സന്ദർശകർക്ക് വിരുന്നൊരുക്കി മുണ്ടൻമല
Sunday, September 22, 2024 11:12 PM IST
തൊടുപുഴ: മലമുകളിൽനിന്നുള്ള ദൂരക്കാഴ്ചയുടെ മനോഹാരിതയുമായി മുണ്ടൻമല സന്ദർശകർക്കായി കാത്തിരിക്കുന്നു. മണക്കാട് പഞ്ചായത്തിലാണ് പ്രകൃതി മനോഹരമായ മുണ്ടൻമല സ്ഥിതി ചെയ്യുന്നത്.

തൊടുപുഴയിൽനിന്ന് വൈക്കം റൂട്ടിൽ നാലു കിലോമീറ്റർ യാത്രചെയ്ത് നെടിയശാല വാഴപ്പള്ളിയിൽ എത്തി അവിടെനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടൻമലയിലെത്താം. കൂടാതെ വഴിത്തലയിൽനിന്ന് ഇവിടെയെത്താം. വാഹനങ്ങൾക്ക് കടന്നുവരാൻ വീതി കുറഞ്ഞതാണെങ്കിലും നിലവാരമുള്ള റോഡ് ഇവിടേക്ക് നിർമിച്ചിട്ടുണ്ട്.

മുണ്ടൻമലയിലെ പൊങ്ങൻപാറയും അതിമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. മുണ്ടൻമലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ ഉയരത്തിലുള്ള വാച്ച് ടവർ നിർമിച്ചിട്ടുണ്ട്. ഇവിടെനിന്നാൽ എതിർ വശത്തുള്ള പുലിക്കുന്നു മലയിലെ കാഴ്ചകളും കാണാം.

കൂടാതെ വാച്ച്ടവറിലെ ദൂരദർശനിയിൽ കൂടി നോക്കിയാൽ അങ്ങകലെ വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി മലയും കോട്ടപ്പാറയും കാറ്റാടിക്കടവും കാണാം. അതിവിദൂര കാഴ്ചയായി പശ്ചിമഘട്ട മലനിരകളും ദൃശ്യമാണ്. പുലർകാലത്ത് മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ ദൃശ്യം ഏതൊരു സഞ്ചാരിയേയും ആകർഷിക്കും.


മഴയുള്ള ദിവസങ്ങളിൽ രാവിലെ എത്തിയാൽ പ്രദേശമാകെ മഞ്ഞ് പൊതിഞ്ഞുകിടക്കും. ഇതിനു പുറമേ തൊടുപുഴ നഗരവും തീർഥാടനകേന്ദ്രമായ മുതലക്കോടം പള്ളിയും ഉറവപ്പാറയും എല്ലാം ഒന്നാകെ കാണണമെങ്കിൽ മുണ്ടൻമലയിൽ എത്തിയാൽ മതി. അവധി ദിവസങ്ങളിലും മറ്റും രാവിലെ കൂടുതൽ സന്ദർശകർ ഇവിടെയെത്താറുണ്ട്.

വിനോദസഞ്ചാര വകുപ്പും പ്രാദേശിക ഭരണകൂടങ്ങളും പദ്ധതികൾ തയാറാക്കിയാൽ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം വളർത്തിയെടുക്കാൻ കഴിയും.

ഇപ്പോൾ കുട്ടികൾക്കായുള്ള ഒരു പാർക്ക് ഇവിടെയുണ്ട്. ടവറിന് അടുത്തുള്ള പാറയിൽനിന്ന് ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ വിവിധ സംവിധാനങ്ങളും സന്ദർശകർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും ആവശ്യമുയരുന്നുണ്ട്.