രാജമല സെന്‍റ് തെരേസാസ് പള്ളി ശതാബ്ദി നിറവിൽ
Sunday, September 22, 2024 3:06 AM IST
മൂന്നാർ: തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന രാജമല സെന്‍റ് തെരേസാസ് ദേവാലയം ശതാബ്ദി നിറവിൽ. വിജയപുരം രൂപതയുടെ മൂന്നാർ മൗണ്ട് കാർമൽ മൈനർ ബസിലിക്കയുടെ കീഴിലുള്ള ദേവാലയത്തിന്‍റെ ശതാബ്ദി ആഘോഷവും നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പും ഒക്ടോബർ ആറിന് നടക്കും.

വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്‍റെ മുഖ്യകാർമികത്വത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകൾ. സമുദ്രനിരപ്പിൽനിന്നു 8842 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആനമുടിയുടെ താഴ‌്‌വാരത്തുള്ള ഇരവികുളം നാഷണൽ പാർക്കിന്‍റെ ഭാഗമായ രാജമലയിൽ സ്പാനിഷ് മിഷണറി വൈദികനായിരുന്ന ഫാ. സെലുസ്റ്റിയാനൂസാണ് 1924-ൽ സെന്‍റ് തെരേസാസ് ദേവാലയം നിർമിച്ചത്.

മൂന്നാറിലും തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് മേഖലകളിലും മിഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടെയാണ് മനോഹരമായ രാജമലയിൽ ദേവാലയം നിർമിക്കണമെന്ന ആഗ്രഹം അച്ചന്‍റെ മനസിലുദിച്ചത്. പ്രതികൂല കാലാവസ്ഥയും വാഹനഗതാഗതം പരിമിതവുമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് 1924-ൽ ദേവാലയം പൂർത്തീകരിച്ചത്.


ഗോഥിക് ശൈലിയിൽ നിർമിച്ചിട്ടുള്ള പള്ളിയിൽ എല്ലാ ആഴ്ചകളിലും ശുശ്രൂഷകൾ നടന്നുവരുന്നുണ്ട്. തേയിലത്തോട്ടം തൊഴിലാളികളും ഉദ്യോഗസ്ഥരുമാണ് ഇടവകകാംഗങ്ങളിൽ ഏറെ പേരും. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിലകൊള്ളുന്ന പള്ളിയുടെ അറ്റകുറ്റപ്പണികൾ ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കാനായത്. മൂന്നാർ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. അനസ് പോൾ, ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടത്തുന്നത്.

2020 ഓഗസ്റ്റ് ആറിന് 70 പേരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലം രാജമല പള്ളിയുടെ മൂന്നു കിലോമീറ്റർ അകലെയാണ്.