കോട്ടയം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുക, സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്‌ക്വയറിന് സമീപം നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍.

വിവിധ ജില്ലകളിലായി കമ്മീഷന്‍ നടത്തിയ സിറ്റിംഗുകളില്‍ നേരിട്ട് ഹാജരായി ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ആവലാതികളും കമ്മീഷന്‍ മുമ്പാകെ നിരത്തി. ഈ സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യം നല്‍കി കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രസിദ്ധീകരിക്കണം.

അതോടൊപ്പം കമ്മീഷന്‍റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിവിധ സഭാസമൂഹങ്ങളും സംഘടനാ നേതൃത്വങ്ങളുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്‍റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.

ചങ്ങനാശേരി അതിരൂപത കാര്‍പ്‌സ് ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്‍റണി, അതിരൂപത ഭാരവാഹികളായ ഷെയിന്‍ ജോസഫ്, ലിസി ജോസ്, ജോര്‍ജുകുട്ടി മുക്കത്ത്, ജോയ് പാറപ്പുറം, ബിനു ഡൊമിനിക്, സേവ്യര്‍ തോമസ് കൊണ്ടോടി, കെ.എസ്. ആന്‍റണി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, ജെറിന്‍ ടി. ജോസ്, ജിനോ ജോസഫ്, മനു വരാപ്പള്ളി, ഫൊറോന പ്രസിഡന്‍റുമാരായ കുഞ്ഞ് കളപ്പുര, പീറ്റര്‍ നാഗപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.