നഗരത്തിൽ സാമൂഹ്യവിരുദ്ധരും വട്ടിപ്പലിശക്കാരും പിടിമുറുക്കുന്നു
Sunday, September 22, 2024 3:06 AM IST
തൊടുപുഴ: നഗരത്തിൽ സാമൂഹ്യവിരുദ്ധരും വട്ടിപ്പലിശക്കാരും പിടിമുറുക്കുന്പോൾ പട്ടാപ്പകൽപോലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവുന്നില്ല.

രാപകൽ ഭേദമെന്യേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തന്പടിക്കുന്ന സംഘങ്ങൾ ടൗണിലെത്തുന്ന സാധാരണക്കാർക്ക് ഭീഷണിയായി മാറുകയാണ്. ഗാന്ധിസ്ക്വയർ, ടൗണ്‍ഹാൾ പരിസരം, പുഴയോരപാത, ബസ് സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇവരുടെ വിളയാട്ടം.
പരസ്യമദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും മൂലം ഇവർ പരസ്പരം പോരടിക്കുന്നതും പതിവാണ്.

മുനിസിപ്പൽ ബസ്‌സ്റ്റാന്‍ഡ് മുതൽ പുളിമൂട്ടിൽ പ്ലാസ വരെയുള്ള ഭാഗത്ത് പകൽ സമയത്താണ് അഴിഞ്ഞാട്ടം കൂടുതലായി നടക്കുന്നത്. ടൗണിൽ കഴിഞ്ഞ ദിവസം ഓട്ടോയിൽ യാത്ര ചെയ്ത യുവതിയെ നഗരമധ്യത്തിൽ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ പിടിയിലായത് ഇത്തരം സംഭവങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അക്രമ രംഗം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

തൊടുപുഴ കോലാനി കോതായിക്കുന്നേൽ കെ.എം. മുജീബ് (34), പാറപ്പുഴയിൽ പി.ഡി. ഫ്രാൻസിസ് (47), ചിറവേലിൽ ഹരിനാരായണൻ (49), കരിമണ്ണൂർ നെയ്യശേരി മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ. ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ ഗാന്ധി സ്ക്വയറിൽനിന്നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു യുവതി.


ഓട്ടോ ബസ് സ്റ്റാന്‍റിനു സമീപമെത്തിയപ്പോൾ മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ വാഹനം തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു തടഞ്ഞപ്പോൾ മർദിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും താക്കോൽ ഉൗരി വാങ്ങുകയും ചെയ്തു.

ഇതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് ഓട്ടോ ഡ്രൈവർ പഴ്സിലുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് വേഗത്തിൽ വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ഓട്ടോയിലുണ്ടായിരുന്ന പ്രതികളിൽ ഒരാളെയും കൊണ്ടാണ് വാഹനം മുന്നോട്ട് പാഞ്ഞത്. ഏതാനും ദൂരം പോയ ശേഷമാണ് ഓട്ടോയിൽനിന്നും പ്രതിയെ ഇറക്കി വിട്ടതെന്നും യുവതി പോലീസിനു മൊഴി നൽകി. തുടർന്ന് ബസിൽ കയറി വീട്ടിലെത്തിയ യുവതി വ്യാഴാഴ്ച ഭർത്താവുമൊന്നിച്ച് തൊടുപുഴ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഓട്ടോ ഡ്രൈവറിൽനിന്നു വിവരം ലഭിച്ച പോലീസ് നാലു പേരെയും പിടികൂടി. സംഭവസമയം നാലുപേരും മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.