നേമം സഹകരണ ബാങ്കില്‍ സമരവുമായി നിക്ഷേപകർ
Monday, October 21, 2024 6:44 AM IST
നേമം : നേമം സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ കുത്തിയിരുപ്പ് സമരം സംഘര്‍ഷം സൃഷ്ടിച്ചു. സ്ത്രീകളടക്കം നൂറോളം പേരാണ് ഞായാറാഴ്ച വൈകുന്നേരം ബാങ്കില്‍ പ്രതിഷേധവുമായി എത്തിയത്.

ബാങ്ക് പ്രസിഡന്‍റിനെയും സെക്രട്ടറിയേയും മണിക്കൂറുകളോളം പ്രതിഷേധക്കാർ തടഞ്ഞുവച്ചു. നിക്ഷേപകര്‍ ബാങ്കിലെത്തി വായ്പ വാങ്ങിയവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ നൽകാൻ തയാറാവാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി.

പ്രതിഷേധം ശക്തമായതോടെ നേമം പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍വാങ്ങാന്‍ തയാറായില്ല.

പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഭരണസമിതി അംഗങ്ങളെയും സെക്രട്ടറിയേയും പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രതിഷേധക്കാര്‍ സ്വീകരിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ നിക്ഷേപകര്‍ക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.


പരാതികളിൽ റൂള്‍ 65 പ്രകാരം നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും പണം കിട്ടുന്ന മുറയ്ക്ക് മടക്കി നല്‍കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുകയും പരാതികളില്‍ കേസെടുക്കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തതോടെ രാത്രി എട്ടോടെ സമരക്കാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.