മദ്യവിരുദ്ധ ജനകീയ മുന്നണി ധർണ നടത്തി
Sunday, September 22, 2024 11:12 PM IST
വണ്ണപ്പുറം: മദ്യലഭ്യത കുറയ്ക്കുമെന്ന എൽഡിഎഫ് സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ സർക്കാർ തയാറാകണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്‍റ് മാളിയേക്കൽ ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ മദ്യനിരോധനസമിതി സംസ്ഥാന കമ്മറ്റി 400-ഓളം ദിവസങ്ങളായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ണപ്പുറത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്‍റെയും പാർട്ടിയുടെയും ഏറ്റവും വലിയ വരുമാന മാർഗമായി കാണുന്നത് മദ്യക്കച്ചവടമാണ്.


ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016ൽ 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 931 ബാറുകളാണ്. അതിനൊപ്പം ബെവ്കോയുടെ 312 മദ്യശാലകളും നാലായിരത്തോളം കള്ളുഷാപ്പുകളും വിദേശമദ്യം വിളന്പുന്ന നിരവധി ക്ലബുകളും സംസ്ഥാനത്തുണ്ട്.

ഭരണകക്ഷി നേതാക്കളെയും എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബാർ മുതലാളിമാർ നാടിനെ കൊള്ളയടിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

ജില്ലാ പ്രസിഡന്‍റ് സിൽബി ചുനയംമാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജയിംസ് ഐക്കരമറ്റം, ഫാ. മാത്യു ചേരോലിൽ, സി.എസ്. റെജികുമാർ, ജയിംസ് കോറന്പേൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോസഫ് മ്രാലയിൽ, സത്യൻ കോനാട്ട് എന്നിവർ പ്രസംഗിച്ചു.