സിഎച്ച്ആർ: എംപവേർഡ് കമ്മിറ്റിക്ക് കത്ത് നൽകിയെന്ന് ഡീൻ
Sunday, September 22, 2024 3:05 AM IST
തൊടുപുഴ: സിഎച്ച്ആർ വിഷയത്തിൽ വനം വകുപ്പിന്‍റെയും വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടേയും വാദങ്ങൾ തള്ളണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി എംപവേർഡ് കമ്മിറ്റിക്ക് കത്ത് നൽകി.

ഇസിസി മെംബർ ചന്ദ്രപ്രകാശ്ഗോയൽവഴിയാണ് കത്തുനൽകിയത്. സെൻട്രൽ എംപവേർഡ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും തെറ്റിധരിപ്പിക്കുന്നതാണ്.പതിറ്റാണ്ടുകളായി കർഷകർ അധിവസിക്കുന്ന പ്രദേശത്തുനിന്നും കുടിയിറക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. രാജഭരണ കാലഘട്ടം മുതൽ 15,720 ഏക്കർ ഭൂമി മാത്രമാണ് ഏലമലക്കാടുകളായി പതിച്ചുനൽകിയിരിക്കുന്നത്.


ഇതു സംബന്ധിച്ച് ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിക്ഷിപ്തമാണ്. വനംവകുപ്പിന് മരങ്ങളുടെ മേലുള്ള നിയന്ത്രണം മാത്രമാണുള്ളത്. ഗസറ്റ് വിജ്ഞാപനങ്ങളും സർക്കാർ ഉത്തരവുകളും എല്ലാം ഇതിന് തെളിവായിട്ടുണ്ട്. നിരവധി മേഖലകളിൽ പട്ടയവും വിതരണം ചെയ്തിട്ടുണ്ട്. ഇതു മറച്ചുവച്ച് കർഷക ജനതയ്ക്കെതിരായ നിലപാട് സ്വീകരിക്കുന്നത് സ്വീകാര്യമല്ലെന്നും ഇക്കാര്യത്തിൽ കുടിയേറ്റ ജനതയെ സംരക്ഷിക്കാനുള്ള ന്യായമായ തീരുമാനം സ്വീകരിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.