കിയതോടെ അന്വേഷിക്കാം എന്ന് മറുപടി നൽകി. തഹസിൽദാരുടെ നിർദേശപ്രകാര തിങ്കളാഴ്ച രാവിലെ വാഗമൺ, ഉപ്പുതറ വില്ലേജ് ഓഫീസർമാർ സ്ഥലത്തെത്തി പരിശോധന നടത്തി.


പ്രാഥമിക നിഗമനത്തിൽ തന്നെ കൈയേറ്റമാണെന്ന് മനസിലായതോടെ നിർമാണം നിർത്തിവയ്പിച്ചു. മലയുടെ മുകളിൽ വലിയ പാറക്കഷണങ്ങളുണ്ട്. മലയിടിച്ചുള്ള റോഡു നിർമാണം അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ഭയം. മലയടിവാരത്ത് 250 ഓളം വീട്ടുകാർ താമസമുണ്ട്. ഉന്നത ഉദ്യോഗസ്ഥ - രാഷ‌്ട്രീയ ഇടപെടൽ സർക്കാർ ഭൂമി കൈയേറ്റത്തിനു പിന്നിലുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

വാഗമൺ വില്ലേജിലെ ഏലപ്പാറ പഞ്ചായത്തിൽ ഉൾപ്പെട്ട ഒട്ടുമിക്ക മലകളും ഭൂമാഫിയ കൈയടക്കി റിസോർട്ടുകൾ നിർമിക്കുകയാണ്.

ഇതുസംബന്ധിച്ച പരാതികളിൽ അന്വേഷണവും നടപടിയും ഉണ്ടാകുന്നില്ലന്ന പരാതിക്കിടെയാണ് ഉപ്പുതറ പഞ്ചായത്തിലെ പാഞ്ചാലിമലയിലേയും കൈയേറ്റം.

റിപ്പോർട്ട് നൽകി

പാഞ്ചാലിമല സർക്കാർ ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. വാഗമൺ, ഉപ്പുതറ വില്ലേജ് ഓഫീസർമാരായ പി എൻ ബിനു, ബിനിൽ ഏബ്രഹാം, സ്പെഷൽ വില്ലേജ് ഓഫീസർ എം.കെ. ഷൈൻ മോൻ എന്നിവർ അടങ്ങിയ റവന്യുസംഘമാണ് റിപ്പോർട്ട് നൽകിയത്.

വിലക്കുവാങ്ങി എന്നവകാശപ്പെടുന്നഭൂമി പോക്കുവരവ് നടത്തിയിട്ടില്ലെന്നും റോഡു നിർമിച്ച സ്ഥലം സർക്കാർ ഭൂമിയിലാണോ എന്ന് വ്യക്തമാകാൻ താലൂക്ക് സർവേ വിഭാഗം സ്ഥിരീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.