വൈക്കം: കൃഷിയിടങ്ങളിൽ ഓരുജലം കലരാതിരിക്കാൻ ഇടയാറിലും നാട്ടുതോടുകൾക്ക് കുറുകെയും സ്ഥാപിച്ച ഓരുമുട്ടുകൾ പൊളിച്ചുനീക്കിത്തുടങ്ങി. വേമ്പനാട്ടു കായലിനെയും കരിയാറിനെയും ബന്ധിപ്പിക്കുന്ന വൈക്കം തോട്ടുവക്കത്ത് കെവി കനാലിനു കുറുകെയുള്ള ഓരുമുട്ടാണ് ഇന്നലെ പൊളിച്ചുനീക്കിയത്.

വൈക്കം വടയാർ വാഴമന മുട്ടുങ്കലിൽ മൂവാറ്റുപുഴയാറിന്‍റെ കൈവഴിയിൽ സ്ഥാപിച്ച പുത്തൻപാലം ഓരുമുട്ട് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ തുറന്ന് ദിവസങ്ങൾക്കകം കരിയാർ സ്പിൽവേ തുറക്കുകയും തുടർന്ന് ഓരുമുട്ടുകൾ തുറന്ന് ഉൾപ്രദേശത്തെ മലിനീകരണമൊഴിവാക്കാൻ ഓരുജലം കയറ്റുന്നതായിരുന്നു പതിവ്.

നെൽകൃഷി വിളവെടുപ്പ് വൈകിയതിനാൽ കരിയാർ സ്പിൽവേയുടെ ഷട്ടറുകളും ഇക്കുറി വൈകിയാണ് തുറന്നത്.ഓരുമുട്ടുകൾ നിശ്ചിത സമയം കഴിഞ്ഞിട്ടും തുറക്കാത്തതിരുന്നതിനാൽ ഉൾപ്രദേശത്തെ ജലാശയങ്ങളിലെ തോടുകളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വെള്ളം കറുത്ത നിറത്തിലായിരുന്നു.ജനരോഷം ശക്തമായതോടെയാണ് അധികൃതർ ഓരുമുട്ട് പൊളിക്കാൻ തീരുമാനിച്ചത് .