കൂരിരുട്ടിൽ പുഴയോര ബൈപാസ്; കാൽനടയാത്രക്കാർക്കു ദുരിതം
Sunday, September 22, 2024 3:06 AM IST
തൊടുപുഴ: നഗരഭംഗി ആസ്വദിക്കാനും തൊടുപുഴയാറിൽനിന്നുള്ള ഇളംകാറ്റേറ്റ് വിശ്രമിക്കാനും പ്രഭാത, സായാഹ്ന സവാരിക്കുമുൾപ്പെടെ ഇറങ്ങുന്നവർക്ക് വഴിവിളക്കില്ലാത്തതു ദുരിതമായി മാറുന്നു. പുതിയ റോഡായതിനാൽ പുഴയോര ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് ഇതിലുടെ വൈദ്യുതി ലൈൻ വലിച്ചിട്ടില്ല. ഇതാണ് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു തടസമായിരിക്കുന്നത്.

അതേ സമയം റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ട് സ്പോണ്‍സർഷിപ്പിലൂടെ തുകകണ്ടെത്തി ഇവിടെ സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ പ്രവേശനകവാടം ഇനിയും പൂർണമായി തുറന്നുനൽകിയിട്ടില്ല. അതിനാൽ റോഡിന്‍റെ തുടർവികസന പ്രവർത്തനങ്ങളും അവതാളത്തിലാണ്.

തെരുവുവിളക്കില്ലാത്തതിനാൽ പുഴയോര പാത സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇരുട്ടിന്‍റെ മറവിൽ അനാശാസ്യവും ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഇവിടെ പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നേരത്തേ വ്യാപക പരാതി ഉയർന്നതിനെത്തുടർന്നു തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ പ്രഭാത-സായാഹ്ന സവാരിക്കാർക്കും ദുരിതമാണ്.


അമിതവേഗം നിയന്ത്രിക്കുന്നതിനു സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത് അമിതവേഗം ഒരുപരിധിവരെ നിയന്ത്രിക്കുന്നതിനു സഹായമാണെങ്കിലും രാത്രി സമയങ്ങളിൽ ഇതു അപകടത്തിന് ഇടയാക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുടെ പ്രകാശം മൂലം റോഡരികിലൂടെ കാൽനടയായി സഞ്ചരിക്കുന്നവരെ കാണാനാകാതെ പോകുന്നതും അപകടഭീഷണി ഉയർത്തുന്നു. അതിനാൽ ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.