ആരോഗ്യ മന്ത്രിക്ക് ഇടുക്കി രൂപതയുടെ തുറന്ന കത്ത്
Sunday, September 22, 2024 11:12 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് സന്ദർശിക്കുന്ന മന്ത്രി വീണ ജോർജിന് ഇടുക്കി രൂപതയുടെ തുറന്ന കത്ത്്. മന്ത്രിയോട് മലയോര നിവാസികളുടെ ഏതാനും സങ്കടങ്ങൾ ബോധിപ്പിക്കുകയാണ് എന്നു തുടങ്ങുന്നതാണ് കത്ത്. ചികിത്സാ സൗകര്യത്തിനായി കിലോമീറ്ററുകൾ അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിച്ചിരുന്ന മലയോര ജനതയ്ക്ക് ഇടുക്കി മെഡിക്കൽ കോളജ് വലിയ പ്രതീക്ഷയായിരുന്നു.

"പക്ഷെ, ഈ പ്രഖ്യാപനത്തിന്‍റെ 10 വർഷങ്ങൾ പിന്നിടുന്പോഴും വലിയ നിരാശമാത്രമാണ് ശേഷിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ സൗകര്യങ്ങൾ വർധിപ്പിക്കണം എന്നാവശ്യപ്പെടുന്പോഴൊക്കെ ഉത്തരവാദിത്തപ്പെട്ടവരുടെ മറുപടി ഇടുക്കിയെ മറ്റ് മെഡിക്കൽ കോളജുകളോട് താരതമ്യം ചെയ്യരുത്. ഘട്ടംഘട്ടമായുള്ള വളർച്ചയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് എന്നുള്ളതാണ്. ഇടുക്കിക്കാർക്കും മറ്റ് ജില്ലക്കാർക്കെന്നതുപോലെ തന്നെ നല്ല ആരോഗ്യ പരിപാലനത്തിന് അവകാശമില്ലേ?

മെഡിക്കൽ കോളജ് ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. പുതിയ ആശുപത്രി സമുച്ചയത്തിന്‍റെ ലിഫ്റ്റ് സൗകര്യങ്ങൾ എങ്കിലും അടിയന്തരമായി പ്രവർത്തിപ്പിക്കേണ്ടതാണ്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് നൽകേണ്ട മരുന്നുകൾ പോലും മെഡിക്കൽ കോളജ് ആശുപത്രിയിലില്ല.


രോഗികൾക്ക് കൂട്ടിരിക്കുന്നവർ ഒരു കിലോമീറ്റർ അകലെയുള്ള ചെറുതോണി ടൗണിൽ പോയി മരുന്നുകൾ പണം നൽകി വാങ്ങോണ്ടിവരുന്നത് സാധാരണക്കാരോട് കാണിക്കുന്ന വലിയ ദ്രോഹമാണ്. ഇടുക്കിയിലെ ഗുരുതര രോഗങ്ങളുള്ളവർക്ക് മതിയായ ചികിത്സകൾ ലഭ്യമാകണമെങ്കിൽ ഇന്നും മൂന്നും നാലും മണിക്കൂറുകൾ മരണപ്പാച്ചിൽ നടത്തണം.

കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കണം. കാത്ത് ലാബ് എന്ന വർഷങ്ങൾ നീണ്ട വാഗ്ദാനം പാലിക്കണം. അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ആശുപത്രി എന്ന ഹൈറേഞ്ചുകാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇഛാശക്തിയോടെ പ്രവർത്തിക്കണ'മെന്ന് ഇടുക്കി രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.