എൻട്രൻസ് പ്ലാസ നിർമാണ അഴിമതി: വിജിലൻസ് അന്വേഷണം നിലച്ചു
Sunday, September 22, 2024 11:12 PM IST
മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിൽ അഴിമതി കണ്ടെത്തിയെങ്കിലും അന്വേഷണം വഴിമുട്ടിയ നിലയിൽ. പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കൽ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തി അഴിമതി കണ്ടെത്തിയത്. തുടർന്ന് വിശദമായ അന്വേഷണത്തിനായി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയ അവസ്ഥയിലാണ്.

കഴിഞ്ഞവർഷം ഡിസംബറിൽ തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽ നിന്നുള്ള എൻജനിയർ ഹരി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജനിയർ മിനു, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജനിയർ, വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാം, എന്നിവർ ഉൾപ്പടെ 15 അംഗ സംഘമാണ് മുട്ടത്തെത്തി പരിശോധന നടത്തിയത്.

വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ അനവധി അപാകതകളാണ് കണ്ടെത്തിയത്.
ഇലക്‌ട്രിഫിക്കേഷൻ വർക്കുകൾ കൈകാര്യം ചെയ്തിരുന്നത് തീർത്തും സുരക്ഷ ഇല്ലാതെ ആണ്. ഈർപ്പം ഒലിച്ച് ഭിത്തിയിൽനിന്നു ഷോക്കേൽക്കുന്ന അവസ്ഥയയിരുന്നു. കെട്ടിടത്തിനുള്ളിലെ ലൈറ്റുകൾ,ഫാനുകൾ തുടങ്ങിയവയുടെ വൈദ്യുതി കണക്‌ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചിരുന്നത്. ടോയ്‌ലറ്റ് വാതിലിന്‍റെ ലോക്ക് സംവിധാനം അടർന്ന് പോയിരുന്നു. റൂഫിംഗിൽ ഉപയോഗിച്ചിരിക്കുന്ന ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്.


കെട്ടിടത്തിന്‍റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും ചപ്പുചവറുകളും അകത്തേക്ക് കയറി വൃത്തി ഹീനമാകുന്നു. സണ്‍ഷേഡിലെ പർഗോള ഓപ്പണിംഗിൽ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്. ഇതുവഴി മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുവാനും ഭിത്തി നശിക്കുവാനും ഇടയാക്കുന്നു. ഇത്തരത്തിൽ അനവധി അപകതകളാണ് നിർമാണത്തിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിൽനിന്നു വിളിച്ചു വരുത്തിയിരുന്നു.

ഇതുമായി ഒത്തു നോക്കിയ അന്വേഷണ സംഘത്തിന് അനവധി ക്രമക്കേടുകൾ വീണ്ടും കണ്ടെത്താനായി. രണ്ടാംഘട്ടം പ്ലാസ പൊളിച്ച് നിർമിച്ചപ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചിട്ടില്ല. മൂന്നു ലക്ഷം രൂപയുടെ ഒരു നിർമാണ പ്രവർത്തിയ്ക്ക് 12 ലക്ഷം രൂപ ചെലവഴിച്ചതായും കണ്ടെത്തി.

2018 ലാണ് മലങ്കര ഹബ്ബിലെ എൻട്രൻസ് പ്ലാസയുടെ നിർമാണം നടത്തിയത്. നിർമാണത്തിലെ അപാകത മൂലം നാളിതുവരെ പ്ലാസ തുറന്ന് നൽകാനായിട്ടില്ല. ഇതേത്തുടർന്നാണ് ബേബി ജോസഫ് വിജിലൻസിന് പരാതി നൽകിയത്. പരാതിയെത്തുടർന്ന് ജില്ല വിജിലൻസ് സംഘം പ്ലാസ സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എൻട്രൻസ് പ്ലാസ നിർമാണത്തിനായി 2.5 കോടിയാണ് ചെലവ്.