ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: മരണം രണ്ടായി
Monday, September 23, 2024 11:35 PM IST
തൊടുപുഴ: അന്തർസംസ്ഥാന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ പരേതനായ ജോബി മാത്യുവിന്‍റെ ഏക മകൻ എബിൻ (19) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.

തൊടുപുഴ ഒളമറ്റം പൊന്നന്താനം തടത്തിൽ സന്തോഷിന്‍റെ മകൻ ടി.എസ്.ആൽബർട്ട് (19) ഞായറാഴ്ച രാത്രി മരിച്ചിരുന്നു. തൊടുപുഴ -പാല റൂട്ടിൽ ഞായറാഴ്ച രാത്രി എട്ടരയോടെ കരിങ്കുന്നം പുത്തൻ പള്ളിക്കു സമീപമായിരുന്നു അപകടം. കരിങ്കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തൊടുപുഴയിലേക്ക് വരികയായിരുന്ന കല്ലട ബസുമാണ് കൂട്ടിയിടിച്ചത്. എബിനാണ് ബൈക്കോടിച്ചിരുന്നത്.

ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാൽ അറ്റുതൂങ്ങിയ നിലയിലായിരുന്ന എബിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.


ആൽബർട്ടിന്‍റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.

എബിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുവർഷം മുന്പാണ് പിതാവ് ജോബി മരിച്ചത്.

മാതാവ് ഷേർളി ഇസ്രയേലിലാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് വടക്കുംമുറി സെന്‍റ് ജോസഫ് പള്ളിയിൽ.