വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ പാര്‍ലമെന്‍റ് മാർച്ചും ധര്‍ണയും 25ന്
Sunday, September 22, 2024 11:12 PM IST
ചെറുതോണി: വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ 25ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് രാജ്ഭവന്‍ മാര്‍ച്ചും ഡിഎഫ്ഒ ഓഫീസ് ഉപരോധവും നടക്കും. കേരള കര്‍ഷകസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ ഉപോരധവും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്‍റ് എന്‍.വി. ബേബി എന്നിവര്‍ അറിയിച്ചു.

വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നത് തടയുക. ഇതിനായി വനം വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുക, വനവും ജനവാസ മേഖലയും വേര്‍തിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും നിർമിക്കുക, വന്യജീവി ആക്രമത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, വന്യജീവികളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുക, പന്നി ഉള്‍പ്പെടെ അക്രമകാരികളായവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനുള്ള നടപടി പ്രായോഗികമാക്കുക, വെടിവച്ച് കൊന്ന പന്നിയുടെ മാംസം നശിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ വിപണനം നടത്തുക, ഉള്‍വനങ്ങളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക, വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരെ ആട്ടിയോടിക്കുന്ന ക്രേന്ദ്ര വനംവന്യജീവി നിയമം പൊളിച്ചെഴുതുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.


ജില്ലയില്‍ പീരുമേട് ഫോറസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന സമരം അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സിലംഗം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന ഉപരോധ സമരം കേരള കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

കാന്തല്ലൂര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യനും കൂമ്പന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം ജില്ലാ പ്രസിഡന്‍റ് എന്‍.വി. ബേബിയും ഉദ്ഘാടനം ചെയ്യും.

പ്രചരണ ജാഥകള്‍ ഉപേക്ഷിച്ചു

സമര പരിപാടികളുടെ പ്രചരണത്തിനായി ജില്ലയില്‍ രണ്ട് മേഖലാജാഥകള്‍ സംഘടിപ്പിക്കുന്നിതിനു തീരുമാനിച്ചിരുന്നു.

എന്നാല്‍ സിപിഎം മുന്‍ കേന്ദ്ര കമ്മറ്റിയംഗവും മുന്‍ ഇടുക്കി എംപിയുമായിരുന്ന എം.എം. ലോറന്‍സ് അന്തരിച്ചതിനെത്തുടര്‍ന്ന് ജാഥകള്‍ മററിവച്ചതായി കര്‍ഷകസംഘം ഭാരവാഹികള്‍ അറിയിച്ചു.