അക്കു കണ്ണീരോർമയായി
Sunday, September 22, 2024 3:05 AM IST
ഉപ്പുതറ: ഇരട്ടയാർ ജലാശയത്തിൽ മുങ്ങി മരിച്ച വളകോട് മൈലാടുംപാറ രതീഷ് - സൗമ്യ ദന്പതികളുടെ മകൻ അസൗരേഷിന് (അക്കു-12) ജന്മ നാട് കണ്ണീരോടെ വിടനൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം 10.30 ഓടെ മൃതദേഹം അക്കു പഠിച്ചിരുന്ന മത്തായിപ്പാറ ഗവ. ട്രൈബൽ സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും വീർപ്പടക്കിയാണ് അക്കുവിന് അന്ത്യോപചാരം അർപ്പിച്ചത്. ദുഃഖം അടക്കാനാകാതെ പലരും പൊട്ടിക്കരഞ്ഞു.

സങ്കടം അലതല്ലിയ പൊതുദർശനത്തിൽ നിരവധി നാട്ടുകാരും അക്കുവിനെ അവസാനമായി കാണാനെത്തി. തുടർന്നു മൃതദേഹം വീട്ടിലെത്തിച്ചതോടെ ഇവിടേക്കും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.

അന്ത്യകർമങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്കാരച്ചടങ്ങിനും നിരവധിയാളുകൾ സാക്ഷികളായി.

ഓണാവധി ആഘോഷിക്കാൻ വ്യാഴാഴ്ച ഇരട്ടയാറിലെ തറവാട്ടു വീട്ടിലെത്തിയപ്പോഴാണ് അസൗരേഷും (11) പിതൃ സഹോദരിയുടെ മകൻ അതുൽ ഹർഷും (അന്പാടി - 13) ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്.

മുതുകുളം 12-ാം വാർഡ് പുണർതം (നടുവിലേത്ത്) വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൊന്നപ്പന്‍റെയും രജിതയുടെയും മകനാണ് അന്പാടി. സംഭവം നടന്ന് ഏതാനും സമയത്തിനുള്ളിൽ അന്പാടിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.


അക്കുവിന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കിട്ടിയത്. ഇരട്ടയാർ ജലാശയത്തിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് പന്തു കളിക്കുന്നതിനിടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. അന്പാടിയുടെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് കടമാക്കുഴിയിലെ തറവാട്ടു വീട്ടിൽ നടക്കും. അക്കു മത്തായിപ്പറ (വളകോട് ) ഗവ. ട്രൈബൽ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും അന്പാടി മുതുകുളം കെ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായിരുന്നു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശാ ആന്‍റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. പി. ജോണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് കെ. ജേക്കബ്, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റ് ജിഷ ഷാജി, മുൻ പ്രസിഡന്‍റ് ജിൻസൻ വർക്കി, പഞ്ചായത്തംഗങ്ങളായ സജിമോൻ ടൈറ്റസ്, ഷീബ സത്യനാഥ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഫ്രാൻസിസ് ദേവസ്യ, കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് മാത്യു ജോർജ് തുടങ്ങിയവരും വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.