ഓണംഡ്രൈവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 75 മയക്ക് മരുന്ന് കേസുകൾ; 250 പ്രതികൾ
Sunday, September 22, 2024 11:12 PM IST
കുമളി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയിൽ എക്സൈസ് പിടികൂടിയത് 75 മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 225 ഓളം കേസുകൾ, 250 പ്രതികളും.

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻസ് സ്ക്വാഡും ഇടുക്കിയിലെ മറ്റ് എക്സൈസ് ഓഫീസുകളും 225 ഓളം കേസുകൾ ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ടെത്തി. ഇതിൽ 250 ഓളം പ്രതികളെ അറസ്റ്റ് ചെയ്തു. 75 കിലോയോളം കഞ്ചാവ്, 500 ലിറ്റർ മദ്യം, 400 ലിറ്റർ വാറ്റ് ചാരായം, 2000 ലിറ്റർ കോട, അരിഷ്ടം, ഹാഷിഷ് ഓയിൽ, ബ്രൗണ്‍ഷുഗർ, ചരസ് രാസ ലഹരി, എംഡിഎംഎ ഉൾപ്പെടെ പിടികൂടി.


പത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തു. കുമളി ചെക്പോസ്റ്റിൽ മാത്രം പത്തോളം മയക്കുമരുന്ന് കേസുകൾ കണ്ടെടുത്തു. ഒരു കിലോ ഹാഷിഷ് ഓയിൽ അരക്കിലോ കഞ്ചാവ്, 250 മില്ലിഗ്രാം എംഡിഎംഎ യും കുമളിയിൽനിന്ന് പിടികൂടി. മയക്കുമരുന്ന് തീർത്തും കുറഞ്ഞ അളവിൽ പിടിക്കപ്പെട്ട കേസുകൾ വേറെയുണ്ട്.

ഇത്തരം സംഭവങ്ങളിൽ കേസെടുത്ത ശേഷം കൗണ്‍സിലിംഗ് നിർദേശിച്ച് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്‍റെ സേവനം സ്ഥിരമായി ചെക്ക് പോസ്റ്റുകളിൽ നല്കേണ്ട സാഹചര്യമാണുളളത്.