10 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
Monday, September 23, 2024 11:35 PM IST
കട്ടപ്പന: സ്വർണം ഇടപാടിൽ 10 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യ പ്രതി കട്ടപ്പനയിൽ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പിൽ മുഹമ്മദ് ഷെരീഫിനെയാ( 46 ) ണ് കട്ടപ്പന സിഐ അറസ്റ്റ്ചെയ്തുത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം.

സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന കൊച്ചിയിൽനിന്നു ഇടപാടുകരെ കട്ടപ്പനയിൽ വിളിച്ചു വരുത്തി കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പിൽ ഷെഹിൻ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പിൽ സിറാജ് (സിനാജ്-43) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് എറണാകുളം പള്ളുരുത്തി മാനുവേലിൽ അബ്ദു‌ൽ റഹീമിനെ ഇവർ വിളിച്ചുവരുത്തിയത്. അഡ്വാൻസായി കൊണ്ടുവന്ന 10 ലക്ഷം രൂപ മൂവരും ചേർന്ന് തട്ടിയെടുത്ത് വാഹനത്തിൽ കയറി മുങ്ങുകയായിരുന്നു. കേസിലെ രണ്ട് പ്രതികൾ അന്നുതന്നെ കട്ടപ്പന പോലീസിന്‍റെ പിടിയിലായിരുന്നു. എന്നാൽ, മുഖ്യ പ്രതി കടന്നുകളഞ്ഞു.


പ്രതിയെ സംബന്ധിച്ചു കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന സിഐ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി അറസ്റ്റിലായത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു. കള്ളനോട്ട് കേസ് ഉൾപ്പെടെ നിരവധി തട്ടിപ്പു കേസുകൾ ഇയാർക്കെതിരേ വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.